ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം: ഷോർട്ട് സർക്യൂട്ടല്ലന്ന് മോട്ടോർ വാഹന വകുപ്പ്; ഇന്ധന ടാങ്കിന് ചോർച്ച ഇല്ലെന്നും കണ്ടെത്തി

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ഷോർട്ട് സർക്യൂട്ട് മൂലമല്ല കാർ ക്തതിയതെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. വയറിംഗിനും തകരാർ കണ്ടെത്താനായില്ല. ഇന്ധന ടാങ്കിന് ചോർച്ച ഇല്ലെന്നും കണ്ടെത്തി. കാറിന്‍റെ പിന്നിൽ നിന്നാണ് തീ പടർന്നത്. മോട്ടോർ വാഹന വകുപ്പിന് പുറമെ ഫോറൻസിക് സംഘവും സംഭവസ്ഥലത്തും വാഹനത്തിലും വിശദമായ പരിശോധന നടത്തിവരികയാണ്. ഫോറൻസിക് റിപ്പോർട്ട് കൂടി പുറത്തുവന്ന ശേഷമേ അപകട കാരണം വ്യക്തമാകൂ. അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം പേരാമ്പ്ര ചെറുവണ്ണൂരില്‍ വച്ചുണ്ടായ സംഭവത്തിൽ കക്കറമുക്ക് സ്വദേശി സോനയാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ സോനയുടെ ഭർത്താവ് ലാലു ചികിത്സയിൽ കഴിയുകയാണ്. ഇരുവരും ആശുപത്രിയില്‍ നിന്ന് വീട്ടിലേക്കുവരുന്ന വഴിയാണ് ദാരുണ സംഭവമുണ്ടായത്.

Read More

‘രാഹുലിന്‍റെയും പ്രിയങ്കയുടെയും വിഡ്ഢിത്തരങ്ങൾക്ക് കേരളം മാപ്പ് നൽകില്ല, വയനാടിനെ മറന്നേക്കൂ’: രാഹുലിനും പ്രിയങ്കക്കുമെതിരായ പോസ്റ്റർ; കേസെടുത്ത് പോലീസ്

വയനാട്: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച മുറുകുന്നതിനിടെ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. ടി.സിദ്ദിഖ് എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൽപ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. അതേസമയം പോസ്റ്റർ പ്രത്യക്ഷപ്പെട്ട സംഭവത്തിനു പിന്നിൽ കൃത്യമായ രാഷ്ട്രീയ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് ഹൈക്കമാൻഡിന്‍റെ പ്രാഥമിക വിലയിരുത്തൽ. കെ.സി.വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വെറുമൊരു പെട്ടിയെടുപ്പുകാരൻ ആണെന്നും പോസ്റ്ററിൽ വിമർശനമുണ്ടായിരുന്നു. രാഹുലിന്‍റെയും പ്രിയങ്കയുടെയും വിഡ്ഢിത്തരങ്ങൾക്ക് കേരളം മാപ്പ് നൽകില്ല. വയനാടിനെ രാഹുൽ ഗാന്ധിയും പ്രിയങ്കയും മറന്നേക്കൂവെന്നും ഇനി ഇവിടെ നിന്ന് ജയിക്കില്ലെന്നും പോസ്റ്ററിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പദവിയെച്ചൊല്ലി കോൺഗ്രസിൽ വലിയ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഗാന്ധി കുടുംബത്തിലെ പ്രമുഖർക്കെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

Read More

വൈദ്യുത മീറ്ററിൽനിന്നു വാതിൽ പിടിയിൽ വൈദ്യുതി കടത്തിവിട്ടു; നെയ്യാറ്റിൻകരയിൽ അമ്മയേയും മക്കളെയും ഷോക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാതിൽ ലോക്കിൽ വൈദ്യുതി കടത്തിവിട്ട് അമ്മയെയും മക്കളെയും ഷോക്കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. രമ്യയെന്ന സ്ത്രീയുടെ വീട്ടിലാണ് സംഭവം. വൈദ്യുത മീറ്ററില്‍ നിന്ന് വീടിന്‍റെ മുന്‍ഭാഗത്തെ വാതിലിന്‍റെ പിടിയിലേക്ക് വയര്‍ ഘടിപ്പിച്ച് ഷോക്കേല്‍പ്പിക്കാനുള്ള ശ്രമമാണ് നടന്നത്. അമ്മയും രണ്ടു മക്കളും മാത്രമാണ് ഇവിടെ താമസിക്കുന്നത്.രാവിലെ വാതിൽ തുറന്ന രമ്യയുടെ മൂത്ത മകൻ അലൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വാതില്‍ പിടിയിൽ പിടിച്ച അലന്‍ വൈദ്യുതാഘാതമേറ്റ് തെറിച്ചു വീഴുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വൈദ്യുത മീറ്ററില്‍നിന്ന് വയര്‍ വാതിലിന്‍റെ പിടിയില്‍ ചുറ്റിയിരിക്കുന്നത് കണ്ടെത്തിയത്. ഉടന്‍ തന്നെ വീടിന്‍റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഷോക്കേറ്റു വീണ പതിമൂന്നുകാരനായ അലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കളും നാട്ടുകാരും സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ആരാണ് ചെയ്തതെന്ന് മനസിലായില്ല. ഇന്നലെ രാത്രി 12 വരെ തയ്യൽ ജോലി ചെയ്തിരുന്നുവെന്നും ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടില്ലെന്നും രമ്യ പറഞ്ഞു. ഭർത്താവുമായി…

Read More

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു; ഭര്‍ത്താവിന് ഗുരുതര പരിക്ക്; ഏഴാംമാസത്തെ പരിശോധനയ്ക്ക് പോയിവരുമ്പോഴായിരുന്നു അപകടം

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. വാഹനത്തിലുണ്ടായിരുന്ന ഗര്‍ഭിണി വെന്തുമരിച്ചു. ഭര്‍ത്താവിന് ഗുരുതര പൊള്ളൽ. പേരാമ്പ്രയില്‍ ചെറുവണ്ണൂർ സ്വദേശി പൂവത്തും ചാലിൽ ലാലുവിന്‍റെ ഭാര്യ സോനയാണ് മരിച്ചത്. ഡോക്ടറെ കണ്ട് തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. സോന കാറിന്‍റെ പിൻസീറ്റിലാണ് ഇരുന്നിരുന്നത്. വാഹനം ഓടിച്ചിരുന്നത് ഭർത്താവ് ലാലുവാണ്. വാഹനത്തിൽ പുക കണ്ടതോടെ ലാലുവിന് ഡോർ തുറന്ന് പുറത്തിറങ്ങാനായി. എന്നാൽ ഡോർ ലോക്കായി പോയതിനാൽ സോനയ്ക്ക് പുറത്തിറങ്ങാനായില്ല. നാട്ടുകാർ ഉടനെ എത്തി സോനയെ പുറത്തിറക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. തൊട്ടുപിന്നാലെ ഫയർ ഫോഴ്സ് എത്തിയെങ്കിലും കാർ ഏതാണ്ട് പൂർണമായി കത്തിയിരുന്നു. പേരാമ്പ്രയിലെ കല്ലോട്ടെ ആശുപത്രിയിലേക്ക് സോനയെ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. ഏഴ് മാസം ഗർഭിണിയായിരുന്നു സോന. പരിക്കേറ്റ ലാലുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എങ്ങനെയാണ് കാറിന് തീപിടിച്ചതെന്ന് വ്യക്തമായിട്ടില്ല.

Read More

ഉമ്മൻ ചാണ്ടിയെപ്പോലെ ഒരു മുഖ്യമന്ത്രിയെ ലഭിച്ചപ്പോൾ പുതുപ്പള്ളിക്കൊരു മന്ത്രിയെ ലഭിച്ചപോലെ; തന്നിക്കൊരു മന്ത്രിയാകണമെന്നില്ലെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: ഉമ്മന്‍ ചാണ്ടിയെപോലെയൊരു മുഖ്യമന്ത്രിയെ ലഭിച്ചെന്ന് ചാണ്ടി ഉമ്മന്‍. മുഖ്യമന്ത്രി ചര്‍ച്ചകള്‍ വിജയത്തിന്‍റെ ശോഭ കെടുത്തിയിട്ടില്ലെന്നും കേരളത്തിന്‍റെ ഇരുണ്ട കാലം അവസാനിച്ചെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രിയെ ലഭിക്കുമ്പോള്‍ തന്നെ പുതുപ്പള്ളിക്കൊരു മന്ത്രിയെ ലഭിച്ചുകഴിഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് ശേഷം ഉമ്മന്‍ ചാണ്ടിയെ പോലൊരു വ്യക്തി തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് താൻ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പ്രത്യേകിച്ച് മന്ത്രിയാക്കണമെന്നില്ല. പാര്‍ട്ടി അവസരം തന്നതുകൊണ്ടാണ് ഞാന്‍ മത്സരിച്ചത്. പാര്‍ട്ടി അവസരം തന്നാല്‍ ഉറപ്പായാലും മന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.

Read More

അവൾക്കരികിലേക്ക്  അവനും യാത്രയായി…  കവടിയാറിലെ കാറപകടത്തിൽ നവവധുവിന് പിന്നാലെ വരനും മരിച്ചു; മധുവിധു യാത്രയ്ക്കിടെയായിരുന്നു അപകടം

തിരുവനന്തപുരം: കവടിയാറിൽ നിയന്ത്രണം തെറ്റിയ കാറിടിച്ചുണ്ടായ അപകടത്തിൽ നവവധുവിന് പിന്നാലെ ഭർത്താവും മരിച്ചു. പാലക്കാട് സ്വദേശി ആഷിക് സാനു (29) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ആഷിക്കിന്‍റെ ഭാര്യ നൗഷിജ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു. നൗഷിജയും ആഷികും തലസ്ഥാനം കാണാൻ പാലക്കാട് നിന്നെത്തിയതാണ്. കുറവൻകോണം ഭാഗത്തു നിന്ന് കവടിയാറിലേക്ക് പോവുകയായിരുന്ന കാർ സാൽവേഷൻ ആർമി സ്കൂളിനു സമീപമെത്തിയപ്പോൾ നിയന്ത്രണംവിട്ട് നൗഷിജയെയും സംഘത്തെയും ഇടിച്ചു തെറിപ്പിച്ച ശേഷം റോഡിലേക്കിറങ്ങി സ്കൂട്ടറുകളിലും രണ്ടു കാറുകളിലും കൂടി ഇടിച്ചാണ് നിന്നത്. കഴിഞ്ഞ മാർച്ച് 28ന് ആയിരുന്നു വിവാഹം. മധുവിധു യാത്രയിക്കിടെയാണ് ദുരന്തം ഇവരെ തേടിയെത്തിയത്.

Read More

അനുഗ്രഹിക്കണം… ഗുരുവിന്‍റെ വീട്ടിലെത്തിയപ്പോൾ വിതുമ്പി സതീശൻ; ആശ്വസിപ്പിച്ച് കാർത്തികേയന്‍റെ പത്നി സുലേഖ ടീച്ചർ

തിരുവനന്തപുരം: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി.കാര്‍ത്തികേയന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് വി.ഡി.സതീശന്‍. ജി. കാര്‍ത്തികേയന്‍റെ പത്‌നി സുലേഖ ടീച്ചറെയും മകന്‍ കെ.എസ്.ശബരീനാഥന്‍, മരുമകള്‍ ദിവ്യ എസ് അയ്യര്‍ എന്നിവരുമായി് സംസാരിച്ചു. കുടുംബാംഗങ്ങളുമായി ദീര്‍ഘകാലമായുള്ള ബന്ധമാണ് വി.ഡി. പുലര്‍ത്തിയിരുന്നത്. അദ്ദേഹം പഴയകാര്യങ്ങള്‍ ഓര്‍ത്ത് വി.ഡി. സതീശന്‍ വിതുമ്പി. അനുഗ്രഹം തേടിയാണ് അദ്ദേഹം എത്തിയത്. വി.ഡി.സതീശന്‍റെ രാഷ്ട്രീയ ഗുരുവായിരുന്നു ജി. കാര്‍ത്തികേയന്‍. ചലച്ചിത്ര നടന്‍ ജഗദീഷ്, ചലച്ചിത്ര നിര്‍മ്മാതാവ് രഞ്ജിത്ത് എന്നിവരും വി.ഡി. സതീശനെ കാണാന്‍ ജി. കാര്‍ത്തികേയന്‍റെ വീട്ടിലെത്തി. സതീശന്‍റെ കഴിവുകള്‍ തിരിച്ചറിഞ്ഞ നേതാവായിരുന്നു ജി. കാര്‍ത്തികേയനെന്ന് സുലേഖ ടീച്ചര്‍. തന്‍റെ മൂത്ത മകനെപോലെയാണ് താന്‍ സതീശനെ കാണുന്നതെന്നും ടീച്ചര്‍ വ്യക്തമാക്കി. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിനെ എംഎല്‍എ ഹോസ്റ്റലിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. മോന്‍സ് ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കളും അദ്ദേഹത്തെ…

Read More

സതീശൻ തന്നെ മുഖ്യമന്ത്രി; ആഗ്രഹം സഫലമായപ്പോൾ സ്വയം പാലഭിഷേകം നടത്തി കുറുപ്പന്തറയിലെ ഫ്രാൻസിസ്; അഭിഷേകം 50 ലിറ്റർ പാലിൽ

കടുത്തുരുത്തി: വി.ഡി. സതീശനല്ലാതെ മറ്റാര് മുഖ്യമന്ത്രിയായാലും പെട്രോളൊഴിച്ച് ആത്മഹുതിയെന്ന പ്രഖ്യാപനം മാറ്റി പാലഭിഷേകവും മിഠായി വിതരണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് രംഗത്ത്. പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ എട്ടിന് കുറുപ്പന്തറ ജംഗ്ഷനില്‍ പെട്രോള്‍ ദേഹത്തൊഴിച്ച് കുറുപ്പന്തറ നടയ്ക്കുതാഴേ വീട്ടില്‍ ഫ്രാന്‍സിസ് (പ്രിന്‍സ് ജോണ്‍-53) ആത്മഹത്യാശ്രമം നടത്തിയിരുന്നു. സ്വന്തം പെട്ടി ഓട്ടോറിക്ഷയുടെ പുറകുവശത്ത് കയറിനിന്നാണ് പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. കേസെടുത്തശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.സതീശന് പകരം മറ്റാരെയെങ്കിലും മുഖ്യമന്ത്രിയാക്കിയാല്‍ തീരുമാനം വന്ന് ഒരുമണിക്കൂറിനകം താന്‍ സ്വയം പെട്രോള്‍ ദേഹത്തൊഴിച്ച് പരസ്യമായി ആത്മഹുതി ചെയ്യുമെന്ന് ജാമ്യത്തില്‍ ഇറങ്ങിയശേഷം ഫ്രാന്‍സിസ് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. പ്രഖ്യാപനം വന്നതോടെ ഹൈമാന്‍ഡിന് അഭിവാദ്യം അര്‍പ്പിക്കാന്‍ പാല്‍പ്പായസവും ലഡുവും വിതരമം ചെയ്യാന്‍ ഫ്രാന്‍സിസ് തീരുമാനിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം ആറോടെ കടുത്തുരുത്തി ടൗണില്‍നിന്ന് പെട്ടി ഓട്ടോറിക്ഷയുടെ…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; അറുപത്തിയാറുകാരൻ പോലീസ് പിടിയിൽ; അതിക്രമം വീടിന് സമീപത്തുവച്ച്

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെങ്ങാലി സ്വദേശിയായ മമ്മദ് കോയ(66) ആണ് പിടിയിലായത്. എലത്തൂര്‍ പോലീസാണ് ഇയാളെ പിടികൂടിയത്. ചൊവ്വാഴ്ച വൈകിട്ടോടെ ഇയാള്‍ വീടിന് സമീപത്തുവച്ച് പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

മുഹൂർത്ത സമയമായിട്ടും കാമുകൻ താലി ചാർത്താൻ എത്തിയില്ല; പ്രണയകാലത്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി

കാസർകോട്: കാസർകോട് ബളാലിന് സമീപത്ത് വരൻ എത്താത്തതിനെ തുടർന്ന് വിവാഹം മുടങ്ങി. വധുവും ബന്ധുക്കളുമെത്തി മുഹൂർത്ത സമയം ആയിട്ടും വരൻ വന്നില്ല. പിന്നാലെ യുവതി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. മുന്പ് പ്രണയത്തിലായിരുന്ന സമയത്ത് യുവാവ് ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്നാണ് യുവതി നൽകിയ പരാതി. തുടർന്ന് പ്രതിശ്രുത വരനെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ബളാലിനു സമീപത്തെ വിഷ്ണു‌ നാരായണനെയാണ് വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റു ചെയ്ത‌ത്. വിഷ്ണു‌ നാരായണനും യുവതിയും നേരത്തെ പ്രണയത്തിലായിരുന്നു.

Read More