കോട്ടയം: പകർച്ചവ്യാധികൾ നാടെങ്ങും പടരുന്നതിനിടെ സംസ്ഥാനത്തെ കുടുംബാരോഗ്യ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ മാത്രമായി ചുരുക്കി. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ രാവിലെ എട്ടുവരെ ഒപിയിൽ ഡോക്ടര്‍മാരില്ല. കിടത്തി ചികിത്സയുള്ള ആശുപത്രികളിലടക്കം സംസ്ഥാനത്തെ മിക്കയിടങ്ങളിലും ഇതാണു സ്ഥിതി. മുമ്പ് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ രാത്രിയില്‍ ഉള്‍പ്പെടെ ഹൗസ് സര്ജന്മാരുടെ സേവനം ലഭ്യമാക്കിയിരുന്നു. എന്നാല്‍ ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിനുശേഷം സീനിയര്‍ ഡോക്ടര്‍മാരുള്ള സമയത്തു മാത്രമായി ഹൗസ് സര്ജന്മാരുടെ സേവനം പരിമിതപ്പെടുത്തി. കുടുംബാരോഗ്യകേന്ദ്രങ്ങളിൽ നാല് ഡോക്ടര്‍മാരുടെ സേവനം വൈകിട്ട് ആറു വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ 2022 ഒക്ടോബര്‍ നാലിലെ നിയമസഭയിലെ പ്രസ്താവന വെറുംവാക്കായി. മഴ ശക്തമായതോടെ സംസ്ഥാനത്താകെ വൈറല്‍പനിയും ഡെങ്കിപ്പനിയും മറ്റു രോഗങ്ങളും വര്‍ധി ച്ചിരിക്കുന്നതിനാല്‍ രോഗികളുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. കോട്ടയം ജില്ലയിൽ അതിരമ്പുഴ, കുമരകം, ഈരാറ്റുപേട്ട, എരുമേലി,…
Read MoreCategory: Top News
ആദിവാസി യുവാവിന്റെ ശരീരത്തിൽ മൂത്രമൊഴിച്ച് ബിജെപി പ്രവർത്തകൻ; പ്രതി പ്രവേഷ് എംഎൽഎ കേദാർനാഥ് ശുക്ലയുടെ അടുത്ത സഹായി
ഭോപ്പാൽ: ആദിവാസി യുവാവിന്റെ ശരീരത്തിൽ മൂത്രമൊഴിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. മധ്യപ്രദേശിൽ ബിജെപി എംഎൽഎ കേദാർനാഥ് ശുക്ലയുടെ അടുത്ത സഹായിയായ പ്രവേഷ് ശുക്ലയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാജ്യരക്ഷാ നിയമം, പട്ടിക വർഗ സംരക്ഷണ നിയമം എന്നിവ അടക്കം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മധ്യപ്രദേശിലെ സിധി ജില്ലയിലാണ് സംഭവം നടന്നത്. നിലത്തിരിക്കുന്ന യുവാവിന്റെ ദേഹത്തേക്കു സിഗരറ്റ് വലിച്ചുകൊണ്ട് പ്രവേഷ് ശുക്ല മൂത്രമൊഴിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് കേസെടുക്കാൻ നിർദേശം നൽകിയത്. അതേസമയം, പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് ആദിവാസി യുവാവ് പറഞ്ഞു. പ്രവേശ് ശുക്ലയെ കുടുക്കാൻ തയാറാക്കിയതാണ് വീഡിയോയെന്ന് യുവാവ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു
Read More‘മികച്ച’ നേട്ടവുമായി പാക്കിസ്ഥാന് ! ഐഎംഎഫില്‍ നിന്ന് കൂടുതല്‍ കടം വാങ്ങിയ രാജ്യങ്ങളില്‍ നാലാംസ്ഥാനം
സാമ്പത്തിക പ്രതിസന്ധികളില്‍ നട്ടം തിരിയുന്ന പാക്കിസ്ഥാനെ ആഗോളതലത്തില്‍ കൂടുതല്‍ നാണക്കെടുത്തുന്ന ഒരു വാര്‍ത്ത കൂടി ഇപ്പോള്‍ പുറത്തു വരികയാണ്. പിടിഐ പുറത്തു വിട്ട റിപ്പോര്‍ട്ടനുസരിച്ച് രാജ്യാന്തര നാണയനിധി(ഐഎംഎഫ്)യില്‍ നിന്ന് ഏറ്റവുമധികം പണം കടമെടുത്ത നാലാമത്തെ രാജ്യമായി പാക്കിസ്ഥാന് മാറിയിരിക്കുകയാണ്. വരുന്ന ഒമ്പതു മാസങ്ങള്‍ക്കിടയില്‍ ഐഎംഎഫില്‍ നിന്ന് മൂന്ന് ബില്യണ്‍ യുഎസ്ഡോളര്‍ കൂടി പാക്കിസ്ഥാന് കടമെടുക്കുമെന്നാണ് കരുതുന്നത്. പാക്കിസ്ഥാന് ഈ തുക നല്കുന്ന കാര്യം ഐഎംഎഫ് ബോര്‍ഡിന്റെ പരിഗണനയിലാണ്. ഈ വര്‍ഷം മാര്‍ച്ച് 31ലെ കണക്കനുസരിച്ച് ഐഎംഎഫിന്റെ കടക്കാരില്‍ അഞ്ചാം സ്ഥാനമായിരുന്നു പാക്കിസ്ഥാന്. എന്നാല്‍ ഇപ്പോള്‍ കടമെടുക്കാനിരിക്കുന്ന മൂന്ന് ബില്യണ്‍ ഡോളര്‍ പാക്കിസ്ഥാനെ നാലാം സ്ഥാനത്തേക്കുയര്‍ത്തും. 46 ബില്യണ്‍ ഡോളര്‍ കടമുള്ള അര്‍ജന്റീനയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. 18 ബില്യണ്‍ ഡോളറുമായി ഈജിപ്ത് രണ്ടാം സ്ഥാനത്തും യുദ്ധം തകര്‍ത്ത യുക്രൈന് 12.2 ബില്യണ്‍ ഡോളറുമായി മൂന്നാമതും ഉണ്ട്. പുതിയ…
Read Moreമകളുടെ വീട്ടില്‍ കയറി വധഭീഷണി മുഴക്കി വിജയകുമാര്‍ ! അനുസരിച്ചില്ലെങ്കില്‍ ഏതുവിധേനയും നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി അര്‍ഥന
നടന് വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി വിജയകുമാറിന്റെ മകളും നടിയുമായ അര്‍ഥന ബിനു. വിജയകുമാര്‍ ജനലിലൂടെ ഭീഷണിപ്പെടുത്തിയ ശേഷം വീടിന്റെ മതില് ചാടിക്കടന്നുപോകുന്ന വീഡിയോയും അര്‍ഥന സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. ഇയാള്‍ തന്നെയും അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുന്നതിനെതിരെ പോലീസില്‍ കൊടുത്ത കേസ് നിലനില്‍ക്കുമ്പോഴാണ് ഇത്തരത്തിലുള്ള അതിക്രമം നടത്തുന്നതെന്ന് അര്‍ഥന പറയുന്നു. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സിനിമയുടെ പ്രവര്‍ത്തകരെയും ചീത്തവിളിച്ച വിജയകുമാര്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുന്നതിനെതിനെതിരേ പോലീസില്‍ പരാതി പറഞ്ഞിട്ടും ഒരു സഹായവും ലഭിക്കാത്തതുകൊണ്ടാണ് സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവയ്ക്കന്നതെന്നും അര്‍ഥന പറയുന്നു. അര്‍ഥനയുടെ വാക്കുകള്‍…”ഞങ്ങള്‍ സഹായത്തിനായി പോലീസ് സ്റ്റേഷനില്‍ ഏകദേശം 9:45 ന് വിളിച്ചിട്ടും ആരും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്. എന്റെ പിതാവും മലയാള ചലച്ചിത്ര നടനുമായ വിജയകുമാറാണ് ഈ വീഡിയോയിലുള്ളത്. ഞങ്ങളുടെ വസതിയില്‍ അതിക്രമിച്ചു കയറിയ ശേഷം മതില്…
Read Moreമാട്രിമോണി സെൈറ്റിലൂടെ പരിചയപ്പെട്ടു; വിവാഹ വാഗ്ദാനം നൽകി യുവതിയെ വശത്താക്കി; മുപ്പതുകാരിയുടെ പണവും സ്വർണവും വാങ്ങിയശേഷം യുവാവ് ചെയ്തതിങ്ങനെ..
കണ്ണൂർ: മാട്രിമോണിയലിൽ പരിചയപ്പെട്ട 30 കാരിയിൽനിന്നും പണവും സ്വർണവും തട്ടിയെടുത്തയാൾക്കെതിരേ കേസ്. അഴീക്കോട് മീൻകുന്ന് സ്വദേശിനിയായ 30 കാരിയുടെ പരാതിയിലാണ് 35 കാരനായ നീർവേലി സ്വദേശിക്കെതിരെ പോലീസ് കേസെടുത്തത്. 2022 മുതലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു മുസ്ലീം മാട്രിമോണി സൈറ്റിലൂടെ യുവതിയെ പരിചയപ്പെട്ട യുവാവ് വിവാഹ വാഗ്ദാനം നൽകി, പിന്നീട് പല കാരണങ്ങൾ പറഞ്ഞ് 30000 രൂപയും നാലര പവൻ സ്വർണവും കൈപ്പറ്റി. വിവാഹം കഴിക്കാതെ പറ്റിക്കുകയാണെന്ന് മനസിലാക്കിയ യുവതി പണവും സ്വർണവും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ നൽകാൻ കഴിയില്ലെന്ന് പറയുകയും ചെയ്തു. തുടർന്ന് പല തവണ യുവതി ഇതേ ആവശ്യം ഉന്നയിച്ച് യുവാവിനെ സമീപിച്ചു. എന്നാൽ, കണ്ണൂരിൽ വന്നാൽ പണം നൽകാമെന്ന് പറഞ്ഞ യുവാവ് അവിടെ വച്ച് തന്നെ ഉപദ്രവിച്ചെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം…
Read Moreവിദ്യാർഥിനിയെ കടന്നുപിടിച്ച് അറുപതുകാരൻ ; സാധനം വാങ്ങാനെത്തിയ പ്രതി കടയിൽ കയറി ആക്രമിക്കുകയായിരുന്നു; നടുക്കം മാറാതെ മാന്നാർ നിവാസികൾ
മാന്നാർ: വിദ്യാർഥിനിയെ കടന്നുപിടിച്ച അറുപതുകാരനെ മാന്നാർ പോലിസ് അറസ്റ്റ് ചെയ്തു. മാന്നാർ കുരട്ടിക്കാട് മൂലയിൽ വീട്ടിൽ അബ്ദുൽ സത്താർ (60) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച വിദ്യാർഥിനിയുടെ പിതാവിന്റെ കടയിലാണ് സംഭവം. പിതാവ് മകളെ കട ഏൽപ്പിച്ചിട്ട് വീട്ടിലേക്ക് പോയ സമയം സാധനം വാങ്ങാനായി കടയിൽ എത്തിയ പ്രതി സാധനങ്ങൾ വാങ്ങിയതിന്റെ പണം നൽകിയ ശേഷം ബാക്കി തുക എടുക്കുന്നതിനായി മേശയുടെ ഭാഗത്തേക്ക് തിരിഞ്ഞ വിദ്യാർഥിനിയെ കടയ്ക്കുള്ളിൽ കയറി കടന്നു പിടിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി ബഹളംവച്ചുവെങ്കിലും ഈ സമയം അടുത്ത് ആരും ഉണ്ടായിരുന്നില്ല. പിന്നീട് പെൺകുട്ടി വീട്ടിലേക്ക് ഫോണിലൂടെ വിവരം അറിയിച്ചു. തുടർന്ന് മാതാപിതാക്കളും ബന്ധുക്കളും എത്തി. ഈ സമയം പ്രതി സ്ഥലത്തു നിന്ന് പോയിരുന്നു. തുടർന്ന് വിദ്യാർഥിനി മാന്നാർ സ്റ്റേഷനിൽ എത്തി പോലിസ് ഇൻസ്പെക്ടർ ജോസ് മാത്യുവിന് പരാതി നൽകി. തുടർന്നാണ് പ്രതിയെ പോലിസ് അറസ്റ്റ്…
Read Moreപെരുമഴക്കാലം; ജില്ലകളിൽ ജാഗ്രത; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി;എല്ല ജില്ലകളിലും കൺട്രോൾ റൂം തുറന്നു
തിരുവനന്തപുരം: പെരുമഴയിൽ നനഞ്ഞ് കേരളം. തീവ്ര മഴയെ തുടർന്ന് സംസ്ഥാനത്തെ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. മലയോരമേഖലകളിലും തീരപ്രദേശങ്ങളും അതീവ ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. മറ്റന്നാൾ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കുണ്ട്. അഞ്ച് ദിവസം ശക്തമായ മഴ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ക്വാറികളുടെ പ്രവര്‍ത്തനങ്ങളും മലയോര മേഖലകളിലെയും ജലാശയങ്ങളിലെയും വിനോദസഞ്ചാരത്തിനും നിയന്ത്രണമേര്‍പ്പെടുത്താൻ നിർദേശമുണ്ട്. ആലപ്പുഴ, എറണാകുളം, കാസർഗോഡ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. എറണാകുളത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കാസർഗോഡ് കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. ആലപ്പുഴയിൽ പ്രഫഷണൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. എറണാകുളം, പത്തനംതിട്ട, ആലപ്പുഴ…
Read Moreകാമുകിയെ ഒഴിവാക്കാൻ ബാഗിൽ എംഡിഎംഎ ഒളിപ്പിച്ചുവച്ചു; എല്ലാ വിവരവും എക്സൈസിനെ വിളിച്ചറിയിച്ചു; കാമുകൻ ചെയ്ത വലിയ മണ്ടത്തരം പോലീസിന്റെ പണി എളുപ്പമാക്കി
തൊടുപുഴ: ഇടുക്കി കട്ടപ്പനയില്‍ കാമുകിയെ കുടുക്കാനായി ബാഗിൽ എംഡിഎംഎ ഒളിപ്പിച്ച യുവാവ് പിടിയിൽ. ലോഡ്ജിൽ മുറിയെടുത്തശേഷം കാമുകിയുടെ ബാഗിൽ എംഡിഎംഎ ഒളിപ്പിച്ചശേഷം യുവാവ് എക്സൈസിനെ വിളിച്ചറിയിക്കുകയായിരുന്നു. എക്സൈസ് നടത്തിയ പരിശോധനയില്‍ യുവതിയുടെ ബാഗില്‍ നിന്നും 300 മില്ലി ഗ്രാം എംഡിഎംഎ കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിൽ ലഹരി ഒളിപ്പിച്ച ഉപ്പുതറ കണ്ണംപടി സ്വദേശി ജയനെ അറസ്റ്റ് ചെയ്തു. ഇരുവരും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നെന്നാണ് എക്സൈസ് പറയുന്നത്. ഞായറാഴ്ച ഇവര്‍ കട്ടപ്പനയിലെ ലോഡ്ജില്‍ എത്തി മുറിയെടുത്തിരുന്നു. അതിനുശേഷം ഇന്ന് രാവിലെ പെണ് സുഹൃത്തിനെ ഒഴിവാക്കാന്‍ വേണ്ടി യുവതിയുടെ ബാഗില്‍ എംഡിഎംഎ വയ്ക്കുകയായിരുന്നു. യുവതിയെ ചോദ്യം ചെയ്തപ്പോള്‍ ഇത് താന്‍ വച്ചതല്ലെന്ന് യുവതി എക്സൈസിനോട് പറഞ്ഞു. അതിനുശേഷം നടത്തിയ അന്വേഷണത്തില്‍ എക്സൈസിനെ വിവരം അറിയിച്ചയാളുടെയും യുവതിയുടെ കൂടെ താമസിച്ചിരുന്ന ആളുടെയും ഫോണ്‍ നമ്പര്‍ ഒന്നാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ…
Read Moreഎംഡിഎംഎയുമായി പിടിയിലായ ഇന്‍സ്റ്റഗ്രാം താരമായ യുവതി ഹണിട്രാപ്പ് കേസിലും പ്രതി ! നിശാപാര്‍ട്ടികളില്‍ സജീവം…
പാലക്കാട്ട് എംഡിഎംഎയുമായി പിടിയിലായ യുവാവും യുവതിയും ബംഗളൂരുവില്‍ നിന്ന് ലഹരിമരുന്നുമായി വന്നത് കൊച്ചിയിലേക്കെന്ന് പോലീസ്. ബാഗിലൊളിപ്പിച്ചാണ് കടത്തിയതെന്നും ഇതിന്റെ ഉറവിടം അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പാലക്കാട് കസബ പോലീസ് പറഞ്ഞു. തൃശ്ശൂര്‍ സ്വദേശികളായ ഷമീന, മുഹമ്മദ് റഹീസ് എന്നിവരെയാണ് കഴിഞ്ഞദിവസം 62 ഗ്രാം എംഡിഎംഎയുമായി പാലക്കാട് കസബ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍നിന്ന് ആഡംബരവാഹനത്തില്‍ വരുന്നതിനിടെ പോലീസ് വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയും ലഹരിമരുന്ന് കണ്ടെടുക്കുകയുമായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ മുപ്പതിനായിരത്തിനടുത്ത് ഫോളോവേഴ്സ് ഉള്ള ഷമീന മിസിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ റണ്ണറപ്പാണെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ അവകാശപ്പെട്ടിരുന്നു. പിടിയിലായ ഷമീന നേരത്തെ കൊടുങ്ങല്ലൂര്‍, തിരുവമ്പാടി സ്റ്റേഷനുകളില്‍ ഹണിട്രാപ്പ് കേസില്‍ പ്രതിയാണെന്നാണ് പോലീസ് നല്‍കുന്നവിവരം. ഷമീനയും റഹീസും സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചാണ് ബെംഗളൂരുവില്പോയത്. അവിടെനിന്ന് ലഹരിമരുന്നുമായി തിരികെ വരുന്നതിനിടെയാണ് രണ്ടുപേരെയും പിടികൂടിയതെന്നും ബാഗിലാണ് ഇവര്‍ എംഡിഎംഎ ഒളിപ്പിച്ചിരുന്നതെന്നും പോലീസ്…
Read Moreഅനുജനെും കുടുംബത്തേയും മണ്ണെണ്ണെ ഒഴിച്ച് കത്തിച്ചു; കിടപ്പുമുറിയിൽ തൂങ്ങി മരിച്ച് സഹോദരൻ; എല്ലാം കണ്ട് അലറിക്കരഞ്ഞ് അമ്മ; പൊള്ളലേറ്റ കുടുംബവും ആശുപത്രിയിൽ
കൂത്തുപറമ്പ്: സഹോദരനെയും സഹോദര ഭാര്യയെയും മകനെയും തീ കൊളുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ച നിലയിൽ. പാട്യം പത്തായക്കുന്ന് നൊച്ചോളി മടപ്പുരക്ക് സമീപം ശ്രീ നാരായണത്തിൽ ഈരായി പറമ്പത്ത് രഞ്ജിത്ത് (45) ആണ് വീടിനകത്ത് കിടപ്പു മുറിയിൽ തൂങ്ങി മരിച്ചത്. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. സഹോദരൻ രജീഷ് (40), രജീഷിന്റെ ഭാര്യ സുബിന (33), മകൻ ദക്ഷൻ തേജ് (അഞ്ച്) എന്നിവർക്കാണ് പൊള്ളലേറ്റത്. രജീഷും ഭാര്യ സുബിനയും ഭക്ഷണം കഴിക്കുന്നതിനിടെ തറയിൽ മണ്ണെണ്ണ ഒഴിച്ച ശേഷം തീപ്പെട്ടിക്കോൽ ഉരച്ച് എറിയുകയായിരുന്നു. സുബിനയുടെ ദേഹത്ത് തീ ആളിപ്പടർന്നു. തീ അണയ്ക്കുന്നതിനിടെയാണ് രജീഷിനും മകനും പൊള്ളലേറ്റത്. സംഭവ സമയം ഇവരുടെ അമ്മയും വീട്ടിൽ ഉണ്ടായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാർ മൂന്നു പേരെയും കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ്…
Read More