പാലക്കാട്: ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്ന് ആരോപിക്കുന്ന ശബ്ദരേഖ ഇന്ന് പുറത്തുവിടുമെന്ന് സ്വപ്ന സുരേഷ്. പാലക്കാട് ഉച്ചകഴിഞ്ഞ് മൂന്നിന് ശബ്ദരേഖ പുറത്തുവിടുമെന്നാണ് സ്വപ്നയുടെ അഭിഭാഷകൻ അറിയിച്ചത്. വാർത്താസമ്മേളനത്തിലായിരിക്കും ശബ്ദരേഖ പരസ്യപ്പെടുത്തുക. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ രഹസ്യമൊഴി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധവും മുഖ്യമന്ത്രിയുടെ നാവായി പ്രവര്‍ത്തിക്കുന്ന നികേഷ് കുമാര്‍ എന്നയാളെക്കുറിച്ചും ഷാജ് കിരണ്‍ സംസാരിച്ചു. തന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് തെളിവുകളെല്ലാം പുറത്ത് വിടുന്നതെന്നും സ്വപ്ന പറയുന്നു. അതേസമയം, സ്വപ്ന സുരേഷ് പറയുന്നത് കളവാണെന്ന് അറിയിച്ച് ഷാജ് കിരൺ വ്യാഴാഴ്ച മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മുഖ്യമന്ത്രിയെയോ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയോ മറ്റേതെങ്കിലും നേതാക്കളെയോ പരിചയമില്ലെന്നാണ് ഷാജ് കിരണ്‍ വ്യക്തമാക്കിയത്. സുഹൃത്ത് എന്ന നിലയിലാണ് സ്വപ്നയുമായി സംസാരിച്ചത്. സ്വപ്ന വിളിച്ചതനുസരിച്ചാണ് കഴിഞ്ഞ ദിവസം പാലക്കാട്…
Read MoreCategory: Top News
മുസ്ലിം പേരുള്ള എല്ലാവരും വിനുവിന് വിവരദോഷികളും അല്പ്പന്മാരുമാണ് ! ജയശങ്കര്‍ മുസ്ലിം വിരോധവും സിപിഎം വിരോധവും കുത്തിനിറച്ച മനസ്സിന് ഉടമയെന്ന് കെ ടി ജലീല്‍…
ചാനല്‍ ചര്‍ച്ചയില്‍ തന്നെ പരിഹസിച്ച ഏഷ്യാനെറ്റ് ന്യൂസ് അവതാരകന് വിനു.വി.ജോണിനും, രാഷ്ട്രീയ നിരീക്ഷകന് അഡ്വ,ജയശങ്കറിനും മറുപടിയുമായി കെ.ടി.ജലീല്‍. താന്‍ തിരൂരങ്ങാടി കോളേജില്‍ ഇസ്ലാമിക് ഹിസ്റ്ററി പഠിപ്പിച്ചിരുന്ന ആളാണെന്നും വിവരമില്ലെന്നുമൊക്കെ അഡ്വ: ജയശങ്കറും, വിനുവും അധിക്ഷേപിച്ചെന്നാണ് ജലീല്‍ പറയുന്നത്. താന്‍ എം.എ എടുത്തത് ചരിത്രത്തിലാണ്, അല്ലാതെ ഇസ്ലാമിക് ഹിസ്റ്ററിയിലല്ല എന്നും ഇനി അഥവാ ഇസ്ലാമിക ചരിത്രമാണ് പഠിച്ചതും പഠിപ്പിക്കുന്നതും എന്ന് കരുതുക, എന്താ കുഴപ്പമെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. മുസ്ലിം പേരുള്ള എല്ലാവരും വിനുവിന് വിവരദോഷികളും അല്‍പ്പന്മാരുമാണെന്നും പറഞ്ഞ ജലീല്‍ വിനുവിനെ എഷ്യാനെറ്റ് കുളത്തിലെ തവളയെന്നാണ് വിശേഷിപ്പിച്ചത്. മിസ്റ്റര്‍ വിനു, മലപ്പുറം പഴയ മലപ്പുറമല്ല. മലപ്പുറത്തെ കാക്കാമാര് പഴയ കാക്കാമാരുമല്ല. അവരിന്ന് ബൗദ്ധിക വൈജ്ഞാനിക രംഗത്ത് ഒരു പാട് മുന്നോട്ടു പോയി. അതില്‍ അസൂയ പൂണ്ടിട്ട് കാര്യമില്ല’, ജലീല്‍ കുറിച്ചു. അഡ്വ.ജയശങ്കര്‍ കേസില്ലാ വക്കീലാണെന്നും സിപിഎം വിരോധവും…
Read Moreശശി വീട്ടിലെത്തിയപ്പോൾ..! മരണത്തിൽ സംശയമുണ്ടെന്ന് പോലീസിനോടു പറഞ്ഞത് ഇളയമകൻ; പുറക്കാട്ടെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോലീസ്
അമ്പലപ്പുഴ; വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോലീസ്. പുറക്കാട് പഞ്ചായത്ത് രണ്ടാം വാർഡ് കരൂർ ശ്യാം നിവാസിൽ രമ (65)യുടെ മരണത്തിലാണ് അസ്വാഭാവികത ഉള്ളതായി പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയ്ക്കേറ്റ പരിക്കുകളാണ് മരണത്തിന് കാരണം. നെറ്റിയിലും തലയ്ക്കും ചെവിക്കു പിന്നിലുമായി നാലോളം പരിക്കുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ശശിയെയും മകനെയും പോലീസ് ചോദ്യം ചെയ്തുവരുന്നു. മരിച്ച ദിവസം ഇളയ മകന് ശരത് ശശി ചേര്‍ത്തലയില്‍ പരീക്ഷയില്‍ പങ്കെടുത്തിരുന്നതായി പോലീസ് പറയുന്നു. മറ്റ് പലരെയും പോലീസ് ചോദ്യം ചെയ്യും. ശശി വീട്ടിലെത്തിയപ്പോൾ… കഴിഞ്ഞ ദിവസമാണ് രമ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ശശി വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയില്‍ കണ്ടതെന്ന് ശശി പോലീസിനോട് പറയുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ചേര്‍ന്നാണ് രമയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുന്നത്. തുടര്‍ന്ന് ബുധനാഴ്ച നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ്…
Read Moreമുഖ്യമന്ത്രി ‘ബിരിയാണി’ ഇഷ്ടമല്ലാത്ത ആള് ! മതാനുഷ്ടാനങ്ങള്‍ നിര്‍വഹിച്ച് ജീവിക്കാനാഗ്രഹിക്കുന്ന മുസ്ലീമാണ് താനെന്നും അതാണ് ചിലര്‍ക്ക് പ്രശ്നമെന്നും കെ ടി ജലീല്‍…
തന്റെ സ്വത്ത് ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാമെന്ന് കെ ടി ജലീല്‍. മാന്യന്മാരെ അധിക്ഷേപിക്കാന്‍ പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന ശ്രമമാണിതെന്നും ജലീല്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് ബിരിയാണി ഇഷ്ടമല്ല, കള്ളം പറയുമ്പോള്‍ എന്റെ പേര് പറയൂ, ഞാന്‍ ബിരിയാണി കഴിക്കും. മതാനുഷ്ടാനങ്ങള്‍ നിര്‍വഹിച്ച് ജീവിക്കാനാഗ്രഹിക്കുന്ന മുസ്ലീമാണ് താന്‍. അങ്ങനെയായി എന്നുള്ളതാണ് ചിലര്‍ക്കെങ്കിലും താന്‍ കണ്ണിലെ കരടാകാന്‍ കാരണം. സ്വപ്നയുടെ ആരോപണങ്ങളില്‍ ഭയമില്ല. സ്വപ്നയുടെയും തന്റെയും അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ ആരാണ് കള്ളനെന്ന് ആര്‍ക്കും മനസിലാകുമെന്നും ജലീല്‍ പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്തിലെ പ്രധാനപ്രതിയായ സ്വപ്ന സുരേഷ് ചില വെളിപ്പെടുത്തല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒന്നരവര്‍ഷക്കാലമായി അവര്‍ ജയിലിലായിരുന്നു. എന്‍ഐഎ, കസ്റ്റംസ്, ഇഡി ഇവരെല്ലാം അതുമായി ബന്ധപ്പെട്ട് ആരോപിതരായിട്ടുള്ള എല്ലാ ആളുകളെയും വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ വന്നു എന്നുപറയപ്പെടുന്ന സ്വര്‍ണം എങ്ങോട്ടാണ് പോയത്, ആര്‍ക്കാണ് കിട്ടിയത്, ആരെല്ലാമായിരുന്നു അതിന്റെ വാഹകര്‍, ഉത്തരവാദിത്വം…
Read Moreയുവതി അറിഞ്ഞില്ല! സ്വകാര്യ ബസിലിരുന്ന് ഉറങ്ങിപ്പോയ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തി മുങ്ങി; പ്രതിയെ കണ്ടെത്താൻ ഡിഎൻഎ ടെസ്റ്റ്
ചെറായി: സ്വകാര്യ ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തി മുങ്ങിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന കുഴുപ്പിള്ളി സ്വദേശിയായ യുവാവിനെ മുനന്പം പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു. താൻ നിരപരാധിയാണെന്നും സംഭവസമയം 15 കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്ത് ജോലി ചെയ്യുകയായിരുന്നുവെന്നും അതിനു തെളിവുകളും സാക്ഷികളുമുണ്ടെന്നാണ് ഇയാൾ പറയുന്നത്. ഇതേത്തുടർന്ന് ഇയാളെ ഡിഎൻഎ ടെസ്റ്റിനു വിധേയനാക്കാനാണ് നീക്കം. ബസിലിരുന്ന് ഉറങ്ങിപ്പോയ യുവതി പ്രതിയെ കണ്ടിരുന്നില്ല. പ്രതിയാകട്ടെ കൃത്യം നടത്തിയശേഷം കുഴുപ്പിള്ളി ചെറുവൈപ്പ് കവലയിൽ ബസ് ഇറങ്ങി മുങ്ങുകയായിരുന്നു. അജ്ഞാതനായ പ്രതിക്കായി ബസ് ജീവനക്കാർ നൽകിയ സൂചനകളനുസരിച്ച് രേഖാചിത്രം തയാറാക്കിയാണ് പോലീസ് അന്വേഷണം നടത്തിയത്. കറുത്ത് ഉയരം കുറഞ്ഞ പ്രതിയുടെ ഇടതുകൈയിൽ ആശുപത്രിയിൽനിന്നു കെട്ടിക്കൊടുക്കുന്ന ബാന്‍ഡ് എയ്ഡ് ഉണ്ടായിരുന്നതായി ബസ് കണ്ടക്ടറുടെ മൊഴിയിൽ ഉണ്ടായിരുന്നു. ഇതുപ്രകാരം പോലീസ് പ്രാദേശികമായി ആശുപത്രികളിൽ നടത്തിയ അന്വേഷണത്തിലാണ് കുഴുപ്പിള്ളി സ്വദേശിയായ യുവാവ് കസ്റ്റഡിയിലായത്. കണ്ടക്ടർ ആളെ തിരിച്ചറിഞ്ഞെങ്കിലും…
Read Moreഇന്ന് രാവിലെ പത്തിന് മുൻപ് മൊഴി പിൻവലിക്കുന്നതായി വിഡീയോ ചിത്രീകരിച്ച് പുറത്തുടണം, ഇല്ലെങ്കില്‍..! മുഖ്യമന്ത്രിക്കായി ഒരാൾ സമീപിച്ചുവെന്ന് സ്വപ്ന
കൊച്ചി: സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിക്കെതിരായ തന്റെ മൊഴി പിൻവലിക്കാൻ ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ്. മുഖ്യമന്ത്രിക്കായി ഷാജി കിരണ്‍ എന്നൊരാൾ സമീപിച്ചു. മുഖ്യമന്ത്രിക്കെതിരായ മൊഴി പിൻവലിക്കണമെന്നും പിൻവലിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പ് നൽകിയെന്നും സ്വപ്ന കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. മൊഴി പിൻവലിച്ചില്ലെങ്കിൽ അറസ്റ്റുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി. കെ.പി. യോഹന്നാന്റെ സംഘടനയുടെ ഡയറക്ടർ ആണെന്നാണ് ഷാജി പരിചയപ്പെടുത്തിയത്. ഷാജി കിരണുമായി സംസാരിച്ചതിന്റെ ശബ്ദരേഖ കൈയിലുണ്ടെന്നും സ്വപ്ന പറഞ്ഞു. ഇന്ന് രാവിലെ പത്തിന് മുൻപ് മൊഴി പിൻവലിക്കുന്നതായി വിഡീയോ ചിത്രീകരിച്ച് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. താൻ ഇന്ന് മുഖ്യമന്ത്രിയെ കാണുന്നുണ്ടെന്നും അതിനു മുൻപ് വിഡീയോ പുറത്തുവിടണമെന്നും ഷാജി ആവശ്യപ്പെട്ടുവെന്നും സ്വപ്ന പറഞ്ഞു. യുപി രജിസ്ട്രേഷനിലുള്ള കാറിലാണ് ഇയാൾ വന്നതെന്നും സ്വപ്ന വെളിപ്പെടുത്തി. കേന്ദ്ര ഏജൻസികളോട് ഇത് വെളിപ്പെടുത്താതിരിക്കാൻ കടുത്ത സമ്മർദം നേരിട്ടു. പോലീസിൽനിന്നും തനിക്ക് ജീവന് ഭീഷണിയുണ്ടായി. തന്റെ രഹസ്യമൊഴിയിൽ തുടർനടപടികൾ…
Read Moreരാത്രി യുവതിക്കുനേരേ മാനഭംഗ ശ്രമം! പതറാതെനിന്ന് യുവതി അവനെ ചവിട്ടി താഴെയിട്ടു; പതിനാറുകാരനെ പോലീസ് വിട്ടയച്ചു; ഒടുവില്‍…
കോഴിക്കോട്: രാത്രി ടൗണിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ പതിനാറുകാരന് മാനഭംഗപ്പെടുത്താൻ ശ്രമിച്ചു. യുവതിയും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയ പ്രതിയെ കേസെടുക്കാതെ പോലീസ് വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു. കുന്നമംഗലം ടൗണില്‍ ചൊവാഴ്ച രാത്രി എട്ടരയ്ക്കാണു സംഭവം. ചിത്രകാരിയായ യുവതിക്കുനേരേയാണ് ആക്രമണം നടന്നത്. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളില്നിന്നു രക്ഷപ്പെട്ട സാഹചര്യത്തെക്കുറിച്ച് അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. ചൊവാഴ്ച രാത്രി എട്ടരയോടെ കുന്നമംഗലത്ത് ബസിറങ്ങി വീട്ടിലേക്കു നടന്നു പോകുകയായിരുന്നു ഇവര്‍. തെരുവുവിളക്ക് ഇല്ലാത്ത സ്ഥലത്ത് വച്ചാണ് ആക്രമിക്കപ്പെട്ടത്. കുന്നമംഗലം പെട്രോള്‍ പമ്പിനു സമീപമാണ് സംഭവം. അവിടെനിന്ന് ഒരാള്‍ തന്നെ പിന്തുടര്ന്നു വന്നതായി യുവതി പറഞ്ഞു. തെരുവുവിളക്കുകളൊന്നും ഇല്ലാത്ത ഭാഗത്ത് എത്തിയപ്പോള്‍ അവന് യുവതിയെ കയറിപ്പിടിച്ചു, വലിച്ചിഴച്ചു. മാനഭംഗപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് അങ്ങനെ ചെയ്തതെന്ന് യുവതി പറഞ്ഞു. ആ സാഹചര്യത്തില്‍ പതറാതെനിന്ന് അവനെ ചവിട്ടി താഴെയിട്ടു. അലറിയപ്പോള്‍ അവന് ഓടി. യുവതിയും പിറകേ ഓടി. യുവതിയുടെ അലര്‍ച്ച…
Read Moreഅമ്പതിനായിരം രൂപ കൈക്കുലി തന്നാൽ മൃതദേഹം നൽകാമെന്ന് ആശുപത്രി ജീവനക്കാർ; മകനെ അവസാനമായി ഒന്നു കാണാൻ പണത്തിനായി ഭിക്ഷയാചിച്ച് ദമ്പതികൾ
സമസ്തിപുർ: മകന്റെ മൃതദേഹം സർക്കാർ ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടാൻ പണം തേടി തെരുവിലിറങ്ങി വൃദ്ധ ദമ്പതികൾ. ബീഹാറിലെ സമസ്തിപുരിലാണ് ഏറെ ദയനീയ സംഭവം നടന്നത്. മകന്റെ മൃതദേഹം വിട്ടുനൽകാൻ ആശുപത്രി ജീവനക്കാരൻ ദമ്പതികളോട് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം കൈവശമില്ലാതിരുന്നതോടെ ദമ്പതികൾ പണം തേടി തെരുവിലിറങ്ങുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപാണ് ഇവരുടെ മകനെ കാണാതായത്. പിന്നീട് മകന്റെ മൃതദേഹം ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ച് സമസ്തിപുരിലെ സദർ ഹോസ്പിറ്റലിൽ നിന്ന് ഇവർക്ക് ഫോൺകോൾ ലഭിച്ചു. തുടർന്ന് ഇവർ ആശുപത്രിയിൽ എത്തിയപ്പോഴാണ് മൃതദേഹം വിട്ടു നൽകണമെങ്കിൽ 50,000 രൂപ നൽകണമെന്ന് ജീവനക്കാരൻ ആവശ്യപ്പെട്ടത്. തങ്ങൾ പാവപ്പെട്ടവരാണെന്നും ഇത്രയധികം പണം കൈവശമില്ലെന്നും മരിച്ചയാളുടെ പിതാവ് മഹേഷ് താക്കൂർ പറഞ്ഞു. ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരിൽ ഭൂരിഭാഗവും കരാർ ജീവനക്കാരാണ്. പലപ്പോഴും ശമ്പളം അവർക്ക് കൃത്യസമയത്ത് ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.…
Read Moreകൈയും തലയും അകത്തേക്ക് ആദ്യം ഇടരുത് സാർ… പൂട്ടിക്കിടന്ന വീട്ടിൽ മോഷണം; ഒരു ഭാഗവും തകർക്കാതെ എങ്ങനെ കള്ളൻ അകടത്തു കടന്നു? പോലീസിന്റെ സംശയം കള്ളൻ കാട്ടിക്കൊടുത്തപ്പോൾ…
തൊടുപുഴ: പൂട്ടിക്കിടന്ന വീട്ടില്‍ നിന്നും 20000 രൂപയും രണ്ടര പവന് സ്വര്‍ണവും മോഷ്ടിച്ച പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ വീടിനുള്ളില്‍ നുഴഞ്ഞു കയറിയ വിദ്യ നാട്ടുകാരെ അമ്പരപ്പിച്ചു. കഴിഞ്ഞ മേയ് 24ന് കോതായിക്കുന്നിലെ വീട്ടില്‍ മോഷണം നടത്തിയ പ്രതി ഈരാറ്റുപേട്ട നടക്കല്‍ മുണ്ടകപറമ്പില്‍ ഫൈസലി (42)നെയാണ് ഇന്നലെ സ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചത്. വീടിന്റെ ഒരു ഭാഗവും കുത്തിപ്പൊളിക്കാതെയാണ് മോഷ്ടാവ് അകത്തു കടന്നതെന്ന് വ്യക്തമായിരുന്നു. വീടിന്റെ മുന്‍വശത്തെ ജനലിന് ഒരു കമ്പി ഇല്ലായിരുന്നു. ഇത്ര ചെറിയ വിടവിലൂടെ എങ്ങനെ മോഷ്ടാവ് അകത്ത് കടന്നുവെന്നതു പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. വീടിനുള്ളില്‍ നിന്നും വിരലടയാളം ലഭിച്ചപ്പോഴാണ് പുറമേ നിന്നൊരാള്‍ അകത്ത് കയറിയെന്ന് ഉറപ്പിക്കാനായത്. പിടിയിലായ പ്രതി പറഞ്ഞതും ജനല്‍വഴി അകത്തു കയറിയെന്നാണ്. ഇതോടെയാണ് കസ്റ്റഡിയിലായ പ്രതിയെ സ്ഥലത്തെത്തിച്ചു മോഷണരീതി പുനരാവിഷ്കരിച്ചത്. പൂട്ടിക്കിടന്ന ജനലിലേക്കു ചവിട്ടിക്കയറി മുകൾനിരയിലെ കമ്പിയില്‍ പിടിച്ച് ജനലിന്റെ കമ്പിയില്ലാത്ത ഭാഗത്തുകൂടി ആദ്യം കാല് അകത്തേക്കിട്ട്…
Read Moreആദ്യം ശമ്പളം കൊടുക്കേണ്ടത് തൊഴിലെടുക്കുന്നവര്‍ക്ക് ! ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്പളം നല്‍കിയതിനു ശേഷംമാത്രം മേലധികാരികള്‍ക്ക് ശമ്പളം കൊടുത്താല്‍ മതിയെന്ന് ഹൈക്കോടതി…
കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. കണ്ടക്ടര്‍, ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്കാണ് ഏറ്റവും ആദ്യം ശമ്പളം നല്‍കേണ്ടതെന്ന് ഹൈക്കോടതി. ഇവര്‍ക്കെല്ലാം ശമ്പളം നല്‍കാതെ സൂപ്പര്‍വൈസറി തസ്തികയിലുള്ളവര്‍ക്ക് ശമ്പളം നല്‍കരുതെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ജീവനക്കാര്‍ക്ക് സമയബന്ധിതമായി ശമ്പളം നല്‍കണമെന്നും സ്ഥാപനത്തെ സ്വയം പര്യാപ്തമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്. കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ പ്രാമുഖ്യം നല്കുന്നുണ്ടോയെന്നും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ എത്രനാള്‍ മുന്നോട്ടുപോകുമെന്നും കോടതി ചോദിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പെന്‍ഷനും ശമ്പളവും നല്കാന് ലോണെടുക്കുന്നതിനേയും കോടതി വിമര്‍ശിച്ചു. വായ്പയെടുത്തത് എന്തിന് വിനിയോഗിച്ചെന്ന് അറിയിക്കണമെന്നും കോടതി പറഞ്ഞു. പൊതുജനങ്ങളെ ഓര്‍ത്താണ് വിഷയത്തില്‍ ഇടപെടുന്നതെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥതയില്‍ മാനേജ്മെന്റിനെയും കോടതി വിമര്‍ശിച്ചു.…
Read More