കാവേരി നദീജല തർക്കത്തിൽ തമിഴ്നാട്ടിൽ പ്രതിഷേധം ആളിക്കത്തുന്നു. കർണാടകയും തമിഴ്നാടും കാവേരി നദീ ജല തർക്കം തുടങ്ങിയിട്ട് വർഷങ്ങളായി. കാവേരി ജലം തമിഴ്നാട്ടിൽ എത്തില്ലെന്ന വാദം മുൻ നിർത്തി 1916-ൽ മൈസൂർ ഭരണകൂടം കൃഷ്ണരാജ സാഗർ അണക്കെട്ട് നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ മദ്രാസ് അധികാരികൾ അതിനെ എതിർത്തു.നാളുകൾ നീണ്ട തർക്കത്തിനൊടുവിൽ 1924-ൽ പ്രാബല്യത്തിൽ വന്ന കരാറനുസരിച്ച് മൈസൂറിന് അണക്കെട്ടുണ്ടാക്കാനുള്ള തടസ്സം മാറി. അതോടൊപ്പം മദ്രാസ് പ്രവിശ്യയിലുണ്ടായിരുന്ന മേട്ടൂർ അണക്കെട്ടിലേക്ക് ജലമെത്തുന്നതിനു യാതൊരു വിധത്തിലുമുള്ള തടസങ്ങളും ഉണ്ടാകാൻ പാടില്ല എന്ന വ്യവസ്ഥയും ഉണ്ടായിരുന്നു. അതോടൊപ്പം 575.68 റ്റിഎംസി ജലത്തിന് തമിഴ്നാടിന് അർഹതയുണ്ടെന്ന വ്യവസ്ഥയും ഉണ്ടായിരുന്നു. കർണാടക ഭാഗത്ത് പുതിയതായി അണക്കെട്ടുകൾ നിർമിക്കുകയാണെങ്കിൽ അതിന് തമിഴ്നാടിന്റെ സമ്മതം ആവശ്യമായിരുന്നു. എന്നാൽ പ്രശ്നങ്ങൾ അവിടെ കൊണ്ട് തീർന്നില്ല. അതൊരു തുടക്കം മാത്രമായി മാറി. 1970 ൽ തമിഴ്നാട് കാവേരി പ്രശ്നം ഒരു ട്രൈബ്യൂണലിന്…
Read MoreCategory: Top News
ശാരീരികബന്ധത്തിന് വിസമ്മതിച്ചു; യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് കാമുകിയുടെ കൂട്ടുകാരി; നിലവിളിച്ചോടിയ യുവാവ് എല്ലാം തുറന്ന് പറഞ്ഞത് ഭാര്യയോട്; പിന്നീട് സംഭവിച്ചത്…
കാണ്‍പുര്‍: ശാരീരികബന്ധത്തിനു വിസമ്മതം പ്രകടിപ്പിച്ച യുവാവിന്റെ ജനനേന്ദ്രിയം കാമുകിയുടെ കൂട്ടുകാരി കടിച്ചുമുറിച്ചു. ഉത്തര്‍പ്രദേശിലെ കാണ്പുരിലാണു സംഭവം. ചൗബേപുർ മേഖലയിലെ താമസിക്കാരിയായ യുവതി രാത്രി തന്റെ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. യുവാവ് വീട്ടിലെത്തിയപ്പോൾ കാമുകിയുടെ കൂട്ടുകാരിയും അവിടെ ഉണ്ടായിരുന്നു. കൂട്ടുകാരിയുമായും ശാരീരികബന്ധത്തിലേർപ്പെടാൻ യുവാവിനെ നിർബന്ധിച്ചു. ഇതിനു വിസമ്മതിച്ച യുവാവിന്റെ സ്വകാര്യഭാഗത്തു യുവതി മാരകമായി കടിക്കുകയായിരുന്നു. ഗുരുതരമായി മുറിവേറ്റ യുവാവ് കാമുകിയുടെ വീട്ടിൽനിന്ന് ഓടിരക്ഷപ്പെട്ടു. യുവാവിന്റെ കരച്ചിൽകേട്ട് നാട്ടുകാരും ഓടിക്കൂടിയിരുന്നു. വീട്ടിലെത്തിയ യുവാവ് സംഭവം ഭാര്യയെ അറിയിച്ചു. പക്ഷേ, നാണക്കേടു ഭയന്ന് അവർ പരാതിക്കു മുതിർന്നില്ല. എന്നാൽ, രക്തം വാര്‍ന്ന് ഭര്‍ത്താവിന്റെ നില വഷളായതോടെ ഭാര്യ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഅപസ്മാരം മാറാരോഗമോ മാനസിക വിഭ്രാന്തിയോ അല്ല; വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കില്ല; ഹെെക്കോടതി
അപസ്മാരം ചികിത്സിച്ചു മാറ്റാൻ സാധിക്കാത്ത രോഗമോ മാനസിക വിഭ്രാന്തിയോ അല്ലാത്തതിനാൽ വിവാഹമോചനത്തിനുള്ള കാരണമായി ഇതിനെ കണക്കാക്കാൻ സാധിക്കില്ല ബോംബെ ഹൈക്കോടതി. പങ്കാളിക്ക് അപസ്മാരം ബാധിച്ചതിനാൽ മനോനില തകരാറിലാണെന്നും അവരോടൊപ്പം തുടർന്നു ജീവിക്കാൻ സാധിക്കില്ലെന്നും അതുകൊണ്ട് തനിക്ക് വിവാഹമോചനം വേണമെന്നും കാണിച്ച് മുപ്പത്തിമൂന്നുകാരന് നല്കിയ വിവാഹ മോചന ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. ജസ്റ്റിസുമാരായ വിനയ് ജോഷി, വാൽമീകി എസ്.എ മെനെസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് യുവാവിന്റെ ഹർജി തള്ളിയത്. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 (1) (iii) പ്രകാരമാണ് യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടത്. പങ്കാളികളില്‍ ആരെങ്കിലും ഒരാൾക്ക് സുഖപ്പെടുത്താൻ സാധിക്കാത്ത മാനസികാവസ്ഥയുള്ളവരോ തുടർച്ചയായി അല്ലെങ്കിൽ ഇടയ്ക്കിടെ അത്തരം മാനസിക വിഭ്രാന്തികൾ അനുഭവിക്കുന്നുണ്ടെങ്കിൽ വിവാഹമോചനം അനുവദിക്കാമെന്നാണ് ഈ വകുപ്പ് നിർദേശിക്കുന്നത്. അപസ്മാരമുണ്ടെന്നും അത് തന്റെ മാനസിക അവസ്ഥയെയും ആരോഗ്യത്തെയും യാതൊരു തരത്തിലും ബാധിച്ചില്ലെന്നു യുവതി വാദിച്ചു.
Read Moreകോവിഡിനേക്കൾ മാരകം “ഡിസീസ് എക്സ്’; കോവിഡിനെ അപേക്ഷിച്ചു മരണനിരക്ക് കൂടുതൽ; 50 ദശലക്ഷം ആളുകൾവരെ മരിച്ചേക്കാമെന്ന് ആശങ്ക
ലണ്ടൻ: കോവിഡ് തീർത്ത കെടുതികളിൽനിന്നു ലോകം കരകയറുന്നതിനിടെ കോവിഡിനെക്കാള്‍ മാരകപ്രഹരശേഷിയുള്ള മറ്റൊരു മഹാമാരി ലോകത്തെ പിടിച്ചുലയ്ക്കുമെന്ന മുന്നറിയിപ്പു നല്‍കുകയാണ് ബ്രിട്ടീഷ് ആരോഗ്യവിദഗ്ധര്‍. നിലവില്‍ “ഡിസീസ് എക്സ്’ എന്നു വിളിക്കുന്ന രോഗം 50 ദശലക്ഷം ആളുകളെ മരണത്തിലേക്കു തള്ളിവിടുമെന്ന ആശങ്കയും ഇവർ പങ്കുവയ്ക്കുന്നു. “ഡിസീസ് എക്സ്’ കോവിഡിനെ അപേക്ഷിച്ചു മരണനിരക്ക് ഉയർത്തുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു. ഡെയ് ലി മെയിലിനു നൽകിയ അഭിമുഖത്തിൽ യുകെ വാക്സിൻ ടാസ്ക്ഫോഴ്സിന്റെ മുൻ ചെയർമാന് കേറ്റ് ബിംഗ്ഹാം ആണ് മഹാമാരിയെക്കുറിച്ചുള്ള മുന്നറിയിപ്പു നൽകുന്നത്. ലോകത്തു വൻ വാക്സിനേഷൻ കാമ്പയിനുകൾ നടത്തേണ്ട സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദമാക്കുന്നു. ഒരു നൂറ്റാണ്ട് മുമ്പ് ലോകത്തെ ഞെട്ടിച്ച സ്പാനിഷ് ഫ്ളു പോലെ തന്നെ വിനാശകരമായിത്തീരാം പുതിയ പകർച്ചവ്യാധി. 20-25 ദശലക്ഷം പേരാണ് സ്പാനിഷ് ഫ്ളു പിടിപെട്ടു മരിച്ചത്. 2019ന്റെ അവസാനത്തിൽ ചൈനയിലെ വുഹാനിലാണ് കോവിഡ് 19 റിപ്പോർട്ട്…
Read Moreവലവിരിച്ച് പോലീസ്, വലപൊട്ടിച്ച് റോബിനും..! കുമാരനല്ലൂർ കഞ്ചാവ് കേസിലെ പ്രതിയും പോലീസും നേർക്ക് നേർ; പ്രതി ആറ്റില്‍ ചാടി,കരയ്ക്ക് നോക്കിനിന്ന് പോലീസും…
കോട്ടയം: കഞ്ചാവ് ശേഖരം പിടികൂടാനെത്തിയ പോലീസ് സംഘത്തിനുനേരേ വളര്‍ത്തുനായ്ക്കളെ അഴിച്ചുവിട്ട് ഓടി രക്ഷപ്പെട്ട പ്രതി റോബിന് ഇന്നലെയും പോലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞു. കോട്ടയം പാറമ്പുഴ കൊശമറ്റം ഭാഗത്ത് ഇയാള്‍ക്കായി അന്വേഷണം നടത്തുകയായിരുന്ന പോലീസ് സംഘത്തിനു മുന്നില്‍പ്പെട്ട റോബിന് ആറ്റില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. റോബിനായി സംസ്ഥാന വ്യാപകമായി വല വിരിച്ചിരിക്കുകയാണ് പോലീസ്. ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തില്‍ കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിനിടയില്‍ റോബിന്റെ കൂട്ടാളികളായ രണ്ടു പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നായ പരിശീലന കേന്ദ്രത്തില്‍ നായ്ക്കള്‍ക്കൊപ്പം വില കൂടിയ മീനുകളെയും വളര്‍ത്തിയിരുന്നു. മീനുകളെ കൊണ്ടുപോകുന്നതിനായി കഴിഞ്ഞ രാത്രിയില്‍ എത്തിയതായിരുന്നു മൂന്നംഗ സംഘം. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടു. മറ്റു രണ്ടു പേരെയാണ് പിടികൂടിയിരിക്കുന്നത്. ആര്‍പ്പൂക്കര സ്വദേശികളായ റെണാള്‍ഡോ (ടുട്ടു-22), ജോര്‍ജ് (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…
Read Moreനിരന്തരമായ് മർദിച്ചു, ചവറ്റുകുട്ടയിൽ നിന്ന് ഭക്ഷണം കഴിക്കാൻ ആവശ്യപ്പെട്ടു, ജോലിയ്ക്കായെത്തിയ പതിനാറുകാരിക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം; ആർമി മേജറും ഭാര്യയും അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച സൈനിക ഉദ്യോഗസ്ഥനെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പല്ലുകൾ ഒടിഞ്ഞ നിലയിലായിരുന്നു. ശരീരത്തിൽ പൊള്ളലേറ്റ പാടുകളും ഉണ്ടായിരുന്നു. ആസാമിലാണ് സംഭവം. പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട്ടിൽ മൂക്കിന് പൊട്ടലും നാവിൽ ആഴത്തിലുള്ള മുറിവുകളും കണ്ടെത്തി. ദേഹമാസകലം മുറിവുകളുള്ള പതിനാറുകാരിയെ ദമ്പതികൾ ആറുമാസത്തോളം പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്തുവെന്നാണ് പരാതി. പെൺകുട്ടി ഭക്ഷണം അഭ്യർത്ഥിച്ചപ്പോൾ ചവറ്റുകുട്ടയിൽ നിന്ന് കഴിക്കാനാണ് അവർ പറഞ്ഞത്. തന്നെ വസ്ത്രം ധരിപ്പിച്ച് രക്തം വരുന്നതുവരെ മർദിച്ചെന്നും സ്വന്തം രക്തം നക്കാൻ പോലും നിർബന്ധിതനാകുന്ന തരത്തിലാണ് പീഡനത്തിനിരയായതെന്നും പെൺകുട്ടി ആരോപിച്ചു. കോണിപ്പടിയിൽ നിന്ന് വീണ് പെൺകുട്ടിക്ക് പരിക്കേറ്റതെന്നാണ് പ്രതികളായ ദമ്പതികൾ വാദിച്ചത്. പോക്സോ, എസ്സി/എസ്ടി നിയമങ്ങളും മറ്റ് പ്രസക്തമായ വകുപ്പുകളും ചേർത്താണ് കേസെടുത്തിരിക്കുന്നത്. ആറ് മാസത്തിലേറെയായി താൻ പീഡനത്തിന് ഇരയായതായി പെൺകുട്ടി ഞങ്ങളെ അറിയിച്ചു. ഇന്ത്യൻ ആർമിയിൽ മേജർ റാങ്കിലുള്ള പ്രതി, പെൺകുട്ടിയെ ശിശുപരിപാലനത്തിനായ് വാടകയ്ക്കെടുക്കുകയും…
Read Moreപന്നിക്കു വെച്ച കെണിയിൽ വീണത് യുവാക്കൾ; കരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടവരെ തിരിച്ചറിഞ്ഞു
കരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ യുവാക്കളെ തിരിച്ചറിഞ്ഞു. ഇരുവരുടേയും മൃതദേഹം പുറത്തെടുത്തു. പ്രദേശത്തുനിന്ന് കാണാതായ കോട്ടേക്കാട് സ്വദേശി ഷിജിത്ത് (22), കാളാണ്ടിത്തറ പുതുശ്ശേരിതറ സ്വദേശി സതീശ് (22) എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തത്. മൃതദേഹങ്ങൾ ഒന്നിന് മുകളിൽ ഒന്നായാണ് കുഴിച്ചു മൂടിയത്. മൃതദേഹങ്ങളിൽ വസ്ത്രം ഇല്ലായിരുന്നു. സ്ഥലം ഉടമ ആനന്ദകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉടൻ തന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. പന്നിയെ പിടികൂടാൻ സ്ഥാപിച്ചിരുന്ന കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച യുവാക്കളെ താൻ വയലിൽ കുഴിച്ചു മൂടിയെന്നു സ്ഥലമുടമ അനന്തൻ സമ്മതിച്ചു. അടിപിടിക്കേസുമായി ബന്ധപ്പെട്ട് സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത് എന്നിവർക്കെതിരെ ഞായറാഴ്ച കസബ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ പോലീസിനെ ഭയന്ന് ഇവർ ഒളിവിൽ പോയി. തിങ്കളാഴ്ച പുലർച്ചയോടെ പോലീസ് ഇവരെ തിരക്കിയെത്തിയതിനെ തുടർന്ന് നാലുപേരും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സതീഷിനും ഷിജിത്തിനും ഷോക്കേറ്റത്.
Read More‘എനിക്ക് നിങ്ങളോടൊന്നും പറയാനില്ല’; എന്റെ ആവശ്യങ്ങള്‍ ഞാന്‍ ഉള്ളവരോട് പറഞ്ഞോളാം; ഷാരോണ്‍ വധക്കേസില്‍ പുറത്തിറങ്ങിയ ഗ്രീഷ്മയുടെ പ്രതികരണം ഞെട്ടിക്കുന്നത്
ആലപ്പുഴ: പാറശാല ഷാരോണ്‍ വധക്കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് ജയില്‍ മോചിതയായ ശേഷം മാധ്യമങ്ങളോടു പ്രതികരിച്ച് ഗ്രീഷ്മ. അടുത്ത നടപടിയെന്താണെന്നുള്ളത് അതനുസരിച്ച് തീരുമാനിക്കുമെന്ന് ഗ്രീഷ്മ മാധ്യമങ്ങളോടു പറഞ്ഞു. തമിഴ്നാട്ടിലേക്ക് കേസ് മാറ്റണമെന്ന ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘എന്റെ ആവശ്യങ്ങള്‍ ഞാന്‍ ഉള്ളവരോടു പറഞ്ഞോളാം. എനിക്ക് നിങ്ങളോടൊന്നും പറയാനില്ല’ എന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണോയെന്ന ചോദ്യത്തോട് അതു കോടതിയില്‍ ഉള്ള കാര്യമല്ലേ എന്നും ഗ്രീഷ്മ പ്രതികരിച്ചു. കോടതിയിലുള്ള കാര്യങ്ങള്‍ കോടതി പരിഗണിക്കട്ടേയെന്ന് കൂടെയുണ്ടായിരുന്ന അഭിഭാഷകനും പറഞ്ഞു. കേസിലെ മറ്റ് പ്രതികളായ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. ആണ്‍സുഹൃത്തായ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി നൽകി ഗ്രീഷ്മ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകം. 2022 ഒക്ടോബര്‍ 31നാണ് ഗ്രീഷ്മ അറസ്റ്റിലായത്.
Read Moreവിവാഹ ചടങ്ങിനിടെ തീപിടുത്തം; 113 മരണം; വരനും വധുവും ഉള്‍പ്പെടെ അപകടത്തില്‍ മരിച്ചെന്ന് സൂചന; 150ലേറെ പേര്‍ക്ക് പരുക്ക്
ഇറാഖില്‍ വിവാഹ ചടങ്ങിനിടെ തീപിടുത്തം. വടക്കന്‍ നിനവേ പ്രവിശ്യയിലെ അല്‍ ഹംദാനിയ ജില്ലയിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു ആഘോഷം. തീപിടുത്തത്തിൽ 113 മരണം. 150 ലേറെ പേര്‍ക്ക് പരുക്ക്. വിവാഹ ആഘോഷച്ചടങ്ങുകള്‍ക്കിടെ പടക്കം പൊട്ടിച്ചതിനെ തുടർന്ന് തീപടരുകയായിരുന്നു എന്നാണ് നിഗമനം. വരനും വധുവും ഉള്‍പ്പെടെ അപകടത്തില്‍ മരിച്ചെന്ന് സൂചന. നൂറുകണക്കിന് ആളുകളാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. പരുക്കേറ്റവരെ നിനവേ പ്രവിശ്യയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എത്ര പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് ഇനിയും വ്യക്തത വന്നിട്ടില്ലെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ഇറാഖ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.
Read Moreസംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ വ്യാപക മഴക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ വ്യാഴാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്.ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും, ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. സെപ്റ്റംബർ 28 , 29 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശകതമായ മഴ ആയതിനാൽ മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണ്. വെള്ളിയാഴ്ചയോടെ ആൻഡമാൻ കടലിൽ ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീട് ഇത് ശക്തി കൂടിയ ന്യൂനമർദമാകുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.
Read More