ലക്നോ: ഉത്തർപ്രദേശിൽ പബ്ജി (മൊബൈൽ ഗെയിം) കളിക്കുന്നത് വിലക്കിയതിന് പതിനാറു വയസുകാരൻ മകൻ അമ്മയെ വെടിവച്ച് കൊലപ്പെടുത്തി. തലസ്ഥാനമായ ലക്നോവിലാണ് രാജ്യത്തെ നടുക്കിയ സംഭവം റിപ്പോർട്ട് ചെയ്തത്.പിതാവിന്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് മകൻ അമ്മയെ ആക്രമിച്ചതെന്ന് പോലീസ് വെളിപ്പെടുത്തി. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവമുണ്ടായത്. തുടർച്ചയായി ഫോണിൽ ഗെയിം കളിച്ചിരുന്ന മകനെ അമ്മ ശകാരിച്ചതാണ് പ്രകോപനത്തിന് കാരണം. തലയ്ക്ക് വെടിയേറ്റ മാതാവ് തൽക്ഷണം മരിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹവുമായി ഒൻപത് വയസുകാരിയായ സഹോദരിക്കൊപ്പം മകൻ രണ്ടു ദിവസം വീട്ടിൽ തന്നെ കഴിഞ്ഞു. മൃതദേഹത്തിന് പഴക്കം വച്ചതോടെ ദുർഗന്ധം പുറത്തേക്ക് പോകാതിരിക്കാൻ മകൻ റൂം ഫ്രഷ്നർ ഉപയോഗിച്ചുവെന്നും പോലീസ് കണ്ടെത്തി. സംഭവം പുറത്തുപറയരുതെന്ന് സഹോദരിയെ കൗമാരക്കാരൻ ഭീഷണിപ്പെടുത്തുകയും ചെയ്തു. അമ്മയെ വീട്ടിൽ ജോലിക്ക് വന്ന ഇലക്ട്രീഷൻ വെടിവച്ച് കൊലപ്പെടുത്തിയെന്ന് മകൻ പിന്നീട് പിതാവിനോട് പറഞ്ഞു. സൈനിക ഉദ്യോഗസ്ഥനായ പിതാവ്…
Read MoreCategory: Top News
മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തി! മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന
കൊച്ചി: വിദേശത്തേക്ക് പണം കടത്തിയതില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്നാണ് ആരോപണം. സംഭവത്തില്‍ മുഖ്യമന്ത്രിക്കുള്ള ബന്ധത്തെക്കുറിച്ച് കോടതിയില്‍ രഹസ്യമൊഴി നല്‍കിയെന്ന് സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കും ഓഫീസിനും ഇതില്‍ പങ്കുണ്ടെന്നും മൊഴി നല്കി. എറണാകുളം മജിസ്ട്രേറ്റ് കോതിയിലാണ് മൊഴി നൽകിയത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും കോടതിയോട് സംരക്ഷണം ആവശ്യപ്പെട്ടെന്നും സ്വപ്ന പറഞ്ഞു. അതേസമയം കോടതിയില്‍ നല്കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ സ്വപ്ന വെളിപ്പെടുത്തിയില്ല. ആദ്യമായാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നേരി്ട്ടുള്ള ആരോപണം സ്വപ്ന ഉന്നയിക്കുന്നത്.
Read Moreരണ്ടു മൊബൈൽ ഫോണുകൾ എവിടെ ? മെമ്മറി കാർഡ് പരിശോധിക്കണം; ക്രൈംബ്രാഞ്ച് വീണ്ടും കോടതിയിൽ; ഫോറൻസിക് പരിശോധനാ ഫലം നിർണായകമാകും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ വീണ്ടും വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. മെമ്മറി കാർഡിലെ ഫയൽ പ്രോപ്പർട്ടീസ് ഏതൊക്കെയാണെന്നും, എന്നൊക്കെ കാർഡ് തുറന്നു പരിശോധിച്ചുവെന്നും അറിയണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം. ഇതിനായി ഹൈക്കോടതിയിൽ ഇന്ന് അപ്പീൽ നൽകും. ഈ ആവശ്യം ക്രൈംബ്രാഞ്ച് നേരത്തെ കോടതിയിൽ ഉന്നയിച്ചിരുന്നുവെങ്കിലും വിചാരണക്കോടതി അതു നിരസിക്കുകയായിരുന്നു. ഈ ഉത്തരവ് റദ്ദാക്കി പരിശോധനയ്ക്ക് അനുമതി നൽകണമെന്നാണു ക്രൈംബ്രാഞ്ചിന്റെ ആവശ്യം. തുടരന്വേഷണം പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിന് കോടതി ഒന്നര മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എല്ലാ പഴുതുകളും അടച്ചുള്ള അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. രണ്ടു മൊബൈൽ ഫോണുകൾ എവിടെ? കേസിൽ നിർണായകമായേക്കാവുന്ന രണ്ടു മൊബൈൽ ഫോണുകൾ കണ്ടെത്താനുള്ള അന്വേഷണവും ക്രൈംബ്രാഞ്ച് നടത്തുന്നുണ്ട്. നടൻ ദിലീപിന്റെ സഹോദരൻ അനൂപും സഹോദരി ഭർത്താവ്…
Read Moreപ്രവാസിയായ യുവാവുമായി ഫേസ്ബുക്കില്‍ പരിചയപ്പെട്ടു വീട്ടിലേക്ക് വിളിച്ചുവരുത്തി അവള്..! ഹണിട്രാപ്പ്; ദമ്പതികൾ പോലീസ് പിടിയിൽ
ചേര്‍ത്തല: യുവാവിഹണിട്രാപ്പില് കുടുക്കിയ സംഭവത്തില്‍ ദമ്പതികളെ മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് പൊള്ളേത്തൈ ദേവസ്വം വെളി വീട്ടില്‍ സുനീഷ് (31), ഭാര്യ സേതുലക്ഷ്മി (28) എന്നിവരാണ് പിടിയിലായത്. പ്രവാസിയും തൊടുപുഴ സ്വദേശിയുമായ യുവാവിനെയാണ് ഇവര്‍ കുടുക്കിയത്. യുവാവുമായി ഫെയ്സുബുക്കില്‍ പരിചയപ്പെട്ട സേതുലക്ഷ്മി ഭര്‍ത്താവുമായി ചേര്‍ന്ന് യുവാവിനെ കണിച്ചുകുളങ്ങരയിലുള്ള വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. യുവാവിനെ കിടപ്പുമുറിയില്‍ കയറ്റി സേതുലക്ഷ്മിയുമായുള്ള ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയശേഷം ഭീഷണിപ്പെടുത്തി എടിഎം, ആധാര്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവ പിടിച്ചെടുക്കുകയും എടിഎമ്മിന്റെ രഹസ്യ നമ്പര്‍ വാങ്ങി അക്കൗണ്ടിലുണ്ടായിരുന്ന പണം പിന്‍വലിക്കുകയുമായിരുന്നു. പണം തുടര്‍ച്ചയായി ആവശ്യപ്പെട്ടതോടെ യുവാവ് മാരാരിക്കുളം പോലീസിന് പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ ഇതുപോലെ പലരേയും വലയില്‍ കുടുക്കിയിട്ടുള്ളതായി ഇന്‍സ്പെക്ടര്‍ എസ്.രാജേഷ് പറഞ്ഞു.
Read Moreബിജെപി നേതാക്കളുടെ പ്രവാചകനെതിരായ പരാമര്‍ശത്തെ അപലപിച്ച് 15 രാജ്യങ്ങള്‍; കേന്ദ്ര സര്‍ക്കാര്‍ മാപ്പ് പറയണമെന്നു വിവിധ രാജ്യങ്ങള്‍
ന്യൂഡല്‍ഹി: ബിജെപി നേതാക്കളുടെ മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തെ അപലപിച്ച് 15 രാജ്യങ്ങള്‍. ഇറാന്, ഇറാഖ് ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍ യുഎഇ അടക്കമുള്ള രാജ്യങ്ങളാണ് പരാമര്‍ശത്തെ അപലപിച്ച് രംഗത്തെത്തിയത്. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാപ്പ് പറയണമെന്നും വിവിധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ചാനല്‍ചര്‍ച്ചയ്ക്കിടെ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയതിന് ബിജെപി വക്താവ് നുപൂര്‍ ശര്‍മ്മയെയും ബിജെപി നേതാവ് നവീന്‍ ജിന്‍ഡാലിനെയും പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രസ്താവനയ്ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയായിരുന്നു പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് ഇരുവരെയും സസ്പെന്‍ഡ് ചെയ്തത്. പ്രവാചകനെ അധിക്ഷേപിച്ച് സംസാരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധമാര്‍ച്ചിനിടെയാണ് യുപിയിലെ കാന്‍പൂരില്‍ സംഘര്‍ഷമുണ്ടായത്. കടകള്‍ അടപ്പിക്കാന്‍ പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തു. ഇതിനെ എതിര്‍ത്ത് മറുവിഭാഗം രംഗത്തെത്തിയതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. 13 പോലീസുകാര്‍ക്കും മുപ്പതോളം സാധാരണക്കാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ 36 പേര് അറസ്റ്റിലായിരുന്നു.
Read Moreഅവള് മാതാപിതാക്കളോട് തുറന്നുപറഞ്ഞു! പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; കരാട്ടെ അധ്യാപകൻ അറസ്റ്റിൽ
നാഗ്പൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കരാട്ടെ അധ്യാപകന് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ കന്ഹനിലെ വിവേകാനന്ദ നഗര്‍ സ്വദേശിയായ ഗോപാല്‍(40) എന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്. 11കാരിയാണ് പീഡനത്തിന് ഇരയായത്. കരാട്ടെ പഠിപ്പിക്കാനായി കുട്ടിയെ കൊണ്ടുപോയ ഇയാള്‍ ആരും ഇല്ലാത്ത സ്ഥലത്ത് വച്ച് കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കുട്ടി മാതാപിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. മാതാപിതാക്കളാണ് പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read More‘ഇ-മദ്യവിൽപന’..! ഡ്രൈ ഡേ ദിവസങ്ങളിൽ മൊബൈലിൽ ഓർഡറെടുക്കും, ഓൺലൈൻവഴി പണം ഇടപാടും; സിജോയുടെ മദ്യവിൽപനയ്ക്ക് പൂട്ടിട്ട് പോലീസുകാർ
കൊടകര: വിദേശമദ്യം ശേഖരിച്ച് അനധികൃത വില്പന നടത്തിയിരുന്നയാൾ പിടിയിൽ. കൊടകര മനക്കുളങ്ങര സ്വദേശി സിജോയാണ് (40 ) അറസ്റ്റിലായത്. ഇയാളിൽ നിന്ന് അരലിറ്റർ വീതമുള്ള 35 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു. ബിവറേജ് ഷോപ്പിൽ നിന്ന് മദ്യം വാങ്ങി ശേഖരിച്ച് കൂടിയ വിലയ്ക്ക് ഇയാൾ വില്പന നടത്തി വരികയായിരുന്നു.ഇയാൾ ഫോണ്‍ വഴി ഓർഡർ എടുത്ത് ഗൂഗിൾ പേ വഴി പണമടച്ചാൽ പറയുന്ന സ്ഥലത്ത് സ്കൂട്ടറിൽ മദ്യം എത്തിച്ചുകൊടുക്കുകയായിരുന്നെന്നു പോലിസ് പറഞ്ഞു. മദ്യശാലകൾ അവധിയുള്ള ദിവസങ്ങളിലാണ് ഇയാൾ വൻ തോതിൽ കച്ചവടം നടത്തിയിരുന്നത്. ഒരു കുപ്പിക്ക് ഡിമാൻഡ് അനുസരിച്ച് ഇരുന്നൂറു രൂപ വരെ കൂടുതൽ വാങ്ങിയിരുന്നു. മദ്യക്കുപ്പികൾ പല സ്ഥലങ്ങളിലായി ഒളിപ്പിച്ച് വച്ച് ഓർഡർ അനുസരിച്ച് എടുത്തുകൊണ്ടുപോയായിരുന്നു വില്പന. പോലീസ് വേഷം മാറി ബൈക്കുകളിൽ ഇയാളെ പിന്തുടർന്ന് നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്.
Read Moreവിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഒളികാമറ; പാർക്കിലെ “ചൂടൻരംഗങ്ങൾ’അന്താരാഷ്ട്ര സെക്സ് സൈറ്റുകളിൽ പിടിയിലായ 2 പേർക്ക് സെക്സ് റാക്കറ്റുമായി ബന്ധം
സ്വന്തം ലേഖകൻതലശേരി: നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും ഒളികാമറയിലൂടെ പകർത്തിയ ചൂടൻ രംഗങ്ങൾ അന്താരാഷ്ട്ര സെക്സ് സൈറ്റുകളിലും എത്തിയതായി സൂചന. യുകെയിലെ മലയാളികളാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ചില ഗ്രൂപ്പുകളിൽ അതീവ രഹസ്യമായി പങ്കുവച്ചിട്ടുള്ളത്. ചെങ്കല്ലിൽ തീർത്തിട്ടുള്ള റൗണ്ട് ഭിത്തിയോട് ചേർന്ന് നിന്നുകൊണ്ട് യുവതിയും യുവാവും നടത്തുന്ന കാമകേളികളാണ് വിദേശ രാജ്യങ്ങൾ കേന്ദ്രീകരിട്ടുള്ള സെക്സ് സൈറ്റുകളിൽ വൈറലായിട്ടുള്ളത്. ഇന്ത്യയിൽ നിരോധിച്ച സൈറ്റുകളിലാണ് ദൃശ്യങ്ങൾ വന്നിരിക്കുന്നത്. ഒരേ സ്ഥലത്ത് അഞ്ച് ജോഡികൾ നടത്തിയ പ്രകടനങ്ങളാണ് വീഡിയോയിലുള്ളത്. പോൺ സൈറ്റിനെ വെല്ലുന്ന രംഗങ്ങളും ഇതിലുണ്ടെന്നാണ് റിപ്പോർട്ട്. വിനോദസഞ്ചാര കേന്ദ്രത്തോട് ചേർന്നുള്ള ഭീമൻ മതിലിൽ അതിസാഹസികമായി തീർത്ത ചെറിയ തുരങ്കത്തിന് സമാനമായ തുളയുണ്ടാക്കി അതിൽ സ്ഥാപിച്ച ഒളികാമറയിലൂടെയാണ് ദൃശ്യങ്ങൾ പകർത്തിയിട്ടുള്ളതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരിൽ നിന്നും പിടികൂടിയ മൊബൈൽ…
Read Moreഎട്ടുവർഷം ഒളിപ്പിച്ച വൈരാഗ്യം; തന്റെ ഭാര്യയെ കൊന്നവന്റെ അമ്മയെ കുത്തിക്കൊന്നു; വീട്ടിൽ അതിക്രമിച്ച് കയറി സരസ്വതിയെ ഓടിച്ചിട്ട് കഴുത്തിൽ കത്തികുത്തിയിറക്കുകയായിരുന്നു
പള്ളുരുത്തി: എറണാകുളം പള്ളുരുത്തിയിൽ ദമ്പതികള്‍ക്കു നേരെ നടന്ന അക്രമണത്തില്‍ വീട്ടമ്മ കുത്തേറ്റു മരിച്ചു. ഭര്‍ത്താവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളുരുത്തി കടേഭാഗം വ്യാസപുരം കോളനിയില്‍ വേണാട്ടുപറമ്പിൽ സരസ്വതി(62)യാണ് കുത്തേറ്റു മരിച്ചത്. അക്രമത്തില്‍ പരിക്കേറ്റ ഭര്‍ത്താവ് ധര്‍മരാജ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അക്രമശേഷം പ്രതിയായ പള്ളുരുത്തി കടേഭാഗം കാട്ടിശേരിപറമ്പില് ജയന്(57) പള്ളുരുത്തി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ജയന്റെ ഭാര്യ സിന്ധുവിനെ സരസ്വതിയുടെ മകന് എട്ടുവര്‍ഷം മുമ്പ് കൊലപ്പെടുത്തിയതിലുള്ള വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്നു പറയുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് സംഭവം. ധര്‍മരാജിന്റെ വീട്ടിലെത്തിയാണ് പ്രതി ആക്രമണം നടത്തിയത്. കുത്തേറ്റ് ഓടിയ ധര്‍മജനെ അക്രമി പിന്തുടര്ന്നെങ്കിലും സമീപത്തെ സഹോദരന്റെ വീട്ടിലേക്ക് ഓടിക്കയറി ഇയാൾ രക്ഷപ്പെടുകയായിരുന്നു. ആക്രമണം നടക്കുന്പോൾ കുളിക്കുകയായിരുന്നു സരസ്വതി. ശബ്ദം കേട്ടെത്തിയ ഇവര്‍ പ്രതിയെ കണ്ട് അയല്‍വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയ ജയന് കഴുത്തിനു കുത്തുകയായിരുന്നു. സരസ്വതി സംഭവസ്ഥലത്ത് വച്ചുതന്നെ…
Read Moreപുഷ്പലതയുടെ ആറുപവന്റെ മാല പൊട്ടിച്ചുകൊണ്ട് വന്നാൽ പണം തരാം; ബൈക്ക് നൽകി ദമ്പതികൾ യുവാക്കളെ മോഷണത്തിന് ഉപയോഗിച്ചു; ഒടുവിൽ എട്ടിന്റെ പണിയും…
നെടുമങ്ങാട്: ചൂഴ ചെറുകുന്നിൽ അന്നപൂർണേശ്വരി ദേവി ക്ഷേത്രത്തിന് സമീപം സ്റ്റേഷനറി കട ഉടമയുടെ ആറ് പവന്റെ മാല പിടിച്ചു പറിച്ച കേസിൽ ദമ്പതികൾ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ദമ്പതികൾ മറ്റ് രണ്ട് കുറ്റവാളികളെ ക്വട്ടേഷൻ മാതൃകയിൽ ഉപയോഗിച്ചാണ് മാല കവർന്നതെന്നു പോലീസ് പറഞ്ഞു. വെള്ളനാട് ചാരുപാറ തടത്തരികത്ത് പുത്തൻ വീട്ടിൽ എസ്. കുഞ്ഞുമോൻ ( 24), കമ്പനിമുക്ക് ശാന്തഭവനിൽ ആർ. ശ്രീകാന്ത് (19), തൊളിക്കോട് മന്നൂർ കോണത്ത് സ്വദേശി ആർ. റംഷാദ് (21), കുഞ്ഞുമോന്റെ ഭാര്യ ആര്യനാട് ചൂഴ ലക്ഷ്മി ഭവനിൽ എസ്. സീതാലക്ഷ്മി (19) എന്നിവരാണ് പിടിയിലായത്. ചൂഴ ഗ്രേസ് കോട്ടേജിൽ ബി. പുഷ്പലതയുടെ മാലയാണ് ഏപ്രിൽ 16 ന് ഉച്ചയ്ക്ക് നഷ്ടപ്പെട്ടത്. കുഞ്ഞുമോൻ ഗംഗാമല കോളനിയിൽ താമസിക്കുന്ന വിമലിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് ഉപയോഗത്തിന് വാങ്ങിയ ശേഷം കഞ്ചാവ് കച്ചവടം നടത്തുന്നതിന് സഹായിയായി…
Read More