കണ്ണൂർ: സാന്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ ചോദ്യം ചെയ്യാനുള്ള നടപടികൾ വിജിലൻസ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി സുധാകരന് നോട്ടീസ് നൽകുമെന്നാണു സൂചന. 2021ൽ കോൺഗ്രസ് കൗൺസിലറും സുധാകരന്റെ ഡ്രൈവറുമായ പ്രശാന്ത് ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് നടപടി. അതേസമയം, പരാതിക്കാരനായ പ്രശാന്ത് ബാബുവിനെ മൊഴി നൽകാൻ വിജിലൻസ് ഇന്നു കോഴിക്കോടേക്ക് വിളിപ്പിച്ചിരുന്നെങ്കിലും ശനിയാഴ്ച വന്നാൽ മതിയെന്ന് അറിയിച്ചിട്ടുണ്ട്. ഇന്നു രാവിലെയാണ് മെഴിയെടുക്കൽ മാറ്റിയ വിവരം പ്രശാന്ത് ബാബുവിനെ അറിയിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ചെന്നൈയിലും തലശേരിയിലും അന്വേഷണം നടന്നിരുന്നു. അന്വേഷണത്തിന്റെ അവസാന ഘട്ടമെന്ന നിലയിലാണ് സുധാകരന്റെ ഭാര്യ സ്മിതയുടെ വരുമാന വിവരങ്ങൾ വിജിലൻസ് തേടിയത്. ഭാര്യ ജോലി ചെയ്തിരുന്ന കണ്ണൂർ കാടാച്ചിറ ഹൈസ്കൂളിലെ മുഖ്യാധ്യാപകന്‍ വിജിലൻസ് കഴിഞ്ഞ 15ന് നോട്ടീസ് നൽകിയിരുന്നു. അധ്യാപികയായിരുന്ന സ്മിതയ്ക്കു 2001 ജനുവരി ഒന്നു മുതൽ ലഭിച്ച ശന്പളം,…
Read MoreCategory: Top News
വിവാഹ മോചന കേസ് നിലനിൽക്കെ ഭാര്യയെ അനുനയിപ്പിച്ച് ലോഡ്ജിലെത്തിച്ചു; സുഹൃത്തിനൊക്കൊണ്ട് ലൈംഗീകമായി പീഡിപ്പിച്ചു; ഞെട്ടിക്കുന്ന സംഭവം കണ്ണൂരിൽ
കണ്ണൂർ: വിവാഹമോചനക്കേസുമായി ബന്ധപ്പെട്ടു ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നു പറഞ്ഞു യുവതിയെ കൂട്ടികൊണ്ടുവന്ന് ഭർത്താവും സുഹൃത്തും ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പരിയാരം സ്വദേശിനിയുടെ പരാതിയിൽ ഭർത്താവിനും കണ്ടാൽ അറിയാവുന്ന ഒരാൾക്കുമെതിരേ കണ്ണൂർ വനിതാ പോലീസ് ആണു കേസെടുത്തത്. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയും ഭർത്താവും തമ്മിൽ വിവാഹമോചനക്കേസ് നിലനിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടു ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് യുവതിയെ കണ്ണൂരിലേക്കു കൂട്ടിക്കൊണ്ടു വന്നത്. തുടർന്ന് ഇരുവരും തമ്മിൽ സംസാരിച്ചു രമ്യതയിലാകുകയും കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ ലോഡ്ജിൽ മുറിയെടുക്കുകയുമായിരുന്നു. തുടർന്ന് ഭർത്താവ് ആരെയോ ഫോണിൽ വിളിക്കുകയും ഒരാൾ വരികയും തന്നെ പീഡിപ്പിക്കുകയുമായിരുന്നെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. ഡ്രൈവറായ ഭർത്താവ് ഇപ്പോൾ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടങ്ങിയിട്ടുണ്ട്.
Read Moreഭാര്യയെ മറന്ന് മറ്റൊരു പെൺകുട്ടിയെ വളച്ചു ലൈംഗീകമായി പീഡിപ്പിച്ചു; കാമുകിയുടെ കൂട്ടുകാരിയുമായി മുങ്ങി; പതിനാലുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 48 വർഷം കഠിന തടവ്
പത്തനംതിട്ട: പതിനാലുകാരിയായ പെൺകുട്ടിയെ പ്രലോഭിപ്പിച്ചു വിവാഹ വാഗ്ദാനം നൽകി പല തവണ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ വിധി പ്രസ്താവിച്ചു. തൃക്കൊടിത്താനം സ്വദേശിയും പുറമറ്റം കരിങ്കുറ്റി മലയിൽ, കള്ളാട്ടിൽ താമസക്കാരനുമായ റിജോമോൻ ജോണിനെ (അനീഷ്, 31 ) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ജോൺ 48 വർഷം കഠിന തടവിനും 1.80 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. പിഴ ഒടുക്കാതിരുന്നാൽ 30 മാസം അധിക കഠിന തടവും അനുഭവിക്കണം. ഐപിസി 366 എന്ന വകുപ്പു പ്രകാരവും പോക്സോ ആക്ട് 5, 6 എന്നീ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ വിധിച്ചത്. 2020ലാണ് കേസിനാസ്പദമായ സംഭവം. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്ന പ്രതി ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭനത്തിൽ വീഴ്ത്തുകയായിരുന്നു. തുടർന്ന് വിവാഹ വാഗ്ദാനങ്ങൾ നൽകി വിവിധ സ്ഥലത്തു കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയിരുന്നു.…
Read Moreരണ്ടു കോടി 35 ലക്ഷം കൈതോലപ്പായയില്‍ പൊതിഞ്ഞ് കൊണ്ടുപോയ നേതാവ് ഇന്ന് ടൈം സ്ക്വയര്‍ വരെ പ്രശസ്തന്‍ ! ദേശാഭിമാനി മുന്‍ എഡിറ്റര്‍ ജി ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു…
ഉന്നതനായ സിപിഎം നേതാവ് കൈതോലപ്പായയില്‍ രണ്ടു കോടി 35 ലക്ഷം കെട്ടിപ്പൊതിഞ്ഞ് ഇന്നോവ കാറില്‍ കൊണ്ടുപോയെന്ന വെളിപ്പെടുത്തലുമായി ദേശാഭിമാനി മുന്‍ എഡിറ്റര്‍ ജി ശക്തിധരന്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇപ്പോള്‍ മന്ത്രിസഭയിലുള്ള ഒരു നേതാവിന്റെ ഇന്നോവ കാറിന്റെ ഡിക്കിയില്‍ വച്ചാണ് ഈ പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നാണ് ജി ശക്തിധരന് തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത്. കൊച്ചിയിലെ തന്റെ ഓഫീസിലെ ഒരു മുറിയില്‍ താമസിച്ചാണ് വന്‍ തോക്കുകള്‍ നല്കിയ പണം ഈ നേതാവ് ശേഖരിച്ചത്. ഈ നേതാവ് ജനിച്ചത് വളരെ ദരിദ്രമായ പശ്ചാത്തലത്തില്‍ ആണ്. ഇന്ന് ശതകോടീശ്വരനായിരിക്കുന്ന അദ്ദേഹത്തിന്റെ പിതാവ് ഒരു കള്ളു ചെത്തുകാരനായിരുന്നുവെന്നും ഇന്ന് തിരുവനന്തപുരം മുതല്‍ അമേരിക്കയിലെ ടൈം സ്ക്വയര്‍ വരെ അദ്ദേഹം പ്രശസ്തനാണെന്നും ശക്തിധരന് പറയുന്നു. അക്കാലത്ത് അദ്ദേഹത്തിന്റെ പിതാവിന് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സാധനമായിരുന്നത്രെ ഈ കൈതോലപ്പായയെന്നും…
Read Moreഇനി കാടറിയുന്ന കൊമ്പൻ..! അരിതിന്ന കാലം മറന്നു, പുതിയ ചുറ്റുപാടിൽ ഇണങ്ങി അരിക്കൊമ്പൻ; അപ്പർകോതയാറിലെത്തിയ കൊമ്പനടുത്തേക്ക് ആനക്കൂട്ടം
കാട്ടാക്കട : അരിക്കൊമ്പന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും പങ്കു വച്ച് തമിഴ്നാട് വനം വകുപ്പ്. അരിക്കൊമ്പൻ അവശനെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ആന തീറ്റയെടുക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. അപ്പർ കോതയാർ മേഖലയിൽ തുടരുന്ന ആന ആരോഗ്യവാനാണെന്നും വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും വനംവകുപ്പ് വ്യക്തമാക്കി. അരിക്കൊമ്പന്റെ അടുത്ത് മറ്റ് ആനകളുടെ കൂട്ടവുമുണ്ട്. പുതിയ സാഹചര്യവുമായി ആന പൂർണ്ണമായും ഇണങ്ങിയെന്ന് വനംവകുപ്പ് വിശദീകരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചക്ക് ശേഷം ആദ്യമായാണ് അരിക്കൊമ്പന്റെ ദൃശ്യങ്ങൾ പുറത്തുവരുന്നത്. തമിഴ്നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ കഴിയുന്ന അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് കളക്കാട് കടുവാസങ്കതം ഡെപ്യൂട്ടി ഡയറക്ടർ എസ്.സെമ്പകപ്രിയ വിശദമാക്കിയിരുന്നു. ക്ഷീണിച്ചെന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച അരിക്കൊമ്പന്റെ ചിത്രം ജൂൺ 10 ന് എടുത്തതാണ്. ആന നിൽക്കുന്നതിന് 100 മീറ്റർ അകലെ നിന്നാണ് ആ ദൃശ്യം പകർത്തിയത്. അതിനാലാണ് മെലിഞ്ഞതായി തോന്നുന്നതെന്നും കളക്കാട് കടുവാസങ്കതം ഡെപ്യൂട്ടി…
Read Moreഅവൾ എന്റേത് മാത്രം..! ഭാര്യയുമായി പ്രണയമെന്നു സംശയം ; യുവാവിന്റെ കഴുത്തറുത്ത് ചോര കുടിച്ചു; എല്ലാം വീഡിയിലെടുത്ത് മറ്റൊരു സുഹൃത്ത്
ബംഗളൂരു: ഭാര്യയുമായി പ്രണയബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് യുവാവിന്റെ കഴുത്ത് മുറിച്ച് ചോര കുടിച്ചു. കർണാടകയിലെ ചിക്ബല്ലാപുരയിലെ ചിന്താമണി താലൂക്കിലാണ് സംഭവം. മാരേഷ് എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളുടെ കഴുത്തിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ് ചോര കുടിക്കുകയായിരുന്നു യുവാവ്. സംഭവത്തിൽ ചിന്താമണി സ്വദേശി വിജയ് അറസ്റ്റിലായിട്ടുണ്ട്. ചിന്താമണിക്ക് അടുത്തുള്ള വനമേഖലയിൽ സുഹൃത്തിനൊപ്പം എത്തിയാണ് വിജയ് മാരേഷിനെ ആക്രമിച്ചത്. വിജയ്യുടെ സുഹൃത്ത് ഈ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. ഭാര്യയുമായി പ്രണയ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് വിജയ് ഇത്തരത്തിലൊരു ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ പരിക്കേറ്റ യുവാവ് ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു.
Read Moreവന്ദേഭാരതിൽ ഓസിനുപോകാൻ ശുചിമുറിയിൽ കയറി ഒളിച്ചു; ഡോറ് പൊളിച്ചു പ്രതിയെ കസ്റ്റഡിയിലെടുത്തപ്പോൾ റെയിൽവേയ്ക്ക് നഷ്ടം ഒരു ലക്ഷം
പാലക്കാട്: വന്ദേഭാരത് ട്രെയിനിലെ ശുചിമുറിയുടെ വാതില്‍ അടച്ച് യുവാവ് അകത്തിരുന്ന സംഭവത്തില്‍ റെയില്‍വേയ്ക്ക് നഷ്ടം ഒരുലക്ഷം രൂപ. രണ്ട് മെറ്റല്‍ ലെയറുള്ള ഫാബ്രിക്കേറ്റഡ് വാതിലിന് 50,000 രൂപയാണ് വില. ഉദ്യോഗസ്ഥരുടെ ഷിഫ്റ്റ് അലവന്‍സ് 50,000 രൂപ എന്നിങ്ങനെയാണ് ഒരു ലക്ഷം രൂപ നഷ്ടമായി കണക്കാക്കിയിരിക്കുന്നത്. കൂടാതെ യുവാവ് കാരണം ട്രെയിന്‍ 20 മിനിട്ട് വൈകിയെന്നും റെയില്‍വേ അറിയിച്ചു. കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയിൽ ഉപ്പള സ്വദേശി ശരൺ ആണ് കയറിയിരുന്നത്. വാതിൽ അകത്തു നിന്ന് അടച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവം ശ്രദ്ധയില്‍പ്പെട്ട മറ്റ് യാത്രക്കാര്‍ പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കില്‍ ശരണ്‍ തയാറായില്ല. ഇതോടെ യാത്രക്കാര്‍ വിവരം ആര്‍പിഎഫിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണൂരില്‍ വച്ചും കോഴിക്കോട് വച്ചും ഇയാളെ പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വാതില്‍ അകത്ത് നിന്ന് കയറിട്ട് കെട്ടിയതിന് ശേഷമാണ് ഇയാള്‍ അകത്തിരുന്നത്. ട്രെയിന്‍…
Read Moreവിവസ്ത്രയായി രക്ഷിക്കണേയെന്ന് അലറിവിളിച്ച് യുവതി; ആൺ സുഹൃത്തുമായി ഹോട്ടലിൽ പോയതിന് മറ്റൊരു സുഹൃത്ത് ചെയ്തത് കൊടും ക്രൂരത; കഴക്കൂട്ടത്തെ സംഭവം ഞെട്ടിക്കുന്നത്
തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയെ കെട്ടിയിട്ട് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതി ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി കിരണിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. കിരണ്‍ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും ഇന്ന് ഫൊറന്‍സിക് പരിശോധനയ്ക്ക് നല്‍കും. ശനിയാഴ്ച വൈകിട്ടാണ് കിരണ്‍ യുവതിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി കഴക്കൂട്ടം ചന്തവിള റോഡിലെ ഗോഡൗണിലെത്തിച്ച് മര്‍ദിക്കുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തത്. കൈകള്‍ കെട്ടിയിട്ട് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. വിവസ്ത്രയായി കാണപ്പെട്ട യുവതിയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കഴക്കൂട്ടം പോലീസ് പ്രതി കിരണിനെ ഗോഡൗണില്‍ നിന്ന് പിടികൂടി. പ്രതിയും യുവതിയും മുന്‍പൊരു സ്ഥാപനത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണെന്ന് പോലീസ് പറയുന്നു. കഴക്കൂട്ടത്തെ ഒരു ഹോട്ടലില്‍ യുവതി മറ്റൊരു സുഹൃത്തുമായി ആഹാരം കഴിക്കാനെത്തിയപ്പോള്‍ കിരണ്‍ അവിടെയെത്തി മര്‍ദിക്കുകയായിരുന്നു. കൊല്ലുമെന്നും ജീവനൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പ്രതി യുവതിയെ…
Read Moreകോടതി വിധിയ്ക്ക് പുല്ലുവില കല്‍പ്പിച്ച് സിഐടിയു ! സര്‍വീസ് പുനരാരംഭിക്കാന്‍ എത്തിയ ബസുടമയെ കയ്യേറ്റം ചെയ്തു
സിഐടിയുക്കാര്‍ സര്‍വീസ് നിര്‍ത്തിച്ച ബസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സര്‍വീസ് പുനരാരംഭിക്കാന്‍ ശ്രമിക്കുന്നതിനിടെ ബസുടമയെ കയ്യേറ്റം ചെയ്ത് സിപിഎം പഞ്ചായത്തംഗം. വെട്ടിക്കുളങ്ങര ബസ് ഉടമ രാജ്മോഹനു നേരെയാണ് രാവിലെ കയ്യേറ്റം ഉണ്ടായത്. തിരുവാര്‍പ്പ് പഞ്ചായത്തംഗം കെ.ആര്. അജയനാണു കയ്യേറ്റം നടത്തിയത്. ഇതിന്റെ വിഡിയോയും പുറത്തു വന്നിട്ടുണ്ട്. സര്‍വീസ് പുനരാരംഭിക്കാന്‍ ബസിനു മുന്നില്‍ കെട്ടിയ കൊടിതോരണങ്ങള്‍ അഴിക്കുമ്പോഴായിരുന്നു സംഭവം. ഉടന്‍ പോലീസ് പിടിച്ചു മാറ്റിയെങ്കിലും രാജ് മോഹന്‍ നിലത്തു വീണു. രാജ്മോഹനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് സര്‍വീസിന് തടസ്സമില്ലെന്നും കൊടിതോരണം നശിപ്പിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് സിഐടിയുവിന്റെ വിശദീകരണം. ബസ് സര്‍വീസ് പോലീസ് സംരക്ഷണയില്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞദിവസം ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ബസിനു മുന്നിലെ കൊടി തോരണങ്ങള്‍ മാറ്റാത്തതിനാല്‍ ഇന്നലെ സര്‍വീസ് ആരംഭിക്കാനായില്ല. ഈ തോരണങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഭവം. തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്നാണ് സിഐടിയു…
Read More14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി പൊലീസുകാരന് ! പ്രതിയ്ക്കെതിരേ മുമ്പും കേസ്
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ സംഭവത്തിലെ പ്രതി സിവില്‍ പോലീസ് ഓഫിസര്‍ മാരായമുട്ടം കിഴങ്ങുവിളവീട്ടില്‍ ദിലീപിനെ(44) നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്തു. ഇടുക്കി മറയൂര്‍ ജനമൈത്രി സ്റ്റേഷനിലെ പൊലീസുകാരനായ ദിലീപിനെ അന്വേഷണ സംഘം അവിടെ നിന്നാണ് ഇന്നലെ ഉച്ചയ്ക്ക് 2ന് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. 2021 ജൂണിലും 2022ലെ ഒരു അവധി ദിവസത്തിലും 2023 മേയ് 30നും ഇയാള്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്കി. വയര്‍ വേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ പതിനാലുകാരിയെ പരിശോധിച്ച ഡോക്ടറാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഉടന്‍ വിവരം ചൈല്ഡ്ലൈന് പ്രവര്‍ത്തകരെ അറിയിച്ചു. ഇവരുടെ ഇടപെടലിലാണ് ആര്യങ്കോട് പോലീസ് പോക്സോ വകുപ്പ് ഉള്‍പ്പെടുത്തി കേസെടുത്തത്. പ്രതിക്കെതിരെ മുന്‍പ് നെയ്യാറ്റിന്‍കര സ്റ്റേഷനില്‍ കേസുണ്ടായിരുന്നുവെന്നും ആര്യങ്കോട് പോലീസ് പറഞ്ഞു.
Read More