തൃശൂര്‍: തൃശൂരില്‍ ബാര്‍ അടിച്ച് തകര്‍ത്ത് യുവാക്കൾ. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യം വിലകുറച്ച് നല്കിയില്ലെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്. ഇരിങ്ങപുറം സ്വദേശികളായ അഭിഷേക്, ശ്രീഹരി എന്നിവരാണ് പിടിയിലായത്. കോട്ടപ്പടി ഫോര്‍ട്ട് ഗേറ്റ് ബാറില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. 140 രൂപ വിലയുള്ള മദ്യം 100 രൂപയ്ക്ക് നല്‍കണമെന്ന് യുവാക്കള്‍ ആവശ്യപ്പെട്ടു. ഇത് നല്‍കാതെ വന്നതോടെ ജീവനക്കാരുമായി ഉന്തും തള്ളുമുണ്ടായി. ഇവരെ ഇവിടെനിന്ന് പുറത്താക്കിയതിന് പിന്നാലെ ഇരുമ്പ് വടിയുമായി എത്തി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read MoreCategory: Top News
പോക്സോ അട്ടിമറിക്കേസ്; ആരാണ് “വിച്ചി’?ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്; സിപിഎം മുൻ എംഎൽഎ കൂടുതൽ കുരുക്കിലേക്ക്
കോഴിക്കോട്: സിപിഎം നേതാവും മുൻ എംഎൽഎയുമായ ജോർജ് എം. തോമസ് ആരോപണവിധേയനായ പോക്സോ അട്ടിമറിക്കേസിൽ വൻ ഗൂഢാലോചന നടന്നതായുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ് അടക്കമുള്ളവരാണ് കേസ് അട്ടിമറിക്കാനായി നടത്തിയ ആസൂത്രിതമായ ഗൂഡാലോചനയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ”വിച്ചി’ എന്നു ഓമനപ്പേരുള്ള ഒരാളാണ്. ചെറുവാടി സ്വദേശിയായ സിദീഖ് എന്ന പ്രവാസി വ്യവസായിയുടെ പേരാണ് വിച്ചി. പക്ഷേ പോലീസിനെ സ്വാധീനിച്ച് നടത്തിയ അട്ടിമറിയിലൂടെ മലപ്പുറം വേങ്ങര കണ്ണഞ്ചേരി മുഹമ്മദ് മുസ്തഫ (മാനു-45) എന്നയാളായി പ്രതി. യഥാർഥ പ്രതിയെ മാറ്റി മറ്റൊരാളെ പ്രതിയാക്കാൻ വൻ ചരടുവലികളാണ് നടന്നത്. തെളിവുനശിപ്പിക്കാനായി, അഭിഭാഷകന്റെ നിർദേശ പ്രകാരം പീഡനം നടന്ന കെട്ടിടം ഇടിച്ചുപൊളിച്ചു കളയുകയും ചെയ്തു. അതുകൊണ്ട് തെളിവെടുപ്പിൽ പെണ്‍കുട്ടിക്ക് സ്ഥലം തിരിച്ചറിയാൻ കഴിഞ്ഞില്ല -തുടങ്ങിയ ഗൗരവമേറിയ ആരോപണങ്ങളാണ് പെണ്‍കുട്ടിയുടെ മാതാവ് ഉന്നയിച്ചിരിക്കുന്നത്. വ്യവസായിയുടെ പേര് പുറത്തു പറയാതിരിക്കാനായി…
Read Moreഡോക്ടറെ പീഡിപ്പിച്ച കേസിൽ സിഐ കുറ്റക്കാരൻ; പ്രോസിക്യൂട്ട് ചെയ്യാനായി അനുമതി തേടി ക്രൈംബ്രാഞ്ച്; മൂന്ന് കേസിൽ പ്രതിയായിട്ടും അകത്ത് കിടക്കാതെ പോലീസ് സംഘടനാ നേതാവ്
കാട്ടാക്കട : വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ സിഐ കുറ്റക്കാരനെന്ന് ക്രൈംബ്രാഞ്ച്. മലയിൻകീഴിലെ മുൻ ഇൻസ്പെക്ടർ എ.വി. സൈജുവിനെ പ്രോസിക്യൂട്ട് ചെയ്യാനായി ക്രൈംബ്രാഞ്ച് ആഭ്യന്തരവകുപ്പിന്റെ അനുമതി തേടി. ഇതുകൂടാതെ മറ്റൊരു പീഡനക്കേസിലും വ്യാജരേഖാ കേസിലും പ്രതിയായിട്ടും പോലീസ് സംഘടനാ നേതാവായ സൈജുവിനെ പോലീസിൽനിന്ന് പിരിച്ചുവിടാൻ നടപടിയില്ല. തിരുവനന്തപുരത്ത് മലയിൻകീഴിലും കൊച്ചി സിറ്റി കൺട്രോൾ റൂമിലുമെല്ലാം ഇൻസ്പെക്ടറായിരുന്നു എ.വി.സൈജു. മലയിൻകീഴിൽ എസ്ഐയായി ജോലി നോക്കുന്ന സമയത്ത് പരിചയക്കാരിയായ വനിത ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2019 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റിന്റെ അന്വേഷണത്തിൽ പരാതി ശരിയെന്ന് കണ്ടെത്തിയതോടെയാണ് സൈജുവിനെതിരെ കുറ്റപത്രം നൽകാൻ തീരുമാനിച്ചത്. അതിന്റെ മുന്നോടിയായാണ് പ്രോസിക്യൂഷൻ അനുമതിക്കായി ആഭ്യന്തരവകുപ്പിനെ സമീപിച്ചിരിക്കുന്നത്.കുറ്റക്കാരനെന്ന് കണ്ടെത്തിയത് കൂടാതെ മറ്റൊരു പീഡനക്കേസിലും വ്യാജരേഖാകേസിലും പ്രതിയായ സൈജു ഒരു ദിവസം പോലും അറസ്റ്റിലായിട്ടില്ല. എല്ലാകേസിലും ജാമ്യം കിട്ടുംവരെ ഒളിവിൽ കഴിയാൻ അവസരം…
Read Moreഅമേരിക്കയില്‍ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയതായി പരാതി ! 300ലധികം പേര് തട്ടിപ്പിനിരയായെന്ന് സൂചന
അമേരിക്കയില്‍ നഴ്സിംഗ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയതായി സൂചന.കൊല്ലം ജില്ലയിലെ 40 ഉദ്യോഗാര്‍ഥികളില്‍ നിന്ന് 60 ലക്ഷം രൂപയിലധികം വാങ്ങി കബളിപ്പിച്ചതായാണ് പരാതി. യുഎസിലെ വിര്‍ജീനിയയില്‍ ജോലി വാങ്ങി തരാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. വിരമിച്ച സെക്രട്ടേറിയേറ്റ് പ്രിന്റിങ് ഡയറക്ടറും അഡീഷനല്‍ സെക്രട്ടറിയുമായ ചവറ പുതുക്കാട് മഠത്തില്‍ വീട്ടില്‍ ജയിംസ് രാജ്, തമിഴ്നാട് ചെന്നൈ അണ്ണാനഗറിലുള്ള എജ്യൂഫ്യൂച്ചറിസ്റ്റിക് ലേണിങ് പ്രൈവറ്റ് ലിമിറ്റഡ് എംഡി ജോസഫ് ഡാനിയേല്‍ എന്നിവര്‍ക്കെതിരെയാണു പരാതി നല്‍കിയത്. 2022 ജനുവരിയില്‍ യൂണിറ്റാറ്റിസ് യൂണിവേഴ്സിറ്റാസ് സാരവത്താരിസ് എന്ന യൂണിവേഴ്സിറ്റി നടത്തുന്ന നാലാഴ്ചത്തെ ഓണ്‍ലൈന്‍ സിഎന്‍എ കോഴ്സില്‍ പങ്കെടുക്കുന്നവര്‍ക്ക് ആറു മാസത്തിനുള്ളില്‍ ഇബി3 വീസ നല്‍കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നുവെന്നു തട്ടിപ്പിനിരയായവരുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. കോഴ്സിനായുള്ള തുക ജോസഫ് ഡാനിയേലിന്റെ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് നല്‍കിയത്. യൂണിവേഴ്സിറ്റിയുടെ ഏജന്‍സിയാണു ജോസഫ് ഡാനിയേലിന്റെ സ്ഥാപനമെന്നു തെറ്റിദ്ധരിപ്പിച്ചാണു…
Read Moreകൊതുക് നിവാരണിയില് ഒളികാമറ വച്ച് പ്രതിശ്രുത വധൂവരന്മാരുടെ സ്വകാര്യ ദൃശ്യം പകര്‍ത്തി ! യുവാവ് അറസ്റ്റില്‍
കോഴിക്കോട് ഹോട്ടല്‍ മുറിയില്‍ താമസിച്ച പ്രതിശ്രുത വധൂവരന്മാരുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഒളികാമറ ഉപയോഗിച്ച് പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്ത കേസില്‍ ഹോട്ടല്‍ ജീവനക്കാരന് പിടിയില്‍. ചേലേമ്പ്ര സ്വദേശി മക്കാടംപള്ളി വീട്ടില്‍ അബ്ദുല്‍ മുനീര്‍(35) എന്നയാളെയാണ് കോഴിക്കോട് നിന്നും കഴിഞ്ഞ ദിവസം തിരൂര്‍ പോലീസ് പിടികൂടിയത്. കോഴിക്കോട്ടെ ഹോട്ടലില്‍ മാസങ്ങള്‍ക്കു മുമ്പാണ് ദമ്പതികള്‍ റൂമെടുത്ത് താമസിച്ചത്. പിന്നീട് പ്രതി സ്വകാര്യ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നു പറഞ്ഞു പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. തിരൂര്‍ കുറ്റൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയില്‍ അന്വേഷണം നടത്തി പ്രതിയെ കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് പിടികൂടുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് ലാപ്ടോപ്പും കൊതുകിനെ കൊല്ലാന്‍ ഉപയോഗിക്കുന്ന യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച കാമറയും പോലീസ് കണ്ടെടുത്തു. തിരൂര്‍ സി.ഐ ജിജോ എം.ജെ യുടെ നേതൃത്വത്തില്‍ എസ്.ഐ വിപിന്‍. കെ.വി സി.പി.ഒമാരായ ധനീഷ്കുമാര്‍, അരുണ്‍, ദില്‍ജിത്ത്, സതീഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ്…
Read Moreസാമ്പാറിൽ പ്ലാസ്റ്റിക് ബാഗ്; ഫ്രീസറിലെ ഇറച്ചി ഗുണനിലവാരമില്ലാത്തത്; ശുചിത്വം തീരെയില്ല; പ്രമുഖ ഹോട്ടലിലെ അടുക്കളയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ
ചെന്നൈ: സാമ്പാറിൽ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ. ചെന്നൈയിലെ പ്രശസ്തമായ ചെട്ടിനാട് റസ്റ്ററന്റിലാണ് സംഭവം. ഭക്ഷ്യവിഷബാധയേറ്റതായി ഉപഭോക്താക്കളിൽനിന്ന് പരാതി ലഭിച്ചതിന് തുടർന്നാണ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. അടുക്കളയിലെ കറികളും സാമ്പാറും അടങ്ങിയ വലിയ പാത്രങ്ങൾ ഉദ്യോഗസ്ഥർ പരിശോധിക്കവെയാണ് സാമ്പാർ പാത്രത്തിൽ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തിയത്. ഉദ്യോഗസ്ഥർ പ്ലാസ്റ്റിക് ബാഗ് പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർ ജീവനക്കാരെ ചോദ്യം ചെയ്യുന്നതും വീഡിയോയിൽ കാണാം. അടുക്കളയിൽ ശുചിത്വം തീരെയില്ലെന്നും ഫ്രീസറിലെ ഇറച്ചിക്ക് ഗുണനിലവാരമില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഹോട്ടൽ അടയ്ക്കാൻ നിർദേശം നൽകുകയും ചെയ്തു.
Read Moreസംസ്ഥാനത്തിന് വീണ്ടും നാണക്കേട്; കൊല്ലത്ത് വിദേശവനിതയെ പീഡിപ്പിച്ച് യുവാക്കൾ; മദ്യം നൽകാമെന്ന് പ്രലോഭിപ്പിച്ച് ആളെഴിഞ്ഞ വീട്ടിലെത്തിച്ചായിരുന്നു ക്രൂരത
കൊല്ലം: കരുനാഗപ്പള്ളിയില്‍ വിദേശ വനിതയെ മദ്യം നല്കി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ചെറിയഴിക്കല്‍ പന്നിശേരില്‍ നിഖില്‍ (28), അരയശേരില്‍ ജയന് എന്നിവരാണ് പിടിയിലായത്. വള്ളിക്കാവ് അമൃതപുരിയില്‍ എത്തിയ അമേരിക്കയില്‍ നിന്നുള്ള 44 കാരിയാണ് പീഡനത്തിന് ഇരയായത്. രണ്ടുദിവസം മുമ്പാണ് സംഭവം നടന്നത്. മദ്യം നല്കി ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. ആശ്രമത്തിനു സമീപമുള്ള ബീച്ചില്‍ ഇരിക്കുകയായിരുന്ന വനിതയെ സമീപിച്ച പ്രതികള്‍ സൗഹൃദം സ്ഥാപിച്ച ശേഷം മദ്യം തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബൈക്കില്‍ കയറ്റുകയായിരുന്നു. പിന്നീട് ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി മദ്യം നല്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. അമിതമായ മദ്യം കഴിച്ചതിനാല്‍ സ്ത്രീക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. പിന്നീട് ആശ്രമത്തിലെത്തിയ ഇവര്‍ അധികൃതരോട് വിവരം പറയുകയായിരുന്നു. ആശ്രമം അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസ് സ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Moreനിയമവശങ്ങൾ ഓർമിപ്പിച്ച് വിനയൻ..! “അങ്ങയോടൊന്നും ചോദിച്ചില്ല’; അവാർഡ് വിവാദത്തിൽ മന്ത്രി സജി ചെറിയാന്റെ മറുപടി തള്ളി വിനയൻ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരനിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് അഹിതമായി ഇടപെട്ടെന്ന ആരോപണത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവന തള്ളി സംവിധായകൻ വിനയൻ. രഞ്ജിത്തിന് മന്ത്രി ക്ലീൻ ചിറ്റ് നൽകിയത് അംഗീകരിക്കാനാവില്ലെന്നും ജൂറി അംഗമായ നേമം പുഷ്പരാജ് നടത്തിയ വെളിപ്പെടുത്തലുകളിൽ രഞ്ജിത് തന്നെയാണ് മറുപടി നൽകേണ്ടതെന്നും വിനയൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ചെയർമാൻ ഒരിടപെടലും നടത്തിയിട്ടില്ലത്രേ എന്നാണ് മന്ത്രി പറഞ്ഞത്. അങ്ങയോടല്ലല്ലോ ഞങ്ങളത് ചോദിച്ചത്, ശ്രീ രഞ്ജിത്തിനോടല്ലേ? രഞ്ജിത്ത് ഉത്തരം പറയട്ടെ. താങ്കളുടെ പിഎസ് ആയ മനു സി. പുളിക്കനോട് തുടക്കദിവസങ്ങളിൽ തന്നെ ചെയർമാൻ രഞ്ജിത് അനാവശ്യമായി ഇടപെടുന്നു എന്ന് ജൂറി അംഗം നേമം പുഷ്പരാജ് പറഞ്ഞിരുന്നു. അങ്ങ് സെക്രട്ടറിയോട് ഒന്നന്വേഷിക്കണമെന്നും വിനയൻ കുറിച്ചു. വിശ്വവിഖ്യാത സംവിധായകർ എന്ത് പറഞ്ഞാലും വിശ്വസിക്കുമെന്നാണോയെന്നും അതിന് നിയമവും ചട്ടവുമൊന്നും നോക്കേണ്ടതില്ലേയെന്നും വിനയൻ കൂട്ടിച്ചേർത്തു.
Read Moreനൗഷാദിന്റെ തിരോധാനവും തിരുച്ചുവരവും;അഫ്സാന വിട്ടുകൊടുക്കില്ല, പോലീസിനെതിരേ പരാതിയുമായി തിരുവനന്തപുരത്തേക്ക്
പത്തനംതിട്ട: നൗഷാദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭാര്യ അഫ്സാന വിട്ടുകൊടുക്കാന്‍ തയാറല്ല. ഇന്ന് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മീഷന്, വനിതാ കമ്മീഷന് എന്നിവര്‍ക്കു പരാതി നല്‍കുമെന്ന് അഫ്സാന അറിയിച്ചു. ഭര്‍ത്താവ് നൗഷാദിനെ കാണാതായതുമായി ബന്ധപ്പെട്ടു തന്നെ കസ്റ്റഡിയിലെടുത്ത പോലീസ് സംഘം ക്രൂരമായി മര്‍ദിച്ചെന്നും കുരുമുളക് സ്പ്രേ പ്രയോഗം നടത്തിയെന്നും പട്ടിണിക്കിട്ടെന്നുമാണ് അഫ്സാനയുടെ പരാതി. ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന തരത്തില്‍ മൊഴി ലഭിക്കുന്നതിനുവേണ്ടി പോലീസ് ശ്രമിച്ചുവെന്നും അഫ്സാന കുറ്റപ്പെടുത്തി. പോലീസ് കസ്റ്റഡിയിലെ ക്രൂര പീഡനത്തിനൊടുവിലാണ് നൗഷാദിനെ താന്‍ കൊന്നുവെന്ന മൊഴി നല്‍കിയത്. ജാമ്യം ലഭിച്ചു വീട്ടിലെത്തിയ അഫ്സാനയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകളേറെയുള്ളതായി പറയുന്നു. നടക്കാനോ അധികസമയം നില്‍ക്കാനോ കഴിയുന്നില്ല. ഇന്നലെ ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. തിരുവനന്തപുരത്തു താമസിച്ചു ചികിത്സ തുടരാനാണ് തീരുമാനം. അന്വേഷണം തുടങ്ങിഅഫ്സാനയുടെ ആരോപണങ്ങളില്‍ വകുപ്പുതല അന്വേഷണം പോലീസ ആരംഭിച്ചു. പത്തനംതിട്ട അഡീഷണല്‍ എസ്പി ആര്.…
Read Moreസംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം; രഞ്ജിത്തിനെ മാറ്റണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും; മാറ്റിയില്ലെങ്കിൽ, സംഭവിക്കാൻ പോകുന്നതിനെക്കുറിച്ച് വിനയൻ…
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ചലച്ചിത്ര സംവിധായകൻ വിനയൻ വ്യക്തമാക്കി. രഞ്ജിത്തിനെ മാറ്റിയില്ലെങ്കിൽ തെളിവ് സഹിതം കോടതിയെ സമീപിക്കാനാണ് ആലോചിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന് ജൂറി അംഗം നേമം പുഷ്പരാജിന്റെ ശബ്ദസന്ദേശം കഴിഞ്ഞ ദിവസം വിനയൻ പുറത്ത് വിട്ടിരുന്നു. വിനയന്റെ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയെ ജൂറി അംഗങ്ങൾ ബാഹ്യസമ്മർദ്ദത്താൽ എതിർത്തെന്നാണ് ഓഡിയോ സന്ദേശത്തിൽ പറയുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിനെ ചവറു പടമെന്ന് പറഞ്ഞ് ഒഴിവാക്കാൻ ജൂറി അംഗങ്ങളോട് ആവശ്യപ്പെട്ടുവെന്നാണ് വിനയന്റെ ആരോപണം. പല അവാർഡുകൾക്കും പത്തൊൻപതാം നൂറ്റാണ്ടിനെ പരിഗണിച്ചെങ്കിലും ചിത്രത്തെ ഒഴിവാക്കാൻ രഞ്ജിത്ത് ശ്രമം നടത്തിയെന്നും വിനയൻ പറയുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന് മൂന്ന് അവാർഡ് ലഭിച്ചെങ്കിലും അവാർഡ് നിർണയം തിരുത്താനും രഞ്ജിത്ത് ഇടപെട്ടുവെന്ന് വിനയൻ ആരോപിക്കുന്നു. അക്കാദമി ചെയർമാൻ സ്ഥാനത്ത്…
Read More