കൊച്ചി: നവകേരള സദസിനിടെ ഇന്നലെ ഉണ്ടായ ആക്രമണത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. മറൈൻ ഡ്രൈവിലുണ്ടായ കലാപത്തിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണ്. മാരകായുധങ്ങൾ പുറത്ത് വഹിച്ചുകൊണ്ടാണ് മുഖ്യമന്ത്രിക്ക് വണ്ടികൾ എസ്കോർട്ട് പോവുന്നതെന്നും ക്രിമിനൽ ഗുണ്ടകളാണ് മുഖ്യമന്ത്രിക്ക് കൂട്ടെന്നും വി. ഡി സതീശൻ ആരോപിച്ചു. അക്രമങ്ങളിൽ മുഖ്യമന്ത്രിയെ പ്രതി ചേർത്ത് കേസ് എടുക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. ക്രിമിനല്‍ ഗുണ്ടകളാണ് മുഖ്യമന്ത്രിക്ക് കൂട്ട്. ഗുണ്ടകള്‍ വാഹനത്തില്‍ മുഖ്യമന്ത്രിക്ക് അകമ്പടി പോവുകയാണ്. അക്രമങ്ങളില്‍ മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി കേസെടുക്കണം. കൊച്ചിയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും രക്ഷാപ്രവര്‍ത്തനം നടന്നു. ബജറ്റ് ചര്‍ച്ചകള്‍ നടത്തേണ്ട ധനമന്ത്രി നവകേരള സദസിനായി നടക്കുകയാണ്. ഭരണസിരാകേന്ദ്രത്തില്‍ ഉദ്യോഗസ്ഥര്‍ പോലുമില്ല എന്നും അദ്ദേഹം പറഞ്ഞു. അനാഥമായ നിലയിലാണ് സംസ്ഥാനം. മുടിഞ്ഞ നാടായി കേരളം മാറി. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ ഒരു നടപടിയുമില്ല. അതൊന്നും…
Read MoreCategory: Top News
പോലീസ് നായ ‘ഇൻസ്പെക്ടർ കല്യാണി’ യുടേത് കൊലപാതകം; മൂന്ന് പോലീസുകാർക്കെതിരെ നടപടി
തിരുവനന്തപുരം: കേരള പോലീസിലെ ഡോഗ് സ്ക്വാഡ് അംഗം ഇൻസ്പെക്ടർ കല്യാണിയുടെ മരണത്തിൽ ദുരൂഹത. കല്യാണിയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എട്ടു വയസായിരുന്നു കല്യാണിയുടെ പ്രായം. നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ കേരള പോലീസിലെ ഡോഗ് സ്ക്വാഡ് അംഗമാണ് കല്യാണി. വിഷം ഉള്ളിലെത്തിയാണ് കല്യാണി മരണപെട്ടതെന്ന് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ നേരിൽ കണ്ട് അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തു. പൂന്തുറ ഡോഗ് സ്ക്വാഡ് എസ്ഐ ഉണ്ണിത്താൻ, നായയെ പരിശീലിപ്പിച്ച രണ്ട് പോലീസുകാർ എന്നിവർക്കെതിരെയാണ് വകുപ്പ് തല നടപടി. സംഭവത്തിൽ പൂന്തുറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നവംബര്‍ 20 നാണ് കല്യാണി മരിച്ചത്. വയര്‍ അസാധാരണമായി വീര്‍ത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. എങ്ങനെയാണ് വിഷം നായയുടെ വയറ്റില്‍ എത്തിയതെന്ന് പോലീസ് അന്വേഷിക്കും. നായയുടെ ആന്തരിക അവയവങ്ങൾ അന്വേഷണത്തിന്റെ…
Read Moreകാനം ഇനി കോട്ടയത്തുറങ്ങട്ടെ; പ്രിയ നേതാവിന് ജന്മ നാടിന്റെ യാത്രാമൊഴി
കോട്ടയം: ഔദ്യോതിക ബഹുമതികളോടെ കാനത്തിനു ജൻമ നാടിന്റെ വിട. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. പുലര്‍ച്ചെ ഒരു മണിയോടെയാണ് കാനം രാജേന്ദ്രന്റെ ഭൗതികശരീരം വിലാപയാത്രയായി കോട്ടയം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയത്. ആയിരത്തിൽ പരം ആളുകളാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ, സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ തുടങ്ങിയവർ പി എസ് സ്മാരകത്തിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു കാനം രാജേന്ദ്രൻ അന്തരിച്ചത്. പ്രമേഹരോഗം മൂർശ്ചിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ദ്ദേഹം രോഗബാധിതനായി കുറച്ചു നാളായി ആശുപത്രിയിലായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയും പിന്നാലെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. കടുത്ത പ്രമേഹ ബാധിതനായിരുന്ന അദ്ദേഹത്തിന്റെ…
Read Moreപാർട്ടിക്കാരനെന്നു പറഞ്ഞിട്ടും ചവിട്ടി കൂട്ടി; നവകേരള സദസിൽ മർദനമേറ്റ സിപിഎം പ്രവർത്തകൻ പാർട്ടി വിട്ടു
കൊച്ചി : നവകേരള സദസിൽ മർദനമേറ്റ സിപിഎം പ്രവർത്തകൻ പാർട്ടി വിട്ടു. എറണാകുളം തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം റയിസാണ് പാർട്ടി വിട്ടത്. ഇന്നലെ കൊച്ചി മറൈൻഡ്രൈവിൽ നടന്ന നവകേരള സദസിനിടെയാണ് റയിസിന് മർദനമേറ്റത്. വേദിയിൽ പ്രതിഷേധിച്ച ഡമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ പ്രവർത്തകർക്കരികിൽ ഇരുന്നതിനാണ് തന്നെ ആക്രമിച്ചതെന്ന് റയിസ് പറയുന്നു. നവകേരള സദസിൽ പങ്കെടുക്കുന്നതിനു വേണ്ടി എത്തിയതായിരുന്നു റയിസ്. ഫോൺ വന്നതിനാൽ വേദിയുടെ പുറത്തേക്കിറങ്ങുന്ന സമയം അഞ്ചു പേരെത്തി റയിസിന്റെ ഫോൺ വാങ്ങി പരിശോധിച്ചു. ഫോൺ തിരികെ കിട്ടി പുറത്തേക്കിറങ്ങിയപ്പോൾ അൻപതോളം പ്രവർത്തകരെത്തി റയിസിനെ അക്രമിക്കുകയായിരുന്നു. പാർട്ടി പ്രവർത്തകനെന്ന് പറഞ്ഞിട്ടും വളഞ്ഞിട്ട് മർദിച്ചു. പാർട്ടിയിൽ പ്രവർത്തിക്കുന്നതിനു ഇനി താൽപര്യമില്ലെന്നും പാർട്ടി വിടുകയാണെന്നും റയിസ് വ്യക്തമാക്കി. പാർട്ടിയിൽ പ്രവർത്തിക്കുന്ന ആളാണെന്ന് പറഞ്ഞിട്ടും ആൾക്കൂട്ട മർദനത്തിനു ഇരയാകേണ്ടി വന്നത് മാനസികമായി തന്നെ തളർത്തിയെന്നും റയിസ് പറഞ്ഞു.
Read Moreഒടുവിൽ മനോജും കളിക്കൂട്ടുകാരോടൊപ്പം യാത്രയായി: കാഷ്മീർ വാഹനാപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു
ശ്രീനഗർ: കാഷ്മീരിലെ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലക്കാട് ചിറ്റൂർ നെടുങ്ങോട് സ്വദേശി മനോജാണ്(24) മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. ശ്രീനഗറിലെ സൗറയിലുള്ള സ്കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മനോജ് ഇന്ന് രാവിലെ 10.20 ഓടെയാണ് മരിച്ചത്. കാഷ്മീർ സോജില പാസിനടുത്ത് വച്ച് വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ജമ്മു കാഷ്മീരിലേക്ക് വിനോദയാത്ര പോയ 13 അംഗ സംഘത്തിന്റെ വാഹനമാണ് അപകടത്തിൽപെട്ടത്. എട്ട് പേർ സഞ്ചരിച്ച വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത്. വാഹനം കൊക്കയിലേക്ക് വീഴാതിരിക്കാൻ ഡ്രൈവര്‍ പരമാവധി ശ്രമിച്ചെങ്കിലും താഴ്ചയിലേക്ക് വീണു. വാഹനത്തിലുണ്ടായിരുന്നവര്‍ ഗ്ലാസ് പൊട്ടി പുറത്തേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ചിറ്റൂർ സ്വദേശികളായ അനിൽ (34), സുധീഷ് ( 32 ), രാഹുൽ ( 28 ), വിഘ്നേഷ് ( 23 ) എന്നിവർ നേരത്തേ മരിച്ചിരുന്നു. കാറില്‍…
Read Moreവാഹനത്തിന്റെ വായ്പ മുടങ്ങി; യുവാവിനെ വീട്ടിൽ കയറി മർദിച്ചതായി പരാതി
കോഴിക്കോട്: ബാലുശേരിയിൽ വാഹനത്തിന്റെ വായ്പ മുടങ്ങിയ പേരിൽ യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ചെന്ന് പരാതി. ഉണ്ണികുളം സ്വദേശി മുഹമ്മദ് ഷഫീറിനാണ് മർദ്ദനമേറ്റത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ യുവാവിനെ വീട്ടിലെത്തി മർദ്ദിച്ചെന്നാണ് പരാതി. ഷഫീർ ബാലുശ്ശേരി പൊലീസിൽ പരാതി നൽകി. ചോളമണ്ടലം ഓട്ടോ ഫിനാൻസ് എന്ന സ്ഥാപനത്തിന്റെ താമരശ്ശേരി ബ്രാഞ്ചിൽ നിന്ന് ഷഫീർ ഗുഡ്സ് വാഹനത്തിന്റെ പേരിൽ വായ്പ എടുത്തിരുന്നു. എല്ലാ മാസവും കൃത്യമായി തിരിച്ചടവ് നടത്തിയിരുന്നു. എന്നാൽ ഈ മാസത്തെ തിരിച്ചടവ് ഒരാഴ്ച വൈകിയതാണ് ആക്രമണത്തിന് കാരണം. ഇന്നലെ വീട്ടിലെത്തിയ രണ്ടുപേർ പണം ആവശ്യപ്പെട്ട് മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. പരിക്കേറ്റ ഷഫീർ പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
Read Moreതൃശൂരിൽ വ്യാജമദ്യ നിർമാണ കേന്ദ്രം; ഡോക്ടർ ഉൾപ്പെടെ ആറു പേർ പിടിയിൽ
തൃശൂർ: പെരിങ്ങോട്ടുകരയിൽ ഹോട്ടലിന്റെ മറവിൽ നടത്തി വരുന്ന വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെത്തി. ഡോക്ടർ ഉൾപ്പെടെ ആറുപേരെ എക്സൈസ് പിടികൂടി. 1200 ലിറ്റർ മദ്യവും എക്സൈസ് പിടിച്ചെടുത്തു. സ്പിരിറ്റ് എത്തിച്ച് മദ്യം നിർമിക്കുന്ന കേന്ദ്രമാണിത്. 33 ലിറ്ററിന്റെ 12 കന്നാസും 23 ലിറ്ററിന്റെ 20 ബോട്ടിലും അര ലിറ്ററിന്റെ 432 കുപ്പി മദ്യവുമാണ് പിടികൂടിയത്. ഇരിങ്ങാലക്കുട സ്വദേശി ഡോ. അനൂപ്, തൃശൂർ ചിറയ്ക്കൽ സ്വദേശി പ്രജീഷ്, കോട്ടയം സ്വദേശികളായ റെജി, റോബിൻ, തൃശൂർ കല്ലൂർ സ്വദേശി സിറിൾ, കൊല്ലം സ്വദേശി മെൽവിൻ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ ഡോക്ടർ അനൂപ് വരയൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അനൂപിന്റെ നേതൃത്വത്തിലാണ് വ്യാജമദ്യ നിർമ്മാണ കേന്ദ്രം പ്രവർത്തിക്കുന്നത്. പെരിങ്ങോട്ടുകരയിലെ ഏറാത്ത് ഹോട്ടൽ 1200 രൂപ ദിവസ വാടകയ്ക്കെടുത്താണ് വ്യാജ മദ്യം നിർമിച്ചിരുന്നത്. അന്യ സംസ്ഥാനത്ത് നിന്നു സ്പിരിറ്റ് എത്തിച്ച് അതിൽ കൃത്രിമ നിറം…
Read Moreനവകേരള സദസ് നാളെ നടക്കില്ല; കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും
കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് നവകേരള സദസിന്റെ ഇന്നത്തെ പരിപാടികൾ മാറ്റിവച്ചു. തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിലായിരുന്നു ഇന്ന് നവകേരള സദസ് നടക്കേണ്ടിയിരുന്നത്. നാളെ ഉച്ചയ്ക്ക് രണ്ടിന് ശേഷം പെരുന്പാവൂരിൽ നിന്ന് പര്യടനം തുടരും. ഞായറാഴ്ച കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിൽ നവകേരള സദസ് നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ വൈകിട്ടാണ് കാനം രാജേന്ദ്രൻ അന്തരിച്ചത്. നാളെ രാവിലെ 11 മണിക്ക് കോട്ടയത്തെ വാഴൂരിലെ വീട്ടിലാണ് സംസ്കാരച്ചടങ്ങുകൾ നടക്കുന്നത്.അദ്ദേഹം രോഗബാധിതനായി കുറച്ചു നാളായി ആശുപത്രിയിലായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയും പിന്നാലെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. കടുത്ത പ്രമേഹ ബാധിതനായിരുന്ന അദ്ദേഹത്തിന്റെ കാൽപാദം കഴിഞ്ഞ ദിവസം മുറിച്ചു മാറ്റിയിരുന്നു. ഹൃദയാഘാതമാണ് അപ്രതീക്ഷിത വിടവാങ്ങലിന് കാരണമായത്. അനാരോഗ്യംമൂലം കാനം രാജേന്ദ്രന് സിപിഐ സംസ്ഥാനസെക്രട്ടറിസ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം…
Read Moreകാനം രാജേന്ദ്രൻ അന്തരിച്ചു; അപ്രതീക്ഷിത വിടവാങ്ങൽ ഹൃദയാഘാതം മൂലം
കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. കടുത്ത പ്രമേഹ ബാധിതനായിരുന്ന അദ്ദേഹത്തിന്റെ കാൽപാദം കഴിഞ്ഞ ദിവസം മുറിച്ചു മാറ്റിയിരുന്നു. ഹൃദയാഘാതമാണ് അപ്രതീക്ഷിത വിടവാങ്ങലിന് കാരണമായത്. അനാരോഗ്യംമൂലം കാനം രാജേന്ദ്രന് സിപിഐ സംസ്ഥാനസെക്രട്ടറിസ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. 2022 ഒക്ടോബറിലാണ് കാനം സംസ്ഥാന സെക്രട്ടറിയായി മൂന്നാംതവണയും തെരഞ്ഞെടുക്കപ്പെടുന്നത്. 1950 നവംബർ 10ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലാണ് കാനം രാജേന്ദ്രന്റെ ജനനം. എഴുപതുകളിൽ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹം രാഷ്ട്രീയരംഗത്തേക്ക് പ്രവേശിക്കുന്നത്. 21-ാം വയസിൽ 1971ൽ സിപിഐ സംസ്ഥാന കൗൺസിലിലെത്തി. 1975-ല്‍ എം.എന്‍. ഗോവിന്ദന് നായര്‍, ടി.വി. തോമസ്, സി. അച്യുതമേനോന് എന്നിവര്‍ക്കൊപ്പം പാര്‍ട്ടിയുടെ സംസ്ഥാനസെക്രട്ടേറിയറ്റിലെത്തി. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റായിട്ടുണ്ട് 1982ലും 87ലും വാഴൂരിൽ നിന്നും മത്സരിച്ച് നിയമസഭയിലെത്തി. ആദ്യം എം.കെ.ജോസഫിനെയും…
Read Moreഹൈറിച്ചിന്റെയും ഉടമകളുടെയും സ്വത്തുവകകള്‍ മരവിപ്പിച്ചു; ഹൈറിച്ച് തട്ടിപ്പ് പുറത്തുകൊണ്ടുന്നത് രാഷ്ട്രദീപിക
പയ്യന്നൂര്‍: ഹൈറിച്ചിന്റെയും ഡയറക്ടര്‍മാരുടെയും സ്വത്തുവകകള്‍ കണ്ടുകെട്ടാനുള്ള ഉത്തരവിനെ തുടര്‍ന്ന് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. തൃശൂര്‍ ജില്ലാ മജിസ്ട്രേറ്റിന്റെ ചുമതലയുള്ള കളക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് ആദ്യഘട്ട നടപടിയായി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. മണിചെയിന്‍ മാതൃകയില്‍ നിക്ഷേപം സ്വീകരിക്കുന്നതു ചൂണ്ടിക്കാട്ടി വടകരയിലെ പി.എ. വത്സന് നല്കിയ പരാതിയിന്മേല് കോടതി നിര്‍ദേശ പ്രകാരം കേസെടുത്ത തൃശൂര്‍ ചേര്‍പ്പ് പോലീസ് സ്റ്റേഷന് എസ്ഐ പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ജനങ്ങള്‍ക്ക് അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചെന്നും നിക്ഷേപകര്‍ ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കാതെ വഞ്ചനാക്കുറ്റം ചെയ്തെന്നും ബോധ്യപ്പെട്ടതായി റിപ്പോർട്ടിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ ആറാട്ടുപുഴയില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിന്റെയും ഉടമകളുടെയും പേരിലുള്ള സ്വത്തുക്കള്‍ താത്കാലികമായി ജപ്തി ചെയ്യാന്‍ ഉത്തരവാകുന്നുവെന്നാണ് ജില്ലാ കളക്ടറുടെ കുറിപ്പിലുള്ളത്. പ്രതികളുടെ പേരിലുള്ള എല്ലാ വാഹനങ്ങളുടെയും പട്ടിക തയാറാക്കി ഉടന്‍ കൈമാറണമെന്നും എല്ലാ ധനകാര്യ സ്ഥാപനങ്ങളിലെയും…
Read More