ലോകത്ത് ഏറ്റവുമധികം മനുഷ്യരുടെ ജീവന് അപഹരിക്കുന്ന രോഗങ്ങളിലൊന്നായ കാന്‍സറും അങ്ങനെ വൈദ്യശാസ്ത്രത്തിനു മുമ്പില്‍ മുട്ടുമടക്കുന്നു. ന്യൂയോര്‍ക്ക് സ്ലേന്‍ കെറ്ററിങ് ക്യാന്‍സര്‍ സെന്ററില്‍ പരീക്ഷണചികിത്സയ്ക്കുപയോഗിച്ച ഡോസ്റ്റര്‍ലിമാബ് എന്ന മരുന്ന് സമാനതകളില്ലാത്ത അദ്ഭുതമാണ് സൃഷ്ടിച്ചിരിക്കുന്നത്. പരീക്ഷണ ചികിത്സയ്ക്കു വിധേയരായ എല്ലാവരുടെയും രോഗം പൂര്‍ണമായി ഭേദമായി. ഇവര്‍ക്ക് ഇനി യാതൊരു ചികിത്സയും ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയതോടെ ലോകത്തിനാകെ പ്രതീക്ഷപകരുന്ന വാര്‍ത്തയായി അതുമാറി. അര്‍ബുദ ചികിത്സയുടെ ചരിത്രത്തില്‍ ഇത്തരമൊരു അനുഭവം ആദ്യമാണെന്ന് സ്ലേന്‍ കെറ്ററിങ് ക്യാന്‍സര്‍ സെന്ററിലെ ഡോ. ലൂയിസ് എ. ഡയസ് പറഞ്ഞു. മലാശയ ക്യാന്‍സര്‍ ബാധിച്ച 18 പേരാണ് പരീക്ഷണമരുന്ന് സ്വീകരിച്ചത്. ഇവര്‍ ഗുരുതരമായ രോഗാവസ്ഥയിലൂടെ കടന്നുപോയവരാണെന്നും കീമോ തെറാപ്പി, റേഡിയേഷന് തുടങ്ങിയ ചികിത്സ നടത്തിയിരുന്നവരാണെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇവയിലൂടെയൊന്നും രോഗമുക്തി ലഭിക്കാതിരുന്ന രോഗികള്‍ക്ക് പുതിയ മരുന്ന് സ്വീകരിച്ചശേഷം യാതൊരു രോഗലക്ഷണവുമില്ല. ആറുമാസത്തോളമാണ് ഇവര്‍ മരുന്നു കഴിച്ചത്.…
Read MoreCategory: Top News
ആ കാറിനുള്ളിൽ സംഭവിച്ചത് ഒരു പെൺകുട്ടിക്കും ഉണ്ടാവാതിരിക്കട്ടെ..! സ്കെച്ച് ചെയ്തത് പബ്ബിൽ വച്ച്; എംഎൽഎയുടെ മകൻ അടക്കം എല്ലാവരും പിടിയിൽ
എൻ.എം ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിൽ പെൺകുട്ടിയെ പബ്ബിനുള്ളിൽവച്ചു തന്നെ പ്രതികൾ സ്കെച്ച് ചെയ് തിരുന്നു വെന്ന് പോലീസ്. പിന്നീട് പ്രതികൾ തന്ത്രത്തിൽ പെൺകുട്ടിയെ പരിചയപ്പെട്ടു. തുടർന്ന് പബ്ബിനു വെളിയിലെത്തിയ പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് ആഡംബരകാറിൽ കയറ്റി പ്രതികൾ കൊണ്ടുപോയത്. ആൺ സുഹൃത്തിനൊപ്പമാണ് പെൺകുട്ടി സംഭവദിവസം ഉച്ചയ്ക്ക് ഒരുമണിയോടെ പബ്ബിലെത്തിയത്. ആൺ സുഹൃത്ത് പോയതിനുശേഷമാണ് വൈകിട്ട് അഞ്ചരയോടെ പെൺകുട്ടിയുടെ അടുത്തേക്ക് പ്രതികൾ എത്തിയതും സഹായവാഗ്ദാനം നൽകിയതും. എല്ലാവരും പിടിയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ആഡംബര കാറിനുള്ളിൽ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ എഐഎംഐഎം (ഓൾ ഇന്ത്യ മജ്ലിസ് ഇത്തിഹാദുൽ മുസ്ലിമീൻ) എംഎൽഎയുടെ മകൻ അടക്കമുള്ളവർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. കേസിൽ ആകെ ആറു പ്രതികളാണ് ഉള്ളത്. ആറുപേരും പിടിയിലായിട്ടുണ്ട്. പിടിയിലായവരിൽ അഞ്ചുപേർ പ്രായപൂർത്തി ആകാത്തവർ ആണ്. സദുദ്ദീൻ മാലിക്ക്(18) മാത്രമാണ് പ്രായപൂർത്തിയായ ആൾ. പ്രായപൂർത്തി ആകാത്ത പ്രതികളിൽ ഒരാൾ എഐഎംഐഎം എംഎൽഎയുടെ മകനും…
Read Moreസുഹൃത്തിന്റെ ഭാര്യയുടെ തുടയ്ക്ക് നുള്ളി ! മറ്റൊരു സുഹൃത്തിന്റെ ഭാര്യയുമായി ബന്ധമുണ്ടാക്കി കുടുംബം തകര്‍ത്തു; പ്രമുഖ സാഹിത്യകാരനെതിരേ ലൈംഗികാരോപണവുമായി യുവ പ്രസാധക…
സിനിമ മേഖലയില്‍ തുടങ്ങിയ മീ ടു ആരോപണങ്ങള്‍ സാഹിത്യലോകത്ത് ഉള്‍പ്പെടെ കത്തിപ്പടരുന്ന കാഴ്ചകളാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മലയാളത്തിലെ പ്രമുഖ എഴുത്തുകാരനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരിക്കുകയാണ് യുവ പ്രസാധക എം.എ ഷഹനാസ്. തന്റെ അനുഭവമല്ലെന്നും തനിക്ക് ചുറ്റുമുള്ളവരുടെ ആരോപണങ്ങളാണെന്നും വ്യക്തമാക്കിയാണ് ഷഹനാസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. പുതിയ പുസ്തകത്തിന് അവതാരിക എഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ എഴുത്തുകാരിയെ ഒറ്റയ്ക്ക് വീട്ടിലേക്ക് വിളിച്ച കക്ഷിയാണ് ഈ സാഹിത്യകാരനെന്നും. പല സ്ത്രീകളോടും ഇയാള്‍ മോശമായി പെരുമാറിയിട്ടുണ്ടെന്നും. സുഹൃത്തിന്റെ ഭാര്യയുടെ തുടയ്ക്ക് നുള്ളി. മറ്റൊരു സുഹൃത്തിന്റെ ഭാര്യയുമായി ബന്ധമുണ്ടാക്കി കുടുംബം തകര്‍ത്തു എന്നും കുറിപ്പില്‍ പറയുന്നുണ്ട്. ഷഹനാസിന്റെ കുറിപ്പ് ഇങ്ങനെ… ”ഇതെന്റെ മീ ടു അല്ല ………..എന്റെ പ്രതികരണം മാത്രമാണ് ……….. ഇതിനു ഞാന്‍ എന്റെ ഫോട്ടോ തന്നെ വെയ്ക്കുന്നു….. ലോകത്തിന്റെ നാനാ കോണിലും അനീതി നടക്കുമ്പോള്‍ സാംസ്കാരിക നായകര്‍ എന്ത്കൊണ്ട് മിണ്ടുന്നില്ല എന്ന് ജനങ്ങള്‍…
Read Moreപെണ്‍കുട്ടി ഗർഭിണിയാണ്..! പതിനേഴുകാരിക്ക് പീഡനം; കേസിൽ പെണ്‍കുട്ടിയുടെ മാതാവടക്കം ഇതിനോടകം പിടിയിലായത് 29 പേർ; കേസിൽ ആകെ പ്രതികൾ 30
തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ ഒന്നര വർഷത്തോളം പീഡനത്തിനിരയാക്കിയ കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക്. കേസിൽ പെണ്‍കുട്ടിയുടെ മാതാവടക്കം ഇതിനോടകം 29 പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇവർ എല്ലാവരും റിമാൻഡിലാണ്. ഇനി കേസിൽ ഒരു പ്രതിയെയാണ് പിടി കൂടാനുള്ളത്. ഇയാളെ കുറിച്ചുള്ള സൂചനകൾ പോലീസിനു ലഭിച്ചിട്ടുണ്ട്. ഇടുക്കിയിൽ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ഇത്രയും പ്രതികൾ പിടിയിലാവുന്ന അപൂർവതയും കേസിനുണ്ട്. പ്രതികളിൽ റിട്ട.കൃഷി ഓഫീസറും ബസ് ജീവനക്കാരനും ലോട്ടറി വ്യാപാരിയും ഉൾപ്പെടെ ഉന്നത സാന്പത്തിക നിലയുള്ളവരും സമൂഹത്തിൽ മെച്ചപ്പെട്ട ജീവിത നിലവാരത്തിൽ കഴിയുന്നവരും ഉൾപ്പെടുന്നുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടി ഗർഭിണിയാണ്. സൈബർ സെല്ലിന്റെ സഹായത്തോടെ ഇടുക്കി എസ്പിയുടെ നിർദേശാനുസരണം തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സിഐ വി.സി.വിഷ്ണുകുമാർ ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്. പ്രതികളിൽ പലരുടെയും പേരു വിവരങ്ങൾ പെണ്‍കുട്ടിക്കറിയില്ലായിരുന്നു. പല പ്രതികളെയും കൂടുതൽ ചോദ്യം ചെയ്യുകയും സൈബർ…
Read Moreചെരിപ്പിടാന്‍ പോലും സമ്മതിച്ചില്ല! സ്വപ്ന മൊഴി നല്‍കിയത് ആര് പറഞ്ഞിട്ടെന്ന് മാത്രമാണ് തന്നോട് ചോദിച്ചത്; സരിത്തിനെ വിജിലന്‍സ് സംഘം വിട്ടയച്ചു
പാലക്കാട്: സ്വപ്ന സുരേഷിന്റെ ഫ്ലാറ്റില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സരിത്തിനെ വിജിലന്‍സ് സംഘം വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത് മൂന്നു മണിക്കൂറിന് ശേഷമാണ് വിട്ടയച്ചത്. തന്നെ ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നെന്ന് സരിത്ത് വെളിപ്പെടുത്തി. ചെരിപ്പിടാന്‍ പോലും സമ്മതിച്ചില്ല. സ്വപ്ന മൊഴി നല്‍കിയത് ആര് പറഞ്ഞിട്ടെന്ന് മാത്രമാണ് തന്നോട് ചോദിച്ചത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഒന്നും ചോദിച്ചില്ലെന്നും സരിത്ത് പറഞ്ഞു. ഫോണ്‍ പിടിച്ചുവെച്ചിരിക്കുകയാണ്. വിജിലന്‍സ് ഓഫീസിലെത്തിയ ശേഷം മാത്രമാണ് അത് വിജിലന്‍സ് സംഘമാണെന്ന് മനസിലായത്. ഈ മാസം 16 ന് തിരുവനന്തപുരത്തെ വിജിലന്‍സ് ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയെന്നും സരിത്ത് പറഞ്ഞു.
Read Moreരാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച് വീണ്ടും സ്വർണക്കടത്ത് കേസ് ! സ്വപ്നയുടെ വെളിപ്പെടുത്തലിൽ സിപിഎം കേന്ദ്രങ്ങൾ ഞെട്ടലില്‍
ജോണ്സണ് വേങ്ങത്തടം കോട്ടയം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലോടെ രണ്ടു വർഷത്തിനു ശേഷം സ്വർണക്കടത്ത് കേസ് വീണ്ടും രാഷ്്ട്രീയ കൊളിളക്കം സൃഷ്ടിക്കുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി, മന്ത്രി, സപീക്കർ തുടങ്ങിയവരെല്ലാം ആരോപണവിധേരായി വന്നിരുന്ന സ്വർണക്കടത്ത് കേസിലേക്കു മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും എത്തുന്പോൾ ആവിയായി പോയ കേസ് വീണ്ടും സജീവമായി ചൂടുപിടിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും പ്രതിസ്ഥാനത്തേക്കു തള്ളിവിട്ടു ഭരണപക്ഷത്തെ മുൾമുനയിൽ നിർത്തിയാണ് സ്വപ്നസുരേഷ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. പിണറായി വിജയൻ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം. രവീന്ദ്രൻ, മുൻമന്ത്രി കെ.ടി.ജലീൽ, നളിനി നെറ്റോ എന്നിവരുടെ ഇടപെടലിനെയും സ്വപ്ന സുരേഷ് തുറന്നു കാട്ടുന്നു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ അന്വേഷണ ഏജൻസി സമ്മർദ്ദം ചെലുത്തിയെന്ന് സ്വപ്ന പറയുന്നതായി നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ജയിലിൽ…
Read Moreഅവര്‍ പോലീസല്ല..! സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന; തന്റെ വെളിപ്പെടുത്തലുകള്‍ പലരെയും ഭയപ്പെടുത്തുന്നുണ്ടെന്നതിന്റെ തെളിവാണിതെന്നും സ്വപ്ന
കൊച്ചി: താന്‍ ജോലി ചെയ്യുന്ന കമ്പനിയിലെ സ്റ്റാഫായിരുന്ന സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന. എച്ച് ആര്‍ടിഎസിന്റെ സ്റ്റാഫായിരുന്ന സരിത്തിനെ പോലീസ് ആണെന്ന വ്യാജേന താമസസ്ഥലത്തെത്തിയാണ് തട്ടിക്കൊണ്ടുപോയത്. പാലക്കാടുള്ള ഫ്ലാറ്റില്‍നിന്നാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്നാണ് ആരോപണം. രാവിലെ താന്‍ മാധ്യമങ്ങളെ കണ്ടതിനു തൊട്ടുപിന്നാലെയാണ് സംഭവമെന്നും സ്വപ്ന പറഞ്ഞു. തന്റെ വെളിപ്പെടുത്തലുകള്‍ പലരെയും ഭയപ്പെടുത്തുന്നുണ്ടെന്നതിന്റെ തെളിവാണിതെന്നും സ്വപ്ന പറഞ്ഞു. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരേ വെളിപ്പെടുത്തൽ നടത്തിയത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമായല്ല! സ്വപ്ന സുരേഷ് പറയുന്നു.. തിരുവനന്തപുരം: രാഷ്ട്രീയ അജണ്ടയുടെ ഭാഗമായല്ല മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരേ വെളിപ്പെടുത്തൽ നടത്തിയതെന്ന് വ്യക്തമാക്കി സ്വർണ കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണ്. ജീവന് ഭീഷണിയുള്ളതു കൊണ്ടാണ് താൻ കോടതിക്ക് മുന്നിൽ മൊഴി നൽകിയതെന്നും അവർ പറഞ്ഞു. താൻ ഉന്നയിച്ച വിഷയങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കരുത്. തന്നെയും…
Read Moreവിവാഹ വാഗ്ദാനം നല്കി ലൈംഗികപീഡനം; വിദേശത്തു മുങ്ങിയ പ്രതി വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയപ്പോൾ പഴയ ചിത്രങ്ങൾകാട്ടി വീണ്ടും ഭീഷണി; പ്രകാശിന്റെ പഴയതന്ത്രം പൊളിച്ചടുക്കി പോലീസ്
വെള്ളറട : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗിക പീഡനം നടത്തിയ ശേഷം വിദേശത്തു പോയി വര്‍ഷങ്ങള്‍ക്കു ശേഷം മടങ്ങിയെത്തിയ പ്രതി പിടിയിൽ. കുലശേഖരം ചക്ര പാണി മണിയന്കുഴി ആമ്പാടി ചാനല്‍ക്കര വീട്ടില്‍ പ്രകാശ് ( 27)ആണ് പിടിയിലായത്.വെള്ളറട പോലീസ് കേസ് എടുത്തെന്ന വിവരം അറിഞ്ഞു തിരുപ്പൂര്‍, തേനി തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിച്ചു പാര്‍ക്കുന്നതിനിടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിദേശത്തു നിന്നു മടങ്ങിയെത്തിയ ഇയാൾ രഹസ്യമായി പകര്‍ത്തിയ പഴയ ഫോട്ടോകളും വീഡിയോകളും പെണ്‍കുട്ടിക്ക് അയച്ചു കൊടുത്ത് ഭീഷണിപ്പെടുത്തിയെന്നു പോലീസ് പറഞ്ഞു. വെള്ളറട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മൃദുല്‍ കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ ദീപു എസ്. കുമാര്‍, സിവില്‍ പോലിസ് ഓഫീസര്‍മാരായ പ്രഫുല്ല ചന്ദ്രന്, അനീഷ്, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreമുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരേ വെളിപ്പെടുത്തൽ നടത്തിയത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമായല്ല! സ്വപ്ന സുരേഷ് പറയുന്നു..
തിരുവനന്തപുരം: രാഷ്ട്രീയ അജണ്ടയുടെ ഭാഗമായല്ല മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരേ വെളിപ്പെടുത്തൽ നടത്തിയതെന്ന് വ്യക്തമാക്കി സ്വർണ കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണ്. ജീവന് ഭീഷണിയുള്ളതു കൊണ്ടാണ് താൻ കോടതിക്ക് മുന്നിൽ മൊഴി നൽകിയതെന്നും അവർ പറഞ്ഞു. താൻ ഉന്നയിച്ച വിഷയങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കരുത്. തന്നെയും കുടുംബത്തെയും ജീവിക്കാൻ അനുവദിക്കണം. രാഷ്ട്രീയ ലക്ഷ്യത്തോടെ പലരും വിളിച്ചുവെന്നും തനിക്ക് അത്തരം ലക്ഷ്യങ്ങളില്ലെന്നും അവർ വ്യക്തമാക്കി. പി.സി.ജോർജ് പലതവണ ബന്ധപ്പെടാൻ ശ്രമിച്ചു. താൻ എന്തോ എഴുതി നൽകിയിട്ടുണ്ടെന്ന ജോർജിന്റെ വാദം സ്വപ്ന തള്ളി. അങ്ങനെ എഴുതി നൽകിയിട്ടുണ്ടെങ്കിൽ വിവരങ്ങൾ പുറത്തുവിടണമെന്നും അവർ ആവശ്യപ്പെട്ടു. സരിത എസ്. നായർ പലതവണ തന്നെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ട്. ജയിലിൽ വച്ചോ പുറത്തുവച്ചോ അവരോട് സംസാരിച്ചിട്ടില്ലെന്നും സ്വപ്ന വ്യക്തമാക്കി. സ്വപ്നയുടെ വെളിപ്പെടുത്തൽ: പ്രതികരിക്കാതെ മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട്: മുഖ്യമന്ത്രിക്കും…
Read Moreസ്കൂളിൽ ഉച്ചഭക്ഷണ നിലവാരം വിലയിരുത്താനെത്തിയ മന്ത്രിക്കു വിളമ്പിയ ഊണിൽ തലമുടി! സ്കൂളുകാർ തടിയൂരിയത് ഇങ്ങനെ…
സ്വന്തം ലേഖകൻ തിരുവനന്തപുരം: കോട്ടൺഹിൽ ഗവ. എൽപി സ്കൂളിൽ കുട്ടികൾക്കൊപ്പം ഊണിനിരുന്ന മന്ത്രിക്കു വിളന്പിയ പാത്രത്തിൽ തലമുടി കണ്ടെത്തി. ഊണു മതിയാക്കിയ മന്ത്രിക്കു വേറെ പാത്രത്തിൽ ഊണു നൽകി സ്കൂളുകാർ തടിയൂരി. ഇന്നലെ ഉച്ചയ്ക്കാണു മന്ത്രി ജി.ആർ. അനിൽ സ്കൂൾ സന്ദർശിച്ചത്. സ്കൂളുകളിലെ ഭക്ഷ്യവിഷബാധ സർക്കാരിനുണ്ടാക്കിയ നാണക്കേട് മാറ്റാനാണു മന്ത്രി വി.ശിവൻകുട്ടിക്കു പിന്നാലെ മന്ത്രി ജി.ആർ. അനിൽ എത്തിയത്. മന്ത്രിയുടെ വരവറിഞ്ഞ് ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരും ചാനൽ കാമറകളുമെത്തി. കുട്ടികൾക്കൊപ്പം ഊണിനിരുന്ന മന്ത്രി ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ചു വിലയിരുത്തി ഊണു കഴിക്കുന്പോഴാണു ചോറിൽ തലമുടി കണ്ടത്. ചാനലുകളിൽ ഈ രംഗം ലൈവായി വരികയും ചെയ്തു. മുടി എടുത്തുകളഞ്ഞ മന്ത്രി പാത്രത്തിലെ ചോറ് നീക്കിവച്ച് ഭക്ഷണം കഴിക്കുന്നതു മതിയാക്കി. പിന്നീടു മന്ത്രിക്കു പുതിയ പാത്രത്തിൽ ഊണു നൽകുകയായിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമായി കണ്ടാൽ മതിയെന്നു മന്ത്രി പ്രതികരിച്ചു. നല്ല വൃത്തിയുള്ള…
Read More