പത്തനതിട്ട: വിഷാദരോഗത്തിനും പഠനവൈകല്യത്തിനുമായി പ്രതിവിധി തേടിയെത്തുന്ന കുട്ടികളെ മന്ത്രവാദത്തിലൂടെ ചികിത്സിക്കുന്ന രീതിയാണ് മലയാലപ്പുഴ വാസന്തിമഠത്തിൽ ശോഭനയുടേത്. പൂജകൾക്കിടെ കുട്ടി താഴെവീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് മലയാലപ്പുഴ പൊതിപ്പാട് ലക്ഷം വീട് കോളനിയിൽ വാസന്തിമഠത്തിൽ ശോഭന തിലകി(വാസന്തി, 51)നെ ഇന്നലെ പോലീസ് അറസ്റ്റു ചെയ്തത്. മാന്നാർ സ്വദേശിയായ കുട്ടിക്ക് 2020 ഏപ്രിലിൽ ഒരു ദിവസം രാത്രി പൂജ നടത്തുന്ന രംഗങ്ങളാണ് ഇന്നലെ പുറത്തുവന്നതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. അന്ന് കുട്ടിക്ക് പതിനേഴ് വയസായിരുന്നു. മന്ത്രവാദം കഴിഞ്ഞ് 20,000 രൂപയും കൈപ്പറ്റി. കുട്ടിയുടെയും പിതാവിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. അന്നത്തെ പതിനേഴുകാരൻ ഇന്ന് പ്രായപൂർത്തിയായിട്ടുണ്ട്. വാസന്തിക്കൊപ്പമുണ്ടായിരുന്ന ഉണ്ണിക്കൃഷ്ണ(31)നെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഭീഷണിയും ശാപവും ! ശല്യം സഹിക്കവയ്യാതെ നാട്ടുകാർ വാസന്തി മഠത്തിൽ വർഷങ്ങളായി തുടരുന്ന ദുർമന്ത്രവാദം നടത്തുന്നത് ചോദ്യം ചെയ്യുന്ന പ്രദേശവാസികളെ ഭീഷിണിപ്പെടുത്തിയിരുന്നതായും പരാതിപറയുന്നവരുടെ…
Read MoreCategory: Top News
പത്മയുടെ നാലര പവന്‍ സ്വര്‍ണം! കൊല്ലപ്പെട്ട പത്മയുടെ സ്വർണം കണ്ടെത്തി; പണയംവച്ചത് വീടിനടുത്തുള്ള സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ
പത്തനംതിട്ട: ഇലന്തൂരിലെ നരബലിക്ക് ഇരയായി കൊല്ലപ്പെട്ട പത്മയുടെ സ്വർണം കണ്ടെത്തി. ഒന്നാംപ്രതി ഷാഫി വീടിനടുത്തുള്ള സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ പണയംവച്ചിരുന്ന സ്വർണമാണ് പോലീസ് കണ്ടെടുത്തത്. നാലര പാവനോളം സ്വർണമാണ് പണയംവച്ചത്. അതേസമയം നരബലി കേസിലെ മൂന്ന് പ്രതികളേയും 12 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ഈ മാസം 24 വരെയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. എറണാകുളം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഒന്നാം പ്രതി മുഹമ്മദ് ഷാഫി, രണ്ടാം പ്രതി ഭഗവൽ സിംഗ്, മൂന്നാം പ്രതി ലൈല എന്നിവരെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി 12 ദിവസം കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി പൂർണമായും അംഗീകരിക്കുകയായിരുന്നു. പ്രതികളെ പുറത്തേക്കിറക്കുമ്പോൾ മുഖം മറച്ചിരിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ പ്രതികളെ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതാണെന്നും മനുഷ്യമാംസം ഭക്ഷിച്ചുവെന്ന് സമ്മതിക്കാൻ പോലീസ് സമ്മർദ്ദം ചെലുത്തിയെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. മരിച്ച പത്മം…
Read Moreആ മുഹമ്മദ് ഷാഫിയല്ല ഈ മുഹമ്മദ് ഷാഫി ! കാണാതായ സ്വർണവും പണവും വീണ്ടെടുക്കാൻ ‘ചാത്തൻ സേവ’; വീണ്ടും മന്ത്രവാദ തട്ടിപ്പ്
പയ്യോളി (കോഴിക്കോട് ) : പയ്യോളിയില്‍ മന്ത്രവാദ തട്ടിപ്പില്‍ മദ്രസാ അധ്യാപകനു സ്വര്‍ണവും പണവും നഷ്ടപ്പെട്ടു. തിക്കോടി കോടിക്കലിലെ ഇസ്മയിലിന്‍റെ (37) ഏഴരപവന്‍ സ്വര്‍ണവും ഒന്നേകാല്‍ ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. കാസര്‍ക്കോട് ഉപ്പള സ്വദേശിയായ മുഹമ്മദ് ഷാഫിയാണ് ഇസ്മയില്‍ താമസിച്ച ക്വാര്‍ട്ടേഴ്സില്‍ നിന്ന് പണവും സ്വർണവും കവർന്നത്.പയ്യോളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പാലക്കാട് ആലത്തൂര്‍ വാവലിയപുരം മാട്ടുമല സ്വദേശിയായ ഇസ്മയില്‍ ഏറെക്കാലമായി തിക്കോടി കോടിക്കല്‍ പ്രദേശത്താണ് മദ്രസാ അധ്യാപകനായി ജോലി ചെയ്യുന്നത്. നാലുമാസം മുമ്പ് ട്രെയിന്‍ യാത്രയ്ക്കിടെ പരിചയപ്പെട്ട മുഹമ്മദ് ഷാഫി കഴിഞ്ഞ മാസം 22-ന് വൈകിട്ട് നാലിന് നിസ്കരിക്കണമെന്ന് പറഞ്ഞ് ഇസ്മയില്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ എത്തുകയായിരുന്നു. പിന്നീട് ഈ മാസം രണ്ടിന് ഇസ്മയിലിന്‍റെ ഭാര്യയെ ഫോണില്‍ വിളിച്ച് അലമാരയിലുള്ള പണവും സ്വര്‍ണവും നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും രണ്ടുദിവസം കഴിഞ്ഞുമാത്രമേ അലമാര തുറന്ന് പരിശോധിക്കാവൂ എന്നും അറിയിച്ചു.…
Read Moreമൃതദേഹങ്ങൾ കണ്ട് അറപ്പുമാറിയ ഷാഫി! അറവുശാലയിൽ ജോലി ചെയ്തതുകൊണ്ട് രക്തം കാണുന്നതിൽ ഭയമില്ല; റോസ്‌ലിയുടെ ശരീരത്തിലെ മാംസം മുഴുവൻ ചെത്തിയെടുത്തു
പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ടനരബലിക്കേസില്‍ മൃതദേഹങ്ങള്‍ അറവുശാലയിലേത് പോലെ വെട്ടിനുറുക്കിയെന്ന് പ്രതി ലൈല മൊഴി നല്കി. മുഖ്യപ്രതി ഷാഫിയാണ് വീട്ടിലെ അറവുകത്തികൊണ്ട് മൃതദേഹം വെട്ടിനുറുക്കിയത്. രണ്ടു തടികഷ്ണങ്ങള്‍ എടുത്തുവച്ചാണ് അവയവങ്ങൾ വെട്ടിമാറ്റിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. മുമ്പ് അറവുശാലയില്‍ ജോലി ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് രക്തം കണ്ടാല്‍ ഭയമില്ലെന്നും ഇയാള്‍ മൊഴി നല്കി. സ്ത്രീകളെ കഴുത്തറത്ത് കൊന്ന് മൃതദേഹം വെട്ടിനുറുക്കിയപ്പോഴും ഇയാള്‍ക്ക് ഭാവവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. നരബലിക്കു ഫലം ലഭിക്കാന്‍ ഇങ്ങനെ ചെയ്യണമെന്ന് ഇയാള്‍ മറ്റ് പ്രതികളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നെന്നും പോലീസ് പറഞ്ഞു. റോസ്‌ലിയുടെ ശരീരത്തിലെ മാംസം മുഴുവൻ ചെത്തിയെടുത്തു കൊച്ചി: ഇലന്തൂർ ഇരട്ടക്കൊലപാതക കേസിലെ ആസൂത്രകൻ മുഹമ്മദ് ഷാഫി മൃതദേഹങ്ങൾ കണ്ട് അറപ്പുമാറിയ ആൾ. ഇടുക്കിയിലെ വിവിധ ഭാഗങ്ങളിൽ കൊക്കയിൽ വീണ് മരിക്കുന്നവരുടെ മൃതദേഹങ്ങൾ അവിടെനിന്ന് കയറ്റാനായി മുന്പ് പോലീസിനെ സഹായിച്ചിട്ടുണ്ടെന്ന് ഇയാൾ പോലീസിൽ മൊഴി നൽകി. വർഷങ്ങൾക്കു മുന്പ്…
Read Moreമന്ത്രം ജപിക്കുന്നതിനിടയിൽ യുവതിയെ കടന്നുപിടിച്ചു, ‘വയനാടൻ തങ്ങൾ’ പിടിയിൽ! തങ്ങളെ തൊട്ടാൽ വിവരമറിയുമെന്ന് മയ്യിൽ സ്വദേശിയായ രാഷ്ട്രീയ നേതാവ്
തലശേരി: കണ്ണൂർ തലശേരി നഗരമധ്യത്തിലെ ലോഡ്ജിൽ പോലീസ് നടത്തിയ റെയ്ഡിൽ വ്യാജ ചികിത്സ നടത്തി വന്ന വയനാടൻ തങ്ങൾ പിടിയിൽ. ചികിത്സക്കിടയിൽ യുവതിയെ കടന്നു പിടിച്ച സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ലോഡ്ജിൽ തലശേരി പോലീസ് മിന്നൽ റെയ്ഡ് നടത്തിയത്. തങ്ങളെ തൊട്ടാൽ വിവരമറിയുമെന്ന് മയ്യിൽ സ്വദേശിയായ ഒരു രാഷ്ട്രീയ നേതാവ് ഇതിനിടയിൽ ഭീഷണിപ്പെടുത്തുകയും ചെയ്തു. നേതാവിന്‍റെ ഭീഷണിക്ക് അർഹമായ മറുപടി നൽകിയ പോലീസ് “തങ്ങളെ’ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. ലോഗൻസ് റോഡിലെ സ്വകാര്യ ലോഡ്ജിൽനിന്നാണ് വയനാട് സ്വദേശിയായ അമ്പതുകാരനെ ടൗൺ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. മുറിയിൽനിന്ന് അറബി അക്ഷരങ്ങളെഴുതിയ തേങ്ങ, മുട്ട, ഭസ്മം, അമ്പത് രൂപയും ഒരു രൂപയുടെ നാണയവുമടങ്ങിയ നിരവധി ചെറിയ കെട്ടുകൾ, അലോപ്പതി, ആയുർവേദ മരുന്നുകളും ഹൃദ്രോഗ ചികിത്സ സംബന്ധിച്ച നിരവധി രേഖകളും പോലീസ് കണ്ടെടുത്തു. രണ്ട് വർഷമായി ഇയാൾ ലോഡ്ജ് കേന്ദ്രീകരിച്ച്…
Read Moreമൂന്നു വർഷത്തെ ചാറ്റിംഗ്, 100ലേറെ പേജുകളിൽ സംഭാഷണം..! “ശ്രീദേവി’ ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടെടുത്തു; ‘ശ്രീദേവി’യുടെ ഉപദേശം ഇങ്ങനെ…
കൊച്ചി: പത്തനംതിട്ട ഇലന്തൂരിലെ നരബലി കേസിലെ മുഖ്യപ്രതി ഷാഫിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് പോലീസ് വീണ്ടെടുത്തു. ശ്രീദേവി എന്ന പേരിലുള്ള അക്കൗണ്ടാണ് വീണ്ടെടുത്തത്. കഴിഞ്ഞ മൂന്നു വർഷത്തെ ചാറ്റുകളും ഇതിൽ കണ്ടെത്തി. നൂറിലധികം പേജുകളിൽ സംഭാഷണം നടന്നിട്ടുണ്ട്. കുടുംബത്തിന് ഐശ്വര്യവും സന്പൽസമൃദ്ധിയും വാഗ്ദാനം ചെയ്തു ശ്രീദേവി എന്ന പേരിലുള്ള പ്രൊഫൈലിൽ വന്ന ഒരു പരസ്യത്തിൽ ആകൃഷ്ടരായി ഭഗവൽസിംഗും ഭാര്യയും പ്രതികരിച്ചതോടെയാണ് ഷാഫിയുമായുള്ള ബന്ധത്തിനു തുടക്കമിടുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു ആദ്യ ചാറ്റിംഗ്. ശ്രീദേവി എന്ന പേരിൽത്തന്നെ മറുഭാഗത്തെ ചാറ്റിംഗ്. ഐശ്വര്യമുണ്ടാകാൻ ഒരു സിദ്ധനെ ഉപയോഗിച്ചു കർമങ്ങൾ നടത്തണമെന്ന് ഇരുവരെയും “ശ്രീദേവി” ഉപദേശിച്ചു. സിദ്ധനെന്ന പേരിൽ സ്വന്തം ഫോൺ നന്പർ നൽകാനും ഷാഫി മറന്നില്ല. ശ്രീദേവി പറഞ്ഞതു വിശ്വസിച്ചു ഭഗവൽസിംഗ് ഷാഫിയെ ബന്ധപ്പെട്ടു. ഇതോടെ ഇവരെത്തേടി ഷാഫി വീട്ടിലെത്തി. വീട്ടിലെത്തിയ ഷാഫി ആദ്യം ഭഗവൽസിംഗിന്‍റെ ഭാര്യയുമായി അടുപ്പം സ്ഥാപിച്ചു. ശ്രീദേവി പരിചയപ്പെടുത്തിയ…
Read Moreശനിദോഷമായി യുവജന സംഘടനകൾ..! വാസന്തി മഠം അമ്മയുടെ ദുർമന്ത്രവാദം; പരാതി അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിന് അസഭ്യവർഷം;മലയാലപ്പുഴ ശോഭനയ്ക്ക് എട്ടിന്‍റെ കുരുക്ക്…
പത്തനംതിട്ട: മലയാലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന വാസന്തി മഠത്തില്‍ ദുര്‍മന്ത്രവാദ പ്രവര്‍ത്തനങ്ങളെന്ന് ആരോപിച്ച് യുവജന സംഘടനകളുടെ മാര്‍ച്ച്. മാര്‍ച്ചിനെത്തുടര്‍ന്ന് വാസന്തിമഠത്തിനുനേരെ ആക്രമണം. സ്ഥലത്തെത്തിയ പോലീസ് സംഘം മന്ത്രവാദം നടത്തിവന്നയാളെന്നു കരുതുന്ന വാസന്തിമഠം ഉടമ ശോഭനയെ കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറും സംഘവുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കുട്ടികള്‍ക്കുനേരെ ക്രൂരമായ തരത്തില്‍ മന്ത്രവാദം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് യുവജനസംഘടനകളുടെ ഇടപെടലുകളുണ്ടായത്. വിശദവിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇന്നുരാവിലെയാണ് ഇവരുടെ മഠത്തിലേക്കു ആദ്യം മാര്‍ച്ച് നടത്തിയത്. പിന്നാലെ യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമെത്തി. പത്തുമണിയോടെ പോലീസ് സ്ഥലത്തെത്തി ശോഭനയെ കസ്റ്റഡിയിലെടുത്തതായി അറിയിച്ചെങ്കിലും പ്രതിഷേധം ശമിച്ചിട്ടില്ല. വനിത പോലീസ് അടക്കം കൂടുതല്‍ പോലീസ് സ്ഥലത്തേക്കെത്തിയിട്ടുണ്ട്. മഠം കേന്ദ്രീകരിച്ച് മന്ത്രവാദം നടക്കുന്നതായ പരാതി നേരത്തെ ഉണ്ടായിരുന്നു. മുമ്പ് പരാതി അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തെ അസഭ്യം പറഞ്ഞ് തിരിച്ചയയ്ക്കുകയാണ് ഉണ്ടായത്. സംഭവം അന്വേഷിച്ചു റിപ്പോര്‍ട്ട് നല്കാന്…
Read Moreപ്ലസ് ടുവില്‍ തുടങ്ങിയ പ്രണയം വീട്ടുകാര്‍ എതിര്‍ത്തിട്ടും നിര്‍ത്തിയില്ല ! കാമുകന്റെ തനിനിറം തിരച്ചറിഞ്ഞത് വിവാഹശേഷം; നവവധുവിന്റെ മരണം ഭര്‍തൃപീഡനത്തെത്തുടര്‍ന്ന്…
ഭര്‍തൃവീട്ടില്‍ നവവധു ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഭര്‍ത്താവെന്ന് സൂചന. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ.സാബുവിന്റെ ഭാര്യ അനുഷ ജോര്‍ജ് (24) ആണ് ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചത്. ഓഗസ്റ്റ് 18നായിരുന്നു അനുഷയുടെയും മാത്യൂസിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടു മാസം തികയും മുന്നേ അനുഷ ആത്മഹത്യ ചെയ്തത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. തൊടുപുഴയില്‍ പ്ലസ് ടു പഠിക്കുമ്പോഴാണ് പ്രണയം തുടങ്ങുന്നത്. ഭര്‍ത്താവുമായുള്ള ഭിന്നതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് അനുഷയുടെ ബന്ധുക്കള്‍ പറയുന്നതു. പ്രണയ വിവാഹത്തെ അനുഷയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെങ്കിലും മാത്യൂസിനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് അനുഷ കട്ടായം പറഞ്ഞതോടെ വീട്ടുകാര്‍ വഴങ്ങുകയായിരുന്നു. പ്രണയ വിവാഹമായിരുന്നിട്ടു കൂടി അനുഷയെ ആത്മഹത്യയിലേക്ക് നയിച്ച കാരണമാണ് പൊലീസ് തിരയുന്നത്. അതേസമയം പെണ്‍കുട്ടി വിഷാദരോഗത്തിനു ചികിത്സയിലായിരുന്നുവെന്നു ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഡിവൈഎസ്പി മധു ആര്.ബാബുവിനാണ്…
Read Moreആദ്യം പ്രണയ വിവാഹം, ഭർത്താവ് മരിച്ചശേഷം സിംഗിനൊപ്പം ജീവിതം; ലൈലയിലെ പ്രണയപരവേശം ഭഗവൽ സിംഗിലും നിന്നില്ല; പുറത്ത് വരുന്നകഥകൾ ഇങ്ങനെ…
ഇലന്തുരില നരബലിയിൽ അകത്തായ ലൈലയുടെയും ഭർത്താവിന്‍റെയും വീട് പരിസരം ദുരൂഹത നിറഞ്ഞത്. നരബലിയിൽ മുഹമ്മദിനൊപ്പം എല്ലാത്തിനും മുന്നിൽ നിന്ന ലൈലയുടെ ജീവിതവും ഒരു സംഭവം തന്നെ. പുറത്ത് വരുന്ന ചില കഥകൾ ഇങ്ങനെ.. പഠന സമയത്തു പ്രണയത്തിലായിരുന്ന പത്തനംതിട്ട സ്വദേശിയുമായിട്ടായിരുന്നു ലൈലയുടെ ആദ്യ വിവാഹം. ഇതോടെ ഇടപ്പരിയാരത്തെ കുടുംബവീട്ടിൽനിന്നു പുറത്തായി. സന്തോഷ ജീവിതം നയിച്ചു വരുന്നതിനിടെ ഭർത്താവ് അപകടത്തിൽ മരിച്ചു. ഇതോടെയാണ് ഭഗവൽ സിംഗിനെ വിവാഹം കഴിക്കുന്നത്. ഭഗവൽ സിംഗിന്റെ ആദ്യ വിവാഹത്തിലെ ഭാര്യയും മരണപ്പെട്ടിരുന്നു. ഇതിൽ ഒരു മകളുണ്ട്. ലൈലയുമായുള്ള ബന്ധത്തിൽ ഒരു മകനുമുണ്ടായി. രണ്ട് മക്കളും വിദേശത്താണ്. ഭഗവൽ സിംഗുമായി ഒന്നിച്ചു താമസിക്കുമ്പോഴും ലൈല മറ്റു ചിലരുമായി അടുപ്പം കാണിച്ചിരുന്നു. ഐശ്വര്യം വരാനുള്ള പൂജയ്ക്ക് മുമ്പ് മുഹമ്മദ് ഷാഫിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. സിദ്ധനെ സംതൃപ്തിപ്പെടുത്തേണ്ടതു പൂജയുടെ ഭാഗമാണെന്നു ധരിപ്പിച്ചു. പോലീസിന്റെ ചോദ്യംചെയ്യലിൽ ലൈല…
Read Moreചോരകണ്ട് അറപ്പുമാറിയ ഷാഫി; റോസ്ലിയെ ബലിനൽകിയശേഷം ശരീരത്തിലെ മാംസം മുഴുവൻ ചെത്തിയെടുത്തു; കഷ്ണങ്ങളാക്കിയത് ഭഗവൽസിംഗും ഭാര്യയും
കൊച്ചി: ഇലന്തൂർ ഇരട്ടക്കൊലപാതക കേസിലെ ആസൂത്രകൻ മുഹമ്മദ് ഷാഫി മൃതദേഹങ്ങൾ കണ്ട് അറപ്പുമാറിയ ആൾ. ഇടുക്കിയിലെ വിവിധ ഭാഗങ്ങളിൽ കൊക്കയിൽ വീണ് മരിക്കുന്നവരുടെ മൃതദേഹങ്ങൾ അവിടെനിന്ന് കയറ്റാനായി മുന്പ് പോലീസിനെ സഹായിച്ചിട്ടുണ്ടെന്ന് ഇയാൾ പോലീസിൽ മൊഴി നൽകി. വർഷങ്ങൾക്കു മുന്പ് പെരുന്പാവൂർ ഭാഗത്ത് അറുവുശാലയിലും ജോലി ചെയ്തിരുന്നു. കൊല്ലപ്പെട്ട റോസിലിയുടെ ശരീരത്തിലെ മാംസം ചെത്തിയെടുത്ത ശേഷം കഷണങ്ങളാക്കാൻ ദന്പതികളായ ഭഗവൽ സിംഗിനും ലൈലയ്ക്കും നിർദേശം നൽകിയതും ഇയാളായിരുന്നു. മൃതദേഹങ്ങൾ അറവുശാലയിലേതുപോലെയാണ് വെട്ടിനുറുക്കിയത്. അറവുശാലയിൽ ജോലി ചെയ്തതുകൊണ്ട് രക്തം കാണുന്നതിൽ ഭയമില്ലെന്ന് ഷാഫി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കൊലപ്പെടുത്തിയവരുടെ മാംസം ഭക്ഷിക്കാൻ ഷാഫി പ്രേരിപ്പിച്ചുവെന്ന് ലൈല പോലീസിനോടു പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് വിവരം ലഭിച്ചെങ്കിലും പോലീസിന് തെളിവ് ലഭിച്ചിട്ടില്ല. രണ്ട് തടിക്കഷണത്തിനു മുകളിൽവച്ച് വീട്ടിലെ കത്തിക്കൊണ്ട് മൃതദേഹം വെട്ടിനുറുക്കിയെന്നാണ് ലൈലയും മൊഴി നൽകിയിരിക്കുന്നത്. ഷാഫി ലൈംഗിക വൈകൃതത്തതിന് അടിമയാണെന്ന് കൊച്ചി…
Read More