കോഴിക്കാേട് രജിസ്റ്റർ ചെയ്ത അറുനൂറിലേറെ ബോട്ടുകൾ ‘അപ്രത്യക്ഷമായി’; കടൽ കേന്ദ്രീകരിച്ചുള്ള വിധ്വംസക പ്രവർത്തനങ്ങൾക്ക് ബോട്ടുകൾ ഉപയോഗിക്കുന്നതായി സംശയം

 കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ രജിസ്റ്റർ ചെയ്തതിൽ അറുനൂറിലേറെ ബോട്ടുകൾ ‘അപ്രത്യക്ഷമായി’. ഫിഷറീസ് വകുപ്പിന്‍റെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. അറുനൂറിലേറെ ബോട്ടുകൾ എവിടെപോയിയെന്നതിനെക്കുറിച്ച് അധികൃതർക്ക് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങൾ അന്വേഷണം ആരംഭിച്ചു. ട്രോളിംഗ് നിരോധനം കഴിഞ്ഞ് കടലിലേക്ക് പോകുന്ന ബോട്ടുകളുടെ രജിസ്ട്രേഷൻ, ലൈസൻസ് പുതുക്കൽ നടപടികളുടെ ഭാഗമായി നടത്തിയ കണക്കെടുപ്പിലാണ് അറുനൂറിലേറെ ബോട്ടുകളെക്കുറിച്ച് വിവരം ലഭിക്കാത്തത്. കഴിഞ്ഞ മൂന്നു വർഷമായി കോഴിക്കോട്ട് രജിസ്റ്റർ ചെയ്തത് 1,380 ബോട്ടുകളാണ്. ഇതിൽ ഏഴുന്നൂറോളം ബോട്ടുകൾ മാത്രമാണ് ഫിഷറീസ് വകുപ്പിന്‍റെ പരിശോധനയിൽ കണ്ടെത്താനായത്. കടൽ കേന്ദ്രീകരിച്ച് വിധ്വംസക പ്രവർത്തനങ്ങൾ നടക്കാൻ സാധ്യതയുള്ളതിനാൽ ബോട്ടുകളുടെ തിരോധാനത്തിന് അതുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നത്. ബോട്ടുകൾ കേരളം വിട്ടുപോവുകയോ സർവീസ് അവസാനിപ്പിക്കുകയോ കാലപ്പഴക്കം കാരണം പൊളിക്കുകയോ ചെയ്യുന്പോൾ അക്കാര്യം രേഖാമൂലം ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം. ഇങ്ങനെ നിയമപരമായ നടപടിക്രമങ്ങൾ…

Read More

മൂന്നുവർഷത്തിനിടെ 2,761 ഫോൺ വിളി; ശല്യം സഹിക്കാതെ തേടിയിറങ്ങിയ പോലീസ് കണ്ടത് മധ്യവയസ്കയെ; ചോദ്യം ചെയ്യലിൽ കട്ടിയമറുപടി അത്ഭുതപ്പെടുത്തുന്നത്…

ടോക്കിയോ: ബോറടി മാറ്റാൻ 51 വയസുള്ള ജപ്പാൻകാരി ചെയ്ത പ്രവൃത്തികൾ അറിഞ്ഞവരൊക്കെ അദ്ഭുതപ്പെട്ടിരിക്കുകയാണ്! ഹിരോകോ ഹട്ടഗാമി എന്നാണ് ഇവരുടെ പേര്. പോലീസിനെ ഫോണിൽ വിളിച്ച് കബളിപ്പിക്കലായിരുന്നു ഹട്ടഗാമിയുടെ വിനോദം. അടിയന്തര കോളുകളാണ് അവർ വിളിച്ചിരുന്നത്. പോലീസ് സ്‌റ്റേഷനിലേക്ക് മാത്രമായിരുന്നില്ല വിളി. ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് സർവീസുകാരെയും വിളിച്ചു പറ്റിച്ചിരുന്നു. പലവിധ രോഗങ്ങള്‍ അഭിനയിച്ചും അപകടത്തില്‍പ്പെട്ടെന്നും അറിയിച്ചായിരുന്നു ഫോണ്‍ ചെയ്തിരുന്നത്. മൂന്നു വര്‍ഷത്തിനിടെ 2,761 ഫോണ്‍ വിളികളാണ് ഈവിധം നടത്തിയത്. പരാതികൾ ഒരുപാടായപ്പോൾ ഹട്ടഗാമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്തിനാണ് ഇങ്ങനെ വിളിച്ചു പറ്റിച്ചിരുന്നതെന്ന ചോദ്യത്തിന് മധ്യവയസ്ക നൽകിയ മറുപടി വിചിത്രമായിരുന്നു! താന്‍ കടുത്ത ഏകാന്തത അനുഭവിക്കുകയാണെന്നും അതിനെ മറികടക്കാനാണ് വ്യാജ കോളുകള്‍ വിളിച്ചിരുന്നതെന്നുമാണ് ഇവര്‍ പറഞ്ഞത്. ഇവര്‍ക്കു ജോലിയുണ്ടായിരുന്നില്ല. അടുത്ത സുഹൃത്തുക്കളും ഇല്ലായിരുന്നു. അയല്‍വാസികളോടാകട്ടെ അകലവും പാലിച്ചിരുന്നു. തന്‍റെ താമസസ്ഥലത്തുനിന്നും പുറത്തുനിന്നുമായിരുന്നു ഇവര്‍ കോളുകള്‍ ചെയ്തിരുന്നത്. മൊബൈല്‍ ഫോണില്‍നിന്നും ലാന്‍ഡ്…

Read More

രാഹുലിന് ആശ്വാസം; അപകീര്‍ത്തിക്കേസില്‍ വിചാരണക്കോടതി ഉത്തരവിന് സ്‌റ്റേ; എംപി സ്ഥാനം തിരിച്ചുകിട്ടും

ന്യൂഡല്‍ഹി: മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ പരമാവധി ശിക്ഷ നല്‍കിയ വിചാരണക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി. പരമാവധി ശിക്ഷ നല്‍കിയതിന്‍റെ കാരണം എന്താണെന്ന് വിചാരണക്കോടതി വ്യക്തമാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ ലോക്‌സഭാ എംപി സ്ഥാനത്തുനിന്നുള്ള രാഹുലിന്‍റെ അയോഗ്യത നീങ്ങും. അപകീര്‍ത്തിക്കേസിലെ സൂറത്ത് കോടതി വിധി ഗുജറാത്ത് ഹൈക്കോടതി സ്‌റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് രാഹു ല്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റീസ് ബി.ആര്‍. ഗവായ്, ജസ്റ്റീസ് പി.എസ്. നരസിംഹ, ജസ്റ്റീസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇരുവിഭാഗങ്ങള്‍ക്കും വാദിക്കാന്‍ 15 മിനിറ്റ് വീതമാണ് കോടതി അനുവദിച്ചതെങ്കിലും പിന്നീട് വാദം നീണ്ടു. മനു അഭി ഷേക് സിംഗ്‌വിയാണ് രാഹുലിന് വേണ്ടി ഹാജരായത്. രാഹുലിന്‍റെ പരാമര്‍ശം അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചു ള്ളതാണെന്ന് സാക്ഷി പോലും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം കോടതിയിൽ പറഞ്ഞു പ്രകടിപ്പിച്ചത് ജനാധിപത്യത്തിലെ വിയോജിപ്പ് മാത്രമാണെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു.…

Read More

അട്ടപ്പാടിയില്‍  അഞ്ചംഗ കുടുംബം സഞ്ചരിച്ച കാർ ഒറ്റയാന്‍ കൊമ്പിൽ പൊക്കി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; പൊക്കിയത് മൂന്നുതവണ

അട്ടപ്പാടി: അട്ടപ്പാടിയില്‍ കാറിനുനേരേ ഒറ്റയാന്‍റെ ആക്രമണം. കാറിലുണ്ടായിരുന്ന അഞ്ചുപേരടങ്ങുന്ന കുടുംബം ജീവനുംകൊണ്ട് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പരപ്പന്‍ത്തറയില്‍നിന്ന് ചീരക്കടവിലേക്ക് പോയ കുടുംബത്തിനുനേരേയാണ് ഒറ്റയാന്‍റെ ആക്രമണമുണ്ടായത്.ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. 80 വയസുള്ള മയിലാത്തയും രണ്ടുപേരക്കുട്ടികളും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മൂന്നുതവണയാണ് കാട്ടാന കൊമ്പില്‍ കോര്‍ത്ത് ഉയര്‍ത്തിയത്. ആനയുടെ ആക്രമണത്തില്‍ ഭയന്ന കുട്ടികളും മറ്റുള്ളവരും ഉറക്കെ അലറി വിളിച്ച് ബഹളംകൂട്ടിയതോടെ ആനകള്‍ പിന്‍വാങ്ങുകയായിരുന്നുവെന്ന് കാറിലുണ്ടായിരുന്നവര്‍ പറയുന്നു. ആന റോഡിനു കുറുകെ കാറിനു മുന്നിലായി വന്നു നിന്നപ്പോള്‍ ആന ഉപദ്രവിക്കാതെ പോകുമെന്നായിരുന്നു യാത്രക്കാര്‍ കരുതിയത്. എന്നാല്‍ അപ്രതീക്ഷിതമായി ആന കാറിന്‍റെ ബോണറ്റില്‍ കൊമ്പുകോര്‍ത്ത് ഉയര്‍ത്തുകയായിരുന്നു. കാര്‍ പൊക്കിയെടുത്ത് നിലത്തടിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കൊമ്പില്‍ പൊക്കിയെടുത്ത കാര്‍ താഴേക്കിട്ടിരുന്നെങ്കിലും അപകടം സംഭവിക്കുമായിരുന്നു. കാറിലുണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ കാര്‍ നിലത്ത് വച്ച ഒറ്റയാന്‍ ഏറെനേരം കാറിന് ചുറ്റിത്തിരിഞ്ഞശേഷമാണ് റോഡിനു മറുവശത്തുള്ള പുഴയിലേക്ക് ഇറങ്ങിപ്പോയത്.…

Read More

വിഐപി പരിഗണന നൽകാതെ ഗതാഗതവകുപ്പ് പണിതുടങ്ങി; എഐ കാമറയിൽ കുടുങ്ങി വിഐപി വാഹനങ്ങൾ; പേര് വെളിപ്പെടുത്താതെ ലിസ്റ്റ് പുറത്ത് വിട്ട് വകുപ്പ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാപിച്ച എഐ കാമറകളിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ റോഡ് നിയമലംഘനം നടത്തി കുടുങ്ങിയത് എംഎൽഎമാരുടെയും എംപിമാരുടെയും ഉൾപ്പെടെയുള്ള വാഹനങ്ങൾ. വിഐപികളെ എഐ കാമറകളിൽ നിന്ന് ഒഴിവാക്കുന്നുവെന്ന ആരോപണം വന്നതിനു പിന്നാലെയാണ് നിയമലംഘനം നടത്തിയ എംഎൽഎമാരുടെയും എംപിമാരുടെയും എണ്ണം ഗതാഗത മന്ത്രി ആന്‍റണി രാജു പത്രസമ്മേളനത്തിൽ അറിയച്ചത്. ഒരു എംപിയുടെ കാർ ആറു തവണ നിയമലംഘനം നടത്തി. ഇതേ പോലെ തന്നെ ഒരു എംഎൽഎയുടെ വാഹനം മൂന്നു തവണ റോഡിലെ നിയമം തെറ്റിച്ചുവെന്നും എന്നാൽ ഏതൊക്കെ ജനപ്രതിനിധികളാണ് നിയമലംഘനം നടത്തിയതെന്ന് വെളിപ്പെടുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. എംഎൽഎമാരുടെയും എംപിമാരുടെയും വാഹനങ്ങളടക്കം 328 സർക്കാർ വാഹനങ്ങൾക്ക് കഴിഞ്ഞ മാസം പിഴ ചുമത്തിയിട്ടുണ്ട്. 2022 ജൂലൈയിൽ സംസ്ഥാനത്ത് 3316 റോഡ് അപകടങ്ങളിലായി 313 പേർ മരിക്കുകയും 3,992 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.

Read More

മൂന്നരവർഷത്തിനിടെ കാണാതായത് 606 സ്ത്രീകൾ, കുട്ടികൾ 792; പെൺകുട്ടികളുടെ “ഒളിച്ചോട്ടം’ കൂടുന്നു

അനുമോൾ ജോയ്കണ്ണൂർ: സംസ്ഥാനത്ത് കാണാതാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണത്തിൽ വൻ വർധനയെന്നു റിപ്പോർട്ട്. കഴിഞ്ഞ മൂന്നരവർഷത്തിനിടെ (2020 മുതൽ 2023 മേയ് വരെ) 792 കുട്ടികളെയും 606 സ്ത്രീകളെയും കാണാതായതാണ് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. 2020ൽ 200 കുട്ടികളെയും 151 സ്ത്രീകളെയും 2021ൽ 257 കുട്ടികളെയും 179 സ്ത്രീകളെയുമാണ് കാണാതായിരിക്കുന്നത്. 2022ൽ 210 സ്ത്രീകളെയും 269 കുട്ടികളെയും കാണാതായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2023 മേയ് വരെ 66 സ്ത്രീകളെയും കുട്ടികളെയും കാണാതായെന്നാണ് റിപ്പോർട്ട്. രജിസ്റ്റര്‍ ചെയ്യുന്നതില്‍ 40 ശതമാനം കേസുകളില്‍ മാത്രമാണ് സ്ത്രീകളെയും കുട്ടികളെയും കണ്ടെത്തുന്നത്. കാണാതാകുന്ന വീട്ടമ്മമാരുടെ എണ്ണത്തിലും വർധനയുണ്ട്. പെൺകുട്ടികളുടെ “ഒളിച്ചോട്ടം’സ്കൂളുകളിൽനിന്നു പെൺകുട്ടികൾ സംഘം ചേർന്ന് ഒളിച്ചോടുന്നത് വ്യാപകമാണെന്നും ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടുണ്ട്. പെൺകുട്ടികൾ തമ്മിലുള്ള “സൗഹൃദം’ ഒരുമിച്ച് ജീവിക്കുന്ന സാഹചര്യങ്ങളിലേക്ക് എത്തുന്ന നിരവധി സംഭവങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്.…

Read More

പത്തനംതിട്ട പരുമലയിൽ  അച്ഛനേയും അമ്മയേയും വെട്ടിക്കൊന്ന് മകൻ; മൃതദേഹങ്ങൾ കിടന്നത് മുറ്റത്ത്; കൊലയ്ക്കുശേഷവും കൊലവിളി

മാന്നാർ: പത്തനംതിട്ട പരുമലയിൽ അച്ഛനും അമ്മയും അതിദാരുണമായി വെട്ടേറ്റുമരിച്ചു. സംഭവത്തിൽ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. പരുമല ആശാരി പറമ്പിൽ കൃഷ്ണൻകുട്ടി (76), ഭാര്യ ശാരദ (68) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഇളയ മകൻ അനിൽകുമാർ (50) ആണ് കസ്റ്റഡിയിലുള്ളത്. ഇന്നു രാവിലെ 8.30 നായിരുന്നു സംഭവം.  വീടിനു വെളിയിൽ പല്ല് തേച്ചുകൊണ്ടിരുന്ന മകൻ പെട്ടെന്നു പ്രകോപിതനായി വീടിനുള്ളിലേക്ക് കടന്ന് വെട്ടുകത്തിയുമായി അച്ഛനെ വെട്ടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.  തടസം  പിടിക്കാനാത്തിയ അമ്മയെയും ഇയാൾ വെട്ടി. വെട്ടേറ്റ് വെളിയിലേക്ക് ഓടിയ ഇരുവരെയും പിന്നാലെ എത്തി വീണ്ടും വെട്ടുകയും കുത്തുകയുംചെയ്തു. ഇരുവരുടെയും മൃതദേഹങ്ങൾ മുറ്റത്താണ് കാണപ്പെട്ടത്. പോലീസ് എത്തി അനിൽകുമാറിനെ ബലമായി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സംഭവസമയം വീട്ടിൽ ഇവർ മൂന്ന് പേർ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രി മുതൽ ഇയാൾ വീട്ടിൽ ബഹളമായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. മകന്‍റെ ബഹളത്തെത്തുടർന്ന് കഴിഞ്ഞ…

Read More

കാരാഗൃഹത്തിന്‍റെ ഇരുൾമാറി; ആളുകളെ കൂടുതൽ സുന്ദരികളാക്കാൻ ഷീല സണ്ണിയുടെ ബ്യൂട്ടി പാര്‍ലര്‍ വീണ്ടും തുറന്നു

ചാലക്കുടി: കാരാഗൃഹത്തിന്‍റെ ഇരുട്ടില്‍നിന്നു വര്‍ണങ്ങളുടെ സ്വതന്ത്രലോകത്തേക്കു തിരിച്ചെത്തിയ ഷീല സണ്ണിയുടെ ജീവിതം ഇനി കൂടുതല്‍ ബ്യൂട്ടിഫുള്ളാകും. വ്യാജ ലഹരി മരുന്നു കേസില്‍ അറസ്റ്റിലായി നിരപരാധിയായിരുന്നിട്ടും ജയിലില്‍ കഴിയേണ്ടി വന്ന ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയുടെ ബ്യൂട്ടി പാര്‍ലര്‍ വീണ്ടും തുറന്നു. നേരത്തേ പ്രവര്‍ത്തിച്ചിരുന്ന ഷീസ് സ്റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ കൂടുതല്‍ സൗകര്യങ്ങളോടെയാണു വീണ്ടും തുറന്നത്. മലപ്പുറം ആനപ്പടിക്കല്‍ ചാരിറ്റിബിള്‍ ട്രസ്റ്റിന്‍റെ കീഴിലുള്ള കല്‍പകഞ്ചേരി തണല്‍ എന്ന സംഘടനയുടെ സാമ്പത്തിക സഹായമാണ് ഷീല സണ്ണിക്കു തുണയായത്. ചാലക്കുടി ഫൊറോന പള്ളി വികാരി ഫാ. ജോളി വടക്കൻ, സ്ഥാപനം വെഞ്ചരിച്ചു. തണലും മറ്റു സംഘടനകളും ചേർന്നാണു കട തുറക്കാനുള്ള വഴിയൊരുക്കിയത്. കേസില്‍ പ്രതിയാക്കപ്പെട്ടതോടെ നേരത്തെ ഒഴിഞ്ഞുകൊടുക്കേണ്ടി വന്ന അതേ കെട്ടിടത്തില്‍ തന്നെയാണ് ബ്യൂട്ടിപാര്‍ലര്‍ പുതിയ ലുക്കില്‍ വീണ്ടും തുറന്നിരിക്കുന്നത്. കേസും കോടതിയും ജയില്‍വാസവുമൊക്കെയായി ബിസിനസ് അപ്പാടെ തകര്‍ന്നുപോയ സ്ഥിതിയായിരുന്നു.…

Read More

ഹിന്ദു പിതാവിനെയും മകനെയും കലാപകാരികളില്‍ നിന്ന് രക്ഷിച്ച് മുസ്ലിം കുടുംബങ്ങള്‍

കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന ഹരിയാനയിലെ നൂഹില്‍ നിന്ന് പുറത്തുവരുന്നതെല്ലാം ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ്. ഇതിനിടയ്ക്ക് പ്രതീക്ഷയ്ക്ക് വകനല്‍കുന്ന ചില വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഹിന്ദു പിതാവിനും അയാളുടെ മകനും രണ്ട് മുസ്ലിം കുടുംബങ്ങള്‍ കലാപത്തിനിടെ അഭയം നല്‍കിയെന്ന വാര്‍ത്തയാണത്. പിനാങ് വാനിലേക്ക് പോയ കരണ്‍ എന്നയാളും അയാളുടെ മകന്‍ വിവേകും നൂഹിലെലെത്തുമ്പോഴേക്കും അവിടെ കലാപം പടര്‍ന്നിരുന്നു. മകന്‍ ധരിച്ച കറുത്ത ഷര്‍ട്ടാണ് കലാപകാരികളുടെ ശ്രദ്ധ തങ്ങളിലേക്ക് തിരിച്ചതെന്ന് കരണ്‍ പറയുന്നു. ശോഭായാത്രയില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകന്‍ മോനു മനേസറിനെ അനുകൂലിച്ചവര്‍ കറുത്ത ഷര്‍ട്ടാണ് ധരിച്ചിരുന്നത്. അവരിലൊരാളായി തെറ്റിദ്ധരിച്ചാണ് കലാപകാരികള്‍ തങ്ങളുടെ വാഹനം തടഞ്ഞു നിര്‍ത്തിയതെന്നും മത ചിഹ്നങ്ങള്‍ ഉള്ളതിനാല്‍ വാഹനം കത്തിച്ചുവെന്നും കരണ്‍ പറയുന്നു. ജനക്കൂട്ടത്തിനിടയില്‍ നിന്ന് ഓടിരക്ഷപ്പെട്ട കരണും മകന്‍ വിവേകും അടുത്തുള്ള വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. ഒരു മുസ്ലിം കുടുംബമായിരുന്നു അവിടെ താമസിച്ചിരുന്നത്. ഇരുവരും മൂന്നു മണിക്കൂറിലധികം സമയം…

Read More

‘എനിക്ക് സ്കൂളിൽ പോകണ്ട’..! പത്താംക്ലാസുകാരിയുടെ തട്ടിക്കൊണ്ടുപോകൽ  വെറും നാടകം; പോലീസിന്‍റെ ചോദ്യം ചെയ്യലിൽ പുറത്ത് വന്ന യഥാർഥ കഥയിങ്ങനെ…

  കണ്ണൂർ: സ്കൂളിലേക്കുള്ള വഴി മധ്യേ വാനിലെത്തിയ മുഖംമൂടി സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന പത്താംക്ലാസ് വിദ്യാർഥിനിയുടെ വെളിപ്പെടുത്തൽ പോലീസിനെയും നാട്ടുകാരെയും ഏറെ നേരെ വട്ടംകറക്കി. ബുധനാഴ്ച രാവിലെ കക്കാട് കുഞ്ഞിപ്പള്ളിയിലായിരുന്നു സംഭവം. വീട്ടിൽനിന്നും റോഡിലൂടെ നടന്നു പോകുന്നതിനിടെ മാരുതി ഓമ്നി വാനിലെത്തിയ മുഖംമൂടി ധരിച്ച നാലംഗം സംഘം കൈയിൽ കടന്നുപിടിച്ച് വാനിൽ കയറ്റാൻ ശ്രമിച്ചെന്നും അവരിൽനിന്നും കുതറി ഓടി രക്ഷപ്പെട്ടെന്നുമായിരുന്നു വിദ്യാർഥിനി സമീപവാസികളോട് പറഞ്ഞത്. കാസർഗോഡ് രജിസ്ട്രേഷനിലുള്ളതാണ് വാനെന്നും വിദ്യാർഥിനി പറഞ്ഞിരുന്നു. നാട്ടുകാർ ഇക്കാര്യം പോലീസിലെ അറിയിച്ചതോടെ വാഹനം കണ്ടെത്താൻ പോലീസ് ശ്രമമാരംഭിച്ചു. നാട്ടുകാരും വാഹനങ്ങളിലും മറ്റുമായി നഗരത്തിലും പരിസര പ്രദേശങ്ങളിലും കാസർഗോഡ് രജിസ്ട്രേഷനിലുള്ള ഓമ്നി വാനിനായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. കുട്ടി രക്ഷിതാക്കൾക്കൊപ്പം പോലീസ് സ്റ്റേഷനിൽ പരാതി നൽകാനും പോയി. ഇതിനിടെ പോലീസ് സമീപത്തെ സ്ഥാപനങ്ങളിൽനിന്നും വീടുകളിൽ നിന്നുമായി സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ആദ്യം…

Read More