കൊച്ചി: എറണാകുളം ലോ കോളജിൽ ഒരു വിദ്യാർഥിയിൽനിന്നുണ്ടായ മോശം പെരുമാറ്റം വേദനിപ്പിച്ചതായി നടി അപർണ ബാലമുരളി. പുതിയ സിനിമയുടെ പ്രചാരണ പരിപാടിക്കെത്തിയപ്പോൾ വേദിയിൽ കയറിയ വിദ്യാർഥി കൈയിൽ പിടിച്ച് എഴുന്നേൽപ്പിക്കുകയും തോളിൽ കൈയിട്ട് സെൽഫിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അപർണ. ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാർഥി മനസിലാക്കിയില്ലെന്നതു ഗുരുതരമാണ്. കൈയിൽ പിടിച്ച് എഴുന്നേൽപിച്ചതുതന്നെ ശരിയല്ല. പിന്നീടാണു കൈ തോളിൽവച്ചു ചേർത്തുനിർത്താൻ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോടു കാണിക്കേണ്ട മര്യാദയല്ല. ഞാൻ പരാതിപ്പെടുന്നില്ല. പിന്നാലെ പോകാൻ സമയമില്ലെന്നതാണു കാരണം.എന്റെ എതിർപ്പുതന്നെയാണ് ഇപ്പോഴത്തെ മറുപടി -അപർണ പറഞ്ഞു. സംഘാടകരോടു പരിഭവമില്ലെന്നും സംഭവം നടന്ന ഉടനെയും പിന്നീടും അവർ ഖേദം അറിയിച്ചതായും അപർണ പറഞ്ഞു. അപർണയോടു വിദ്യാർഥി മോശമായി പെരുമാറിയതിൽ ലോ കോളജ് യൂണിയൻ സംഭവസമയത്തു തന്നെ ഖേദം…
Read MoreCategory: Top News
കമിതാക്കൾ രണ്ടുപേരും വിവാഹിതർ; ഗുരുവായൂരിലെ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു; ഒരു രാത്രി പുലർന്നപ്പോൾ ജീവനക്കാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
ഗുരുവായൂർ: ഗുരുവായൂരിലെ ലോഡ്ജിൽ കമിതാക്കളെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. കാസർഗോഡ് സ്വദേശികളായ കല്ലാർ രാജപുരം സ്വദേശി മുഹമ്മദ് ഷരീഫ് (40), വെള്ളരിക്കുണ്ട് കല്ലാർ സ്വദേശിനി സിന്ധു (36) എന്നിവരെയാണ് പടിഞ്ഞാറെ നടയിലെ സ്വകാര്യ ലോഡ്ജിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഷെരീഫ് വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമാണ്. സിന്ധു വിവാഹിതയും പ്ലസ്ടുവിനു പഠിക്കുന്ന വിദ്യാർഥിയടക്കം രണ്ടു മക്കളുടെ മാതാവുമാണ്. ബുധനാഴ്ചയാണ് ഇവർ മുറിയെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് മുറി ഒഴിവാകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ സമയം കഴിഞ്ഞും പുറത്തേക്കു കാണാതായതിനെ തുടർന്ന് ജീവനക്കാർ നോക്കിയപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടത്. കുറച്ചുകാലമായി മുഹമ്മദും സിന്ധുവും തമ്മിൽ അടുപ്പത്തിലായിരുന്നെന്ന് പറയുന്നു. സിന്ധുവിനെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് പത്തുദിവസം മുന്‍പ് രാജപുരം പോലീസിൽ പരാതി നൽകിയിരുന്നു. ഗുരുവായൂർ പോലീസ് മേൽ നടപടി സ്വീകരിച്ചു.
Read Moreജീവിക്കാനുള്ള ശമ്പളം സർക്കാർ നൽകാഞ്ഞിട്ടോ..! വരുമാന സർട്ടിഫിക്കറ്റിന് 10,000 രൂപ കൈക്കൂലി; ഇടുക്കി തഹസിൽദാർ പിടിയിൽ
കട്ടപ്പന: വരുമാന സർട്ടിഫിക്കറ്റ് നൽകാൻ കൈക്കൂലി വാങ്ങവേ തഹസിൽദാർ അറസ്റ്റിൽ. വിദേശത്ത് ജോലിക്ക് പോകുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങവെ ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാനെയാണ് വിജിലൻസ് പിടികൂടിയത്. കാഞ്ചിയാർ സ്വദേശിയായ പരാതിക്കാരന്റെ മകന് എംബസിയിൽ ഹാജരാക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. എന്നാൽ സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ 10,000 രൂപ കൈക്കൂലി വേണമെന്ന് ജയേഷ് ചെറിയാൻ ആവശ്യപ്പെട്ടു. തുക കുറച്ച് നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും തഹസിൽദാർ വഴങ്ങിയില്ല. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി കട്ടപ്പനയിലെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read Moreലൈംഗികാതിക്രമം, അപകീർത്തിപ്പെടുത്തൽ! ഷെർലിൻ ചോപ്രയുടെ പരാതിയിൽ രാഖി സാവന്തിനെ ചോദ്യം ചെയ്ത് പോലീസ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
മുംബൈ: മോഡലും നടിയുമായ ഷെർലിൻ ചോപ്രയുടെ പരാതിയിൽ നടി രാഖി സാവന്തിനെ ചോദ്യം ചെയ്ത് മുംബൈ പോലീസ്. വ്യാഴാഴ്ച ഭർത്താവിനോപ്പം അംബോലി പോലീസ് സ്റ്റേഷനിലെത്തിയ നടിയെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തു. പിന്നീട് വൈകുന്നേരം വിട്ടയച്ചു. ലൈംഗികാതിക്രമം, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഷെർലിൻ ചോപ്ര പോലീസിൽ പരാതി നൽകിയിരുന്നത്. രാഖി സാവന്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ദിൻദോഷി സെഷൻസ് കോടതി തള്ളിയതിനു പിന്നാലെയാണ് നടിയെ ചോദ്യം ചെയ്യലിനു വിളിപ്പിച്ചത്. കഴിഞ്ഞ വർഷം സാവന്തും ചോപ്രയും പരസ്പരം ലൈംഗികാതിക്രമം, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പോലീസിൽ പരാതി നൽകിയിരുന്നു. ചോപ്രയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2022 നവംബർ എട്ടിന് അംബോലി പോലീസ് സാവന്തിനും അവരുടെ അഭിഭാഷകൻ ഫാൽഗുനി ബ്രഹ്മഭട്ടിനുമെതിരെ കേസെടുത്തു. തൊട്ടടുത്ത ദിവസം ഓഷിവാര പോലീസ് സ്റ്റേഷനിൽ സാവന്തും ചോപ്രയ്ക്കെതിരെ പരാതി നൽകി. നടനും നിർമാതാവുമായ സാജിദ് ഖാനെതിരെ ചോപ്ര…
Read Moreപാശ്ചാത്യ രീതിയിലുള്ള മോതിരംമാറ്റം, താരനിബിഡം..! അംബാനി ജൂണിയറിന്റെ വിവാഹനിശ്ചയം ആഘോഷമാക്കി സെലിബ്രിറ്റികൾ
മുംബൈ: ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹനിശ്ചയ ചടങ്ങുകൾ പൂർത്തിയായി. പ്രമുഖ വ്യവസായിയും ഒൺകോർ ഗ്രൂപ്പ് തലവനുമായ വിരെൻ മെർച്ചന്റിന്റെ മകൾ രാധിക മെർച്ചന്റാണ് വധു. പാശ്ചാത്യ രീതിയിലുള്ള മോതിരംമാറ്റം ചടങ്ങിൽ വജ്രം പതിച്ച ആമൂല്യ മോതിരം അനന്ത് രാധികയുടെ കൈയിൽ അണിയിച്ചു. ഡിസംബർ 30-ന് രാജസ്ഥാനിലെ നഥ്വാര ശ്രീനാഥ്ജി ക്ഷേത്രത്തിൽ വച്ച് പരമ്പരാഗതമായ റോക്ക(നിശ്ചയം) ചടങ്ങുകൾ നടത്തിയിരുന്നു. ക്ലാസിക്കൽ നൃത്തം അഭ്യസിച്ചിട്ടുള്ള രാധിക, ചടങ്ങിന് മുന്‍പായി അതിഥികൾക്കായി ലഘുനൃത്തം അവതരിപ്പിച്ചു. മോതിരംമാറ്റത്തിന് ശേഷം നടന്ന വിരുന്നിൽ നിരവധി താരങ്ങൾ പങ്കെടുത്തു.
Read Moreസ്ത്രീകള്‍ രാത്രികാലത്ത് നേരിടുന്ന പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ പുലര്‍ച്ചെ തെരുവിലിറങ്ങി ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ! കിട്ടിയത് മുട്ടന്‍പണി
ന്യൂഡൽഹി: ഡൽഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മലിവാളിനെതിരേ രാത്രിയില്‍ മദ്യപന്റെ അതിക്രമം. സ്വാതിയെ കടന്ന് പിടിച്ച അക്രമി വഴിയിലൂടെ 15 മീറ്ററോളം വലിച്ചിഴച്ചു. സംഭവത്തിൽ തെക്കൻ ഡൽഹിയിലെ സംഗം വിഹാർ സ്വദേശിയായ ഹരീഷ് ചന്ദ്ര (47) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലർച്ചെ 3.11 ഓടെയാണ് സംഭവം. രാജ്യതലസ്ഥാനത്ത് സ്ത്രീകൾ രാത്രികാലത്ത് നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുന്നതിനാണ് പുലർച്ചെ വനിതാ കമ്മീഷൻ അധ്യക്ഷ തെരുവിലിറങ്ങിയത്. എയിംസിന്റെ രണ്ടാമത്തെ ഗേറ്റിന് സമീപത്തായിരുന്ന സ്വാതിയുടെ അടുത്തേയ്ക്ക് എത്തിയ അക്രമി മോശമായി സംസാരിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. തുടർന്ന് സ്വാതി പ്രതികരിച്ചതോടെ ഇയാൾ കാറിന്റെ ജനൽ തകർത്ത് സ്വാതിയെ അകത്തേയ്ക്ക് വലിച്ചിടാൻ ശ്രമിച്ചു. ശക്തമായി പ്രതിരോധിച്ച കമ്മീഷൻ അധ്യക്ഷയെ അക്രമി റോഡിലൂടെ വലിച്ചിഴച്ചു. കമ്മീഷൻ അധ്യക്ഷയുടെ സഹായികളും സമീപത്ത് തന്നെ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ഇവർ എത്തിയാണ് സ്വാതിയെ രക്ഷിച്ചത്. മദ്യപിച്ച് ലക്കുകെട്ട…
Read Moreനഗ്നമാറിടത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യാം! അംഗീകരിച്ച് ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും; സാമൂഹ്യമാധ്യമങ്ങള്‍ ഇങ്ങനെ…
നഗ്ന സ്തനങ്ങളുടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച വിവാദങ്ങളില്‍ നിര്‍ണ്ണായക തീരുമാനമെടുത്ത് ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും. സ്ത്രീയായി ജനിച്ചവര്‍ക്കും സ്തന നഗ്നത പോസ്റ്റ് ചെയ്ത് പ്രതിഷേധിക്കുന്ന ആക്ടിവിസ്റ്റുകള്‍ക്കും ഒഴികെ ആര്‍ക്കും നഗ്നമാറിടത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യാനുള്ള അനുമതി മെറ്റാ നല്കി. ട്രാൻസ്ജെൻഡർ, നോൺ-ബൈനറി ഉപയോക്താക്കൾക്ക് ഇത് ചെയ്യാം. ട്രാൻസ്ജെൻഡറോ അല്ലാത്തവരോ എന്ന് തിരിച്ചറിയുന്ന ഏതൊരാൾക്കും ടോപ്ലെസ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാം. പ്രതിഷേധം, പ്രസവം, മുലയൂട്ടൽ തുടങ്ങിയ സന്ദർഭങ്ങളെ അടിസ്ഥാനമാക്കിയുള്ള മാറിട പ്രദര്‍ശനങ്ങള്‍ക്ക് വിലക്ക് തുടരും. കണ്ടെന്റ് മോഡറേഷനും സെൻസർഷിപ്പ് നയങ്ങൾക്കും മെറ്റായുടെ മേല്‍സമിതിയായി കണക്കാക്കുന്ന കമ്പനിയിലെ മേൽനോട്ട ബോർഡാണ് പുതിയ തീരുമാനത്തിന് അനുമതി നൽകിയത്. ട്രാൻസ്ജെൻഡറും നോൺ-ബൈനറിയുമായ അമേരിക്കൻ ദമ്പതികൾ നടത്തുന്ന അക്കൗണ്ടിൽ നിന്നുള്ള നഗ്നസ്തനങ്ങളുടെ രണ്ട് പോസ്റ്റുകൾ ഫെയ്സ്ബുക് നീക്കം ചെയ്തതാണ് സംഭവത്തില്‍ വഴിത്തിരിവായത്. ഭിന്നലിംഗക്കാരുടെ ആരോഗ്യ പരിപാലനവും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പണം സ്വരൂപിക്കുന്നതുമായ അടിക്കുറിപ്പുകള്‍ വരുന്നതുമായിരുന്നു…
Read Moreവൈപ്പിൻ രമ്യവധം; കൊല നടത്തിയ ടെറസിൽ രക്തപ്പാടുകൾ; വസ്ത്രങ്ങളുടെ കരിഞ്ഞ അവശിഷ്ടങ്ങൾ കണ്ടെത്തി; മുറ്റംഅരിച്ചുപെറുക്കി പോലീസ്
വൈപ്പിൻ: എടവനക്കാട്ടെ കൊലപാതകത്തിൽ രമ്യയെ കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി കൊന്ന ടെറസിന്റെ മുകളിൽ രക്തപ്പാടുകൾ കണ്ടെത്തി. ഇന്നലെ പ്രതിയായ ഭർത്താവ് അറക്കപ്പറന്പിൽ സജീവനെ-45 പോലീസ് വീണ്ടും കൊല നടന്ന വാടകവീട്ടിൽ എത്തിച്ച് തെളിവെടുത്തപ്പോഴാണ് ടെറസിൽ രക്തക്കറ കണ്ടെത്തിയത്. കൂടാതെ രമ്യ കൊലചെയ്യപ്പെടുന്ന നേരത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളുടെ കരിഞ്ഞ അവശിഷ്ടങ്ങളും തെളിവെടുപ്പിനിടെ പോലീസ് സംഘം കണ്ടെത്തി. കൊലപാതകത്തിനുശേഷം മൃതദേഹത്തിൽനിന്നും ഊരിമാറ്റിയ വസ്ത്രങ്ങൾ കത്തിച്ചുകളയുകയായിരുന്നു. മുറ്റവും മുറിയും മുഴുവൻ അരിച്ചു പെറുക്കിയ പോലീസ് സംഘം വീട്ടുവളപ്പിന്റെ പടിഞ്ഞാറുഭാഗത്താണ് വസ്ത്രങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൂക്കുത്തിക്കായി മുറ്റംഅരിച്ചുപെറുക്കി പോലീസ് രമ്യയുടെ സ്വർണ മൂക്കൂത്തി എവിടെപ്പോയി, ഇന്നലെ വീണ്ടും തെളിവെടുപ്പിനെത്തിയ പോലീസ് സംഘം മൂക്കൂത്തിക്ക് വേണ്ടി രമ്യയെ കൊന്നു കുഴിച്ചിട്ട എടവനക്കാട്ടെ വാടകവീടിന്റെ മുറ്റത്തെ കുഴിയും കൊല നടത്തിയ ടെറസും, വീടിനകവുമെല്ലാം അരിച്ചു പെറുക്കി. മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും മൂക്കൂത്തി…
Read Moreകാക്കിക്കുള്ളിലെ കലാകാരൻ പുറത്ത്; പ്രവീൺ റാണയുടെ സിനിമ സംവിധാനം ചെയ്ത പോലീസുകാരന് സസ്പെൻഷൻ; സാന്റോയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധനയ്ക്ക്
തൃശൂർ: തൃശൂരിലെ സേഫ് ആന്റ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണയുടെ സിനിമയെടുത്ത പോലീസ് ഉദ്യോഗസ്ഥന്റെ സാന്പത്തിക ഇടപാടുകളും സ്രോതസുകളും അന്വേഷണവിധേയമാക്കും. ചോരൻ എന്ന സിനിമ സംവിധാനം ചെയ്ത പോലീസുകാരനെ കഴിഞ്ഞ ദിവസം സസ്പെന്റു ചെയ്തിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ളയാൾക്കൊപ്പം പ്രവർത്തിച്ചതിനും അനുമതിയില്ലാതെ സിനിമാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനുമാണ് സസ്പെന്റ് ചെയ്തത്. പ്രവീണ്‍ റാണ നിർമിച്ച്, നായകനായി അഭിനയിച്ച ചോരൻ എന്ന സിനിമ സംവിധാനം ചെയ്ത റൂറൽ പോലീസിനു കീഴിലെ വലപ്പാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ സാൻഡോ തട്ടിലിനെയാണ് സസ്പെന്റ് ചെയ്തത്. ക്രിമിനൽ പശ്ചാത്തലമുള്ള പ്രവീണ്‍ റാണയുടെ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിനും,2022 ഡിസംബർ 14ന് സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റിങിൽ പങ്കെടുത്തതിനും, പോലീസ് വകുപ്പിൽ നിന്നും അനുമതി വാങ്ങാതെ സിനിമ സംവിധാനം ചെയ്തതിനാലുമാണ് സാന്റോ തട്ടിലിനെതിരെ നടപടി സ്വീകരിച്ചത്.
Read Moreഞാന്‍ ഇല്ലാതായാല്‍ ഒരാളും പാര്‍ട്ടിയുടെ പേരും പറഞ്ഞ് വീട്ടില്‍ വരരുത് ! 16-ാം വയസില്‍ സിപിഎമ്മില്‍ ചേര്‍ന്ന ജോഷിയുടെ കത്ത് ചര്‍ച്ചയാവുന്നു…
നൂറുകണക്കിന് ആളുകളുടെ ജീവിതം ഇരുട്ടിലാക്കിയ കരുവന്നൂര്‍ ബാങ്ക് അഴിമതിയുടെ ഇരകള്‍ ഇപ്പോഴും ദുരിതത്തിലാണ്. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകരിലൊരാളും 16 വയസ്സില്‍ പാര്‍ട്ടി പ്രവര്‍ത്തകനുമായ സഖാവ് ജോഷിയുടെ കത്താണ് ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. ”അടുത്തൊരു സ്ട്രോക്കില്‍ ഞാന്‍ ഇല്ലാതായാലും ഒരാളും പാര്‍ട്ടിയുടെ പേരുപറഞ്ഞ് വീട്ടില്‍ വരരുത്. എന്റെ കെട്ട്യോള് എന്നെ ചുവപ്പ് പുതപ്പിച്ചോളും. അതാണെനിക്കിഷ്ടം. രാപകല്‍ കഠിനാധ്വാനംചെയ്തതും കുടുംബസ്വത്ത് ഭാഗംവെച്ചപ്പോള്‍ കിട്ടിയതും നിക്ഷേപിച്ചത് എന്റെ പാര്‍ട്ടി ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കിലാണ്”. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 82 ലക്ഷം രൂപ നിക്ഷേപമുളള ജോഷി ആന്റണി ചികിത്സാവശ്യത്തിനായി ചോദിച്ചപ്പോള്‍ രണ്ടു ലക്ഷം മാത്രമാണ് ബാങ്ക് കൊടുത്തത്. ബാങ്കിന്റെ മാപ്രാണം ശാഖാ മനേജര്‍, അഡ്മിനിസ്ട്രേറ്റര്‍ എന്നിവര്‍ക്ക് വാസ്പ്പിലുടെ അയച്ച കത്തിലാണ് ഹൃദയഭേദകമായ ഈ വാക്കുകള്‍. പണം തരാതിരിക്കാന്‍ ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ സര്‍ക്കാര്‍ വക്കീലും, ബാങ്കിന്റെ വക്കീലും ചേര്‍ന്നാണ് ജോഷിയോട്…
Read More