തിരുവനന്തപുരം: വിവാദ പ്രസംഗവുമായി വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ആര്. ശ്രീലേഖ. കേരളത്തില്‍ ലൗ ജിഹാദ് നടക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടച്ചതുകൊണ്ടാണ് കേരളത്തില്‍ സ്ത്രീ സുരക്ഷയില്ലാത്തതെന്നാണ് ശ്രീലേഖയുടെ പ്രസംഗം. ശാസ്തമംഗലത്ത് ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു ശ്രീലേഖയുടെ വിവാദ പ്രസംഗം.പരിപാടിക്കിടെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകവെയായിരുന്നു ശ്രീലേഖയുടെ പ്രസ്താവന. ഒരു പോലീസ് ഓഫീസറായ തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോൾ ഒരു സഹായവും ലഭിച്ചില്ല. ഡിജിപി പോലും കൂടെ നിന്നില്ല. കാരണം രാഷ്ട്രീയ അനുമതി ഉണ്ടെങ്കിലെ ഡിജിപിക്ക് തന്റെ കൂടെ നിൽക്കാനാവൂ എന്നും ശ്രീലേഖ പറഞ്ഞു. അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായി. സ്വന്തം വീട്ടിൽ പൂട്ടിയിട്ടു. പോലീസിന്റെ പരാതി സെല്ലിൽ നേരിട്ട് വിളിച്ചിട്ട് പോലും സർക്കാർ എന്ത് നടപടിയാണ് എടുത്തത്. ഇതാണ് കേരളത്തിന്റെ അവസ്ഥയെന്നും അവർ കൂട്ടിച്ചേർത്തു.
Read MoreCategory: Top News
യുവതിയെ ശല്യം ചെയ്ത് പിന്തുടർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചു: മൂന്ന് യുവാക്കൾക്ക് നേരെ വെടിയുതിർത്ത് മലയാളി, ഒരാൾ മരിച്ചു; മുൻ സൈനികനായ മലയാളി അറസ്റ്റിൽ
മുംബൈ: യുവതിയെ പിന്തുടർന്ന് ശല്യം ചെയ്തു എന്ന് ആരോപിച്ച് യുവാക്കളെ വെടിവച്ച് മലയാളി. മഹാരാഷ്ട്രയിലെ താനെയിൽ ആണ് സംഭവം. വെടിവച്ച ജയൻ ശിവാനന്ദൻ നായർ (51) എന്നയാളെ പോലീസ് പിടികൂടി. വെടിയേറ്റ മൂന്ന് യുവാക്കളിൽ ഒരാൾ മരിച്ചു. അബ്ദുൽ ഹസൻ ഷെയ്ഖ് , അക്ബർ അബ്ദുൾ ഷെയ്ഖ് , സമീർ അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്. അക്ബർ അബ്ദുൽ ഷെയ്ക്ക് ആശുപത്രിയിൽ എത്തും മുൻപ് മരിച്ചു. സംഭവത്തിന് ശേഷം യുവതിയുമായി രക്ഷപ്പെടാൻ ശ്രമിച്ച ജയനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. സുമൻ തായ് ചവാൻ ഹിന്ദി പ്രൈമറി സ്കൂളിന് മുന്നിൽ വെച്ച് യുവതിയെ ശല്യം ചെയ്ത അക്രമികളെ ജയൻ വെടിയുതിർക്കുകയായിരുന്നു. കൈലാഷ് നഗറിലെ സ്കൂളിന് മുന്നിൽ വച്ച് അബ്ദുൾ ഹസൻ ഷെയ്ഖ്, അക്ബർ അബ്ദുൾ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർ അനു ഷെയ്ഖ് ഹിലയെന്ന…
Read Moreസ്ത്രീധനം പോരാ, ഇനിയും വേണം: ഭർത്താവിന്റെ നിരന്തര പീഡനം; സോഫ്റ്റ്വെയർ എഞ്ചിനിയർ ജീവനൊടുക്കി
ഹൈദരാബാദ്∙ സ്ത്രീധനം കൂടുതൽ ചോദിച്ച് ഭർത്താവ് പീഡിപ്പിച്ചതിനെ തുടർന്ന് സോഫ്റ്റ്വെയർ എഞ്ചിനിയർ ജീവനൊടുക്കി. ബിഹാർ സ്വദേശി ഇഷിത യാദവ് (26) ആണ് മരിച്ചത്. ഹൈദരാബാദിലെ മിയാപുർ മേഖലയിൽ ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ വച്ചാണ് ഇഷിത ജീവനൊടുക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഇഷിതയുടെ ഭർത്താവ് നീരജ് ബൻസാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 2020ൽ സമൂഹമാധ്യമത്തിലൂടെയാണ് ഇഷിതയും മധ്യപ്രദേശ് സ്വദേശിയായ നീരജും പരിചയപ്പെടുന്നത്. അഞ്ച് വർഷത്തെ പ്രണയത്തിനുശേഷം ഫെബ്രുവരിയിൽ പാറ്റ്നയിൽവച്ച് ഇവർ വിവാഹിതരായി. വിവാഹത്തിനുശേഷം ഇരുവരും ജോലി ചെയ്യുന്ന ഹൈദരാബാദിലേക്ക് മടങ്ങി. എന്നാൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും താൻ അടുത്തിടെ തുടങ്ങിയ സ്റ്റാർട്ടപ്പിലേക്ക് പണം നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ട് നീരജ് ഇഷിതയെ സമ്മർദത്തിലാക്കാനും മാനസികമായി പീഡിപ്പിക്കാനും തുടങ്ങി. ഇതിനു പിന്നാലെ ഇഷിത ജീവനൊടുക്കുകയായിരുന്നു. ഇഷിതയുടെ മാതാപിതാക്കളുടെ പരാതിയിൽ മിയാപുർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read Moreസ്വകാര്യ ഭാഗത്ത് വടി കയറ്റി, തല തകർത്ത് രക്തം ശേഖരിച്ചു: മകന്റെ അസുഖം മാറാൻ മകളെ നരബലി നൽകി അമ്മ
മകന്റെ അസുഖം മാറാൻ പതിമൂന്നു വയസുള്ള മകളെ നരബലി നല്കി അമ്മ. ജാർഖണ്ഡിലെ ഹസാരിബാഗിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കുട്ടിയുടെ അമ്മ രേഷ്മി ദേവി (35), മന്ത്രവാദിനി ശാന്തി ദേവി (55), ഭീം റാം (40) എന്നിവർ അറസ്റ്റിലായി. എല്ലാവരും ഒരേ ഗ്രാമക്കാരാണ്. ഇളയ ആൺകുട്ടിക്ക് മാനസികവും ശാരീരികവുമായ രോഗങ്ങളുണ്ടായിരുന്നു ഇതു മാറാൻ കന്യകയെ ബലി കൊടുക്കണമെന്ന് മന്ത്രവാദിനി നിർദേശിച്ചു. മാർച്ച് 24ന് അഷ്ടമി ദിനത്തിൽ ഗ്രാമമൊന്നാകെ ആഘോഷത്തിലായിരിക്കേയാണ് ശാന്തി ദേവിയുടെ വീട്ടിൽ വച്ച് പെൺകുട്ടിയെ അമ്മയും ഭീം റാമും കഴുത്തുഞെരിച്ച് കൊന്നത്. പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് മന്ത്രവാദിനി വടി കയറ്റി. ഭീം റാം പെൺകുട്ടിയുടെ തല തകർത്ത് രക്തം ശേഖരിച്ചു. മൂവരും ചേർന്ന് മൃതദേഹം തോട്ടത്തിൽ സംസ്കരിച്ചു.
Read Moreമകന്റെ അസുഖം മാറാൻ കന്യകയെ ബലി നൽകണമെന്ന് മന്ത്രവാദി; മകളെ ക്രൂരമായ ആഭിചാരക്രിയയ്ക്കായി ബലി നൽകി അമ്മ; തട്ടിക്കൊണ്ടുപോകൽ കഥ പൊളിച്ച് പോലീസ്
ഹസാരിബാഗ്: മകളെ ബലി നൽകിയ കേസിൽ അമ്മയും മന്ത്രവാദിയും ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ കുസുംബ ഗ്രാമത്തിൽ നടന്ന ക്രൂരമായ കൊലപാതകത്തിൽ പെൺകുട്ടിയുടെ അമ്മ രശ്മി ദേവി (35), മന്ത്രവാദിനി ശാന്തി ദേവി (55), നാട്ടുകാരനായ ഭീം റാം (40) എന്നിവരാണ് പിടിയിലായത്. നരബലിയാണ് നടന്നതെന്നു കണ്ടെത്തിയതായി ഹസാരിബാഗ് എസ്പി അഞ്ജനി അഞ്ജൻ, ഡിഐജി അഞ്ജനി ഝാ എന്നിവർ പറഞ്ഞു. പ്രതിയായ രശ്മി ദേവിയുടെ ഇളയ മകൻ ശാരീരികവും മാനസികവുമായ അസുഖങ്ങൾ നേരിട്ടിരുന്നു. കുട്ടിയുടെ രോഗം മാറ്റുന്നതിനായി ഇവർ ഗ്രാമത്തിലെ മന്ത്രവാദിനിയായ ശാന്തി ദേവിയെ പതിവായി സന്ദർശിച്ചിരുന്നു. മകന്റെ രോഗം മാറാനായി ഒരു കന്യകയെ ബലിനൽകണം എന്നു മന്ത്രവാദിനി ഉപദേശിച്ചതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. മാർച്ച് 24 അഷ്ടമി രാത്രിയാണ് കൊടുംക്രൂരതയ്ക്കു തെരഞ്ഞെടുത്തത്. മന്ത്രവാദിനിയായ ശാന്തി ദേവിയുടെ വീട്ടിൽവച്ച് പെൺകുട്ടിയെ…
Read Moreവീട്ടില്‍ വോട്ടിലൂടെ സമ്മതിദാനാവകാശം നിർവഹിച്ചു; വോട്ട് രേഖപ്പെടുത്തിയ ശേഷം തെരഞ്ഞെടുപ്പില്ലാത്ത ലോകത്തേക്ക് ഭാസ്കരന് നായര്‍ യാത്രയായി
പാലാ: മീനച്ചില്‍ കുറ്റില്ലം കല്ലമ്മാക്കല്‍ കെ.ആര്. ഭാസ്കരന് നായര്‍ (87)അവസാനത്തെ വോട്ടും രേഖപ്പെടുത്തിയ ശേഷമാണ് തെരഞ്ഞെടുപ്പ് ഇല്ലാത്ത ലോകത്തേക്ക് യാത്രയായത്. വോട്ട് ചെയ്ത് 24 മണിക്കൂര്‍ തികയും മുന്‍പേ ചൊവ്വാഴ്ച ഭാസ്കരന് നായര്‍ ഇഹലോകവാസം വെടിഞ്ഞു. വീട്ടില്‍ വോട്ട് എന്ന പദ്ധതിയുടെ ഭാഗമായി തിങ്കളാഴ്ചയാണ് പോളിംഗ് ഓഫീസര്‍മാരുടെ സംഘം വീട്ടിലെത്തി ഭാസ്കരന് നായരെ വോട്ട് ചെയ്യിച്ചത്. സ്ട്രോക് അസുഖം ബാധിച്ച് ഒരു വര്‍ഷത്തിലേറെയായി കിടപ്പിലായിരുന്ന ഭാസ്കരന് നായരെ വോട്ട് ചെയ്യാന്‍ മകള്‍ ഗീത സഹായിച്ചു.
Read Moreരഞ്ജിത്തിനെ ഒളിവിൽപോകാൻ സഹായിച്ച ശാലിനിക്കെതിരെ കേസെടുക്കും; നടൻ ബോബി കുര്യനെയും അസിസ്റ്റന്റ് ഡയറക്ടറെയും ചോദ്യം ചെയ്യും
കൊച്ചി: ലൈംഗീകാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെ രക്ഷപ്പെടാൻ സഹായിച്ചവർക്കെതിരെ കേസ് എടുക്കും. നടൻ ബോബി കുര്യൻ, അസിസ്റ്റന്റ് ഡയറക്ടർ ശാലിനി എന്നിവരെ എസ്ഐടി ചോദ്യം ചെയ്യും. തൊടുപുഴയിൽ വച്ചാണ് രഞ്ജിത്തിനെ പോലീസ് പിടികൂടിയത്. രഞ്ജിത്തിന് ഒളിവിൽ പോകാൻ നടനും അസിസ്റ്റന്റ് സംവിധായകയും ശ്രമിച്ചു എന്നാണ് എസ്ഐടിയുടെ സംശയം. ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിലെ കാരവനിൽ വച്ചാണ് രഞ്ജിത്ത് യുവനടിയോട് ലൈംഗികാതിക്രമം നടത്തിയത്. ഈ കാരവൻ പോലീസ് കണ്ടെത്തി. കാരവനുള്ളിൽ സിസിടിവി ഇല്ല. കാരവന്റെ പുറത്തുള്ള സിസിടിവി കാമറയിലെ ദൃശ്യങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. ലൊക്കേഷനിൽ ഉണ്ടായിരുന്നവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. ജനുവരി 30ന് ആണ് നടി ലൊക്കേഷനിൽ ലൈംഗികാതിക്രമത്തിന് ഇരയായത്. കാരവാനില്‍ നിന്നും നടി കരഞ്ഞു കൊണ്ട് പുറത്തേക്ക് വരികയും സെറ്റിലുള്ളവരോട് വിവരം പറയുകയും ചെയ്തു. എന്നാല്‍ സെറ്റിലുള്ളവര്‍ സമാധാനിപ്പിച്ച് വിടുകയായിരുന്നു. മാനസികമായി തകര്‍ന്ന നടി കൗണ്‍സിലിംഗിനും ട്രീറ്റ്മെന്റിനും…
Read Moreതോക്കിന്റെ മുൾമുനയിൽ നിർത്തി കവർന്നത് 10 ലക്ഷം രൂപ; 24 മണിക്കൂറിനുള്ളിൽ പ്രതികളെ പൊക്കി പോലീസ്; കുട്ടിക്കള്ളനെ കണ്ട് അച്ഛന് ഞെട്ടൽ
ന്യൂഡൽഹി: പിതാവിന്റെ നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ മകനും സുഹൃത്തുക്കളും പിടിയിൽ. തവ്ലീൻ എന്നയാളും കൂട്ടുപ്രതികളായ രണ്ടുപേരുമാണ് പിടിയിലായത്. മൂന്നുപേരും വീട്ടിൽ കയറി തവ്ലീന്റെ പിതാവിന്റെ നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ കൈക്കലാക്കി. തുടർന്ന് അന്തരീക്ഷത്തിലേക്ക് വെടിയുതിർത്തതിന് ശേഷമാണ് സംഘം മടങ്ങിയത്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ പോലീസ് പ്രതികളെ വലയിലാക്കി. തവ്ലീന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലെ ജോലിക്കാരാണ് മറ്റ് രണ്ടുപേർ. തട്ടിയെടുത്ത 10 ലക്ഷം രൂപയും ഇവരിൽ നിന്നും കണ്ടെടുത്തു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. തവ്ലീനെ ഡൽഹിയിലെ മുഖർജി നഗറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മറ്റ് രണ്ട് പേർ ലക്നോവിലേക്ക് കടന്നു. പിന്നീട് ഇവരെ ലക്നോവിലെ ഒരു ടോൾ പ്ലാസയ്ക്ക് സമീപത്തു വച്ചാണ് പിടികൂടിയത്. ബിഹാർ സ്വദേശികളാണ് ഇരുവരും. മൂന്ന് പ്രതികളെയും ജുഡീഷൽ കസ്റ്റഡിയിൽ…
Read Moreഹിപ്നോട്ടിസത്തിന്റെ മറവിൽ മയക്ക് മരുന്ന് നൽകി പീഡനം; വിഐപി ജ്യോത്സ്യന് അശോക് അറസ്റ്റിൽ; പ്രതിയെ കുടുക്കിയത് പോലീസിന്റെ ഒളികാമറ തന്ത്രം
മുംബൈ: വിഐപി ജ്യോത്സ്യന് അശോക് ഖരാത്ത് അറസ്റ്റിൽ. പിന്നാലെ ഇയാളുമായി ബന്ധമുള്ള ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേരുകളും പുറത്ത്. മഹാരാഷ്ട്രയിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക. എൻസിപി അജിത്പവാർ വിഭാഗം നേതാവും സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുമായിരുന്ന രൂപാലി ചകങ്കർ, മുൻമന്ത്രിയും ശിവസേന നേതാവുമായ ദീപക് കെസാർക്കർ എന്നിവർക്കു ഖരാത്തുമായുള്ള ബന്ധം പുറത്തുവന്നു. പിന്നാലെ വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനവും പാർട്ടിയിലെ സ്ഥാനങ്ങളും രൂപാലി രാജിവച്ചു. എന്നാൽ, രൂപാലിയെ ചോദ്യം ചെയ്യാൻ എസ്ഐടി നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. അശോക് ഖരാത്തിന്റെ ട്രസ്റ്റിൽ ഇവരും അംഗമാണ്. കഴിഞ്ഞ 19നാണ് ഖരാത്തിനെ അറസ്റ്റ് ചെയ്തത്. ഹിപ്നോട്ടിസമെന്നു പറഞ്ഞ ലഹരിമരുന്നു നൽകി പീഡിപ്പിച്ചുവെന്ന 35കാരിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. പ്രതിയുടെ ഓഫീസിനുള്ളിൽ രഹസ്യ കാമറ സ്ഥാപിച്ചിരുന്നു. ഇതിൽനിന്ന് ഇയാളെ കാണാനെത്തുന്ന സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോകൾ പോലീസിനു ലഭിച്ചു.
Read Moreജി.സുധാകരന് അവസരവാദി; ഇപ്പോൾ അണിയുന്നത് കോൺഗ്രസിന്റെ തൊപ്പി; സിപിഎം പ്രവർത്തകരുടെ വോട്ട് സുധാകരന് ലഭിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ജി.സുധാകരന് അവസരവാദിയെന്ന് പിണറായി വിജയന്. അവസരവാദിക്ക് ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്നും ആലപ്പുഴയിലെ ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.ജി.സുധാകരനെ വിജയിപ്പിക്കാന്‍ യുഡിഎഫ് ബിജെപി കൂട്ടുകെട്ടുണ്ട്. രണ്ട് കൂട്ടരും വല്ലാത്ത ഗതികേടിലാണ്. വോട്ട് കിട്ടാനാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. ഈ ബുദ്ധിക്കു പിന്നില്‍ കോണ്‍ഗ്രസും ബിജെപിയുമാണ്. സുധാകരന് ഇനി പലതും വിളിച്ച് പറയും. അങ്ങനെയുള്ള സ്ഥലത്തേക്കാണ് സുധാകരന് ചെന്ന് കയറിയത്. കോണ്‍ഗ്രസിന്റെ തൊപ്പിയാണ് സുധാകരന് ഇപ്പോള്‍ അണിയുന്നത്. സുധാകരന് സ്വന്തം ഭൂതകാലം ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുധാകരനെ നിരവധി തവണ വിജയിപ്പിച്ചത് സിപിഎമ്മാണ്. വ്യക്തികള്‍ക്കു പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോകില്ല. സിപിഎം പ്രവര്‍ത്തകരുടെ വോട്ട് സുധാകരനു ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Read More