ന്യൂഡൽഹി: സംസ്ഥാനത്ത് 115 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് സജീവ കോവിഡ് കേസുകളുടെ എണ്ണം 1749 ആയി ഉയര്‍ന്നു. രാജ്യത്തെ കോവിഡ് കേസുകളിൽ 88.78 ശതമാനവും കേരളത്തിലാണ്. തിങ്കളാഴ്ച രാജ്യത്ത് 142 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ സജീവ കോവിഡ് കേസുകൾ 1970 ആയി ഉയർന്നു. കോവിഡ് കേസുകൾ ഉയർന്നതിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പരിശോധന ശക്തമാക്കണമെന്നും പോസിറ്റീവ് സാമ്പിളുകൾ ജനിതക ശ്രേണീ പരിശോധന നടത്തണമെന്നും കേന്ദ്രം നിർദേശം നല്കി. അതേസമയം, ഏറ്റവും കൂടുതൽ ടെസ്റ്റുകൾ നടത്തുന്നതും കേരളത്തിലാണ്. സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുതലാണെന്ന നിലയിൽ അനാവശ്യഭീതി സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് തിങ്കളാഴ്ച പറഞ്ഞത്. കഴിഞ്ഞ മാസം കോവിഡ് കേസുകളിൽ ചെറുതായി വർധന കണ്ടതിനെ തുടർന്ന് കൃത്യമായ ജാഗ്രതാ…
Read MoreCategory: Top News
ഖജനാവ് നിറയ്ക്കാൻ ‘മുങ്ങണം’; വെള്ളത്തിനടിയിലെ കോടികളിൽ കണ്ണ് വെച്ച് സർക്കാർ; നദികളിലെ മണൽ വാരാൻ നിയമഭേദഗതിക്ക് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിൽ നിന്നുള്ള മണൽവാരൽ പുനരാരംഭിക്കാനുള്ള മാർഗങ്ങൾ തേടി സർക്കാർ. നദികളിലെ ഒഴുക്കു സുഗമമാക്കുന്നതിനും നിർമാണ ആവശ്യത്തിനു മണൽ ലഭ്യമാക്കുന്നതിനും ഇതുവഴി സംസ്ഥാനത്തിന്റെ സാന്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുമുള്ള മാർഗമാണു തേടുന്നത്. കേന്ദ്ര നിയമങ്ങൾക്ക് അനുസൃതമായി മണൽവാരലിനുള്ള നിയമസാധുത പരിശോധിക്കാനും സാധ്യമെങ്കിൽ ഭേദഗതി നിർദ്ദേശമടങ്ങുന്ന കരട് ബിൽ തയാറാക്കുന്നതിനും നിയമസെക്രട്ടറിയുടെ നേതൃത്വത്തിൽ അഞ്ചംഗ ഉപസമിതിക്ക് രൂപംനൽകി. കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്ഷൻ ഓഫ് റിവർ ബാങ്ക്സ് ആൻഡ് റെഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽവാരൽ പുനരാരംഭിക്കുന്നത്. കേരളത്തിലെ നദികളിലെ സാൻഡ് ഓഡിറ്റ് പൂർത്തിയാകുന്ന മുറയ്ക്ക് കേന്ദ്രനിർദേശപ്രകാരം റിപ്പോർട്ട് തയാറാക്കി അനുവദനീയമായ നദികളിൽനിന്ന് മണൽ വാരാൻ അനുമതി നൽകാനാണ് ആലോചന. സംസ്ഥാനത്ത് 32 നദികളിലെ സാൻഡ് ഓഡിറ്റ് പൂർത്തിയായിട്ടുണ്ട്. 12 നദികളിൽ നടന്നുവരുന്നു. സാൻഡ് ഓഡിറ്റ് പൂർത്തിയായവയിൽ 17…
Read Moreകൊച്ചിയിൽ മധ്യവയസ്കയെ ക്രൂരമായി പീഡിപ്പിച്ച് കടന്നുകളഞ്ഞത് ആസാം സ്വദേശി; പ്രതിയിലേക്ക് പോലീസിനെ അടുപ്പിച്ചത് നീല ബാഗും ചെരിപ്പും
കൊച്ചി: കമ്മട്ടിപ്പാടത്ത് മധ്യവയസ്കയെ ക്രൂരമായി പീഡിപ്പിച്ച് റെയില്‍വേ ട്രാക്കിന് സമീപം തള്ളിയ സംഭവത്തില്‍ നിര്‍ണായകമായത് നീല ബാഗും ചെരിപ്പും. കേസുമായി ബന്ധപ്പെട്ട് ആസം സ്വദേശി ഫിര്‍ദൗസ് അലിയെ (28) 72 മണിക്കൂറിനകം കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം നടന്ന അന്നു വൈകുന്നേരം തന്നെ സെന്‍ട്രല്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിക്കായി നഗരം മുഴുവന്‍ തെരഞ്ഞെങ്കിലും ആളെ കണ്ടെത്താനായില്ല. പ്രതിയിലേക്ക് എത്താന്‍ യാതൊരുവിധ തെളിവുകളുമില്ലാതിരുന്ന സമയത്താണ് പീഡനത്തിന് ഇരയായ 59കാരി പ്രതിയുടെ മുതുകിലുണ്ടായിരുന്ന നീല ബാഗിനെക്കുറിച്ച് പോലീസിനോട് പറഞ്ഞത്. ഉടന്‍തന്നെ എസിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നീല ബാഗ് മുതുകിലിട്ട യുവാവ് ഒറ്റയ്ക്കു നില്ക്കുന്ന സ്ത്രീകളുടെ അടുത്ത് പലപ്പോഴായി ചെല്ലുന്ന ദൃശ്യങ്ങള്‍ പോലീസിനു കിട്ടി. ആറോളം സ്ത്രീകളെ ഇയാള്‍ ഇത്തരത്തില്‍…
Read Moreനാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് ഗവര്‍ണര്‍; തെരുവിലിറങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്തു
കോഴിക്കോട്: മാനാഞ്ചിറയില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് ഗവര്‍ണര്‍. നേരത്തെ, തനിക്ക് പോലീസ് സംരക്ഷണം ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച ആരിഫ് മുഹമ്മദ് ഖാന് മിഠായിത്തെരുവിലൂടെ ഇറങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്തു. അസാധാരണ നീക്കത്തില്‍ അമ്പരന്നുനിന്ന ആളുകള്‍ക്കിടയിലേക്ക് അദ്ദേഹം കടന്നുചെന്നു. കുട്ടികളെ കൈയിലെടുക്കുകയും ആളുകള്‍ക്കൊപ്പം സെല്‍ഫി എടുക്കുകയും ചെയ്തു. ചില കടകളില്‍ കയറിയ അദ്ദേഹം ആളുകളോട് കുശലം പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്ക് തന്നോട് വലിയ സ്നേഹമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇതിനിടയില്‍ ചില ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി അദ്ദേഹത്തെ പിന്തുടര്ന്നു. ഗവര്‍ണര്‍-എസ്എഫ്ഐ പോരിനിടെയുള്ള ഈ സംഭവം വലിയ രാഷ്ട്രീയ ശ്രദ്ധ നേടിയിരിക്കുകയാണ്. മിഠായിത്തെരുവില്‍ ഉടനീളം നടന്നശേഷം അദ്ദേഹം ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു. ഹൃദയം നിറഞ്ഞ അനുഭവമാണ് ഈ യാത്ര സമ്മാനിച്ചതെന്ന് പറഞ്ഞ അദ്ദേഹം ജനങ്ങള്‍ തനിക്ക് സുരക്ഷ ഒരുക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ജനങ്ങളുമായി നേരിട്ട് സംവദിച്ചശേഷം ഗവര്‍ണര്‍ ഔദ്യോഗിക വാഹനത്തില്‍ കയറി മടങ്ങി.
Read Moreപേരും പ്രശസ്തിയും ഇങ്ങനെ ഉണ്ടാക്കണ്ട..! വന്യമൃഗങ്ങളെ പിടികൂടി പ്രദർശന വസ്തുവാക്കണ്ട; ഉദ്യോഗസ്ഥരുടെ നടപടിക്ക് കടിഞ്ഞാണിട്ട് വനംവകുപ്പ്
തിരുവനന്തപുരം: കൂട്ടത്തിൽനിന്ന് ഒറ്റപ്പെട്ടു പോകുന്ന വന്യമൃഗങ്ങളെ പിടികൂടുന്പോൾ അതിനെ പ്രദർശന വസ്തുവാക്കരുതെന്നു വനംവകുപ്പുനിർദേശം. പേരിനും പ്രശസ്തിക്കുമായി പരിചരണത്തിലുള്ള വന്യമൃഗങ്ങളുടെ ഫോട്ടോ, വീഡിയോ എന്നിവ ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡിന്റെ ഉത്തരവിൽ പറയുന്നു. റാന്നിയിൽ കണ്ടെത്തിയ കുട്ടി ആനയെ പ്രദർശനവസ്തുവാക്കി എന്നത് അടക്കമുള്ള പരാതികളെ തുടർന്നാണ് ഉത്തരവിറക്കിയത്. ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തുന്ന മൃഗങ്ങളെ പരിപാലിക്കുന്നതിനുള്ള മാർഗനിർദേശങ്ങളുമുണ്ട്. സംസ്ഥാനത്തെ വിവിധ വനമേഖലകളോട് ചേർന്ന സ്ഥലങ്ങളിൽ ഒറ്റപ്പെട്ട നിലയിൽ കാണപ്പെടുന്നതും 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ടത് അടക്കമുള്ള വന്യമൃഗങ്ങളെ അവയുടെ കൂട്ടത്തിലേക്ക് തിരികെ അയയ്ക്കുന്നതിനു പകരം സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുന്നത് ഒഴിവാക്കണം. വന്യമൃഗങ്ങളെ രക്ഷപ്പെടുത്തുന്ന ഘട്ടത്തിലും സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റുന്ന അവസരത്തിലും പരിചരിക്കുന്പോഴും പൊതുജനങ്ങൾക്കു മുന്നിൽ പ്രദർശിപ്പിക്കുന്ന സാഹചര്യം വർധിക്കുന്നു. ഇതു കർശനമായി ഒഴിവാക്കണം. സംരക്ഷണ കേന്ദ്രത്തിലേക്ക് വന്യമൃഗങ്ങളെ മാറ്റേണ്ട…
Read Moreവിദ്യാർഥികളുടെ പ്രതിഷേധം ഭരണഘടനാപരമായ ജനാധിപത്യ അവകാശം; സർക്കാരിനെ അംഗീകരിക്കാത്ത ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അംഗീകരിക്കാതെ മുന്നോട്ട് പോകുന്ന ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇതിനെതിരായ വിദ്യാർഥികളുടെ പ്രതിഷേധം ഭരണഘടനാപരമായ ജനാധിപത്യ അവകാശമാണ്. എസ്എഫ്ഐ ഒരു സ്വാതന്ത്ര വിദ്യാർഥി സംഘടനയാണ്. അവരുടെ സമരത്തെ എതിർക്കാനെന്ന വണ്ണം ചാൻസിലർ മുഖ്യമന്ത്രിയെ നിരന്തരം അപഹസിക്കുകയും അപമാനിക്കുകയുമാണ് ചെയ്യുന്നത്. മുഖ്യമന്ത്രിക്കെതിരെ രാജ്ഭവൻ പുറത്തിറക്കിയ വാർത്തക്കുറിപ്പിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഗവർണർ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നതെന്ന് എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അംഗീകരിക്കാതെ മുന്നോട്ട് പോകുന്ന ഗവർണറുടെ നടപടിയാണ് ഭരണഘടനാ വിരുദ്ധമാണ്. സർവകലാശാലകളിൽ ആർഎസ്എസ്, സംഘപരിവാർ അനുകൂലികളെ കുത്തിനിറച്ച് രാഷ്ട്രീയം കളിക്കാനാണ് ഗവർണറുടെ ശ്രമം. ഗവർണർ പദവിയിലിരിക്കുന്ന വ്യക്തി പാലിക്കേണ്ട ഭരണഘടനാപരമായ ചുമതലകൾ പാലിക്കാൻ അദ്ദേഹം തയാറാകുന്നില്ല. ഏകപക്ഷീയമായി വർഗീയത അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നത്. …
Read Moreഇവിടെ മൂത്രമൊഴിക്കാൻ പാടില്ല; വീട്ടുപരിസരത്ത് മൂത്രമൊഴിച്ച യുവതിയുടെ സ്വകാര്യഭാഗത്ത് ഇരുമ്പു ദണ്ഡുപയോഗിച്ച് മർദിച്ചു; അയൽവാസികളുടെ ക്രൂരതയിൽ നടുങ്ങി നാട്ടുകാർ
ലഖ്നോ: വീട്ടുപരിസരത്ത് മൂത്രമൊഴിച്ചുവെന്നാരോപിച്ച് യുവതിയെ ക്രൂരമർദനത്തിനിരയാക്കി അയൽവാസികൾ. സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ ഇരുമ്പുദണ്ഡുപയോഗിച്ച് മര്‍ദിച്ചതോടെ മുപ്പത്തിയഞ്ചുകാരിയായ യുവതി ബോധരഹിതയായതായി പോലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ ഷാജഹാന്‍പുര്‍ രാം ചന്ദ്ര മിഷന് പോലീസ് സ്റ്റേഷനുസമീപത്തുള്ള ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. വീടിന് സമീപത്തുള്ള ഓവുചാലില്‍ യുവതി മൂത്രമൊഴിച്ചതായി അയല്‍വാസികൾ ആരോപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് യുവതിയും അയല്‍വാസികളും തമ്മില്‍ കലഹമുണ്ടായതായും സര്‍ക്കിള്‍ ഓഫീസര്‍ ബി.എസ്. വീര്‍ കുമാര്‍ പറഞ്ഞു. തുടര്‍ന്ന് യുവതിയെ അയല്‍ക്കാർ സംഘം ചേര്‍ന്ന് ഉപദ്രവിക്കുകയായിരുന്നു. സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ ഗുരുതര പരിക്കുകളേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യന്‍ ശക്ഷാനിയമപ്രകാരം പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തും.
Read Moreചിക്കന്‍ കറി കുറഞ്ഞുപോയതില്‍ തര്‍ക്കം; ഹോട്ടല്‍ ഉടമയെ വെട്ടിനുറുക്കി യുവാക്കൾ; അക്രമികൾക്കായി വലവിരിച്ച് പോലീസ്
തിരുവനന്തപുരം: വര്‍ക്കലയില്‍ ഹോട്ടല്‍ ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വര്‍ക്കല രഘുനാഥപുരം സ്വദേശി നൗഷാദിന് (46) ആണ് പരിക്കേറ്റത്. തലയ്ക്ക് വെട്ടേറ്റ ഇയാള്‍ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ചിക്കന്‍കറി കുറഞ്ഞുപോയെന്ന് ആരോപിച്ച് ഉണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കള്‍ ഹോട്ടല്‍ ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വര്‍ക്കല താന്നിമൂട് സ്വദേശികളായ യുവാക്കളാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
Read Moreകണ്ണുകൾ ചൂഴ്ന്നെടുത്തു, ജനനേന്ദ്രിയം മുറിച്ചു മാറ്റി; ക്ഷേത്ര പൂജാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തി
ബിഹാർ: കാണാതായ ക്ഷേത്ര പൂജാരിയുടെ മൃതദേഹം കണ്ടെത്തി. ദനാപൂർ ഗ്രാമത്തിലെ ശിവക്ഷേത്രത്തിൽ പൂജാരിയായിരുന്ന മനോജ് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഗോപാൽഗഞ്ച് ജില്ലയിലാണ് സംഭവം. കഴിഞ്ഞ ആറ് ദിവസമായി മനോജ് കുമാറിനെ കാണാനില്ലായിരുന്നു. ക്ഷേത്രത്തിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് മനോജ് വീട്ടിൽ നിന്നിറങ്ങിയതെന്നു പോലീസ് പറഞ്ഞു. ഗ്രാമത്തിലെ കുറ്റിക്കാട്ടിൽ നിന്നാണ് മനോജിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ സഹോദരൻ അശോക് കുമാർ ഷാ ബിജെപിയുടെ മുൻ ഡിവിഷൻ പ്രസിഡന്റാണ്. ശനിയാഴ്ചയാണ് മനോജ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. കണ്ണുകൾ ചൂഴ്ന്നെടുത്ത് ജനനേന്ദ്രിയം മുറിച്ച് മാറ്റിയ നിലയിലായിരുന്നു മൃതദേഹം. ശരീരത്തിൽ വെടിയേറ്റ പാടുകളുണ്ട്. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ നാട്ടുകാരും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സംഘർഷത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. നാട്ടുകാർ പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു. ഹൈവേയിൽ പാർക്ക് ചെയ്തിരുന്ന പോലീസ് വാഹനത്തിന് തീയിടുകയും ചെയ്തു.
Read Moreസാരി വാതിലിൽ കുരുങ്ങി ട്രെയിനിന് അടിയിലേക്ക് വീണ 35 കാരിക്ക് ദാരുണാന്ത്യം
ദില്ലി: മെട്രോ ട്രെയിനിന്റെ വാതിലിന് ഇടയിൽ സാരി കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. സാരി വാതിലിൽ കുരുങ്ങി പാളത്തിനും ട്രെയിനിനും ഇടയിലായി വീഴുകയായിരുന്നു. ദില്ലിയിലെ ഇന്ദർലോക് മെട്രോ സ്റ്റേഷനിൽ വച്ചാണ് അപകടമുണ്ടായത്. സാരി വാതിലിൽ ഉടക്കിയതിന് പിന്നാലെ യുവതി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയാണ് അപകടം ഉണ്ടായത്. ചികിത്സയിലിരിക്കവെ ഇന്നലെ യുവതി മരിച്ചു. ഇവർ ട്രെയിനിലേക്ക് കയറുകയായിരുന്നോ ഇറങ്ങുകയായിരുന്നോ എന്ന കാര്യത്തെ കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ മെട്രോ സേഫ്റ്റി കമ്മീഷണർ അന്വേഷണം പ്രഖ്യാപിച്ചു. ഏഴ് വർഷം മുന്‍പ് ഭർത്താവ് മരിച്ചുപോയി. ഇവർക്ക് ഒരു മകനുണ്ട്.
Read More