തിരുവനന്തപുരം:എന്തൊരപ്പി കേൾക്കണതൊക്കെ സത്യമോ. തലസ്ഥാനത്ത് ഇന്നലെ നടന്ന തമ്മിത്തല്ലിന്റെ കാരണം കേട്ടൽ ഒരു പക്ഷേ നിങ്ങൾക്ക് ചിരിയടക്കാനാവില്ല. സംസ്ഥാനത്തൊട്ടാകെ കല്യാണത്തിന് ഭക്ഷണത്തിന്റെ പേരിൽ തല്ലുണ്ടാകുന്നത് ഇപ്പോൾ ഒരു സ്ഥിരം സംഭവമായിരി ക്കേവാണ് ഇത്തരത്തിലൊരു വ്യത്യസ്ത തല്ല് ഉണ്ടാവുന്നത്. തലസ്ഥാനത്തെ തല്ലുമാല ഇപ്പോൾ ചിരിപടർത്തുകയാണ്. പാറശാല ഉദിയൻകുളങ്ങരയിലെ ഹോട്ടലിൽ രണ്ടു പേർ തമ്മിലുണ്ടായ അടിപിടിയുടെ കാരണം ഇങ്ങനെ… ഭക്ഷണം കഴിക്കുന്നത് നോക്കിയെന്നാരോപിച്ചാണ് ഹോട്ടലിൽ രണ്ടു പേര് തമ്മിൽ അടിയുണ്ടായത്. ഇന്നലെ വൈകുന്നേരമാണ് ഹോട്ടലിൽ ഒരേ മേശയ്ക്ക് എതിർവശങ്ങളിലിരുന്ന് ഭക്ഷണം കഴിച്ചവർ തമ്മിലടിച്ചത്. ഹോട്ടലുടമയുടെ പരാതിയിൽ ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മദ്യാസക്തിയിലായിരുന്നെന്ന് പാറശാല പൊലീസ് പറഞ്ഞു. സംഭവത്തിൽ ടിപ്പർ ഡ്രൈവറായ പാറശാല സ്വദേശിയേയും തെങ്ങുകയറ്റ തൊഴിലാളിയായ കൊച്ചോട്ടുകോണം സ്വദേശിയേയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
Read MoreCategory: Top News
അക്കൗണ്ടിൽ പത്തു പൈസപോലും ഇല്ല, ഒളിച്ചുതാമസിക്കാൻ വിവാഹമോതിരം വിറ്റു; പൊള്ളാച്ചിയിൽ കഴിഞ്ഞത് സന്യാസി വേഷധാരിയായി ഏറുമാടത്തിലെന്ന് കോടീശ്വരനായ റാണ
സ്വന്തം ലേഖകൻതൃശൂർ: കോടികളുടെ നിക്ഷേപത്തട്ടിപ്പു നടത്തി മുങ്ങിയതിനെ തുടർന്ന് കോയന്പത്തൂരിൽനിന്ന് ഇന്നലെ അറസ്റ്റിലായ പ്രവീണ്‍ റാണയെ ചോദ്യം ചെയ്യൽ തുടരുന്നു. താൻ പാപ്പരായിക്കഴിഞ്ഞെന്ന മൊഴിയാണ് റാണ പോലീസിനോട് പറയുന്നതെന്നാണ് സൂചന. ഒളിച്ചുതാമസിക്കാനുള്ള പൈസ പോലും കൈയിലുണ്ടായിരുന്നില്ലെന്നും കടം വാങ്ങിയാണ് ഒളിച്ചുതാമസിച്ചതെന്നും റാണ പറഞ്ഞതായി അറിയുന്നു. എന്നാൽ പോലീസിത് വിശ്വസിച്ചിട്ടില്ല. തട്ടിപ്പുനടത്തിയ കോടികൾ ഏതെല്ലാം ബിനാമി പേരുകളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നതും എവിടെയെല്ലാം നിക്ഷേപിച്ചുവെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. തന്റെ അക്കൗണ്ടിൽ പത്തു പൈസയില്ലെന്നാണ് റാണ പോലീസിനോടു ആവർത്തിക്കുന്നത്. ഒളിച്ചുതാമസിക്കാൻ കോയന്പത്തൂരിലെത്തിയപ്പോൾ തന്റെ വിവാഹമോതിരം വരെ വിൽക്കേണ്ടി വന്നുവെന്ന് ഇയാൾ പറയുന്നു. താൻ പൈസക്കായി പലരോടും ചോദിച്ചെങ്കിലും തന്നില്ലെന്നും വിദേശത്തു പോകാനുള്ള പദ്ധതി വരെ പൊളിഞ്ഞത് അങ്ങിനെയാണെന്നുമൊക്കെ ഇയാൾ പോലീസിനോട് ചോദ്യം ചെയ്യുന്പോൾ പറഞ്ഞതായാണ് വിവരം. തന്നിൽനിന്നു പണം കടം വാങ്ങിയവർ ഇപ്പോൾ പണം തിരിച്ചുകൊടുക്കാൻ തയാറാകുന്നില്ലെന്ന പരാതിയും ഇയാൾ ഉന്നയിക്കുന്നുണ്ട്. അതിനിടെ…
Read Moreഇനി മുട്ടയില്ലാ മയോണൈസ് ! മയോണൈസില്‍ പച്ചമുട്ട ചേര്‍ക്കുന്നത് സംസ്ഥാനത്ത് നിരോധിച്ചു…
ഭക്ഷ്യവിഷബാധയ്ക്ക് സാധ്യത കണ്ടെത്തിയതിനെത്തുടര്‍ന്ന് പച്ചമുട്ട ചേര്‍ത്ത മയോണൈസ് സംസ്ഥാനത്ത് നിരോധിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോരക്കച്ചവടക്കാര്‍, കാറ്ററിങ് മേഖലകളിലെ സംഘടനകളുമായുള്ള യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. മുട്ട ഉപയോഗിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ച് മയോണൈസ് ഉണ്ടാക്കാമെന്നും നിര്‍ദ്ദേശമുണ്ട്. വെജിറ്റബിള്‍ മയോണൈസ് ഉപയോഗിക്കാമെന്നാണ് ഹോട്ടലുടമകള്‍ മുന്നോട്ടുവെച്ച നിര്‍ദേശമെന്നും മന്ത്രി പറഞ്ഞു. പാഴ്സലുകളില്‍ ഭക്ഷണം കൊടുക്കുന്ന സമയം കൃത്യമായി രേഖപ്പെടുത്തിയ സ്റ്റിക്കര്‍ ഉണ്ടായിരിക്കണം. എത്ര മണിക്കൂറിനകം ആ ഭക്ഷണം ഉപയോഗിക്കണം എന്നതും ഈ സ്റ്റിക്കറില്‍ വ്യക്തമാക്കിയിരിക്കണം. ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും കൃത്യമായ ശുചിത്വം ഉറപ്പുവരുത്തണം. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്. ഫുട്സേഫ്റ്റി സൂപ്പര്‍വൈസര്‍ സ്ഥാപനത്തില്‍ വേണം. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഹോട്ടല്‍ തൊഴിലാളികള്‍ക്ക്…
Read Moreവഴിയില്‍ കിടന്ന് കിട്ടിയ മദ്യം കുടിച്ച മൂന്നു യുവാക്കളില്‍ ഒരാള്‍ മരിച്ചു; രണ്ടുപേരുടെ നിലഗുരുതരം; മദ്യത്തിൽ കീടനാശിനിയുടെ അംശമുണ്ടെന്ന് ഡോക്ടര്‍മാര്‍
ഇടുക്കി: അടിമാലിയില്‍ വഴിയില്‍ കിടന്നു കിട്ടിയ മദ്യം കഴിച്ച് ചികില്സയിലായിരുന്നവരില് ഒരാള്‍ മരിച്ചു. രണ്ടു പേരുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അടിമാലി പടയാട്ടില്‍ കുഞ്ഞുമോനാണ് (40) മരിച്ചത്. കീരിത്തോട് മടപറമ്പില്‍ മനു (മനോജ്-28), അടിമാലി പുത്തന്‍പറമ്പില്‍ അനു (38) എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. കുഞ്ഞുമോനും സുഹൃത്തുക്കളും കഴിച്ച മദ്യത്തില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കഴിഞ്ഞ എട്ടിനാണ് ഇവര്‍ക്ക് വഴിയില്‍ കിടന്ന് മദ്യക്കുപ്പി ലഭിക്കുന്നത്. മദ്യം കഴിച്ച മൂന്നുപേര്‍ക്കും മണിക്കൂറുകള്‍ക്കുള്ളില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.ആദ്യം മൂവരേയും അടിമാലി ജനറല്‍ ആശുപത്രിയിലാണ് നാട്ടുകാര്‍ എത്തിച്ചത്. പിന്നീട് നില വഷളായതോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മൂന്നുപേരും തടിപ്പണിക്കാരാണ്. ഇവര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന അടിമാലി അപ്സരകുന്ന് സ്വദേശി സുധീഷ് നല്കിയ മദ്യം കഴിച്ചെന്നും പിന്നാലെ ശാരീരിക അസ്വസ്തകള്‍ അനുഭവപ്പെട്ടെന്നുമാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. സുധീഷിനെ പോലീസ് പലവട്ടം ചോദ്യം ചെയ്തിരുന്നു. തനിക്ക് വഴിയില്‍ക്കിടന്നു…
Read Moreപോലീസിന് നാണക്കേടായി വീണ്ടും ചില ഏമാൻമാർ; പിടിച്ചെടുത്ത വാഹനം വിട്ടുകൊടുക്കുന്നതിന് 2000 രൂപയും മദ്യവും റിസോർട്ടിൽ താമസവും; ഗ്രേഡ് എസ്ഐയ്ക്ക് എട്ടിന്റെ പണി
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഗ്രേഡ് എസ്ഐ പിടിയില്‍. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വി.എച്ച്. നസീറിനെയാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഇന്ന് രാത്രിയില്‍ പിടികൂടിയത്. 2000 രൂപയും ഫുള്‍ ബോട്ടില്‍ മദ്യവുമാണ് ഇയാള്‍ പരാതിക്കാരനില്‍ നിന്നും കൈക്കൂലിയായി വാങ്ങിയത്. കോട്ടയം മെഡിക്കല്‍ കോളജ് ഭാഗത്തുള്ള കേരള ടൂറിസ്റ്റ് ഹോമില്‍ വച്ചാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. ഇവിടെ മുറിയെടുത്തശേഷം പരാതിക്കാരനില്‍ നിന്നും പണവും മദ്യക്കുപ്പിയും ഇയാള്‍ കൈക്കൂലിയായി വാങ്ങുകയായിരുന്നു. പരാതിക്കാരന് വിവരമറിയിച്ചത് അനുസരിച്ച് സ്ഥലത്ത് എത്തിയ വിജിലന്‍സ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുനൽകുന്നതിനാണ് നസീർ കൈക്കൂലി ആവശ്യപ്പെട്ടത്.
Read Moreപച്ചമുട്ട പടിക്ക് പുറത്ത്! മയണൈസ് ഇനി വെജിറ്റേറിയൻ; പാചകക്കൂട്ടിൽ മാറ്റം വരുത്താനൊരുങ്ങി സംസ്ഥാനത്തെ ബേക്കറി ഉടമകളുടെ കൂട്ടായ്മ
കൊച്ചി: അറേബ്യൻ ഭക്ഷ്യവിഭവങ്ങൾക്കൊപ്പം വിളന്പുന്ന മയണൈസിന്റെ പാചകക്കൂട്ടിൽ മാറ്റം വരുത്താനൊരുങ്ങി സംസ്ഥാനത്തെ ബേക്കറി ഉടമകളുടെ കൂട്ടായ്മ. പച്ചമുട്ട ഉപയോഗിച്ച് നിർമിക്കുന്ന മയണൈസ് ഒഴിവാക്കാനും വെജിറ്റേറിയൻ മയണൈസ് ലഭ്യമാക്കാനും സംഘടന തീരുമാനമെടുത്തു. സംസ്ഥാനത്ത് തുടർച്ചയായി ഭക്ഷ്യവിഷബാധയേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. ശരിയായ താപനിലയിൽ സൂക്ഷിച്ചില്ലെങ്കിൽ ബാക്ടീരിയൽ പ്രവർത്തനം മൂലം മയണൈസിൽ വിഷാംശം കലരാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് പുതിയ തീരുമാനം. അൽഫാം, കുഴിമന്തി എന്നിവയ്ക്കൊപ്പം വിതരണം ചെയ്യുന്ന ജനപ്രിയ കൂട്ട്വിഭവമാണ് മയണൈസ്. വിനാഗിരിയും മുട്ടയുടെ വെള്ളയും ചേർത്താണ് ഇത് നിർമിക്കുന്നത്.
Read Moreസ്ത്രീകളുടെ ചിത്രങ്ങൾ പകർത്തി അശ്ലീല വെബ് സൈറ്റിലിട്ടത് സിപിഎം ബ്രാഞ്ച് സെക്രട്ടറി! ശബ്ദരേഖ പുറത്ത് വന്നതോടെ പാർട്ടി പുറത്താക്കി
കൊച്ചി: സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ പകര്‍ത്തി അശ്ലീല വാട്സാപ്പ് ഗ്രൂപ്പ് വഴി വ്യാപകമായി പ്രചരിപ്പിച്ചത് സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി. എറണാകുളം ചുള്ളി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന എം.എ ബിജുവാണ് അശ്ലീല വാട്സാപ്പ് ഗ്രൂപ്പില്‍ നൂറുകണക്കിന് സ്ത്രീകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ബിജു ഇത് സമ്മതിക്കുകയും ചെയ്യുന്നുണ്ട്.ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് താനാണെന്ന് ബിജു സമ്മതിക്കുന്ന ശബ്ദരേഖയും ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ബ്രാഞ്ച് സെക്രട്ടറിയെന്ന നിലയില്‍ തന്നെ കാണാന്‍ എത്തിയവരുടേതുള്‍പ്പെടെ നിരവധി സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചിട്ടുണ്ടെന്ന് ഇരയായ വീട്ടമ്മയുടെ ഭര്‍ത്താവിനോട് ബിജു തുറന്നു പറയുന്നതിന്റെ ശബ്ദരേഖയും പുറത്ത് വന്നു. തുടർന്ന് ഇയാൾക്കെതിരെ പരാതി പൊലീസിൽ നൽകുകയായിരുന്നു ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നത് ഗ്രൂപ്പിലെ നിര്‍ദേശ പ്രകാരമെന്നാണ് ബിജു പറയുന്നത്. ചിത്രങ്ങളില്‍ മുഖം മറയ്ക്കുന്നുണ്ടെന്നും ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെ നേരിട്ടറിയില്ലെന്നും ബിജു ന്യായീകരിച്ചു. സംഭവം പുറത്തുവന്നതിന് പിന്നാലെ ബ്രാഞ്ച് സെക്രട്ടറിയുടെ സ്ഥാനത്തുനിന്ന് ബിജുവിനെ പാര്‍ട്ടി…
Read Moreഒടുവില്‍ സേഫ് ആന്റ് സ്ട്രോംഗ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണയും പോലീസ് വലയില്‍! അറസ്റ്റ് ചെയ്തത്…
സേഫ് ആന്റ് സ്ട്രോംഗ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ പൊലീസ് പിടിയിലായി. കോയമ്പത്തൂരില്‍ വച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സേഫ് ആന്റ് സ്ട്രോംഗ് എന്ന നിക്ഷേപകമ്പിനിയിലൂടെ 100 കോടിയലധികം രൂപ നിരവധിപേരില്‍ നിന്നും ഇയാള്‍ തട്ടിയെടുത്തുവെന്നാണ് കേസുള്ളത്. 40 ശതമാനം വരെ പലിശ വാഗ്ദാന ചെയ്ത 1 ലക്ഷം മുതല്‍ 20 ലക്ഷം വരെ രൂപാ നിക്ഷേമായി വാങ്ങിയെന്നാണ് പരാതി ലഭിച്ചിട്ടുള്ളത്. നിക്ഷേപകരെ തട്ടിച്ച പണം കൊണ്ട് ഇയാള്‍ സിനിമാ നിര്‍മാണം മുതല്‍ റിസോര്‍ട്ട് വരെ വാങ്ങിയിരുന്നു. ഇയാള്‍ നിര്‍മിച്ച രണ്ട് സിനിമകളും വന്‍ പരാജയമായിരുന്നു. പിന്നീട് ഒരു റിസോര്‍ട്ട് വാടകക്കെടുത്ത് അത് സ്വ്ന്തമാണെന്ന് മറ്റുളളവരെ വിശ്വസിപ്പിച്ചും പണം ത്ട്ടിയിരുന്നു.
Read Moreഅരവണയിലെ ഏലക്കയില്‍ കണ്ടെത്തിയത് 14 കീടനാശിനികളുടെ സാന്നിദ്ധ്യം ! ഭക്ഷ്യയോഗ്യമല്ലെന്ന് കേന്ദ്ര ഫുഡ് സേഫ്റ്റി അതോറിറ്റി ഹൈക്കോടതിയില്‍…
ശബരിമല അരവണയിലെ ഏലക്കയില്‍ കീടനാശിനി സാന്നിധ്യമെന്ന് കേന്ദ്ര ഫുഡ് സേഫ്റ്റി അതോറിറ്റി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. അനുവദനീയമായ പരിധിയില്‍ കൂടുതല്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടല്‍ പറയുന്നുണ്ട്. തിരുവനന്തപുരത്തെ ലാബില്‍ പരിശോധിച്ചപ്പോഴും കീടനാശിനി സാന്നിധ്യം കണ്ടെത്തിയിരുന്നു. കണ്ടെത്തിയത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്ത് കുഴപ്പമുണ്ടായാലും ഏലക്ക വിതരണം ചെയ്യുന്ന കരാര്‍ ക്കാരന് ഉള്‍പ്പടെ ബാധ്യസ്ഥരായിരിക്കുമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പറഞ്ഞു. കോടതി നിര്‍ദേശപ്രകാരം കൊച്ചി സ്പൈസസ് ബോര്‍ഡില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. നിലവില്‍ കരാര്‍ കമ്പനി നല്കിയ ഏലക്ക പൂര്‍ണമായി ഒഴിവാക്കി പുതിയ ഏലക്ക വെച്ച് അരവണ തയ്യാറാക്കേണ്ടി വരുമോയെന്ന കാര്യം ഇനി കോടതി നിലപാട് വരുമ്പോള്‍ വ്യക്തമാകും. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏലക്ക സുരക്ഷിതമല്ല. നേരത്തെ പമ്പയില്‍ നടത്തിയ പരിശോധനയില്‍ ഗുണനിലവാരമുണ്ടെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ദേവസ്വം ബോര്‍ഡിന്റേതായിരുന്നു നേരത്തെ…
Read Moreകേരളം തട്ടകമാക്കാനുറച്ച് കോണ്‍ഗ്രസ് എംപിമാര്‍ ! ഇനി ലോക്സഭയിലേക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് ഏഴ് പേര്…
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഒരുക്കങ്ങള്‍ മിക്ക പാര്‍ട്ടികളും തുടങ്ങിക്കഴിഞ്ഞു. ഭരണകക്ഷിയായ ബിജെപി വളരെ ക്രിയാത്മകമായ പ്രവര്‍ത്തനമാണ് ലോകസഭാ തെരഞ്ഞെടുപ്പ് മുമ്പില്ക്കണ്ട് നടത്തുന്നത്. എന്നാല്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനാകട്ടെ ആശങ്കയൊഴിഞ്ഞിട്ടുമില്ല. ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധി ആവേശം ഉയര്‍ത്തുന്നുണ്ടെങ്കിലും അത് എത്രകണ്ട് വോട്ടായി മാറുമെന്നത് സംബന്ധിച്ച് ഒരു ധാരണയുമില്ല. 2014ല്‍ മോദി പ്രഭാവത്തോടെ അധികാരത്തില്‍ വന്ന ബിജെപി 2019ല്‍ ശക്തി വര്‍ധിപ്പിച്ചപ്പോള്‍ 2014ലെ 44 സീറ്റ് 52 ആയി വര്‍ധിപ്പിക്കാനായത് മാത്രമായിരുന്നു കോണ്‍ഗ്രസിന് ആശ്വസിക്കാനുണ്ടായ വക. പഴയ ശക്തികേന്ദ്രമായ യുപിയിലും ബംഗാളിലും ഇന്ന് യാതൊരു പ്രതീക്ഷയ്ക്കും വകയില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. ബിഹാറിലും മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്ഥമല്ല. നിലവില്‍ ഭരണത്തിലുള്ള വലിയ സംസ്ഥാനമായ രാജസ്ഥാനില്‍പ്പോലും വലിയ പ്രതീക്ഷയില്ലെന്നതാണ് വാസ്തവം. കോണ്‍ഗ്രസിലെ ചേരിപ്പോരും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായേക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. കോണ്‍ഗ്രസ് രണ്ടക്കം കടക്കാന്‍ സാധ്യതയുള്ള ഏക സംസ്ഥാനമായാണ് കേരളത്തെ…
Read More