കൊച്ചി: ബാർ കോഴ ആരോപണത്തിൽ സർക്കാരിനോട് ആറ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്. പറവൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വി. ഡി സതീശൻ ചോദ്യങ്ങളുന്നയിച്ചത്. 1. ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിനെ മറികടന്നത് എന്തിന്? 2. ടൂറിസം വകുപ്പിന്റെ അനാവശ്യ തിടുക്കം എന്തിനു വേണ്ടിയായിരുന്നു? 3. ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് കള്ളം പറഞ്ഞതെന്തിന്?4. ഡിജിപിക്ക് എക്സൈസ് മന്ത്രി നല്കിയ പരാതി അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനല്ലേ? 5. കെ. എം മാണിക്കെതിരേ ബാര്‍ കോഴ ആരോപണം ഉണ്ടായപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്തത്. ആ മാതൃക സ്വീകരിക്കാത്തതെന്ത്? 6. സര്‍ക്കാരിനെതിരേ ഗുരുതര ആരോപണം ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ മൗനം എന്തുകൊണ്ട്? മദ്യനയത്തില്‍ ചര്‍ച്ച നടന്നില്ലെന്ന മന്ത്രിമാരുടെ പ്രസ്താവന പച്ചക്കള്ളമെന്ന് സതീശന് വിമര്‍ശിച്ചു. മദ്യനയം സംബന്ധിച്ച് കഴിഞ്ഞ രണ്ടു മാസമായി കൂടിയാലോചനകള്‍ നടന്നിട്ടുണ്ട്. ചീഫ് സെക്രട്ടറി വിളിച്ചു…
Read MoreCategory: Top News
തലസ്ഥാനത്ത് ബസ് തടയൽ 2.0; കെഎസ്ആർടിസി ബസ് തടഞ്ഞ് ദമ്പതികൾ; പോലീസിനെ അറിയിക്കുമെന്ന് പറഞ്ഞപ്പോൾ തടിതപ്പി
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ് ദമ്പതികൾ. തിരുവനന്തപുരം പള്ളിപ്പുറത്താണ് സംഭവം. ബസ് ഇടിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചായിരുന്നു ബഹളം. ദന്പതികൾ സഞ്ചരിച്ചിരുന്ന കാർ ബസിനു കുറുകെയിട്ടായിരുന്നു വാക്പോര്. ഇവർ 20 മിനിട്ടോളം ബസ് തടഞ്ഞിട്ടു. ബസ് ഇടിക്കാൻ വന്നിട്ടില്ലന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഡ്രൈവറും യാത്രക്കാരും പറഞ്ഞിട്ടും ദന്പതികൾ മാറിയില്ല. അവസാനം പോലീസിനെ വിളിക്കുമെന്ന് പറഞ്ഞയുടൻ ഇവർ കാറുമായി സ്ഥലം കാലിയാക്കി. നാഗർകോവിൽ നിന്ന് ഹരിപ്പാട് പോയ ബസ് ആണ് ദമ്പതികൾ തടഞ്ഞത്. കാറുടമ മദ്യപിച്ചിരുന്നതായി കെഎസ്ആർടിസി ഡ്രൈവർ പറഞ്ഞു.
Read Moreകെഎസ്യു ക്യാമ്പിൽ മദ്യം എത്തിച്ചതിനെ ചൊല്ലി തർക്കം; പ്രവര്‍ത്തകര്‍ തമ്മിൽ കൂട്ടത്തല്ല്; നേതാക്കളെത്തി വീഡിയോ ഡിലീറ്റ് ചെയ്തു
തിരുവനന്തപുരം: കെഎസ്യു ക്യാമ്പില്‍ കൂട്ടത്തല്ല്. നെയ്യാര്‍ ഡാമില്‍ നടക്കുന്ന മേഖലാ ക്യാമ്പിലാണ് കെഎസ്യു പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടിയത്. ഇന്നലെ രാത്രിയാണ് സംഭവം. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പിൽ രാത്രി ഡിജെ സംഘടിപ്പിച്ചിരുന്നു. ഇതിനിടെയുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രവർത്തകർ ഇരു ചേരികളായി തിരിഞ്ഞ് അടി ഉണ്ടാക്കുകയായിരുന്നു. രണ്ട് ദിവസത്തേക്കാണ് ക്യാന്പ് സംഘടിപ്പിച്ചത്. ഞായർ പകൽ രണ്ടിന് ക്യാമ്പ് സമാപിക്കാനിരിക്കെയാണ് സംഘർഷം ഉണ്ടായത് ക്യാമ്പിനുള്ളിലേക്ക് മദ്യം എത്തിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. സംഘർഷത്തിന്റെ വീഡിയോ ഫോണിൽ പകർത്തിയിരുന്നു. പക്ഷേ നേതാക്കളെത്തി അത് ഡിലീറ്റ് ചെയ്യിപ്പിച്ചു. മർദനമേറ്റവർ പരാതിയില്ലെന്നും മർദനമേറ്റിട്ടില്ലെന്നുമാണ് പറയുന്നത്. ചെറിയ വാക്കുതർക്കമാണ് നടന്നതെന്ന് സംഘർഷത്തിലേക്ക് പോയിട്ടില്ലെന്നുമാണ് നേതാക്കൾ പറയുന്നത്.
Read Moreമേയർ-ഡ്രൈവർ തർക്കം; ബസ് പരിശോധനയ്ക്കായി ആർടിഒയ്ക്ക് വിട്ടുകൊടുത്തു; ട്രാൻസ്പോർട്ട് ഓഫീസർക്കു സ്ഥലംമാറ്റം
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുണ്ടായ തർക്കത്തിൽ ഉൾപ്പെട്ട ബസ് പരിശോധനയ്ക്കായി ആർടിഒയ്ക്ക് വിട്ടുകൊടുത്ത ഉദ്യോഗസ്ഥനെതിരേ കെഎസ്ആർടിസിയുടെ നടപടി. ബസ് വിട്ടുകൊടുത്ത തിരുവനന്തപുരം ജില്ലാ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസറെ സ്ഥലം മാറ്റി. എടിഒ മുഹമ്മദ് ബഷീറിനെയാണ് കട്ടപ്പനയിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറക്കിയത്. വിവാദമായ മേയർ-ഡ്രൈവർ തർക്കത്തിനു പിന്നാലെ നടത്തിയ പരിശോധനയിൽ കെഎസ്ആർടിസി ബസിനു വേഗപ്പൂട്ടില്ലെന്ന് ആർടിഒ കണ്ടെത്തിയിരുന്നു. മേയറുമായുണ്ടായ തർക്കം നടന്നതിന്റെ പിറ്റേന്നുതന്നെ ബസ് വീണ്ടും സർവീസ് നടത്തിയിരുന്നു. ഇതിനിടയിലായിരുന്നു ആർടിഒയുടെ പരിശോധന. സ്പീഡ് ഗവർണർ കേബിൾ മാറ്റിയ നിലയിലാണെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർന്ന് ബസിനു വേഗപ്പൂട്ട് ഇല്ലെന്നു കാണിച്ച് ആർടിഒ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ആർടിഒ നടത്തിയ പരിശോധനയിൽ ക്രമക്കേടു കണ്ടെത്തിയതോടെ ഗതാഗത വകുപ്പിനു വലിയ നാണക്കേടുമുണ്ടായി. ഇതോടെയാണ് ബസ് പരിശോധനയ്ക്ക് വിട്ടുകൊടുത്ത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്.
Read Moreരാജ്കോട്ടില്‍ വന്‍ തീപിടിത്തം; ഒമ്പത് കുട്ടികൾ ഉൾപ്പെടെ 25 പേർക്കു ദാരുണാന്ത്യം
രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടില്‍ കുട്ടികളുടെ വിനോദകേന്ദ്രമായ ടിആര്‍പി ഗെയിം സോണിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒന്‍പതു കുട്ടികൾ ഉൾപ്പെടെ 25 പേർക്കു ദാരുണാന്ത്യം. നിരവധി പേർക്കു പരിക്കേറ്റു. ഇന്നലെ വൈകുന്നേരം നാലോടെയുണ്ടായ തീപിടിത്തം നാലു മണിക്കൂർ നീണ്ട കഠിനപ്രയത്നത്തിൽ അഗ്നിരക്ഷാസേന നിയന്ത്രണവിധേയമാക്കുകയായിരുന്നു. ഇരുപതോളം കുട്ടികളെ കേന്ദ്രത്തിൽനിന്ന് പുറത്തെത്തിക്കാനായെന്നു രക്ഷാപ്രവർത്തകർ പറഞ്ഞു. മധ്യവേനൽ അവധി ആയതിനാൽ കേന്ദ്രത്തിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.പ്രധാനകേന്ദ്രത്തിനു സമീപം ഫൈബർ ഉപയോഗിച്ച് നിർമിച്ച താത്കാലിക കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവർത്തനത്തിനിടെ പടുകൂറ്റൻ നിർമിതി നിലംപതിച്ചതു സ്ഥിതിഗതികൾ ഗുരുതരമാക്കിയെന്ന് രാജ്കോട്ട് പോലീസ് കമ്മീഷണര്‍ രാജു ഭാര്‍ഗവ പറഞ്ഞു. അപകടസമയത്ത് ഒട്ടേറെ കുട്ടികൾ കെട്ടിടത്തിലുണ്ടായിരുന്നു. അപകടകാരണം വ്യക്തമല്ലെന്നു പറഞ്ഞ അദ്ദേഹം, നഗരത്തിലെ വിനോദകേന്ദ്രങ്ങളെല്ലാംഅടച്ചുപൂട്ടാൻ നിർദേശം നൽകിയതായും വ്യക്തമാക്കി. യുവരാജ് സിംഗ് സോളങ്കി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഇയാൾക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്കു കേസെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര…
Read Moreതൃശൂരിലും പത്തനംതിട്ടയിലും പുലിയിറങ്ങി; പുലിപ്പേടിയിൽ വലഞ്ഞ് നാട്ടുകാർ
തൃശൂർ: അതിരപ്പിള്ളിയിൽ പുളിയിലപ്പാറ ജംഗ്ഷന് സമീപം പുലി ഇറങ്ങി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അതിരപ്പിള്ളിയിൽ പുലി ഇറങ്ങിയത്. രാത്രി എട്ടുമണിയോടെ ഇതുവഴി കാറിൽ സഞ്ചരിച്ചിരുന്നവരാണ് പുലിയെ കണ്ടത്. ഉടൻതന്നെ പുലിയുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. രണ്ട് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ദൃശ്യങ്ങൾ പകർത്താൻ മാത്രമേ അവർക്ക് കഴിഞ്ഞുള്ളൂ. അധികസമയം അവിടെ നിന്നാൽ പുലിയുടെ കണ്ണിൽപ്പെടുമെന്ന് ബോധ്യമായ യാത്രക്കാർ ഭയന്ന് അവിടെ നിന്നും പോയി. ജനവാസ മേഖലയിൽ പുലിയുടെ ശല്യം വളരെ കൂടുതലാണെന്ന് നാട്ടുകാർ പറഞ്ഞു. ഭീതി കാരണം പുറത്തിറങ്ങാൻ പോലും സാധിക്കുന്നില്ലന്നും അവർ കൂട്ടിച്ചേർത്തു. വളർത്തു മൃഗങ്ങളെ വ്യാപകമായി പിടി കൂടുന്നതായി പരാതി ഉയർന്നു. പത്തനംതിട്ടയിലും പുലി ഇറങ്ങി. പോത്തുപാറയിൽ ഇറങ്ങിയ പുലി വളർത്തുനായയെ കടിച്ചു കൊന്നു. വാലുപാറ സ്വദേശി സുനിലിന്റെ വളർത്തുനായയെ ആണ് പുലി കടിച്ചുകൊന്നത്.
Read Moreരാജ്യാന്തര അവയവക്കടത്ത് കേസ്;അവയവക്കടത്തിന്റെ മറവില്‍ ലൈംഗിക പീഡനവും; കൊച്ചി സ്വദേശി ഇറാനിലുണ്ടെന്ന് സൂചന
കൊച്ചി: നെടുമ്പാശേരി അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ പോലീസ് പിടിയിലായ സജിത്ത് ശ്യാമിനെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കും. പാലാരിവട്ടം സ്വദേശിയായ ഇയാളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തുവരുകയാണ്. അവയവക്കടത്ത് സംഘവുമായി ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് ഇയാള്‍ നടത്തിയിരുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സാബിത്ത് നാസറിന്റെ ഫോണ്‍ വിവരങ്ങളും, അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചതില്‍നിന്നും സജിത്തിനെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിക്കുകയുണ്ടായി. കൊച്ചിയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം കേസില്‍ ആദ്യം അറസ്റ്റിലായ സാബിത്ത് നാസറിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അവയവക്കടത്തിന്റെ മറവില്‍ ലൈംഗിക പീഡനമെന്ന പരാതി; അന്വേഷണം ആരംഭിച്ചുവൃക്ക കച്ചവടം നടത്തിയ യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്ന പരാതിയില്‍ പനങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു. പണം നല്‍കാമെന്ന് പറഞ്ഞ് വിളിപ്പിച്ച് ഏജന്റ് പീഡിപ്പിച്ചു. ഇടനിലക്കാരനെതിരേ യുവതി ഫേസ്ബുക്കിലിട്ട പരാതിയും…
Read Moreകാഞ്ഞങ്ങാട് പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയുടെ ജീവിതം അടിമുടി ദുരൂഹത; പകൽ പുറത്തിറങ്ങില്ല, രാത്രിസഞ്ചാരം, കുടകിൽ കാമുകി…
കാഞ്ഞങ്ങാട്: പത്തുവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ പിടിയിലായ പ്രതി സലീമിന്റെ ജീവിതം ഏറെ ദുരൂഹതകൾ നിറഞ്ഞത്. ജനിച്ചു വളർന്നത് കർണാടകയിലെ കുടകിലാണെങ്കിലും മാതൃഭാഷ മലയാളമാണ്. കുടുംബാംഗങ്ങളും ബന്ധുക്കളുമെല്ലാമുള്ളത് കാസർഗോഡ് ജില്ലയിൽ. 14 വർഷം മുമ്പാണ് കാഞ്ഞങ്ങാട് സ്വദേശിനിയെ കല്യാണം കഴിച്ചത്. പിന്നെ ഇവിടെ വന്ന് താമസമാക്കുകയായിരന്നു.പകൽ മുഴുവനും വീട്ടിൽതന്നെ കഴിച്ചുകൂട്ടുന്നതാണ് ഇയാളുടെ രീതി. ഭർത്താവ് വീട്ടിലുണ്ടെന്ന് ഭാര്യ പറയുന്നതല്ലാതെ ഇയാളെ നേരിട്ടു കണ്ട അയൽവാസികൾ പോലും ചുരുക്കമാണ്. ഭാര്യയുടെ കുടുംബത്തിലെയോ നാട്ടിലെയോ ചടങ്ങുകൾക്കൊന്നും ഇയാൾ പോകാറുമില്ല. പകൽ മുഴുവൻ വീട്ടിനുള്ളിൽ കഴിയുന്ന ഇയാളുടെ സഞ്ചാരം മുഴുവൻ രാത്രികളിലാണ്. രാത്രിയായാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്ന ഇയാൾ തോട്ടിൽ മീൻപിടിക്കാൻ പോവുകയാണെന്നൊക്കെയാണ് പറയുക. നേരം പുലർന്നാലാണ് തിരിച്ചെത്തുക. വിചിത്രമായ ജീവിതരീതിയാണ് ഇയാൾ തുടർന്നിരുന്നത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണാഭരണം കവർന്ന കേസിൽ പത്തു ദിവസത്തിനുശേഷം ഇന്നലെ ആന്ധ്രയിലെ അഡോണി…
Read Moreചോക്ലേറ്റ് തിന്ന് കൊഴുത്തുരുണ്ട പുഴുക്കൾ… മിൽമയുടെ ഡാർക്ക് ചോക്ലേറ്റ് കവറിനുള്ളിൽ നിറയെ പുഴുക്കൾ; പരാതിയുമായി യുവാവ്
കോഴിക്കോട്: കണികണ്ടുണരുന്ന മിൽമയുടെ ചോക്ലേറ്റ് കവർ പൊട്ടിച്ച യുവാവ് ഞെട്ടി. ഡാർക്ക് ചോക്ലേറ്റിലിരുന്ന് നുരച്ചിറങ്ങിയത് എണ്ണി യൽ തീരാത്തത്ര പുഴു. കോഴിക്കോട് താമരശേരി സ്വദേശിയാണ് പരാതിയുമായി എത്തിയത്. താമരശേരി ബസ്റ്റാന്റിനു സമീപത്തെ ബേക്കറിയിൽനിന്നാണ് ഇയാൾ ചോക്ലേറ്റ് വാങ്ങിയത്. ചോക്ലേറ്റ് വാങ്ങി കവര്‍ പൊളിച്ച് അകത്തെ അലൂമിനിയം ഫോയില്‍ കവറും പൊളിച്ചപ്പോഴാണ് നിറയെ പുഴുക്കളെ കണ്ടത്. പാക്കിംഗ് ഡേറ്റ് 2023 ഒക്ടോബര്‍ 16 നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ഒക്ടോബര്‍ 15 വരെയാണ് എക്സ്പയറി ഡേറ്റ്. പരാതിയെതുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചു. അധികൃതർ കടയിലെത്തി സാപിൾ ശേരിച്ചു. മിഠായിയുടെ സ്റ്റോക്ക് പിൻവലിക്കുകയും ചെയ്തു.
Read Moreഇങ്ങനെയൊരു ചതി വേണ്ടായിരുന്നു; ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു; പുലർച്ചെ യാത്രക്കാരെ രക്ഷപെടുത്തി നാട്ടുകാർ
കോട്ടയം: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം വഴിതെറ്റിയെത്തിയത് തോട്ടിൽ. കുറുപ്പന്തറ കടവുപാലത്തിന് സമീപം ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് സംഭവം. ഹൈദരാബാദില്‍നിന്ന് എത്തിയ യാത്രാസംഘം മൂന്നാറില്‍നിന്ന് ആലപ്പുഴയിലേക്ക് പോകുമ്പോഴാണ് തോട്ടില്‍ വീണത്.ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും പട്രോളിംഗിന് ഉണ്ടായിരുന്ന പോലീസുകാരും ചേര്‍ന്ന് യാത്രക്കാരെ രക്ഷപെടുത്തി. ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് കാറില്‍ ഉണ്ടായിരുന്നത്. തോട്ടില്‍ മുങ്ങിപ്പോയ കാര്‍ കണ്ടെത്തി.
Read More