തൃശൂർ: തൃശൂർ പൂരത്തിനെ തുടർച്ചയായി പ്രതിസന്ധിയിലാക്കുന്ന വനംവകുപ്പിന്റെ ഉത്തരവുകൾ വനംമന്ത്രിയറിയാതെ. എല്ലാം നിശ്ചയിക്കുന്ന ഉദ്യോഗസ്ഥരാണ് വനംവകുപ്പ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. വിവാദ ഉത്തരവുകൾ ഇറങ്ങിക്കഴിഞ്ഞു മാത്രമാണ് മന്ത്രി പോലുമറിയുന്നതെന്നാണ് പുതിയ സംഭവങ്ങൾ തെളിയിക്കുന്നത്. ഇതെങ്ങിനെ നടക്കുന്നുവെന്ന കാര്യമാണ് വ്യക്തമാകാത്തത്. വിവാദ ഉത്തരവുകൾ ഇറങ്ങിക്കഴിഞ്ഞാലുടൻ മന്ത്രിമാരും സർക്കാരും തിരുത്തലുകളും നിഷേധങ്ങളുമായി കോടതിക്കു മുന്നിലും മാധ്യമങ്ങൾക്കു മുന്നിലുമെത്തുന്നതും പതിവായി. പ്രതിസന്ധികൾ തെരഞ്ഞെടുപ്പ് അടുത്തോടെ സർക്കാർ തന്നെ സൃഷ്ടിക്കുന്നതാണെന്നും എല്ലാ പ്രശ്നങ്ങളും തങ്ങൾ ഇടപെട്ട് പരിഹരിച്ചെന്ന് വരുത്തിതീർക്കാനുമാണ് ഇത്തരം നാടകങ്ങളെന്ന് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്. പൂരപ്രേമികൾക്കിടയിലും ഈ ആക്ഷേപം നിലനിൽക്കുന്നുണ്ട്.വെടിക്കെട്ട് നിയന്ത്രണം സംബന്ധിച്ചാകും പ്രശ്നങ്ങളുണ്ടാവുകയെന്നാണ് ഇത്തവണ ആശങ്കപ്പെട്ടിരുന്നതെങ്കിലും ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വനംവകുപ്പാണ് തുടർച്ചയായി അപ്രായോഗിക സർക്കുലറുകൾ ഇറക്കി പ്രതിസന്ധി സൃഷ്ടിച്ചത്. തങ്ങൾ പൂരത്തിനൊപ്പമാണെന്ന് മാധ്യമങ്ങൾക്കു മുന്നിൽ പ്രഖ്യാപിക്കുകയും വകുപ്പുകൾ ഇറക്കുന്ന ഉത്തരവുകൾ വിവാദങ്ങളാകുന്പോൾ മാത്രം മന്ത്രിമാർ അറിയുകയും…
Read MoreCategory: Top News
പ്രണയവലയിൽ വീഴ്ത്തി; ആരോരുമില്ലാത്ത സമയം വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിച്ച 25 കാരനു 32 വര്‍ഷം തടവ്
ചേര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ 25 കാരനു 32 വര്‍ഷം തടവും 1.80 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അരൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എഴുപുന്ന പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കാട്ടേഴത്ത് കോളനിയില്‍ ജ്യോതിഷിനെയാണ് വിവിധ വകുപ്പുകളിലായി ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ) ജഡ്ജി ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതി. പിഴ അടയ്ക്കാത്ത പക്ഷം ഒരു വര്‍ഷം തടവു കൂടി അനുഭവിക്കണം. 2019ലാണ് കേസിനാസ്പദമായ സംഭവം. 15 വയസുള്ള പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി കറങ്ങാന്‍ പോകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എരമല്ലൂരില്‍ നിന്നു പെണ്‍കുട്ടിയെ മോട്ടോര്‍ സൈക്കിളില്‍ കയറ്റി ചേര്‍ത്തല തങ്കി കവലയ്ക്കടുത്ത് പ്രതിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെത്തിച്ചു ലൈംഗികാതിക്രമം നടത്തുകയായിരുന്നെന്നാണ് കേസ്. പ്രതി മറ്റൊരു പോക്സോ കേസില്‍ പ്രതിയാണ്. വധശ്രമം…
Read Moreതെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുന്നതിനുപകരം 400 അടി താഴെ കുഴിച്ചിടും; പ്രധാനമന്ത്രിക്കെതിരേ അപകീർത്തികരമായ പരാമർശം; അന്വേഷണം നടത്തണമെന്ന് ബിജെപി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അപകീർത്തികരമായ പരാമർശം നടത്തിയ ജെഎംഎം നേതാവിനെതിരെ ഉന്നതതല അന്വേഷണം നടത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി. തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുന്നതിനുപകരം പ്രധാനമന്ത്രിയെ 400 അടി താഴെ കുഴിച്ചിടുമെന്ന് ജെഎംഎം കേന്ദ്ര കമ്മിറ്റി അംഗം നസ്റുൽ ഇസ്ലാം പറഞ്ഞതായി പാർട്ടിയുടെ സംസ്ഥാന വക്താവ് പ്രതുൽ ഷാദിയോ പറഞ്ഞു. ഞായറാഴ്ച സാഹെബ്ഗഞ്ചിൽ നടന്ന ഒരു പൊതുയോഗത്തിലാണ് ഇസ്ലാം പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത്. പക്ഷേ, അദ്ദേഹത്തിനെതിരെ പോലീസ് ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല- ഷാദിയോ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവി പ്രതിപക്ഷമായ ഇന്ത്യാ സംഘം അംഗീകരിച്ചുവെന്നും അതിനാലാണ് നിരാശയോടെ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിക്കാനും ഇസ്ലാമിനെ ഉടൻ അറസ്റ്റ് ചെയ്യാനും മുഖ്യമന്ത്രി ചമ്പായി സോറൻ ഉന്നതതല സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും ഈ വിഷയത്തിൽ ഞങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും…
Read Moreഭർത്താവിന്റെ അമിത മദ്യപാനം ചോദ്യം ചെയ്തു; മദ്യലഹരിയിൽ ഭാര്യയേയും മക്കളെയും വെട്ടിക്കൊന്നു; നടുക്കം മാറാതെ നാട്ടുകാർ
റാഞ്ചി: മദ്യലഹരിയിൽ ഭാര്യയെയും രണ്ടു പെൺമക്കളെയും വെട്ടിക്കൊന്നയാൾ അറസ്റ്റിൽ. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ മുഫാസിൽ പോലീസ് സ്റ്റേഷന് പരിധിയിലുള്ള ലുദ്രബാസ ഗ്രാമത്തിലാണ് സംഭവം. ഭാര്യ ജാനോ, അഞ്ചും ഒന്നും വയസുള്ള മക്കളെയും ഗുരുചരൺ പാഡിയ എന്നയാളാണ് കൊലപ്പെടുത്തിയത്. മദ്യപാനത്തെ ചൊല്ലി ഗുരുചരണും ഭാര്യയും തമ്മിൽ മിക്കപ്പോഴും വഴക്കുണ്ടാകുമായിരുന്നു. കഴിഞ്ഞ ദിവസവും ഇവർ തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഗുരുചരൺ കോടാലികൊണ്ട് ഭാര്യയെയും മക്കളെയും വെട്ടിക്കൊല്ലുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയച്ചു.
Read Moreപരാതി നൽകാൻ എത്തിയ വനിതാ ഡോക്ടറെ പ്രണയം നടിച്ച് വളച്ച് പീഡിപ്പിച്ചു; പീഡനക്കേസില്‍ പ്രതിയായ പോലീസുദ്യോഗസ്ഥൻ തൂങ്ങിമരിച്ചു
കൊച്ചി: വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഇന്‍സ്പെക്ടര്‍ മരിച്ചനിലയില്‍. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി എം.വി. സൈജു ആണ് മരിച്ചത്. കൊച്ചി അംബേദ്കര്‍ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തില്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നേരത്തെ, ഇയാള്‍ പീഡനക്കേസില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്യാന്‍ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതിനിടെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മലയിന്‍കീഴ് സർക്കിൾ ഇന്‍സ്പെക്ടറായിരിക്കെയാണ് സൈജുവിനെതിരേ ഒരു വനിതാ ഡോക്ടറും മറ്റൊരു യുവതിയും പോലീസില്‍ പീഡന പരാതി നല്‍കിയത്. പരാതിയുമായി എത്തിയ ഡോക്ടറെ സൗഹൃദം നടിച്ച് വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നായിരുന്നു ഒരു പരാതി. ഈ കേസില്‍ ജാമ്യം ലഭിക്കാന്‍ പോലീസ് ജിഡി റജിസ്റ്ററില്‍ സൈജു കൃത്രിമം കാണിച്ചെന്ന് പിന്നീട് കോടതി കണ്ടെത്തി ജാമ്യം റദ്ദാക്കിയിരുന്നു.
Read Moreവേനൽമഴ ശക്തമാകുന്നു; രണ്ടു ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂടിന് ആശ്വാസമാകാൻ വേനൽമഴ ശക്തിപ്പെടുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നാളെ മുതൽ രണ്ട് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. കഴിഞ്ഞയാഴ്ച മുതൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നേരിയ അളവിൽ വേനൽ മഴ ലഭിച്ചിരുന്നു. ഇന്നലെ എറണാകുളം സൗത്തിൽ മൂന്ന് സെന്റിമീറ്ററും തൊടുപുഴയിൽ രണ്ട് സെന്റിമീറ്ററും കൊച്ചി പള്ളുരുത്തി എന്നിവിടങ്ങളിൽ ഒരു സെന്റിമീറ്റർ വീതവും മഴ പെയ്തു. വേനൽ മഴയിൽ 59 ശതമാനം കുറവാണ് സംസ്ഥാനത്ത് ഇന്നലെ വരെ രേഖപ്പെടുത്തിയത്. കണ്ണൂർ ജില്ലയിൽ 99 ശതമാനവും മലപ്പുറത്ത് 96 ശതമാനവും കോഴിക്കോട്ട് 95 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി. കോട്ടയത്താണ് ഇതുവരെ ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ചത്. 15 ശതമാനം മഴക്കുറവ് മാത്രമാണു ജില്ലയിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read Moreപ്രഥമ പരീക്ഷണ ഓട്ടം ഇന്ന്; ഡബിൾ ഡെക്കർ ട്രെയിൻ കേരളത്തിലേക്ക്
കൊല്ലം: ബംഗളുരു – കോയമ്പത്തൂർ ഡബിൾ ഡെക്കർ ഉദയ് എക്സ്പ്രസ് ട്രെയിൻ പാലക്കാട് വരെ നീട്ടാൻ റെയിൽവേ ബോർഡിന്റെ അനുമതി. ഇത് പ്രാവർത്തികമായാൽ കേരളത്തിലേക്കു വരുന്ന ആദ്യ ഡബിൾ ഡെക്കർ ട്രെയിൻ ആയിരിക്കും ഉദയ് എക്സ്പ്രസ്. വണ്ടി പാലക്കാട് വരെ നീട്ടുന്നതിന്റെ ഭാഗമായി ഡബിൾ ഡെക്കർ കോച്ചുകൾ ഉപയോഗിച്ചുള്ള ആദ്യഘട്ട പരീക്ഷണ ഓട്ടം ഇന്ന് കോയമ്പത്തൂർ – പൊള്ളാച്ചി – പാലക്കാട് റൂട്ടിൽ നടക്കും. രാവിലെ എട്ടിന് കോയമ്പത്തൂരിൽനിന്ന് ട്രയൽ റൺ ആരംഭിക്കുന്ന ട്രെയിൻ 11.05ന് പരീക്ഷണ ഓട്ടം പാലാക്കാട് എത്തും. തിരികെ 11.35ന് പാലക്കാട്ടുനിന്ന് ട്രയൽ റൺ തുടങ്ങും. ഉച്ചകഴിഞ്ഞ് 2.40 ന് കോയമ്പത്തൂരിൽ ട്രയൽ റൺ സമാപിക്കും. കോയമ്പത്തൂരിനും പാലക്കാടിനും മധ്യേ എട്ട് സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുന്നതു സംബന്ധിച്ച സാധ്യതകൾ കൂടി പരിഗണിച്ചാണ് പരീക്ഷണ ഓട്ടം ക്രമീകരിച്ചിട്ടുള്ളത്. അതിനനുസരിച്ചാണ് പരീക്ഷണ ഓട്ടത്തിന്റെ സമയക്രമം നിശ്ചയിച്ചിട്ടുള്ളത്.…
Read Moreഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട: 29 പേരെ വധിച്ചു; മൂന്ന് സൈനികർക്ക് പരിക്കേറ്റു
കാങ്കേർ: ഛത്തീസ്ഗഡിൽ 29 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. കാങ്കേർ ജില്ലയിലെ ഹാപാടോല വനമേഖലയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ബിഎസ്എഫ്, ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡിആർജി) എന്നിവ സംയുക്തമായാണു മാവോയിസ്റ്റ് വേട്ട നടത്തിയത്. കൊല്ലപ്പെട്ട 29 മാവോയിസ്റ്റുകളുടെയും മൃതദേഹം കണ്ടെടുത്തു. ഏറ്റുമുട്ടലിനിടെ മൂന്നു സുരക്ഷാ സൈനികർക്കു പരിക്കേറ്റു. റായ്പുരിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ഇവർ അപകടനില തരണം ചെയ്തു. എകെ 47, എസ്എൽആർ, ഇൻസാസ് .303 റൈഫിളുകൾ ഉൾപ്പെടെ വൻ ആയുധശേഖരം കണ്ടെടുത്തുവെന്ന് ബസ്തർ റേഞ്ച് ഐജി പി. സുന്ദർരാജ് പറഞ്ഞു. സിപിഐ (മാവോയിസ്റ്റ്) സംഘടനയുടെ നോർത്ത് ബസ്തർ ഡിവിഷനിലെ സീനിയർ കേഡർമാരായ ശങ്കർ, ലളിത, രാജു തുടങ്ങിയവർ പ്രദേശത്തുണ്ടെന്ന വിവരത്തെത്തുടർന്നാണ് സുരക്ഷാസേന മാവോയിസ്റ്റ് വേട്ടയ്ക്കിറങ്ങിയത്. പട്രോളിംഗിനിടെ ഇരു കൂട്ടരും രൂക്ഷമായി ഏറ്റുമുട്ടി.കൊല്ലപ്പെട്ടവരിൽ മാവോയിസ്റ്റ് കമാൻഡർ ശങ്കർ റാവുവും ഉൾപ്പെടുന്നു. ഇയാളുടെ തലയ്ക്ക് 25 ലക്ഷം…
Read More‘കോൺഗ്രസിന്റെ പ്രകടനപത്രിക കടലാസ് കഷണം മാത്രം’; എസ്. ജയശങ്കർ
ബംഗളൂരു: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. യാതൊരു പ്രസക്തിയുമില്ലാത്ത കുറച്ച് കടലാസ് കഷണം മാത്രമാണ് കോൺഗ്രസിന്റെ പ്രകടനപത്രികയെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് നാനൂറ് സീറ്റ് ലഭിച്ചാൽ ഭരണഘടന മാറ്റുമെന്ന കോൺഗ്രസിന്റെ പ്രചാരണം തോൽവി ഭയന്നുകൊണ്ടുള്ളതാണെന്നും ബിജെപി ഇത്തവണ നാനൂറ് സീറ്റുകൾ കടക്കുമെന്ന് കോൺഗ്രസ് സമ്മതിച്ചതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. യുപിഎ ഭരണകാലത്ത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ രാഹുൽ ഗാന്ധി അവഹേളിച്ചു. പാർട്ടി ഒരു കുടുംബ സംരംഭമായതിനാലാണ് മൻമോഹൻ സിംഗിന് ഈ അവസ്ഥവന്നത്. തമിഴ്നാട്ടിൽനിന്നും കേരളത്തിൽനിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നും ദക്ഷിണേന്ത്യയിൽ ബിജെപി മികച്ച വിജയം നേടുമെന്നും ജയശങ്കർ ആത്മവിശ്വാസം പ്രകടിപ്പിച്ചു
Read Moreനടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി; ഹർജി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. മെമ്മറി കാര്‍ഡ് പരിശോധിച്ചതിലെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴി അതിജീവിതയ്ക്ക് നല്കുന്നതിനെതിരായി ദിലീപ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തീർപ്പാക്കിയ ഹർജിയിലാണു മൊഴി പകർപ്പ് കൊടുക്കാൻ കോടതി ഉത്തരവിട്ടതെന്നും അതുകൊണ്ടു തന്നെ മൊഴികളുടെ പകർപ്പ് നൽകാൻ നിയമപരമായി കഴിയില്ലെന്നുമായിരുന്നു ദിലീപ് ഹർജിയിൽ പറഞ്ഞു. നേരത്തെ മെമ്മറി കാർഡ് പരിശോധിച്ചതുമായി ബന്ധപ്പെട്ട സാക്ഷിമൊഴികളുടെ സർട്ടിഫൈഡ് പകർപ്പ് അതിജീവിതയ്ക്കു കൈമാറാൻ സിംഗിള്‍ബെഞ്ച് നിർദേശം നൽകിയിരുന്നു. ഇത് തടയണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ മെമ്മറി കാർഡിന്റെ അനധികൃത പരിശോധനയെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹർജി നിലനിൽക്കുമോ എന്ന കാര്യത്തിൽ വിശദമായ വാദം മേയ് 30നു കേൾക്കും.
Read More