താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ലെന്നും കഴിച്ച ഉറക്കഗുളികയുടെ അളവ് അമിതമായതാണെന്നുംകൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവ നടിയുടെ വിശദീകരണം. ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായിപ്പോയതാണെന്നാണ് നടി പറയുന്നത് എന്നാണ് പോലീസ് നല്കുന്ന വിവരം. എന്നാല്‍, ഇക്കാര്യം പോലീസ് പൂര്‍ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. ചൊവ്വാഴ്ചയാണ് ഉറക്കഗുളിക കഴിച്ച് അവശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ അപകടനില തരണംചെയ്തിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ സംഭവവികാസങ്ങള്‍ മൂലമാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ അഭ്യൂഹമുയര്‍ന്നിരുന്നു. എറണാകുളം നോര്‍ത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടി ആരോഗ്യനില വീണ്ടെടുത്ത ശേഷം ഡിസ്ചാര്‍ജ്ജായി പോയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയവരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുമെന്ന് അന്വേഷണസംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൂറുമാറിയ ശേഷം സാക്ഷികളില്‍ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടിലേയ്ക്കു വലിയ തുകയുടെ കൈമാറ്റം നടന്നിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. സിനിമാ മേഖലയില്‍…
Read MoreCategory: Top News
നോർമൽ ഈസ് ബോറിംഗ് ! വയോധികരുടെ കൊലപാതകം; വെട്ടിയത് 30 തവണ; മുറിവുകളിൽ കീടനാശിനി ഒഴിച്ചു; കുറ്റബോധവുമില്ലാതെ പ്രതിയായ മകന് പറഞ്ഞത് ഇങ്ങനെ…
പാലക്കാട്: പുതുപ്പരിയാരത്ത് വയോധികരായ ദന്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകനുമായി വീട്ടിൽ തെളിവെടുപ്പ് നടത്തി. ഇന്നു രാവിലെ എട്ടരയോടെയാണ് പോലീസ് പ്രതി സനലുമായി തെളിവെടുപ്പിന് എത്തിയത്. അതിക്രൂരമായ കൊലപാതകത്തിൽ യാതൊരു കുറ്റബോധവുമില്ലാതെ നിസംഗനായാണ് ഇയാൾ പെരുമാറിയത്. കൊല്ലപ്പെട്ട ഓട്ടൂർക്കാട് പ്രതീക്ഷാ നഗർ മയൂരത്തിൽ ചന്ദ്രൻ- ദൈവാന ദന്പതികളുടെ രണ്ടാമത്തെ മകനാണ് സനൽ. രാത്രി ഇയാൾ അമ്മയോടു വെള്ളം ചോദിച്ചു. കൊടുക്കാതിരുന്നതിനെ തുടർന്ന് ആയുധങ്ങളുമായി ക്രൂരമായി ആക്രമിച്ചു. രണ്ടു കൈകളിലും ഓരോ ആയുധങ്ങൾ എടുത്താണ് സ്വീകരണമുറിയിൽ വച്ച് അമ്മയെ വെട്ടിയത്. മുഖത്തടക്കം മുപ്പതിലേറെ വെട്ടുകളാണ് ഇവരുടെ ശരീരത്തിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. അച്ഛൻ അടുത്തയിടെയുണ്ടായ അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ് സമീപത്തെ മുറിയിൽ വിശ്രമത്തിലായിരുന്നു. ഭാര്യയുടെ നിലവിളികേട്ട് ഇദ്ദേഹവും ഉറക്കെ കരഞ്ഞു. മുറിവിലൂടെ വിഷം കയറാൻ ഉടനെ മുറിയിൽ ചെന്ന് സനൽ അച്ഛനെയും വെട്ടി. ഇരുവരുടെയും മുറിവുകളിൽ കീടനാശിനി ഒഴിക്കുകയും ചെയ്തു.…
Read Moreയുവനടിയുടെ ആരോഗ്യനിലയില്‍ പുരോഗതി ! ആത്മഹത്യാ ശ്രമത്തിന് ദിലീപ് കേസുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്…
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയായ യുവനടിയുടെ ആത്മഹത്യാ ശ്രമത്തിന്, ദിലീപ് കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്. പ്രസവാനന്തരമുള്ള മാനസിക സമ്മര്‍ദമാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നാണ് സൂചന. എറണാകുളം നോര്‍ത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടി ആരോഗ്യനില വീണ്ടെടുത്തു. കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ, സാക്ഷികളില്‍ ഒരാളായ ഈ നടി ആത്മഹത്യയ്ക്കു ശ്രമിച്ചതു സമൂഹമാധ്യമങ്ങളില്‍ സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. കൂറുമാറിയ ശേഷം സാക്ഷികളില്‍ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടിലേയ്ക്കു വലിയ തുകയുടെ കൈമാറ്റം നടന്നിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. സിനിമാ മേഖലയില്‍ നിന്നുള്ള ഇരുപതിലേറെ സാക്ഷികള്‍ കൂറുമാറിയത് പ്രോസിക്യൂഷനു വിചാരണ വേളയില്‍ കനത്ത തിരിച്ചടിയായിരുന്നു.
Read Moreമകന്റെ കഴുത്തിൽ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണി;കയ്യിൽ കിട്ടിയ ചുറ്റികയ്ക്ക് അടിച്ച് വീഴിച്ച് അച്ഛനെ കൊലപ്പെടുത്തി; അനുഭവിച്ച ദുരിതജീവിതത്തെക്കുറിച്ച് മകൻ പറഞ്ഞതിങ്ങനെ…
വർക്കല: വർക്കല ഏണാർവിള കോളനിയിൽ മദ്യപിച്ച് വഴക്ക് ഉണ്ടാക്കിയ അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. വർക്കല ചെമ്മരുതി പഞ്ചായത്തിൽ കല്ലുവിള വീട്ടിൽ സത്യൻ (65) കൊല്ലപ്പെട്ട കേസിലാണ് മകൻ സതീഷ് അറസ്റ്റിലായത്. ഏണാർവിള കോളനിയിൽ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 6.30 ഓടെ യാണ് കൊലപാതകം നടന്നത്.സത്യന്റെ മരണത്തിൽ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഫോറൻസിക് ടീമിനെ സംഭവസ്ഥലത്ത് എത്തിച്ച് വിശദമായ പരിശോധന നടത്തി. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ കണ്ടെത്തലിന്റെയും പോലീസിന്റെ വിശദമായ പരിശോധനയുടെയും സംഭവസ്ഥലത്തിനടുത്ത് ഉണ്ടായിരുന്ന ആളുകളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് സതീഷിന്റ അറസ്റ്റ്. മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലക്കടിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്ന്പോലീസ് കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം അഞ്ചോടെ സത്യൻ മദ്യപിച്ച് വീട്ടിലെത്തുകയും മകൻ സതീഷുമായി വഴക്കുണ്ടാക്കുകയും ചെയ്തു. സത്യൻ മകനെ മർദിക്കുകയും വെട്ടുകത്തി കഴുത്തിൽ വച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും…
Read Moreകെ-റെയില്‍ പണം ചോര്‍ത്തല്‍ തുടങ്ങി ! സില്‍വര്‍ ലൈനിന്റെ ഗുണഗണങ്ങള്‍ വിശദീകരിച്ച് 36 പേജുള്ള 50 ലക്ഷം കൈപ്പുസ്തകങ്ങള്‍ അച്ചടിക്കാന്‍ സര്‍ക്കാര്‍…
സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഗുണഗണങ്ങള്‍ വിശദീകരിക്കുന്ന കൈപ്പുസ്തകം അച്ചടിച്ച് വ്യാപകമായി വിതരണം ചെയ്യാനൊരുങ്ങി കേരള സര്‍ക്കാര്‍. ‘സില്‍വര്‍ ലൈന്‍ അറിയേണ്ടതെല്ലാം’ എന്ന പേരില്‍ 50 ലക്ഷം മള്‍ട്ടിക്കളര്‍ കൈപ്പുസ്തകങ്ങള്‍ അച്ചടിച്ച് വ്യാപകമായി പൊതുജനത്തിന് വിതരണം ചെയ്യാനാണ് പദ്ധതി. 36 പേജുകളുള്ള കൈപ്പുസ്തകം അച്ചടിക്കുന്നതിന് പബ്ലിക് റിലേഷന്‍ വകുപ്പ് ടെന്‍ഡര്‍ വിളിച്ചു. ആധുനിക സൗകര്യമുള്ള അച്ചടിശാലകളില്‍നിന്നാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിനകത്ത് ആസ്ഥാന ഓഫിസും സ്വന്തമായി പ്രസുമുള്ള സ്ഥാപനത്തെയാണ് പരിഗണിക്കുന്നത്. ജനുവരി 28 ആണ് ഇ ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി. 29ന് ഇ ടെണ്ടര്‍ തുറക്കും. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ വലിയ തോതിലുള്ള എതിര്‍പ്പുയരുന്ന സാഹചര്യത്തിലാണ് പദ്ധതിയുടെ ഗുണഫലങ്ങള്‍ വിവരിച്ചുകൊണ്ടുള്ള കൈപ്പുസ്തകം പുറത്തിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് യോഗങ്ങള്‍ വിളിച്ചു കൂട്ടി പദ്ധതിയെക്കുറിച്ചു വിശദീകരിച്ചിരുന്നു. പിന്നാലെയാണ് പദ്ധതിയുടെ ഗുണവശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കൈപ്പുസ്തകം പുറത്തിറക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനു…
Read Moreപെണ്‍കുട്ടികള്‍ പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍ നിന്ന് സ്നേഹം കിട്ടുന്നില്ല; പരാതിയുമായി യുവതി വനിതാ കമ്മീഷനില്‍
തിരുവനന്തപുരം: പെണ്‍കുട്ടികള്‍ പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍ നിന്നും സ്നേഹവും പരിഗണനയും കിട്ടുന്നില്ലെന്ന പരാതിയുമായി യുവതി വനിതാ കമ്മീഷനില്‍. പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും വാദം കേട്ട കമ്മീഷന് ഇരുവരെയും കൗണ്‍സലിംഗിന് വിധേയരാക്കാന്‍ തീരുമാനിച്ചു. പരാതിക്കാരിയുടെ ആരോപണം എതിര്‍ക്ഷി പൂര്‍ണമായും നിഷേധിച്ചു. രണ്ടു വയസും കഷ്ടിച്ച് ഒരു മാസവും പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളുള്ള ഇരുപത്തിയഞ്ചുകാരിയാണ് പരാതി നല്‍കിയിരുന്നത്.എറണാകുളത്തെ ഒരു ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും അവിടത്തെ ഡോക്ടറും തമ്മിലുള്ള തമ്മിലുള്ള പ്രശ്നങ്ങളായിരുന്നു കമ്മീഷനു മുമ്പാകെ വന്ന മറ്റൊരു പരാതി. പരസ്പര ബഹുമാനമില്ലായ്മയായിരുന്നു പരാതിക്ക് അടിസ്ഥാനമായി ഇരുവിഭാഗവും ആരോപിച്ചിരുന്നത്. തങ്ങളുടെ പദവികളും ഉത്തരവാദിത്തങ്ങളും അംഗീകരിച്ച് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാമെന്ന് ഇരുവിഭാഗവും കമ്മീഷന് മുമ്പാകെ തീരുമാനമെടുത്തു. എറണാകുളത്തെ അബാദ് പ്ലാസയിലെ കടനടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ പോലീസ് സംഘം അപമാര്യാദയായി പെരുമാറിയെന്ന് യുവതിയുടെ പരാതിയില്‍ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് കമ്മീഷന്റെ പ്രാഥമിക നിഗമനം. പ്രശ്നത്തിനൊടുവില്‍ അബാദ് പ്ലാസയില്‍ നിന്നും…
Read Moreഇതിനു സമ്മതിച്ചില്ലെങ്കില്‍ നിനക്കും മക്കള്‍ക്കും സന്തോഷം കാണത്തില്ല ! വൈഫ് സ്വാപ്പിംഗ് കേസിലെ മുഖ്യ പ്രതി ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നത് ഇങ്ങനെ…
പങ്കാളികളെ കൈമാറിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരാതിക്കാരിയുടെ സഹോദരന് ഒരു മാധ്യമത്തോടാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സഹോദരിയെ ഭീഷണിപ്പെടുത്തിയാണ് ഭര്‍ത്താവ് പലര്‍ക്കും കൈമാറിയതെന്നും സഹോദരിയെയും മക്കളെയും ഇയാള്‍ നിരന്തരം മര്‍ദിച്ചിരുന്നതായും സഹോദരന് പറഞ്ഞു. കുട്ടികളെ കൊല്ലുമെന്ന് പറഞ്ഞ് സഹോദരിയെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇതിന് സമ്മതിച്ചില്ലെങ്കില്‍ നിനക്കും മക്കള്‍ക്കും സന്തോഷം കാണത്തില്ല എന്നൊക്കെയാണ് പറഞ്ഞതെന്നും സഹോദരന് പറയുന്നു. ഇയാള്‍ യുവതിയെ തല്ലുമായിരുന്നില്ലെന്നും പക്ഷെ മാനസികമായി തളര്‍ത്തിയ ശേഷമാണ് ഇയാള്‍ കാര്യങ്ങള്‍ ഇയാളുടെ വഴിയ്ക്ക് ആക്കിയിരുന്നതെന്നും സഹോദരന് പറയുന്നു. ആ വ്ളോഗ് കേട്ടതോടെ മനസ്സ് തകര്‍ന്നുവെന്നും പരാതിക്കാരിയുടെ സഹോദരന് പറയുന്നു. പലരീതിയിലുള്ള ലൈംഗികവൈകൃതങ്ങള്‍ക്കും സഹോദരിയെ അവരുടെ ഭര്‍ത്താവ് ഇരയാക്കിയിരുന്നു. മുമ്പ് ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അത് കൗണ്‍സിലിംഗിലൂടെ ഒത്തുതീര്‍പ്പാക്കുകയാണ് ചെയ്തതെന്നും സഹോദരന് വെളിപ്പെടുത്തി. വിവാഹത്തിന്റെ ആദ്യ രണ്ടു വര്‍ഷങ്ങളില്‍ പ്രശ്നമുണ്ടായിരുന്നില്ലെന്നും അതിനു ശേഷമാണ് ഭര്‍ത്താവ് ഇത്തരം കാര്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചു തുടങ്ങിയത്.…
Read Moreപ്രത്യുത്പാദന വ്യവസ്ഥയെ തകരാറിലാക്കാൻ സാധ്യത! കോവിഡ് പ്രതിരോധ ഗുളിക യുവാക്കൾ ഉപയോഗിക്കരുതെന്ന് നിർദേശം
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന് ഡ്രഗ് കണ്ട്രോളർ ജനറലിന്റെ അടിയന്തര അനുമതി ലഭിച്ച മോൽനുപിരാവിർ ഗുളിക യുവാക്കൾക്കു നൽകരുതെന്ന് കോവിഡ് കർമ സമിതി തലവൻ ഡോ.എൻ.കെ അറോറ വ്യക്തമാക്കി. ചെറുപ്പക്കാരായ ആളുകളുടെ പ്രത്യുത്പാദന വ്യവസ്ഥയെ ഗുളിക തകരാറിലാക്കാൻ സാധ്യതയുള്ളതായി കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു. രോഗബാധയുടെ ആദ്യ ഘട്ടങ്ങളിലാണ് മോൽനുപിരാവിർ ഗുളിക നൽകുന്നത്. ഗുളിക നൽകുന്നത് അസുഖം കൂടുതൽ രൂക്ഷമാകുന്നത് തടയുന്നു. എന്നാൽ മരുന്നിന്റെ യഥേഷ്ടമുള്ള ഉപയോഗം അപകടങ്ങൾ ഉണ്ടാക്കും. പ്രധാനമായും അറുപതു വയസിനു മുകളിൽ പ്രായമുള്ള, മറ്റു രോഗാവസ്ഥകൾ ഉള്ളവരുടെ ചികിത്സയ്ക്കാണ് ഗുളിക സഹായിക്കുക. ചെറുപ്പക്കാരായ ആളുകൾക്ക് ഗുളിക നൽകുന്നത് ജനിതക വ്യതിയാനങ്ങൾക്ക് കാരണമായേക്കാം. ഇതിനു മുന്‍പ് ഐസിഎംആർ മേധാവി ബൽറാം ഭാർഗവയും മോൽനുപിരാവിർ ഗുളിക മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പു നൽകിയിരുന്നു. ഡിസംബറിലാണ് ഡ്രഗ് കണ്ട്രോളർ ജനറൽ അമേരിക്കൻ നിർമിത കോവിഡ് പ്രതിരോധ ഗുളികയ്ക്ക് അടിയന്തര…
Read Moreനിയന്ത്രണം കാറ്റിൽ പറത്തി സിപിഎമ്മിന്റെ മെഗാ തിരുവാതിര; എം.എ.ബേബി അടക്കമുള്ളവർ കാഴ്ചക്കാർ; പോലീസ് ജനക്കൂട്ടത്തെ കണ്ടില്ലെന്നു നടിച്ച് മടങ്ങി
തിരുവനന്തപുരം: കോവിഡ്, ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുപരിപാടികൾക്കും ഒത്തുചേരലുകൾക്കും സർക്കാർ വിലക്കേർപ്പെടുത്തിയിട്ടും അതൊന്നും ബാധകമാകാതെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം. സമ്മേളനത്തോടനുബന്ധിച്ച് 502 സ്ത്രീകൾ അണിനിരന്ന മെഗാ തിരുവാതിര സംഘടിപ്പിച്ചു. ജനുവരി 14 മുതൽ 16 വരെ നടക്കുന്ന ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചായിരുന്നു ചെറുവാരക്കോണം സിഎസ്ഐ സ്കൂൾ ഗ്രൗണ്ടിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്, എംഎൽഎ സി.കെ.ഹരീന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയുള്ള തിരുവാതിര കളി. കോവിഡ്, ഒമിക്രോൺ വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ സിപിഎം സമ്മേളനങ്ങൾ നടത്തുന്നതിനെതിരേ വിമർശനങ്ങൾ ഉയർന്നിരുന്നു. അതിനിടെയാണ് അഞ്ഞൂറിലധികം സ്ത്രീകളെ അണിനിരത്തിയുള്ള തിരുവാതിര പരിപാടി സംഘടിപ്പിച്ചത്. ഇടയ്ക്ക് സ്ഥലത്തെത്തിയ പോലീസ് ജനക്കൂട്ടത്തെ കണ്ടില്ലെന്നു നടിച്ച് മടങ്ങി. ആൾക്കൂട്ടം ഒത്തുചേരുന്ന പരിപാടികളും പൊതുയോഗങ്ങളും ഒഴിവാക്കണമെന്ന നിർദേശം നൽകാൻ മുഖ്യമന്ത്രിയുടെ…
Read Moreതെറ്റുപറ്റിപ്പോയി, സമ്മതിച്ചു..! ആഭ്യന്തര വകുപ്പിൽ കുറച്ചു പ്രശ്നങ്ങളുണ്ട്, എല്ലാം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: സംസ്ഥാന ആഭ്യന്തര വകുപ്പിൽ പ്രശ്നങ്ങളും പോരായ്മകളും ഉണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിൽ തെറ്റായ സമീപനങ്ങളുള്ളവരുണ്ട്. എന്നാൽ ഇത്തരത്തിൽ തെറ്റായ പ്രവണതയുള്ളവർ ചുരുക്കം ചിലർ മാത്രമാണെന്നും അതിന്റെ പേരിൽ സംസ്ഥാനത്തെ മുഴുവൻ പോലീസിനെയും കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും പിണറായി പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനെതിരായ വിമർശനങ്ങൾക്ക് മറുപടി പറയവേയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. പോലീസിലെ തെറ്റ് തിരുത്തുന്നതിനാവശ്യമായ നടപടികളാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവജന രംഗത്തുള്ളവർ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസിലാക്കണമെന്നും അലൻ – താഹ വിഷയത്തിൽ മുഖ്യമന്ത്രി പരോക്ഷമായി മറുപടി നൽകി. അകാരണമായി ആരേയും ജയിലില്‍ അടയ്ക്കണമെന്ന നിലപാട് സർക്കാരിനില്ലെന്നും യുഎപിഎ കേസില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി സമ്മേളനത്തിൽ മറുപടി നൽകി.
Read More