തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്-പുതുവത്സര ബമ്പർ നറുക്കെടുപ്പ് ഇന്ന്ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ നടക്കും. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഉദ്ഘാടനവും 2023ലെ സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനവും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നു നിർവഹിക്കും. ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. വി.കെ. പ്രശാന്ത് എം.എൽഎ, പ്രശസ്ത അന്താരാഷ്ട്ര ഭൗമശാസ്ത്രജ്ഞൻ അശ്വിൻ ശേഖർ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ തുടങ്ങിയവരും പങ്കെടുക്കും. 16 കോടിയാണ് ഇത്തവണ ക്രിസ്മസ്-പുതുവത്സര ബമ്പർ ഒന്നാം സമ്മാനം.കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയാണിത്. രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേർക്ക്. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്ക്. നാലാം സമ്മാനം 5000, അഞ്ചാം സമ്മാനം 3000, ആറാം സമ്മാനം 2000, ഏഴാം സമ്മാനം…
Read MoreCategory: Top News
കുട്ടിക്കളി കാര്യമാകുമ്പോൾ… വീഡിയോ ഗെയിമില്‍ തോല്പിച്ചതിന് സുഹൃത്തിനെ 10 വയസുകാരന് വെടിവച്ചുകൊന്നു; കുടുംബം നാടുവിട്ടെന്ന് ദൃക്സാക്ഷികൾ
മെക്സികോ സിറ്റി: വീഡിയോ ഗെയിമില്‍ തോല്പിച്ചതിന് 10 വയസുകാരന് സുഹൃത്തിനെ വെടിവച്ചുകൊന്നു. ഞായറാഴ്ച മെക്സിക്കോയിലെ വെരാക്രൂസില്‍ വീഡിയോ ഗെയിമുകള്‍ വാടകയ്ക്ക് നല്കുന്ന കടയിലാണ് ദാരുണ സംഭവമുണ്ടായത്. ഗെയിമില്‍ തോറ്റതില്‍ അസ്വസ്ഥനായ കുട്ടി വീട്ടിലുള്ള തോക്കുമായി തിരികെ എത്തി വെടിയുതിര്‍ക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ 11 വയസുകാരന് സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ വെടിവച്ച കുട്ടിയും കുടുംബവും അവിടെ നിന്നും കടന്നുകളഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞു.
Read Moreദേവാലയത്തിൽനിന്ന് വിളിച്ചിറക്കി മർദനം! “ഗുണ്ടകളെ തളയ്ക്കരുതെന്ന് ആർക്കാണ് സാർ ഇത്ര നിർബന്ധം? നിയമം കൈയിലെടുത്തത് എന്തിനെന്ന് പോലീസ്
അതിരന്പുഴ: വീണ്ടും വീണ്ടും ഗുണ്ടാ ആക്രമണങ്ങൾ. നാട്ടുകാർ ഭയന്നുവിറച്ചു നിൽക്കുന്നു. സർവരെയും വെല്ലുവിളിച്ച് ഗുണ്ടകൾ പൊതുവഴിയിൽ വിഹരിക്കുന്നു. ഇവരെ തളയ്ക്കാൻ നിങ്ങൾക്കാവില്ലേ? ഇല്ലെങ്കിൽ കാരണമെന്താണ് സാർ? പോലീസിനോടുള്ള അതിരന്പുഴ നിവാസികളുടെ ചോദ്യമാണിത്. ദേവാലയത്തിൽനിന്ന് വിളിച്ചിറക്കി മർദനം മണ്ണാർകുന്ന് സെന്റ് ഗ്രിഗോരിയോസ് പള്ളിയിൽ തിരുനാൾ കുർബാനയിൽ സംബന്ധിക്കാൻ എത്തിയ വൃദ്ധനായ നാട്ടുവഴിപറന്പിൽ ഗ്രിഗോരിയോസി(കുഞ്ഞച്ചൻ)നെ രണ്ടംഗ സംഘം അതിക്രൂരമായി മർദ്ദിച്ചു. കുർബാനയിൽ പങ്കെടുത്തുകൊണ്ടിരുന്ന കുഞ്ഞച്ചനെ വിളിച്ചിറക്കിയാണ് മർദ്ദിച്ചത്. ഹൃദ്രോഗിയായ കുഞ്ഞച്ചൻ മർദ്ദനമേറ്റ് അവശനായി. മുഖത്തും ശരീരമാസകലവും പരിക്കുണ്ട്. ഇതേ ദിവസം രാവിലെ കുഞ്ഞച്ചന്റെ മകനെയും ഇതേ സംഘം മർദ്ദിച്ചിരുന്നു. മർദ്ദനമേറ്റ കുഞ്ഞച്ചൻ പിന്നീട് പള്ളിക്ക് സമീപമുള്ള സെമിത്തേരിയിൽ ഇരുന്നാണ് കുർബാനയിൽ സംബന്ധിച്ചത്. ഗുണ്ടാസംഘത്തെ ഭയന്ന് പോലീസിൽ പരാതിപ്പെടാൻ പോലും ഇദ്ദേഹം പോയില്ല. ഇന്ന് പരാതി നൽകുമെന്നാണ് അറിയുന്നത്. അക്രമികൾ ഷാപ്പിലേക്ക് വൃദ്ധനെ തല്ലിച്ചതച്ച അക്രമികൾ രണ്ടു പേരും പിന്നീട് എത്തിയത്…
Read Moreഅറേബ്യന്‍ നൈറ്റ്സും കറിച്ചട്ടിയും ഷവര്മാക്സും ഒബ്റോണ്‍ മാളുമെല്ലാം ‘സുനാമി ഇറച്ചി’യുടെ ആള്ക്കാര് ! സമ്പൂര്‍ണ ലിസ്റ്റ് പുറത്ത്…
കൊച്ചിയില്‍ സുനാമി ഇറച്ചി വിളമ്പുന്ന ഹോട്ടലുകളുടെ പട്ടിക പുറത്ത്. സോഷ്യല്‍ മീഡിയയില്‍ വന്‍ ക്യാമ്പെയിംഗ് നടത്തുന്ന ഹോട്ടലുകള്‍ പോലും പട്ടികയിലുണ്ട് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. കൊച്ചിയിലെ മുന്‍നിര ഹോട്ടലുകളായ അറേബ്യന്‍ നൈറ്റ്സ്, മലബാര്‍ പ്ലാസ, ഇഫ്താര്‍, ഫ്രൈഡ് കിംസ്, ചാര്‍ക്കോള്‍, ഒബ്റോണ്‍ മാള്‍, ദേശ കിംഗ്, റോയല്‍ എംജി റോഡ്, അള്‍ഡ്രീം, കറിച്ചട്ടി, ബക്കറ്റ് ലിസ്റ്റ് എന്നീ ഹോട്ടലുകളില്‍ വിളമ്പിയിരുന്നത് ‘സുനാമി ഇറച്ചി’യാണന്ന് പുറത്തുവന്ന ലിസ്റ്റ് വ്യക്തമാക്കുന്നു. ഇതിന് പുറമെ കൊച്ചിയിലെ മുന്‍നിര ബേക്കറി ശൃഖലകളായ ബെസ്റ്റ് ബേക്കറി, റോയല്‍ ബേക്കറി, കെആര്‍ ബേക്കറി എന്നിവിടങ്ങളിലെ ഭക്ഷണ പദാര്‍ത്ഥങ്ങളിലും ഇതേ സുനാമി ഇറച്ചിയാണ് വിറ്റഴിക്കുന്നത്. ഏതാനും ദിവസം മുമ്പ് കളമശ്ശേരിയില്‍ നിന്ന് 500 കിലോ അഴുകിയ കോഴിയിറച്ചി ആരോഗ്യവകുപ്പ് പിടിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് എഫ്ഐആര്‍ ഇട്ടതിന്റെ അടിസ്ഥാനത്തില്‍ മഹസര്‍ തയാറാക്കാന്‍ എത്തിയപ്പോഴാണ് അഴുകിയ ഇറച്ചി വാങ്ങിക്കുന്ന സ്ഥാപനങ്ങളുടെ…
Read Moreനാട്ടിലൊരു ബിസിനസ് എന്ന പ്രവാസിയുടെ സ്വപ്നത്തിന് കത്രിക പൂട്ടിട്ട് രാഷ്ട്രീയ കരുനീക്കം; ഷോപ്പിംഗ് മാളിനു മുന്നിൽ പൊതുശൗചാലയം പണിത് പണികൊടുത്തത് തലശേരി നഗരസഭ
നവാസ് മേത്തർതലശേരി: കോടികൾ മുടക്കി ആധുനിക ഷോപ്പിംഗ്മാൾ നിർമിക്കാൻ പദ്ധതിയിട്ട പൊന്നും വിലയുള്ള സ്ഥലത്തിനു മുന്നിൽ ആധുനിക ശൗചാലയം പണിത് നഗരസഭാ അധികൃതർ. ഭരണപക്ഷത്തെ ചിലർ നടത്തിയ ആസൂത്രിത നീക്കത്തിൽ തലശേരിക്ക് നഷ്ടപ്പെട്ടത് കോടികളുടെ നിക്ഷേപം. ഖത്തറിലും യുഎഇയിലും വ്യാപാര-വ്യവസായ ശൃംഖലകളുള്ള പ്രവാസിക്കാണ് രാഷ്ട്രീയ കരുനീക്കങ്ങളിൽ കത്രിക പൂട്ട് വീണത്. തലശേരിയിൽ ഇനി താനൊരു നിക്ഷേപത്തിനില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് ആ വ്യവസായ പ്രമുഖൻ തലശേരിയിലെ വ്യാപാര -വ്യവസായ സ്വപ്നങ്ങളോട് ഗുഡ് ബൈ പറഞ്ഞു. നിർമാണം പൂർത്തിയാക്കിയ ആറുനില കെട്ടിടം നിയമക്കുരുക്കിൽപ്പെട്ട് രണ്ട് പതിറ്റാണ്ട് കാലം വെറുതെ കിടന്ന പൈതൃക നഗരിയിലാണ് ഒരു പ്രവാസി കൂടി കുരുക്കിലായിട്ടുള്ളത്. ഭരണപക്ഷത്തെ ചിലരുടെ ചില ആവശ്യങ്ങളോട് മുഖം തിരിച്ചതാണ് പ്രവാസിയുടെ സെന്റിന് കാൽകോടി വിലവരുന്ന അരയേക്കർ സ്ഥലത്തിനു മുന്നിൽ ശൗചാലയം വരാൻ കാരണമെന്നാണ് സൂചന. കോവിഡ് കാലത്ത് നേതാക്കൾ പറഞ്ഞതനുസരിച്ച് നൂറു…
Read Moreകേടായ 500 കിലോ ഇറച്ചി പിടികൂടിയ സംഭവം ! സ്ഥാപനം ഇറച്ചി വിതരണം ചെയ്തത് 50ലധികം ഹോട്ടലുകളിലേക്ക്…
കളമശ്ശേരിയില്‍ 500 കിലോ പഴകിയ കോഴിയിറച്ചി പിടിച്ചെടുത്ത സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള സ്ഥാപനം ഇറച്ചി വിതരണം ചെയ്തത് 50ലധികം ഹോട്ടലുകളിലേക്കെന്നു കണ്ടെത്തല്‍. കളമശേരി കൈപ്പടമുകളില്‍ നിന്ന് പഴകിയ ഇറച്ചി പിടികൂടിയ സ്ഥാപനത്തില്‍ നിന്ന് എറണാകുളത്തെ നിരവധി ഹോട്ടലുകളിലേക്കാണ് ഇറച്ചി വിതരണം ചെയ്തിരുന്നത്. ഇതെല്ലാം സുനാമി ഇറച്ചിയായിരുന്നു എന്നാണ് വിവരം. 500 കിലോ ഇറച്ചി വിതരണം ചെയ്തത് 49 റെസ്റ്റോറന്റുകളില്‍. നഗരസഭയുടെ ആരോഗ്യവിഭാഗം പുറത്തുവിട്ടു. നഗരത്തിലെ വിവിധ പ്രമുഖ റെസ്റ്റോറന്റുകളിലേക്കൊക്കെ ഈ ഇറച്ചി വിതരണം ചെയ്തിട്ടുണ്ട്. ഇന്ന് നടത്തിയ പരിശോധനയിലാണ് ബില്‍ ബുക്കും മറ്റും കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തു. പാലക്കാട് സ്വദേശി ജുനൈസ്, എറണാകുളം സ്വദേശി നിസാര്‍, മരക്കാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പ്രതികള്‍ രണ്ടുപേരും ഒളിവിലാണ്. അങ്കമാലി, കാക്കനാട്, കളമശേരി എന്നീ ഭാഗങ്ങളിലുള്ള അമ്പതിലധികം ഹോട്ടലുകളിലേക്കാണ് പഴകിയ ഇറച്ചി ഇവര്‍ കൈമാറിയത്. ഹൈദരാബാദിലുള്ള കോഴിയിറച്ചി വില്‍പ്പനക്കാരില്‍ നിന്നാണ് ഹോട്ടലുകളിലേക്ക്…
Read Moreആലപ്പുഴ മെഡിക്കൽ കോളജിൽ വീണ്ടും നവജാതശിശു മരണം; ഇരട്ടക്കുട്ടികൾ മരിച്ചു; ഡിസംബറിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ചിരുന്നു
അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ വീണ്ടും നവജാതശിശുക്കൾ മരിച്ചു. കാർത്തിക പള്ളി മഹാദേവി കാട് സ്വദേശിനിയുടെ രണ്ട് ആൺകുഞ്ഞുങ്ങളാണ് ഇന്നലെ രാത്രി പ്രസവത്തിനിടെ മരിച്ചത്. ശസ്ത്രക്രിയയ്ക്കുശേഷമായിരുന്നു സംഭവം. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്.ഇന്നായിരുന്നു യുവതിയുടെ പ്രസവതീയതി. എന്നാൽ വേദന കടുത്തതിനെ തുടർന്ന് രാത്രി അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. പുറത്തെടുത്തപ്പോഴേക്കും കുഞ്ഞുങ്ങൾ മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതർ പറയുന്നു. നാലു ദിവസം മുൻപാണ് യുവതി ആശുപത്രിയിൽ എത്തിയത്. സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബർ ഏഴിന് പ്രസവത്തെ തുടർന്ന് മെഡിക്കൽ കോളജിൽ അമ്മയും കുഞ്ഞും മരിച്ചത് ഏറെ വിവാദമായിരുന്നു. 21ന് വണ്ടാനം മെഡിക്കൽ കോളജിൽ മുഖ്യമന്ത്രി സൂപ്പർ സ്പെഷാലിറ്റി കെട്ടിടം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് വീണ്ടും നവജാതശിശു മരണം.
Read Moreസടകുടഞ്ഞ് വനംവകുപ്പ്; പടയപ്പയെ പ്രകോപിപ്പിച്ചാൽ ജാമ്യമില്ലാ കുറ്റം ചുമത്തും; പണി ചോദിച്ചുവാങ്ങരുതെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്
ഇടുക്കി: മൂന്നാറില്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന പടയപ്പയെ പ്രകോപിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തുമെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ്. ടൂറിസത്തിന്റെ മറവിൽ പലരും പടയപ്പയെ പ്രകോപിപ്പിക്കുന്നതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. ആനയെ കാണി ക്കാമെന്ന് വാഗ്ദാനം ചെയ്ത് ടൂറിസ്റ്റുകളെ റിസോര്‍ട്ടുകളും ടാക്സികളും ആകര്‍ഷിക്കുന്നതായും ആക്ഷേപമുണ്ട്. മൂന്നാറില്‍ മാട്ടുപെട്ടിയിലും പരിസരത്തും ഇറങ്ങാറുള്ള പടയപ്പ സാധാരണയായി പ്രശ്നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ നവംബര്‍ മുതല്‍ ആന അക്രമകാരിയായി. ആനയെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ചിലര്‍ പെരുമാറിയതാണ് കാരണം. അന്നുതന്നെ ആനയെ വനത്തിലേക്ക് തുര ത്തിയശേഷം വനംവകുപ്പ് വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കടലാറിലും കുറ്റിയാര്‍ വാലിയിലും പടയപ്പയിറങ്ങിയപ്പോള്‍ ബൈക്കും ജീപ്പും ഇരമ്പിച്ചും ഹോണ്‍ മുഴക്കിയും ചിലര്‍ ആനയെ പ്രകോപിപ്പിച്ചിരുന്നു. പടയപ്പയെ പ്രകോപിപ്പിക്കുന്നവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. സംഭവത്തെകുറിച്ച് വനംവകുപ്പ് അന്വേഷണം തുടങ്ങി.
Read Moreപ്രണയപ്പകയ്ക്ക് ഒരു ഇരകൂടി; പ്രണയബന്ധം ഉപേക്ഷിച്ച കാമുകിയെ വീട്ടിൽകയറി കുത്തിക്കൊന്ന് യുവാവ്; കാമുകനായി വലവിരിച്ച് പോലീസ്
ബംഗളൂരു: കർണാടകയിൽ അക്രമി വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കുത്തിക്കൊലപ്പെടുത്തി. കണ്ണാട് മുണ്ടൂർ മേഖലയിലാണ് സംഭവം. ബിരുദ വിദ്യാർഥിനിയായ ജയശ്രീ(23) ആണ് കൊല്ലപ്പെട്ടത്. മകളുടെ കൊലപാതകത്തിന് പിന്നിൽ ഉമേഷാ എന്ന യുവാവാണെന്ന ആരോപണവുമായി ജയശ്രീയുടെ അമ്മ ഗിരിജ രംഗത്തെത്തി. ഉമേഷയും ജയശ്രീയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തിടെ ഉമേഷയുമായുള്ള ബന്ധം ജയശ്രീ അവസാനിപ്പിച്ചു. ഇതിലുള്ള പകയെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസിൽ നൽകിയ പരാതിയിൽ ഗിരിജ പറയുന്നു. സംഭവസമയം ജയശ്രീ വീട്ടിൽ തനിച്ചായിരുന്നു. കൊലപാതകത്തിൽ കേസെടുത്ത പോലീസ് ഉമേഷയ്ക്കായി തെരച്ചിൽ നടത്തുകയാണ്.
Read Moreദാവൂദ് ഇബ്രാഹിം വീണ്ടും വിവാഹിതനായി; രണ്ടാം ഭാര്യ പഠാൻ യുവതി; വെളിപ്പെടുത്തൽ ഇങ്ങനെ…
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം വീണ്ടും വിവാഹിതനായെന്ന് വെളിപ്പെടുത്തൽ. സഹോദരീപുത്രൻ അലീഷ പാർക്കർ ആണ് ദാവൂദ് രണ്ടാമതും വിവാഹിതനായെന്ന വിവരം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) മുന്നിൽ വെളിപ്പെടുത്തിയത്. പാക്കിസ്ഥാനിലുള്ള പഠാൻ വംശജയായ യുവതിയാണ് ദാവൂദിന്റെ പുതിയ ഭാര്യ. ആദ്യ ഭാര്യ മെഹജബിൻ ഷെയ്ഖുമായുള്ള ബന്ധം നിലനിൽക്കവെയാണ് രണ്ടാമതും വിവാഹിതനായത്. മെഹജബിനുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയെന്ന വാർത്ത വ്യാജമാണെന്നും അലീഷ പാർക്കർ എൻഐഎയോടു പറഞ്ഞു. മെഹജബിനിൽ ദാവൂദിന് മൂന്നു പെൺമക്കളുണ്ട്. വാട്സാപ് കോൾ വഴി മെഹജബിൻ പുറംലോകവുമായി ബന്ധപ്പെടുന്നുണ്ടെന്നും അലീഷ പറയുന്നു. ഭീകരവാദത്തിന് ധനസഹായം നൽകിയ കേസിലാണ് അലീഷയെ എൻഐഎ ചോദ്യം ചെയ്തത്. കേസിൽ അലീഷയും പ്രതിയാണ്. വൂദിന്റെ സഹോദരി ഹസീന പാർക്കറിന്റെ മകനാണ് അലീഷ. ദാവൂദ് കുടുംബത്തോടൊപ്പം പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള അബ്ദുല്ല ഗാസി ബാബ ദർഗയ്ക്ക് പിന്നിലെ പ്രതിരോധ മേഖലയിലാണ് താമസിക്കുന്നതെന്നും അലീഷ എൻഐഎയോടു പറഞ്ഞു.…
Read More