കൊച്ചി: പുതുവര്‍ഷപ്പിറവിക്ക് കത്തിക്കാന്‍ കൊച്ചിന് കാര്‍ണിവലില്‍ ഒരുക്കിയ പാപ്പാഞ്ഞിയുടെ രൂപത്തെ ചൊല്ലി വിവാദം. പാപ്പാഞ്ഞിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപ സാദൃശ്യമുണ്ടെന്ന ആരോപണവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ മുഖം മാറ്റി താല്കാലികമായി പ്രശ്നം പരിഹരിച്ചു. ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് പാപ്പാഞ്ഞിയുടെ നിര്‍മാണം നടക്കുന്നത്. നരേന്ദ്ര മോദിയുടെ രൂപ സാദൃശ്യമുണ്ടെന്നും അതുകൊണ്ടു തന്നെ പാപ്പാഞ്ഞിയെ കത്തിക്കാനാവില്ലെന്നും ബിജെപി നിലപാടെടുത്തു. ഒടുവില്‍ പോലീസ് ഇടപെട്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പാപ്പാഞ്ഞിയുടെ രൂപം മാറ്റി നിര്‍മിക്കാന്‍ ധാരണയായി. തുടര്‍ന്ന് കാര്‍ണിവല്‍ കമ്മിറ്റി ഭാരവാഹികള്‍ ഓദ്യോഗികമായി ഈ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. കൊച്ചിന് കാര്‍ണിവല്‍ സമിതിയാണ് പരിപാടിയുടെ സംഘാടകര്‍. പുതു വര്‍ഷത്തിനെ വരവേറ്റ് കൊണ്ട് ഡിസംബർ 31 ന് രാത്രി കത്തിക്കുന്നതിനാണ് പാപ്പാഞ്ഞിയെ ഒരുക്കുന്നത്. തിന്മയ്ക്കുമേല് നന്മ വിജയിക്കുന്നു എന്നതാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നതിലൂടെ നല്കുന്ന സന്ദേശം. കൊച്ചിയുടെ പുതുവര്‍ഷാഘോഷങ്ങളുടെ തുടക്കവും ഇതോടെയാണ്.
Read MoreCategory: Top News
മോക്ഡ്രില്ല് നടത്തിയത് സുരക്ഷാ സംവിധാനം ഇല്ലാതയോ? തുടക്കം മോക്ഡ്രില്ലിൽ… ഒടുക്കം യാഥാർഥ്യം; മോക്ഡ്രില്ലിനു സാക്ഷ്യം വഹിക്കാൻ ഉദ്യോഗസ്ഥനിര ഉണ്ടായിരുന്നിട്ടും…
മല്ലപ്പള്ളി: വെണ്ണിക്കുളം പടുതോട് പാലത്തിനു സമീപം ഇന്നലെ രാവിലെ നടന്ന പ്രളയ പ്രതികരണ മോക്ക് ഡ്രിൽ യാഥാർഥ്യത്തിലേക്കു നീങ്ങാൻ അധികനേരം വേണ്ടിവന്നില്ല. പാലത്തിനു സമീപത്തെ ആൾക്കൂട്ടവും സന്നാഹങ്ങളും കണ്ട് ആദ്യം നാട്ടുകാർ ഭയപ്പെട്ടിരുന്നു. എന്നാൽ മോക്ഡ്രില്ലാണെന്ന് അറിഞ്ഞ് ആശ്വസിച്ചിരിക്കുന്പോഴാണ് സംഭവം യാഥാർഥ്യത്തിലേക്കു നീങ്ങിയത്. പടുതോട് പാലത്തിനു സമീപം വിവിധ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിച്ച മോക്ഡ്രില്ലിന് റവന്യു ദുരന്തനിവാരണ വിഭാഗത്തിനായിരുന്നു ചുമതല. മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ടയാളെ എങ്ങനെ രക്ഷിക്കാമെന്നതിനെ സംബന്ധിച്ചായിരുന്നു അവതരണം. ഇതിനായി നാലുപേരെ സ്ഥലത്തെത്തിച്ചത് കല്ലൂപ്പാറ ഗ്രാമപഞ്ചായത്താണ്. വെള്ളത്തിലേക്കിറങ്ങിയ കല്ലൂപ്പാറ തുരുത്തിക്കാട് കാക്കരക്കുന്നേൽ ബിനു സോമനാണ് (34) പൊടുന്നനെ മുങ്ങിത്താഴ്ന്നത്. കരയ്ക്കുനിന്നവർ അതും മോക്ഡ്രില്ലിന്റെ ഭാഗമാണെന്നു കരുതി. സന്നദ്ധ പ്രവര്‍ത്തകനായ ബിനുവിനെ വെള്ളത്തില്‍നിന്നുള്ള രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് മണിമലയാറ്റിലേക്ക് ഇറക്കിയത്. സന്നദ്ധപ്രവർത്തകൻ കൂടിയായ ബിനു നാട്ടിലെ ഏതാവശ്യത്തിനും മുന്‍പിലുള്ളയാളാണ്. പ്രളയകാലത്തും കോവിഡ് കാലത്തുമൊക്കെ നാട്ടുകാർക്ക് ഏറെ സഹായം…
Read Moreഗുരുവായൂരപ്പന് ബാങ്ക് നിക്ഷേപം 1,737.04 കോടി; സ്വന്തമായി 271 ഏക്കർ; സുരക്ഷാ കാരണങ്ങളാൽ ആഭരണങ്ങളുടെ കണക്ക് വിവരം പുറത്ത് വിടാതെ ദേവസ്വം
തൃശൂർ: ഗുരുവായൂരപ്പന് വിവിധ ബാങ്കുകളിലായി 1,737.04 കോടി രൂപയുടെ നിക്ഷേപവും സ്വന്തമായി 271.05 ഏക്കർ ഭൂമിയും ഉണ്ടെന്ന് ഗുരുവായൂർ ദേവസ്വം വ്യക്തമാക്കി. രത്നം, സ്വർണം, വെള്ളി എന്നിവയുടെ മൂല്യം എത്രയെന്നത് സുരക്ഷാ കാരണങ്ങളാൽ വെളിപ്പെടുത്താനാകില്ലെന്നും ദേവസ്വം അറിയിച്ചു. ഗുരുവായൂർ ദേവസ്വത്തിന്റെ ആസ്തി വിവരങ്ങൾ തിരക്കി എറണാകുളത്തെ പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റെ എം.കെ. ഹരിദാസ് നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ദേവസ്വം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രത്നം, സ്വർണം, വെള്ളി തുടങ്ങിയ ആഭരണങ്ങളുടെ വിവരം നിഷേധിച്ചതിനെതിരേ ഹരിദാസ് അപ്പീൽ നൽകി. 2018-ലും 2019-ലും വെള്ളപ്പൊക്കദുരന്തമുണ്ടായതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗുരുവായൂർ ദേവസ്വം നൽകിയ 10 കോടി രൂപ തിരികെ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ദേവസ്വം വ്യക്തമാക്കി. ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർ നൽകുന്ന പണം അവരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി മാത്രമേ വിനിയോഗിക്കാനാകൂ എന്ന് വിലയിരുത്തി നേരത്തെ ഹൈക്കോടതി…
Read Moreബട്ടൺ പ്രസ് ചെയ്യുമ്പോൾ വായ്ത്തല പുറത്തേക്ക് ചാടുന്ന കത്തി; കഴുത്തറത്ത് കൊല്ലുന്നതിനായി പ്രതി തയാറെടുപ്പ് നടത്തിയിരുന്നു; പെൺകുട്ടിയുടെ മൊബൈൽ കാണാനില്ല
തിരുവനന്തപുരം: വർക്കലയിൽ പെൺകുട്ടിയെ കഴുത്തറത്ത് കൊന്ന സംഭവത്തിൽ കൊലപാതകത്തിനായി ഗോപു മുന്നൊരുക്കങ്ങൾ നടത്തിയിരുന്നതായി പൊലീസ്. കൊലപാതകത്തിനായി സ്വിച്ചുള്ള കത്തിയും ഗോപു തയ്യാറാക്കി വച്ചിരുന്നു. ബട്ടൺ പ്രസ് ചെയ്യുമ്പോൾ വായ്ത്തല പുറത്തേക്ക് ചാടുന്ന തരത്തിലുള്ള കത്തി ഉപയോഗിച്ചാണ് ഗോപു കൊലപാതകം നടത്തിയത്. അതേസമയം ഇന്നലെ ഗോപുവുമായി പോലീസ് തെളിവെടുപ്പിനെത്തിയപ്പോൾ പ്രതിക്കെതിരെ നാട്ടുകാരുടെ കനത്ത പ്രതിഷേധം ഉണ്ടായി. വടശേരിക്കോണത്ത് തെറ്റിക്കുളം യുപി സ്കൂളിന് സമീപം കുളക്കോടുപൊയ്ക സംഗീതനിവാസിൽ സജീവിന്റെയും ശാലിനിയുടേയും മകൾ സംഗീതയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. പ്രതി പെണ്‍ക്കുട്ടിയുടെ ആണ് സുഹൃത്ത് പള്ളിയ്ക്കല്‍ സ്വദേശി ഗോപു (20)വിനെ റിമാൻഡ് ചെയ്തു. പ്രതിയെ പിന്നീട് കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൂടുതൽ തെളിവെടുപ്പ് നടത്തും. സഹോദരിയോടൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ രാത്രി വീടിന് പുറത്തേയ്ക്ക് വിളിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ 1:30 ഓടെയാണ് വീടിന് പുറത്ത് രക്തത്തില്‍ കുളിച്ച നിലയില്‍ സംഗീതയെ…
Read Moreമുസ്ലിമിനും ക്രിസ്ത്യാനിക്കും പള്ളിയില്‍ പോകാം ! അമ്പലത്തില്‍ പോവുന്ന ഹിന്ദുക്കളെ മൃദുഹിന്ദുത്വവാദികളായി മുദ്രകുത്തുന്നതിനെതിരേ തുറന്നടിച്ച് എ കെ ആന്റണി…
അമ്പലത്തില്‍ പോകുന്ന ചന്ദനക്കുറിയിടുന്ന വിശ്വാസികളായ ഹിന്ദുക്കളെ മൃദുഹിന്ദുത്വവാദികളായി മുദ്രകുത്തുന്നതിനിതെിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി രംഗത്ത്. മുസ്ലീമിനും ക്രിസ്ത്യാനിക്കും പളളിയില്‍ പോകാം എന്നാല്‍ ഹിന്ദു അമ്പലത്തില്‍ പോയാലോ തിലക കുറിയിട്ടാലോ അവരെ മൃദു ഹിന്ദുത്വവാദിയാക്കുന്നത് ശരിയല്ലെന്നും ആന്റണി പറഞ്ഞു. ഇത്തരം പ്രചാരണങ്ങള്‍ മോദിയെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരാന്‍ മാത്രമേ സഹായിക്കൂ. 2024 ല്‍ മോദിയെ താഴെ ഇറക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ മതക്കാരെയും ഒന്നിച്ചു നിര്‍ത്തണം. കോണ്‍ഗ്രസിന്റെ 138-ാം സ്ഥാപക ദിനാഘോഷം കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിക്കെതിരായ സമരത്തില്‍ ഭൂരിപക്ഷത്തെ അണിനിരത്തണം. മുസ്ലിമിന് പള്ളിയില്‍ പോകാം, ക്രിസ്ത്യാനിക്ക് പള്ളിയില്‍ പോകാം. ഹൈന്ദവ സുഹൃത്തുക്കള്‍ ആരെങ്കിലും അമ്പലത്തില്‍ പോയാല്‍, നെറ്റിയില്‍ തിലകം ഇട്ടാലോ ഉടന്‍ അവരില്‍ മൃദു ഹിന്ദുത്വം ആരോപിക്കുന്നത് ശരിയല്ലെന്നും എ കെ ആന്റണി പറഞ്ഞു.…
Read Moreമായാ ഡോക്ടറുടെ അഭിനയം സൂപ്പറല്ലേ..! ജയിൽ വാസം ഒഴിവാക്കാൻ രോഗിയായി അഭിനയം; കൈക്കൂലികേസിൽ അറസ്റ്റിലായ ഡോക്ടർക്ക് മെഡിക്കൽ കോളജിൽ സുഖചികിത്സയെന്ന് ആക്ഷേപം
ഗാന്ധിനഗർ: കൈക്കൂലികേസിൽ അറസ്റ്റിലായി ചികിത്സയിൽ കഴിയുന്ന വനിതാ ഡോക്ടർ മെഡിക്കൽ കോളജിൽ സുഖചികിത്സയിൽ തുടരുന്നത് ജയിൽവാസം ഒഴിവാക്കാനെന്നും ഇതിന് സഹപ്രവർത്തകരുടെ വഴിവിട്ട സഹായം ലഭിക്കുന്നുവെന്നുമുള്ള ആക്ഷേപം ഉയരുന്നു. തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് കൂത്താട്ടുകുളം പാലക്കുഴ അർച്ചന ഭവനിൽ ഡോ. മായാരാജാ (38) ണു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 22ന് രാത്രി ഡോക്ടറുടെ കൂത്താട്ടുകുളത്തുള്ള വീട്ടിൽ രോഗിയുടെ ബന്ധുവിൽനിന്നു കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് ഇവരെ പിടികൂടുകയായിരുന്നു. വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കിയ ഡോക്ടറെ റിമാൻഡ് ചെയ്തതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടാകുകയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഡോക്ടറുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വിടാനാകുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ റിമാൻഡിൽ കഴിയാതിരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതെന്ന ആരോപണം ശക്തമാണ്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ജയിലിൽ വിടാതിരിക്കുവാൻ സഹപ്രവർത്തകരായ ഡോക്ടർമാരുടെ വഴിവിട്ട…
Read Moreകെപിസിസി നേതൃത്വം അത്രപോരാന്നുതോന്നു..! പാര്‍ട്ടിയുടെ പോക്ക് അപകടത്തിലേക്ക്; ഇപ്പോഴത്തെ അവസ്ഥയ്ക്കുള്ള കാരണം ചൂണ്ടിക്കാട്ടി ഉണ്ണിത്താൻ
തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പോക്ക് അപകടത്തിലേക്ക്. നേ തൃത്വത്തിനെതിരെ ഗുരുതര ആരോപണമുന്നയിച്ച് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. ഉത്തരവാദികള്‍ ഇപ്പോഴത്തെ നേതൃത്വമാണെന്നും ഉണ്ണിത്താന് കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ പോക്ക് അപകടത്തിലേക്കാണെന്ന് പറയാതെ നിർവാഹമില്ല. കെപിസിസി പുനഃസംഘടന പൂർത്തിയാക്കാൻ ഒന്നരവർഷമായിട്ടും സാധിച്ചിട്ടില്ല. ഡിസിസി അധ്യക്ഷൻമാരെ നിയമിച്ചു എന്നാൽ ഡിസിസികൾ പുനഃസംഘടിപ്പിച്ചില്ല. ബ്ലോക്ക് പ്രസിഡന്റുമാരേയും മണ്ഡലം പ്രസിഡന്റുമാരേയും ഇതുവരെ പുനഃസംഘടിപ്പിക്കാൻ സാധിച്ചിട്ടില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഇതിന്റെയെല്ലാം ബന്ധപ്പെട്ടവർ അടിയന്തരമായി പുനഃസംഘടന പൂർത്തിയാക്കണം. ഇല്ലെങ്കിൽ കാര്യങ്ങൾ അപകടത്തിലാവും. പാർട്ടിയുടെ താഴെത്തട്ട് വരെയുള്ള പുനഃസംഘടന പൂർത്തിയാക്കിയേ മതിയാവൂ. ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം നിലവിലെ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വമാണ്. നേതൃത്വത്തിൽ ആരൊക്കെ ഉൾപ്പെടുന്നോ അവരെല്ലാം ഈ അവസ്ഥയ്ക്ക് മറുപടി പറഞ്ഞേ മതിയാവൂ എന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
Read Moreപ്രണയത്തെച്ചൊല്ലി കളിയാക്കിയതിലുള്ള വിരോധവും സുഹൃത്തിനോടുള്ള സംശയവും! യുവ കംപ്യൂട്ടർ എൻജിനിയറുടെ കൊലപാതകത്തിന് പിന്നിൽ സുഹൃത്ത്; തൃശൂരിലെ സംഭവം ഇങ്ങനെ..
തൃശൂർ: പേരാമംഗലം പുറ്റേക്കരയിൽ യുവ കംപ്യൂട്ടർ എൻജിനിയറെ വഴിയിലിട്ട് മർദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. പടിഞ്ഞാറേക്കോട്ട ചിറയത്ത് ടിനു(37)വിനെയാണു പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പുറ്റേക്കര സ്വദേശി അരുണ്‍ലാൽ (38) ആണു കൊല്ലപ്പെട്ടത്.26നു രാത്രി 10.30നു പുറ്റേക്കര ഇടവഴിയിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശരീരത്തിലും മുഖത്തും മർദനമേറ്റ പാടുകൾ ഉണ്ടായിരുന്നതിനാൽ സംഭവം കൊലപാതകമാണെന്നു തുടക്കത്തിൽത്തന്നെ പോലീസ് സംശയിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിൽ മരണം കൊലപാതകമാണെന്നു സ്ഥിരീകരിച്ചു. അരുണ്‍ലാലിന്റെ സുഹൃത്താണ് അറസ്റ്റിലായ ടിനു. കിഴക്കേക്കോട്ടയിലെ ബേക്കറി ജീവനക്കാരാണ്.പ്രണയത്തെച്ചൊല്ലി കളിയാക്കിയതിലുള്ള വിരോധവും സുഹൃത്തിനോടുള്ള സംശയവുമാണു കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവക്കാരാണ്. മരിച്ച അരുണ്‍ലാലിന്റെ സ്വഭാവങ്ങൾ മനസിലാക്കിയ പോലീസ് സംഘം നഗരത്തിലെ ബാറുകളിൽ അന്വേഷണം നടത്തി. ഇവിടെനിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ മരിച്ച ദിവസം ഏറെ വൈകിയും ബാറിലിരുന്ന് അരുണ്‍ലാൽ മദ്യപിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിലാണു…
Read Moreജനുവരി പകുതിയോടെ രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നേക്കും ! പുറത്തു വരുന്ന വിവരങ്ങള്‍ ഇങ്ങനെ…
ജനുവരി പകുതിയോടെ രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത 40 ദിവസം നിര്‍ണായകമെന്ന് കേന്ദ്ര സര്‍ക്കാര്‍. ജാഗ്രത തുടരണമെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. മുന്‍ ട്രെന്‍ഡുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ രണ്ടുദിവസത്തിനിടെ വിദേശത്ത് നിന്ന് രാജ്യത്ത് എത്തിയ യാത്രക്കാരില്‍ 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന ഒമൈക്രോണ്‍ ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അടുത്തിടെ വിദേശത്ത് നിന്ന് വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരില്‍ നിന്ന് 6000 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വ്യാഴാഴ്ച ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ സന്ദര്‍ശിക്കും.
Read Moreആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്ഐ നേതാവ് വക ട്രോഫി! ഷാജർ കൂടുതൽ ജാഗ്രത പാലിക്കണമായിരുന്നു; ട്രോഫി വിവാദം ആളിക്കത്തുന്നു…
കണ്ണൂർ: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐയും സിപിഎമ്മും മാറ്റി നിർത്തിയ ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗം സമ്മാനദാനം നിർവഹിച്ചത് ഡിവൈഎഫ്ഐക്കുള്ളിലും പുറത്തും ചർച്ചയാകുന്നു. തില്ലങ്കേരിയിൽ നടന്ന പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ചാന്പ്യൻമാരായ ടീമിനുള്ള ട്രോഫിയാണ് എം.ഷാജർ സമ്മാനിച്ചത്. അതേ സമയം ഇക്കാര്യത്തിൽ ഷാജർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്ന് ഡിവൈഎഫ്ഐക്കുള്ളിൽ നിന്ന് തന്നെ അഭിപ്രായം ഉയർന്നിരിക്കുകയാണ്. കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ ആകാശ് തില്ലങ്കേരിക്കെതിരേ കടുത്ത നിലപാടായിരുന്നു ഡിവൈഎഫ്ഐ സ്വീകരിച്ചിരുന്നത്. സ്വർണക്കടത്ത് – ക്വട്ടേഷൻ വിവാദ സമയത്ത് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ പത്രസമ്മേളനത്തിൽ ആകാശിനെ പേരെടുത്ത് തള്ളിപ്പറയുകയും ചെയ്തിരുന്നു. സ്വർണക്കടത്ത് വിവാദ വേളയിൽ ആകാശ് തില്ലങ്കേരിയുടെ പേരെടുത്ത് പറയാതെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ട് ഷാജർ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. “പകൽ മുഴുവൻ ഫെയ്സ് ബുക്കിലും രാത്രിയിൽ നാട് ഉറങ്ങുന്പോൾ കള്ളക്കത്തും…
Read More