കൽപ്പറ്റ: വയനാട്ടിൽ ഗർഭിണിയായ യുവതി അഞ്ചു വയസുള്ള മകളെയും കൊണ്ട് പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവും ഭർതൃമാതാപിതാക്കളും പോലീസിൽ കീഴടങ്ങി. വെണ്ണിയോട് ജൈൻ സ്ട്രീറ്റിൽ അനന്തപുരി ഹൗസിൽ ഓംപ്രകാശ് (36), അച്ഛൻ ഋഷഭ രാജ്, അമ്മ ബ്രാഹ്മിലി എന്നിവരാണ് ഇന്ന് രാവിലെ കന്പളക്കാട് പോലീസിൽ കീഴടങ്ങിയത്. ഓംപ്രകാശിന്റെ ഭാര്യയും കണിയാന്പറ്റ ചീങ്ങാടി വിജയമന്ദിരം സി.വി. വിജയകുമാറിന്റെ മകളുമായ ദർശന (34) ഇവരുടെ അഞ്ചു വയസുള്ള മകൾ ദക്ഷയോടൊപ്പം ജൂലൈ 13നാണ് വെണ്ണിയോട് പുഴയിൽ ചാടിയത്. ദർശനയെ നാട്ടുകാർ പുഴയിൽ നിന്നു രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ദക്ഷയുടെ മൃതദേഹം ഏതാനും ദിവസങ്ങൾക്കുശേഷമാണ് കിട്ടിയത്. ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തതിനെ തുടർന്ന് ഭർത്താവും വീട്ടുകാരും ഒളിവിൽ പോവുകയായിരുന്നു. മുൻകൂർ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.
Read MoreCategory: Top News
അസ്ഫാക്കിനെതിരേ ഡല്‍ഹിയിലും പോക്സോ കേസ് ! അന്ന് ഇരയായത് പത്തുവയസുകാരി
ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂര ലൈംഗികപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലം മുമ്പും പീഡനക്കേസിലെ പ്രതി. ആ സംഭവത്തില്‍ ഇയാള്‍ക്കെതിരെ ഡല്‍ഹിയില്‍ പോക്സോ കേസുണ്ട്. 2018-ലാണ് കേസിന് ആസ്പദമായ നടന്നതെന്ന് എറണാകുളം റൂറല്‍ പോലീസ് അറിയിച്ചു. പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് നേരത്തെയുണ്ടായിരുന്ന കേസ്. അന്ന് ജയിലിലായ അസ്ഫാക് ഒരു മാസം തടവില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. 2018-ല്‍ ഗാസിപുര്‍ പോലീസാണ് അസഫാക്കിനെ അറസ്റ്റ് ചെയ്തത്. മറ്റ് എവിടെയെങ്കിലും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നതടക്കം പോലീസ് അന്വേഷിച്ച് വരികയാണ്. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിക്കുന്നു.
Read Moreചലച്ചിത്ര പുരസ്കാര നിർണയത്തിൽ രഞ്ജിത് ഇടപെട്ടെങ്കിൽ അത് തെറ്റ്; സംഗീതമേഖലയിൽ തനിക്കെതിരെ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് എം ജയചന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരനിർണയ ഘട്ടത്തിൽ ജൂറി അംഗം പോലുമല്ലാത്ത അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടുണ്ടെങ്കിൽ അത് തെറ്റാണെന്ന് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. സംവിധായകൻ വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ച അറിവ് മാത്രമേ ഇക്കാര്യത്തിൽ തനിക്കുള്ളൂ. സത്യം വിജയിക്കും എന്നതിലാണ് താൻ വിശ്വസിക്കുന്നതെന്നും ജയചന്ദ്രൻ കൂട്ടിച്ചേർത്തു. പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു അദ്ദേഹം. സംഗീതമേഖലയിൽ തനിക്കെതിരെ ശക്തമായ ലോബി പ്രവർത്തിക്കുന്നുണ്ട്. അവർ കാരണം ഇഷ്ടംപോലെ സിനിമകളിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അടുത്തകാലത്തുപോലും ലോബിയുടെ ഭാഗമായി സിനിമയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടു. പക്ഷേ ഈശ്വരന്റെ ലോബി തനിക്കൊപ്പമുണ്ടെന്നുള്ളതിന്റെ തെളിവാണ് 11-ാമത് സംസ്ഥാന പുരസ്കാരമെന്നും അദ്ദേഹം പറഞ്ഞു.
Read Moreഡ്രൈവിംഗ് ലൈസൻസ് ഉണ്ടായാൽ പോരാ..! ഗതാഗത നിയമം പഠിക്കാൻ സുരാജിനോട് ക്ലാസിൽ കയറണമെന്ന് മോട്ടോർ വാഹന വകുപ്പ്
കൊച്ചി: പാലാരിവട്ടത്ത് സുരാജിന്റെ കാറിച്ചുണ്ടായ അപകടം. നടൻനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസിൽ സുരാജ് പങ്കെടുക്കണമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. വാഹനാപകടത്തെ തുടർന്ന് സുരാജിന്റെ കാർ മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചു. സുരാജിന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. ശനിയാഴ്ച രാത്രി സുരാജ് സഞ്ചരിച്ച കാർ ബൈക്കുമായി കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റിരുന്നു. ബൈക്ക് യാത്രക്കാരനായ മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. എറണാകുളം പാലാരിവട്ടത്തായിരുന്നു അപകടം. പരിക്കേറ്റ ശരത്ത് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Read Moreമഹാരഥന്മാർപോലും കർണനെ മാറ്റിനിർത്തി; തന്റെ ജീവിതാനുഭവങ്ങൾക്ക് ഈ കഥയുമായി ബന്ധമുണ്ടെന്ന് ടോമിൻ ജെ. തച്ചങ്കരി
തിരുവനന്തപുരം: ജീവിതത്തിൽ ഏറ്റവും കുടുതൽ സ്വാധീനിച്ച കഥാപാത്രം മഹാഭാരതത്തിലെ കർണനായിരുന്നുവെന്ന് ഡിജിപി. ടോമിൻ ജെ തച്ചങ്കരി. പേരൂർക്കട എസ്എപി പരേഡിൽ നടന്ന വിടവാങ്ങൽ പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാന്മാരെന്ന് കരുതിയവർ പോലും കർണനെ പല വേദികളിൽനിന്നു മാറ്റി നിർത്തി. രാജകുമാരനായിട്ട് പോലും അംഗരാജ്യപദവി അദ്ദേഹം മറ്റുള്ളവർക്കു നൽകി. അന്പെയ്ത്ത് മത്സരത്തിൽ കർണൻ മികച്ച പ്രകടനം കാഴ്ചവച്ചു. കർണന്റെ പ്രകടനം ഭഗവാൻ ശ്രീകൃഷ്ണനെ വരെ ആകർഷിച്ചു. എന്നാൽ അംഗീകാരം ലഭിച്ചത് അർജുനനായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ ജീവിതാനുഭവങ്ങൾക്ക് ഈ കഥയുമായി ബന്ധമുണ്ടെ ന്നും അദ്ദേഹം വ്യക്തമാക്കി. കേരളാ പോലീസ് സേനാംഗങ്ങൾക്ക് അദ്ദേഹം തയാറാക്കിയ ഗാനം ആലപിച്ച് കൊണ്ടാണ് നന്ദി പറഞ്ഞു കൊണ്ട് സർവീസിൽ നിന്നും വിടവാങ്ങിയത്. 36 വർഷത്തെ പോലീസ് സേവനത്തിന് ശേഷമാണ് അദ്ദേഹം ഇന്ന് സർവീസിൽ നിന്നും വിരമിച്ചത്. സംസ്ഥാന പോലീസ് മേധാവിയാകാനുള്ള പാനൽ പട്ടികയിൽ…
Read Moreകളിക്കിടെ പന്ത് പോലീസ് ജീപ്പില്‍ തട്ടി;‘പന്ത്’ കസ്റ്റഡിയിൽ; പനങ്ങാട് എസ്ഐയുടെയും കുട്ടികളുടെയും വിശദീകരണം ഇങ്ങനെ…
കൊച്ചി: കളിക്കിടെ പോലീസ് ജീപ്പില്‍ തട്ടിയ പന്ത് പനങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം നെട്ടൂരിലാണ് സംഭവം. കളിക്കാര്‍ നേരിട്ട് എത്തിയാല്‍ പന്ത് നല്‍കാമെന്ന് അറിയിച്ചിട്ട് മൂന്ന് ദിവസമായിട്ടും പന്ത് കൈപ്പറ്റാന്‍ കുട്ടികളും എത്തിയില്ല. വെള്ളിയാഴ്ച വൈകിട്ടോടെ നെട്ടൂരിലെ പ്രാഥാമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ഗ്രൗണ്ടിലാണ് സംഭവം. പ്രദേശത്ത് ഒരുകൂട്ടം കുട്ടികളും യുവാക്കളും ചേര്‍ന്ന് പന്ത് കളിക്കുന്നതിനിടെ വാഹന പരിശോധനയ്ക്ക് സ്ഥലത്തെത്തിയ പോലീസിന്റെ വാഹനത്തില്‍ പന്ത് പതിക്കുകയായിരുന്നു. ഇതോടെ പ്രശ്നത്തില്‍ ഇടപെട്ട പോലീസ് പന്ത് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. വഴിയാത്രക്കാര്‍ക്ക് അപകടകരമാവുന്ന വിധത്തിലാണ് കുട്ടികള്‍ ഫുട്ബോള്‍ കളിച്ചിരുന്നതെന്നാണ് പോലീസിന്റെ വിശദീകരണം. ഇത് പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടികളില്‍നിന്നും മോശം പെരുമാറ്റം ഉണ്ടായതായി പനങ്ങാട് എസ്ഐ പറഞ്ഞു. ഇതോടെയാണ് പന്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഫുട്ബോള്‍ കളിക്കുന്നതിന് എതിരല്ല. എപ്പോള്‍ വേണമെങ്കിലും സ്റ്റേഷനില്‍നിന്ന് പന്ത് കൈപ്പറ്റാമെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ മൂന്ന് ദിവസമായിട്ടും ആരും പന്ത്…
Read More‘മകളേ മാപ്പ്’..! പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റുകളിലൂടെ പ്രതിഷേധിച്ച് ജനം; ‘ഞങ്ങളും മാതാപിതാക്കളാണെന്ന വിശദീകരണവുമായി പോലീസ്
കൊച്ചി: ആലുവയില്‍ അഞ്ചു വയസുകാരിയുടെ കൊലപാതകത്തില്‍ പോലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഉയരുന്ന വിമര്‍ശനങ്ങളില്‍ വിശദീകരണവുമായി കേരള പോലീസ്. പരാതി ലഭിച്ച ഉടനെ അന്വേഷണം ആരംഭിച്ചിരുന്നു. കുഞ്ഞിനെ ജീവനോടെ എത്തിക്കുക തന്നെയായിരുന്നു ലക്ഷ്യം. അതിന് കഴിഞ്ഞില്ലെന്നും മാപ്പറിയിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിനു താഴെ കമന്റായി പോലീസ് കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം: ‘കണ്ണീര്പ്പൂക്കളെപ്പോലും കൂരമ്പുകളാക്കുന്നവരോടാണ്. വെള്ളിയാഴ്ച വൈകിട്ട് ഏഴിന് പരാതി ലഭിക്കുന്നതു മുതല്‍ പോലീസ് ഊര്‍ജിതമായ അന്വേഷണത്തിലായിരുന്നു. ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കള്‍ക്കരികില്‍ എത്തിക്കുകയെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു പരമാവധി വേഗത്തില്‍ പ്രതിയെ തിരിച്ചറിയാനായി. രാവിലെ തന്നെ പ്രതിയെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കള്ക്കരികിലെത്തിക്കാന് ആയില്ലെന്നത് നിങ്ങളെപ്പോലെ തന്നെ ഓരോ പോലീസുദ്യോഗസ്ഥനും വേദനയാണ്. കാരണം ഞങ്ങളും മാതാപിതാക്കളാണ്. ആ വേദനയാണ് ഈ ആദരാഞ്ജലി പോസ്റ്റിലൂടെ ഞങ്ങള്‍ പങ്കുവച്ചിരിക്കുന്നത്’. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനുപിന്നാലെയാണ് ‘മകളേ…
Read Moreമകളെ കൊന്ന പ്രതിയ്ക്ക് വധശിക്ഷ നല്‍കണം ! പോലീസിലും സര്‍ക്കാരിലും വിശ്വാസമുണ്ടെന്ന് പിതാവ്
ആലുവയില്‍ അന്യസംസ്ഥാത്തൊഴിലാളികളുടെ മകളായ അഞ്ചു വയസ്സുകാരി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് പെണ്‍കുട്ടിയുടെ പിതാവ്. ഇതുവരെ ഒരു പ്രതിയെ മാത്രമാണ് പിടികൂടിയത്. സംഭവത്തിനു പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടെങ്കില്‍ അവരെ ഉടന്‍ പിടികൂടണം. കുഞ്ഞ് ഇപ്പോള്‍ തന്റേത് മാത്രമല്ല, കേരളത്തിന്റേത് കൂടിയാണെന്നും പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്നും പിതാവ് പറഞ്ഞു. കേരളത്തിലെ സര്‍ക്കാരിനെതിരെ ഒരു പരാതിയുമില്ലെന്നും പോലീസിലും സര്‍ക്കാരിലും വിശ്വാസമുണ്ടെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ചയാണ് ആലുവ തായിക്കാട്ടുകരയില്‍നിന്നു കാണാതായ ബിഹാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ആലുവ മാര്‍ക്കറ്റിലെ ബയോഗ്യാസ് പ്ലാന്റിനോടു ചേര്‍ന്ന് പുഴയോരത്തു ചാക്കിട്ടുമൂടി കല്ലുകള്‍ കയറ്റിവച്ച നിലയിലായിരുന്നു മൃതദേഹം. പീഡനത്തിനു ശേഷം കുട്ടിയെ കഴുത്തു ഞെരിച്ചു ശ്വാസംമുട്ടിച്ചാണു കൊലപ്പെടുത്തിയതെന്നു പോലീസ് പറയുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഗുരുതരമായ മുറിവുകളുണ്ടായിരുന്നു. ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കിയ കേസിലെ…
Read Moreഭര്‍ത്താവ് 15കാരിയെ ലൈംഗിക പീഡനത്തിനിരയാക്കുന്നത് ചിത്രീകരിച്ചത് ഭാര്യ ! ദൃശ്യങ്ങള്‍ പോണ്‍സൈറ്റുകള്‍ക്ക് വിറ്റത് 500 മുതല്‍ 1500 വരെ രൂപയ്ക്ക്
കൊല്ലത്ത് 15കാരിയെ വാടകവീട്ടില്‍ ലൈംഗികചൂഷണത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി വിറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികളായ ദമ്പതികള്‍ ചിത്രങ്ങളും വിഡിയോകളും 500 മുതല്‍ 1500 രൂപ വരെ വിലയ്ക്കാണു വില്പന നടത്തിയതെന്ന് പോലീസ് പറഞ്ഞു. ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാമിലെ സര്‍വീസ് അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തായിരുന്നു വില്പന. സാംനഗര്‍ കാഞ്ഞിരോട്ടുകുന്നുംപുറത്ത് വിഷ്ണു ഭവനില്‍ വിഷ്ണു (31), ഭാര്യ സ്വീറ്റി (20) എന്നിവരെ ഇന്നലെയാണ് പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്വീറ്റിയെ 2022 ജൂലൈ 14ന് ചെങ്ങന്നൂരിലെ വീട്ടില്‍ നിന്നു വിഷ്ണു ഇറക്കിക്കൊണ്ടു വരികയായിരുന്നു. വീട്ടുകാരുമായി അകല്‍ച്ചയിലായതിനാല്‍ വേറെ വഴിയില്ലാതെയാണു വിഷ്ണുവിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി വീഡിയോകള്‍ എടുത്തതെന്നാണു സ്വീറ്റിയുടെ വാദം. വിഷ്ണു ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു. ചിത്രങ്ങളും വീഡിയോകളും അശ്ലീല സൈറ്റുകളില്‍ അപ്ലോഡ് ചെയ്തതായി പോലീസിനു നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. ചൈല്‍ഡ്…
Read Moreകർമം ചെയ്യുക നമ്മുടെ ലക്ഷ്യം കർമഫലം തരും ഈശ്വരനല്ലോ… ആലുവായിൽ കൊല്ലപ്പെട്ട കുട്ടിയുടെ കർമം ചെയ്യാൻ കർമികൾ തയ്യാറായില്ല; ഒടുവിൽ തയാറായത് ചാലക്കുടിക്കാരൻ ഓട്ടോ ഡ്രൈവർ രേവത് ബാബു
കൊച്ചി: ആലുവയില്‍ പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട അഞ്ചുവയസുകാരിക്ക് പൂജാകര്‍മങ്ങള്‍ നടത്തിയത് ചാലക്കുടിയില്‍ നിന്നെത്തിയ ഓട്ടോ ഡ്രൈവര്‍ കൂടിയായ രേവത് ബാബു. പൂജാകര്‍മങ്ങള്‍ ചെയ്യാന്‍ ആരും തയാറാകാതിരുന്നതോടെയാണ് രേവത് കര്‍മം ചെയ്യാന്‍ സ്വയം മുന്നോട്ടുവന്നത്. അതേസമയം കീഴ്മാട് ഗ്രാമപഞ്ചായത്തിലടക്കം അന്ത്യകര്‍മങ്ങള്‍ക്കായി പൂജാരിമാരെ തെരഞ്ഞെങ്കിലും ആരും വരാന്‍ തയാറായില്ലെന്ന ആക്ഷേപവുമുണ്ട്. കുട്ടിയുടെ മരണവാര്‍ത്തയറിഞ്ഞ് ഇന്നലെ ആലുവയിലെത്തിയ രേവത് കുട്ടിയെ ഒരുനോക്ക് കണ്ട് സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങാനാണ് ആഗ്രഹിച്ചത്. എന്നാല്‍ പൂജാകര്‍മങ്ങള്‍ക്ക് ആളില്ലാതെ വന്നതോടെ മുന്നിട്ടിറങ്ങുകയായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകന്‍കൂടിയായ രേവതിന് പൂജാകര്‍മങ്ങൾ അറിയാം. കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി ഓട്ടോ സര്‍വീസ് നടത്തുന്നതിലൂടെ ചാലക്കുടിക്കാര്‍ക്കും തൃശൂരുകാര്‍ക്കും ഇയാള്‍ സുപരിചിതനാണ്. തൃശൂര്‍ മെഡിക്കല്‍ കോളജിലും മറ്റും കൂട്ടിന് ആളുകള്‍ ഇല്ലാതെ വരുമ്പോള്‍ അവര്‍ക്കായി സമയവും നീക്കിവയ്ക്കാറുണ്ട്. പ്രത്യേക സാഹചര്യത്തില്‍ മുന്നിട്ടിറങ്ങിയ രേവതിനെ അന്‍വര്‍ സാദത്ത് എംഎല്‍എയും കീഴ്മാട് പഞ്ചായത്ത് അംഗങ്ങളും അഭിനന്ദിച്ചു. സംസ്കാരത്തില്‍ വിവാദവും:…
Read More