എസ്ഡിപിഐയുടെ ഫ്ളക്സ് കീറിയെന്നാരോപിച്ച് ബാലുശ്ശേരി പാലോളിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. മര്‍ദനത്തിന് ശേഷം പോലീസെത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. പോലീസിനോടും ഫ്ളക്സ് കീറിപ്പോയെന്ന് കുറ്റസമ്മതം നടത്തുന്ന ജിഷ്ണുരാജിനെ പോലീസുകാര്‍ക്ക് മുമ്പിലിട്ടും മര്‍ദിക്കുന്നുണ്ട്. പോലീസിനോട് കയര്‍ക്കുന്നതും പോലീസിന് മുന്നിലിട്ട് അസഭ്യം പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. ജിഷ്ണുവിന്റെ കയ്യില്‍നിന്ന് പിടിച്ചെടുത്ത വടിവാള്‍ പോലീസിന്റെ മുന്നില്‍വച്ച് നിര്‍ബന്ധിച്ച് പിടിപ്പിക്കാനും ഫോട്ടോയെടുക്കാനും ആവശ്യപ്പെടുന്നുണ്ട്. പോലീസ് ഇത് അനുവദിക്കാതിരുന്നതോടെ തെറിവിളിക്കുകയും പോലീസിനോട് കയര്‍ക്കുന്നതുമാണ് രണ്ടാമതായി പുറത്തുവന്ന വീഡിയോയിലുള്ളത്. വ്യാഴാഴ്ചയാണ് ജിഷ്ണുവിനെ ആള്‍ക്കൂട്ട വിചാരണ ചെയ്ത് മര്‍ദിച്ച ശേഷം വടിവാള്‍ പിടിച്ച് കുറ്റസമ്മതം നടത്തിക്കുന്ന വീഡിയോ പുറത്തുവന്നത്. ഇത് നിര്‍ബന്ധിച്ച് പിടിപ്പിച്ചതാണെന്നും കുറ്റസമ്മതം നടത്തിച്ചതാണെന്നും ജിഷ്ണു പിന്നീട് പറഞ്ഞിരുന്നു. സംഭവത്തില്‍ 30 പേര്‍ക്കെതിരേ കേസെടുത്തിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ഡി.വൈ.എഫ്.ഐ. തൃക്കുറ്റിശ്ശേരി നോര്‍ത്ത് യൂണിറ്റ് സെക്രട്ടറിയാണ് ജിഷ്ണുരാജ്.…
Read MoreCategory: Top News
സിപിഎം നേതാവിന് ആള്‍ക്കൂട്ട മര്‍ദനം; അഞ്ചുപേര്‍ കസ്റ്റഡിയില്‍; വാള് കൈയില്‍ പിടിപ്പിച്ചു, രണ്ടു മണിക്കൂറോളം മര്‍ദിച്ചു ;നടന്നത് ക്രൂരമര്‍ദനമെന്ന് പോലീസ്; മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു
സ്വന്തം ലേഖകന്‍ കോഴിക്കോട്: സിപിഎം നേതാവ് ജിഷ്ണുവിനെ രണ്ടു മണിക്കൂറോളം ക്രൂരമായി മര്‍ദിച്ച് അവശനാക്കിയ സംഭവത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. തിരുവോട് സ്വദേശികളായ മുഹമ്മദ് സാലി, മുഹമ്മദ് ഇജാസ്, നജാരിഫ്, റിയാസ്, ഹാരിസ് എന്നിവരാണ് പിടിയിലായത്. ക്രൂരമായി മര്‍ദിച്ചശേഷം വാള് കൈയില്‍ പിടിപ്പിച്ച് ഇതെല്ലാം ചെയ്തത് സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണെന്ന് പറയിപ്പിച്ച് വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുകയായിരുന്നു. കേസെടുത്തുസംഭവത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് വ്യക്തമായിട്ടുണ്ട്. 29 പേര്‍ക്കെതിരേ ജാമ്യ മില്ലാവകുപ്പുപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. സിപിഎമ്മും ഡിവൈഎഫ്ഐയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പോലീസ് അന്വേഷണം ദ്രുതഗതിയിലാണ്. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കസ്റ്റഡിയിൽ ഉള്ളവരുടെ രാഷ്ട്രീയ ബന്ധം തത്കാലം വെളിപ്പെടുത്തിയിട്ടില്ല. മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് അറിയിച്ചു. അധിക്ഷേപിച്ചത്…രാഷ്ട്രീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ്ഐആറിലുണ്ട്.…
Read Moreകുവൈറ്റിൽ കുടുങ്ങി മലയാളി യുവതി! തിരിച്ചുപോരണമെങ്കിൽ സ്പോൺസർ ആയ അറബിക്ക് 2.5 ലക്ഷം രൂപ നൽകണം; അസുഖം പിടിപെട്ടപ്പോൾ…
വൈപ്പിൻ: കുട്ടികളെ നോക്കാനുള്ള ജോലിക്കായി എജന്റ് മുഖേന കുവൈറ്റിലേക്ക് പോയ മലയാളി യുവതിക്ക് ക്രൂരപീഢനവും ഭീഷണിയുമെന്ന് പരാതി. ശമ്പളവും ലഭിക്കുന്നില്ലെന്നു പറയുന്നു. തിരിച്ചുപോരണമെങ്കിൽ സ്പോൺസർ ആയ അറബിക്ക് 2.5 ലക്ഷം രൂപ നൽകണമത്രെ. ചെറായി അഴീപറമ്പിൽ ലിനീഷിന്റെ ഭാര്യ അജിത (32) യാണ് നാട്ടിലേക്ക് തിരിച്ചുപോരാൻ കഴിയാതെ കുവൈറ്റിൽ കഴിയുന്നത്. കഴിഞ്ഞ ഏപ്രിൽ 14നാണ് അജിത കുവൈറ്റിലേക്ക് വിമാനം കയറിയത്. ജോലിക്ക് കയറിയ നാൾമുതൽ കൊടിയ പീഢനമാണത്രേ. അസുഖം പിടിപെട്ടപ്പോൾ ചികിത്സ നൽകിയില്ലെന്നു ഭർത്താവ് ലിനീഷിനും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആൻറണിക്കും അയച്ച വീഡിയോ സന്ദേശത്തിൽ അജിത പറയുന്നു. യുവതിയെ എത്രയും വേഗം നാട്ടിലേക്ക് തിരിച്ചയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി ഇന്ത്യയിലെ കുവൈറ്റ് അംബാസിഡർക്ക് കത്ത് നൽകി.
Read Moreഅഭയ കേസ് ശിക്ഷ മരവിപ്പിച്ചു ! ഫാ. കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജാമ്യം; ക്രിമിനല്‍ നിയമശാസ്ത്രത്തിന്റെ തത്വങ്ങള്‍ സിബിഐ കോടതി കാറ്റില്‍ പറത്തി; ഡിവിഷന് ബെഞ്ചിന്റെ വിലയിരുത്തലുകൾ ഇങ്ങനെ…
കൊച്ചി: അഭയ കേസില്‍ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും സിബിഐ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ നടപ്പാക്കുന്നതു തടഞ്ഞ് ഹൈക്കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചു. പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്താന്‍ വിചാരണക്കോടതി ആശ്രയിച്ച ഒമ്പതു സാഹചര്യങ്ങള്‍ വിശദമായി വിലയിരുത്തിയ ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ജാമ്യം അനുവദിക്കുകയായിരുന്നു. ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം കഠിനതടവും 6.5 ലക്ഷം രൂപ പിഴയും, സിസ്റ്റർ സെഫിക്ക് ജീവപര്യന്തം കഠിനതടവും 5.5 ലക്ഷം രൂപ പിഴയുമാണ് തിരുവനന്തപുരം സിബിഐ കോടതി ശിക്ഷ വിധിച്ചിരുന്നത്. ശിക്ഷയ്ക്കെതിരേയുള്ള അപ്പീലുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അപ്പീല്‍ തീര്‍പ്പാകുന്നതുവരെ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് ഫാ. കോട്ടൂരും സിസ്റ്റര്‍ സെഫിയും നല്കിയ ഹര്‍ജികളാണ് ഡിവിഷന് ബെഞ്ച് പരിഗണിച്ചത്. അഞ്ചു ലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയുടെ രണ്ട് ആള്‍ജാമ്യവുമാണ് മുഖ്യ ജാമ്യവ്യവസ്ഥ. കോടതിയുടെ…
Read Moreഎന്നാലും എന്റെ അഭിലാഷേ..! തൊണ്ടിമുതലായ ഫോണിൽനിന്നു നമ്പരെടുത്ത് സ്ത്രീകളെ വിളിയോട് വിളി; പിന്നെ നടന്നത്…
പത്തനംതിട്ട: തൊണ്ടിമുതലായി കിട്ടിയ ഫോണിൽനിന്നു സ്ത്രീകളുടെ നന്പർ സംഘടിപ്പിച്ച് അവരെ ഫോണിൽ വിളിച്ചു ശല്യംചെയ്ത പോലീസുകാരനു സസ്പെൻഷൻ. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അഭിലാഷിനെയാണ് സസ്പെൻഡ് ചെയ്തത്. അഭിലാഷിനെതിരെ നേരത്തെ എസ്പിക്ക് ഒരു യുവതി പരാതി നൽകിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയാണ് അഭിലാഷിനെതിരേ നടപടിയെടുത്തത്. തൊണ്ടിയായി പിടിച്ചെടുത്ത ഫോണിൽനിന്നു സ്ത്രീകളുടെ നമ്പർ എടുക്കുകയും സ്വന്തം ഫോണിൽനിന്ന് അവരെ വിളിക്കുകയും ചെയ്യുന്നതാണ് അഭിലാഷിന്റെ രീതി. കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിയായ ഒരാളെ തട്ടിപ്പുക്കേസിൽ പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ ഫോൺ കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ ഫോൺ അഭിലാഷ് ദുരുപയോഗം ചെയ്യുകയായിരുന്നു.
Read Moreമുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ വൻ തിമിംഗലങ്ങൾ! സ്വപ്നയുടെ ആരോപണം രാഷ്ട്രീയ പ്രേരിതം; സരിതയുടെ വെളിപ്പെടുത്തല്‍…
തിരുവനന്തപുരം: സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസിൽ സരിത എസ്. നായർ രഹസ്യമൊഴി നൽകി. മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നതിൽ ഉറച്ച് നിൽക്കുന്നുവെന്ന് സരിത പറഞ്ഞു. ക്രൈം നന്ദകുമാറിന്റെ ഓഫീസിലാണ് ഗൂഢാലോചന നടന്നത്. ഇതുമായി ബന്ധപ്പെട്ട് പി.സി. ജോർജാണ് തന്നെ വിളിച്ചത്. സരിത്തിനും ഗൂഢാലോചനയിൽ പങ്കുണ്ട്. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ അന്താരാഷ്ട്ര ബന്ധമുള്ള വൻ തിമിംഗലങ്ങളുണ്ട്. സ്വപ്നയുടെ ആരോപണം രാഷ്ട്രീയ പ്രേരിതം എന്നതിലുപരി നിലനിൽപ്പിന്റെ കാര്യം കൂടിയാണെന്നും കോടതിയിൽ രഹസ്യമൊഴി നൽകിയശേഷം സരിത പ്രതികരിച്ചു.
Read Moreനാലുദിവസമായി അവര്‍ ലോഡ്ജില്‍ ഉണ്ട്..! തൊണ്ടിമുതല്‍ വിറ്റ് കാമുകിയെയും മാതാപിതാക്കളെയും കൂട്ടി വിനോദയാത്ര പോയി സാറേ; വനിതാ നേതാവിന്റെ മാല പൊട്ടിച്ച സംഭവത്തില്‍ പുറത്തുവരുന്ന വിവരങ്ങള്‍ ഇങ്ങനെ…
ഇരിട്ടി: വാടകയ്ക്കെടുത്ത കാറിലെത്തി വള്ളിത്തോട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും റിട്ട. കായികാധ്യാപികയുമായ ഫിലോമിന കക്കട്ടിലിന്റെ സ്വര്‍ണമാല പൊട്ടിച്ച സംഭവത്തില്‍ സൈനികനെതിരെ മിലിട്ടറി അന്വേഷണം ആരംഭിച്ചു. റിമാന്‍ഡ് ചെയ്യാന്‍ കൊണ്ടുപോകുന്നതിന് മുന്നോടിയായി കണ്ണൂരില്‍ നിന്നു മിലിട്ടറി ഉദ്യോഗസ്ഥര്‍ ഇരിട്ടി പോലീസ് സ്റ്റേഷനിലെത്തി പ്രതിയായ ഉളിക്കല്‍ കേയാപറമ്പിലെ പരുന്ത്മലയില് സെബാസ്റ്റ്യന്‍ ഷാജി (27) യെ ചോദ്യം ചെയ്തു. മൂന്നര ലക്ഷം രൂപയുമായാണ് പ്രതി ഇത്തവണ കാര്‍ഗിലില്‍ നിന്ന് ലീവില്‍ വന്നതെന്ന് സേന ഉദ്യോഗസ്ഥര്‍ പറഞ്ഞതായും പ്രതി കവര്‍ച്ച ചെയ്ത സ്വര്‍ണം വിറ്റ് ആഡംബര ജീവിതം നയിക്കുന്നതായും കേസന്വേഷണത്തിന് നേതൃത്വം നല്കുന്ന ഇരിട്ടി സിഐ കെ.ജെ. ബിനോയ് പറഞ്ഞു. എറണാകുളത്ത് ഉല്ലാസയാത്ര പയ്യാവൂര്‍ സ്വദേശിനായ കാമുകിക്കൊപ്പം മാടത്തിലെ ലോഡ്ജില്‍ കഴിഞ്ഞ നാല് ദിവസമായി കഴിഞ്ഞുവരവെയാണ് അധ്യാപികയുടെ മാല പൊട്ടിച്ചത്. ഇതിന് മുമ്പ് കിളിയന്തറയില്‍ നാല് വീടുകളില്‍ കയറി വഴി ചോദിച്ചെങ്കിലും സാഹചര്യം…
Read Moreപരിശീലകന് പ്ലസ്ടു പാസാകണം, ഒരേക്കര്‍ എങ്കിലും സ്ഥലം വേണം ! പുതിയ നിയമം ഡ്രൈവിംഗ് സ്കൂളുകാരുടെ കഞ്ഞിയില്‍ പാറ്റയിടാന്‍ വേണ്ടിയെന്ന് ആക്ഷേപം…
കോവിഡ്കാലം മറ്റെല്ലാ മേഖലകളെയും തകര്‍ത്തതു പോലെ ഡ്രൈവിംഗ് സ്കൂളുകളെയും ബാധിച്ചു. നിരവധി ഡ്രൈവിംഗ് സ്കൂളുകളാണ് ഇക്കാലയളവില്‍ പൂട്ടിക്കെട്ടിയത്. ഇപ്പോഴും ആ പ്രതിസന്ധി തീര്‍ന്നിട്ടുമില്ല. അങ്ങനെയിരിക്കെയാണ് ഇരുട്ടടിയായി പുതിയ വാഹന നിയമം വരുന്നത്. ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ക്ക് കുറഞ്ഞത് ഒരേക്കര്‍ സ്ഥലം വേണമെന്നതടക്കം കടുത്ത നിബന്ധനങ്ങളാണ് വരുന്നത്. മാറ്റങ്ങള്‍ ജൂലൈ മുതല്‍ നടപ്പാക്കാനാണ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ലഘുവായി പറഞ്ഞാല്‍ ഇനി ഡ്രൈവിംഗ് സ്കൂള്‍ തുടങ്ങാന്‍ അല്‍പ്പം കഷായിക്കേണ്ടി വരുമെന്ന് ചുരുക്കം. അക്രെഡിറ്റഡ് ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളാണ് നിലവില്‍ വരുന്നത്. ഇവിടെ പാസാകുന്നവരെ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ ഡ്രൈവിങ് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കും. ഇപ്പോള്‍ ആര്‍ടിഒയാണ് ലൈസന്‍സ് നല്കി വരുന്നത്. ജൂലൈ ഒന്നുമുതല്‍, സംസ്ഥാന ഗതാഗത അഥോറിറ്റിയോ കേന്ദ്രസര്‍ക്കാരോ അക്രഡിറ്റേഷന് നല്കുന്ന സ്വകാര്യ ഡ്രൈവിംഗ് പരിശീലന സ്കൂളുകളെ മാത്രമേ അനുവദിക്കുകയുള്ളു. വര്‍ദ്ധിച്ചുവരുന്ന റോഡ് അപകടങ്ങള്‍ കുറയ്ക്കാനാണ് ഈ…
Read Moreജ്വല്ലറി ഉടമയെ കൊളളയടിച്ച കേസ്! സംഘത്തിന്റെ വലയിൽ വീണവരിൽ നവദമ്പതികളും; ഇരകൾ ഹണിമൂൺ ട്രിപ്പിന് പോകുന്ന നവദമ്പതികളും…
സ്വന്തം ലേഖകൻ തലശേരി: ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന പാനൂർ ഭാസ്കര ജ്വല്ലറി ഉടമ ഷബിൻ സഞ്ചരിച്ചിരുന്ന കാറിനു മുന്പിൽ വ്യാജ വാഹനാപകടം സൃഷ്ടിച്ച് രണ്ടരലക്ഷം രൂപ കവര്‍ന്ന കേസിൽ കൊള്ളസംഘം ഉപയോഗിച്ച രണ്ട് കാറുകളും വാടകക്കെടുത്തതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. അന്തർ സംസ്ഥാന ശൃംഖലയുള്ള ഈ സംഘം ഇതിനു മുമ്പും സമാന രീതിയിലുള്ള ഓപ്പറേഷനുകൾ നടത്തിയിട്ടുള്ളതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും വാഹനങ്ങൾ വാടകയ്ക്കെടുത്ത് ഓപ്പറേഷൻ നടത്തിയ ശേഷം വാഹനം തിരിച്ചു നൽകുകയാണ് സംഘം ചെയ്തു വന്നത്. കർണാടകയിലേക്ക് ഉല്ലാസ യാത്ര പോകുന്ന സംഘങ്ങളും ഹണിമൂൺ ട്രിപ്പിന് പോകുന്ന നവദമ്പതികളും വ്യാപാര ആവശ്യത്തിന് പോകുന്നവരുമാണ് ഇത്തരം സംഘങ്ങളുടെ ഇരകൾ. നിലവിൽ റിമാൻഡിലുള്ള പ്രതികളുടെ ഫോൺകോൾ രേഖകൾ പരിശോധിച്ചതിൽ നിന്നും കൂടുതൽ വിലപ്പെട്ട തെളിവുകൾ പോലീസിനു ലഭിച്ചതായിട്ടാണ് അറിയുന്നത്. കർണാടകയിലേക്ക് പോകുന്നവരെക്കുറിച്ച് വ്യക്തമായ…
Read Moreപി.സി ജോർജിനൊപ്പം സ്വപ്നയും ക്രൈം നന്ദകുമാറും! സ്വപ്നയെ വെട്ടാൻ സരിത; തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ വൈകിട്ട് രഹസ്യമൊഴി നൽകും
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നത് തുടരുന്നതിനിടെ സ്വർണക്കടത്ത് വെളിപ്പെടുത്തലിലെ ഗൂഢാലോചന കേസിൽ സരിത എസ്. നായർ ഇന്ന് രഹസ്യമൊഴി നൽകും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ വൈകീട്ട് മൂന്നരക്കാണ് സരിത രഹസ്യമൊഴി നൽകുന്നത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് പറയണമെന്നാവശ്യപ്പെട്ട് പി. സി. ജോർജ് തന്നെ സമീപിച്ചതായി നേരത്തെ സരിത പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. പി.സി ജോർജിനൊപ്പം സ്വപ്നക്കും ക്രൈം നന്ദകുമാറിനും ഗൂഢാലോചനയിൽ പങ്കുണ്ടെന്നായിരുന്നു സരിതയുടെ മൊഴി. മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കുന്നുവെന്നാണ് ജയിലിൽ വച്ച് സ്വപ്ന തന്നോട് പറഞ്ഞതെന്ന് സരിത.എസ്.നായർ നേരത്തെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ആരോപണങ്ങളിൽ ഒരു തെളിവും ഹാജരാക്കാൻ സ്വപ്നക്ക് കഴിഞ്ഞിട്ടില്ലെന്നും ഒരു ജ്വല്ലറി ഗ്രൂപിനായാണ് സ്വപ്ന സ്വർണം കടത്തിയതെന്നും സരിത ആരോപിച്ചിരുന്നു. ഇന്ന് കോടതിയിൽ നൽകുന്ന രഹസ്യ മൊഴിയിൽ…
Read More