തൃശൂർ: തിരുവില്വാമലയിൽ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച കേസിൽ വഴിത്തിരിവ്. കുട്ടിയുടെ മരണം പന്നിപ്പടക്കം പൊട്ടിത്തെറിച്ചെന്ന് സൂചന. ഫോറൻസിക് റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. ഇതുസംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് പോലീസിനു കൈമാറി. പറന്പിൽ കിടന്ന പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക്കുമാറിന്റെയും തിരുവില്വാമല സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ സൗമ്യയുടെയും ഏകമകളായ ആദിത്യശ്രീയാണു കഴിഞ്ഞ ഏപ്രിൽ 26ന് മരിച്ചത്. സ്ഫോടനത്തിൽ കുട്ടിയുടെ മുഖം തിരിച്ചറിയാനാവാത്തനിലയിലായിരുന്നു. ഇതിൽ പോലീസ് സർജൻ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് വിശദമായ പരിശോധന നടത്തിയത്. തുടർന്നു നടത്തിയ പരിശോധനയിലാണ് പൊട്ടാസിയം ക്ലോറൈറ്റിന്റെയും സൾഫറിന്റെയും സാന്നിധ്യം കണ്ടെത്തിയത്. ഇത് പന്നിപ്പടക്കത്തിന്റെ അവശിഷ്ടങ്ങളിൽനിന്ന് ഉണ്ടായതാകാമെന്ന നിഗമനത്തിലാണ് ഫോറൻസിക് വിഭാഗം. മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ചെന്നായിരുന്നു…
Read MoreCategory: Top News
ആലുവയിലെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയ സംഭവം; രണ്ട് വകുപ്പുചേർത്ത് മഹിളാ നേതാവിന്റെ ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്
കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. ആലുവ ഈസ്റ്റ് പോലീസാണ് മുനീറിനെതിരേ കേസെടുത്തത്. ഐപിസി 406, ഐപിസി 420 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവത്തിൽ കുട്ടിയുടെ അച്ഛന്റെ മൊഴി വ്യാഴാഴ്ച പോലീസ് രേഖപ്പെടുത്തിയിരുന്നു മഹിളാ കോൺഗ്രസ് നേതാവായ ഹസീനയുടെ ഭർത്താവ് മുനീറിനെതിരെയാണ് പെൺകുട്ടിയുടെ കുടുംബം പരാതി ഉന്നയിച്ചത്. മുനീര്‍ എന്നയാള്‍ 1,20,000 രൂപ തട്ടിയെടുത്തെന്നും പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ 70,000 രൂപ തിരിച്ച് നല്‍കിയെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. കുട്ടി കൊല്ലപ്പെട്ട് ദിവസങ്ങള്‍ മാത്രം കഴിഞ്ഞപ്പോഴാണ് സംഭവം. എന്നാൽ സംഭവം വാര്‍ത്തയായതോടെ തട്ടിയെടുത്ത പണം കുട്ടിയുടെ പിതാവിന് ഇയാൾ തിരികെ നല്‍കിയിരുന്നു. സംഭവത്തിന് പിന്നാലെ മഹിളാകോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായ ഹസീനയെ സസ്പെൻഡ് ചെയ്തിരുന്നു. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിനെ തുടർന്നാണ് മഹിളാകോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്.
Read Moreമറിയക്കുട്ടിയെ ഞാനിങ്ങെടുക്കുവാ… പിച്ചച്ചട്ടിയെടുത്ത മറിയക്കുട്ടിയെ വീട്ടിലെത്തി കണ്ട് ബിജെപി നേതാവ് സുരേഷ് ഗോപി; പെൻഷൻ തുക നൽകാൻ തയാറായി നടൻ കൃഷ്ണകുമാർ
ഇടുക്കി; പെന്ഷന് കിട്ടാത്തതിനെത്തുടര്‍ന്ന് പിച്ചച്ചട്ടിയെടുത്ത് അടിമാലിയില്‍ മണ്‍ചട്ടിയുമായി ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിയെ വീട്ടിലെത്തി സന്ദര്‍ശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ബിജെപി പ്രാദേശിക നേതാക്കള്‍ക്കൊപ്പമാണ് ഇവരുടെ അടിമാലിയിലെ വീട്ടില്‍ സുരേഷ് ഗോപി എത്തിയത്. എന്ത് സഹായത്തിനും താനുണ്ടാകുമെന്ന് നടന് മറിയക്കുട്ടിക്ക് ഉറപ്പ് നല്കി. ഇതിനിടെ മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും സഹായം വാഗ്ദാനം ചെയ്ത് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും രംഗത്തെത്തിയിരുന്നു. ഒരു വര്‍ഷത്തെ പെന്ഷന് തുക നല്‍കാമെന്നാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. ഇരുവരേയും ഫോണിലൂടെ കൃഷ്ണകുമാര്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഈ പ്രായത്തില്‍ പിച്ചച്ചട്ടിയെടുത്ത് ഇറങ്ങേണ്ട കാര്യമില്ലെന്നും ഒരു വര്‍ഷത്തെ പെന്ഷന് തന്നേക്കാമെന്നുമാണ് കൃഷ്ണകുമാര്‍ മറിയക്കുട്ടിയോട് പറഞ്ഞത്. അതേസമയം തനിക്ക് ഒന്നരയേക്കര്‍ സ്ഥലവും രണ്ട് വീടുമുണ്ടെന്ന വ്യാജ പ്രചാരണത്തിനെതിരെ മറിയക്കുട്ടി അടിമാലി കോടതിയെ സമീപിക്കും. യൂത്ത് കോണ്‍ഗ്രസാണ് കോടതിയെ സമീപിക്കാന്‍ ഇവര്‍ക്ക് പിന്തുണയുമായി എത്തിയത്.
Read Moreവിവാഹാലോചന, ഫോട്ടോ കാണിച്ച് ഉറപ്പിക്കൽ, അവസാനം പണം തട്ടിയെടുക്കും; യുവാക്കളിൽ നിന്ന് ലോട്ടറി വിൽപനക്കാരി തട്ടിയത് 25ലക്ഷം
കൂത്താട്ടുകുളം: വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് യുവാക്കളിൽനിന്ന് ലോട്ടറി വില്പനക്കാരി തട്ടിയെടുത്തത് 25 ലക്ഷം രൂപ. കേസിൽ മാറാടി പള്ളിക്കാവ് പടിഞ്ഞാറയിൽ വീട്ടിൽ ഷൈല (57) യെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുയുവാക്കളെ കബളിപ്പിച്ച് പണം തട്ടിയ കേസിലാണ് ലോട്ടറി റീട്ടെയിൽ വ്യാപാരം നടത്തിവരുന്ന ഷൈലയെ പോലീസ് പിടികൂടിയത്. മോനിപ്പള്ളി സ്വദേശിയായ യുവാവും കൂത്താട്ടുകുളം ചോരക്കുഴി ഭാഗത്തുള്ള യുവാവുമാണ് തട്ടിപ്പിന് ഇരയായത്. അവിവാഹിതരായ യുവാക്കൾക്ക് അനുയോജ്യമായ വിവാഹ ആലോചനകൾ കൊണ്ടുവന്നാണ് തട്ടിപ്പിന്റെ തുടക്കം. പെൺകുട്ടികളുടെ ഫോട്ടോ കാണിച്ച് വിവാഹബന്ധം ഉറപ്പിക്കുകയും പിന്നീട് ഓരോ ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ച് യുവാക്കളിൽനിന്നും ബന്ധുക്കളിൽനിന്നും പണം തട്ടിയെടുക്കുകയായിരുന്നു. ഫോട്ടോയും ഫോൺവിളിയും മോനിപ്പള്ളി കുര്യനാട് ഭാഗത്തുള്ള യുവാവിനെയും യുവാവിന്റെ സഹോദരിയെയും ഇത്തരത്തിൽ കബളിപ്പിച്ച് 19 ലക്ഷം രൂപ തട്ടിയെടുത്തു. യുവാവിന് വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ഒരു യുവതിയുടെ ഫോട്ടോ അയച്ചു കൊടുത്ത് യുവാവിനോടും യുവാവിന്റെ…
Read Moreപയ്യന്നൂരിൽ സിപിഎം നേതൃത്വത്തിനെതിരേ ‘സേവ് സിപിഎം ഫോറം’ പോസ്റ്റർ
കണ്ണൂര്‍: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം അടങ്ങിയതിന് പിന്നാലെ കണ്ണൂർ ജില്ലയിലെ പയ്യന്നൂര്‍ സിപിഎമ്മില്‍ വീണ്ടും സാമ്പത്തിക വിവാദം. ആള്‍മാറാട്ടം നടത്തി വായ്പയും പണം തിരിമറിയും നടത്തിയ പ്രാദേശിക നേതാക്കളെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് പാർട്ടി നേതൃത്വത്തിനെതിരേ സേവ് സിപിഎം ഫോറം എന്ന പേരിൽ നാട്ടിൽ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. വെള്ളൂര്‍ കോത്തായിമുക്കിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തില്‍നിന്ന് വെള്ളൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗം രണ്ട് ലക്ഷത്തോളം രൂപയുടെ തിരിമറി നടത്തിയതായുള്ള ആരോപണമാണ് പോസ്റ്ററുകള്‍ക്ക് പിന്നില്‍. കുറ്റാരോപിതനായ നേതാവിനെ പാര്‍ട്ടി സംരക്ഷിക്കുന്നതിനെതിരേയാണ് പോസ്റ്ററുകൾ. നേരത്തെയും ഇയാള്‍ക്കെതിരേ സാമ്പത്തിക ആരോപണങ്ങളുയര്ന്നിരുന്നതായാണ് വിവരം. “ഏയ് നേതൃത്വമേ, നിങ്ങള്‍ എത്ര തവണയായി ഇദ്ദേഹത്തെ സംരക്ഷിക്കുന്നു. പാര്‍ട്ടി നടപടി എടുത്തില്ലെങ്കില്‍ സത്യം ജനങ്ങളെ അറിയിക്കും’ എന്ന മുന്നറിയിപ്പുമായാണ് സേവ് സിപിഎം ഫോറം എന്ന പേരില്‍ വെള്ളൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ…
Read Moreസ്കൂൾ വിട്ട് വരികയായിരുന്ന പെൺകുട്ടിയുമായി പത്തൊമ്പതുകാരൻ സ്ഥലംവിട്ടു; രണ്ട് രാത്രി കഴിച്ചുകൂട്ടിയത് പാർക്കിൽ, പിന്നീട് സംഭവിച്ചതിങ്ങനെ…
തലശേരി: ഇൻസ്റ്റയിലൂടെ പ്രണയം തലയ്ക്ക് പിടിച്ച് പത്തൊമ്പതുകാരനായ കാമുകനൊപ്പം ഒളിച്ചോടി പതിനാറുകാരി. കൊച്ചിയിലെത്തിയ കണ്ണൂർ സ്വദേശിനിയായ പെൺകുട്ടി രണ്ട് ദിവസം രാത്രി കഴിച്ചുകൂട്ടിയത് പാർക്കിലും നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലും. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ആലുവ സ്വദേശിക്കൊപ്പമാണ് പെൺകുട്ടി നാടുവിട്ടത്. കാമുകൻ മുമ്പ് തന്നേക്കാൾ പ്രായമുള്ള യുവതിയുമായി പ്രണയത്തിലാകുകയും നാടുവിടുകയും ചെയ്തിരുന്നു. അന്ന് ഇരുവരെയും കണ്ടെത്തിയ എറണാകുളം പോലീസ് ഇരുവർക്കും പ്രായപൂർത്തിയായതിനാൽ വിട്ടയയ്ക്കുകയായിരുന്നു പിന്നീടാണ് ടൂറിസ്റ്റ് ബസിലെ ക്ലീനറായ ഇയാൾ ഇൻസ്റ്റാഗ്രാമിലൂടെ പ്ലസ് വൺ വിദ്യാർഥിനിയെ വലയിലാക്കിയത്. സംഭവത്തിൽ ചൊക്ലി പോലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത ആലുവ ഹിൽ റോഡിലെ സ്നേഹക്കൂട് ബോയ്സ് ഹോമിലെ അജിത്തിനെ കോടതി റിമാൻഡ് ചെയ്തു. എറണാകുളം മറൈൻ ഡ്രൈവിൽ കറങ്ങി നടക്കുന്നതിനിടയിലാണ് ഇരുവരും പോലീസിന്റെ പിടിയിലാകുന്നത്. കണ്ണൂർ ജില്ലയിൽ എത്തിയ അഭിജിത്ത് സ്കൂൾ വിട്ട് വരികയായിരുന്ന പെൺകുട്ടിയുമായി സ്ഥലം വിടുകയായിരുന്നു. രാവിലെ പെൺകുട്ടിയെയും…
Read Moreപ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച; 3 പൊലീസുകാർക്ക് സസ്പെൻഷൻ
റാഞ്ചി; ജാർഖണ്ഡ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഒരു എഎസ്ഐയെയും രണ്ട് കോൺസ്റ്റബിൾമാരെയും സസ്പെൻഡ് ചെയ്തു. പ്രധാനമന്ത്രിയുടെ റാഞ്ചി സന്ദർശനത്തിനിടെയാണ് സുരക്ഷാ വീഴ്ച. ബിർസ മുണ്ടയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ജാർഖണ്ഡിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു മോദി. മോദിയുടെ റോഡ് ഷോ നടക്കുന്നതിനിടെ ഒരു യുവതി അപ്രതീക്ഷിതമായി പ്രധാനമന്ത്രിയുടെ വാഹനത്തിന് മുന്നിൽ എത്തിയിരുന്നു. ബുധനാഴ്ച രാവിലെ ഭഗവാൻ ബിർസ മുണ്ട മെമ്മോറിയൽ പാർക്ക്-കം-ഫ്രീഡം ഫൈറ്റർ മ്യൂസിയത്തിലേക്ക് റോഡ് ഷോയായി പോകുമ്പോഴാണ് വാഹനത്തിനു മുന്നിലേക്ക് യുവതി കയറി വന്നത്. സംഗീത ഝാ എന്നാണ് ഇവരുടെ പേര്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ യുവതിയെ പിടികൂടി. തന്റെ ഭർത്താവിനെതിരെ പരാതി നൽകുന്നതിനാണ് യുവതി പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഇതിനു മുൻപ് ഈ യുവതി…
Read Moreപ്രഥമ ദൃഷ്ട്യാ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന് തോന്നുന്നില്ല; മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ്
കോഴിക്കോട്: സുരേഷ് ഗോപിക്കെതിരായ മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ കഴമ്പില്ലെന്ന വിലയിരുത്തലിൽ പോലീസ്. 354 എ വകുപ്പ് പ്രകാരമുള്ള കുറ്റം നടന് ചെയ്തിട്ടില്ലെന്നാണ് പ്രഥമ ദൃഷ്ട്യാലുള്ള കണ്ടെത്തല്‍. കേസില്‍ ബുധനാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ബുധനാഴ്ച പോലീസ് സുരേഷ് ഗോപിയെ വിശദമായി ചോദ്യം ചെയ്തിരുന്നു. അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല താന്‍ സ്പര്‍ശിച്ചതെന്നും അവര്‍ പരാതി ഉന്നയിച്ചപ്പോള്‍ ക്ഷമ ചോദിച്ചിരുന്നുവെന്നും സുരേഷ് ഗോപി മൊഴി നല്കി. ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന വ്യവസ്ഥയിലാണ് നടനെ വിട്ടയച്ചത്. എന്നാല്‍ കേസില്‍ ഇനി സുരേഷ് ഗോപിക്ക് നോട്ടീസ് അയയ്ക്കേണ്ടെന്ന് പോലീസ് പിന്നീട് തീരുമാനിക്കുകയായിരുന്നു.
Read Moreആലുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടി; മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിനെതിരെ പരാതി
കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയെടുത്തെന്ന് പരാതി. മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിനെതിരെയാണ് ആരോപണം. കുട്ടി കൊല്ലപ്പെട്ട് ദിവസങ്ങള്‍ മാത്രം കഴിഞ്ഞപ്പോഴാണ് സംഭവം. മുനീര്‍ എന്നയാള്‍ 1,20000 രൂപ തട്ടിയെടുത്തെന്നും പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ 70000 രൂപ തിരികെ നല്‍കിയെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു. കുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിലുള്ള പണം എടുക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് മുനീര്‍ ബന്ധപ്പെട്ടത്. എന്നാൽ പല തവണ പണം എടിഎം നിന്ന് ഇയാൾ എടുത്തു. പക്ഷേ എടുത്ത പണം തിരികെ കൊടുത്തില്ല. ആ സമയത്ത് ഇതിനെ കുറിച്ച് പുറത്ത് പറയാന്‍ കഴിയുന്ന മാനസിക അവസ്ഥയില്‍ ആയിരുന്നില്ല. എന്നാൽ തങ്ങളെ അയാൾ പറ്റിക്കുകയാണെന്ന് മനസിലാക്കിയതോടെ പോലീസിൽ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു എന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. സര്‍ക്കാര്‍ നല്കിയ സാമ്പത്തിക സഹായത്തില്നിന്നുള്ള പണമല്ല നഷ്ടമായത്. അത് കുട്ടികളുടെ പേരില്‍…
Read Moreസൈനബയുടെ കൊലപാതകം: പെട്ടെന്ന് പണക്കാരനാകാനുള്ള എളുപ്പമാർഗമെന്ന് ആൺസുഹൃത്തിന്റെ വെളിപ്പെടുത്തൽ
കോഴിക്കോട്: വീട്ടമ്മയെ കാറില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തില്‍ കൂട്ടുപ്രതി സേലത്ത് പിടിയില്‍. കഴിഞ്ഞ ദിവസം അറസ്റ്റിലായ സമദിന്റെ സുഹൃത്ത് ഗൂഡല്ലൂർ സ്വദേശി സുലൈമാനാണ് പിടിയിലായത്. ഇയാളെ വൈകുന്നേരത്തോടെ കസബാ പോലീസ് കോഴിക്കോട്ട് എത്തിക്കും. തമിഴ്നാട് പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.വെള്ളിപറമ്പ് വടക്കേ വീരപ്പൊയില്‍ മുഹമ്മദലിയുടെ ഭാര്യ സൈനബയാണ് (57) ഈ മാസം ഏഴിനു കൊല്ലപ്പെട്ടത്. കേസില്‍ മലപ്പുറം താനൂര്‍ കുന്നുംപുറം പള്ളി വീട് സമദിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സമദിന്റെ ഡ്രൈവറാണ് സുലൈമാന്‍. ഇയാള്‍ ലോറി ഡ്രൈവറാണ്.ഗൂഡല്ലൂരില്‍ നിന്ന് ഇയാള്‍ കോയമ്പത്തുരിലേക്ക് ബസില്‍ പോയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണം കോയമ്പത്തൂരിലേക്ക് വ്യാപിപ്പിച്ചിരുന്നു. ഇതിനിടയിലാണ് ഇയാൾ സേലത്തുണ്ടെന്ന് സൂചന ലഭിച്ചത്. നിരവധി കേസുകളില്‍ പ്രതിയാണ് സുലൈമാനെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഗൂഡല്ലൂരില്‍ നിന്ന് പാസ്റ്ററെ തട്ടികൊണ്ടുപോയ കേസില്‍ പ്രതിയാണ്. ഇയാള്‍ ഒറ്റയ്ക്കാണ്…
Read More