കാട്ടാക്കട: കോവിഡിൽ ജീവിതം വഴിമുട്ടിയ ക്ഷീരകർഷകൻ ജീവനൊടുക്കി. വിളപ്പിൽശാല ചൊവ്വള്ളൂർ മരയ്ക്കാട്ടുകോണം അഭിലാഷ് ഭവനിൽ ശ്രീകാന്ത് എന്ന അഭിലാഷ് (36) ആണ് പണി പൂർത്തിയാകാത്ത സ്വന്തം വീടിന്റെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. പശുവളർത്തിയും സമീപ വീടുകളിലും കാരോട് ക്ഷീര സഹകരണ സംഘത്തിലും കറവയ്ക്ക് പോയും പാട്ടത്തിനെടുത്ത ഭൂമിയിൽ മരച്ചീനി, വാഴ, പച്ചക്കറികൾ എന്നിവ കൃഷി ചെയ്തുമാണ് അഭിലാഷ് കുടുംബം പുലർത്തിയിരുന്നത്. ഇതിനിടയ്ക്കാണ് കോവിഡും തുടർന്നുണ്ടായ ലോക്ഡൗണും വില്ലനായത്. കറവയ്ക്ക് പോകുന്ന വീട്ടുകാർ പശുക്കളെ വിറ്റതോടെ അഭിലാഷിന് തൊഴിൽ നഷ്ടമായി. വായ്പ എടുത്തും പലരിൽ നിന്ന് കടം വാങ്ങിയും അഭിലാഷ് വാങ്ങി പരിപാലിച്ചിരുന്നതിൽ അഞ്ചോളം പശുക്കൾ ചത്തുവീണു. ഇവയ്ക്ക് ഇൻഷുറൻസ് ഇല്ലാത്തതിനാൽ നഷ്ടപരിഹാരവും കിട്ടിയില്ല. പാട്ടത്തിനെടുത്ത ഭൂമിയിലെ കൃഷി മഴയും കാറ്റും നശിപ്പിച്ചു. അഭിലാഷ് കടക്കെണിയിലുമായി. കാരോട് ക്ഷീരസംഘത്തിലെ പശുക്കളെ പരിപാലിച്ചു കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് ഇത്രനാൾ…
Read MoreCategory: Top News
നല്ല നിലയിൽ പണിപാളി… കൈയാങ്കളി കേസിൽ സർക്കാരിന് തിരിച്ചടി; പ്രതികൾ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: നിയമസഭാ കൈയാങ്കളി കേസിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. കൈയാങ്കളി കേസ് അവസാനിപ്പിക്കണമെന്ന സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളി. കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണമെന്നും ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഉത്തരവിട്ടു. കേരള നിയമസഭയിൽ നടന്നത് സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണെന്നും കോടതി കണ്ടെത്തി. ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാകില്ല. നിയമസഭ പരിരക്ഷ ക്രിമിനൽ കുറ്റം ചെയ്യാനുള്ള പരിരക്ഷയല്ല. അക്രമത്തിന് പരിരക്ഷ തേടുന്നത് പൗരനോടുള്ള ചതിയാണെന്നും ജനപ്രതിനിധികൾക്ക് എപ്പോഴും പരിരക്ഷ അവകാശപ്പെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജനപ്രതിനിധികൾക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്വം നിർവഹിക്കുന്നതിനാണ്. പ്രത്യേക അവകാശം പൊതുനിയമങ്ങളിൽനിന്ന് ഒഴിവാകാനുള്ള കവാടമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഉത്തരവാദിത്വം സഭയിൽ നിർഭയമായി നിർവഹിക്കാനാണ് അംഗങ്ങൾക്ക് അവകാശങ്ങൾ നൽകിയിരിക്കുന്നത്. നിയമസഭയിലെ അക്രമങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്നും കോടതി വ്യക്തമാക്കി. കേസുകൾ പിൻവലിക്കാനുള്ള അപേക്ഷ ഭരണഘടനാതത്വങ്ങളോടും ജനങ്ങളോടുമുള്ള വഞ്ചനയാണ്.…
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ? ദേഹത്ത് മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകള്‍; പഠിക്കാത്തതിന് ആറുവയസുകാരിക്ക് ക്രൂരമർദ്ദനം
കൊച്ചി: എറണാകുളം തോപ്പുംപടിയില്‍ ആറ് വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച് പിതാവ്. പഠിക്കുന്നില്ല എന്നാരോപിച്ചാണ് കുട്ടിയെ പിതാവ് ചൂരൽ വടികൊണ്ട് മർദ്ദിച്ചത്. സംഭവത്തിൽ പിതാവ് ആന്റണി രാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് സംഭവത്തില്‍ ഇടപെട്ടത്. കുട്ടിയുടെ ദേഹത്ത് മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് പോലീസില്‍ വിവരം അറിയിച്ചത്. ഇയാള്‍ ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഇയാള്‍ക്കൊപ്പമാണ് കുട്ടി താമസിക്കുന്നത്. ഇടക്കിടയ്ക്ക് കുഞ്ഞിനെ മര്‍ദ്ദി ക്കുമായിരുന്നു. കുട്ടി പഠിക്കുന്നില്ലെന്നാണ് ആന്റണി രാജുവിന്റെ വിശദീകരണം. പോലീസ് ഇയാള്‍ക്ക് എതിരെ കേസെടുത്തു. കുട്ടിയെ ശിശുക്ഷേമ ഭവനിലേക്ക് മാറ്റി.
Read More“കുടുംബത്തിന്റെ മാനം കളഞ്ഞില്ലേ’, “നമുക്ക് എല്ലാം ഉണ്ട്, ഇതെല്ലാം ചെയ്യേണ്ടതിന്റെ ആവശ്യം എന്തായിരുന്നു; ഭർത്താവിനോട് പൊട്ടിത്തെറിച്ചും പൊട്ടിക്കരഞ്ഞും ശിൽപ ഷെട്ടി
മുംബൈ: അശ്ലീല വീഡിയോ നിർമാണത്തിന് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയോട് പൊട്ടിത്തെറിച്ചും പൊട്ടിക്കരഞ്ഞും ശിൽപ ഷെട്ടി. റെയ്ഡിന്റെ ഭാഗമായി ജുഹുവിലെ ആഡംബര വസതിയിൽ രാജ് കുന്ദ്രയെ എത്തിച്ചപ്പോഴാണ് സംഭവമുണ്ടായത്. പോലീസ് തെരച്ചില്‍ ആരംഭിച്ചപ്പോള്‍ ശില്പ ഷെട്ടി ക്ഷുഭിതയാകുകയായിരുന്നു. “നമുക്ക് എല്ലാം ഉണ്ട്, ഇതെല്ലാം ചെയ്യേണ്ടതിന്റെ ആവശ്യം എന്തായിരുന്നു. കുടുംബത്തിന്റെ മാനം കളഞ്ഞില്ലേ’ എന്നും ശില്‍പ്പ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നീലച്ചിത്ര നിർമാണത്തിലെ മുഖ്യ കണ്ണികളിലൊരാളാണ് രാജ് കുന്ദ്രയെന്നാണ് പോലീസ് പറയുന്നത്. നേരത്തേ, രാജ് കുന്ദ്രയുടെ വസതിയില്‍ നിന്ന് ക്രൈംബ്രാഞ്ച് അശ്ലീല വീഡിയോകള്‍ പിടിച്ചെടുത്തിരുന്നു. 2019 ഫെബ്രുവരിയിലാണ് രാജ് കുന്ദ്ര ആംസ് പ്രൈം മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഒരു കമ്പനി ആരംഭിക്കുന്നത്. ആറ് മാസത്തിന് ശേഷം ഈ കമ്പനി ഹോട്ട്ഷോട്ട് എന്ന മൊബൈൽ ഫോൺ ആപ്ലിക്കേഷൻ വികസിപ്പിച്ചു. ഈ ആപ്പിലൂടെയായിരുന്നു അശ്ലീല…
Read Moreആ കഴുകൻ കണ്ണുകൾ! എല്ലാവരേയും സ്നേഹിച്ച ഹരികൃഷ്ണമോൾ പാവമായിരുന്നു; അവനെ എല്ലാവർക്കും പേടിയായിരുന്നു; ഒടുവിൽ…
രാജേഷ് ചേര്ത്തലകടക്കരപ്പള്ളിയില് നഴ്സിനെ കാണ്മാനില്ല എന്നു വാര്‍ത്ത കേട്ടാണ് ശനിയാഴ്ച ചേര്‍ത്തല നിവാസികള്‍ ഉണരുന്നത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താത്കാലിക നഴ്സായി ജോലിചെയ്യുന്ന കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാര്‍ഡ് തളിശേരിത്തറ വീട്ടില്‍ ഉല്ലാസിന്റെയും സുവര്‍ണയുടെയും മകള്‍ ഹരികൃഷ്ണ(26)യെ ആണ് കാണാതായത്. വെള്ളിയാഴ്ച രാവിലെ പതിവുപോലെ ജോലിക്കു പോയതാണ്. പക്ഷേ, വൈകുന്നേരം തിരികെ വീട്ടിലെത്തിയില്ല. ആശങ്കയിലായ വീട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. എങ്കിലും അനിഷ്ടമായതൊന്നും സംഭവിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു അവർ. എന്നാൽ, പിറ്റേന്നു വൈകുന്നേരം വീട്ടുമുറ്റത്തേക്ക് എത്തിയത് അവളുടെ ചേതനയറ്റ ശരീരമായിരുന്നു. അതിലേറെ വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ചത് അവളുടെ ജീവനെടുത്തത് ഏറ്റവുമടുത്ത ബന്ധു തന്നെ ആയിരുന്നു എന്നതാണ്. ഹരികൃഷ്ണയുടെ ചേച്ചി നീതുവിന്റെ ഭര്‍ത്താവ് കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പുത്തന്‍കാട്ടുങ്കല്‍ വീട്ടില്‍ രതീഷ് (ഉണ്ണി-40) പോലീസിന്റെ പിടിയിലായി. സാധാരണ പെൺകുട്ടികടക്കരപ്പള്ളി എന്ന നാട്ടിന്‍പുറത്തെ ഒരു…
Read Moreമാവോയിസ്റ്റുകള്‍ കുട്ടികളെയും സംഘത്തില്‍ ചേര്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട് ! ഇവരെ ഉപയോഗിക്കുന്നത് ചാരവൃത്തിയ്ക്കും ഭക്ഷണം പാകം ചെയ്യാനും…
മാവോയിസ്റ്റുകള്‍ കുട്ടികളെയും സംഘത്തില്‍ ചേര്‍ത്ത് ആയുധ പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയെ അറിയിച്ചതാണിത്. റായിയുടെ വാക്കുകള്‍ പ്രകാരം ചത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് കുട്ടികളെ സംഘത്തില്‍ ചേര്‍ത്ത് പരിശീലിപ്പിക്കുന്നത്. കുട്ടികളെ സംഘത്തിലേക്ക് എത്തിച്ച ശേഷം ഭക്ഷണം പാകം ചെയ്യുന്നതിനും സുരക്ഷാ സേനയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി വിവരം അറിയിക്കുന്നതിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. രാജ്യത്ത് മാവോവാദികളുടെ ആക്രമണത്തില്‍ സാധാരണ പൗരന്മാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെടുന്ന സംഭവങ്ങള്‍ കുറയുന്നുണ്ടെന്ന് വ്യക്തമാക്കിയ റായ് മാവോവാദികളുടെ ഭീഷണി നേരിടുന്നതിനായി മോദി സര്‍ക്കാര്‍ വലിയ പിന്തുണയാണ് നല്‍കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ജാര്‍ഖണ്ഡ്, ബീഹാര്‍, ആന്ധ്ര എന്നിവിടങ്ങളില്‍ അടുത്തിടെ മാവോവാദികള്‍ക്കെതിരെ നടത്തിയ നിര്‍ണായകമായ ചില ഓപ്പറേഷനുകളെക്കുറിച്ചും മന്ത്രി പറഞ്ഞു. ജാര്‍ഖണ്ഡില്‍ ഈ മാസം ബുദ്ധേശ്വര് ഒറോണ്‍ എന്ന കുപ്രസിദ്ധ മാവോവാദിയെ കൊലപ്പെടുത്തിയിരുന്നു. ഏപ്രിലില്‍ ബീഹാറില്‍ കോല യാദവ് എന്നയാളെയും…
Read Moreഹണി ട്രാപ്പില്‍ കുടുങ്ങിയത് ഉന്നതര്‍; രാഷ്ട്രീയ പ്രമുഖര്‍ ഇരകള്‍ ! നാണക്കേടോര്‍ത്ത് പരാതി നല്‍കിയില്ല; തട്ടിയെടുത്തത് കോടികൾ
കോഴിക്കോട് : മാവോയിസ്റ്റുകളെന്ന വ്യാജേന പ്രമുഖ വ്യാപാരികള്‍ക്കും കരാറുകാരനും കത്തയച്ച് പണം തട്ടാന്‍ ശ്രമിച്ചവര്‍ രാഷ്ട്രീയ പ്രമുഖരെ ഇരകളാക്കി. പെണ്കെണിയിലും സ്വവര്ഗബന്ധത്തിലും കുടുക്കി ഭീഷണിപ്പെടുത്തുകയും പണം കൈക്കലാക്കുകയുമായിരുന്നു ഇവര്‍ ചെയ്തത്. കോടികള്‍ ഇത്തരത്തില്‍ തട്ടിയെടുത്തതായാണ് സി-ബ്രാഞ്ചിനു ലഭിച്ച വിവരം. അതേസമയം, ഇരകളായവര്‍ നാണക്കേടോര്‍ത്തു പരാതി നല്കാത്തതിനാല് ഇക്കാര്യത്തില്‍ ഒരന്വേഷണവും പോലീസ് നടത്തില്ല. പ്രതികളെ ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരങ്ങള്‍ പോലീസ് കോടിതിയില്‍ പോലും ഹാജരാക്കില്ല. മുൻ മന്ത്രിമാർ അടക്കംമുന്‍ മന്ത്രിമാരുള്‍പ്പെടെ സംഘത്തിന്റെ ഇരകളായിരുന്നു. വ്യാപാരികള്‍ക്കു ഭീഷണിക്കത്തെഴുതിയ കേസില്‍ പിടിയിലായ ഹബീബ് റഹ്മാന്റെ നേതൃത്വത്തിലായിരുന്നു തട്ടിപ്പുകള്‍ നടത്തിയിരുന്നത്. മുന്‍ മന്ത്രിയായ വ്യക്തിയുടെ സമീപം രണ്ടു യുവാക്കളെ എത്തിച്ചും കെണിയില്‍ കുരുക്കിയതായാണ് വിവരം. മന്ത്രിയാകും മുമ്പായിരുന്നു സംഭവം. പിന്നീടു മന്ത്രിപദത്തിലേക്ക് എത്തുമെന്ന ഘട്ടത്തില്‍ ബ്ലാക്ക്മെയിലിംഗ് തുടങ്ങി. ഒരു കോടി രൂപ നല്‍കിയാണ് സംഭവം ഒതുക്കിത്തീര്‍ത്തത്. ഇതില്‍ 15 ലക്ഷം തനിക്കു…
Read More26കാരിയായ ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ചത് മൂന്നു തവണ ! വാക്സിനെടുത്ത ശേഷം രോഗബാധയുണ്ടായത് രണ്ടു തവണ; ആശങ്കയേറുന്നു…
മുംബൈയിലെ 26കാരി ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ചത് മൂന്നു തവണ. ഇതില്‍ രണ്ടു തവണയും രോഗബാധയുണ്ടായത് വാക്സിനേഷനു ശേഷമാണെന്നത് ആരോഗ്യമേഖലയില്‍ ആശങ്ക പടര്‍ത്തുകയാണ്. വാക്സിന് സ്വീകരിച്ച ശേഷം രണ്ടു തവണ കോവിഡ് ബാധിച്ച പശ്ചാത്തലത്തില്‍ ഇതിന്റെ വസ്തുത തിരിച്ചറിയാന്‍ ജനിതക ശ്രേണീകരണത്തിന് സാമ്പിള്‍ അയച്ചിരിക്കുകയാണ്. വീണ്ടും കോവിഡ് ബാധിച്ചത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി ഡോക്ടര്‍ പറയുന്നു. എന്തുകൊണ്ട് മൂന്ന് തവണ കോവിഡ് ബാധിച്ചു എന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. കോവിഡ് വകഭേദം, രോഗപ്രതിരോശേഷി, തെറ്റായ കോവിഡ് പരിശോധനാഫലം തുടങ്ങി വിവിധ സാധ്യതകളാണ് പരിശോധിക്കുന്നതെന്നും അവര്‍ പറയുന്നു. 2020 ജൂണ്‍ 17നാണ് ഇവര്‍ക്ക് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സെന്ററില്‍ ജോലി ചെയ്യുമ്പോഴാണ് ആദ്യമായി രോഗം വരുന്നത്. തുടര്‍ന്ന് ഈ വര്‍ഷം മെയ്, ജൂലൈ മാസങ്ങളിലും തനിക്ക് വീണ്ടും രോഗം പിടിപെട്ടതായി ഡോക്ടര്‍ പറയുന്നു. നേരിയ രോഗലക്ഷണങ്ങളായിരുന്നു മൂന്ന്…
Read Moreകാമുകന്റെ ജനനേന്ദ്രിയം ഭർത്താവ് വെടിവെച്ചു തകർത്തു; വെടിയേറ്റ കാമുകന്റെ മൂന്നാമത്തെ കാമുകിയാണ് വടവാതൂർ സ്വദേശിനിയായ യുവതി
ചെങ്ങന്നൂർ : ഭാര്യയെ കടത്തിക്കൊണ്ടുപോയി ഒളിച്ച് താമസിച്ച കാമുകന്റെ ജനനേന്ദ്രിയം ഭർത്താവ് വെടിവെച്ചു തകർത്തു. കോട്ടയം വടവാതൂർ സ്വദേശിയായ യുവാവാണ് ഭാര്യയുടെ കാമുകനോട് പ്രതികാരം തീർത്തത്. തന്റെ ഭാര്യയെ വശീകരിച്ച് കടത്തിക്കൊണ്ടുപോയി ആഴ്ചകളായി ചെങ്ങന്നൂരിൽ വാടകയ്ക്ക് കഴിയുകയായിരുന്നു എന്ന് മനസിലാക്കിയ ഇയാൾ കഴിഞ്ഞ മൂന്ന് ദിവസം മുൻപാണ് ചെങ്ങന്നൂരിലെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഭാര്യയും കാമുകനും മുണ്ടൻകാവിലെ വാടക വീട്ടിൽ താമസമാക്കിയിരിക്കുകയാണ് എന്നറിഞ്ഞു. പിന്നീട് ഭാര്യയും കാമുകനും ഒരുമിച്ച് താമസിക്കുന്നിടത്ത് ചെന്ന് അനുരഞ്ജനത്തിനായി ശ്രമം നടത്തി. ഇതിനിടെ യുവാവ് ഭാര്യാ കാമുകൻ ചെങ്ങന്നൂർ സ്വദേശിയായ യുവാവിനോട് വാക്ക്തർക്കമുണ്ടാക്കുകയും തർക്കം മൂത്ത് ഇയാൾ തന്റെ കൈവശമുണ്ടായിരുന്ന എയർഗൺ ഉപയോഗിച്ച് കാമുകന്റെ ജനനേന്ദ്രിയത്തിൽ വെടിയുതിർക്കുകയായിരുന്നു. ജനനേന്ദ്രിയത്തിൽ വെടിയേറ്റ കാമുകൻ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തെ തുടർന്ന് വടവാതൂർ സ്വദേശിയായ യുവാവ് ഒളിവിലാണ്. വെടിയേറ്റ കാമുകന്റെ മൂന്നാമത്തെ കാമുകിയാണ് വടവാതൂർ സ്വദേശിനിയായ…
Read Moreസമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങള്‍ ഒഴുകി ! പിന്നിൽ പ്രവർ ത്തിക്കുന്നവർക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധം; മലയാളികള്‍ക്ക് കോടികളുടെ നിക്ഷേപം
കെ.ഷിന്റുലാല്‍ കോഴിക്കോട്: ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ കോടികളുടെ നിക്ഷേപം..! കേസിലെ പ്രതിയും മലയാളിയുമായ സൂത്രധാരന്‍ 10 കോടിയിലേറെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ നിക്ഷേപിച്ചെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബത്തിലുള്ള സൂത്രധാരനായ പ്രതിക്ക് ഇത്രയും തുക നിക്ഷേപിക്കാന്‍ എവിടെനിന്ന് ലഭിച്ചുവെന്നതില്‍ ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് അന്വേഷണസംഘം പറയുന്നത്. ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ മലയാളികളായ ചിലര്‍ കോടികള്‍ നിക്ഷേപിച്ചതായാണ് വിവരം. കോഴിക്കോട്, മലപ്പുറം, കൊച്ചി ജില്ലകളിലുള്പ്പെടെയുള്ളവര് വന്‍ തുക നിക്ഷേപിച്ചിട്ടുണ്ട്. ഇവരുടെ അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങള്‍ തിരികെ എത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപിച്ചവരുടെ മുഴുവന്‍ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചുവരികയാണ്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും ശേഖരിച്ചിട്ടുണ്ട്. ദുരൂഹതകള്‍ ബാക്കി വിദേശത്തേക്കുള്ള കോളുകള്‍ ചെയ്യാനും മറ്റുമായി വാട്സ് ആപ്പ് പോലുള്ള സൗകര്യങ്ങളുള്ളപ്പോള്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിന്റെ പ്രസക്തിയാണ്…
Read More