കുമളി: തമിഴ്നാട്ടിൽ കർഷകൻ വെടിയേറ്റു മരിച്ച സംഭവത്തിൽ രണ്ടു തമിഴ്നാട് വനം ജീവനക്കാരെ തമിഴ്നാട് പോലീസ് വ്യാഴാഴ്ച രാത്രി പതിനൊന്നോടെ അറസ്റ്റ് ചെയ്തു. ഗൂഡല്ലൂർ ഫോറസ്റ്റർ തിരുമുരുകൻ – (32), കുമളി സ്വദേശി ഗാർഡ് ജോർജ്കുട്ടി (ബെന്നി -55) എന്നിവരാണ് അറസ്റ്റിലായത്. ഗൂഡല്ലൂർ സ്വദേശി ഈശ്വരൻ (55) ഗൂഡല്ലൂരിന് സമീപം വണ്ണാത്തിപ്പാറ വനമേഖലയിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ തമിഴ്നാട് ഹൈക്കോടതി മധുര ബെഞ്ചിന്റെ നിർദേശത്തെത്തുടർന്നാണ് ഗൂഡല്ലൂരിലെ ക്വാർട്ടേഴ്സിൽനിന്ന് ഇവരെ അറസ്റ്റുചെയ്തത്. കഴിഞ്ഞ ഒക്ടോബർ 28ന് രാത്രിയാണ് ഈശ്വരൻ വനപാലകരുടെ സർവീസ് റിവോൾവറിൽ നിന്നു വെടിയേറ്റ് സംഭവ സ്ഥലത്തു തന്നെ മരിച്ചത്. വനത്തിൽ പരിശോധനയ്ക്കിടെ ഈശ്വരൻ ഉദ്യോഗസ്ഥരെ കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഫോറസ്റ്റർ തിരുമുരുകൻ ഈശ്വരന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുകയായിരുന്നു. മരിച്ച ഈശ്വരനോട് ഉദ്യോഗസ്ഥർക്ക് മുൻ വൈരാഗ്യമുണ്ടായിരുന്നതായി ആരോപിച്ച് ബന്ധുക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. വനമേഖലയോടു ചേർന്ന് മരിച്ച ഈശ്വരന് കൃഷിഭൂമിയുണ്ട്.…
Read MoreCategory: Top News
ലജ്ജയില്ലേ നിങ്ങൾക്ക്..? ഗവർണർ നിങ്ങളെ വിളിക്കുന്ന “ക്രിമിനൽ” എന്ന വിശേഷണം അന്വർഥമാണെന്ന് എസ്എഫ്ഐ വീണ്ടും തെളിയിച്ചു
വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലാ കാമ്പസിൽ നടന്നതെന്തെന്ന് കേരളം ഏതാണ്ട് വ്യക്തമായിത്തന്നെ മനസിലാക്കിക്കഴിഞ്ഞു. സിദ്ധാർഥൻ എന്ന വിദ്യാർഥി ആത്മഹത്യ ചെയ്തതാണോ അതോ കെട്ടിത്തൂക്കിക്കൊന്നതാണോ എന്നു മാത്രമേ ഇനി വെളിപ്പെടാനുള്ളൂ. ആത്മഹത്യയാണെങ്കിൽത്തന്നെ അത് ക്രൂരപീഡനത്തിന്റെ ഫലമായുണ്ടായ മരണമെന്ന നിലയിൽ കൊലപാതകംതന്നെയാണ്. എസ്എഫ്ഐ എന്ന ക്രിമിനൽ സംഘത്തിന്റെ നിഷ്ഠുര ചെയ്തികൾക്കൊണ്ടു മലയാളികളുടെ തല പാതാളത്തോളം താണിരിക്കുന്നു. മനഃസാക്ഷിയെന്ന വികാരമുള്ള ഏതൊരാളുടെയും ഉള്ളുപിടയുന്ന ക്രൂരകൊലപാതകത്തിന്റെ വാർത്ത പക്ഷേ കേരളത്തിന്റെ സാംസ്കാരിക നായകരെന്നു മേനിനടിക്കുന്ന വരേണ്യവർഗം അറിഞ്ഞതായിപ്പോലും ഭാവിച്ചിട്ടില്ല. സിപിഎം പ്രതിസ്ഥാനത്തുള്ള അതിക്രമങ്ങളോട് നിങ്ങൾ പതിവായി കാട്ടുന്ന ഭീരുത്വം നിറഞ്ഞ നിസംഗത ഇവിടെയും നിങ്ങൾ ആവർത്തിക്കുന്നു. ലജ്ജയില്ലേ നിങ്ങൾക്ക്? കേരളത്തിലെന്നല്ല, പലസ്തീനിലടക്കം ലോകത്തെവിടെയും മനുഷ്യാവകാശം ധ്വംസിക്കപ്പെടാൻ അനുവദിക്കാത്ത സമരസംഘടനയാണല്ലോ ഇപ്പോൾ ആർഷോ നയിക്കുന്ന കേരളത്തിലെ എസ്എഫ്ഐ. കഴിഞ്ഞവർഷം ജൂണിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ ഒരു വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തപ്പോൾ…
Read Moreകേരളത്തിൽ മാത്രം ഒതുങ്ങുന്ന പാർട്ടിയാണ് സിപിഎം; സിപിഎമ്മിന്റെ ദേശീയ രാഷ്ട്രീയം കോഴി കോട്ടുവായ ഇടുന്നതുപോലെയെന്ന് പരിഹസിച്ച് രമേശ് ചെന്നിത്തല
കോഴിക്കോട്: കേരളത്തിലെ സിപിഎം തുടർഭരണം ബിജെപിയുടെ സംഭാവന. കോഴി കോട്ടുവായ ഇടുന്നതു പോലെയാണ് സിപിഎം ദേശീയ രാഷ്ട്രീയം പറയുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ മാത്രം ഒതുങ്ങുന്ന പാർട്ടിയാണ് സിപിഎം. ഇരുപത് സീറ്റും യുഡിഎഫ് നേടും. കോൺഗ്രസ് മുക്ത ഭാരതമാണ് സിപിഎമ്മിന്റെയും ബിജെപിയുടെയും ലക്ഷ്യം. സിപിഎമ്മിനു ചെയ്യുന്ന വോട്ട് ഫലത്തിൽ ബിജെപിയെ സഹായിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വർഗീയതയെ ഇല്ലാതാക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ. ഇനിയും മോദി അധികാരത്തിൽ വന്നാൽ ജനാധിപത്യത്തിന്റെ അവസാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കർഷകർക്കും സാധാരണക്കാർക്കും നൽകിയ ഗ്യാരന്റി നിറവേറ്റാൻ മോദിക്ക് സാധിച്ചില്ല. രാമക്ഷേത്രം നിർമിച്ചതാണോ നേട്ടമെന്ന് ചോദിച്ച ചെന്നിത്തല എല്ലാ ആരാധനാലയങ്ങളെയും ഒരുപോലെ കാണുന്നവരാണ് കോൺഗ്രസെന്നും വ്യക്തമാക്കി. പത്തു വർഷത്തെ നേട്ടം പറയാതെ രാമക്ഷേത്ര നിർമാണം, സിവിൽ കോഡ്, കാശ്മീർ വിഷയമെല്ലാം മോദി പറയുന്നു. വർഗീയത ആളിക്കത്തിക്കുന്ന കാര്യങ്ങൾ മാത്രം പറയുകയാണ്.…
Read Moreസിദ്ധാർത്ഥന്റെ മരണത്തിൽ കടുത്ത നടപടിയുമായി പോലീസ്; 4 പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്
കൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാർഥി സിദ്ധാര്‍ത്ഥന്റെ മരണത്തിൽ 4 പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി. 12 വിദ്യാർഥികൾക്കെതിരെയും കേസിൽ നടപടിയെടുക്കും. 10 വിദ്യാർഥികളെ ഒരു വർഷത്തേക്ക് വിലക്കുകയും ചെയ്തു. ഈ വിദ്യാർഥികൾക്ക് ക്ലാസിൽ പങ്കെടുക്കുവാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഇവർ മർദിച്ചെന്നാണ് വിവരം. മറ്റ് രണ്ടുപേരെ ഒരു വർഷത്തേക്ക് ഇന്റേണൽ പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കുകയും ചെയ്തു. മർദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി. ഈ 12 വിദ്യാർഥികളെയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. അതേസമയം, ഹോസ്റ്റലിലെ വിദ്യാർഥികൾക്കെതിരെയും ശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം കണ്ടുനിന്ന മുഴുവൻ വിദ്യാർഥികളെയും കോളജിൽ നിന്ന് ഏഴ് ദിവസം സസ്പെൻഡ് ചെയ്തു. ഇവർക്ക് ഈ ദിവസങ്ങളിൽ ഹോസ്റ്റലിലും പ്രവേശിക്കാൻ കഴിയുന്നതല്ല. ഹോസ്റ്റലിൽ ഫെബ്രുവരി 16,17,18 തീയതികളിൽ ഉണ്ടായിരുന്നവര്‍ക്കാണ് ശിക്ഷ. കേസിൽ 19 പേർക്ക് 3 വർഷത്തേക്ക്…
Read Moreപരീക്ഷാപ്പേടി വേണ്ട, ചിരിയുമായി പോലീസ് അരികിലുണ്ട്; കേരള പോലീസിന്റെ ചിരി ഹെല്പ് ലൈന്‍ നമ്പറായ 9497900200-ൽ വിളിക്കാം
കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളില്‍ ഇന്നു മുതല്‍ വാര്‍ഷിക പൊതു പരീക്ഷാക്കാലം തുടങ്ങുകയാണ്. ആവര്‍ത്തിച്ചു പഠിച്ചാലും പഠിച്ചു തീര്‍ന്നില്ല, നല്ല മാര്‍ക്കു കിട്ടുമോ തുടങ്ങി നൂറു കൂട്ടം ആധിയുമായി പരീക്ഷയെ പേടിയോടെ നോക്കിക്കാണുന്നവരാണ് വിദ്യാര്‍ഥികളില്‍ ഏറെയും. ഇനിയെങ്ങാനും പരീക്ഷയ്ക്ക് തോറ്റുപോയാല്‍ ജീവിതം തന്നെ വേണ്ടെന്നു വയ്ക്കുന്നവരും വിരളമല്ല. കുട്ടികളെ, അങ്ങനെയൊക്കെ ടെന്‍ഷന്‍ അടിക്കുന്നതിനു മുമ്പ് കേരള പോലീസിന്റെ ചിരി ഹെല്പ് ലൈന്‍ നമ്പറായ 9497900200 ലേക്ക് വിളിക്കൂ. നിങ്ങളുടെ ചിരി മങ്ങാതിരിക്കാനുള്ള ഉപദേശവും കൗണ്‍സലിംഗുമൊക്കെ ഇവിടെ ലഭ്യമാണ്. കുട്ടികളിലെ മാനസിക സമ്മര്‍ദം ലഘൂകരിക്കാനും അവരെ ചിരിപ്പിക്കാനുമായി കേരള പോലീസ് ആരംഭിച്ചതാണ് “ചിരി’ ഹെല്പ് ലൈന്‍. ഇന്ന് മുതല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ തുടങ്ങിയിരിക്കുകയാണ്. പരീക്ഷയ്ക്കു ദിവസങ്ങള്‍ക്കു മുന്നേതന്നെ പരീക്ഷാപ്പേടിയുമായി ബന്ധപ്പെട്ട് 150 ഫോണ്‍ കോളുകളാണ് ചിരി ഹെല്പ് ലൈനിലേക്ക് എത്തിയത്. ഇതില്‍ 32 കോളുകള്‍ കോഴിക്കോട് ജില്ലയില്‍ നിന്നുളള…
Read Moreസിദ്ധാർഥന്റെ മരണം; അധികൃതരുടെ നിലപാടില്‍ അടിമുടി ദുരൂഹത; എസ്എഫ്ഐ ഭീഷണിയിൽ ഒരക്ഷരം മിണ്ടാതെ വിദ്യാര്‍ഥികള്‍; ഇതരസംസ്ഥാനക്കാരായ കുട്ടികൾ കാമ്പസ് വിട്ടു
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല കാമ്പസില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥി സിദ്ധാര്ഥന് ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് ജീവനൊടുക്കിയ സംഭവത്തില്‍ ഭീഷണി ഭയന്നു മിണ്ടാതെ സാക്ഷികളായ വിദ്യാര്‍ഥികള്‍. എസ്എഫ്ഐയുടെ ഭീഷണിയെതുടര്‍ന്ന് പരസ്യമായി കാര്യങ്ങള്‍ വിശദീകരിക്കാന്‍ പല വിദ്യാര്‍ഥികളും മടിക്കുകയാണെന്നാണു റിപ്പോർട്ട്. പോലീസിനു മൊഴി കൊടുത്താന്‍ തുടര്‍ന്നു പഠിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകുമെന്ന് അവർ ഭയക്കുന്നു. അതുകൊണ്ടുതന്നെ ക്രൂരമായ റാഗിംഗ് വിവരങ്ങള്‍ പുറത്തെത്താത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ മിക്കവരും ഭയം കാരണം കാമ്പസ് വിട്ടുകഴിഞ്ഞു. സിദ്ധാര്‍ഥനെ നഗ്നനാക്കി കെട്ടിയിട്ടു പരസ്യവിചാരണ നടത്തിയതു ഹോസ്റ്റലിനുള്ളിലെ ഷട്ടില്‍ കോര്‍ട്ടിലാണെന്ന് ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ആദ്യം മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇവർ കാമ്പസ് വിട്ടതു കാരണം കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. ഇതു അന്വേഷണ സംഘത്തിനു വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഇവരെ തിരികെ കൊണ്ടുവരാൻ പോലീസ് ആലോചിക്കുന്നുണ്ട്. നാലുകെട്ടിന്റെ മാതൃകയിലുള്ള ഹോസ്റ്റലിന്റെ നടുത്തളത്തിലാണ് ഷട്ടില്‍ കോര്‍ട്ട്.…
Read More‘പുന്നപ്ര വയലാർ സമരഭൂമിയാണിത്, പണി കിട്ടും’; ആരോഗ്യവകുപ്പിലെ സാമ്പത്തിക ക്രമക്കേട് മറയ്ക്കാൻ കൂട്ടുനിന്നില്ല; മേലുദ്യോഗസ്ഥന് സഖാവിന്റെ ഭീഷണി
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിലെ മേലുദ്യോഗസ്ഥനെ എൻജിഒ യൂണിയൻ നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി. ‘പുന്നപ്ര വയലാർ സമരഭൂമിയാണിത്, സൂക്ഷിച്ചു ജോലി ചെയ്തോ ഇല്ലെങ്കിൽ പണി കിട്ടു’മെന്നാണ് ഭീഷണിപ്പെടുത്തൽ. ആരോഗ്യവകുപ്പിൽ സാമ്പത്തിക ക്രമക്കേട് നടത്തിയ യൂണിയൻ നേതാവിനെ സസ്പെൻഡ് ചെയ്തിരുന്നു. തുടർ നടപടിയുടെ ഭാഗമായി പോലീസിന് റിപ്പോർട്ട് നൽകരുതെന്നാവശ്യപ്പെട്ടാണ് നേതാവ് മേലുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്നത്. കോളജിലെ ഭരണ-പ്രതിപക്ഷ സംഘടനകളിൽപ്പെട്ട സ്ത്രീകൾ ഉൾപ്പെടെയുള്ള സഹപ്രവർത്തകരെ നിരന്തരം ഭീഷണിപ്പെടുത്തുന്നതിൽ വ്യാപകമായ പരാതി ഉയർന്നിട്ടുള്ളയാളാണ് നേതാവ്. അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററിലെ സീനിയർ ക്ലർക്ക് സുജിത്തിനെയാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ജീവനക്കാരൻ സാമ്പത്തിക ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനു പരാതി നൽകിയിരുന്നു. മെഡിക്കൽ കോളജുകളിൽ നിന്ന് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കുകയും ഇവർ നടത്തിയ ഓഡിറ്റിംഗിൽ 82,000 രൂപയുടെ ക്രമക്കേട്…
Read Moreകലയുടെ കോട്ടയായി അക്ഷരനഗരി; പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും നിറക്കൂട്ടിൽ എം.ജി കലോത്സവം; അണിഞ്ഞൊരുങ്ങി കലാലയ മുത്തശ്ശിയായ സിഎംഎസ് കോളജ്
കോട്ടയം: എംജി യൂണിവേഴ്സിറ്റി കലോത്സവം നാലു പകലും രാവും പിന്നിടുമ്പോള്‍ യുവതയുടെ ഉത്സവമായി മാറിയിരിക്കുകയാണ്. കലയുടെ ലഹരിയിൽ നിറഞ്ഞാടുകയാണ് അക്ഷരനഗരിയും കാമ്പസുകളും യുവതയും. നിറങ്ങളുടെയും സൗഹൃദത്തിന്റെയും ആഘോഷത്തിന്റെയും ഉത്സവം കൂടിയാണ് യൂണിവേഴ്സിറ്റി കലോത്സവം. നാലു ജില്ലകളില്‍ നിന്നെത്തുന്ന വ്യത്യസ്തരായ യുവതി-യുവാക്കള്‍, അവരുടെ വേഷവിധാനങ്ങള്‍, വേദികള്‍. പലയിടങ്ങളില്നിന്നുമെത്തുന്ന യുവത്വം കലയുടെ മാത്രമല്ല സ്നേഹത്തിന്റെയും പ്രണയത്തിന്റെയും ആശയ സംവാദത്തിന്റെയും സൗഹൃദത്തിന്റെയും നിറക്കൂട്ടുകളാണ് കലയുടെ കോട്ടയായി മാറിയ അക്ഷരനഗരിയുടെ ഹൃദയഭിത്തികളില്‍ വരച്ചുചേര്‍ത്തു മടങ്ങുന്നത്. കൊച്ചിയിലെ ന്യൂജെന്‍ പിള്ളേര്, ഇടുക്കിയിലെയും പത്തനംതിട്ടയിലെയും മലയോരത്തു നിന്നെത്തിയവര്‍, തമിഴ് കലർന്ന മലയാളം പറയുന്ന മൂന്നാര്‍ കോളജില്നിന്നുള്ളവര്, മുടിനീട്ടി വളര്‍ത്തിയവര്‍, തലമൊട്ടയടിച്ചവര്, പട്ടുപാവാട മുതല്‍ ന്യൂ ജെന്‍ വേഷവിധാങ്ങളിലെത്തുന്നവർ എല്ലാവരും അക്ഷരനഗരിയില്‍ കലയില്‍ ഒന്നാവുകയാണ്. കലോത്സവത്തിലെ പ്രധാനവേദികളായ തിരുനക്കര മൈതാനത്തും സിഎംഎസ് കോളജിലും ബസേലിയസ്, ബിസിഎം കോളജുകളിലെ വേദികളിലും കലാവിരുന്നില്‍ പങ്കെടുക്കാനും ആസ്വദിക്കാനുമായി ആയിരങ്ങളാണ് എത്തുന്നത്. രാത്രിയും…
Read Moreജനഗണ മംഗള… പാടിത്തുടങ്ങിയപ്പഴേ സിദ്ധിഖ് തടഞ്ഞു; സമരാഗ്നി വേദിയിൽ ദേശീയഗാനം തെറ്റിച്ച് ആലപിച്ച രവിയോട് ടി.സിദ്ധിഖ് പറഞ്ഞതിങ്ങനെ…
തിരുവനന്തപുരം: കോൺഗ്രസിന്റെ സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ സമാപനത്തിൽ ദേശീയഗാനം തെറ്റിച്ചു ആലപിച്ച പാലോട് രവിയെ തടഞ്ഞ് ടി.സിദ്ധിഖ്. പാടല്ലേ സിഡി ഇടാം എന്നായിരുന്നു സിദ്ധിഖ് പറഞ്ഞത്. തിരുവനന്തപുരത്ത് വൈകുന്നേരം അഞ്ചിന് നടന്ന സമാപന സമ്മേളനത്തിലായിരുന്നു സംഭവം. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പൊതുസമ്മേളനം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ഉദ്ഘാടനം ചെയ്തു. എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റും സമ്മേളനത്തിൽ പങ്കെടുത്തു. അതേസമയം സമരാഗ്നി സമാപന വേദിയില്‍ നേതാക്കളുടെ പ്രസംഗം തീരും മുമ്പ് പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയതിൽ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് അതൃപ്തി പ്രകടിപ്പിച്ചു. മുഴുവന്‍ സമയം പ്രസംഗം കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ എന്തിന് വന്നുവെന്ന് സുധാകരന് ചോദിച്ചു.
Read Moreവെറ്ററിനറി കോളജ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; കൂടുതൽ വിവരങ്ങൾ പുറത്ത്
കൽപ്പറ്റ: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല പൂക്കോട് കാന്പസിലെ രണ്ടാം വർഷ വിദ്യാർഥി നെടുമങ്ങാട് സ്വദേശി സിദ്ധാർഥന് ആത്മഹത്യചെയ്തസംഭവത്തില് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിദ്ധാർഥനെ ക്രൂരമായി മർദിച്ചകാര്യം പുറത്തറിയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. വിവരം പുറത്തുപറഞ്ഞാൽ തലയമുണ്ടാകില്ലെന്നായിരുന്നു ഒളിവിലുള്ള പ്രതി സിൻജോ ജോൺസന്റെ മുന്നറിയിപ്പ് എന്നു പോലീസ് പറഞ്ഞു. ഹോസ്റ്റലിന്റെ നടുമുറ്റത്ത് വച്ചാണ് സിദ്ധാർഥനെ ആൾക്കൂട്ട വിചാരണ ചെയ്തത്. 130 ഓളം വിദ്യാര്‍ഥികളുള്ള ഹോസ്റ്റലിലെ എല്ലാവരും നോക്കി നിന്നു. ഒരാൾ പോലും അക്രമം തടയാൻ ചെന്നില്ല, ഇത് സിദ്ധാർഥനെ തളർത്തി. അടുത്ത സുഹൃത്തുക്കൾപോലും സിദ്ധാർഥനെ രക്ഷിക്കാൻ നോക്കിയില്ല. സിദ്ധാർഥനെ മർദിക്കുന്നതിന് മുൻപ് കൃത്യമായ ഗൂഡാലോചന നടന്നെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസില്‍ 12 പേരെ കോളജില്‍നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്ഐ യൂണിയന് നേതാക്കള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായതിനാല്‍…
Read More