എനിക്കൊന്നുമറിയില്ല, കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തില്ല; ഇലന്തൂര്‍ ഇരട്ടനരബലിക്കേസിലെ മൂന്നാം പ്രതി ലൈല ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയിൽ

കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച പത്തനംതിട്ട ഇലന്തൂര്‍ ഇരട്ടക്കൊലപാതകക്കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന് പറയും. നേരത്തെ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ലൈലയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തില്ലെന്നാണ് ലൈലയുടെ വാദം. സമൂഹത്തെ ഞെട്ടിച്ച കൊലപാതകങ്ങളാണ് ഇലന്തൂരിലേതെന്നും ലൈലയ്‌ക്കെതിരെ നിരവധി ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ് എന്നിവരാണ് യഥാക്രമം കേസിലെ ഒന്നും രണ്ടും പ്രതികള്‍. ഇക്കഴിഞ്ഞ സെപ്റ്റംബറിലും ജൂണിലുമായിരുന്നു തൃശൂരും എറണാകുളത്തും താമസമാക്കിയിരുന്ന റോസ്‌ലിയേയും പദ്മയേയും നരബലിയുടെ പേരില്‍ പ്രതികള്‍ കൊല ചെയ്തത്.

Read More

ക്രിസ്ത്യന്‍ ദേവാലയത്തിനു നേരെ ആക്രമണം! ബിജെപി ജില്ലാ അധ്യക്ഷനടക്കം അഞ്ച് പേർ അറസ്റ്റിൽ

റായ്പുർ: ഛത്തീസ്ഗഡിൽ ക്രിസ്ത്യന്‍ ദേവാലയത്തിനു നേരെയുണ്ടായ അക്രമ സംഭവങ്ങളിൽ ബിജെപി ജില്ലാ അധ്യക്ഷനടക്കം അഞ്ച് പേർ അറസ്റ്റിൽ. ലധാക്‌ഷ്യ രൂപ്‌സയെ, അങ്കിത് നന്ദി, അതുൽ നേതം, ഡോമൻഡ് യാദവ് എന്നിവരാണ് അറസ്റ്റിലായത്. നാരായണ്‍പുര്‍ ജില്ലയിൽ പള്ളിക്കുനേരെയുണ്ടായ അക്രമ സംഭവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. നാല് പേരെ കൂടാതെ ഒരാൾ കൂടി അറസ്റ്റിലായിട്ടുണ്ട്. മതപരിവർത്തനം ആരോപിച്ചായിരുന്നു ആക്രമണം. അറസ്റ്റിലായവരെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. നാരായണ്‍പുര്‍, കൊണ്ടഗോണ്‍ ജില്ലകളിലുള്‍പ്പെട്ട 19 ആദിവാസി ഗ്രാമങ്ങളിലാണ് ആക്രമണം നടന്നത്. ഇവിടത്തെ ആദിവാസി വിഭാഗങ്ങളിലുള്ളവര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ എതിര്‍പ്പിന് കാരണമെന്നാണ് ആരോപണം. ഘര്‍ വാ പ്പസി മുദ്രാവാക്യമുയര്‍ത്തിയാണ് ക്രൈസ്തവര്‍ക്കുനേരേ അക്രമം നടത്തുന്നത്.  മൂന്നാഴ്ച മുമ്പ് പൊക്കഞ്ചൂര്‍ ഗ്രാമത്തിലെ ക്രിസ്ത്യന്‍ ദേവാലയത്തിനു നേരേയും ആക്രമണമുണ്ടായി.പള്ളിക്കകത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേ ആക്ര മണമുണ്ടായി. സെമിത്തേരികളില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതിനും അക്രമികള്‍…

Read More

വില്ലന്മാരാകുന്ന ബാർബി ക്യൂ, അൽഫാം, കുഴിമന്തി..! ഫാമുകളിൽനിന്നു ലഭിക്കുന്ന ചത്ത കോഴികളെ ഉപയോഗിക്കുന്നതായി ആക്ഷേപം; ഹോട്ടലുകളിൽ പരിശോധനകളില്ല…

  കോട്ടയം: പരിശോധനകൾ നിലച്ചതോടെ ഹോട്ടലുകളും റസ്റ്ററന്‍റുകളും വീണ്ടും പഴയപടി. കഴിഞ്ഞ ദിവസം സംക്രാന്തിയിലുള്ള റസ്റ്ററന്‍റിൽനിന്നു കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ നഴ്സ് ഇന്നലെ മരിച്ചു. ഇരുപതോളം പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാവിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്തനാളിൽ പല ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും ബാർബി ക്യൂ, അൽഫാം, കുഴിമന്തി എന്നിവയ്ക്ക് ഉപയോഗിക്കുന്ന കോഴിയിറച്ചി ഭക്ഷ്യയോഗ്യമല്ലെന്ന് വ്യാപക പരാതിയുണ്ട്. ഇവയ്ക്കൊപ്പം കഴിക്കുന്ന മയോണൈസും വില്ലനാണ്. പലയിടത്തും കോഴി ഫാമുകളിൽനിന്നു ലഭിക്കുന്ന ചത്ത കോഴിയുടെ ഇറച്ചിയാണ് ഉപയോഗിക്കുന്നതെന്നാണ് വ്യാപക ആരോപണം. ചത്ത കോഴിക്ക് വില പകുതി നൽകിയാൽ മതി. ബാർബി ക്യൂവിനും ആൽഫാമിനും കുഴിമന്തിക്കും ഇങ്ങനെ ഇറച്ചികൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. മസാലയും മറ്റു ചേരുവകളും ചേർക്കുന്പോൾ ആളുകൾക്ക് രുചി വ്യത്യാസം അനുഭവപ്പെടുന്നില്ല. അതിനാൽ ആരും ഇതിനെ ചോദ്യം ചെയ്യാറുമില്ല. ക്രിസ്മസും അവധിക്കാലവും ആയതിനാൽ…

Read More

അമിതമദ്യപാനവും ശാരീരിക ഉപദ്രവും  സഹിക്കാതെ സ്വന്തം വീട്ടിലേക്ക് മടങ്ങി യുവതി; ഭാര്യവരാത്ത ദേഷ്യത്തിൽ അമ്മായിയപ്പനെ കുത്തിവീഴ്ത്തി മരുമകൻ; കൊല്ലത്തെ സംഭവം ഇങ്ങനെ…

കൊല്ലം: തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. പാരിപ്പള്ളി വിനീത് ഭവനില്‍ വിപിൻ(27) ആണ് പാരിപ്പള്ളി പോലീസിന്‍റെ പിടിയിലായത്. സ്ഥിരം മദ്യപാനിയും ലഹരിക്ക് അടിമയുമായ പ്രതി ഭാര്യയുമായി സ്ഥിരം വഴക്കുണ്ടാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ഉപദ്രവം മൂലം സഹികെട്ട യുവതി എഴിപ്പുറത്തുള്ളവീട്ടിൽ പിതാവിനോടൊപ്പം താമസിച്ചുവരികയായിരുന്നു.കഴിഞ്ഞ 22ന് മദ്യലഹരിയിൽ വീട്ടിലെത്തിയ വിപിൻ ഭാര്യയെ തന്നോടൊപ്പം വിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും പിതാവ് തയാറായില്ല. തുടർന്ന് കൈയിൽ കരുതിയിരുന്ന മാരകായുധം കൊണ്ട് വിപിൻ ഭാര്യാപിതാവ് പ്രസാദിനെ കുത്തിപരിക്കേൽപ്പിച്ചു. പ്രസാദിന്‍റെ പരാതിയെതുടർന്ന് പാരിപ്പള്ളി പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.

Read More

സദ്യകഴിക്കാനുള്ള തിരക്കിനിടെ മുടിയുടെ കാര്യം മറന്നു; ഇരുപത് സെന്‍റിമീറ്ററോളം നീളത്തില്‍ മുടി ആരോ മുറിച്ചുകൊണ്ടുപോയി; കരിവെള്ളൂരിലെ സംഭവം ഇങ്ങനെ…

പയ്യന്നൂര്‍: വിവാഹച്ചടങ്ങുകളുടെ തിരക്കിനിടയില്‍ ബിരുദ വിദ്യാര്‍ഥിനിയായ കരിവെള്ളൂരിലെ ഇരുപതുകാരിക്ക് മുടി നഷ്ടമായി. ശനിയാഴ്ച ആണൂരിലെ ഓഡിറ്റോറിയത്തില്‍ നടന്ന ബന്ധുവിന്‍റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. തിരക്കിനിടയില്‍ പിന്നില്‍നിന്ന് ആരോ മുടി മുറിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. അമ്മയ്ക്കൊപ്പം ഭക്ഷണശാലയിലേക്ക് കടക്കുന്നതിനിടയിലാണ് യുവതിയുടെ ഇരുപത് സെന്‍റിമീറ്ററോളം നീളത്തില്‍ മുടി നഷ്ടമായത്. പിന്നീടാണ് മുടി നഷ്ടപ്പെട്ടത് യുവതി അറിഞ്ഞത്. താന്‍ പൊന്നുപോലെ കാത്തുസൂക്ഷിച്ചിരുന്ന മുടി നഷ്ടമായെന്നറിഞ്ഞതോടെ യുവതി വിഷമത്തിലായി. മുടി നഷ്ടമായ വിവരമറിഞ്ഞ് മകളോടൊപ്പം പിതാവും അന്വേഷിക്കാനെത്തിയെങ്കിലും ഓഡിറ്റോറിയത്തിലെ നിരീക്ഷണക്കാമറ പ്രവര്‍ത്തനരഹിതമായിരുന്നു. യുവതിയുടെ പിതാവ് പയ്യന്നൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണമാരംഭിച്ചു.

Read More

ഏഴ് വർഷത്തിന് ശേഷം ചിലങ്ക കെട്ടി മലബാർ..! കുട്ടികൾ മത്സരിക്കട്ടെ, രക്ഷിതാക്കൾ കണ്ട് മനം കുളിർപ്പിക്കട്ടെയെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: മലബാറിന്‍റെ മടിത്തട്ടിൽ കൗമാരകലാമേളയുടെ തിരി തെളിഞ്ഞു. ഇനിയുള്ള അഞ്ചു നാളുകൾ ചരിത്രനഗരി കലയുടെ വർണക്കാഴ്ച്ചകൾ സാക്ഷ്യം വഹിക്കും. 61-ാമത് സ്കൂൾ കലോത്സവത്തിൽ 24 വേദികളിലായി പതിനായിരത്തിലധികം കൗമാര പ്രതിഭകൾ നൃത്തവും ഒപ്പനയും സംഗീതവുമെല്ലാമായി കോഴിക്കോട്ട് മാറ്റുരയ്ക്കും. പട്ടാളബൂട്ടുകളുടെ പരുക്കന്‍ ശബ്ദം കേട്ടു പരിചയിച്ച വെസ്റ്റ്ഹില്‍ വിക്രം മൈതാനി ചിലങ്കയുടെ നാദത്തില്‍ മുഖരിതമാകും. കലോത്സവത്തിന്‍റെ പ്രധാനവേദിയാണ് വിക്രം മൈതാനം. രാവിലെ എട്ടരയ്ക്ക് കലോത്സവ പതാക ഉയർന്നു. പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവിടെ തിരിതെളിയിച്ചതോടെ വേദി ഉണർന്നു. ഏഴുവര്‍ഷത്തിനുശേഷമാണ് കലാമാമാങ്കം സാമൂതിരിയുടെ തട്ടകത്തിലേക്കു വീണ്ടുമെത്തുന്നത്. കലാലോകത്തെ വരവേല്‍ക്കാന്‍ ഒരുക്കളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. ജേതാക്കള്‍ക്കുള്ള 117.5 പവന്‍ സ്വര്‍ണക്കപ്പ് ഇന്നലെ വൈകുന്നേരത്തോടെ കോഴിക്കോട്ടെത്തി. നഗരഹൃദയത്തിലെ മാനാഞ്ചിറ മൈതാനം രാത്രി കാലത്ത് വെള്ളിവെളിച്ചം വിതറി അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങളും കെട്ടിടങ്ങളുമെല്ലാം ദീപാലങ്കാരത്തില്‍ മുങ്ങിയിരിക്കുകയാണ്. ഉത്സവ ലഹരിയിലാണ് കോഴിക്കോട്ടുകാര്‍. സംസ്‌കൃതോത്സവവും അറബിക് കലോത്സവവും…

Read More

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ കോട്ടയത്തെ നഴ്‌സ് മരിച്ചു; ഈ ഗതികേട് ഇനി ആര്‍ക്കും സംഭവിക്കരുത്;  കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് യുവതിയുടെ പിതാവ്

ഗാന്ധിനഗര്‍: ഭക്ഷ്യ വിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് അസ്ഥിരോഗ വിഭാഗം തീവ്ര പരിചരണ വിഭാഗത്തിലെ നഴ്‌സിംഗ് ഓഫീസറായ രശ്മി രാജ് (32)ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി പിതാവ് ചന്ദ്രന്‍. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും ഈ ഗതികേട് ഇനി ആര്‍ക്കും സംഭവിക്കരുതെന്നും ചന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ 29നാണ് കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ അല്‍ഫാം രശ്മി കഴിച്ചത്. രാത്രിയായപ്പോള്‍ ഛര്‍ദ്ദിലും വയറിളക്കവുമുണ്ടായി. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിസിന്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ഇവരുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഞായറാഴ്ച വെന്‍റിലേറ്ററിലേക്കു മാറ്റിയിരുന്നു. ഇന്നലെ ഡയാലിസിസിന് വിധേയയാക്കിയെങ്കിലും രാത്രി ഏഴോടെ മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. കോട്ടയം തിരുവാര്‍പ്പ് പാലത്തറ രാജു-അംബിക ദമ്പതികളുടെ മകളും…

Read More

കോവിഡ് വ്യാപന ഭീഷണി; ആറ് രാജ്യങ്ങളിലൂടെ ഇന്ത്യയിലെത്തുന്നവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധം

ന്യൂഡൽഹി: കോവിഡ് ആശങ്ക ഉയർന്നിട്ടുള്ള ആറ് രാജ്യങ്ങളിലൂടെ വിമാന യാത്ര നടത്തുന്നവർ നിർബന്ധമായും 72 മണിക്കൂർ മുന്പുള്ള കോവിഡ് നെഗറ്റീവ് റിപ്പോർട്ട് അപ് ലോഡ് ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചൈന, ഹോങ്കോംഗ്, ദക്ഷിണ കൊറിയ, തായ്ലാൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങൾ വഴി ഇന്ത്യയിലെത്തുന്നവർക്ക് വേണ്ടിയാണ് പുതിയ നിബന്ധന. കൊറോണ വൈറസ് വ്യാപനഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം യാത്രാ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. നേരത്തെ ഈ ആറ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ വരുന്നവർക്ക് മാത്രമേ ആർടിപിസിആർ ബാധകമായിരുന്നുള്ളു. ഈ നിബന്ധനയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

Read More

കോളജ് കുമാരിമാർ മുതൽ വീട്ടമ്മമാർ വരെ; കൊച്ചിയിൽ ഓണ്‍ലൈൻ പെണ്‍വാണിഭം കൊഴുക്കുന്നു; മണിക്കൂറിന് പതിനായിരം മുതൽ ചാർജ്ജ്; ഞെട്ടിക്കുന്ന വിവരം ഇങ്ങനെ…

കാക്കനാട്: ആയുർവേദ മസാജ് സെന്‍ററുകളുടെ മറവിൽ കാക്കനാട് പെണ്‍വാണിഭം കൊഴുക്കുന്നു. കാക്കനാട് -പാലാരിവട്ടം – ഇടപ്പള്ളി -വൈറ്റില-കടവന്ത്ര മേഖലകളിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭം തഴച്ചുവളരുന്നത്. കാക്കനാട് ഇൻഫോപാർക്ക് പ്രദേശത്തെ ആയുർവേദ മസാജ് സെന്‍ററുകൾ കേന്ദ്രീകരിച്ച് സ്ത്രീകളെ പ്രദർശിപ്പിച്ച് പെണ്‍വാണിഭം നടത്തുന്ന കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. ഇവിടെ മസാജ് പാര്‍ലറുകളില്‍ സ്ത്രീകളെ നിരത്തിനിർത്തി ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. ഇവിടെ ഫൈവ് സ്റ്റാര്‍ സൗകര്യമുള്ള മുറികളൊരുക്കിയാണ് പെണ്‍വാണിഭം. മസാജ് പാര്‍ലറില്‍ ഒരാള്‍ക്ക് പതിനായിരം രൂപയാണ് മണിക്കൂറിന് ഈടാക്കുന്നത്. ഐടിക്കാരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇവയുടെ പ്രവർത്തനം. കൂടാതെ എസ്കോട്ട് സർവീസുകളും ഇവർ ഒരുക്കിയിട്ടുണ്ട്. ഫ്ലാറ്റുകളായതിനാൽ പോലീസിന് റെയ്ഡ് നടത്തുവാനും ആകുന്നില്ല. എറണാകുളം സൗത്ത്, നോർത്ത് എന്നിവിടങ്ങളിലെ പ്രമുഖ ഹോട്ടലിലെ ജീവനക്കാർ പെണ്‍വാണിഭ സംഘങ്ങളുടെ ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്നുണ്ട്. വാട്സ് ആപ്പിലൂടെയും പെണ്‍വാണിഭംപണം സമ്പാദിക്കാനുള്ള എളുപ്പവഴി എന്ന നിലയ്ക്കാണ് പല സ്ത്രീകളും വാണിഭ സംഘങ്ങളിൽ…

Read More

എൻഎസ്എസ് ആസ്ഥാനത്തെ ഗസ്റ്റ് ഹൗസിൽ  ശശി തരൂർ -സുകുമാരൻനായർ കൂടിക്കാഴ്ച; അരമണിക്കൂർ കൂടിക്കാഴ്ചയിൽ കോഴിക്കോട് എംപി എം.കെ. രാഘവനും

കോട്ടയം: മന്നംജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ പെരുന്നയിലെത്തിയ ശശിതരൂർ എംപി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. എൻഎസ്എസ് ആസ്ഥാനത്തെ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. അരമണിക്കൂർ കൂടിക്കാഴ്ച നീണ്ടു നിന്നു. ആനുകാലിക രാഷ്ട്രീയ സാമൂഹ്യ കാര്യങ്ങളും സംവരണ വിഷയവും ചർച്ച ചെയ്തതായാണ് സൂചന. അടുത്ത നാളിൽ കോട്ടയം ജില്ലയിൽ ഉൾപ്പെടെ ശശി തരൂർ നടത്തി സന്ദർശനങ്ങളും വിവിധ സമ്മേളനങ്ങളും കോണ്‍ഗ്രസിലും യുഡിഎഫിലും ഉൾപ്പെടെ വിവാദമായിരുന്നു. ഇതിനിടയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷമായി വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ ശശി തരൂർ -സുകുമാരൻ നായർ കൂടിക്കാഴ്ച ശ്രദ്ധേയമായി. കൂടിക്കാഴ്ചയിൽ കോഴിക്കോട് എംപി എം.കെ. രാഘവനും പങ്കെടുത്തു. ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാൻ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ നിരവധി നേതാക്കൾ എത്തിയിട്ടുണ്ട്.  

Read More