നവാസ് മേത്തർതലശേരി: വർഷങ്ങൾക്കു മുമ്പ് ആളിക്കത്തി കെട്ടടങ്ങിയ സിപിഎമ്മിലെ റിസോർട്ട് വിവാദം വീണ്ടും ആളിക്കത്തിച്ചതിനു പിന്നിലെ ബുദ്ധികേന്ദ്രം തിരിച്ചറിഞ്ഞ് പാർട്ടി. ഒരേസമയം ഉന്നതരായ മൂന്ന് നേതാക്കളെ തമ്മിൽ തെറ്റിപ്പിക്കാൻ പാർട്ടിയിലെതന്നെ ചില കേന്ദ്രങ്ങൾ നടത്തിയ ചാണക്യതന്ത്രത്തെ ആസൂത്രിത നീക്കത്തിലൂടെ പാർട്ടിയിലെ ഉന്നത നേതൃത്വം തന്നെ പൊളിച്ചടക്കി. ഒരു വെടിക്ക് മൂന്ന് പക്ഷിയായിരുന്നു തന്ത്രങ്ങൾ മെനഞ്ഞവർ ലക്ഷ്യമിട്ടത്. ജയരാജന്മാരെയും പാർട്ടി സെക്രട്ടറിയെയും സംശയത്തിന്റെ നിഴലിലേക്ക് തള്ളിവിട്ടുകൊണ്ടായിരുന്നു റിസോർട്ട് വിവാദത്തിൽ വന്ന വാർത്താപ്രളയം. ഇ.പി. ജയരാജൻ ഇനി പാർട്ടി കമ്മറ്റികളിലേക്ക് വരില്ലെന്നായിരുന്നു തന്ത്രങ്ങൾ മെനഞ്ഞവരുടെ മനസിലിരിപ്പ്. അതിനെ തകർത്തെറിഞ്ഞു കൊണ്ട് പാർട്ടി സെക്രട്ടേറിയറ്റിൽ ഇ.പി. പങ്കെടുത്തത് ചാണക്യതന്ത്രം മെനഞ്ഞവരെ ഞെട്ടിച്ചു. വിവാദം വന്ന വഴി കണ്ടെത്തിറിസോർട്ട് വിവാദവാർത്ത മാധ്യമങ്ങളിലേക്ക് വീണ്ടും എത്തിച്ച വഴി പാർട്ടിയിലെ മുതിർന്ന ചില നേതാക്കൾ കണ്ടെത്തിക്കഴിഞ്ഞു. ഈ വഴി ഒരുക്കിയവരെയും ഒത്താശ ചെയ്തവരെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ…
Read MoreCategory: Top News
സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലില്‍നിന്ന് ഭക്ഷ്യവിഷബാധ; നഴ്സിന്റെ ആരോഗ്യനില ഗുരുതരം; ഇരുപതിലധികം പേർക്ക് ഭക്ഷ്യവിഷബാധ
ഗാന്ധിനഗര്‍: കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലില്‍നിന്ന് അല്‍ഫാം കഴിച്ചു ഭക്ഷ്യവിഷബാധയേറ്റ കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സിന്റെ ആരോഗ്യനില ഗുരുതരം. ഗുരുതരാവസ്ഥയിലായ ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇവരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുപതിലധികം ആളുകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സാഹചര്യത്തില്‍ ഹോട്ടലിന്റെ ലൈസന്‍സ് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ മൂന്നു ദിവസത്തിനിടയിലാണ് കോട്ടയം സംക്രാന്തിയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം കുഴിമന്തിയില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. കോട്ടയം മെഡിക്കല്‍ കോളജിലും കിംസ്, കാരിത്താസ് ആശുപത്രിയിലുമായാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. വയറിളക്കവും ഛര്‍ദിയും അടക്കമുള്ള അസുഖങ്ങള്‍ പിടിപെട്ടാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതോടെ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി ഹോട്ടലിന് എതിരെ നടപടിയെടുക്കുകയായിരുന്നു.നഴ്സ് അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
Read Moreപുതുവർഷത്തിനൊപ്പം ചുവടുവയ്ക്കാൻ കേരളം കുടിച്ചത് 107.14 കോടിയുടെ മദ്യം; ഒരു കോടിയുടെ മദ്യം കുടിച്ച് തലസ്ഥാനം; തൊട്ടു പിന്നാലെ കൊല്ലവും…
തിരുവനന്തപുരം: പുതുവർഷത്തോടനുബന്ധിച്ച് കേരളത്തിൽ സർവകാല റിക്കോർഡ് മദ്യവിൽപ്പന. ശനിയാഴ്ച മാത്രം 107.14 കോടി രൂപയുടെ മദ്യത്തിന്റെ വിൽപ്പന നടന്നു. 2022ൽ 95.67 കോടിയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടന്നത്. 1.12 കോടിയുടെ മദ്യം വിറ്റ തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട്ലെറ്റാണ് ഇത്തവണ കൂടുതൽ വിൽപ്പന നടത്തിയത്. കൊല്ലം ആശ്രമം ഔട്ട്ലെറ്റിൽ 96.59 ലക്ഷം രൂപയുടെ മദ്യവും വിറ്റു. സംസ്ഥാനത്തെ എല്ലാ ഔട്ട്ലെറ്റുകളിലും പത്ത് ലക്ഷത്തിലധികം രൂപയ്ക്ക് മദ്യം വിറ്റു. കഴിഞ്ഞ പത്തു ദിവസത്തിനിടെ 686.28 കോടിയുടെ മദ്യമാണ് കേരളത്തിൽ വിവിധ ഔട്ട്ലെറ്റുകളിലായി വിറ്റത്.
Read Moreനടന് വാട്സ്ആപ് മെസേജ് അയച്ച ആ അജ്ഞാത യുവതി ആര് ? വാട്സ്ആപ്പ് സന്ദേശങ്ങൾ മായ്ച്ചുവെന്ന് അന്വേഷണസംഘം കണ്ടെത്തി
+: ടെലിവിഷൻ താരം തുനിഷ ശർമയുടെ മരണത്തിലെ ദുരൂഹതകൾ കണ്ടെത്താൻ മുൻകാമുകനും നടനുമായ ഷീസാൻ ഖാനെ ചോദ്യം ചെയ്യുമെന്നു മഹാരാഷ്ട്ര പോലീസ്. തുനിഷയുടെ മരണത്തിനു പിന്നാലെ 27 കാരനായ നടൻ അജ്ഞാത യുവതിക്ക് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ മായ്ച്ചുവെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇവ തിരിച്ചെടുക്കാനുള്ള നടപടികൾ പോലീസ് തുടങ്ങിയിട്ടുണ്ട്. 21കാരിയായ നടി എഴുതിയ ആത്മഹത്യാക്കുറിപ്പും പോലീസിന്റെ കൈവശം എത്തിയിട്ടുണ്ട്. കഴിഞ്ഞ ക്രിസ്മസ് തലേന്ന് തുനിഷ ശർമയും ഷീസാനും ഏറെ നേരം സംസാരിച്ചിരുന്നു. ഇതിനുശേഷം അവർ അസ്വസ്ഥയായി. തുടർന്നാണ് അവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Moreപേ സ്ലിപ്പ് വഴി പണം വലിച്ചാൽ ‘പണം പോകും’! ഒരു പേ സ്ലിപ്പ് ഇടപാടിന് 59 രൂപ; ഫോൺ നന്പർ മാറ്റാനും ഫീസ്
കണ്ണൂർ: വിദ്യാഭ്യാസ വായ്പ, കാർഷിക വായ്പ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ദേശസാത്കൃ ബാങ്കുകൾ ജനവിരുദ്ധ നയങ്ങൾ പിന്തുടരുന്നെന്ന ആക്ഷേപം നിലനിൽക്കെ പണം പിൻവലിക്കുന്നതിനും ഫീസ് ഈടാക്കി തുടങ്ങി. ഇടപാടുകാർക്കുള്ള സേവനങ്ങൾക്കു പോലും സർവീസ് ചാർജ് ഈടാക്കുകയാണ്. ദേശസാത്കൃത ബാങ്കായ കാനറാ ബാങ്ക് ബാങ്കിലെത്തി ചെക്കിന് പകരം പേ സ്ലിപ് നൽകി പണം പിൻവലിക്കുന്നവരിൽനിന്ന് ഓരോ ഇടപാടിനും 59 രൂപയാണ് ഈടാക്കുന്നത്. ഇതാകട്ടെ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുകയാണെന്ന് കാണിച്ച് ഇടപാടുകാർക്ക് സന്ദേശം അയച്ചിട്ടുമുണ്ട്. ഇതോടെ പെ സ്ലിപ്പ് ഉപയോഗിച്ച് പണം പിൻവലിച്ച പെൻഷൻകാർ ഉൾപ്പെടെയുള്ള പലരും കടുത്ത ആശങ്കയിലാണ്. ഇത്തരത്തിൽ പണം പിടിച്ചാൽ പലപ്പോഴും അക്കൗണ്ടിൽ പണമില്ലാതെ വരുമെന്ന് ഇടപാടുകാരിൽ ചിലർ പറഞ്ഞു. അതോടൊപ്പം മിനിമം ബാലൻസ് ഇല്ലാത്ത അവസ്ഥ വന്നാൽ അതിനുള്ള പിഴ എന്ന നിലയിലും ബാങ്ക് പണം പിടിച്ചേക്കുമെന്നും ഇടപാടുകാർ പറയുന്നു. കാനറാ ബാങ്കിന്റെ ഈ നിലപാട്…
Read Moreപാക്കിസ്ഥാനില്‍ ഹിന്ദു വനിതയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം തലവെട്ടിയെടുത്തു !
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ സിന്‍ജാരോ നഗരത്തില്‍ ഹിന്ദു വനിതയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം തലവെട്ടിയെടുത്ത് കൊലപ്പെടുത്തി. സ്തനങ്ങളും ഛേദിച്ചതായി വിവരമുണ്ട്. സംഭവത്തില്‍ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു. ദിയ ഭീല്‍ (40) എന്ന വനിതയെ ആണ് ക്രൂരമായി കൊലപ്പെടുത്തിയെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയുടെ (പിപിപി) സെനറ്റര്‍ കൃഷ്ണ കുമാരി പറഞ്ഞു. മൃതദേഹം ഗോതമ്പുപാടത്ത് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഭീല്‍ ഗോത്ര വിഭാഗത്തില്‍ പെടുന്ന ദിയ വിധവയും അഞ്ചുകുട്ടികളുടെ മാതാവുമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പാക്കിസ്ഥാന് നിറവേറ്റണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
Read Moreമോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങിയ 15കാരനെ കാറിലും ആംബുലന്‍സിലും വച്ച് ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി…
ദുരന്തനിവാരണയുടെ മോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ പതിനഞ്ചുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മോക്ഡ്രില്ലിനായി എത്തിച്ച ആംബുലന്‍സ് ഓടിച്ചയാള്‍ വാഹനത്തില്‍വെച്ചും തുടര്‍ന്ന് ഇയാളുടെ സ്വന്തം കാറില്‍വെച്ചും പ്രകൃതിവിരുദ്ധ പീഡനം നടത്തിയതായാണ് പരാതി. ആണ്‍കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയില്‍ മാവൂര്‍ പോലീസ് പോക്സോവകുപ്പ് ചുമത്തി കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയെ തിരിച്ചറിഞ്ഞശേഷം അറസ്റ്റ് രേഖപ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
Read Moreപിഎഫ്ഐ കേന്ദ്രങ്ങളിലെ റെയ്ഡ്! അറസ്റ്റിലായ അഭിഭാഷകൻ കൊലപാതക സ്ക്വാഡ് അംഗം; എന്‍ഐഎ പുറത്തുവിട്ടത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ ) നേതാക്കളുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ എൻഐഎ അറസ്റ്റ് ചെയ്ത വൈപ്പിൻ എടവനക്കാട് മായാബസാറിൽ അഴിവേലിക്കകത്ത് മുഹമ്മദ് മുബാറക്കിനെ (32) ജനുവരി 13 വരെ റിമാൻഡ് ചെയ്തു. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയാണ് റിമാൻഡ് ചെയ്തത്. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് മുബാറക്. മുബാറക്ക് കൊലപാതക സ്ക്വാഡിലെ അംഗമാണെന്ന് എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചു. ആയോധനകല പരിശീലിച്ച ഇയാള്‍ സ്ക്വാഡിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയെന്നും എന്‍ഐഎ വ്യക്തമാക്കി. ഇയാളുടെ വീട്ടില്‍ നിന്ന് ബാഡ്മിന്റണ്‍ റാക്കറ്റില്‍ ഒളിപ്പിച്ച മഴുവും വാളുമടക്കമുള്ള ആയുധങ്ങള്‍ കണ്ടെടുത്തതായും എന്‍ഐഎ വൃത്തങ്ങൾ പറഞ്ഞു. മറ്റു സമുദായങ്ങളിലെ നേതാക്കളെയും അംഗങ്ങളെയും ലക്ഷ്യമിട്ട് വിവിധ സംസ്ഥാനങ്ങളില്‍ പിഎഫ്ഐ, സ്ക്വാഡ് രൂപീകരിച്ച് പരിശീലിപ്പിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കി. കേരളത്തില്‍ 56 കേന്ദ്രങ്ങളിലാണു റെയ്ഡ് നടന്നത്. റെയ്ഡില്‍ തിരുവനന്തപുരത്ത് മൂന്ന് പേരെയും…
Read Moreവെള്ളം ചോദിച്ചെത്തി വീട്ടിനുള്ളില്‍ കടന്ന് അന്യസംസ്ഥാനത്തൊഴിലാളിയായ പെണ്‍കുട്ടിയെ കയറിപ്പിടിച്ചു ! യുവാവ് അറസ്റ്റില്‍…
ഇടുക്കി രാജകുമാരിയില്‍ ഇതരസംസ്ഥാനത്തൊഴിലാളിയായ യുവതിക്ക് നേരെ മലയാളി യുവാവിന്റെ പീഡനശ്രമം. വീട്ടില്‍ പെണ്‍കുട്ടി മാത്രമുള്ളപ്പോള്‍ വെള്ളം ചോദിച്ചെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഇയാള്‍ക്കെതിരേയുള്ള പരാതി. കുളപ്പറച്ചാല്‍ സ്വദേശി സിജു ക്ലീറ്റസിനെതിരെ രാജാക്കാട് പോലീസ് കേസെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. വ്യാഴാഴ്ചയായിരുന്നു സംഭവം. ഓട്ടോയുമായി യുവതി താമസിക്കുന്ന വീട്ടിനടുത്തെത്തിയ പ്രതി, യുവതി പുറത്തുനില്‍ക്കുന്നതു കണ്ട് വീട്ടിലേക്ക് കയറിച്ചെന്ന് കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയായിരുന്നു. യുവതി വീടിനുള്ളിലേക്ക് കയറിയപ്പോള്‍ പ്രതിയും പിന്തുടര്ന്നു. മുന്‍വശത്തെ വാതില്‍ ഉള്ളില്‍ നിന്ന് അടച്ചശേഷം യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുതറിയോടിയ യുവതി പിന്‍വശത്തെ വാതില്‍ വഴി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതി ആ വാതിലും ബലമായി അടച്ചു. ഇരുവരും തമ്മില്‍ പിടിവലിയുണ്ടാവുകയും ഇതിനിടയില്‍ ഇയാളെ തള്ളിയിട്ട് മുന്‍വശത്തെ വാതില്‍ വഴി യുവതി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതി ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ഇതിനിടയില്‍ പ്രതി ഓട്ടോയുമായി കടന്നുകളയുകയായിരുന്നു.…
Read Moreറെയ്ഡ് കഴിഞ്ഞു, പോപ്പുലർ ഫ്രണ്ട് നേതാക്കളെ എൻഐഎ ചോദ്യം ചെയ്യുന്നു; ആയുധ പരിശീലനം നേടിയ അഡ്വ. മുഹമ്മദ് മുബാറക് അറസ്റ്റിൽ
കൊച്ചി: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന എൻഐഎ റെയ്ഡിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം എടവനക്കാട് സ്വദേശി മുഹമ്മദ് മുബാറക്കിനെയാണ് അറസ്റ്റ് ചെയ്തത്. 20 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്നും മഴു, വാള് തുടങ്ങിയ ആയുധങ്ങള്‍ കണ്ടെത്തി. ബാഡ്മിന്റണ്‍ റാക്കിനുള്ളിലാണ് ഇയാള്‍ ആയുധങ്ങള്‍ ഒളിപ്പിച്ചിരുന്നത്. മുഹമ്മദ് മുബാറക്ക് കൊലപാതക സ്ക്വാഡിലെ അംഗമാണെന്ന് എന്‍ഐഎ കണ്ടെത്തി. ഇയാള്‍ ഹൈക്കോടതി അഭിഭാഷകനുമാണ്. ആയോധന കല പരിശീലിച്ച ഇയാള്‍ സ്ക്വാഡിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. എതിർ പാർട്ടികളിലെ നേതാക്കളെ വധിക്കാനാണ് സ്ക്വാഡ് രൂപീകരിച്ചത്. ഉച്ചകഴിഞ്ഞ് ഇയാളെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും.
Read More