ഇരിട്ടി(കണ്ണൂർ): ആറളം പയോറ ഏച്ചില്ലത്ത വീട്ടമ്മ കുന്നുമ്മല്‍ രാധ (56) യെ വീട്ടിനുള്ളില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിൽ.രാധയുടെ സഹോദരിയുടെ ഭർത്താവ് ചാക്കാട് സ്വദേശി പി. പി. സജീവ (48) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ പിടിച്ചുപറി ഉൾപ്പെടെ 15 ഓളം കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വീട്ടമ്മ ഒന്നും പറയാത്തതിനാൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാവാതെ വിഷമിക്കുകയായിരുന്നു പോലീസ്. ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തിൽ സജീവനെ കസ്റ്റഡിയിൽ എടുത്ത ശേഷം വീട്ടമ്മയെ പോലീസ് ചോദ്യം ചെയ്തപ്പോൾ സജീവൻ തന്നെയാണ് ആക്രമിച്ചതെന്നും തന്റെയും മകളുടെയും സുരക്ഷ ഓർത്താണ് പേര് പറയാതിരുന്നതെന്നും മൊഴി നൽകി. അക്രമ കാരണം അറിയില്ല. ബാത്ത് റൂമിൽ പോയി തിരികെ മുറിയിലേക്ക് വരുമ്പോൾ ആക്രമിക്കുകയായിരുന്നുവെന്ന് വീട്ടമ്മ മൊഴി തിരുത്തി. ഇതോടെ സജീവന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ദുരൂഹത തുടരുന്നതിനിടയില്‍…
Read MoreCategory: Top News
കള്ളക്കടത്ത് രഹസ്യം വില്പനയ്ക്ക്! വില ലക്ഷങ്ങൾ; തലപോകുന്ന ചതിയുടെ കഥകൾ പുറത്തേക്ക്
കെ. ഷിന്റുലാല്‍ കോഴിക്കോട് : സംസ്ഥാനത്തെ കള്ളക്കടത്ത് സംഘത്തിന്റെ രഹസ്യങ്ങള്‍ വില്‍പ്പനയ്ക്ക്. ഹവാല-സ്വര്‍ണക്കടത്ത് വിവരങ്ങളാണ് വന്‍ വിലയ്ക്ക് വിറ്റഴിക്കുന്നത്. സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് ഓപ്പറേറ്റര്‍മാര്‍ വഴിയാണ് രഹസ്യങ്ങള്‍ മറ്റു സംഘങ്ങള്‍ കൈമാറുന്നത്. ഹവാല-സ്വര്‍ണക്കടത്ത് വിവരങ്ങള്‍ മറ്റുള്ള കള്ളക്കടത്ത് സംഘത്തിന് ഓപ്പറേറ്റര്‍മാര്‍ ഒറ്റികൊടുക്കുക വഴി വന്‍തുക പ്രതിഫലമായി കൈപ്പറ്റിയിരുന്നതായും സി-ബ്രാഞ്ച് അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. ഓരോ ഒറ്റിനും ലക്ഷങ്ങള്‍ പ്രതിഫലമായി വാങ്ങുന്നുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ചു നടന്ന സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് അന്വേഷണത്തിനിടെയാണ് കള്ളക്കടത്ത് സംഘത്തിന്റെ ഒറ്റുകാരായ ഓപ്പറേറ്റര്‍മാര്‍ പ്രവര്‍ത്തിച്ച വിവരം വ്യക്തമായത്. സി-ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള ഇബ്രാഹിമും ഒളിവില്‍ കഴിയുന്ന മാങ്കാവ് സ്വദേശി ഷബീറും പ്രസാദും ഇത്തരത്തില്‍ കള്ളക്കടത്തിന്റെ രഹസ്യവിവരങ്ങള്‍ മറിച്ചു നല്‍കിയിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഓരേസമയം രണ്ടു സംഘങ്ങളില്‍ നിന്നുമായി കോടികള്‍ വരുമാനമായി ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്. ഒറ്റുകാര്‍ ആരെന്നറിയാതെ കള്ളക്കടത്ത് സംഘം ഇപ്പോഴും അലയുമ്പോഴും എല്ലാം ചോരുന്നതു രഹസ്യകേന്ദ്രത്തില്‍…
Read Moreകല്പ്പണിക്കാരന് ഒരു നാള് ‘അച്ഛന് സ്വാമി’യായി ! സ്ത്രീകളുടെ ശരീരഭാഗങ്ങളില്‍ നാണയം വച്ച് പൂജ; ഒടുവില്‍ 17കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍…
അദ്ഭുതസിദ്ധികള്‍ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് മന്ത്രവാദവും മറ്റും ചെയ്തിരുന്നയാളെ പോലീസ് പോക്സോ കേസില്‍ അറസ്റ്റു ചെയ്തു. കുണ്ടൂര്‍ സ്വദേശി മഠത്തിലാന്‍ രാജീവിനെ(39)യാണ് മാള സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സജിന്‍ ശശി അറസ്റ്റ് ചെയ്തത്. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന 17കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കല്‍പ്പണിക്കാരനായിരുന്ന ഇയാള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് മടത്തുംപടിയിലെ ഒരു ക്ഷേത്രത്തില്‍ പരികര്മിയുടെ സഹായിയായി ജോലി ചെയ്തിരുന്നു. പരികര്മിയുടെ മരണശേഷം ഇയാള്‍ സ്വന്തമായി പൂജ ചെയ്യാന്‍ ആരംഭിക്കുകയായിരുന്നു. വീട്ടില്‍തന്നെയായിരുന്നു ക്ഷേത്രം. ഇവിടെ തന്നെയായിരുന്നു മന്ത്രവാദവും ക്രിയകളും. സംസ്ഥാനത്തിന്റെ പലഭാഗത്തു നിന്നും ആളുകള്‍ തേടി വന്നിരുന്നു. പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും ശരീരഭാഗങ്ങളില്‍ നാണയം വച്ചായിരുന്നു പൂജകളെന്ന് വിശ്വാസികള്‍ പൊലീസിനോട് പറഞ്ഞു. പൂജ സമയത്ത് അച്ഛന് എന്നു മാത്രമേ വിളിക്കാവൂവെന്ന് വിശ്വാസികളോട് നിര്‍ദ്ദേശം നല്‍കിയിരുന്നു. സാധാരണക്കാരായി ജീവിച്ചിരുന്ന പ്രതി ചുരുങ്ങിയ കാലം കൊണ്ട് വലിയ സാമ്പത്തിക വളര്‍ച്ച സ്വന്തമാക്കി. ആഡംബര വാഹനങ്ങളും സ്വന്തമാക്കി. പൊലീസ്…
Read Moreപഴമൊഴിയിൽ പതിരില്ല..! ആന കരിമ്പിൻ കാട്ടിൽ എന്നതിനു പകരം ശിവൻകുട്ടി നിയമസഭയിൽ എന്നായി: പി.ടി. തോമസ്
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി വി. ശിവൻകുട്ടി രാജിവയ്ക്കണമെന്ന് പി.ടി. തോമസ് എംഎൽഎ. ആന കരിന്പിൻകാട്ടിൽ എന്നതിനുപകരം ശിവൻകുട്ടി നിയമസഭയിൽ എന്നായി. നിയമസഭയിലെ ആ ദൃശ്യം വിക്ടേഴ്സ് ചാനലിൽ കാണിക്കണമെന്നും പി.ടി. തോമസ് നിയമസഭയിൽ പറഞ്ഞു. ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പി.ടി. തോമസ് അടിയന്തര പ്രമേയ നോട്ടീസും നൽകിയിരുന്നു. പൊതുമുതൽ നശിപ്പിച്ചയാൾ എങ്ങനെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുമെന്നും തോമസ് ചോദിച്ചു. സുപ്രീംകോടതി വിധിയിൽ സന്തോഷിക്കുന്നത് കെ.എം. മാണിയുടെ ആത്മാവാണ്. മാണി അഴിമതിക്കാരനെന്ന് ഇടതുപക്ഷം ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും വയ്യെന്ന അവസ്ഥയിലാണ് ജോസ് കെ. മാണിയെന്നും പി.ടി. തോമസ് പരിഹസിച്ചു. അതേസമയം കൈയാങ്കളി കേസിൽ വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. ഇത് ശിവൻകുട്ടിക്കെതിരായ വിഷയമല്ല. പൊതുവിഷയമാണ്. പ്രക്ഷുബ്ധ…
Read Moreനോക്കി നിൽക്കെ വാഴകത്തി വീഴുന്നു, വീടിനക ത്തെ തുണിക്ക് തീപിടിക്കുന്നു; തീക്കളിയിൽ മൊയ്തുവും കുടുംബവും ഭീതിയിൽ
നാദാപുരം: കടമേരിക്കടുത്ത കീരിയങ്ങാടിയില്‍ വീടിനകത്തും പുറത്തും വസ്തുക്കള്‍ക്ക് തീ പിടിക്കുന്നത് വീട്ടുകാരേയും നാട്ടുകാരേയും പരിഭ്രാന്തിയിലാക്കി. കീരിയങ്ങാടി ടൗണിലെ കാളാം വീട്ടില്‍ മൊയ്തുവിന്റെ വീട്ടിലാണ് അത്ഭുത പ്രതിഭാസം. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് വിവിധയിടങ്ങളിൽ തീ പടർന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. ചൊവ്വാഴ്ച്ച ഉച്ചയോടെ വീടിന് പിന്‍വശത്തെ പറമ്പിലെ കുലക്കാറായ വാഴയാണ് ഞൊടിയിടയില്‍ കത്തി നശിച്ചത്. ഇതിന് തുടര്‍ച്ചയായി വൈകുന്നേരത്തോടെ വീടിന്റെ മറ്റൊരു വശത്തെ പറമ്പിലെ വാഴയിലും തീ പടര്‍ന്നു. ബുധനാഴ്ച രാവിലെ ഒമ്പതിന് വീടിനകത്ത് മൊയ്തു നിസ്കാര സമയത്ത് ഉപയോഗിച്ചിരുന്ന ഷാളും വീടിന്റെ മുകള്‍ നിലയില്‍ സൂക്ഷിച്ച ഷൂസും കത്തി നശിച്ചു. ഉച്ചയോടെ വീടിന്റെ മുറ്റത്ത് ചുരുട്ടിയിട്ടിരുന്ന പ്ലാസ്റ്റിക്ക് പൈപ്പിനും തീ പടര്‍ന്നു. പൈപ്പിന്റെ പല ഭാഗങ്ങളും അഗ്നിബാധയേറ്റ് കത്തി ഉരുകിയ നിലയിലാണ്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതരും ജിയോളജി വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതല്‍…
Read Moreവാക്സിന് എടുത്താലും അധികം വൈകാതെ പ്രതിരോധശേഷി കുറയും !വകഭേദങ്ങളെ ചെറുക്കുമോയെന്നും സംശയം; ഗവേഷകര്‍ പറയുന്നതിങ്ങനെ…
വാക്സിന് എടുത്താലും കോവിഡില്‍ നിന്ന് പരിപൂര്‍ണ സുരക്ഷ കിട്ടുന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച് ഗവേഷകര്‍. വാക്സിന് എടുക്കുന്നവരില്‍ ക്രമേണ പ്രതിരോധ ശേഷി കുറയുമെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. അസ്ട്രാസെനക (ഇന്ത്യയില്‍ കോവിഷീല്‍ഡ്), ഫൈസര്‍ വാക്സീനുകളുടെ പൂര്‍ണ ഡോസെടുത്ത് ആറ് ആഴ്ചയ്ക്കു ശേഷം ഇവ നല്കുന്ന പ്രതിരോധത്തില്‍ കുറവു വന്നു തുടങ്ങുമെന്നാണ് ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ വന്ന ഗവേഷക റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. വാക്സിന് എടുത്താലും 23 മാസത്തിനു ശേഷം ആന്റിബോഡി അളവു പകുതിയില്‍ താഴെയാകും. ഇതു തുടര്‍ന്നാല്‍ വാക്സീന് ഉറപ്പു നല്കുന്ന പ്രതിരോധശേഷി സംശയത്തിലാകുമെന്ന ആശങ്കയാണ് ഗവേഷകര്‍ പങ്കുവയ്ക്കുന്നത്. പുതിയ വകഭേദങ്ങള്‍ക്കെതിരേയുള്ള ഫലപ്രാപ്തിയിലാണ് ഗവേഷകര്‍ക്ക് ഏറെ ആശങ്കയുള്ളത്. എങ്കിലും വൈറസ് ബാധ കടുക്കുന്നതു തടയാന്‍ ഇരു വാക്സീനുകള്‍ക്കും കഴിയുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. പ്രതിരോധ ശേഷി മെച്ചപ്പെടുത്താനുള്ള ബൂസ്റ്റര്‍ ഡോസ് ആവശ്യമാണെന്ന നിഗമനത്തിലേക്കാണ് റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നത്. 70 വയസ്സു കഴിഞ്ഞവര്‍ക്കും കോവിഡ്…
Read Moreഹരികൃഷ്ണയെ എങ്ങനെ കൊന്നുവെന്ന് ഡമ്മിയിൽ കാണിച്ച് രതീഷ്; ഭാര്യാ സഹോദരിയെ വരുതിയിലാക്കാൻ യുവാവ് പറഞ്ഞ വാക്കുകൾ അവളെ കൂടുതൽ അടിമയാക്കി…
ചേര്‍ത്തല: സഹോദരിയുടെ വീട്ടില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ പോലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പുത്തന്‍കാട്ടുങ്കല്‍ വീട്ടില്‍ രതീഷ് (ഉണ്ണി-40) ആണ് പോലീസിന്റെ പിടിയിലായത്. തെളിവെടുപ്പിനിടെ നാട്ടുകാരുടെ എതിര്‍പ്പ് ഉണ്ടാകുമെന്ന സൂചനയെതുടര്‍ന്ന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ 11 ഓടെ പട്ടണക്കാട് സ്റ്റേഷന് ഓഫീസര്‍ ആര്.എസ്.ബിജുവിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് ആരംഭിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാര്‍ഡ് തളിശ്ശേരിത്തറ വീട്ടില്‍ ഉല്ലാസിന്റെയും സുവര്‍ണയുടെയും മകള്‍ ഹരികൃഷ്ണ(26) കൊല്ലപ്പെട്ടത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചപ്പോള്‍ വീട്ടമ്മമാരടക്കം പ്രദേശവാസികള്‍ പ്രതിഷേധം പ്രകടിപ്പിച്ചു. പോലീസിനൊപ്പം ഫോറന്‍സിക്, ഫിംഗര്‍ പ്രിന്റ് വിദഗ്ദരുടെയും സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്. നടന്നതെല്ലാം എങ്ങനെയെന്ന് വിവരിച്ചും പോലീസ് സേനയിലെ ഒരാളെ ഡമ്മിയാക്കി ചെയ്തു കാണിച്ചുമായിരുന്നു തെളിവെടുപ്പ്. എല്ലാം വിവരിച്ചും ചെയ്തു കാണിച്ചു. തങ്കികവലയില്‍ നിന്നും സ്കൂട്ടറില്‍ വീട്ടിലെത്തിച്ചു.…
Read Moreകരുവന്നൂര്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമോ ? മലപ്പുറം എആര്‍ നഗര്‍ സഹകരണബാങ്കിലും കോടികളുടെ ക്രമക്കേട് നടന്നെന്ന് വെളിപ്പെടുത്തല്‍…
കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് മലയാളികളെയാകെ ഞെട്ടിക്കുമ്പോള്‍ സമാനമായ തട്ടിപ്പിന്റെ വിവരങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് പുറത്തു വരുന്നത്. മലപ്പുറം ഏആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേട് നടന്നതായുള്ള മുന്‍ ജീവനക്കാരുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആദായനികുതി വകുപ്പും ബാങ്കില്‍ വീഴ്ച കണ്ടെത്തിയിരുന്നു. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെന്നും തിരിമറി നടത്തിയ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായും മുന്‍ സെക്രട്ടറിയും ബാങ്ക് അഡ്മിനിസ്ട്രേറ്ററുമായ വി.കെ.ഹരികുമാര്‍ പറഞ്ഞു. ഒട്ടേറെ വ്യാജ മേല്‍വിലാസങ്ങളില്‍ അക്കൗണ്ട് ആരംഭിച്ച് കോടികള്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് മുന്‍ കുന്നുംപുറം ബ്രാഞ്ച് മാനേജരായിരുന്ന കെ.പ്രസാദ് പറയുന്നത്. വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് നടക്കുന്ന അനധികൃത സാമ്പത്തിക ഇടപാടുകളുടെ ഭാഗമായി താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പ്രസാദ് വ്യക്തമാക്കുന്നു. സ്വര്‍ണപണയത്തിന്റെ പേരില്‍ തിരിമറികള്‍ നടത്തിയതും അന്നത്തെ സെക്രട്ടറിയുടെ അറിവോടെയായിരുന്നുവെന്നാണ് പ്രസാദിന്റെ ആരോപണം. തിരിമറികള്‍ പുറത്തായതോടെ മൂന്നു ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി. ക്രമക്കേട് നടത്തിയതിന്റെ പേരിലാണ്…
Read Moreഅമേരിക്ക വീണ്ടും മാസ്ക് വയ്ക്കുന്നു ! ഡെല്‍റ്റ വകഭേദം അതിവേഗം വ്യാപിക്കുന്നതിനാല്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധം…
കോവിഡിന്റെ ഡെല്‍റ്റ വകഭേദം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും മാസ്ക് ഉപയോഗം നിര്‍ബന്ധമാക്കി യുഎസ് ഗവണ്മെന്റ്. കോവിഡ് വ്യാപനം കൂടിയ ലൊസാഞ്ചലസ്, സാന്‍ ഫ്രാന്‍സിസ്കോ, ഫ്ളോറിഡ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ കര്‍ശന നിയന്ത്രണം. നഴ്സറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളും മാസ്ക് ധരിക്കണം. ഇപ്പോഴത്തെ രോഗികളില്‍ 80 ശതമാനം പേരെയും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നു പ്രസിഡന്റ് ജോ ബൈഡന് അഭ്യര്‍ഥിച്ചു. മുമ്പ് രണ്ടു ഡോസ് വാക്സിനെടുത്തവര്‍ക്ക് മാസ്ക്ക് നിര്‍ബന്ധമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ടു ഡോസ് വാക്സിനെടുത്തവരെയും പുതിയ ഡെല്‍റ്റാ വകഭേദം ബാധിക്കുന്ന സാഹചര്യമാണ് ഇ്പ്പോള്‍ സംജാതമായിരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കുന്നത്.
Read Moreസ്വര്‍ണക്കടത്ത് കാരിയര്‍മാര്‍ “റെഡ്’ ലിസ്റ്റിലേക്ക് ! ക്വട്ടേഷന്‍ സംഘങ്ങളുടെയും കാരിയര്‍മാരുടെയും പട്ടിക ക്രൈംബ്രാഞ്ച് തയാറാക്കുന്നു; 350 തട്ടിക്കൊണ്ടുപോകൽ
കെ. ഷിന്റുലാല്‍ കോഴിക്കോട് : വിദേശത്തു നിന്ന് അനധികൃതമായി സ്വര്‍ണം കടത്തുന്നവരെയും അവ തട്ടിയെടുക്കുന്നവരേയും “റെഡ് ലിസ്റ്റില്‍’ ഉള്‍പ്പെടുത്താനൊരുങ്ങി ക്രൈംബ്രാഞ്ച്. രാമനാട്ടുകര സ്വര്‍ണക്കടത്തിന്റെയും അനുബന്ധ കേസുകളുടേയും പശ്ചാത്തലത്തില്‍ അന്വേഷണം നടത്തുന്ന സംസ്ഥാന ക്രൈംബ്രാഞ്ചാണ് സ്വര്‍ണക്കടത്ത് തടയുകയെന്ന ലക്ഷ്യത്തോടെ കര്‍ശന നടപടി സ്വീകരിക്കുന്നത്. ഇതിനായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിൽ (ഡിആര്‍ഐ)നിന്നും ക്രൈം റിക്കാര്‍ഡ് ബ്യൂറോയില്‍ നിന്നും ക്രൈംബ്രാഞ്ച് എസ്പി കെ.വി.സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു. ഈ പട്ടികയിലുള്‍പ്പെട്ടവരെ സംബന്ധിച്ച് അതത് ലോക്കല്പോലീസിനും മറ്റും വിവരങ്ങള്‍ കൈമാറും. ഇവരെ സ്ഥിരം പോലീസ് നിരീക്ഷണത്തിലാക്കുകയും ചെയ്യും. വിദേശത്തുനിന്ന് സ്വര്‍ണം കടത്തുന്ന കാരിയര്മാര്ക്കെതിരേ പോലീസ് നിയമനടപടി സ്വീകരിക്കാറില്ല. കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ഡിആര്‍ഐയുമാണ് നടപടിയെടുക്കുന്നത്. സ്വര്‍ണത്തിന്റെ നികുതിയും പിഴയും ഈടാക്കിയാല്‍ നിയമനടപടികള്‍ അവസാനിക്കും. ഇത്തരത്തില്‍ നിയമനടപടികള്‍ അതിവേഗത്തില്‍ തീര്പ്പാകുന്നതിനാല് കൂടുതല്‍ പേര് കാരിയറായി രംഗത്തെത്താന്‍ തുടങ്ങി. ഇതോടെയാണ് സംസ്ഥാനത്തേക്ക് വിദേശത്ത്…
Read More