സീമ മോഹൻലാൽകൊച്ചി: സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയതിനു പിന്നാലെ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിനായി മാസ്ക് ഊരി ഊതിപ്പിച്ചുകൊണ്ടുള്ള വാഹന പരിശോധന എങ്ങനെ നടത്തുമെന്നറിയാതെ പോലീസ് ഉദ്യോഗസ്ഥർ ആശങ്കയിൽ. ഈ സാഹചര്യത്തിൽ മാസ്ക ഊരിച്ചുള്ള വാഹന പരിശോധന സംബന്ധിച്ച് മേൽ ഉദ്യോഗസ്ഥരിൽ നിന്ന് യാതൊരു വിധ നിർദേശവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പോലീസ് ഉന്നതർ പറയുന്നു. സംസ്ഥാനത്തെ പല പോലീസ് സ്റ്റേഷന് പരിധിയിലും ബ്രെത്ത് അനലൈസര്‍ പരിശോധന ഇപ്പോഴും തുടരുകയാണ്.സർക്കാരിൽ നിന്ന് വ്യക്തമായ നിർദേശം ലഭിക്കാത്തതാണ് പോലീസ് ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്. വാഹനം ഓടിക്കുന്നവർ മദ്യപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി ബ്രീത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധനയാണ് നടത്താറുള്ളത്. എന്നാൽ കൊച്ചി സിറ്റി പോലീസിലെ പ്രധാന സ്റ്റേഷനുകളിൽ ഉൾപ്പെടെ പലയിടത്തും ബ്രീത്ത് അനലൈസറുകൾ പ്രവർത്തിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ വാഹനം ഓടിക്കുന്നവർ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നത് ദുഷ്കരമായ കാര്യമാണ്. കോവിഡ് രൂക്ഷമായിരുന്ന…
Read MoreCategory: Top News
ലോകം ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് ! പക്ഷെ ‘ഇന്ത്യ’ രക്ഷപ്പെടും; കാരണം ഇങ്ങനെ…
ലോകമാകമാനം ഊര്‍ജ-ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ആഗോള മാന്ദ്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് വിലയിരുത്തി ലോക സാമ്പത്തിക ഫോറം. സ്വകാര്യ, പൊതുമേഖലകളിലെ പ്രമുഖ സാമ്പത്തികവിദഗ്ധരില്‍ ഒരു വിഭാഗമാണു ഫോറം നടത്തിയ സാമ്പത്തിക സര്‍വേയില്‍ ഈ മുന്നറിയിപ്പു നല്‍കിയത്. എന്നാല്‍ ഇന്ത്യയും ബംഗ്ലാദേശുമടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ നേട്ടമുണ്ടാക്കുമെന്നാണ് സര്‍വേയില്‍ പൊതുവെ ഉണ്ടായ നിരീക്ഷണം. ചൈനയില്‍ നിന്ന് ഉല്പാദനകേന്ദ്രങ്ങള് മറ്റു രാജ്യങ്ങളിലേക്ക് മാറ്റുന്ന സാഹചര്യമാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് രക്ഷയാകുക. ഉയരുന്ന നാണ്യപ്പെരുപ്പം ഉണ്ടാക്കുന്ന പ്രശ്നങ്ങളെ നേരിടാനാകുമെന്ന പ്രത്യാശയാണു സാമ്പത്തികവിദഗ്ധര്‍ പൊതുവേ പങ്കുവയ്ക്കുന്നത്. 18% സാമ്പത്തികവിദഗ്ധര്‍ ഈ വര്‍ഷം മാന്ദ്യം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കാണുന്നു. മൂന്നിലൊന്നു പേര് ഇതിനോടു യോജിച്ചില്ല. യുക്രൈന്-റഷ്യ യുദ്ധം ലോക സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കുന്നത് തുടരും. യൂറോപ്പിന്റെ വളര്‍ച്ചയെ പിന്നോട്ടടിക്കുന്ന ഒരു പ്രധാനകാര്യം ഊര്‍ജ പ്രതിസന്ധിയാണെന്നതാണ് സര്‍വേയില്‍ ഉയര്‍ന്ന പൊതുവായ നിരീക്ഷണങ്ങളിലൊന്ന്. യുഎസിലെ വളര്‍ച്ചാ നിരക്കും ഈ…
Read Moreമുഖം മൂടിയെത്തിയത് അച്ഛനോ? മൂന്നു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍; കൊല്ലത്ത് നിന്ന് വീണ്ടും ഞെട്ടിക്കുന്ന വാർത്ത
കൊല്ലം: മൂന്നു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ കൊട്ടാരക്കര വാളകം ബഥനി കോണ്‍വന്റിന് മുന്നിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. വാളകത്ത് കുഞ്ഞിന്റെ കരച്ചില് കേട്ടെത്തിയ ആളുകള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി 8.15ന് മുഖംമൂടി ധരിച്ചയാളാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് പോലീസ് കണ്ടെത്തി. തെരുവുനായ ശല്യം രൂക്ഷമായ പ്രദേശമാണിത്. രാത്രി മുഴുവന്‍ ആരുടെയും ശ്രദ്ധയില്‍പെടാതെ കിടന്നിട്ടും കുഞ്ഞിന് അപകടമൊന്നും സംഭവിക്കാതിരുന്നത് ആശ്വാസമാണെന്ന് പോലീസ് അറിയിച്ചു. കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read Moreവിവാഹം ഉറപ്പിച്ച യുവതി കാമുകനൊപ്പം മുങ്ങി; കലിതുള്ളിയ സഹോദരങ്ങൾ സഹോദരിയെ വിധവയാക്കി; യുവാവിനെ നടുറോഡിൽ വെട്ടിക്കൊല്ലുന്ന സിസിടിവി ദൃശ്യം പുറത്ത്
ഹൈദരാബാദ്: വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ചതിന് യുവതിയുടെ രണ്ട് സഹോദരന്മാര് ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഹൈദരാബാദിലെ ലാംഗര്‍ ഹൗസില്‍ ഞായറാഴ്ച രാത്രിയാണ് 25കാരന് കൊല്ലപ്പെട്ടത്. മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് യുവാവിനെ ആക്രമിച്ചതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ദൃശ്യങ്ങളില്‍, റോഡിലൂടെ ഓടുന്ന ഒരാളെ രണ്ടുപേര്‍ പിന്തുടരുന്നതും പിന്നീട് ആക്രമിക്കുന്നതായും കാണാം. കഴിഞ്ഞ വര്‍ഷം മറ്റൊരാളുമായി വിവാഹനിശ്ചയം ഉറപ്പിച്ച സഹോദരി വീട് വിട്ടിറങ്ങി യുവാവിനെ വിവാഹം കഴിച്ചതാണ് സഹോദരങ്ങളെ ചൊടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
Read Moreകണ്ടാലേ വിശ്വസിക്കൂ ! സംഗതി സത്യമാണോയെന്ന് ‘പരിശോധിക്കാന്‍’ അശ്ലീല വീഡിയോകള്‍ ഒരുമിച്ചിരുന്ന് കണ്ട് സിപിഎം നേതാക്കള്‍…
സിപിഎം ഏരിയ കമ്മിറ്റിയംഗം എ പി സോണയ്ക്കെതിരായ ലൈംഗികാരോപണം സ്ഥിരീകരിക്കാന്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസില്‍ നടന്ന അശ്ലീല വീഡിയോ പ്രദര്‍ശനം പുതിയ വിവാദത്തിന് തിരികൊളുത്തുകയാണ്. സോണയ്ക്കെതിരായ ആരോപണം സത്യമാണോയെന്ന് പരിശോധിക്കാനാണ് സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളുടെ വിഡിയോ സിപിഎം നേതാക്കള്‍ ഒന്നിച്ചിരുന്നു കണ്ടത് എന്നാണ് പറയുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളാണ് ഏരിയ കമ്മിറ്റിയംഗത്തിനെതിരേ നടപടിയെടുക്കുന്നതിനു മുന്നോടിയായി പരിശോധിച്ചത്. പ്രശ്നം അന്വേഷിച്ച കമ്മിഷന് ശേഖരിച്ച ദൃശ്യങ്ങളുള്ള പെന്‍ഡ്രൈവ് പാര്‍ട്ടി ഓഫിസിലെ സ്റ്റുഡിയോയില്‍ കംപ്യൂട്ടറില്‍ കണക്റ്റ് ചെയ്തു ദൃശ്യങ്ങള്‍ കണ്ടെന്നാണ് പാര്‍ട്ടിയില്‍ നിന്നു തന്നെ ലഭിച്ച വിവരം. തുടര്‍ന്ന് ആരോപണ വിധേയനെ പുറത്താക്കുകയും ചെയ്തു. ഇങ്ങനെയൊരു വrഡിയോ ഉണ്ടോ എന്ന സംശയം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ചിലര്‍ ഉന്നയിച്ചപ്പോഴാണ് പെന്‍ഡ്രൈവ് പരിശോധിക്കാമെന്ന നിര്‍ദേശം ഉയര്‍ന്നത്. പാര്‍ട്ടിയുടെ ആഭ്യന്തര നടപടിയെന്ന നിലയില്‍ ഈ പ്രവൃത്തിക്കുനേരെ…
Read Moreലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യയ്ക്കു മുമ്പില്‍ നഗ്നത പ്രദര്‍ശിപ്പിച്ച് ബ്രാഞ്ച് സെക്രട്ടറി ! സിപിഎമ്മില്‍ വീണ്ടും ലൈംഗികാരോപണം…
ലൈംഗികാരോപണങ്ങള്‍ ആലപ്പുഴ സിപിഎമ്മിനെ വിട്ടൊഴിയുന്നില്ല. ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യയ്ക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തി എന്ന പരാതിയില്‍ ബ്രാഞ്ച് സെക്രട്ടറിയെ മാറ്റിയിരിക്കുകയാണിപ്പോള്‍. കളപ്പുറ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പ്രകാശിനെതിരേയാണ് പാര്‍ട്ടി നടപടി. രണ്ടാഴ്ച മുമ്പ് എല്‍.സി. അംഗം നല്കിയ പരാതിപ്രകാരമാണ് കൊമ്മാടി ലോക്കല്‍ കമ്മിറ്റി ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവര്‍ കുടുംബക്കാര് ആണെന്നാണ് വിവരം. കുടുംബ പ്രശ്നങ്ങളാണ് ഇത്തരത്തില്‍ ഒരു പ്രശ്നത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. നഗ്നദൃശ്യവിവാദത്തില്‍ നേരത്തെ സി.പി.എം. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി. സോണയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. രണ്ടംഗ അന്വേഷണ കമ്മിഷന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പാര്‍ട്ടി നടപടി. പാര്‍ട്ടിയിലെ വനിതാ സഹപ്രവര്‍ത്തകരുടെ അശ്ലീല ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സോണയ്ക്കെതിരെ നടപടി. പോലീസില്‍ പരാതി നല്കാത്തതിനാല് ഇത്തവണയും പാര്‍ട്ടി തന്നെയാണ് നടപടിയെടുത്തത്. കരുനാഗപ്പള്ളിയില്‍ സി.പി.എം. ഏരിയാ…
Read Moreപെറ്റവയറിന്റെ വേദന..! കുട്ടിയാന ചരിഞ്ഞയിടത്തുനിന്ന് മാറാതെ നിലയുറപ്പിച്ച് തള്ളയാന; ഒരേനിലയിൽ നിൽക്കുന്നത് മൂന്നാം ദിനം; സമീപത്തായി കാട്ടാനക്കൂട്ടവും
വിതുര: കുട്ടിയാനയുടെ ജഡത്തിന് സമീപം നിൽക്കുന്ന തള്ളയാനയെ മാറ്റാനുള്ള ശ്രമം തുടരുന്നു. കഴിഞ്ഞ രണ്ട് രാത്രിയായി തള്ളയാന കുട്ടിയാനയുടെ ജനത്തിന് സമീപം നിലയുറപ്പിച്ചിരിക്കുകയാണ്. സമീപത്തായി കാട്ടാനക്കൂട്ടവും ഉണ്ട്. അതിനാൽ വനം അധികൃതർക്ക് കുട്ടിയാനയുടെ ജഡത്തിന് സമീപം പോകാൻ കഴിയാത്ത അവസ്ഥയാണ്. വിതുര തലത്തൂതകാവ് മുരുക്കുംകാലയിലാണ് ആനക്കുട്ടിയുടെ ജഡം കണ്ടത്. ശനിയാഴ്ച രാത്രി മുരുക്കുംകാല സ്വദേശി ഗൗരികുട്ടിയാണ് വീട്ടുവളപ്പിന് സമീപം കുട്ടിയാനയുടെ ജഡം കണ്ടത്. സ്ഥിരമായി ആനകളുടെ ശല്യം ഉണ്ടാകാറുള്ള സ്ഥലമാണ് ഇവിടം ആനകളെ തുരത്താനായി വീടിനു സമീപം തീ കൂട്ടാനായി പോകുന്നതിനിടയിലാണ് ഒരു കൂട്ടം ആനകളെ കണ്ടത്. തുടർന്ന് ഇവർ ബഹളം വച്ചങ്കിലും ആനകൾ പിന്മാറിയില്ല. തുടർന്ന് ആനക്കൂട്ടം കുട്ടിയാനയുടെ ജഡം തട്ടി താഴേക്ക് കൊണ്ടുപോകുന്ന കാഴ്ച കണ്ടത്. ഉടൻതന്നെ നാട്ടുകാരെയും തുടർന്ന് ഫോറസ്റ്റ് അധികൃതരെയും അറിയിച്ചു. രാത്രിയോടെ മണിയോടെ ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി. ആനക്കൂട്ടം പിന്മാറാത്തതിനെ…
Read Moreഖദറും കാക്കിയും നേർക്കുനേർ; ബൈക്കിൽ ഹെൽമറ്റില്ലാതെ സിപിഎം നേതാവിന്റെ വരവ്; ചോദ്യം ചെയ്ത എസ്ഐക്ക് ഭീഷണി; വീഡിയോ വൈറലായപ്പോൾ…
കായംകുളം: ഗതാഗതം നിയന്ത്രിക്കാനെത്തിയ എസ്ഐക്കുനേരേ സിപിഎം നേതാവിന്റെ ഭീഷണി. സിപിഎം കായംകുളം ചേരാവള്ളി ലോക്കൽ കമ്മിറ്റി അംഗവും പ്രവാസി സംഘം ഭാരവാഹിയുമായ അഷ്കർ നമ്പലശേരിക്കെതിരെയാണ് പരാതി. കായംകുളം എസ്ഐ ശ്രീകുമാറിനെയാണ് ഗതാഗതം നിയന്ത്രിക്കുന്നതിനിടയിലുണ്ടായ വാക്കേറ്റത്തിനിടയിൽ ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞദിവസം കായംകുളം ഗവ. ബോയിസ് ഹൈസ്കൂളില്‍ മന്ത്രി വി. ശിവന്‍കുട്ടി പങ്കെടുത്ത ഒരു പൊതുപരിപാടിക്കിടയിലാണ് സംഭവം. മന്ത്രി പ്രസംഗിക്കുന്ന പൊതുവേദിയിലേക്ക് വന്ന പാര്‍ട്ടി പ്രവര്‍ത്തകരെ, ഹെല്‍മറ്റു പരിശോധനയുടെ പേരില്‍ തടഞ്ഞുനിര്‍ത്തിയതാണ് സിപിഎം നേതാവിനെ പ്രകോപിപ്പിച്ചത്. എസ്ഐയും തിരിച്ച് പ്രതികരിച്ചതോടെ സംഭവം കൈയാങ്കളിയുടെ വക്ക് വരെയെത്തി. പിന്നീട് ട്രാഫിക് നിയന്ത്രിച്ചു വന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥന് സിപിഎം നേതാവിനെയും എസ്ഐയും പിടിച്ചുമാറ്റി രംഗം ശാന്തമാക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായിരിക്കുകയാണ്. എസ്ഐയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എസ്ഐ തന്നോടു മോശമായി പെരുമാറുകയായിരുന്നെന്നും സിപിഎം നേതാവ് അഷ്കർ അവകാശപ്പെട്ടു.
Read Moreക്ഷീരമുള്ളോരകിടിന് ചുവട്ടിലും..! ഭക്ഷ്യസുരക്ഷാവകുപ്പ് അടിക്കുഴഞ്ഞെത്തിയപ്പോഴേക്കും ആര്യങ്കാവില്‍ പിടികൂടിയ പാലിലെ ഹൈഡ്രജന്‍ പെറോക്സൈഡ് ഓക്സിജനായി; ഭക്ഷ്യവകുപ്പിനെ കുത്തി ക്ഷീരവകുപ്പ്…
കൊല്ലം: ആര്യങ്കാവില്‍ ക്ഷീര വികസനവകുപ്പ് പിടികൂടിയ 15300 ലിറ്റര്‍ പാലില്‍ മായമില്ലെന്ന് കണ്ടെത്തല്‍. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. കഴിഞ്ഞ ചൊവാഴ്ചയാണ് മായം കലര്‍ത്തിയ പാല് തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവരുന്നതായി ക്ഷീരവികസന വകുപ്പിന് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. നടപടിയെടുക്കാന്‍ ഇവര്‍ക്ക് അധികാരമില്ലാത്തതില്‍ വിവരം ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറി. എന്നാല്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ആര്യങ്കാവിലെത്തിയത് മണിക്കൂറുകളോളം വൈകിയാണ്. ഇത് തിരുവനന്തപുരത്തെ ലാബില്‍ പരിശോധനയ്ക്കെത്തിച്ചപ്പോള്‍ വീണ്ടും വൈകി. ആറുമണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയില്ലെങ്കില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ഓക്സിജനായി മാറുമെന്നാണ് വിവരം. പരിശോധന നടത്താന്‍ ഏറെ വൈകിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് എത്തിയതെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി തന്നെ ആരോപണം ഉന്നയിച്ചിരുന്നു. മണിക്കൂറോളം വൈകി സാമ്പിളെടുത്തത് പരിശോധനാഫലത്തെ ബാധിക്കാനിടയുണ്ടെന്നും മന്ത്രി പ്രതികരിച്ചിരുന്നു.പാലിന് കൊഴുപ്പുകുറഞ്ഞു എന്ന് മാത്രമാണ് പരിശോധനയില്‍…
Read Moreനടന് സുനില്‍ സുഖദയുടെ കാറിനു നേരെ പട്ടാപ്പകല്‍ നാലംഗ സംഘത്തിന്റെ ആക്രമണം ! നടന് പരിക്ക്…
നടന് സുനില്‍ സുഖദയുടെ കാറിനുനേരെ പട്ടാപ്പകല്‍ ആക്രമണം. തൃശൂര്‍ കുഴിക്കാട്ടുശേരിയില്‍ വച്ചാണ് സംഭവം. രണ്ടു ബൈക്കുകളിലായെത്തിയ നാലുപേര്‍ കാര്‍ ആക്രമിക്കുകയായിരുന്നു. സുനില്‍ സുഖദയ്ക്കു മര്‍ദനമേറ്റു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. നാടക പരിശീലനവുമായി ബന്ധപ്പെട്ടാണ് സുനില്‍ കുഴിക്കാട്ടുശേരിലെത്തിയപ്പോഴായിരുന്നു സംഭവം. സുഹൃത്തുക്കളായ നാലുപേര്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. യാത്രയ്ക്കിടെ, വഴിയിലുണ്ടായിരുന്ന ബൈക്ക് യാത്രികനോട് ഒതുങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ രണ്ടു ബൈക്കുകളിലായെത്തിയ നാലുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
Read More