തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി. ജയരാജനു ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായുള്ള ബന്ധം സിപിഎം നേരത്തേതന്നെ അറിഞ്ഞു. എന്നാൽ ഈ രഹസ്യ ബന്ധം പുറത്തു വിടാതിരിക്കാൻ മുഖ്യമന്ത്രി പണറായി വിജയൻ കഴിവതും ശ്രമിച്ചു. ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രിക്കു ഇവർ തമ്മിലുള്ള ടെലഫോണ്‍ സംഭാഷണം നേരത്തേ ലഭിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി മാത്രം ഇക്കാര്യം സംസാരിച്ച മുഖ്യമന്ത്രി ഇപ്പോൾ ഈ അതീവരഹസ്യം പുറത്തുപോയതിൽ അതൃപ്തനാണ്. ഇപിക്കെതിരേ അച്ചടക്ക നടപടി വേണമെന്ന നിലപാടിലാണ് എം.വി. ഗോവിന്ദൻ. പക്ഷേ ഇക്കാര്യത്തിൽ പിണറായി വിജയന്റെ നിലപാടായിരിക്കും സിപിഎം കേന്ദ്ര നേതൃത്വം പരിഗണിക്കുക. കേരളത്തിൽനിന്നുള്ള സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ ഭൂരിപക്ഷവും ഇ.പി. ജയരാജനെതിരേ നടപടി വേണമെന്ന നിലപാടിലാണ്. ജയരാജന്റെ വഴിവിട്ട വ്യക്തിബന്ധങ്ങളെപ്പറ്റി സിപിഎം നേരത്തേ ചർച്ച ചെയ്തിരുന്നതാണ്. അപ്പോഴെല്ലാം അദ്ദേഹത്തിന്റെ സംരക്ഷകനായി നിന്നതു മുഖ്യമന്ത്രി…
Read MoreCategory: Top News
താൻ ജയിച്ചാൽ തൃശൂരിന് മാറ്റമുണ്ടാകും; ജനസേവനത്തിന് മന്ത്രിയാകണമെന്നില്ല; സമ്പാദ്യമുണ്ടാക്കുന്നത് രാഷ്ട്രീയത്തിൽ നിന്നല്ലെന്ന് സുരേഷ് ഗോപി
തൃശൂർ: താൻ ജയിച്ചാൽ തൃശൂരിന് മാറ്റമുണ്ടാകുമെന്ന് തൃശൂർ ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപി. തൃശൂരിനു വേണ്ടി മാത്രമായിരിക്കില്ല കേരളത്തിനു മൊത്തം വേണ്ടിയായിരിക്കും തന്റെ പ്രവർത്തനമെന്നും സുരേഷ്ഗോപി തൃശൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ജൂണ്‍ നാലുവരെ കാത്തിരിക്കാമെന്നും താൻ ഈശ്വര വിശ്വാസിയാണെന്നും എല്ലാറ്റിനും മേലെ ഈശ്വരന്റെ ശക്തി കാത്തുരക്ഷിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. നേതൃത്വത്തിന് ആത്മവിശ്വാസം ഇരട്ടിയായിട്ടുണ്ടെന്നും ക്രോസ് വോട്ടിംഗിൽ ആകുലതയില്ലെന്നും 2019ലെ റിസൾട്ടിനു ശേഷം ജനങ്ങൾക്കും ക്രോസ് വോട്ടിംഗിനെക്കുറിച്ച് ബോധ്യമുണ്ടായിട്ടുണ്ടെന്നും സുരേഷ്ഗോപി പറഞ്ഞു.മത്സരിച്ചത് എംപിയാകാനാണ്. എംപിയായാൽ കേന്ദ്രമന്ത്രിയേക്കാൾ നല്ലരീതിയിൽ പ്രവർത്തിക്കാൻ സാധിക്കുമെന്ന് കരുതുന്നു. ജനസേവനത്തിന് മന്ത്രിയാകണമെന്നില്ല. എന്റെ സന്പാദ്യം എന്റെ തൊഴിലിലിൽ നിന്നാണ്. രാഷ്ട്രീയത്തിൽ നിന്നല്ല ഞാൻ സന്പാദ്യമുണ്ടാക്കുന്നത്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പുവരെ എനിക്ക് എന്റെ സന്പാദ്യമുണ്ടാക്കാനുള്ള തൊഴിൽ ചെയ്യാൻ അവസരം നൽകണമെന്ന് പ്രധാനമന്ത്രിയോടും രാജ്യരക്ഷ മന്ത്രിയോടും അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കാർ കള്ളവോട്ടു ചേർത്തതായുള്ള ആരോപണത്തെക്കുറിച്ചുള്ള…
Read Moreദുബായിയിൽ പരിപാടി വാങ്ങിത്തരാം, പകരം ബംഗ്ലൂരിൽ നിന്ന് ഒരു സാധാനം വാങ്ങിത്തരണം; വാഗ്ദാനം നിഷേധിച്ച കഥകളി കലാകാരിയെ പീഡിപ്പിച്ച് മരട് അനീഷിന്റെ കൂട്ടാളി
കൊച്ചി: കഥകളി കലാകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന് മരട് അനീഷിന്റെ കൂട്ടാളി പി.എച്ച്. ഹാരിസ് പോലീസ് കസ്റ്റഡിയില്‍. ദളിത് വിഭാഗത്തില്‍പ്പെട്ട കഥകളി കലാകാരിയുടെ പരാതിയില്‍ എസ്സി-എസ്ടി ആക്ട് പ്രകാരം ഹാരിസിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. കഥകളി കലാകാരിക്ക് ദുബായില്‍ പരിപാടി വാഗ്ദാനം ചെയ്ത ശേഷമായിരുന്നു ഹാരിസിന്റെ പീഡനം. ഹാരിസിന്റെ നിര്‍ദേശപ്രകാരം യുവതിയെ എറണാകുളം ഹൈക്കോടതിക്ക് സമീപത്തേക്ക് വിളിച്ചുവരുത്തി. ദുബായില്‍ പരിപാടി അവതരിപ്പിക്കാന്‍ സഹായിക്കുന്നതിന് പകരമായി ബംഗളൂരുവില്‍ പോയി ഹാരിസിന്റെ സംഘാംഗങ്ങള്‍ കൊടുത്തു വിടുന്ന ലഹരിമരുന്ന് കൊച്ചിയില്‍ എത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്. എന്നാല്‍ യുവതി ഇത് നിരസിച്ചതോടെ കാറില്‍ പൂട്ടിയിട്ട് ഹാരിസിന്റെ കൂട്ടാളികളായ രണ്ടുപേര്‍ ദേഹോപദ്രവം ഏല്പിച്ചെന്നും ഹാരിസ് യുവതിയെ കടന്നുപിടിക്കുകയും ലൈംഗിക ചുവയോടെ അധിക്ഷേപിക്കുകയുമായിരുന്നുവെന്നാണ് പരാതിയിലുള്ളത്. കൊച്ചിയിലെ സ്ഥിരം കുറ്റവാളിയാണ് നെട്ടൂര്‍ സ്വദേശിയായ ഹാരിസ്. ഇയാളടക്കം മൂന്നു പേര്‍ക്കെതിരെയാണ് കേസ്. കൂട്ടാളികളായ രണ്ടുപേരെ കണ്ടെത്തുന്നതിനായി…
Read Moreആപ്പിലായി ഇപി; കൺവീനർ സ്ഥാനം തെറിച്ചേക്കും? ഇപിയെ മാറ്റണമെന്ന് ഘടകകക്ഷികൾ; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച
കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി താൻ കൂടിക്കാഴ്ച നടത്തിയെന്ന കാര്യം വോട്ടെടുപ്പ് ദിവസം തന്നെ ഇ.പി.ജയരാജൻ സമ്മതിച്ചതും ഇതിനെതിരേയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തിലും സിപിഎമ്മിലും ഇടതുമുന്നണിയിലും അതൃപ്തി. തിങ്കളാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ടയെങ്കിലും ഇ.പി.ജയരാജനുമായി ബന്ധപ്പെട്ട വിവാദം ചർച്ചയാകുമെന്നുറപ്പാണ്. തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പരസ്യ പ്രസ്താവന പാർട്ടിക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ജയരാജനെതിരേ നടപടി വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഇപ്പോൾ തന്നെ ഉയർന്നിട്ടുണ്ട്. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇ.പി.ജയരാജനെ മാറ്റുമോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയാകും. നേരത്തേ സാന്റിയാഗോ മാര്‍ട്ടിനുമായി ബന്ധപ്പെട്ട ദേശാഭിമാനി ബോണ്ട് വിവാദം, വിവാദ വ്യവസായിമായുള്ള ദേശാഭിമാനി ഭൂമി ഇടപാട്, ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമനം തുടങ്ങിയ വിഷയങ്ങളില്‍ ഇ.പി.ജയരാജനെതിരെ പാര്‍ട്ടി സംസ്ഥാന നേതൃത്വം അച്ചടക്ക നടപടിയെടുത്തിരുന്നു. ഇപ്പോഴത്തെ വിഷയത്തിലും മുഖ്യമന്ത്രിയുടെ തള്ളിപ്പറയിലിനുമപ്പുറമുള്ള…
Read Moreആൾതാമസമില്ലാത്ത വീട്ടിൽ നിന്നും ദുർഗന്ധം; നാട്ടുകാർ കണ്ടെത്തിയത് തൂങ്ങിനിൽക്കുന്ന യുവാവിനേയും യുവതിയേയും; കാണാതായ മക്കളെ തിരിച്ചറിഞ്ഞ് ബന്ധുക്കൾ
താമരശേരി: കട്ടിപ്പാറ കരിഞ്ചോലയിൽ കാണാതായ വിദ്യാർഥിനിയും യുവാവും തൂങ്ങിമരിച്ച നിലയിൽ. കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകൾ ദേവനന്ദ, എകരൂൽ സ്വദേശിയായ വിഷ്ണു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണാടിപ്പൊയിൽ കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. പ്രദേശത്ത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മുതലാണ് ഇരുവരെയും കാണാതായത്. തുടർന്ന് പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു.
Read Moreചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ തൂങ്ങിമരിച്ചത് മലയാളി നഴ്സ്; പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് രേഷ്മ തനിച്ചുപോകുന്ന സിസിടിവി ദൃശ്യം; പോലീസിന്റെ കണ്ടെത്തൽ ഇങ്ങനെ..
ചെന്നൈ: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് പാലക്കാട് സ്വദേശിനി രേഷ്മയെ. സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം പ്രവേശനമുള്ള മുറിയിലെ ഇരുമ്പു കട്ടിലിന്റെ കൈപ്പിടിയില്‍ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ഇവര്‍ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് രേഷ്മ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇവര്‍ കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. കോയമ്പത്തൂരില്‍ സ്ഥിര താമസക്കാരിയായ ഇവര്‍ ഇവിടുത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്സ് ആയിരുന്നു. കഴിഞ്ഞ മാസം ഇവരുടെ അമ്മ മരിച്ചത് മുതല്‍ രേഷ്മ കടുത്ത വിഷാദത്തിലായിരുന്നെന്നാണ് വിവരം.
Read Moreഅച്ഛനെ ചുറ്റിക്കയ്ക്ക് അടിച്ച് കൊന്ന മകൻ ജാമ്യത്തിലിറങ്ങി അനുജനെ കല്ലിനിടിച്ച് കൊന്നു; തടസം പിടിക്കാനെത്തിയ അമ്മയേയും ക്രൂരമായി മർദിച്ചു; നടുക്കുന്ന സംഭവം കൊച്ചിൽ
കൊച്ചി: വാക്കുതർക്കത്തിനിടെ സഹോദരൻ കല്ലുകൊണ്ട് ഇടിച്ചതിനെത്തുടർന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരുന്പനം തൃക്കതൃ മഠത്തിപ്പറന്പിൽ അഖിൽ (33) ആണ് ഇന്നലെ പുലർച്ചയോടെ മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം വീട്ടിൽവച്ച് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. അനുജനായ അവിൻ എന്നു വിളിക്കുന്ന അമലാ(30)ണ് അഖിലിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ചത്. ഗുരുതര പരിക്കേറ്റ അഖിലിനെ കളമശേരി മെഡിക്കൽ കോളജിലും പിന്നീട് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ആക്രമണത്തിനുശേഷം സമീപത്തെ വീടിന്റെ മുകളിൽ ഒളിച്ചിരുന്ന പ്രതിയെ അന്നു രാത്രിതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം തടയാൻ ശ്രമിച്ച അമ്മ രുഗ്മിണിക്കും പരിക്കേറ്റിരുന്നു. രണ്ടു വർഷം മുന്‍പ് അച്ഛനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയാണ് അമൽ. ജയിലിലായിരുന്ന ഇയാൾ ജാമ്യത്തിൽ കഴിയുകയാണ്. മദ്യപിച്ചുണ്ടായ വഴക്കിനിടെ 2022 ഫെബ്രുവരിയിലാണ് അമലിന്റെ അടിയേറ്റ് അച്ഛൻ കരുണാകരൻ മരിച്ചത്. അഖിലിന്റെ മൃതദേഹം…
Read Moreകേരളം വിധിയെഴുതി: പോളിംഗ് 70.35 %; മണിക്കൂറുകൾ നീണ്ട ക്യൂ, വോട്ട് ചെയ്യാതെ മടങ്ങിയത് നിരവധിപ്പേർ
തിരുവനന്തപുരം: കനത്ത ചൂടിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ കേരളത്തിന്റെ വിധിയെഴുത്ത് 70.35 ശതമാനത്തിലേക്കു ചുരുങ്ങി. വോട്ടെടുപ്പിലുണ്ടായ കാലതാമസത്തെ ത്തുടർന്നു പലയിടത്തും മണിക്കൂറുകൾ കാത്തുനിന്നാണു പലർക്കും വോട്ട് ചെയ്യാനായത്. തെരഞ്ഞെടുപ്പു നടപടിക്രമം വൈകിയത് ഉദ്യോഗസ്ഥതല അനാസ്ഥയെ തുടർന്നാണെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി പ്രതിപക്ഷവും രംഗത്ത് എത്തിയതോടെ പുതിയ വിവാദത്തിനും അരങ്ങൊരുങ്ങി. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലായി 70.35 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അന്തിമമായ ഒൗദ്യോഗിക കണക്ക് പുറത്തു വരുന്നതോടെ ശതമാനത്തിൽ നേരിയ വ്യത്യാസമുണ്ടാകും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് ശതമാനത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. 2019ൽ 77.67 ശതമാനമായിരുന്നു സംസ്ഥാനത്ത് പോളിംഗ് രേഖപ്പെടുത്തിയത്. കണ്ണൂർ മണ്ഡലത്തിലാണ് ഉയർന്ന പോളിംഗ്, 75.74 ശതമാനം. തൊട്ടുപിന്നാലെ ആലപ്പുഴ, 74.37 ശതമാനം. കുറവ് പത്തനംതിട്ടയിൽ, 63.35. ജൂണ്‍ നാലിനാണ് വോട്ടെണ്ണൽ. ഇന്നലെ വൈകുന്നേരം ആറുവരെയായിരുന്നു വോട്ടെടുപ്പ് എങ്കിലും പലയിടത്തും…
Read Moreപ്രകാശ് ജാവദേക്കറെ ഇപി കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; കൂട്ടുപ്രതിയെ തള്ളിയത് പിടിക്കുമെന്ന് മനസിലായപ്പോളെന്ന് വി.ഡി. സതീശന്
കൊച്ചി: പ്രകാശ് ജാവദേക്കറെ ഇ.പി. ജയരാജന് കണ്ടത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ജാവദേക്കര്‍ കേന്ദ്രമന്ത്രിയല്ല, ബിജെപി നേതാവ് മാത്രമാണ്. കേരളത്തിലെ ബിജെപിയുടെ ചുമതലയുള്ള ജാവേദക്കറെ മുഖ്യമന്ത്രി എന്തിനാണ് കണ്ടത് ? ഇപിയുടെ മകന്റെ വീട്ടില്‍ എന്താണ് ജാവദേക്കര്‍ പോയത് ? മുഖ്യമന്ത്രിയുടെ അറിവോടെയുള്ള ബന്ധമാണ്. പിടിക്കുമെന്ന് മനസിലായപ്പോള്‍ കൂട്ടുപ്രതിയെ തള്ളിപറയുകയാണ് ഉണ്ടായതെന്ന സതീശന് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണിത്. നമ്മുടെ രാജ്യം ജീവിക്കണോ മരിക്കണമോയെന്ന ചോദ്യം ഉയരുന്ന തെരഞ്ഞെടുപ്പാണ്. നമ്മുടെ ഇന്ത്യ ജീവിക്കണമെന്നാണ് ഉത്തരം കൊടുക്കുന്നതെങ്കില്‍ ഈ വര്‍ഗീയ ഫാസിസ്റ്റ് ഗവൺമെന്റിനെ താഴെയിറക്കി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ സര്‍ക്കാര്‍ ഉണ്ടാകണമെന്ന് രാജ്യത്ത് ബഹുഭൂരിപക്ഷം ആളുകളും ആഗ്രഹിക്കുന്ന സമയം കൂടിയാണിത്. നിശബ്ദമായൊരു തരംഗം രാജ്യത്ത് എല്ലായിടത്തും ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. കേരളത്തില്‍ അത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായ…
Read Moreകണ്ടു…കണ്ടു… കണ്ടെന്ന് സമ്മതിച്ചു; മകന്റെ ഫ്ളാറ്റിൽവച്ച് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി; ശോഭാ സുരേന്ദ്രനെ അടുത്ത് നിന്നുപോലും കണ്ടിട്ടില്ലെന്ന് ഇ.പി. ജയരാജൻ
കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. തിരുവനന്തപുരം ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയതെന്നും ജാവദേക്കറുടെ കൂടെ ടി.ജി. നന്ദകുമാറും ഉണ്ടായിരുന്നുവെന്നും ഇ.പി. ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മാസങ്ങൾക്ക് മുൻപാണ് കണ്ടത്. ഇതുവഴി കടന്നുപോയപ്പോൾ സന്ദർശിക്കാൻ എത്തിയതാണെന്നാണ് ജാവദേക്കർ പറഞ്ഞത്. രാഷ്ട്രിയം സംസാരിക്കാൻ ശ്രമിച്ചപ്പോൾ താത്പര്യമില്ലെന്ന് പറഞ്ഞുവെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി. ശോഭ സുരേന്ദ്രനും സുധാകരനും നാല് മാധ്യമപ്രവർത്തകരും നടത്തിയ ഗൂഢാലോചനയാണിത്. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. തൃശൂർ സീറ്റ് സംബന്ധിച്ച് നടത്തിയ ചർച്ചകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ഇന്ന് വരെ ശോഭാ സുരേന്ദ്രനോട് സംസാരിച്ചിട്ടില്ല, അടുത്ത് നിന്ന് പോലും കണ്ടില്ല. ആകെ കണ്ടത് ഉമ്മൻചാണ്ടിയുടെ മരണ സമയത്താണ്. എന്തടിസ്ഥാനത്തിലാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ശോഭാ സുരേന്ദ്രന് തന്റെ മകൻ മെസേജ് അയച്ചിട്ടില്ലെന്നും…
Read More