തൊടുപുഴ: ഓണമെത്താൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ വിപണിയിൽ പച്ചക്കറിവില കുതിച്ചുതുടങ്ങി. ഒാണവിപണിയിൽനിന്നു കൊള്ളലാഭമെടുക്കാൻ ഇതരസംസ്ഥാന ലോബികൾ നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണു പച്ചക്കറി വില ഉയർന്നുതുടങ്ങിയതെന്നാണ് സൂചന. പ്രതികൂല കാലാവസ്ഥ മൂലം പല ഉത്പന്നങ്ങൾക്കും ക്ഷാമം നേരിടുന്നതും വിലക്കയറ്റത്തിനു കാരണമാകുന്നുണ്ട്. എന്നാൽ, വില ഉയർന്നു തുടങ്ങിയിട്ടും അധികൃതർ ഇക്കാര്യത്തിൽ ഇടപെടാൻ മടിച്ചുനിൽക്കുകയാണ്. കാരറ്റും ബീൻസും പൊള്ളിക്കും കാരറ്റിനും ബീൻസിനുമാണ് വിലയിൽ വലിയ കുതിപ്പുണ്ടായത്. കിലോയ്ക്ക് 100 രൂപയാണ് കാരറ്റിനും ബീൻസിനും വില. വള്ളിപ്പയറിനും 60 മുതൽ 80 വരെ വിലയുണ്ട്. പച്ചമുളക് കിലോയ്ക്ക് 80, കോവയ്ക്ക് 70 രൂപയാണ് വില. മുരിങ്ങക്കായ-80, പാവക്ക- 60, തക്കാളി-40, കാബേജ് -50, ബീറ്റ്റൂട്ട് -60, കോളിഫ്ളവർ-60, ഉരുളക്കിഴങ്ങ്- 40, ഉള്ളി- 60, സവാള -25 എന്നിങ്ങനെയാണ് ഉത്പന്നങ്ങളുടെ വിലനിലവാരം. പ്രാദേശിക കൃഷിത്തോട്ടങ്ങളിൽനിന്നു ലഭിക്കുന്ന ചേനയ്ക്ക് കിലോ 50 രൂപയായി ഉയർന്നു. മത്തങ്ങ-30,…
Read MoreCategory: Top News
ഫെയ്സ് ബുക്ക് ലൈവിൽ ഇരുചക്ര വാഹനം ഓടിച്ച് യുവാവ്; ഷാജിപാപ്പൻ എന്ന പിആർ വിഷ്ണുവിന് എട്ടിന്റെ പണികൊടുത്ത് ആർടിഒ
ചെറുതോണി: മൊബൈൽ ഫോണിൽ ഫെയ്സ് ബുക്ക് ലൈവ് ചെയ്ത് ഇരുചക്ര വാഹനം ഓടിച്ച ഇടുക്കി സ്വദേശിയെ ഇടുക്കി മോട്ടോർ വാഹന വകുപ്പ് പിടികൂടി. ഇടുക്കി നായരുപാറ സ്വദേശി പുത്തൻപുരയിൽ പി.ആർ. വിഷ്ണുവിനെയാണ് പിടികൂടിയത്. ഇയാളുടെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. കൂടാതെ ഐഡിടിആർ ട്രെയിനിംഗിനു വിടാനും ഇടുക്കി ആർടിഒ ആർ. രമണൻ ഉത്തരവിട്ടു. ഇത്തരമൊരു സംഭവം സംസ്ഥാനത്തുതന്നെ ആദ്യമാണെന്നും ആർടിഒ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇയാൾ സ്വന്തം എൻഫീൽഡ് മോട്ടോർ ബൈക്കിൽ ഇടുക്കി – തൊടുപുഴ സംസ്ഥാന പാതയിൽ ചെറുതോണിയിൽനിന്നു പൈനാവിലേക്ക് മൊബൈൽ ഫോണിൽ സോഷ്യൽ മീഡിയ ലൈവ് ഇട്ട് വാഹനം ഓടിച്ചത്. ഷാജി പാപ്പൻ എന്ന ഫേസ് ബുക്ക് പേജിലൂടെയാണ് ലൈവ് പുറത്തുവിട്ടത്. ഇതു ശ്രദ്ധയിൽപ്പെട്ട ഇടുക്കി ആർടിഒ ആർ. രമണൻ വിഷ്ണുവിനെ വിളിച്ചുവരുത്തി നടപടി എടുക്കുകയായിരുന്നു.
Read Moreഎയർപോട്ടിൽ നിന്ന് സ്വർണം പുറത്തെത്തിക്കു ന്നതിന് 25000 കമ്മീഷൻ ; വീട്ടിൽ നിന്ന് മൂന്ന് പാസ്പോർട്ടും വാച്ചുകളും ദർഹവും പിടികൂടി; കള്ളക്കടത്ത് സ്വര്‍ണവുമായി പിടിയിലായ കസ്റ്റംസ് സൂപ്രണ്ട് ചില്ലറക്കാരനല്ല…
കോഴിക്കോട്: കള്ളക്കടത്ത് സ്വര്‍ണവുമായി പോലീസ് പിടിയിലായ കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് പി.മുനിയപ്പയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കേസ് സിബിഐ ഏറ്റെടുക്കും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസേന്വഷണം നടത്തും. 320 ഗ്രാം സ്വര്‍ണവുമായി ഇന്നലെയാണ് കരിപ്പൂര്‍ വിമാനത്താവള ടെര്‍മിനലിനു പുറത്തുവച്ച് മുനിയപ്പ പോലീസിന്റെ പിടിയിലായിരുന്നത്. കള്ളക്കടത്തു സ്വര്‍ണം കൈമാറാനായി കാത്തുനില്‍ക്കുന്നതിനിടയിലാണ് തൊണ്ടിസഹിതം ഇയാള്‍ പിടിയിലായത്. കള്ളക്കടത്തിന് കസ്റ്റംസ് സൂപ്രണ്ട് കൂട്ടുനിന്നത് വളരെ ഗൗരവത്തോടെയാണ് േകന്ദ്ര അന്വേഷണ ഏജന്‍സികള്‍ കാണുന്നത്. ഇതിനുമുമ്പും കസ്റ്റംസിലെ ഉദ്യോഗസ്ഥര്‍ കള്ളക്കടത്തു സംഘങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിനു പിടിയിലായിട്ടുണ്ട്. കസ്റ്റംസ് സൂപ്രണ്ടുതന്നെ ഇതിനു േനതൃത്വം കൊടുത്തതാണ് കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. എയര്‍പോര്‍ട്ട് ടെര്‍മിനലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഗള്‍ഫില്‍ നിന്നെത്തിയ ആറ് ലഗേജുകള്‍ ഇയാള്‍ മാര്‍ക്ക് ചെയ്തില്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണത്തിന്റെ ഉടമകളില്‍ നിന്ന് ഇയാള്‍ പണം വാങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് നാലു…
Read Moreഐഇഎൽടിഎസ് പാസാകാതെ കാനഡയിൽ പോകാം! സ്വപ്നസാക്ഷാത്കാരത്തിൽ വീണത് ഇരുന്നൂറോളം ഉദ്യോഗാർഥികൾ; ഒറ്റവാഗ്ദാനത്തിൽ ഡിനോബാബുവിന്റെ പോക്കറ്റിൽ വീണത് കോടികൾ…
മൂവാറ്റുപുഴ: കാനഡയിൽ ജോലി വാഗ്ദാനം നൽകി ഇരുനൂറോളം ഉദ്യോഗാർഥികളിൽനിന്നായി അഞ്ചു കോടി രൂപയോളം തട്ടിയ കേസിലെ മുഖ്യപ്രതി മൂവാറ്റുപുഴയിൽ പിടിയിൽ. കോട്ടയം കുറവിലങ്ങാട് നസ്രത്ത് ഹിൽ കരിക്കുളം ഡിനോ ബാബു സെബാസ്റ്റ്യൻ (31) ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. മൂവാറ്റുപുഴ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പെന്റ ഓവർസീസ് കണ്‍സൽട്ടന്റ് എന്ന സ്ഥാപനത്തിന്റെയും ബ്രിട്ടീഷ് അക്കാഡമി എന്ന സ്ഥാപനത്തിന്റെയും പേരിൽ ഐഇഎൽടിഎസ് പാസാകാതെ കാനഡയിൽ ജോലിക്കുകൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള ഉദ്യോഗാർഥികൾ തട്ടിപ്പിനിരയായി. കേസ് രജിസ്റ്റർ ചെയ്ത ഉടനെ ഒളിവിൽ പോയ പ്രതിയെ എറണാകുളത്തെ ഒളിസങ്കേതത്തിൽനിന്നാണ് മൂവാറ്റുപുഴ ഡിവൈഎസ്പി എസ്. മുഹമ്മദ് റിയാസിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ കെ.എൻ. രാജേഷ്, ക്രൈം സ്ക്വാഡ് എസ്ഐമാരായ കെ.കെ. രാജേഷ്, രാകേഷ്, ഇ.അർ. ഷിബു, എഎസ്ഐ പി.സി. ജയകുമാർ,…
Read Moreപഠനം മെച്ചപ്പെടുത്താൻ ബ്രഹ്മചാരിയായ പൂജാരി വീട്ടിൽ വന്നു പൂജ ചെയ്തു; ദിവസങ്ങൾ നീണ്ട പൂജയിൽ യുവതി പഠിച്ചത് പ്രണയ പാഠം; 52കാരനായ പൂജാരിക്കൊപ്പം ഒളിച്ചോടി 22കാരി; മകളെ ഇനി വേണ്ടെന്ന് രക്ഷിതാക്കൾ
കോട്ടയം: പൂജാരിയായ 52 കാരനൊപ്പം ഒളിച്ചോടിപ്പോയി വിവാഹം ചെയ്ത 22 കാരിയെ ഇനി മകൾ എന്ന നിലയിൽ വേണ്ടെന്ന് മാതാപിതാക്കൾ. കഴിഞ്ഞ ആഴ്ചയാണ് ആലപ്പുഴ മാരാരിക്കുളം സ്വദേശിനിയും, ഗാന്ധിനഗർ സ്റ്റേഷൻ പരിധിയിൽ കുടുംബ സമേതം വാടകയ്ക്ക് താമസിക്കുകയും ചെയ്തിരുന്ന 22 കാരിയെ വീട്ടിൽ നിന്നും കാണാതായത്. കിടങ്ങൂർ സ്വദേശിയും വാരിശേരി കുടയംപടി റോഡ് വക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രത്തിലെ പൂജാരിയുമായിരുന്ന 52 കാരനൊപ്പമാണ് 22കാരിയായി വിദ്യാർഥിനി ഒളിച്ചോടിയത്. പ്ലസ്ടു പഠനത്തിന് ശേഷം കഴിഞ്ഞ നാലു വർഷമായി മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് പോകുകയായിരുന്നു. നാലു വർഷമായിട്ടും പഠനം പൂർത്തികരിക്കുവാൻ കഴിയാതെ വരികയും കൂടെ പഠിച്ചവർ പലരും മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് പാസായി എംബിബിഎസിനു ചേരുകയും ചെയ്തിട്ടും തങ്ങളുടെ മകളുടെ വിദ്യാഭ്യാസം പൂർത്തികരിക്കുവാൻ കഴിയാത്തതിനാൽ മാതാപിതാക്കൾ ദു:ഖിതരായി. തുടർന്ന് ഈ ക്ഷേത്രത്തിലെത്തി പൂജാരിയെ കാണുകയും പിന്നീടു ഇയാളെ ഇവരുടെ…
Read Moreമലയാളികളെ മയക്കാൻ മായപ്പാൽ..! കൃത്രിമപ്പാൽ നിർമാണത്തിനു യൂറിയ മുതൽ വൈറ്റ്നർ വരെ..! ഓണവിപണി ലക്ഷമിട്ട് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ഒഴുകുന്നത് കൃത്രിമ പാൽ
എം.വി. വസന്ത് പാലക്കാട്: പാൽ വ്യവസായത്തിന്റെ ഏറ്റവും ഭീകരമുഖമാണു കൃത്രിമപ്പാൽ. ചേരുവകൾ കേട്ടാൽ ഞെട്ടിപ്പോകും- രാസവളമായ യൂറിയ, വെജിറ്റബിൾ ഓയിൽ, ബംഗളൂരുവിൽനിന്നെത്തിക്കുന്ന ഗുണനിലവാരം കുറഞ്ഞ പാൽപ്പൊടി, ടൂത്ത് പേസ്റ്റിൽ ഉപയോഗിക്കുന്ന വൈറ്റ്നർ, കൃത്രിമ കഞ്ഞിപ്പശ (സ്റ്റാർച്ച്) എന്നിവ! തമിഴ്നാട്ടിലെ ഈറോഡ്, ധർമപുരി, സേലം എന്നിവിടങ്ങളിലെ സ്വകാര്യ പ്ലാന്റുകൾ ഭൂരിഭാഗവും ഇത്തരം കൃത്രിമപ്പാൽ നിർമാണ കേന്ദ്രങ്ങളാണ്. കേരളത്തിലെ ചില സ്വകാര്യ കന്പനികളിലേക്കു പാലെത്തുന്നതും തമിഴ്നാട്ടിലെ ഇത്തരം കേന്ദ്രങ്ങളിൽനിന്നാണ്. ഇതിന്റെ ഗുണനിലവാരം പരിശോധിക്കാൻപോലും സംസ്ഥാനത്തെ ചെക്പോസ്റ്റുകളിലെ സംവിധാനം പര്യാപ്തമല്ല. വളരെ വിലക്കുറവിൽ അവിടെനിന്നു ലഭിക്കുന്ന കൃത്രിമപ്പാൽ മിൽമയുടെ വിലയ്ക്കാണ് ഇവിടെ വിറ്റഴിച്ചുവരുന്നത്.“മറിമായ’പ്പാലും വ്യാപകംകൃത്രിമപ്പാലിൽ സന്പൂർണ കൃത്രിമമാണെങ്കിൽ മായപ്പാലിൽ മായക്കൂട്ടിന്റെ മറിമായമാണ്. യഥാർഥ പാലിൽ മായംചേർത്തു പാലിന്റെ അളവുകൂട്ടുന്ന തന്ത്രമാണിത്. പാൽക്ഷാമം എത്ര രൂക്ഷമായാലും ആവശ്യാനുസരണം പാലെത്തിക്കാൻ കന്പനികൾ ആശ്രയിക്കുന്നതു മായപ്പാലിനെയാണ്. എളുപ്പത്തിൽ പാലുണ്ടാക്കാമെന്നതും അധിക വൈദഗ്ധ്യം ആവശ്യമില്ലെന്നതും മായപ്പാലിന്റെ…
Read Moreവാടകയ്ക്ക് താമസത്തിനെത്തി ശ്രീകോവിലിന് മുന്നിലെ ആമവിളക്ക് മോഷ്ടിച്ചു മുങ്ങി;1ലക്ഷം രൂപയുടെ വിളക്ക് പന്ത്രണ്ടായിരം രൂപയ്ക്ക് ആക്രിക്കടയിൽ വിറ്റു; മണിക്കൂറുകൾക്കുള്ളി ൽ കള്ളൻമാർ വലയിലായതിങ്ങനെ…
കൊല്ലം: മോഷണം നടന്ന് മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടി .കൊല്ലം ശക്തികുളങ്ങര വെൻകുളങ്ങര സ്ക്കൂളിന് സമീപത്തെ ക്ഷേത്രത്തിൽ ഒരു ലക്ഷം രൂപ വിലമതിക്കുന്ന ആമ വിളക്ക് മോഷ്ടിച്ച കേസിലെ രണ്ട് പ്രതികളെയാണ് ശക്തികുളങ്ങര പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് ശക്തികുളങ്ങര കുളക്കുടി ഭന്ദ്രാദേവി ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്ര ശ്രീകോവിലിന് മുന്നിൽ സ്ഥാപിച്ചിരുന്ന ആമ വിളക്കാണ് മോഷണം പോയത്. മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് മണിക്കൂറുകൾക്കകം കസ്റ്റഡിയിലെടുത്തു.ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വൈഷ്ണവ്(18) ,ശക്തികുളങ്ങര സ്വദേശി അജിത് (40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചു. മോഷണം നടന്ന ക്ഷേത്രത്തിന് സമീപം സിസിടിവി കാമറകൾ ഇല്ലായിരുന്നു. ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറകൾ പരിശോധിച്ച് സംശയം തോന്നിയവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിൽ നിന്നുമാണ് പ്രതികളെ പിടികൂടാൻ…
Read Moreതേനൂറുന്ന വാക്കുകൾകൊണ്ട് യുവാക്കളെ വീഴ്ത്തും; ഒന്നു കാണണമെന്ന ആഗ്രഹത്തിൽ ലോഡ്ജിലേക്ക് വിളിച്ചു വരുത്തും; വലയിൽ വീണ യുവാവിന് ലക്ഷങ്ങളുടെ നഷ്ടവും ശാരീരിക മർദനവും
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെ പ്രണയം നടിച്ച് ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മർദിച്ചവശനാക്കി പണവും സ്വർണവും കവർന്ന കൊല്ലം സ്വദേശിനിക്കായി എറണാകുളം സെൻട്രൽ പോലീസ് അന്വേഷണം ആരംഭിച്ചു. വൈക്കം സ്വദേശിയായ 34 കാരനെ യുവതി മൂന്നു സുഹൃത്തുക്കളുടെ സഹായത്തോടെ ഹണിട്രാപ്പിന് ഇരയാക്കിയത്. ക്രൂര മർദനംസോഷ്യൽ മീഡിയയിലൂടെയാണ് യുവാവ് ഇവരുമായി പരിചയത്തിലായത്. തുടർന്ന് ഫോണ്‍ വിളിയായി. കഴിഞ്ഞ എട്ടിന് എറണാകുളം ജനറൽ ആശുപത്രിക്ക് സമീപത്തെ ലോഡ്ജിലേക്ക് യുവതി ഇയാളെ വിളിച്ചുവരുത്തി. 205-ാം നന്പർ മുറിയിലെത്തിയ യുവാവിനെ യുവതിയും സുഹൃത്തുക്കളും ചേർന്ന് കസേരയിൽ കെട്ടിയിട്ട് വായിൽ തുണിതിരുകി ക്രൂരമായി മർദ്ദിച്ചു. തുടർന്ന് ഒന്നേകാൽ പവന്റെ മാലയും ഒരുപവന്റെ ചെയിനും മോതിരവും 20,000 രൂപയുടെ ഫോണും പഴ്സിൽ നിന്ന് 5,000 രൂപയും കൈക്കലാക്കി. ബാങ്ക് അക്കൗണ്ടിൽ നിന്ന് 15,000 രൂപ മൊബൈൽആപ്പ് വഴി ഇവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിച്ചശേഷം പ്രതികൾ മുങ്ങുകയായിരുന്നു.…
Read Moreട്രെയിൻ തട്ടി മരിച്ച മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം; ശ്രീരാജിന്റേത് ആത്മഹത്യയെന്ന് പുന്നപ്ര പോലീസ്; ജന്മദിനാഘോഷ ത്തിനിടെ ഉണ്ടായ വാക്കേറ്റത്തിന് ശേഷം സംഭവിച്ചതെന്ത്?
അമ്പലപ്പുഴ: യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. ദുരൂഹതയെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പുന്നപ്ര പുതുവൽ ബൈജുവിന്റെയും സരിതയുടെയും മകൻ ശ്രീരാജാണ് (നന്ദു-20) ഞായറാഴ്ച രാത്രി 8.10ന് വണ്ടാനം ശിശുവിഹാറിനു പടിഞ്ഞാറ് റെയിൽവേ ട്രാക്കിനു സമീപം കുറ്റിക്കാട്ടിൽ മരിച്ചനിലയിൽ കണ്ടത്. വൈകിട്ട് ആറു മുതലാണ് യുവാവിനെ കാണാതായത്. തുടർന്നുള്ള തെരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. അയൽവീട്ടിലെ ജന്മദിനാഘോഷ ചടങ്ങിൽ പങ്കെടുത്തതിനുശേഷം സുഹൃത്തുക്കളിലെ ചിലരുമായി വാക്കേറ്റം ഉണ്ടായിയിരുന്നു. ഇതേത്തുടർന്ന് വൈകിട്ടോടെ പൂമീൻപൊഴിക്കു സമീപത്തുവച്ച് ഇരുകൂട്ടർ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിന്റെ വക്കിലെത്തിയതായി ബന്ധുക്കൾ പറയുന്നു. ഇതിനുശേഷമാണ് റെയിൽവേ ട്രാക്കിനു സമീപം മൃതദേഹം കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി പിതാവ് ബൈജു പുന്നപ്ര പോലീസിനു പരാതി നൽകി. സംശയമുള്ളവരുടെ പേരെടുത്ത് പറയുന്നുണ്ടെങ്കിലും അവരെ ചോദ്യം ചെയ്യാൻ പോലീസ് തയാറായിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. അതേസമയം ശ്രീരാജിന്റേത് ആത്മഹത്യയാണെന്നാണ് പുന്നപ്ര പോലീസ് പറയുന്നത്.…
Read Moreമുറിയില്‍ സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നതിന്റെ സൂചനകൾ; സജീവും അര്‍ഷാദും ലഹരി ഉപയോഗിച്ചിരുന്നു; ഇടപാടുകളെക്കുറിച്ചുള്ള തർക്കമാകാം ക്രൂരമായ കൊലയ്ക്ക് പിന്നിലെന്ന് പോലീസ്
കൊച്ചി/കാസർഗോഡ്: കൊച്ചി കാക്കനാട്ടെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഒപ്പം താമസിച്ചിരുന്ന യുവാവ് കാസർഗോട്ട് പിടിയില്‍. മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണ (22) യെ കൊലപ്പെടുത്തിയ കേസിൽ കോഴിക്കോട് ഇരിങ്ങൽ സ്വദേശി അർഷാദിനെ (27) യാണ് മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പിടികൂടിയത്. അർഷാദിന് യാത്രാസൗകര്യമൊരുക്കിയതിന് കോഴിക്കോട് സ്വദേശി അശ്വന്തിനെയും (23) പിടികൂടി.ഇൻഫോപാർക്കിനു സമീപം ഇടച്ചിറ ഒക്സോണിയ ഫ്ലാറ്റിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സജീവ് കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസത്തോളം പഴക്കമുള്ള മൃതദേഹം പുതപ്പും മറ്റും ഉപയോഗിച്ച് കെട്ടിമറച്ച് ഫ്ലാറ്റിലെ പൈപ്പ് ഡക്ടിൽ ഒളിപ്പിച്ചനിലയിലായിരുന്നു. കൊലപാതകത്തിനുശേഷം ഒളിവിൽ പോയ അർഷാദ് കർണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് കാസർഗോഡ് പോലീസിന്റെ പിടിയിലായത്. മൊബൈൽ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് ഇയാളിലേക്ക് പോലീസെത്തിയത്. കോഴിക്കോട് രാമനാട്ടുകരയിലായിരുന്നു അര്‍ഷാദിന്റെ മൊബൈൽ ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷൻ. പ്രതികളിൽനിന്ന് 1560 ഗ്രാം കഞ്ചാവ്,…
Read More