പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ടബലിയുടെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ തമിഴ്നാട്ടുകാരനായ മധുരെ പാണ്ഡ്യന് ആധി വര്‍ധിച്ചിരിക്കുകയാണ്. ഭാര്യ അര്ച്ചനാദേവിയെ തേടിയുള്ള യാത്രയിലാണ് മധുരെ പാണ്ഡ്യൻ മൂന്ന് മാസം മുമ്പാണ് തമിഴ്നാട്ടിലെ രാജപാളയം ദളവാപുരത്തുനിന്ന് മധുരെ പാണ്ഡ്യന്റെ ഭാര്യ അര്‍ച്ചനാ ദേവിയെ കാണാതാകുന്നത്. മലയാളിയായ പൂജാരിയാണ് യുവതിയെ കടത്തിക്കൊണ്ടുപോയതെന്ന പരാതി അന്നേ മധുരെ പാണ്ഡ്യന് ഉന്നയിച്ചിരുന്നു. രാജപാളയം മീനാക്ഷിപുരത്തെ മാരിയമ്മന്‍ കോവിലിലെ പൂജാരിയുമായി അര്ച്ചനാദേവിക്കുണ്ടായ ബന്ധം വളര്‍ന്നതോടെയാണ് ഭര്‍ത്താവ് മധുരെ പാണ്ഡ്യനേയും 6 ഉം 2 ഉം വയസുള്ള മക്കളെയും ഉപക്ഷിച്ച് കടന്നുകളഞ്ഞത്. യുവതിയെ ആദ്യദിവസം ദളവാപുരം പോലീസ് പിടി കുടി ബന്ധുക്കളെ ഏല്പിച്ചെങ്കിലും തൊട്ടടുത്ത ദിവസംതന്നെ യുവതി വീണ്ടും ഇയാള്‍ക്കൊപ്പം പോയി. പുജാരിയുടെ പേര് സമ്പത്ത് എന്നാണെന്നും കൊല്ലമാണ് സ്വദേശമെന്നും മാത്രമാണ് ബന്ധുക്കള്‍ക്ക് ആകെയുള്ള വിവരം. കേരളത്തില്‍നിന്നു വരുന്ന നരബലി വാര്‍ത്തകള്‍ മധുരെ പാണ്ഡ്യനെ ഭീതിയിലാഴ്ത്തുന്നു. തമിഴ്നാട്ടില്‍ പരാതി നല്കിയ…
Read MoreCategory: Top News
ആദ്യത്തെ നരബലിക്ക് ഫലം കിട്ടാതെ പോയത് ജീവനുള്ള ശരീരത്തോട് ക്രൂരത കാട്ടാത്തതിനാൽ; പത്മയെ ജീവനോടെ അറുത്തു; നരബലിയെക്കുറിച്ച് പുസ്തകവായനയിലൂടെ അറിവു നേടി ഭഗല്സിംഗ്
പത്തനംതിട്ട: ഐശ്യര്യസമൃദ്ധിക്കായി നരബലി നടത്താനുള്ള തീരുമാനത്തിനു പിന്നാലെ മുഹമ്മദ് ഷാഫി എത്തിച്ചു നല്കിയ പുസ്തകങ്ങളിലൂടെ ഇതേക്കുറിച്ച് ഭഗല്സിംഗ് പഠനം നടത്തിയിരുന്നു. ബലിയുടെ ക്രൂരത വര്‍ധിക്കുന്നതിനനുസരിച്ച് ഐശ്വര്യം കൂടുമെന്നായിരന്നു ഷാഫിയുടെ വാഗ്ദാനം. ഇതനുസരിച്ചാണ് റോസ് ലിയെയും പത്മയെയും കൊലപ്പെടുത്തിയത്. റോസ് ലിയുടെ എതിര്‍പ്പ് ശക്തമായിരുന്നതിനാല്‍ കയറുപയോഗിച്ച് കഴുത്ത് മുറുക്കിയിരുന്നു. ഇതോടെ ഇവരുടെ ജീവന് നേരത്തെ നഷ്ടപ്പെട്ടു. ഇതാണ് ആദ്യ കൊലപാതകത്തിലുണ്ടായ പിഴവെന്നും ഫലപ്രാപ്തിയില്ലാതെ പോയത് ഇതുകൊണ്ടാണെന്നുമാണ് ഷാഫി, ഭഗവല്‍സിംഗിനെയും ഭാര്യയെയും ധരിപ്പിച്ചത്. കൊല്ലപ്പെട്ട ശേഷവും റോസ് ലിയുടെ മൃതദേഹത്തോടു ഏറെ ക്രൂരമായാണ് ഇവര്‍ പെരുമാറിയത്.എന്നാല്‍ അതിലും ക്രൂരമായ രീതിയിലാണ് പദ്മയുടെ കൊലപാതകം നടത്തിയത്. കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകിയും പ്ലാസ്റ്ററൊട്ടിച്ചും ക്രൂരമായി പീഡിപ്പിച്ചു. ശരീരഭാഗങ്ങളില്‍ കത്തി കുത്തിയിറക്കി രക്തം ചീറ്റിച്ചതിനു പിന്നാലെ ശരീരം കീറി മസാലക്കൂട്ട് അടക്കം പുരട്ടിയതായി മൊഴിയിലുണ്ട്. ഭഗവല്‍സിംഗാണ് മസാലക്കൂട്ട് തയാറാക്കി നല്‍കിയതെന്നും പറയുന്നു.…
Read Moreശോഭനയുടെ നാടകം പൊളിയുന്നു… വാസന്തിമഠം അമ്മയുടെ മന്ത്രിവാദ പീഡനത്തിനിരയായത് ഇലന്തൂരുകാരി; വിശ്വാസികൾക്ക് മുന്നിൽ പീഡനമേറ്റ യുവതി മഠത്തിലെ ജോലിക്കാരിയും
പത്തനംതിട്ട: മലയാലപ്പുഴയില്‍ ദുര്‍മന്ത്രവാദ ചികിത്സയുടെ പേരില്‍ അറസ്റ്റിലായ വാസന്തിയുടെ നേതൃത്വത്തിൽ നടന്നതായി പറയുന്ന ക്രൂരപീഡനങ്ങളുടെ ദൃശ്യങ്ങളിലെ ഇരയായ യുവതി പോലീസിനെ സമീപിച്ചു. ഇവരുടെ പരാതി സ്വീകരിച്ച് വാസന്തിക്കെതിരേ മറ്റൊരു കേസു കൂടി എടുത്തതായി പോലീസ്. ഇതിനിടെ നേരത്തേയുള്ള കേസിൽ വാസന്തിക്ക് ഇന്നലെ കോടതി ജാമ്യം അനുവദിച്ചു. രണ്ടാമതൊരു കേസ് കൂടി ഇവർക്കെതിരേ എടുത്തതിനാൽ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. മലയാലപ്പുഴ വാസന്തിമഠം ഉടമ വാസന്തി(ശോഭന-52)യെയും സഹായി ഉണ്ണിക്കൃഷ്ണ(31)നെയും വ്യാഴാഴ്ചയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മഠത്തിലെ ജോലിക്കായെത്തിയ യുവതിക്ക് പ്രേതബാധയുണ്ടെന്നു പറഞ്ഞ് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിരുന്നു. ദൃശ്യങ്ങളിൽ കാണുന്ന യുവതി ഇലന്തൂർ സ്വദേശിയാണെന്നു തിരിച്ചറിഞ്ഞു. ഇവർ പരാതിയുമായി പോലീസിനെ സമീപിച്ചു. പ്രേതബാധ ഒഴിപ്പിക്കാൻ തന്റെ പക്കൽ നിന്ന് 50,000 രൂപ ആവശ്യപ്പെട്ടതായും യുവതി പരാതിയിൽ പറയുന്നു. തനിക്ക് ഒരു ബാധയുമില്ലെന്ന്…
Read Moreധനനഷ്ടം…മാനഹാനി…ക്ഷമാപണം..! മാലിന്യ ചാക്കിനൊപ്പം പണം നിറച്ചചാക്കും; റോഡിൽ തള്ളിയ പണച്ചാക്കിന്റെ അവകാശവുമായി എത്തിയ ക്ഷേത്രപൂജാരിക്ക് കിട്ടിയത് എട്ടിന്റെ പണി…
പത്തനംതിട്ട: പ്രമാടത്ത് റോഡരികില്‍ ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കറന്‍സി നോട്ടുകള്‍ ഉടമയ്ക്കു തിരികെ നല്കി. പ്രമാടം മഹാദേവര്ക്ഷേത്രത്തിനു സമീപം മുട്ടത്താണ് നാട്ടുകാര്‍ ഇന്നലെ രാവിലെ ചാക്ക് കണ്ടെത്തിയത്. റോഡരികിൽ കലുങ്കിനു സമീപം മാലിന്യങ്ങള്‍ തള്ളുന്ന ഭാഗത്താണ് ഇന്നലെ രാവിലെ ചാക്കുകെട്ട് കണ്ടത്. ചാക്കുകെട്ടിന് സമീപത്തായി പുതിയ ഒരു സെറ്റ് മുണ്ടും കണ്ടെത്തിയിരുന്നു. 10, 20 രൂപ നോട്ടുകളായിരുന്നു അധികവും. ആരാധനാലയങ്ങളിൽ നിന്ന് മോഷ്ടിച്ചശേഷം വഴിയരികില്‍ ഉപേക്ഷിച്ചതാണോയെന്ന് പോലീസ് ആദ്യം സംശയിച്ചു. ഇതേത്തുടർന്ന് അന്വേഷണവും ആരംഭിച്ചു. ഇതിനിടെയാണ് കോന്നി മഠത്തില്‍കാവ് ക്ഷേത്രത്തിലെ പൂജാരി സുജിത്ത് പരാതിയുമായി പത്തനംതിട്ട സ്റ്റേഷനില്‍ എത്തിയത്. കാറില്‍ വീട്ടിലേക്ക് വരവെ നഷ്ടപ്പെട്ടതായാണ് പറയുന്നത്. കാറിൽ ചാക്കുകെട്ടിൽ മാലിന്യം ഉണ്ടായിരുന്നു. ഇതു തള്ളുന്നതിനിടെ പണം അടങ്ങിയ ചാക്കും നഷ്ടപ്പെട്ടതായാണ് പറയുന്നത്. ചാക്കുകൾ തമ്മിൽ മാറിപ്പോയ വിവരം സുജിത്ത് വീട്ടിലെത്തിയപ്പോഴാണ് മനസിലാക്കിയത്.വാഹനത്തിൽ പണവും വസ്ത്രങ്ങളും അടങ്ങിയ…
Read Moreപുതിയ ഒമിക്രോണ്‍ വകഭേദം ബിക്യു1; ആദ്യ കേസ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു; ബിഎ5 യുഎസിൽ പടരുന്നു
പൂന: ഇന്ത്യയില്‍ ഒമിക്രോണിന്റെ പുതിയ ഉപ വകഭേദം ബിക്യു.1 ന്റെ ആദ്യ കേസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച പൂനയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ സാമ്പിളാണ് പോസിറ്റീവായത്. ഗുജറാത്ത് ബയോടെക്നോളജി അടുത്തിടെ മറ്റൊരു വകഭേദമായ ബിഎഫ് 7 കണ്ടെത്തിയതിന് പിന്നാലെയാണ് ബിക്യു.1 ഉം കണ്ടെത്തിയത്. ബിക്യു.1, ബിഎഫ്.7 എന്നീ ഉപ വകഭേദങ്ങള്‍ കൂടുതല്‍ പകര്‍ച്ചാശേഷിയുള്ള മ്യൂട്ടേഷനുകളാണ്. നിലവില്‍ യുഎസില്‍ ഒമിക്രോണിന്റെ മറ്റൊരു വകഭേദം ബിഎ.5 പടരുന്നതായാണ് റിപ്പോര്‍ട്ട്.
Read Moreആ പെണ്‍കുട്ടികളെ ഇലന്തൂരിലെ വീട്ടിലെത്തിച്ചു പീഡിപ്പിച്ചോ? മുഹമ്മദ് ഷാഫി ഇലന്തൂരിലെത്തിച്ച പെണ്‍കുട്ടികളുടെ മൊഴിയെടുത്തു
കൊച്ചി: ഇരട്ട നരബലി നടന്ന ഇലന്തൂരിലെ വീട്ടില്‍ കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി എത്തിച്ച രണ്ടു പെണ്‍കുട്ടികളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഇന്നലെ വൈകിട്ടോടെയാണ് ഇതുസംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയായത്. യാത്രയ്ക്കെന്ന വ്യാജേനയാണ് ഇവരെ ഇവിടെ എത്തിച്ചതെന്നാണ് വിവരം. നഗരത്തിലെ ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ ജില്ലയ്ക്കു പുറത്തെ താമസക്കാരാണ്. ഷാഫിയുടെ ലഹരിവലയത്തില്‍ പെണ്‍കുട്ടികള്‍ അകപ്പെട്ടതാകാം എന്നാണ് പോലീസ് സംശയിക്കുന്നത്. വരെ ഇലന്തൂരിലെ വീട്ടിലെത്തിച്ചു പീഡിപ്പിച്ചെന്നായിരുന്നു മുമ്പു ലഭിച്ച വിവരം. ഇക്കാര്യങ്ങളടക്കം പോലീസ് പരിശോധിച്ചു വരികയാണ്. അതേസമയം ആഭിചാര ക്രിയയില്‍ ഇരകള്‍ ഇഞ്ചിഞ്ചായി മരിക്കുന്നതു ഗുണം ചെയ്യുമെന്ന് കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി ഭഗവല്‍- ലൈല ദമ്പതികളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നതായാണ് മൊഴി. ചോദ്യം ചെയ്യലില്‍ ഷാഫി തന്നെയാണ് ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തിയത്. പ്രതികളുടെ മൊഴികളും അന്വേഷണസംഘം വിശദമായി പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ ചോദ്യം…
Read Moreഭര്‍ത്താവിന് അവിഹിത ബന്ധമെന്ന് സംശയം:! ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത മകളും ചേര്‍ന്ന് 42കാരനെ കൊന്നു; നാട്ടുകാര്‍ പറയുന്നത് ഞെട്ടിക്കുന്ന മറ്റൊരു വിവരം…
ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ കോവില്‍പട്ടിയില്‍ 42കാരനെ ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത മകളും ചേര്‍ന്ന് കൊലപ്പെടുത്തി. മത്സ്യക്കച്ചവടക്കാരനായ ജ്ഞാനശേഖറാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വനമേഖലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയും 15കാരിയായ മകളും ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഇയാളുടെ ഭാര്യയെയും 14ഉം 15ഉം വയസ്സുള്ള രണ്ട് പെണ്മക്കളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ഇവര്‍ പരസ്പര വിരുദ്ധമായ മൊഴി നല്‍കിയതോടെയാണ് പോലീസിന് സംശയം തോന്നിയത്. ഒടുവില്‍ ഇയാളെ സ്വന്തം വീട്ടുകാര്‍ തന്നെ കൊലപ്പെടുത്തിയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ശനിയാഴ്ച ജ്ഞാനശേഖറും ഭാര്യയും തമ്മില്‍ വഴക്കുണ്ടായതായി അയല്‍വാസിയെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായിരുന്നു. തന്റെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്നും മൂത്ത മകള്‍ക്ക് കാര്‍ത്തിക് എന്ന 24 കാരനുമായി ബന്ധമുണ്ടെന്നും ജ്ഞാനശേഖര്‍ സംശയിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. സംഭവ ദിവസവും വീട്ടില്‍ ഇതിനെ ചൊല്ലി തര്‍ക്കമുണ്ടായി.…
Read Moreമറ്റാരുമില്ലാത്തപ്പോള്‍ ലൈലയുടെ നോട്ടം പേടിപ്പെടുത്തുന്നതായിരുന്നു ! വിളിക്കുമ്പോള്‍ ഒരിക്കലും ഇവര്‍ ഫോണ്‍ എടുത്തിരുന്നില്ല; അയല്‍വാസികള്‍ പറയുന്നത് അമ്പരപ്പിക്കുന്ന കാര്യങ്ങള്‍…
പത്തനംതിട്ട ഇലന്തൂരില്‍ നടന്ന നരബലിയുടെ അനുരണനങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. മാത്രമല്ല ഓരോ ദിവസവും ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. സംഭവത്തിലെ പ്രതികളില്‍ ഒരാളായ ഭഗവല്സിംഗിനെക്കുറിച്ച് ആളുകള്‍ക്ക് നല്ല അഭിപ്രായമാണുണ്ടായിരുന്നത്. എന്നാല്‍ നരബലി പുറത്തു വന്നതോടെ ആളുകളാകെ അമ്പരന്നിരിക്കുകയാണ്. എല്ലാവരോടും സൗമ്യമായി മാത്രം ഇടപെട്ടിരുന്ന ഭഗവല്‍സിംഗിന് ഇങ്ങനെ ഒരു മുഖം ഉണ്ടെന്ന് ആര്‍ക്കും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഇയാള്‍ക്ക് അങ്ങനെ അടുത്ത സുഹൃത്തുക്കള്‍ പോലും ഉണ്ടായിരുന്നില്ല എന്നാണ് അയല്‍വാസികളും നാട്ടുകാരും പറയുന്നത്. ഭഗവല്‍ സിംഗും ഭാര്യയും ഒരുമിച്ചായിരുന്നു മിക്കപ്പോഴും യാത്രകള്‍ ഒക്കെ തന്നെ നടത്തിയിരുന്നത്. ഇരുവരും വീട്ടില്‍ ഇല്ലാതിരുന്ന സമയങ്ങളില്‍ തിരുമ്മലിനും മറ്റുമായി ആളുകള്‍ വരുന്ന സമയത്ത് വിവരം പറയാന്‍ ആരെങ്കിലും വിളിക്കുമ്പോള്‍ പോലും ഇവര്‍ പലപ്പോഴും ഫോണ്‍ എടുത്തിരുന്നില്ലെന്നും എടുക്കുക ആണെങ്കില്‍ പോലും പരസ്പര വിരുദ്ധമായാണ് സംസാരിച്ചിരുന്നത് എന്നുമാണ് അയല്‍വാസികള്‍ പറയുന്നത്. മുന്‍പ് തിരുമ്മല്‍ കേന്ദ്രത്തോട്…
Read Moreഭാര്യയെ കുത്തിപരിക്കേൽപ്പിച്ച് ഭർത്താവ്; അമ്മയിച്ഛനെ ഇരുമ്പുവടിക്ക് അടിച്ച് വീഴ്ത്തി അമ്മായിയമ്മയെ ആശുപത്രിയിലെത്തിച്ച് മരുമക്കൾ; വീട്ടിലെത്തിയപ്പോൾ മരുമക്കൾ അറസ്റ്റിൽ…
കൊല്ലം: കുടുംബവഴക്കിനിടെ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ മരുമക്കളെ പോലീസ് അറസ്റ്റുചെയ്തു. മരണം തലക്ക് ക്ഷതമേറ്റാണെന്ന റിപ്പോർട്ടിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മരുമക്കളായ കാവനാട് മഠത്തിൽ കായൽവാരത്ത് പ്രവീൺഭവനിൽ പ്രവീൺ(29), സെന്റ് ജോർജ് ഐലൻഡ് കാവനാട് ആന്റണി (27) എന്നിവരെയാണ് അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തത്. കാവനാട് സെന്റ് ജോസഫ് തുരുത്ത് രേഷ്മാഭവനിൽ ജോസഫാ(50) ണ് മരിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരം 5.45ന് ജോസഫിനെ മരിച്ച നിലയിൽ മതിലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൃതദേഹ പരിശോധനാ റിപ്പോർട്ടിൽ തലയ്ക്ക് ഏറ്റ പരിക്കാണ് മരണകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിൽ മർദനമേറ്റ പാടുകളുമുണ്ട്. മുതുകിൽ കുത്തിസംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ- ജോസഫും ഭാര്യ എലിസബത്തുമായി വഴക്കിടുകയും കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് എലിസബത്തിന്റെ മുതുകിൽ കുത്തുകയുമായിരുന്നു. സംഭവം കണ്ടുവന്ന ജോസഫിന്റെ മരുമക്കൾ ഇരുമ്പുവടി ഉപയോഗിച്ച് ജോസഫിനെ അടിച്ചശേഷം എലിസബത്തിനെ കടവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.…
Read Moreലഹരിമൂത്ത് മാതാപിതാക്കളെ മകൻ കുത്തിപ്പരിക്കേല്‍പ്പിച്ചു; ‘കത്തി താഴെയിടെടാ’ എന്നു പോലീസ് ‘; ഒടുവിൽ വെടിവയ്പ്; കോഴിക്കോട്ടെ സംഭവം ഞെട്ടിക്കുന്നത്
സ്വന്തം ലേഖകന്‍ കോഴിക്കോട്: ലഹരിക്കടിമയായ മകന് മാതാപിതാക്കളെ കത്തികൊണ്ട് കുത്തിപ്പരിക്കേല്പിച്ചു. അക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പോലീസെത്തി ആകാശത്തേക്ക് രണ്ടുതവണ വെടിവച്ചശേഷം മല്പിടിത്തത്തിലൂടെ കീഴടക്കി. പോലീസിന്റെ സമയോചിതമായ ഇടപെടലാണ് രണ്ടുപേരുടെ ജീവന് രക്ഷിച്ചത്.എരഞ്ഞിപ്പാലത്ത് വിക്രം റോഡില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഷാജി (50), ഭാര്യ ബിജി (48) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഷാജിയുടെ പരിക്ക് സാരമുള്ളതാണ്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാതാപിതാക്കളെ കുത്തിയ മകന് ഷൈന്‍ മല്പിടിത്തത്തില് ചെറിയ പരിക്കുണ്ട്. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ നല്‍കിയശേഷം കോഴിക്കോട് നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. ലഹരിക്കടിമയായ ഷൈന്‍ സ്ഥിരമായി മാതാപിതാക്കളുമായി വഴക്കുണ്ടാക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. ഇന്നലെ വഴക്കുണ്ടാക്കുന്നതിനിടയില്‍ അക്രമാസക്തനാവുകയും പിതാവ് ഷാജിയേയും മാതാവ് ബിജിയേയും കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്പിക്കുകയുമായിരുന്നു. വീട്ടുകാരുടെ കരച്ചിലും ബഹളവും കേട്ട് വീടിന്റെ…
Read More