രാജ്യത്തെ സ്ത്രീ സ്വാതന്ത്ര്യം തങ്ങളുടെ മുന്‍ഗണനാ വിഷയമല്ലെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം. സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ നീക്കുകയെന്നത് സംഘടനയുടെ മുന്‍ഗണനയിലുള്ള കാര്യമല്ലെന്ന് താലിബാന് വക്താവ് സബീയുള്ള മുഹാജിദ് വ്യക്തമാക്കി. സര്‍വകലാശാലകളിലും എന്‍ജിഒകളിലും സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു താലിബാന് വക്താവ്. ഇസ്്ളാമിക നിയമം മറികടക്കുന്ന ഒരു കാര്യവും രാജ്യത്ത് അനുവദിക്കില്ല. രാജ്യത്തു നടപ്പാക്കിയിരിക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാവും സ്ത്രീകള്‍ക്കെതിരായ വിലക്ക് സംബന്ധിച്ച വിഷയം പരിഗണിക്കുകയെന്നും സബീയുള്ള പറഞ്ഞു. ശരിയ നിയമപ്രകാരം കാര്യങ്ങള്‍ നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്. ആ സാഹചര്യത്തില്‍ അതിനെതിരായ ഒരു പ്രവര്‍ത്തനവും സര്‍ക്കാരിന് അനുവദിക്കാനാവില്ല. രാജ്യത്തെ മതവിശ്വാസം കണക്കിലെടുക്കണമെന്നും മനുഷ്യത്വപരമായ സഹായങ്ങളും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുതെന്നും സബീയുള്ള പറഞ്ഞു. അധികാരത്തിലെത്തിയതിന് പിന്നാലെ, സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കില്ലെന്ന് താലിബാന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ, സര്‍വകലാശാലകളില്‍ സ്ത്രീകളെ വിലക്കി കൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇതിന് പിന്നാലെ സര്‍ക്കാര്‍ ഇതര…
Read MoreCategory: Top News
യുവതികളുടെ അശ്ലീല വീഡിയോ ഫോണില്‍ സൂക്ഷിച്ച സിപിഎം നേതാവിനെ പാര്‍ട്ടി പുറത്താക്കി ! സോണയ്ക്ക് നിരവധി സ്ത്രീകളുമായി അവിഹിതം…
നിരവധി യുവതികളുടെ അശ്ളീല വീഡിയോ ഫോണില്‍ സൂക്ഷിച്ച സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ആലപ്പുഴ സൗത്ത് അംഗം എ പി സോണയെയാണ് പുറത്താക്കിയത് . സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ ആണ് തീരുമാനം. സോണക്കെതിരെ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മ്യുണിസ്റ്റുകാരന്റെ അന്തസ്സിനു നിരക്കാത്ത പ്രവര്‍ത്തി എന്ന് വിലയിരുത്തല്‍. സോണയ്ക്ക് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ പാര്‍ട്ടി കണ്ടെത്തുകയായിരുന്നു. അതേസമയം സോണയ്ക്കെതിരേ നടപടി എടുക്കുന്നതിനെ എതിര്‍ത്ത് ഒരുവിഭാഗം നേതാക്കള്‍ രംഗത്തെത്തി. അശ്ലീല ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടോയെന്ന് ചില നേതാക്കള്‍ ചോദിച്ചു. തെളിവുണ്ടെന്നും ദൃശ്യങ്ങള്‍ കംപ്യൂട്ടറില്‍ നേരിട്ടു കണ്ട് ബോധ്യപ്പെട്ടെന്നും നേതാക്കള്‍ മറുപടി നല്കി. എ പി സോണ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ഇയാള്‍ക്കെതിരേ സഹപ്രവര്‍ത്തക പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. പരാതിക്കൊപ്പം എ പി സോണയുടെ ഫോണിലെ ദൃശ്യങ്ങളും സ്ത്രീ സമര്‍പ്പിച്ചിരുന്നു.17 സ്ത്രീകളുടെ 34…
Read Moreപ്രണയ വിവാഹമായിരുന്നിട്ടും സജിവിന്റെ ഉള്ളിൽ സംശയത്തിന്റെ നിഴൽ വീണു; വഴക്കിനിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുറ്റത്ത് കുഴിച്ചുമൂടി; അരുമയായി വളർത്തിയ നായയെ കൊന്ന കാരണവും ഞെട്ടിക്കുന്നത്…
വൈപ്പിൻ: പട്ടാപ്പകൽ ഭാര്യയെ കുഴുത്തിൽ പ്ലാസ്റ്റിക് കയറിട്ട് മുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം വാടക വീടിന്റെ മുറ്റത്ത് കുഴിച്ചിട്ട സംഭവത്തിൽ അറസ്റ്റിലായ ഭർത്താവിനെ ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. എടവനക്കാട് കൂട്ടുങ്കൽചിറ അറക്കപ്പറന്പിൽ സജീവി-45 നെയാണ് റിമാൻഡ് ചെയ്തത്. കേസിന്റെ പൂർത്തീകരണത്തിനായി ഇയാളെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് റൂറൽ എസ്പി വിവേക് കുമാർ അറിയിച്ചു. 15 മാസങ്ങൾക്ക് മുൻപ് കൊലനടത്തി കുഴിച്ചിട്ട ഭാര്യ രമ്യയുടെ മൃതദേഹം 12 നു വൈകുന്നേരം പോലീസ് സംഘം എത്തി പുറത്തെടുക്കുകയായിരുന്നു. കുഴിച്ചെടുത്ത മൃതാവശിഷ്ടങ്ങൾ കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തുകയും സാന്പിളുകൾ എടുത്തശേഷം ബാക്കിയുള്ളത് ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും ചെയ്തു. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി മറയുണ്ടാക്കി കുഴിയെടുത്തു പ്രതിക്കു ക്രിമിനൽ പാശ്ചാത്തലമില്ലെങ്കിലും കൊലപാതകത്തിലും തുടർന്ന് സംഭവം ഒളിപ്പിക്കാൻ ശ്രമിച്ചതിലും കാണിച്ച വൻ പ്രഫഷണലിസം പോലീസിനെയും…
Read Moreതളിപ്പറമ്പിൽ അധ്യാപകനിൽ നിന്ന് പീഡനമേറ്റത് 26 വിദ്യാർഥികൾക്ക്; കോവിഡ് കാലത്തിനുശേഷം വീണ്ടും സ്കൂൾ തുറന്നപ്പോഴായിരുന്നു അധ്യാപകന്റെ ക്രൂരത
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ യുപി സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിലെ അധ്യാപകനായിരുന്ന ഫൈസൽ 26 വിദ്യാർഥികളെ പീഡിപിച്ചതായി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് 26 വിദ്യാർഥികളും തളിപ്പറമ്പ് പോലീസിന് മൊഴി നൽകി. പ്രതി മലപ്പുറം സ്വദേശി ഫൈസൽ റിമാൻഡിലാണ്. പതിവ് കൗൺസിലിംഗിനിടെയാണ് വിദ്യാർഥികൾ പീഡന വിവരം വെളിപ്പെടുത്തിയത് കണ്ണൂർ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗം അധ്യാപകനാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഫൈസൽ. കോവിഡ് കാലത്തിനുശേഷം വീണ്ടും സ്കൂൾ തുറന്നപ്പോഴായിരുന്നു പീഡനം. പതിവ് സ്കൂൾ കൗൺസിലിംഗിനിടെ ഫൈസൽ മോശമായി പെരുമാറിയതായി വിദ്യാർഥികൾ കൗൺസിലറോട് വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം നൽകുകയായിരുന്നു. തുടർന്നാണ് ഈ വിവരം പോലീസിനെ അറിയിക്കുന്നത്. ഇയാൾക്കെതിരേ കേസെടുത്ത തളിപ്പറന്പ് പോലീസ് ഫൈസലിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു.
Read More‘മുഖ്യമന്ത്രിയുടെ കോട്ട് തയാറാക്കി വച്ചിട്ടില്ല’; ചെന്നിത്തലയ്ക്ക് പരോക്ഷ മറുപടി; നാട്ടുകാർ തന്നെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് ശശി തരൂർ
കണ്ണൂർ: രമേശ് ചെന്നിത്തലയ്ക്ക് കണ്ണൂരിൽ പരോക്ഷ മറുപടി നൽകി ശശി തരൂർ. മുഖ്യമന്ത്രിയുടെ കോട്ട് തയാറാക്കി വച്ചിട്ടില്ലെന്ന് തരൂർ പറഞ്ഞു. ആര് എന്തു പറഞ്ഞാലും പ്രശ്നമില്ല. കേരളത്തിൽ കൂടുതൽ ക്ഷണം കിട്ടുന്നുണ്ട്. നാട്ടുകാർ തന്നെ കാണാൻ ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് താൻ പരിപാടികളിൽ പങ്കെടുക്കുന്നുതെന്നും തരൂർ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ കോട്ട് മുഖ്യമന്ത്രിയുടെ കോട്ടല്ല. മുഖ്യമന്ത്രിക്കായിട്ട് ഒരു കോട്ട് ഉണ്ടോ? അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അക്കാര്യം അവരോട് ചോദിക്കണം എന്നായിരുന്നു മറുപടി. ആര് എന്ത് പറഞ്ഞാലും പ്രശ്നമില്ലെന്നും ചെന്നിത്തലയുടെ പേരെടുത്ത് പറയാതെ തരൂർ തിരിച്ചടിച്ചു.നാലുവര്‍ഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവച്ചേ ക്കണമെന്നുമായിരുന്നു തരൂരിന്റെ മുഖ്യമന്ത്രി മോഹത്തോടുള്ള ചെന്നിത്തലയുടെ പ്രതികരണം. ചെന്നിത്തലയുടെ ഇന്നലത്തെ ഈ പ്രതികരണത്തിനെതിരേയായിരുന്നു തരൂരിന്റെ മറുപടി.മുഖ്യമന്ത്രിയാകാൻ തയാറാണെന്ന തരൂരിന്റെ പ്രസ്താവനയ്ക്കെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെ തരൂർ തന്റെ…
Read Moreകൂട്ടുകാരന് വെച്ച വിഷക്കെണിയിൽ വീണത് അമ്മാവൻ; അടിമാലിയിൽ മദ്യം കഴിച്ച് യുവാവ് മരിച്ച സംഭവത്തിൽ പുറത്ത് വരുന്ന സത്യം ഞെട്ടിക്കുന്നത്
ഇടുക്കി: അടിമാലിയില്‍ വിഷം കലര്‍ന്ന മദ്യം കഴിച്ച് ഒരാള്‍ മരിച്ച കേസില്‍ പ്രതിയായ അടിമാലി അപ്സരക്കുന്ന് പുത്തന്‍പുരയ്ക്കല്‍ സുധീഷ് (24) സുഹൃത്തിനെ വക വരുത്താന്‍ നീക്കം നടത്തിയത് കൃത്യമായ ആസൂത്രണത്തില്‍. എന്നാല്‍ സംഭവം പാളിയതോടെ സുധീഷ് പോലീസിനു മുന്നില്‍ വിവരിച്ച കെട്ടുകഥകളും പൊളിഞ്ഞു. മദ്യം കഴിച്ച് സുധീഷിന്റെ അമ്മയുടെ സഹോദരനായ പടയാട്ടില്‍ കുഞ്ഞുമോന് മരിച്ചതോടെയാണ് സുധീഷ് താന്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ കഥ മെനഞ്ഞത്. എന്നാല്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഒടുവില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മദ്യം വാങ്ങിയതും വിഷം കലര്‍ത്തിയതും കൊടുത്തതുമെല്ലാം സുധീഷ് തന്നെയാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. സുധീഷിനെ ഇന്നു രാവിലെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ദേഹാസ്വാസ്ഥ്യം ആദ്യം മനുവിന് വഴിയില്‍ കിടന്ന് കിട്ടിയതാണെന്ന് പറഞ്ഞ് സുധീഷാണ് സുഹൃത്തായ മനുവെന്ന മനോജിന് ആദ്യം മദ്യം നല്‍കുന്നത്. കൃഷിയിടത്തിലെ ഷെഢിലിരുന്ന് മനു ഇത് കഴിച്ച് കൊണ്ടിരിക്കേ സുഹൃത്തുക്കളായ കുഞ്ഞുമോനും…
Read Moreജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി നല്കി യുവതിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കിയതായി പരാതി ! സംഭവം കോഴിക്കോട്ട്…
കോഴിക്കോട് പന്തീരാങ്കാവില്‍ യുവതിയെ കൂട്ട ബലാത്സംഗത്തിനു ഇരയാക്കിയതായി പരാതി. കോഴിക്കോട്ടെ ഒരു സ്വകാര്യ ഫ്ളാറ്റില്‍ വെച്ച് തന്നെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയെന്ന് കാണിച്ച് മൂന്ന് ദിവസം മുന്‍പാണ് യുവതി പന്തീരാങ്കാവ് പോലീസില്‍ പരാതി നല്‍കിയത്. ജ്യൂസില്‍ മയക്കുമരുന്ന് നല്‍കിയായിരുന്നു പീഡനമെന്നാണ് പരാതിയില്‍ പറയുന്നത്. ഫറോക്ക് എസിപിയ്ക്കാണ് അന്വേഷണ ചുമതല. സംഭവത്തില്‍ മൂന്നുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നാല് പേര് പീഡിപ്പിച്ചുവെന്നാണ് പരാതിയിലുള്ളത്. ഒരാള്‍ ഒളിവിലാണ്. പെണ്‍കുട്ടിയുമായി നേരത്തെ തന്നെ പരിചയം ഉള്ള ആളുകളാണ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് പോലീസ് പറയുന്നത്.
Read Moreഅടിമാലിയില്‍ മദ്യം കഴിച്ചുള്ള മരണം കൊലപാതകമോ? മദ്യകുപ്പിയുടെ അടപ്പിൽ ചെറിയദ്വാരം എങ്ങനെയുണ്ടായി; അമ്മാവന്റെ മരണത്തിൽ സുധീഷിന്റെ പങ്കെന്ത്…
ഇടുക്കി: അടിമാലിയില്‍ വഴിയില്‍ കിടന്ന മദ്യം കഴിച്ച് ഒരാള്‍ മരിച്ച സംഭവം കൊലപാതകമെന്ന സംശയത്തില്‍ പോലീസ്. മരിച്ച കുഞ്ഞുമോനൊപ്പം ഉണ്ടായിരുന്ന മൂന്നു പേരെ ഇന്ന് ചോദ്യം ചെയ്യും. പുത്തന്‍പറമ്പില്‍ അനു, കീരിത്തോട് മഠത്തിപറമ്പില്‍ മനോജ്, ഇവര്‍ക്ക് മദ്യം പകര്‍ന്ന് നല്കിയ സുധീഷ് എന്നിവരെയാണ് ചോദ്യം ചെയ്യുക. മദ്യക്കുപ്പിയില്‍ കണ്ടെത്തിയ ചെറിയ ദ്വാരമാണ് കൊലപാതകമാണോ എന്ന സംശയത്തിലേക്ക് പോലീസിനെ എത്തിച്ചത്. സിറിഞ്ച് ഉപയോഗിച്ച് കീടനാശിനി മദ്യത്തില്‍ കലര്‍ത്തിയതാകാമെന്ന് പോലീസ് പറയുന്നു. മദ്യം, ഇത് കഴിക്കാന്‍ ഉപയോഗിച്ച ഗ്ലാസ്, കുപ്പി എന്നിവ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. മദ്യം കഴിച്ച് അവശനിലയിലായിരുന്ന കുഞ്ഞുമോന് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിലൊരാളായ സുധീഷ് മദ്യം കഴിച്ചിരുന്നില്ല. വിഷം കലര്‍ത്തിയതിനു പിന്നില്‍ ഇയാളാകാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. നാലുപേരെയും കൊലപ്പെടുത്താന്‍ മറ്റാരെങ്കിലും നടത്തിയ നീക്കമാണോ എന്നും സംശയമുണ്ട്.
Read Moreപീഡനക്കേസില്‍ പ്രതിയായ യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സിഐയെയും പിരിച്ചുവിടും ! ജയസനിലിന് ഉടന്‍ നോട്ടീസ് നല്‍കും…
പീഡനക്കേസ് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ പേരിലുള്ള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ആര്. സുനുവിനെ പിരിച്ചുവിട്ടതിന് പിന്നാലെ മറ്റൊരു സി.ഐയെക്കൂടി പിരിച്ചുവിടാനുള്ള ഒരുക്കങ്ങളുമായി പോലീസ്. സി.ഐ. ജയസനിലിലാണ് ഇത്തവണ നറുക്കു വീണിരിക്കുന്നത്. പോക്സോ കേസിലെ പ്രതിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. സുനുവിനെ പോലെ തന്നെ പിരിച്ചുവിടാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസ് ഉടന്‍ നല്‍കും. അയിരൂര്‍ എസ്.എച്ച്.ഒ ആയിരുന്നു ജയസനില്‍. 17കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ജയസനില്‍ അറസ്റ്റ് ചെയ്ത യുവാവാണ് പരാതി നല്‍കിയത്. കഴിഞ്ഞ ഒക്ടോബറില്‍ കേസിന്റെ കാര്യത്തിനെന്ന് പറഞ്ഞ് യുവാവിനെ ജയസനില്‍ ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. 17കാരിയെ പീഡിപ്പിച്ചെന്ന കേസിന്റെ അന്വേഷണചുമതല ഉണ്ടായിരുന്നത് ജയസനിലിന് ആയിരുന്നു. കേസിലെ പ്രതിയായിരുന്ന യുവാവ് ഗള്‍ഫിലായിരുന്നു. തുടര്‍ന്ന് കേസിന്റെ കാര്യം പറഞ്ഞ് നാട്ടിലേക്ക് വിളിച്ചു വരുത്തി. ക്വാര്‍ട്ടേഴ്സില്‍ തന്നെ കാണാനെത്തിയ പ്രതിയോട് തന്റെ ചില താല്പര്യങ്ങള് പരിഗണിച്ചാല്‍ കേസില്‍…
Read Moreവീട്ടിൽ വൈദ്യുതി വിഛേദിച്ചു, പഠിക്കാനാവുന്നില്ലെന്ന് കത്തെഴുതി മൂന്നാം ക്ലാസുകാരൻ: ബില്ലടച്ച് വൈദ്യുതി പുനഃസ്ഥാപിച്ച് ആലപ്പുഴ കളക്ടർ
ആലപ്പുഴ: വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിട്ട് മാസങ്ങളായെന്ന് കളക്ടർക്ക് പരാതിയായി കത്തെഴുതിയ വിദ്യാർഥിക്ക് വൈദ്യുതി പുനഃസ്ഥാപിച്ചു നൽകി ആലപ്പുഴ ജില്ലാ കളക്ടർ. മാവേലിക്കര അറുന്നൂറ്റിമംഗലം സ്വദേശിയായ അർജുൻ കൃഷ്ണയെന്ന മൂന്നാം ക്ലാസുകാരനാണ് തന്റെ ബുദ്ധിമുട്ടുകൾ വിവരിച്ച് കളക്ടർക്ക് കത്തെഴുതിയത്. മാസങ്ങളായി വീട്ടിൽ കറണ്ട് ഇല്ലാത്തതിനാൽ മെഴുക് തിരി വെട്ടത്തിലാണ് അർജുനും കുടുംബവും കഴിയുന്നത്. വീട്ടിലിരുന്ന് പഠിക്കാൻ പോലും സാധിക്കുന്നിലെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ബുധനാഴ്ചയാണ് ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജയ്ക്ക് കത്ത് ലഭിച്ചത്. ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും കെഎസ്ഇബിയിലേക്ക് അടയ്ക്കാനുണ്ടായിരുന്നു പണമടച്ച് വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ച് നൽകുകയുമായിരുന്നു. വ്യാഴാഴ്ച മാവേലിക്കരയിലെ അർജുൻ കൃഷ്ണയുടെ വീട് കളക്ടർ സന്ദർശിച്ചു. വീട്ടിൽ എട്ട് വർഷമായി ടിവി ഇല്ലെന്നും കത്തിൽ എഴുതിയിരുന്നു. അർജുൻ കൃഷ്ണയ്ക്ക് സമ്മാനമായി ടിവിയും നൽകിയാണ് കളക്ടർ മടങ്ങിയത്. നിർധന കുടുംബാംഗമായ അർജുന് പഠിക്കാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കാമെന്നും പുതിയ…
Read More