സെയില്‍സ്മാന്‍റെ വാചകമടിയില്‍ വീണു; ആരോഗ്യം വീണ്ടെടുക്കാന്‍ വാങ്ങിയ ഉപകരണം വയോധികന് വിനയായി; രണ്ട് ഓപ്പറേഷൻ നടത്തി ഇപ്പോൾ വീട്ടിൽ ചികിത്സയിൽ

ചേര്‍ത്തല: വീട്ടിലെത്തിയ സെയില്‍സ്മാന്‍റെ വാക്ക് വിശ്വസിച്ച് ആരോഗ്യം വീണ്ടെടുക്കാനുള്ള ഉപകരണം വാങ്ങിയ വയോധികന്‍ ഗുരുതരമായ അവസ്ഥയിലായി. നാഡികളെ ഉണര്‍ത്തുന്നതെന്ന പേരിലിറക്കിയ വാം അപ്പ് മെഷീന്‍ വാങ്ങിയ ചേര്‍ത്തല ചാലില്‍നികര്‍ത്തില്‍ കെ.ഡി. നിശാകരനാണ് കാല്‍ മുറിച്ചുമാറ്റേണ്ട അവസ്ഥയിൽ ആശുപത്രിയിലായത്. ശരീരത്തിലെ നാഡികളെ ഉത്തേജിപ്പിക്കുന്ന മെഷീനാണെന്നാണ് സെയില്‍സ്മാന്‍ നിശാകരനെ പറഞ്ഞുവിശ്വസിപ്പിച്ചത്. വൈദ്യുതി ഉപയോഗിച്ചാണ് ഇതിന്‍റെ പ്രവര്‍ത്തനം. വൈദ്യുതി ഓണ്‍ ആക്കുമ്പോള്‍ ഉപകരണം സ്വയം ചൂടാകും. ശരീരത്തിന്‍റെ ഏതുഭാഗത്തുള്ള നാഡികളാണ് ഉത്തേജിപ്പിക്കേണ്ടതെങ്കില്‍ അവിടെ ഈ ഉപകരണം ചുറ്റിയതിനുശേഷം അതിലുള്ള വയര്‍ വൈദ്യുതിയില്‍ കണക്ട് ചെയ്ത് സ്വിച്ച് ഓണ്‍ ആക്കണം. ഇങ്ങനെ കാലിന്‍റെ ഭാഗത്തെ നാഡിയുടെ ആരോഗ്യം വീണ്ടെടുക്കാനായി കാലില്‍ ഉപകരണം ചുറ്റിയതിനുശേഷം വൈദ്യുതിയുടെ സ്വിച്ച് ഓണ്‍ ചെയ്തു. ആദ്യം ചെറുതായി ചൂടായ ഉപകരണം, പെട്ടന്ന് ഉയര്‍ന്ന ചൂടിലെത്തി. അതോടെ കാലില്‍ ഗുരുതരമായ പൊള്ളലേറ്റു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് രണ്ടു…

Read More

വന്നവഴി മറക്കരുതെന്ന് മന്ത്രി, ഒരിക്കലും മറക്കില്ലെന്ന് നവ്യയും… സെലിബ്രിറ്റികൾ പണം വാങ്ങാതെ കലോത്സവങ്ങളിൽ പങ്കെടുക്കണമെന്ന് മന്ത്രി; കിടിലൻ മറുപടികൊടുത്ത് നവ്യാ നായർ

തിരുവനന്തപുരം: സർവകലാശാല കലോത്സവങ്ങൾ ഉൾപ്പെടെയുള്ളവയിൽ പങ്കെടുത്ത് ഇപ്പോൾ സെലിബ്രിറ്റികളായവർ യുവജനോത്സവങ്ങൾ ഉദ്ഘാടനം ചെയ്യാൻ പണം വാങ്ങരുതെന്ന് മന്ത്രി വി.ശിവൻ കുട്ടി. കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെയാണ് മന്ത്രി നടി നവ്യ നായരെ വേദിയിൽ ഇരുത്തി ഇത്തരത്തിൽ പരാമർശം നടത്തിയത്. മന്ത്രിയുടെ പ്രസംഗം നടക്കുന്പോൾ തന്നെ നവ്യ ഇക്കാര്യത്തിലുള്ള തന്‍റെ അസ്വസ്ഥത പ്രകടമാക്കുന്നത് കാണാമായിരുന്നു.സിൻഡിക്കേറ്റ് അംഗം ഷിജുഖാൻ ഉൾപ്പെടെയുള്ളവരോട് ഇക്കാര്യം വേദിയിലിരുന്നു സംസാരിക്കുന്നതും കാണാമായിരുന്നു. മന്ത്രിയുടെ പ്രസംഗത്തിനു ശേഷം പ്രസംഗിക്കാനായി സംഘാടകർ നവ്യ നായരെ ക്ഷണിച്ചു. മന്ത്രിയെ തിരുത്തിക്കൊണ്ടായിരുന്നു നവ്യയുടെ പ്രസംഗം തുടങ്ങിയതു തന്നെ. താൻ ഒരു രൂപപോലും വാങ്ങാതെയാണ് ഈ പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതെന്നും നവ്യ കൂട്ടിച്ചേർത്തു. വന്നവഴി ഒരിക്കലും മറക്കില്ലെന്നും നവ്യ പരാമർശിച്ചു.

Read More

സ്വയം വിജയമുറപ്പിച്ച് സുരേഷ് ഗോപി; എതിർ സ്ഥാനാർഥി ആരെന്ന് തന്‍റെ വിഷയമല്ലെന്ന് താരം

തൃശൂർ: കെ. മുരളീധരൻ തൃശൂർ ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർഥിയാകുന്നുവെന്ന വാർത്തയോട് പ്രതികരിച്ച് സുരേഷ് ഗോപി. എതിര്‍ സ്ഥാനാര്‍ഥി ആരെന്നത് തന്‍റെ വിഷയമല്ല, സ്ഥാനാർഥിത്വം മാറ്റിയാലും ആര് ജയിക്കണമെന്ന് ജനം തീരുമാനിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ബിജെപി വിജയിക്കും എന്നാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്. തൃശൂരില്‍ ടി. എൻ. പ്രതാപനെ മാറ്റി കെ. മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺഗ്രസിന്‍റെ തീരുമാനത്തില്‍, സ്ഥാനാര്‍ഥികള്‍ മാറിവരുമെന്നും അതിന് അതിന്‍റേതായ കാരണം ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. സ്ഥാനാർഥിയെ മാറ്റുന്നത് അവരുടെ കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം, ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന് രാവിലെ പ്രഖ്യാപിക്കാനിരിക്കെ അപ്രതീക്ഷിത മാറ്റത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. തൃശൂരിൽ സിറ്റിംഗ് എംപി ടി.എൻ. പ്രതാപന് പകരം കെ. മുരളീധരനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. കെ. മുരളീധരന്‍റെ സീറ്റായിരുന്ന വടകരയില്‍ മുരളീധരന് പകരം ഷാഫി പറമ്പിലായിരിക്കും മത്സരിക്കുക. ഇക്കാര്യവും…

Read More

ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസും സ്ത്രീകൾക്കുണ്ടാവണം; സ്ത്രീധനം കൊടുക്കുന്നവരേയും വാങ്ങുന്നവരേയും ഒറ്റപ്പെടുത്തണമെന്ന് മന്ത്രി വീണാ ജോർജ്

  തിരുവനന്തപുരം: സ്ത്രീധനം കൊടുക്കുന്നവരേയും വാങ്ങുന്നവരേയും ഒറ്റപ്പെടുത്തണമെന്ന് മന്ത്രി വീണാ ജോർജ്. സ്ത്രീധനത്തിനെതിരെ സ്ത്രീ സമൂഹം ഒന്നിച്ച് നില കൊള്ളണം. എല്ലാവരും വിചാരിച്ചാൽ നമുക്കത് സാധ്യമാക്കാമെന്നും മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര വനിതാ ദിനാചരണം സംസ്ഥാനതല പരിപാടികളുടെ ഉദ്ഘാടനവും വനിതാ രത്ന പുരസ്‌കാര വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീ സൗഹൃദ നവ കേരളമാണ് ലക്ഷ്യമിടുന്നത്. ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസും സ്ത്രീകൾക്കുണ്ടാവണം. സ്ത്രീകളിലെ വിളർച്ച കണ്ടെത്തി ചികിത്സിക്കുന്നതിനായി വിവ കേരളം പദ്ധതി നടപ്പിലാക്കി. സ്തനാർബുദം കണ്ടെത്തുന്നതിനായി ഈ വർഷം പുതിയൊരു കാമ്പയിൻ ആരംഭിക്കുന്നതാണ്. ആരംഭത്തിൽ തന്നെ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതാണ് സ്തനാർബുദം. സ്തനാർബുദം ബാധിച്ചവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ കാൻസർ സെന്‍ററുകൾക്കും പ്രധാന മെഡിക്കൽ കോളജുകൾക്കും പുറമേ ജില്ലാ, താലൂക്ക് തല ആശുപത്രികളിൽ കൂടി മാമോഗ്രാം മെഷീനുകൾ സ്ഥാപിച്ചു വരുന്നു.…

Read More

വനിതാദിനത്തിൽ കേന്ദ്രത്തിൽ നിന്നും സമ്മാനം; പാചകവാതക വില 100 രൂപ കുറച്ചു

ന്യൂഡൽഹി: രാജ്യത്ത് എൽപിജി ഗ്യാസ് സിലണ്ടറിന് നൂറ് രൂപ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് വനിതാദിന സമ്മാനമെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ഇന്നലെ ഗ്യാസ് സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്സിഡി തുടരാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. എന്നാൽ ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കുള്ള സബ്സിഡി 2025 വരെ തുടരാനാണ് ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ദാരിദ്യ രേഖക്ക് താഴേയുള്ള സ്ത്രീകൾക്ക് എൽ പി ജി സിലിണ്ടർ നൽകുന്ന പദ്ധതിയാണ് ഉജ്ജ്വല യോജന. ഇതിനൊപ്പം തന്നെ ദേശീയ ‘എ ഐ’ മിഷൻ ആരംഭിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. 10000 കോടി രൂപ പദ്ധതിക്കായി നീക്കിവയ്ക്കാനും കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.  

Read More

‘പെൺയുഗം’; ഫയർ ആൻഡ് റസ്‌ക്യു സർവീസിൽ ആദ്യമായി വനിതാ ഓഫീസർമാർ; ചരിത്രത്തിലെ സുവർണ നിമിഷമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് ഫയർ ആൻഡ് റെസ്‌ക്യു ആദ്യ വനിതാ ഓഫീസർമാരുടെ നിയമനവും പാസിംഗ് ഔട്ട് പരേഡും. ചരിത്രത്തിലെ സുവർണ നിമിഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പേരൂർക്കട എസ്എപി ക്യാമ്പിൽ 82 വനിതകളടങ്ങുന്ന ആദ്യബാച്ചിന്‍റെ പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. സാർവദേശീയ വനിതാദിനത്തിന്‍റെ ഭാഗമായിത്തന്നെ വനിതകളുടെ പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചത് കൂടുതൽ ആഹ്ലാദകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാരാണ് സേനയിലേക്ക് സ്ത്രീകളെ നിയമിക്കുന്നതിനുള്ള തീരുമാനമെടുത്തത്. ദുരന്തനിവാരണത്തിലെന്നപോലെ സാമൂഹിക സുരക്ഷിതത്വത്തിനും വലിയ ഉത്തരവാദിത്വമാണ് ഓരോരുത്തർക്കും നിർവഹിക്കാനുള്ളത്. മികച്ച അക്കാദമി യോഗ്യത ഉള്ളവരാണ് ഓരോരുത്തരും. നാലുപേർ ബിടെക് യോഗ്യതയുള്ളവരും 26 പേർ ബിരുദാനന്തര ബിരുദധാരികളുമാണ്. 50 പേർ ബിരുദധാരികളും രണ്ടുപേർ ഡിപ്ലോമാ യോഗ്യതയുള്ളവരുമാണ്. സമഗ്രമായ ഒരു വർഷത്തെ പരിശീലനമാണ് സേനാംഗങ്ങൾക്കു ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

വീര്യം കുറഞ്ഞ മദ്യം; സംസ്ഥാനത്ത് ആദ്യമെത്തുക ‘ബക്കാർഡി’; കശുവണ്ടിയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം നിർമിക്കാനുള്ള തയാറെടുപ്പുമായി ജവാൻ നിർമാതാക്കൾ

കണ്ണൂർ: ബജറ്റ് പ്രഖ്യാപനത്തിലെ വീര്യം കുറഞ്ഞ മദ്യവില്പന ആരംഭിക്കാൻ നീക്കം ഊർജിതമാക്കി സർക്കാർ. ഇതിനുള്ള നടപടികൾ സജീവമാക്കി മദ്യക്കമ്പനികളും. ജിഎസ്ടി കമ്മീഷണര്‍ പുതിയ നികുതി നിരക്ക് ശിപാര്‍ശ ചെയ്തതിന് പിന്നാലെ മദ്യക്കമ്പനികളും വില്പന നികുതി സംബന്ധിച്ച പ്രപ്പോസല്‍ അയച്ചു തുടങ്ങി. വീര്യം കുറഞ്ഞ മദ്യവില്പനയ്ക്ക് ആദ്യം സർക്കാരിന് പ്രപ്പോസല്‍ അയച്ചിരിക്കുന്നത് ബക്കാർഡി ഇന്ത്യ ലിമിറ്റഡ് എന്ന മദ്യക്കമ്പനിയാണ്. ബക്കാർഡി സമീപിച്ച വിവരം അറിഞ്ഞ് കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും മദ്യക്കമ്പനികൾ പ്രപ്പോസൽ അയ്ക്കാൻ കരുക്കൾ നീക്കുകയാണ്. ഇതിനിടെ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് മദ്യം വിതരണം ചെയ്യുന്ന ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽസ് (ജവാൻ നിർമാതാക്കൾ) കശുവണ്ടിയിൽനിന്ന് വീര്യം കുറഞ്ഞ മദ്യം നിർമിക്കുന്നതിനുള്ള ചുമതല ഏറ്റെടുക്കുന്നതിനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. ഈ മാസം നാലിനാണ് ബക്കാർഡി സർക്കാരിന് പ്രപ്പോസല്‍ ഇ-ഫയലായി സമർപ്പിച്ചത്. നിലവിലുള്ള മദ്യത്തിന് ഒരു ഫുള്‍ ബോട്ടില്‍ 400…

Read More

കരുണാകരന്‍റെ മകൾ കാണിച്ചത് പാരമ്പര്യ സ്വഭാവം; പത്മജയുടെ വരവിൽ ബിജെപിക്ക് ഒരു ഗുണവുമില്ല; ബിഡിജെഎസും ബിജെപിയും ഒരു കുടുംബമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: പത്മജ കാണിച്ചത് പാരമ്പര്യ സ്വഭാവം. പത്മജയുടെ വരവിൽ ബിജെപിക്ക് അംഗത്വ ഫീസ് ലഭിക്കുകയല്ലാതെ അല്ലാതെ മറ്റൊരു ഗുണവുമുണ്ടാകില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. പിതാവ് കരുണാകരനും പാർട്ടി വിട്ട് പോയിട്ടുണ്ട്. കെ. മുരളീധരൻ ബന്ധം ഉപേക്ഷിക്കുമെന്ന് പറഞ്ഞത് കടന്ന കയ്യായിപ്പോയി. അതേസമ‍യം, ബിഡിജെഎസ് സീറ്റുകളിൽ മാറ്റം ഉണ്ടാകുന്നത് സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസും ബിജെപിയും ഒരു കുടുംബമാണ്. കുടുംബത്തിൽ ചില അഡ്ജസ്റ്റ്മെന്‍റുകൾ സ്വാഭാവികമായി ഉണ്ടാകും. രാജീവ് ചന്ദ്രശേഖർ വെള്ളാപ്പള്ളി നടേശനെ കാണാൻ എത്തിയത് സൗഹൃദ സന്ദർശനത്തിന്‍റെ ഭാഗമായാണെന്നും തുഷാർ വ്യക്തമാക്കി.

Read More

പ­ത്മജ­യെക്കൊണ്ട് ബിജെപിക്ക് ഒരു ഗു­ണവും ഉണ്ടാകില്ല; അച്ഛന്‍റെ ആത്മാവ് പൊറുക്കില്ല; പത്മജയുമായുള്ള തന്‍റെ എല്ലാ ബന്ധവും അവസാനിച്ചെന്ന് കെ മുരളീധരൻ

കോഴിക്കോട്: പ­ത്മ­ജ­യു­ടെ ബി­ജെ­പി പ്ര­വേ­ശം ദൗര്‍­ഭാ­ഗ്യ­ക­ര­മെ­ന്ന് കോൺഗ്രസ് നേതാവ് കെ.മു­ര­ളീധ­രന്‍. പ­ത്മജ­യെ പാര്‍­ട്ടി­യില്‍ ചേര്‍­ത്തതു­കൊ­ണ്ട് കാല്‍­കാ­ശി­ന്‍റെ ഗു­ണം ബി­ജെ­പി­ക്കു­ണ്ടാ­കില്ല. കോണ്‍­ഗ്ര­സ് എല്ലാ­ക്കാ­ലത്തും പ­ത്മ­ജ­യ്­ക്ക് മു­ന്തി­യ പ­രി­ഗ­ണ­ന­യാ­ണ് കൊ­ടു­ത്തി­ട്ടു­ള്ളതെന്നും അദ്ദേഹം പറഞ്ഞു. പ­ത്മജ­യെ വ­ളര്‍­ത്തി വ­ലു­താ­ക്കിയ­ത് കോണ്‍­ഗ്ര­സ് പാര്‍­ട്ടി­യാണ്. വി­ജ­യ­സാ­ധ്യ­ത­യു­ള്ള സീ­റ്റു­ക­ളാണ് എ­പ്പോ­ഴും നല്‍­കി­യത്. തെ­ര­ഞ്ഞെ­ടു­പ്പില്‍ ചി­ലര്‍ കാ­ല് വാ­­രാന്‍ നോ­ക്കി­യെ­ന്നാ­ണ് ആ­രോ­പണം. ഏ­തെ­ങ്കിലും ചി­ല വ്യ­ക്തി­കള്‍ കാ­ലു­വാ­രി­യാല്‍ തെ­ര­ഞ്ഞെ­ടു­പ്പില്‍ തോല്‍­ക്കു­മോ­യെ­ന്ന് മു­ര­ളീ­ധന്‍ ചോ­ദി­ച്ചു. കേരളത്തിൽ എല്ലാ സ്ഥ­ലത്തും ബി­ജെ­പി മൂന്നാം സ്ഥാ­ന­ത്തേ­ക്ക് ത­ള്ള­പ്പെ­ടും. അ­തി­ന് യു­ഡിഎ­ഫ് ഒ­റ്റ­ക്കെ­ട്ടാ­യി പ്ര­വര്‍­ത്തി­ക്കു­മെന്നും മു­ര­ളീ­ധ­രന്‍ കൂ­ട്ടി­ച്ചേര്‍ത്തു. വർഗീയതയോട് ഒരിക്കലും സന്ധി ചെയ്യാതിരുന്ന ആളാണ് കെ.കരുണാകരൻ. അച്ഛന്‍റെ ആത്മാവ് പത്മജയോട് പൊറുക്കില്ല. പത്മജയുമായുള്ള തന്‍റെ എല്ലാ ബന്ധവും അവസാനിച്ചു. പാർട്ടി പറഞ്ഞാൽ വടകരയിൽ താൻ തന്നെ മത്സരിക്കുമെന്നും മുര­ളീ­ധ­രന്‍ പ്രതികരിച്ചു.

Read More

എട്ടായിയുടെ ഒരു സ്നേഹം… ഭാര്യ വീട്ടിൽ ഇറങ്ങിയപ്പോൾ വൈകി; വിമാനം വൈകിപ്പിക്കാൻ ഭർത്താവിന്‍റെ വക ബോംബ് ഭീഷണി; പിന്നീട് സംഭവിച്ചത്…

ബംഗുളൂരു: ബംഗുളൂരുവിൽ വിമാനം വൈകിപ്പിക്കാൻ വ്യാജ ബോംബ് ഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ. ആകാശ എയറിന് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. സംഭവത്തിൽ ബംഗുളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ വിലാസ് ബകഡെ(42)യെ ബംഗുളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തതായി മുംബൈ പോലീസ് അറിയിച്ചു. ഫെബ്രുവരി 24ന് വൈകുന്നേരം മുംബൈയിൽ നിന്ന് ബംഗുളൂരുവിലേക്ക് വരാൻ ഇയാളുടെ ഭാര്യ ആകാശ എയറിൽ ടിക്കറ്റെടുത്തിരുന്നു. എന്നാൽ ഇവർ വിമാനത്താവളത്തിലെത്താൻ വൈകി. ഭാര്യ ഇക്കാര്യം അറിയിച്ചതിനെ തുടർന്ന് ബക്കഡെ ആകാശ എയറിന്‍റെ കസ്റ്റമർ കെയർ സർവീസിലേക്ക് വിളിച്ച് വിമാനം അൽപ്പസമയം വൈകിപ്പിക്കണമെന്ന് അഭ്യർഥിച്ചു. എന്നാൽ ഇത് സാധ്യമല്ലെന്ന് അറിയിച്ചപ്പോൾ വിമാനത്തിൽ ബോംബുണ്ടെന്ന് ഇയാൾ ഭീഷണിമുഴക്കുകയായിരുന്നു. വിമാനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. തുടർന്ന്, ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് ഇയാളെ പിടികൂടുകയുമായിരുന്നു. കോടതി പ്രതിയെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ്…

Read More