തിരുവനന്തപുരം: സിപിഎമ്മിൽ തെറ്റുതിരുത്തൽ പ്രക്രിയ അനിവാര്യമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം അത്തരം ചർച്ചകളിലേക്കു കടക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിലെ ചില മുതിർന്ന നേതാക്കൾതന്നെ പാർട്ടി വിട്ടു കോണ്‍ഗ്രസ് ചേരിയിൽ സ്ഥാനാർഥികളായത് തെറ്റുതിരുത്തൽ പ്രക്രിയയിലേക്ക് ഉടൻ കടക്കേണ്ടതുണ്ടെന്ന സൂചനയാണ് നൽകുന്നത്. തെറ്റുതിരുത്തൽ പ്രക്രിയയുടെ ഭാഗമായി നടപടികളുണ്ടാകും. പാർട്ടി കോണ്‍ഗ്രസ് തെറ്റുതിരുത്തൽ നടപടികളും നയരേഖകളും അംഗീകരിക്കുന്നുണ്ട്. എല്ലാ കമ്യൂണിസ്റ്റ് പാർട്ടികളും തെറ്റുതിരുത്തൽ നടപടി സ്വീകരിക്കാറുണ്ട്. ജി. സുധാകരനും പി.കെ.ശശിയും ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാർട്ടിവിട്ട് എതിർ ചേരിയിൽ സ്ഥാനാർഥികളായതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഇതൊന്നും ഒരുതരത്തിലുള്ള വെല്ലുവിളിയുമല്ലെന്നായിരുന്നു മറുപടി. ചിലർ പോകുമ്പോൾ പാർട്ടി രക്ഷപ്പെടുന്ന സാഹചര്യവുമുണ്ട്. ജി. സുധാകരൻ പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചു പോയത് അദ്ദേഹത്തിന്റെ എത്രവലിയ തകർച്ചയെയാണ് കാണിക്കുന്നത്. തൊഴിലാളികൾ അടക്കമുള്ള, വിശ്വസിച്ച ജനസഞ്ചയത്തോട് കാട്ടുന്ന വിശ്വാസമില്ലായ്മയല്ലേ ഇത്. മുമ്പ് കണ്ണൂരിൽ എം.വി.…
Read MoreCategory: Top News
‘അടുത്ത് വന്നാൽ അപ്പൊ ബ്ലൗസ് കീറിക്കോണം, പിന്നെ വകുപ്പ് നമുക്കറിയാം’: സഭ്യമല്ലാത്ത ഭാഷയിൽ ഇടുക്കി ഡിസിസി പ്രസിഡന്റ്
ഇടുക്കി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീവിരുദ്ധ-വിവാദ പരാമർശവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി. പി മാത്യു. സമരത്തിനിടെ സ്വന്തം ബ്ലൗസ് വലിച്ചുകീറാൻ കഞ്ഞിക്കുഴി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് നിർദേശം നൽകിയെന്നാണ് സി. പി മാത്യു പറഞ്ഞത്. ഇടുക്കി സ്ഥാനാർഥി റോയി കെ. പൗലോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദിയിൽ കെപിസിസി വൈസ് പ്രസിഡന്റ് ജയ്സണ്‍ ജോസഫ് ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. പ്രസംഗത്തിന്റെ വീഡിയോ വൈറലായതോടെ വലിയ വിമർശനമാണ് ഉയരുന്നത്. വിവാദ പരാമർശങ്ങൾ കേട്ട് വേദിയിലുള്ള ചിലർ ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അടുത്ത് വന്നാൽ അപ്പൊ ബ്ലൗസ് കീറിക്കോണം, രാജേശ്വരി ആദിവാസിയാണല്ലോ, പിന്നെ വകുപ്പ് എന്നാന്ന് നമുക്കറിയാം എന്ന് നിർദേശം നൽകിയെന്നാണ് മാത്യു പറഞ്ഞത്. അങ്ങേയറ്റം സഭ്യമല്ലാത്ത രീതിയിലുള്ള ഭാഷയാണ് ഡിസിസി പ്രസിഡന്റ് പ്രസംഗത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. എതിരാളികളെ നേരിടാൻ തന്റെ പക്കൽ പത്തൻപതോളം മിടുക്കരായ യുവാക്കൾ സജ്ജരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
Read More‘സർവേകൾ ശരി ആയിരുന്നെങ്കിൽൻ ഇപ്പോൾ വടകര എംപി ആകില്ലായിരുന്നു, ഒരാളും മതം പറഞ്ഞ് വോട്ട് പിടിക്കില്ല’:അഭിപ്രായ സർവേകളെ തള്ളി ഷാഫി പറന്പിൽ
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വരുന്ന അഭിപ്രായ സർവേകളെ തള്ളി വടകര എംപി ഷാഫി പറമ്പിൽ. സർവേകൾ ശരി ആയിരുന്നെങ്കിൽ താൻ ഇപ്പോൾ വടകര എംപി ആകില്ലായിരുന്നുവെന്നാണ് ഷാഫി പ്രതികരിച്ചത്. അടൂർ യുഡിഎഫ് സ്ഥാനാർഥി സി.വി. ശാന്തകുമാറിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കൊണ്ടുള്ള പന്തളത്തെ വോക്ക് വിത്ത് ക്യാൻഡിഡേറ്റ് പരിപാടിയിലാണ് ഷാഫി പറമ്പിൽ സംസാരിച്ചത്. യുഡിഎഫ് ട്രെൻഡാണ് ഇപ്പോൾ സംസ്ഥാനത്തുളതെന്നും ഷാഫി അഭിപ്രായപ്പെട്ടു. അതേസമയം പേരാമ്പ്ര, യുഡിഎഫ് സ്ഥാനാർഥിക്ക് എതിരായ പരാതിയിലും ഷാഫി പറമ്പിൽ പ്രതികരിച്ചു. അനൗൺസ്മെന്റ് പുറത്തുവന്നശേഷമാണ് എല്ലാം വരുന്നത്. ഒരാളും മതം പറഞ്ഞ് വോട്ട് പിടിക്കില്ല. ബിജെപിയെ തോൽപ്പിക്കുന്ന നയമാണ് സിപിഎമ്മിനെന്നും അദ്ദേഹം പറഞ്ഞു. വയനാട് ഫണ്ട് വിവാദത്തെക്കുറിച്ചും ഷാഫി പറമ്പിൽ പരാമർശിച്ചു. എല്ലാം തുറന്നു പറഞ്ഞു, രക്തസാക്ഷി ഫണ്ട് പോലെയല്ല, കോൺഗ്രസ് ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കില്ലെന്നും സിപിഎം ഒരിക്കലും കണക്ക് തുറന്നു പറയില്ലെന്നും…
Read More‘സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം, എല്ലായിടത്തും യുഡിഎഫ് തരംഗമാണ്, ചവറയും തിരിച്ചുപിടിക്കും’: ഷിബു ബേബി ജോൺ
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് ചവറയിലെ ആർഎസ്പി സ്ഥാനാർഥി ഷിബു ബേബി ജോൺ. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു. സംസ്ഥാനത്ത് എല്ലായിടത്തും യുഡിഎഫ് തരംഗമാണ്. ചവറയിൽ രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാണ്. നല്ല ഭൂരിപക്ഷത്തിൽ ചവറ തിരിച്ചുപിടിക്കുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു. നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാനുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളം പോളിംഗ് ബൂത്തിലെത്താൻ ഇനി നാല് നാൾ മാത്രമാണുളളത്.
Read Moreവീട് നഷ്ടപ്പെട്ട ശ്രുതിയെ വഞ്ചിച്ചുവെന്ന് ആരോപണം: കെ. റഫീഖിനെതിരെ നിയമ നടപടിക്ക് ടി. സിദ്ദിഖ്
വയനാട്: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട ശ്രുതിയെ വഞ്ചിച്ചുവെന്ന ആരോപണത്തിൽ സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനെതിരെ നിയമ നടപടിക്ക് ടി. സിദ്ദിഖ്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നൽകുക. നടപടി ആവശ്യപ്പെട്ട് പോലീസിലും പരാതി നൽകും. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നാണ് ടി. സിദ്ദിഖിന്റെ പരാതി. ഫേസ്ബുക്ക് പോസ്റ്റിൽ കൃത്രിമത്വം നടത്തിയെന്നും പരാതി നൽകുമെന്നും ടി. സിദ്ദിഖ് വ്യക്തമാക്കി. അതേസമയം ജില്ലാ സെക്രട്ടറി കള്ളം പറയുന്നുവെന്ന് ടി. സിദ്ദിഖ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ശ്രുതിയെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ടി.സിദ്ദിഖ് ആരോപിച്ചു. വീട് ഉണ്ടാക്കി കൊടുക്കുന്നത് ടൈം ന്യൂസ് എന്ന യൂട്യൂബേഴ്സ് ആണെന്നത് മറച്ചുവെച്ച് ജില്ല സെക്രട്ടറി കള്ളം പറയുന്നു. തന്നെ അപമാനിക്കാൻ ശ്രമം നടക്കുന്നു. ദുരന്തം ഏറ്റുവാങ്ങിയ ശ്രുതിയെ വിവാദത്തിലേക്ക് വലിച്ചിടുന്നത് മനുഷ്യത്വരഹിതമാണെന്നും ടി.സിദ്ദിഖ് കൂട്ടിച്ചേർത്തു.
Read Moreആക്ഷനും കട്ടും പോലീസ് പറയും… യുവനടിയെ പീഡിപ്പിച്ച കേസിൽ രഞ്ജിത്തിന് ജാമ്യമില്ല; പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി; കാരവാനിൽ എത്തിച്ച് തെളിവെടുക്കും
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം സിജെഎം കോടതിയാണ് തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ വിട്ടത്. രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. രഞ്ജിത്തിന്റെ നട്ടെല്ലിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കരൾ മാറ്റിവെക്കലിന് വിധേയനായ ആളാണെന്നുമായിരുന്നു രഞ്ജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. പോലീസ് കസ്റ്റഡിയിൽ ലഭിച്ച രഞ്ജിത്തിനെ ലൈംഗീകാതിക്രമം നടന്നു എന്ന് പറയുന്ന കാരവനിൽ എത്തിച്ചടക്കം തെളിവെടുക്കും. കഴിഞ്ഞ ജനുവരിയിൽ ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. രഞ്ജിത്തിനെ കാണാൻ കാരവാനിൽ കയറിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു. ഇടുക്കി എസ്പിയുടെ നിർദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.
Read Moreജവാന്റെ മരണം ഭാര്യയുടെ കാമുകന്റെ വെടിയേറ്റ്; കിടപ്പുമുറിയിൽ യുവാവിനെ ഒളിപ്പിച്ചു നിർത്തിയായിരുന്നു ക്രൂരത; പിടിയിലായ കാമുകൻ മരിച്ച ജവാന്റെ ബന്ധു
ലക്നോ: ബിഎസ്എഫ് ജവാൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഭാര്യയും കാമുകനും കൂട്ടാളികളും അറസ്റ്റിൽ. കഴിഞ്ഞ 25ന് ഉത്തർപ്രദേശിലെ മീററ്റിൽ നടന്ന സംഭവത്തിൽ ബിഎസ്എഫ് കോൺസ്റ്റബിൾ നൈൻ സിംഗ് (35) ആണ് കൊല്ലപ്പെട്ടത്. നൈൻ സിംഗിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജവാന്റെ ഭാര്യ കോമൾ ദേവി, ഇവരുടെ കാമുകൻ ഗുൽഷാൻ, സഹായികളായ രാഹുൽ, ഗുഡു, മോണ്ടു എന്നിവർ പിടിയിലായത്. നൈൻ സിംഗിന്റെ ബന്ധുവാണ് ഗുൽഷാനെന്ന് പോലീസ് പറഞ്ഞു. ബംഗാളിൽ ജോലി ചെയ്തിരുന്ന നൈൻ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ടത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഇയാളെ ഭാര്യയും കാമുകനും ചേർന്ന് വെടിവയ്ക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ആവശ്യമായ തോക്ക് വാങ്ങുന്നതിനായി കോമൾ തന്റെ സ്വർണാഭരണങ്ങൾ വിറ്റതായി പോലീസ് കണ്ടെത്തി. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും പോലീസ് കണ്ടെടുത്തു
Read More10 ലക്ഷം രൂപയുടെ ഇൻഷുറൻസിനായി കൊന്നുതള്ളിയത് ഭാര്യയേയും മക്കളെയും; 14 വർഷത്തിന് ശേഷം പ്രതിയെ വലയിലാക്കി പോലീസ്
മലപ്പുറം: ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാൻ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി 14 വർഷത്തിന് ശേഷം പിടിയില്‍. അരീക്കോട് വാവൂര് സ്വദേശി മുഹമ്മദ് ശരീഫ് ആണ് പിടിയിലായത്. കര്‍ണാടകയില്‍ നിന്നാണ് പ്രതി പിടിയിലായത്. 2012 ജൂലൈ 21നാണ് സംഭവം നടന്നത്. മുഹമ്മദ് ശരീഫ്, ഭാര്യ ഒളവട്ടൂര്‍ സ്വദേശി സാബിറ (21) മക്കളായ ഫാത്തിമ ഫിദ (നാല്)ഹൈഫ (രണ്ട്) എന്നിവരെ വെള്ളക്കെട്ടില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. കുടുംബവുമൊത്ത് കോഴിക്കോട് നിന്ന്പെരുന്നാള് വസ്ത്രങ്ങള്‍ വാങ്ങി വീട്ടിലേക്കുവരുമ്പോള് ടയര്‍ പഞ്ചറായി അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് മുഹമ്മദ് ശരീഫ് പറഞ്ഞത്. സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്. സംഭവത്തിന് രണ്ട് മാസം മുന്‍പാണ് ഇയാള്‍ ഭാര്യയുടെ പേരില്‍ 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തത്. ഇത് കൈക്കലാക്കാനായിരുന്നു പ്രതി ക്രൂരകൃത്യം നടത്തിയത്.
Read Moreഭാര്യയോടുളള ദേഷ്യത്തിന് 9 മാസമുള്ള മകനെ കോടാലിക്ക് വെട്ടിക്കൊന്ന് അച്ഛൻ; യുവതിയെ ക്രൂരമായി മർദിച്ച് അവശയാക്കി; പ്രതി ശംഭുദ്യാൽ അറസ്റ്റിൽ
ലക്നോ: ഭാര്യയുമായി വഴക്കിടുന്നതിനിടെ ഒമ്പതുമാസമായ മകനെ കോടാലിക്ക് വെട്ടിക്കൊന്ന് യുവാവ് . ഉത്തർപ്രദേശിലെ കുദ്വാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മാധ ഗ്രാമത്തിലാണ് സംഭവം. പ്രതിയായ ശംഭുദ്യാൽ കോറി ഭാര്യ രഞ്ജുവുമായി വഴക്കുണ്ടായി. ഇതിനിടെ ഇയാൾ ഭാര്യയെ ക്രൂരമായി മർദിച്ചു. ഈ സമയം ഭാര്യയ്ക്ക് ഒപ്പുമുണ്ടായിരുന്ന മകനായ ശിവാൻഷിനെ കോടിലകൊണ്ട് വെട്ടുകയായിരുന്നു. വെട്ടേറ്റ കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. സംഭവം അറിഞ്ഞെത്തിയ പോലീസ് പ്രതിയായ അച്ഛനെ അറസ്റ്റു ചെയ്തു. നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. പ്രതിക്ക് മാനസികവൈകല്യമുണ്ടോയെന്ന് സംശയമുള്ളതായി പോലീസ് പറഞ്ഞു.
Read Moreകുടിവെള്ളം ചോദിച്ചെത്തിയയാൾ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ചു; കൈകൾ ബന്ധിച്ച് ക്രൂരമായി മർദിച്ചു; നഗരത്തിലെ ക്രൂരതയിൽ ഞെട്ടി അയൽവാസികൾ
അമരാവതി: വീട്ടിൽ വെള്ളം ചോദിച്ചെത്തിയ അജ്ഞാതൻ യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ക്രൂരമായി പീഡിപ്പിച്ചു. ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിലെ മച്ചേർല പട്ടണത്തിലാണ് സംഭവം. സർക്കാർ ജീവനക്കാരിയായ ഇവർ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വീട്ടിൽ തനിച്ചായിരുന്നു. വെള്ളം ആവശ്യപ്പെട്ട് എത്തിയയാൾ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് തുണികൊണ്ട് വാ മൂടിയ ശേഷം ഇവരെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഇവരെ കൈകൾ കെട്ടിയിട്ട് യുവതിയെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. ഫോണിൽ വിളിച്ചിട്ട് ലഭിക്കാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ ബന്ധുയാണ് അബോധാവസ്ഥയിൽ യുവതിയെ കണ്ടത്. ഉടൻതന്നെ യുവതിയെ ആദ്യം മച്ചേർലയിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി നരസറോപേട്ട ഏരിയ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്
Read More