തമിഴ്നാട്ടില്‍ സ്ഥാപിച്ച 600ല്‍ അധികം മൊബൈല്‍ ഫോണ്‍ ടവറുകള്‍ ഇപ്പോള്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. മുംബൈ ആസ്ഥാനമായുള്ള ജി.ടി.എല്‍. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനി സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ടവറുകളാണ് അപ്രത്യക്ഷമായിരിക്കുന്നത്. പ്രവര്‍ത്തനരഹിതമായിരുന്ന ടവറുകള്‍ കള്ളന്മാര് അഴിച്ചെടുത്ത് കൊണ്ടുപോയെന്നാണ് കമ്പനിയുടെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മൊബൈല്‍ ഫോണ്‍ ടവറുകള്‍ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്ന ജി.ടി.എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആറായിരത്തിലേറെ ടവറുകളാണ് തമിഴ്നാട്ടില്‍ മാത്രം സ്ഥാപിച്ചിരുന്നത്. ചെന്നൈയില്‍ കമ്പനിയുടെ റീജണല്‍ ഓഫീസും പ്രവര്‍ത്തിച്ചിരുന്നു. 2018-ല്‍ ഭീമമായ നഷ്ടത്തെത്തുടര്‍ന്ന് കമ്പനി സേവനം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ ടവറുകളുടെ പ്രവര്‍ത്തനവും നിലച്ചു. പ്രവര്‍ത്തനരഹിതമായിരുന്നെങ്കിലും നേരത്തെ സ്ഥാപിച്ച ടവറുകളെല്ലാം കമ്പനി നിരീക്ഷിച്ചിരുന്നു. എന്നാല്‍ കോവിഡ് ലോക്ഡൗണ്‍ കാരണം ഇത് മുടങ്ങി. അടുത്തിടെ ഈറോഡില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ ടവര്‍ പരിശോധിക്കാന്‍ എത്തിയപ്പോഴാണ് ടവര്‍ അപ്രത്യക്ഷമായിരിക്കുന്നത് കമ്പനി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കമ്പനി…
Read MoreCategory: Top News
വീട്ടുവേലയ്ക്കെത്തിയ യുവതിയെ സമ്മർദ്ദത്തിനടിമപ്പെടുത്തിയും സാമ്പത്തിക ചൂഷണം നടത്തിയും പീഡനം; എഴുപത്തിരണ്ടുകാരൻ കെ.കെ ജോർജ് ഇനി അഴിയെണ്ണും…
കോട്ടയം: പുനലൂർ സ്വദേശിനിയായ യുവതിയെ വീട്ടുവേലയ്ക്കായി വിളിച്ചുവരുത്തി പ്രലോഭിപ്പിച്ച് ബലാൽസംഗം ചെയ്ത കേസിലെ പ്രതിക്ക് പത്തു വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം വേളൂർ മാണിക്കുന്നംഭാഗത്ത് കുരിക്കാശേരിൽ വീട്ടിൽ കെ.കെ. ജോർജ് (വയസ്-72) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. കോട്ടയം ഒന്നാം അഡീഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതി ജഡ്ജി കെ.എൻ. സുജിത്ത് വിധി പ്രസ്താവിച്ചു. അതിജീവിതയെ ചതിച്ചും വഞ്ചിച്ചും സമ്മർദ്ദത്തിനടിമപ്പെടുത്തിയും സാന്പത്തിക ചൂഷണം നടത്തിയുമാണ് പ്രതി പീഡനത്തിനിരയാക്കിയിട്ടുള്ളതെന്ന് കോടതി കണ്ടെത്തി. പിഴ ഈടാക്കുന്നതിൽ രണ്ടു ലക്ഷം രൂപ ഇരയ്ക്ക് നഷ്്ടപരിഹാരമായി നൽകുന്നതിനും കോടതി നിർദ്ദേശിച്ചു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടറായിരുന്ന സക്കറിയ മാത്യുവും തുടർന്നു ഗിരീഷ് പി. സാരഥിയും അന്വേഷണം പൂർത്തീകരിച്ചു കുറ്റപത്രം നൽകിയ കേസിൽ പ്രോസിക്യൂഷനു വേണ്ടി അഭിഭാഷകനായ സതീഷ് ആർ. നായർ ഹാജരായി.
Read Moreകേക്ക് കേക്ക്… സന്തോഷം പങ്കിടാൻ മുറിക്കുന്ന കേക്കുകൾ പഴക്കം ചെന്നത്; പാക്കിംഗ് കവറുകൾ മാറ്റി മാറ്റി കടകളിലേക്ക് വീണ്ടും വീണ്ടുമെത്തുന്നു; പ്ലംകേക്കിന്റെ പഴക്കം കേട്ടാൽ ഞെട്ടും….
വടക്കഞ്ചേരി: കേക്കിനോടു അമിത പ്രണയം കാണിക്കുന്നവർക്കു ജാഗ്രതാ മുന്നറിയിപ്പ്. ഒന്നോ രണ്ടോ ആഴ്ചകൊണ്ട് കേടുവരുന്ന പ്ലം കേക്ക് രണ്ടു വർഷത്തിലേറെയായിട്ടും യാതൊരു കുഴപ്പവുമില്ല..! തനി ഫ്രഷ് ഐറ്റം പോലെ പാക്കറ്റിനുള്ളിരിക്കുന്നു. പുതിയതു പോലുള്ള മണവുമുണ്ട്. ബേക്കറികളിലും മറ്റു കടകളിലും പാക്ക് ചെയ്തു സൂക്ഷിക്കുന്ന കേക്കുകളിൽ ഒന്നാണ് ഇത്. ഉണ്ടാക്കിയ തീയതിയും കാലാവധി കഴിയുന്ന തീയതിയും നോക്കാത്തവരാണെങ്കിൽ ഇതെല്ലാം വാങ്ങിക്കൊണ്ടു പോകും. ഓവനിൽ നിന്നും ഇന്നലെ ഇറക്കിയതാണെന്ന് പറഞ്ഞ് കടക്കാർ ഉപഭോക്താക്കളെ വഞ്ചിക്കും. എല്ലാം കൃത്യമായി നോക്കി വാങ്ങുന്നവരെ കബളിപ്പിക്കാനും വഴികളുണ്ട്. ചെലവാകാതെ കടകളിൽ വർഷങ്ങളോളം ഇരിക്കുന്ന കേക്ക് പാക്കറ്റുകൾ നിർമാണ കന്പനികൾ തന്നെ തിരിച്ചു കൊണ്ടുപോകും. പാക്കിംഗ് കവർ മാത്രം മാറ്റി ഉണ്ടാക്കിയ വർഷവും കാലാവധി തീരുന്ന തീയതിയും മാറ്റിയെഴുതി വീണ്ടും വർഷങ്ങൾ പഴക്കമുള്ള കേക്കുകൾ തന്നെ തിരിച്ചു കൊണ്ടുവരും. വർഷങ്ങൾ പലതു പിന്നിട്ടിട്ടും കേക്ക് കേടുവരാതെ…
Read Moreമുഖ്യമന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും കൂണുകൾ പോലെ ഫ്ളക്സ് ബോർഡുകൾ; ഫ്ളക്സ് വിപ്ലവം അതിരുകടന്നപ്പോൾ ബോർഡുകൾ “അതിരുകടത്തി’ പോലീസ്
വിഴിഞ്ഞം: കാഞ്ഞിരംകുളത്ത് രാഷ്ട്രീയ പാർട്ടികളുടെ ഫ്ലക്സ് വിപ്ലവം അതിരുകടന്നു. ഫ്ലക്സ് ബോർഡിനെ ചൊല്ലി പാർട്ടികൾ തമ്മിൽ തർക്കത്തിലെത്തിയത് സംഘർഷത്തിന്റെ വക്കിൽ എത്തിയതോടെ നടപടിയുമായി പോലീസും പഞ്ചായത്തധികൃതരും രംഗത്തിറങ്ങി. ബോർഡുകളെല്ലാം പോലീസ് തന്നെ നീക്കം ചെയ്യുകയും ചെയ്തു.എൽഡിഎഫും യുഡിഎഫും മുഖ്യമന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഫ്ലക്സ് ബോർഡുകൾ വച്ചു തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ജംഗ്ഷനിലും മറ്റും വിവിധ നേതാക്കളുടെ അശ്ലീല കാർട്ടൂണുകൾ അടങ്ങിയ ബോർഡുകളും സ്ഥലത്തു സ്ഥാപിച്ചതോടെ പ്രശ്നം രൂക്ഷമായി. പാർട്ടി പ്രവർത്തകർ ചേരിതിരിഞ്ഞ് തർക്കമായതോടെ ബോർഡുകൾ എത്രയും വേഗം നീക്കണമെന്നു കാഞ്ഞിരംകുളം പോലീസ് ഇരുപാർട്ടി നേതാക്കൾക്കും നിർദേശം നൽകിയെങ്കിലും ആരും ചെവി കൊണ്ടില്ല. ഇതിനിടയിൽ ചൊവ്വാഴ്ച രാത്രിയിൽ കൂറ്റൻ ബോർഡുകളിൽ ഒന്ന് സാമൂഹ്യ വിരുദ്ധർ തകർത്തതോടെ തർക്കങ്ങൾ സംഘർഷത്തിന്റെ വക്കിലെത്തി. അതിനിടെ, ബോർഡ് തകർത്തതിനെതിരെ എൽഡിഎഫ് ഇന്നലെ വൈകുന്നേരം പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.ബോർഡ് നശിപ്പിച്ചതിനെതിരെ പ രാതിയുമായി…
Read Moreറെനീഷിക്കയെ എനിക്ക് മാത്രമായി വേണം, നീ ഒഴിഞ്ഞുപോകണം; നജ്ലയും മക്കളും ആത്മഹത്യ ചെയ്യുന്നതിന് തലേദിവസുമെത്തി ഷഹാന ഭീഷണിപ്പെടുത്തി
ആലപ്പുഴ: പോലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ യുവതിയുടെ ഭർത്താവ് റെനീസിന്റെ കാമുകി അറസ്റ്റിൽ. ആലപ്പുഴ നഗരസഭ ലജ്നത്ത് വാർഡ് ഷാമിറ മൻസിലിൽ ഷഹാന (24)യെയാണ് ഡിസിആർബി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിന് അറസ്റ്റ് ചെയ്തത്. സിവിൽ പോലീസ് ഓഫീസറായിരുന്ന റെനീസിനെ വിവാഹം കഴിക്കാനായി ഭാര്യ നജ്ലയും മക്കളും ഒഴിഞ്ഞു പോകണമെന്നതായിരുന്നു ഷഹാനയുടെ ആവശ്യം. അല്ലെങ്കിൽ ഭാര്യയായി ഇവർക്കൊപ്പം വന്ന് താമസിക്കുമെന്ന് നജ്ലയെ ഭീഷണിപ്പെടുത്തി. ആറു മാസം മുന്‍പും നജ്ലയും മക്കളും മരിക്കുന്നതിനു തലേദിവസവും ഈ ആവശ്യമുന്നയിച്ച് ഷഹാന ക്വാട്ടേഴ്സിലെത്തി ഭീഷണി മുഴക്കിയതായി പോലീസ് പറഞ്ഞു. ഈ മനോവിഷമത്തിലാണ് നജ്ലകുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഷഹാനയെ റിമാൻഡ് ചെയ്തു. ആലപ്പുഴ കുന്നുംപുറത്തുള്ള എആർ ക്യാമ്പിലെ പോലീസ് ക്വാട്ടേഴ്സിലായിരുന്നു റെനീസും കുടുംബവും താമസിച്ചത്. വണ്ടാനം മെഡിക്കൽ കോളജ് ഔട്ട് പോസ്റ്റിലായിരുന്നു…
Read Moreവനിതാ നേതാവിന്റെ മാല പൊട്ടിച്ച സൈനികൻ അറസ്റ്റിൽ; പ്രതി അവധിക്കെത്തി ലോഡ്ജിൽ ഒരു സ്ത്രീയോടൊപ്പം താമസിച്ചു വരവേയാണ് മോഷണം;ചോദ്യം ചെയ്യലിൽ ഷാജിക്ക് പറയാൻ മറ്റൊരു മോഷണ കഥയും
ഇരിട്ടി: വാടകയ്ക്കെടുത്ത കാറിലെത്തി വള്ളിത്തോട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും റിട്ട. കായികാധ്യാപികയുമായ ഫിലോമിന കക്കട്ടിലിന്റെ സ്വര്‍ണമാല പൊട്ടിച്ച സംഭവത്തില്‍ സൈനികനെ ഇരിട്ടി സിഐ കെ.ജെ. ബിനോയിയും സംഘവും അറസ്റ്റ് ചെയ്തു. ഉളിക്കല്‍ കേയാപറമ്പിലെ പരുന്ത്മലയില് സെബാസ്റ്റ്യന്‍ ഷാജി (27) യെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് 12.45ന് കിളിയന്തറക്ക് സമീപമുള്ള ഫിലോമിന ടീച്ചറിന്റെ വീടിന് സമീപം റോഡില്‍ കാര്‍ നിർത്തി സെബാസ്റ്റ്യൻ ഷാജി ഒരു മേല്‍വിലാസം അന്വേഷിക്കുകയും ടീച്ചര്‍ വളരെ അടുത്ത് നിന്ന് സംസാരിക്കുകയും ചെയ്തു. ഇതിനിടയില്‍ കഴുത്തില്‍ കിടക്കുന്ന സ്വര്‍ണമാല കൈകൊണ്ട് പിടിച്ച് പറിച്ചു. ആരോഗ്യവതിയായ ടീച്ചറുമായുള്ള പിടിവലിക്കിടയില്‍ അഞ്ച് പവന്റെ മാല പൂര്‍ണമായും ടീച്ചറുടെ കൈവശം ഇരുന്നു. ഒരു പവനുള്ള സ്വര്‍ണക്കുരിശ് പ്രതിയുടെ കൈവശവുമായി. ടീച്ചര്‍ ബഹളം വെച്ചപ്പോഴേക്കും പ്രതി കാറില്‍ വള്ളിത്തോട് ഭാഗത്തേക്ക് ഓടിച്ച് പോയി. ഉടന്‍തന്നെ സിഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം…
Read Moreറെനീസും യുവതിയും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു..! പോലീസ് ക്വാട്ടേഴ്സിൽ യുവതിയും മക്കളും മരിച്ച സംഭവം; ഭർത്താവിന്റെ ‘ഗേൾഫ്രണ്ട്’ അറസ്റ്റിൽ
ആലപ്പുഴ: പോലീസ് ക്വാട്ടേഴ്സില്‍ മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് റെനീസിന്റെ സുഹൃത്തായ യുവതി അറസ്റ്റില്‍. പോലീസ് ഉദ്യോഗസ്ഥന് റെനീസിന്റെ സുഹൃത്ത് ഷഹാനയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണകുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്. കേസില്‍ കഴിഞ്ഞ ദിവസം ഷഹാനയെ പ്രതി ചേര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. റെനീസും യുവതിയും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷണത്തിൽ പോലീസിന് വ്യക്തമായിട്ടുണ്ട്. ആലപ്പുഴ കുന്നുംപുറത്തുള്ള എആർ ക്യാമ്പിലെ പോലീസ് ക്വാട്ടേഴ്സിലായിരുന്നു റെനീസും കുടുംബവും താമസിച്ചത്. വണ്ടാനം മെഡിക്കൽ കോളജ് ഔട്ട് പോസ്റ്റിലായിരുന്നു റെനീസിന് ജോലി. സംഭവ ദിവസത്തിന് തലേന്ന് രാത്രി എട്ടിന് ജോലിക്ക് പോയ റെനീസ് രാവിലെ തിരികെ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം നജ്ല ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒന്നരവയസുള്ള മലാലയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മകൻ…
Read Moreമരണത്തിന് കാരണക്കാർ ഇവർ..! ആറ്റിങ്ങലിൽ അച്ഛനും മകനും മരിച്ച സംഭവത്തിൽ വെളിപ്പെടുത്തൽ; അഞ്ച് പേരുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ ടാങ്കർ ലോറിയിൽ കാർ ഇടിച്ച് അച്ഛനും മകനും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിക്കുന്നതിന് മുൻപ് പ്രകാശ് ദേവരാജൻ തന്റെയും മകന്റെയും മരണത്തിന് കാരണക്കാരായവരെന്ന് സൂചിപ്പിച്ച് അഞ്ച് പേരുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ഉണ്ണി പ്ലാവിലായ, പ്രസന്ന ജയൻ, അനീഷ്, മുനീർ എന്നിവരുടെ പേരും ചിത്രവുമാണ് പുറത്തുവിട്ടത്. ഈ കൂട്ടത്തിലുള്ള ഒരു സ്ത്രീയുടെ പേര് വ്യക്തമല്ല. എന്റെയും എന്റെ മക്കളുടെയും മരണത്തിന് കാരണക്കാരായ ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങി നൽകണമെന്ന് അപേക്ഷിക്കുന്നുവെന്ന് പ്രകാശ് ദേവരാജ് ഫേസ്ബുക്കിൽ പങ്കുവച്ചു. നെടുമങ്ങാട് കരിപ്പൂർ മല്ലമ്പരക്കോണത്ത് പ്രകാശ് ദേവരാജനും (50) മകൻ ശിവദേവും (12) ആണ് മരിച്ചത്. അപകടത്തിനു മുന്‍പായി സമൂഹമാധ്യമങ്ങളിൽ പ്രകാശ് ദേവരാജൻ പോസ്റ്റിട്ടിരുന്നു. കാറിനുള്ളിൽ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ ടാങ്കർ ലോറിയിൽ എതിർ…
Read Moreപെണ്‍കുട്ടിക്കെതിരെ ഗോസിപ്പ് വന്നാല്‍ അത് സത്യം, നിങ്ങള്‍ക്കൊക്കെ ഒന്ന് പക്വത വച്ചുകൂടെ നാഗചൈതന്യ-ശോഭിത പ്രണയവാര്‍ത്ത; പ്രതികരണവുമായി സമാന്ത
തെലുങ്ക് നടന് നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്ന് തെലുങ്ക് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെ പ്രതികരണവുമായി നാഗചൈതന്യയുടെ മുന്‍ ഭാര്യയും നടിയുമായ സമാന്ത. മുന്‍ ഭര്‍ത്താവിനെതിരെ ഗോസിപ്പ് ഉണ്ടാക്കലല്ല തന്റെ പണിയെന്ന് സമാന്ത ട്വിറ്ററിലൂടെ പ്രതികരിച്ചു. പെണ്‍കുട്ടിക്കെതിരെ ഗോസിപ്പ് വന്നാല്‍ അത് സത്യം. ആണ്‍കുട്ടിക്കെതിരെ വന്നാല്‍ അത് പെണ്‍കുട്ടി ഉണ്ടാക്കിയത്, ഒന്ന് പക്വത വെച്ചുകൂടേ? ആദ്യം നിങ്ങള്‍ നിങ്ങളുടെ ജോലിയും കുടുംബവും നോക്കൂ”. എന്നാണ് സമാന്ത കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. നടന്റെ പ്രതിച്ഛായ തകര്‍ക്കാനായി സമാന്തയുടെ പിആര്‍ ടീം ആണ് ഈ വാര്‍ത്ത പുറത്തുവിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2017 ഒക്ടോബറിലായിരുന്നു സമാന്തയും നാഗ ചൈതന്യയും വിവാഹിതരായത്. നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറിലാണ് ഇരുവരും വേര്‍പിരിഞ്ഞത്. പിങ്ക് വില്ല എന്ന ബോളിവുഡ് മാധ്യമത്തിലാണ് ശോഭത ധൂലിപാലയും നാഗചൈതന്യയും പ്രണയത്തിലാണെന്ന വാര്‍ത്ത ആദ്യം വരുന്നത്.
Read Moreകേസിൽനിന്ന് പിൻമാറിയാൽ ലക്ഷങ്ങൾ..! പരാതി നൽകിയ യുവതിക്ക് ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് വാട്സ്ആപ്പ് കോൾ; മനുഷ്യക്കടത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കൊച്ചി: കുവൈറ്റിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ പരാതി നൽകിയ ഫോർട്ടുകൊച്ചി സ്വദേശിയായ യുവതിക്ക് ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് വാട്സ്ആപ്പ് കോളുകൾ. കേസിൽനിന്ന് പിൻമാറിയാൽ ലക്ഷങ്ങൾ നൽകാമെന്നു പറഞ്ഞാണ് കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി യുവതിയുടെ നന്പറിലേക്ക് കോളുകൾ എത്തുന്നത്. യുവതിയുടെ കുടുംബം ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ട്. അതേസമയം മനുഷ്യക്കടത്തിൽനിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ തൃക്കാക്കര സ്വദേശിനി ഇന്നലെ എറണാകുളം സൗത്ത് പോലീസിൽ പരാതി നൽകി. കഴിക്കാൻ കൊടുത്തിരുന്നത് ഒരു കുബൂസ് മാത്രം കുവൈത്തിലെ തടങ്കലിൽ നിന്ന് രക്ഷപ്പെട്ട് മാർച്ച് നാലിന് കൊച്ചിയിലെത്തിയ ഫോർട്ടുകൊച്ചി സ്വദേശിനി നേരിട്ടത് കൊടിയ പീഡനം. കുട്ടിയെ നോക്കാൻ എന്നു പറഞ്ഞാണ് ഇവരെ അറസ്റ്റിലായ അജുമോന്റെ നേതൃത്വത്തിൽ കുവൈറ്റിലേക്ക് കയറ്റിവിട്ടത്. 60,000 രൂപയാണ് ശന്പളം വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ മനുഷ്യക്കടത്തിന്റെ ആസൂത്രകനായ മജീദ് (എം.കെ. ഗസാലി) ഇവരെ മൂന്നരലക്ഷം രൂപയ്ക്ക് ഒരു അറബി കുടുംബത്തിന് വിറ്റതായി…
Read More