തിരുവനന്തപുരം: പൂന്തുറയിൽ യുവതിക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ. അയല്‍വാസിയായ സുധീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാംപ്രതി നൗഷാദിനായി തിരച്ചില്‍ തുടരുകയാണ്. പൂന്തുറ സ്വദേശി ആമിനയ്ക്കാണ് കഴിഞ്ഞ ദിവസം മർദനമേറ്റത്. യുവതിയെ വീട്ടിൽ കയറി മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ആമിന തന്റെ വീടിന്റെ താഴത്തെ നില ജോലിക്കാരായ രണ്ട് പേര്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. ഈ യുവാക്കള്‍ ബഹളമുണ്ടാക്കുന്നത് സംബന്ധിച്ച് അയല്‍വാസികളും ഇവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് മര്‍ദനത്തില്‍ കലാശിച്ചത്. ഗെയ്റ്റ് തള്ളിത്തുറന്ന് ആമിനയുടെ വീട്ടിലെത്തിയ യുവാക്കള്‍ ഇവരെ മുടിക്ക് കുത്തിപ്പിടിച്ച് മര്‍ദിക്കുകയായിരുന്നു. മതിലിനോട് ചേര്‍ത്ത് തല ഇടിക്കുന്നതും വീഡിയോയില്‍ കാണാം. തടയാന്‍ ശ്രമിച്ചവരെ ഇവര്‍ തട്ടിമാറ്റുന്നുണ്ട്. സാരമായി പരിക്കേറ്റ് ആമിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മര്‍ദനമെന്ന് നാട്ടുകാര്‍ പറയുന്നു.
Read MoreCategory: Top News
രാത്രി തൊഴുത്തിലെത്തി വളര്‍ത്തു മൃഗങ്ങളെ ലൈംഗികമായി ഉപദ്രവിക്കും ! ഞരമ്പുരോഗിയെക്കൊണ്ട് പൊറുതിമുട്ടി നാട്ടുകാര്‍;ഞെട്ടിക്കുന്ന സംഭവം കൊല്ലത്ത്…
രാത്രി തൊഴുത്തിലെത്തി വളര്‍ത്തുമൃഗങ്ങളെ ലൈംഗികമായി ഉപദ്രവിക്കുന്ന ഞരമ്പുരോഗിയെക്കൊണ്ട് നാട്ടുകാരുടെ ഉറക്കം നഷ്ടപ്പെടുകയാണ്. കൊല്ലം മയ്യനാട് പത്താംവാര്‍ഡിലെ ഇരുപതിലധികം ക്ഷീരകര്‍ഷകരാണ് അതിക്രമം കാരണം പൊറുതി മുട്ടിയിരിക്കുന്നത്. പൊലീസ് നടപടി വൈകുന്നതിനാല്‍ മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രിക്ക് പരാതി നല്കി കാത്തിരിക്കുകയാണ് നാട്ടുകാര്‍. മയ്യനാട് റെയില്‍വേ സ്റ്റേഷന് സമീപം രാജ്ഭവനില്‍ ക്ഷീരകര്‍ഷകനായ തമ്പിയുടെ കന്നുകാലികളെ കഴിഞ്ഞ എട്ടു മാസത്തിനിടയില്‍ അഞ്ചിലേറെ തവണയാണ് ഉപദ്രവിച്ചത്. രാത്രിയില്‍ വീടുകളുടെ മതിലുകള്‍ ചാടി അകത്ത് കടക്കുന്നയാള്‍ തൊഴുത്തുകളില്‍ കെട്ടിയിരിക്കുന്ന പശുക്കളെ കയര്‍ കൊണ്ട് വരിഞ്ഞു മുറുക്കി ലൈംഗികമായി ഉപദ്രവിക്കും. പശുക്കളുടെ അകിടില്‍ പാറക്കല്ലു കൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കും. മറ്റൊരു ക്ഷീരകര്‍ഷകനായ മയ്യനാട് മീനാ ഭവനില്‍ ഗോപകുമാറിന്റെ പശുക്കിടാവിനെ വീടിന്റെ തൂണുകളില്‍ വലിച്ചുമുറുക്കിയാണ് ഉപദ്രവിച്ചത്. മൂന്നു പ്രാവശ്യം മൃഗങ്ങള്‍ പീഡനത്തിനിരയായി. പ്രതിയെന്ന് തിരിച്ചറിഞ്ഞ യുവാവിനെ നാട്ടുകാര്‍ പിടികൂടി ഇരവിപുരം പൊലീസില്‍ ഏല്പിച്ചെങ്കിലും തെളിവില്ലെന്ന് പറഞ്ഞ് കേസെടുക്കാതെ വിട്ടയയ്ക്കുകയായിരുന്നു.…
Read Moreസംസ്ഥാനത്ത് വൃക്ക തട്ടിപ്പു സംഘങ്ങള്‍ വ്യാപകമാവുന്നു ! തട്ടിപ്പിനായി കെണിയൊരുക്കുന്നത് വാട്സ് ആപ്പിലൂടെ; സംഘത്തിന്റെ തന്ത്രങ്ങള്‍ ഇങ്ങനെ…
സംസ്ഥാനത്ത് വീണ്ടും വൃക്കതട്ടിപ്പു സംഘങ്ങള്‍ വ്യാപകമാവുന്നതായി വിവരം. വാട്സ് ആപ്പിലൂടെയാണ് തട്ടിപ്പിന് കളമൊരുങ്ങുന്നത്. ‘അപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച എന്റെ സഹപ്രവര്ത്തകന് സുധീര്‍, അദ്ദേഹത്തിന്റെ ഭാര്യ എന്നിവരുടെ ബി പോസിറ്റീവ്, ഒ പോസിറ്റീവ് വൃക്കകള്‍ സംഭാവന ചെയ്യാനാഗ്രഹിക്കുന്നു’ എന്ന തരത്തിലുള്ള വ്യാജ സന്ദേശമാണ് വാട്സാപ്പിലൂടെ പ്രചരിക്കുന്നത്. സന്ദേശത്തിനൊപ്പം മൂന്ന് ഫോണ്‍ നമ്പര്‍ ഉള്ളതിനാലും വൃക്കകള്‍ ദാനം ചെയ്യാനാഗ്രഹിക്കുന്നുവെന്ന മട്ടിലാണ് ഉള്ളടക്കമെന്നതിനാലും ആധികാരികതയില്‍ സംശയിക്കാതെ ജനം വ്യാപകമായി ഇവ ഷെയര്‍ ചെയ്യുന്നു. ഇതില്‍ ആദ്യ നമ്പര്‍ പ്രവര്‍ത്തന ക്ഷമമമാണെങ്കിലും ഫോണ്‍വിളിച്ചാല്‍ എടുക്കില്ല. രണ്ടും മൂന്നും നമ്പറുകള്‍ പ്രവര്‍ത്തന രഹിതമാണ്. ഇവ വ്യാജന്മാരുടെ (സ്പാം) നമ്പറുകളാണെന്ന് കോളര്‍ ഐഡി ആപ്ലിക്കേഷനുകള്‍ പരതിയാല്‍ വ്യക്തമാകും. പണംവാങ്ങി വൃക്ക വില്പന ഇന്ത്യയില്‍ നിയമവിരുദ്ധവുമാണ്. ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും പങ്കുവയ്ക്കുന്നതുമെല്ലാം കുറ്റകൃത്യത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടും. അതിനാല്‍ തന്നെ ആധികാരികത ഉറപ്പില്ലാത്ത ഇത്തരം സന്ദേശങ്ങള്‍…
Read Moreവാക്സിന് രണ്ടു ഡോസ് എടുത്തിട്ടും അമേരിക്കയില്‍ കോവിഡ് കുതിച്ചുയരുന്നു ! ഡെല്‍റ്റാ വകഭേദം അമേരിക്കയെ വിഴുങ്ങുമ്പോള്‍ ആശങ്കയോടെ ലോകം…
ഡെല്‍റ്റാ വകഭേദം അമേരിക്കയെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ജനസംഖ്യയുടെ 53 ശതമാനം പേര്‍ക്കും രണ്ടു ഡോസ് വൈറസ് നല്‍കിയിട്ടും പ്രതിദിന രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടിയായാണ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത്. ലേബര്‍ ഡേ വാരാന്ത്യത്തിലേക്ക് കടക്കുമ്പോള്‍, അമേരിക്ക നേരിടുന്ന പ്രതിസന്ധി അതീവ ഗുരുതരമാണ്. കഴിഞ്ഞ ഒരാഴ്ച്ചയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിന്റെ ശരാശരി 1,63,000 ആണെന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2020-ലെ ലേബര്‍ ഡേ വാരാന്ത്യത്തിലെ കണക്കിന്റെ 300 ശതമാനം കൂടുതലാണിത്. അതുപോലെ ചികിത്സതേടി ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തിന്റേതിനേക്കാള്‍ ഇരട്ടിയായി ഉയര്‍ന്നപ്പോള്‍ മരണ നിരക്കില്‍ ഉണ്ടായിരിക്കുന്നത് 80 ശതമാനത്തിന്റെ വര്‍ദ്ധനവാണ്. 53 ശതമാനം പേര്‍ക്ക് രണ്ടു ഡോസുകളും അതുപോലെ 62 ശതമാനത്തിലേറെ പേര്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്സിനും നല്കിക്കഴിഞ്ഞ രാജ്യത്തെ അവസ്ഥയാണിത്. രോഗവ്യാപനം കുതിച്ചുയരുമ്പോഴും അതിനനുസരിച്ചുള്ള ഒരു വര്‍ദ്ധനവ് ചികിത്സതേടി ആശുപത്രികളില്‍…
Read Moreമൃതദേഹം കണ്ടെത്താൻ സഹായിച്ചത് 13-കാരനായ മകന്റെ സംശയം! കാണാതായ യുവതിയുടെ മൃതദേഹം പുറത്തെടുത്തു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
അടിമാലി: പണിക്കൻകുടിയിൽ മൂന്നാഴ്ചമുന്പ് കാണാതായ കാണാതായ സിന്ധുവിന്റെ 13 കാരനായ മകന്റെ സംശയമാണ് മൃതദേഹം അയൽവാസിയുടെ അടുക്കളയിൽ അടുപ്പു പാതകത്തിനടിയിൽ നിന്നും കണ്ടെത്താൻ സഹായിച്ചത്. അയൽവാസി ബിനോയിയുടെ അടുക്കളയിൽ മൂന്നാഴ്ച മുന്‍പ് പുതുതായി നിർമാണപ്രവർത്തനം നടന്ന വിവരം മൂന്നു ദിവസംമുന്പാണ് 13-കാരനായ അഖിൽ സിന്ധുവിന്റെ സഹോരങ്ങളെ അറിയിച്ചത്. സിന്ധുവിനെ കാണാതായതിനുശേഷം ബിനോയി(48)യുടെ വീട്ടിലെത്തിയപ്പോഴാണ് അടുക്കളയിൽ പുതിയ നിർമാണം നടന്നതായി 13-കാരൻ ശ്രദ്ധിച്ചത്. ഇതനുസരിച്ച് ബിനോയിയുടെ വീട്ടിൽ പരിശോധന നടത്തിയവർ അടുക്കളയിലെ പാതകം പുതുക്കി നിർമിച്ചത് ബോധ്യപ്പെട്ടു. മണ്‍കട്ടകൊണ്ടു നിർമിച്ചിരുന്ന അടുപ്പും പാതകവും മാറ്റി സിമന്റു കട്ടകൊണ്ടു പുതുക്കി പണിതിരുന്നു. സിന്ധുവിന്റെ ബന്ധുക്കൾ അടുപ്പു പൊളിച്ചു മണ്ണുനീക്കിയപ്പോൾ ഒരു കൈയ്യും വിരലുകളും കണ്ടെത്തി. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ പോലീസ് എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഭർത്തവുമായി അകന്ന സിന്ധു മകനുമൊത്ത് അഞ്ചുവർഷമായി പണിക്കൻകുടിയിൽ പണിക്കൻകുടി മണിക്കുന്നേൽ ബിനോയിയുടെ…
Read Moreകിടക്ക പങ്കിടും, പിന്നെ നടക്കുന്നത് മുട്ടന്‍പണികള്‍..! ആലപ്പുഴയിലെ പോലീസ് ഓഫീസർക്കു പോയത് ആറു ലക്ഷം; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
കൊച്ചി: പോലീസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടുന്ന യുവതിക്കായി പോലീസ് ഹൈടെക് സെല്‍ അന്വേഷണം ആരംഭിച്ചു. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോമും ഹൈടെക് സെല്ലും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. ഇപ്പോള്‍ ഇവരുടെ കെണിയില്‍ പെട്ടിരിക്കുന്നത് പുതിയ ബാച്ചിലെ ചില സബ് ഇന്‍സ്പെക്ടര്‍മാരാണെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. പലര്‍ക്കും വന്‍ തുക നഷ്ടമായെങ്കിലും മാനഹാനി ഭയന്ന് ആരും തന്നെ പരാതി നല്കാന് മുതിരുന്നില്ല. എന്നാൽ, ഹൈടെക് സെല്‍ തട്ടിപ്പിന് ഇരയായ ചില പോലീസ് ഉദ്യോഗസ്ഥരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു എന്നാണ് റിപ്പോര്‍ട്ട്. കിടക്ക പങ്കിടും സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരുമായി അടുപ്പം സ്ഥാപിച്ച് അവരെ വലയില്‍ വീഴ്ത്തുന്ന രീതിയാണ് ഈ യുവതിയുടേത്. അവര്‍തന്നെ മുന്‍കൈയെടുത്തു പരിചയപ്പെടുന്നവരുമായി കിടക്ക പങ്കിടും. തുടര്‍ന്നു ഗര്‍ഭിണിയാണെന്ന് അറിയിക്കും. പിന്നാലെ ഇക്കാര്യം പുറത്തറിയാതെ ഒതുക്കി തീര്‍ക്കാനായി പണം…
Read Moreഎരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് അഫ്ഗാന് പെണ്‍കുട്ടികള്‍ !രക്ഷപ്പെട്ടോടുന്ന വൃദ്ധന്മാര് ഒന്നിലധികം കൊച്ചുപെണ്‍കുട്ടികളെ ഭാര്യമാരാക്കുന്നു; അഭയാര്‍ഥി കേന്ദ്രങ്ങളില്‍ ബലാല്‍സംഗം വ്യാപകം…
താലിബാന് അഫ്ഗാന് കീഴടക്കിയതോടെ കൂട്ടപ്പാലായനത്തിലാണ് അഫ്ഗാന് ജനത. എന്നാല്‍ ഈ ദുരിതാവസ്ഥയിലും അഫ്ഗാന് പുരുഷന്മാര് മുതലെടുപ്പ് നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. പാലായനത്തില്‍ ലൈംഗിക ചൂഷണം മുന്‍ നിര്‍ത്തി അഫ്ഗാന് പുരുഷന്മാര് കൊച്ചു പെണ്‍കുട്ടികളെയും കൂടെ കൂട്ടുന്നതായാണ് റിപ്പോര്‍ട്ട്. ഒഴിപ്പിക്കലിന് എത്തിയ അമേരിക്കന്‍ വിമാനങ്ങളിലേക്ക് ഇവര്‍ ഒപ്പം കയറ്റിയ പെണ്‍കുട്ടികളെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ ബലാത്സംഗത്തിനും നിര്‍ബ്ബന്ധിത വിവാഹത്തിനും ഇരയാക്കിയതായും പലരും ഒന്നിലധികം പെണ്‍കുട്ടികളെ ഭാര്യമാരാക്കിയതായുമാണ് രഹസ്യ വിവരങ്ങള്‍. യുഎസ് സൈനികരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാലവിവാഹം അസാധാരണ സംഭവമല്ലാത്ത അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കലിനായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളില്‍ നിന്നുംവിവാഹഉറപ്പുകള് വരെ പ്രായമായ പുരുഷന്മാര് നേടിയെന്നും പറയുന്നു. ഇക്കാര്യത്തില്‍ കൃത്യമായ വിവരം ഇല്ലെങ്കിലും അതീവ രഹസ്യമായി സമര്‍പ്പിക്കപ്പെട്ട ചില രേഖകളെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അഫ്ഗാന് ജനതയെ വ്യാപകമായി ഒഴിപ്പിച്ച അമേരിക്കന്‍ സൈന്യത്തിന്റെ യുഎഇയിലെയും…
Read Moreപോണ്‍സൈറ്റുകള്‍ അരിച്ചുപെറുക്കി താലിബാന് ! ലൈംഗികത്തൊഴിലാളികളെയെല്ലാം കണ്ടെത്തി പരസ്യമായി കല്ലെറിഞ്ഞു കൊല്ലാന്‍ നീക്കം…
അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തോടെ അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ കാട്ടുഭരണം തിരികെയെത്തിയിരിക്കുകയാണ്. ഇതിന്റെ ആദ്യ നടപടിയായി ലൈംഗികത്തൊഴിലാളികളെ ഒന്നൊഴിയാതെ ഉന്മൂലം ചെയ്യാനുള്ള പണി ഭീകരസംഘം തുടങ്ങിക്കഴിഞ്ഞു. ഇതിനായി പോണ്‍സൈറ്റുകള്‍ പരതുകയാണ് ഇവര്‍. ലൈംഗിക തൊഴിലാളികളെ പൊതു ഇടങ്ങളില്‍ വെച്ച് ഇല്ലായ്മ ചെയ്യാനാണ് താലിബാന് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. പോണ്‍സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച അഫ്ഗാന് ലൈംഗിക തൊഴിലാളികളുടെ വീഡിയോകള്‍ താലിബാന് ഡെത്ത് സ്ക്വാഡ് കണ്ടെത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലൈംഗികത്തൊഴിലാളികളെ കണ്ടെത്തിയാല്‍ കല്ലെറിഞ്ഞോ തൂക്കിലേറ്റിയോ തലവെട്ടിയോ കൊല്ലുന്നതാണ് ഇവരുടെ രീതി. ഇതിന് മുന്‍പ് ഇവരെ താലിബാന് തീവ്രവാദികള്‍ കൂട്ടബലാത്സംഗം ചെയ്യുമെന്നും ‘ദി സണ്‍’ റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈംഗിക വീഡിയോകളില്‍ അഭിനയിച്ച സ്ത്രീകളെ കണ്ടെത്താന്‍ താലിബാന് പോണ് സൈറ്റുകളില്‍ വ്യാപകമായ തെരച്ചില്‍ നടത്തുന്നുണ്ട്. സൈറ്റുകളില്‍ കൊടുത്തിരിക്കുന്ന ലൊക്കേഷന്‍ ട്രേസ് ചെയ്താണ് താലിബാന് ഇവരിലേക്ക് എത്തുന്നത്. പാശ്ചാത്യരുമായുള്ള ലൈംഗിക വീഡിയോ ചിത്രീകരിച്ച അഫ്ഗാന് സ്ത്രീകള്‍ക്ക് എതിരെയാണ്…
Read Moreഅപ്പോള്‍ അതായിരുന്നു കാരണം..! പണിക്കൻകുടിയിൽ വീട്ടമ്മയെ അയൽവാസി കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം; കാരണമായി പറയുന്നത് ഇങ്ങനെ…
ഇടുക്കി: പണിക്കൻകുടിയിൽ വീട്ടമ്മയെ അയൽവാസി കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി. പ്രതിയുമായി അടുപ്പം നിലനിൽക്കെ വീട്ടമ്മ പിണങ്ങിക്കഴിഞ്ഞിരുന്ന ഭർത്താവിനെ കാണാൻ പോയതിൽ ഇയാൾ പ്രകോപിതനായിരുന്നു എന്നു പറയുന്നു. ഇയാളുടെ മൊബൈൽ നന്പർ പിന്തുടർന്നു പിടിക്കാനുള്ള ശ്രമം പോലീസ് നടത്തുന്നുണ്ട്. പണിക്കൻകുടി മണിക്കുന്നേൽ ബിനോയിയുടെ വീടിന്റെ അടുക്കളയിലാണ് കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇത് മൂന്നാഴ്ച മുൻപ് കാണാതായ കാമാക്ഷി സ്വദേശിനി താമഠത്തിൽ സിന്ധു (45) വിന്റെ മൃതദേഹമാണ് ബിനോയിയുടെ വീടിന്റെ അടുക്കളയിൽ കണ്ടെത്തിയത്. ഇയാളും സിന്ധുവും തമ്മിൽ കാലങ്ങളായി അടുപ്പത്തിലായിരുന്നെന്നു പോലീസ് പറഞ്ഞു. ഭർത്താവുമായി പിരിഞ്ഞ് ഇളയ മകനുമായി സിന്ധു കാമാക്ഷിയിൽനിന്നു പണിക്കൻകുടിയിലെത്തി വാടകവീട്ടിൽ താമസിക്കുകയായിരുന്നു. ഭാര്യയെ ഉപേക്ഷിച്ചു കഴിയുന്ന ബിനോയിയുമായി സിന്ധു പിന്നീട് അടുപ്പത്തിലാകുകയായിരുന്നു. കൂട്ടുകിടക്കാൻ പ്രാഥമിക അന്വേഷണത്തിൽ ബിനോയി തന്നെയാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് അനേഷണ സംഘം. കഴിഞ്ഞ മാസം 12…
Read Moreകാബൂളില്‍ പ്രതിഷേധ പ്രകടനം നടത്തിയ സ്ത്രീകളെ ക്രൂരമായി മര്‍ദ്ദിച്ച് താലിബാന് ! ചോരയൊലിക്കുന്ന തലയുമായി നില്ക്കുന്ന യുവതി ലോകത്തിനു മുമ്പില്‍ ചോദ്യചിഹ്നമാവുമ്പോള്‍…
അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ കാട്ടുഭരണം തുടങ്ങി. കഴിഞ്ഞ ദിവസം കാബൂളില്‍ പ്രതിഷേധ പ്രകടനം നടത്തിയ യുവതിയെ താലിബാന് ഭീകരര്‍ മര്‍ദ്ദിച്ചവശയാക്കി. കാബൂളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിഷേധവുമായി യുവതികള്‍ തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധ പ്രകടനം താലിബാന് തടഞ്ഞതോടെ അക്രമാസക്തമാകുകയായിരുന്നു. തുടര്‍ന്ന് താലിബാന് ഭീകരവാദികള്‍ കണ്ണീര് വാതകം പ്രയോഗിച്ചതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രകടനത്തില്‍ ഒരു യുവതിയ്ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത റാബിയ സാദത്ത് എന്ന യുവതിയെയാണ് താലിബാന് മര്‍ദ്ദിച്ചവശയാക്കിയത്. ചോരയൊലിക്കുന്ന തലയുമായി നില്ക്കുന്ന റാബിയയുടെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ സാകി ദറ്യാബി ട്വീറ്റ് ചെയ്തു. പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി തുടര്‍ച്ചയായ മൂന്നാം ദിവസമാണ് അഫ്ഗാന് യുവതികള്‍ തെരുവില്‍ ഇറങ്ങുന്നത്. യുവതികള്‍ക്ക് ജോലിചെയ്യാനും വിദ്യാഭ്യാസം നേടാനും അനുവദിക്കണമെന്നാണ് പ്രധാനമായും യുവതികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പ്രാചീനഗോത്രപരമായ ചിന്താധാരകളാല്‍ നയിക്കപ്പെടുന്ന താലിബാന് ഇത് അംഗീകരിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് മിക്കവരും പറയുന്നത്.
Read More