തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയിൽ 10 വയസുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. കുട്ടിയെ തട്ടിക്കൊണ്ടുപോയി ലഹരി നൽകി പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേയ് 14ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. നടന്നു വരികയായിരുന്ന കുട്ടിയെ ഒരു സംഘം ആളുകൾ പിടിച്ചുകൊണ്ടുപോയി ലഹരി നൽകിയശേഷം ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Read MoreCategory: Top News
പെട്രോൾ വാങ്ങിപ്പോകുന്ന സ്ത്രീ; കാറിൽ തീ പിടിക്കാൻ കാരണം പെട്രോൾ; കാറിൽ ഗർഭിണി മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
കോഴിക്കോട്: പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണ്ടെത്തൽ. തീപിടിക്കാൻ കാരണം പെട്രോളാണെന്നും തീപിടിത്തം ആസൂത്രിതമാണെന്നും പോലീസ്. കക്കറമുക്ക് പൂവത്തുംചാലിൽ സോനയാണ് (27) മരിച്ചത്. ഭർത്താവ് രജിൻലാൽ ഗുരുതരമായി പോള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പെട്രോൾ വാങ്ങി പോകുമ്പോഴാണ് തീപിടിത്തമുണ്ടായതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഒരു സ്ത്രീ പെട്രോൾ വാങ്ങി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. രജിൻലാലിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കാറിൽ പെട്രോളിന്റെ മണം തനിക്ക് കിട്ടി. എന്താണ് പെട്രോൾ മണക്കുന്നതെന്ന് ചോദിപ്പോഴേയ്ക്കും തീ പടർന്നു എന്നാണ് ഇയാളുടെ മൊഴി. സോനയും ഭർത്താവും പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ സോനയുടെ പങ്ക് കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടക്കുന്നുണ്ട്.
Read Moreനിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി തുടങ്ങിയ രാഷ്ട്രീയ പ്രയാണം: റിക്കാർഡുകളുടെ തോഴൻ ചെന്നിത്തല
ആലപ്പുഴ: ഇരുപത്തിയാറാം വയസില്‍ നിയമസഭയിലെത്തിയ കന്നിക്കാരന് തന്റെ ആദ്യ നിയമസഭയുടെ അവസാനത്തെ കാലത്ത് ഒമ്പതു മാസം മന്ത്രിയായി. അന്ന് തെരഞ്ഞെടുപ്പുകാലത്ത് എതിരാളികള്‍ വിളിച്ച മുദ്രാവാക്യം ചെന്നിത്തലയുടെ ചിന്ന പയ്യന്, വട്ടുകളിക്കാന്‍ പോ പയ്യാ എന്നായിരുന്നു. മന്ത്രിസഭയിലെത്തിയതോടെ ചെന്നിത്തലയിലെ ചിന്ന പയ്യന് നാടുഭരിച്ചത് കണ്ടോളൂ എന്നു തിരിച്ചു വിളിക്കും വിധമായിരുന്നു രമേശ് ചെന്നിത്തല ഭരണരംഗം കൈകാര്യം ചെയ്തത്. കേരള രാഷ്ട്രീയത്തിലെ റിക്കാഡുകളുടെ തോഴനാണ് രമേശ് ചെന്നിത്തല. 1982- മേയ് 24 ന് 26-ാം വയസില്‍ ഹരിപ്പാട് നിന്ന് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി തുടങ്ങിയ രാഷ്ട്രീയ പ്രയാണം. 1986-ല്‍ കെ. കരുണാകരന് മന്ത്രിസഭയിലൂടെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കാബിനറ്റ് മന്ത്രിയായി തുടര്‍ന്നു. ഗ്രാമവികസന വകുപ്പാണ് രമേശ് കൈകാര്യം ചെയ്തത്. ആ റിക്കാര്‍ഡ് ഇന്നുവരെ ആര്‍ക്കും മറികടക്കാന്‍ കഴിഞ്ഞിട്ടില്ല. 2014- 2016 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിൽ…
Read More‘ദൈവനാമത്തിൽ സത്യപ്രതിജ്ഞ’: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി സതീശൻ അധികാരമേറ്റു
തിരുവനന്തപുരം: കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി വി. ഡി സതീശന് സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. വി. ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ പി. കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി. പി ജോൺ, അനൂപ് ജേക്കബ്, എ. പി അനിൽകുമാർ, ബിന്ദു കൃഷ്ണ, പി. സി വിഷ്ണുനാഥ്, എം. ലിജു, ടി. സിദ്ദിഖ്, റോജി എം. ജോൺ, ഒ. ജെ ജനീഷ്, കെ. എ തുളസി, പി. കെ ബഷീർ, എൻ. ഷംസുദ്ദീൻ, കെ .എം ഷാജി, വി. ഇ അബ്ദുൾ ഗഫൂർ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി. കെ ശിവകുമാർ,…
Read More‘2006 മെയ്18 ന് വി. എസിന്റെ ന്റെ സത്യപ്രതിജ്ഞ: ഇന്ന് വി. ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അർഥവത്തായ യാദൃശ്ചികത തോന്നുന്നു, നവകേരളത്തിന്റെ പ്രയാണത്തില്‍ ഈ ഭരണം ജനപക്ഷത്തുണ്ടാകട്ടെ’: വി. എസ് അരുൺ കുമാർ
കൊച്ചി: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വി. ഡി സതീശന് ആശംസയുമായി അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്റെ മകന് വി. എ. അരുണ്‍ കുമാര്‍. വി. ഡി സതീശന്റെ ദീര്‍ഘവീക്ഷണം കേരളത്തിന് പുതിയൊരു ദിശാബോധം നല്കട്ടെയെന്ന് അരുണ്‍ കുമാര്‍ ആശംസിച്ചു. അധികാരം പാവപ്പെട്ടനവന്റെ കണ്ണീരൊപ്പാനും അഴിമതിക്കെതിരെ പോരാടാനുമാണെന്നാണ് ആ കസേരയിലിരുന്ന് വി എസ് അച്യുതാനന്ദന് കാണിച്ചുതന്നതെന്നും അതുതന്നെയാണ്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് 2006 ല്‍ ഇതേ മെയ് 18 നായിരുന്നു വി എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്നും അരുണ്‍ പറഞ്ഞു. വി. എ അരുണ്‍ കുമാര്‍ പങ്കുവച്ച കുറിപ്പ്… ഇന്ന് മെയ് 18. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ സവിശേഷതകളുള്ള ഒരു തീയതിയാണിത്. കൃത്യം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, അതായത് 2006 മെയ് 18-നായിരുന്നു തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിനിര്‍ത്തി വി.എസ്…
Read More‘വടശേരി ദാമോദരൻ സതീശൻ എന്ന ഞാൻ’… ‘ഇത് പുതുയുഗ പിറവി’; വി. ഡി സതീശന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി വി. ഡി സതീശന് സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നാലെ 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്കാ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിച്ചു.
Read Moreടീം വിഡി പ്രസെന്റ്… ആഘോഷത്തിരയടിച്ച് സെൻട്രൽ സ്റ്റേഡിയം
തിരുവനന്തപുരം: വി.ഡി.സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിന് തലസ്ഥാനമൊരുങ്ങി. രാവിലെ പത്തിന് ജനസാഗരത്തെ സാക്ഷിയാക്കി 21 അംഗ കാബിനറ്റ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. സെൻട്രൽ സ്റ്റേഡിയത്തിനുള്ളിലെ ഇരിപ്പിടങ്ങളിൽ ഭൂരിഭാഗവും രാവിലെ ഏഴരയോടെ നിറഞ്ഞു. പുറത്ത് സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിക്കാൻ ഇപ്പോഴും നീണ്ടനിരയാണ്. കൊടിത്തോരണങ്ങളും ബാനറുകളും ചെറിയ ഫ്ലക്സുകളുമായാണ് പ്രവർത്തകർ എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും 9.45 ഓടെയും ഗവർണർ 9.55നും വേദിയിലെത്തും. സത്യപ്രതിജ്ഞ വേദിയിൽ ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. 25,000 പേർക്ക് നേരിട്ട് ചടങ്ങിൽ പങ്കെടുക്കാനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് സുഖു തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങിനെത്തും.
Read Moreടീം വിഡി… സതീശൻ മന്ത്രിസഭയുടെ ചിത്രം തെളിയുന്നു; ആഭ്യന്തരം രമേശ് ചെന്നിത്തല, റവന്യൂ സണ്ണി ജോസഫ്
തിരുവനന്തപുരം: 10 വർഷങ്ങൾക്ക് ശേഷം അധികാരത്തിൽ തിരിച്ചെത്തിയ യുഡിഎഫ് സർക്കാരിന്റെ പുതിയ മന്ത്രിസഭയുടെ വകുപ്പ് വിഭജന ചർച്ചകൾ പൂർത്തിയായി. മുഖ്യമന്ത്രിയും 20 മന്ത്രിമാരും തിങ്കളാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രി പദത്തിന് പുറമെ ധനം, തുറമുഖം, നിയമം എന്നീ വകുപ്പുകളും വി.ഡി. സതീശൻ നേരിട്ട് കൈകാര്യം ചെയ്യും. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരം, വിജിലൻസ് വകുപ്പുകളുടെ ചുമതല വഹിക്കും. കെ. മുരളീധരന് വൈദ്യുതി വകുപ്പിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്. പി കെ കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, മോൻസ് ജോസഫ്, എ.പി.അനില്‍കുമാര്‍, കെ എം ഷാജി, പി.സി.വിഷ്ണുനാഥ്, എം.ലിജു, ടി.സിദ്ദിഖ്, ബിന്ദു കൃഷ്ണ, ഒ.ജെ.ജനീഷ്, റോജി എം. ജോണ്‍, കെ.എ.തുളസി, എൻ. ഷംസുദീൻ, വി.ഇ. അബ്ദുൾ ഗഫൂർ, പി.കെ. ബഷീർ, സി.പി. ജോൺ, അനൂപ് ജേക്കബ്, ഷിബു ബേബി ജോൺ, സി.പി. ജോൺ…
Read Moreകേരള കോൺഗ്രസിന് ഒരു മന്ത്രിയും ചീഫ് വിപ്പും മാത്രം; അന്തിമ ധാരണയായി
തിരുവനന്തപുരം: വി.ഡി.സതീശൻ മന്ത്രിസഭയിൽ കേരള കോൺഗ്രസിന് ഒരു മന്ത്രിയും ചീഫ് വിപ്പ് സ്ഥാനവും നൽകും. ഇതു സംബന്ധിച്ച തീരുമാനം കോൺഗ്രസ് നേതൃത്വം പി.ജെ.ജോസഫിനെ അറിയിച്ചു. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് പി.ജെ.ജോസഫ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ രണ്ട് മന്ത്രിസ്ഥാനം നൽകാൻ കഴിയില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. അതേസമയം കേരള കോൺഗ്രസിന്റെ മന്ത്രിയായ മോൻസ് ജോസഫിന് ജലവിഭവമോ കൃഷി വകുപ്പോ ലഭിക്കും. അതേസമയം യുഡിഎഫ് മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകും എന്നതിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ മന്ത്രിമാരുടെ പേരുകൾ ഇന്ന് ഗവർണർക്ക് കൈമാറും. മറ്റ് മന്ത്രിമാരുടെ വകുപ്പുകളിൽ ചർച്ച തുടരുകയാണ്. ചെന്നിത്തല ആഭ്യന്തര ഉറപ്പിച്ചതോടെ മുഖ്യമന്ത്രി വി.ഡി.സതീശന് ധനവകുപ്പ് കിട്ടിയേക്കും. അനൂപ് ജേക്കബും മാണി സി.കാപ്പനും ടേം വ്യവസ്ഥയിൽ മന്ത്രിമാരാകും. ഇതിൽ ഇവർക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്.
Read Moreപോലീസിൽ വൻ അഴിച്ച് പണി: എസ്എച്ച്ഒ സംവിധാനം പൂർണമായും ഉടച്ചുവാർക്കും; സ്റ്റേഷൻ ഭരണം എസ്ഐമാർക്ക്; റിപ്പോർട്ട് തയാറാക്കി ഡിജിപി
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയുടെ പ്രവർത്തനത്തിൽ വൻ അഴിച്ചുപണിയുമായി പുതിയ സർക്കാർ. നിലവിലുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ സംവിധാനം പൂർണമായും ഉടച്ചുവാർക്കും. ഭരണം എസ്ഐമാർക്ക് നൽകും. ഇതിന്റെ ഭാഗമായി പഴയ സർക്കിൾ ഇൻസ്പെക്ടർ സംവിധാനം തിരിച്ചുകൊണ്ടുവരും. ഇതുസംബന്ധിച്ച വിശദമായ പദ്ധതി റിപ്പോർട്ട് ഡിജിപി റവാഡ ചന്ദ്രശേഖർ തയാറാക്കിയിട്ടുണ്ട്. ഡിജിപി ഇന്ന് നിയുക്ത ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഈ റിപ്പോർട്ട് സമർപ്പിക്കും. പുതിയ പരിഷ്കാരം നടപ്പിലാകുന്നതോടെ പ്രധാന സ്റ്റേഷനുകൾ ഒഴികെ രണ്ട് പോലീസ് സ്റ്റേഷനുകൾക്ക് ഒരു ഇൻസ്പെക്ടർ എന്ന പഴയ രീതി നിലവിൽ വരും. പ്രതിവർഷം 3000ൽ അധികം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന വലിയ സ്റ്റേഷനുകളിൽ മാത്രമായിരിക്കും ഇനി ഇൻസ്പെക്ടർമാർ എസ്എച്ച്ഓമാരായി തുടരുക. ആയിരത്തിൽ താഴെ മാത്രം എഫ്ഐആർ വരുന്ന ബി, സി ക്ലാസ് സ്റ്റേഷനുകളിൽ എസ്എച്ച്ഓ പദവി മാറി ഭരണം പൂർണ്മായും എസ്ഐമാർക്ക് കൈമാറും. സ്റ്റേഷൻ ചുമതലകളിൽ…
Read More