തുര്‍ക്കിയില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി മലയാളി യുവാവ് നാട്ടിലേക്ക് മുങ്ങിയതായി വിവരം. ലുലു ഗ്രൂപ്പിന്റെ തുര്‍ക്കി ഇസ്താംബുളിലെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന തൃശ്ശൂര്‍ ചെറുത്തുരുത്തി സ്വദേശി അനീഷ് കരിപ്പാക്കുളം സയ്യിദ്മോനാണ് തുര്‍ക്കിയില്‍ നിന്നും സമര്‍ഥമായി നാട്ടിലേക്ക് മുങ്ങിയത്. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ലുലു ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന അനീഷ് 2017 ഒക്ടോബറിലാണ് ഇസ്താംബുളിലെത്തിയത്. ലുലു ഇസ്താംബുള്‍ ഓഫിസിലെ മാര്‍ക്കറ്റിങ് മാനേജരായി ജോലി ചെയ്യവേ സ്വന്തം നിലക്ക് സപ്ലയര്‍മാരുമായി ഇടപാടുകള്‍ ആരംഭിച്ച് വന്‍ അഴിമതി നടത്തിയെന്നാണ് പരാതി. രണ്ടര ലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം രണ്ട് കോടി രൂപ) ഇടപാടുകളാണ് ഇക്കാലയളവില്‍ അനീഷ് കമ്പനിയറിയാതെ സ്വന്തമായി ചെയ്തത്. വാര്‍ഷികാവധിക്ക് നാട്ടിലേക്ക് പോയ സമയത്താണ് അനീഷിന്റെ ഇടപാടുകളെപ്പറ്റി ലുലു അധികൃതര്‍ക്കു വ്യക്തമായ വിവരം ലഭിക്കുന്നത്. അവധി കഴിഞ്ഞു തിരികെ ഇസ്താംബുളിലെത്തിയ അനീഷിനോട് അബുദാബി ഹെഡ് ഓഫിസിലെത്തി അന്വേഷണത്തിനു വിധേയനാകാന്‍…
Read MoreCategory: Top News
മദ്യലഹരിയിലായിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ പോലീസുകാരനെ ക്രൂരമായി മർദിച്ചു; കേസ് ഒതുക്കിതീർക്കാനുള്ള ശ്രമത്തിനിടെ സംഭവം പുറത്തായി; പിന്നെ സംഭവിച്ചത് കണ്ടോ…
കൊച്ചി: തൃപ്പൂണിത്തുറ ഹില്‍പ്പാലസില്‍ കെഎപി ഫസ്റ്റ് ബെറ്റാലിയനിലെ പോലീസുകാരനെ ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേർക്ക് സസ്പെന്ഷന്. കെഎപി ഫസ്റ്റ് ബെറ്റിലിയനിലെ ഹവില്‍ദാര്‍മാരായ അന്‍സാര്‍, അരുണ്‍ ദേവ്, രാജേഷ് എന്നിവരെ കെപിഎ ബെറ്റാലിയന് ഡിഐജി സഞ്ജയ്കുമാര്‍ ഗുരുഡാണ് സസ്പെന്‍ഡ് ചെയ്തത്. ഡിസംബര്‍ 31ന് വൈകുന്നരമായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. ബാബു എന്ന പോലീസുകാരനാണ് മർദനമേറ്റത്. പുതുവര്‍ഷ തലേന്ന് രാത്രി ബാബുവുമായി തര്‍ക്കത്തിലേര്‍പ്പെട്ട മദ്യലഹരിയിലായിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ ബാരക്കിനകത്തിട്ട് മര്‍ദിച്ചുവെന്നാണ് പരാതി. കട്ടിലില്‍ പിടിച്ചുകിടത്തി മാറിമാറി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിനിടെ സഹായമഭ്യര്‍ഥിച്ച് ബാബു പോലീസ് ടോള്‍ഫ്രീ നമ്പറായ 112 ല്‍ ബന്ധപ്പെട്ടു. ഇതുകണ്ട ഉദ്യോഗസ്ഥര്‍ ഫോണ്‍ ബലമായി പിടിച്ചു വാങ്ങി കോള്‍ കട്ടു ചെയ്തു. കോള്‍ സെന്ററില്‍നിന്ന് തിരിച്ചു കോള്‍ വരാതിരിക്കാന്‍ ഫോൺ പിന്നീട് നശിപ്പിച്ചു. മര്‍ദനമേറ്റ ബാബു അവശനായതോടെയാണ് അക്രമികൾ പിന്മാറിയത്. പരാതി നല്കാൻ ശ്രമിച്ചെങ്കിലും…
Read Moreവീഡിയോ ദൃശ്യം ഉൾപ്പെടെയുള്ള തെളിവുകൾ തേടി ദിലീപിന്റെ ആലുവായിലെ വീട്ടിൽ ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ വീട്ടിൽ പരിശോധന. ദിലീപിന്റെ ആലുവയിലെ വീട്ടിലാണ് ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നത്. കേസിലെ തെളിവുകൾ തേടിയാണ് പരിശോധന നടത്തുന്നതെന്നാണ് വിവരം. നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴി എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കേസിലെ അന്വേഷണസംഘം നല്കിയ അപേക്ഷ പരിഗണിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന് ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ദിലീപിന്റെ വീട്ടിൽ പരിശോധനയുമായി ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നത്. 51 പേജുള്ള രഹസ്യമൊഴിയാണ് കോടതിയിൽ രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തല്‍ ആറര മണിക്കൂര്‍ നീണ്ടു. ദിലീപിനെ പരിചയപ്പെട്ടതുമുതലുള്ള കാര്യങ്ങളും തനിക്ക് അറിയാമായിരുന്ന വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വൈകിയതിന്റെ കാരണവും കോടതിയെ അറിയിച്ചതായും മൊഴി രേഖപ്പെടുത്തിയ ശേഷം ബാലചന്ദ്രകുമാര്‍ പറഞ്ഞു.
Read Moreകോടതിയൊക്കെ പടിയ്ക്കു പുറത്ത് ! കോടതി ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് ഭാര്യയെയും മക്കളെയും പുറത്താക്കി യുവാവ്; ക്രൂരത ഇങ്ങനെ…
കോടതി ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും മൂന്ന് ദിവസമായി വീടിന് പുറത്താക്കി യുവാവിന്റെ ക്രൂരത. പാലക്കാട് ആലത്തൂരിലാണ് വീട്ടമ്മ റാബിയ നസീറും മക്കളും രാത്രിയില്‍ ഉള്‍പ്പെടെ ഭര്‍ത്താവിന്റെ ദയയ്ക്കായി ഗേറ്റിന് മുന്നില്‍ കാത്തിരിക്കുന്നത്. ലക്ഷങ്ങളുടെ സ്ത്രീധനം നല്‍കിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ടാണ് പീഡനമെന്ന് റാബിയയും ബന്ധുക്കളും പറയുന്നു. റാബിയയുടെ ദുരവസ്ഥയറിഞ്ഞ കോടതി ഇവര്‍ക്ക് സുരക്ഷിത ഇടമൊരുക്കാന്‍ ഉത്തരവും നല്കി. പക്ഷേ അതിനപ്പുറം ചേര്‍ത്തുപിടിക്കേണ്ട ഭര്‍ത്താവിന്റെ നിര്‍ദയമായ മനസ്സ് ഇവരെ നരകിപ്പിക്കുകയാണ്. പറക്കമുറ്റാത്ത മക്കളെയും കൂട്ടി മഞ്ഞും വെയിലും അവഗണിച്ച് മൂന്ന് രാപകലുകളായി ഇവര്‍ കരഞ്ഞ് തളര്‍ന്നിരിക്കുന്നത് അറിഞ്ഞതായിപ്പോയും ഭര്‍ത്താവ് നടിക്കുന്നില്ല. വീട് പൂട്ടി ഭര്‍ത്താവ് ബന്ധുക്കളെയും കൊണ്ട് നാടുവിട്ടു. മൂന്ന് ദിവസമായി കുഞ്ഞുങ്ങളെയും കൂട്ടി ഈ ഗേറ്റിനോട് ചേര്‍ന്നാണ് ഇവരുടെ ഊണും ഉറക്കവും. രാത്രിയില്‍ അടുത്ത വീട്ടിലെ ചായ്പിലും കടയുടെ മുന്നിലും അഭയം തേടും.…
Read Moreകരയ്ക്കടിഞ്ഞത് കോടികളോ? പ്ളാസ്റ്റർ ഓഫ് പാരിസാണെന്ന് കരുതി ആരും ഗൗനിച്ചില്ല; കോവളം തീരത്ത് ആംബർ ഗ്രീസിന് സമാനമായ വസ്തു കരയ്ക്കടിഞ്ഞു; ഒടുവിൽ സംഭവിച്ചത് കണ്ടോ
വിഴിഞ്ഞം: കോവളം തീരത്ത് തിമിംഗല ഛർദ്ദി എന്നറിയപ്പെടുന്ന ആംബർ ഗ്രീസിന് സമാനമായ വസ്തു അടിഞ്ഞു. എന്നാൽ ഇത് ആംബർ ഗ്രീസ് ആണെന്ന് സ്ഥിരീകരിക്കാറായില്ലെന്നും ലാബിൽ നടത്തുന്ന വിശദമായ പരിശോധനയ്ക്കു ശേഷമേ പറയാനാകൂവെന്നും വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ചൊവ്വാഴ്ച സന്ധ്യയോടെയാണ് വെള്ളനിറത്തിലുള്ളതും 60 കിലോയോളം ഭാരം വരുന്നതുമായ വസ്തു കോവളം ഹൗവ്വാ ബീച്ചിലെ അമ്പലത്തുമൂല ഭാഗത്ത് അടിഞ്ഞത്. ആദ്യം പ്ളാസ്റ്റർ ഓഫ് പാരിസ് നിർമിതിയിലുള്ള സാധനമെന്ന് കരുതി ആരും തിരിഞ്ഞുനോക്കിയില്ല. ഇന്നലെ രാവിലെ തീരത്തെത്തിയ ലൈഫ് ഗാർഡുകളാണ് കൗതുകവസ്തുവിനെക്കുറിച്ചുള്ള വിവരം ആദ്യം വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര മത്സ്യഗവേഷണകേന്ദ്രം അധികൃതരെ അറിയിച്ചത്. ഇവർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും വന്യജീവി നിയമത്തിന്റെ പരിധിയിൽ വരുന്ന വിഷയമായതിനാൽ വനം വകുപ്പധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ വനം, വന്യജീവി റാപ്പിഡ് റെസ്പോൺസ് ടീമിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ…
Read Moreജ്യേഷ്ഠന്റെ മോഷണം പോയ ബൈക്ക് പിടികൂടിയത് അനിയൻ! മോഷ്ടാവിൽ നിന്ന് എട്ട് ലക്ഷം രൂപയുടെ റോളക്സ് വാച്ചും കണ്ടെത്തി; നാദാപുരത്ത് നടന്ന സംഭവം ഇങ്ങനെ…
നാദാപുരം: മോഷ്ടിച്ച ബൈക്കുമായി കറങ്ങിയ യുവാവിനെ ബൈക്കിന്റെ ഉടമസ്ഥന്റെ സഹോദരൻ പിടികൂടി നാദാപുരം പോലീസിൽ ഏൽപ്പിച്ചു. സംഭവത്തിൽ വാണിമേൽ കോടിയുറ ഒടുക്കേന്റവിട സുഹൈൽ (22) നെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടാവിൽ നിന്ന് എട്ട് ലക്ഷം രൂപയുടെ റോളക്സ് വാച്ചും പോലീസ് പിടികൂടി. നാദാപുരം സ്വദേശിയുടെതാണ് വാച്ച്. കല്ലാച്ചി വിഷ്ണുമംഗലം സ്വദേശിയും തിരുവനന്തപുരം ആര്യനാട് കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറുമായ ചാലിൽ മീത്തൽ പ്രവീൺ രാജിന്റെ ഉടമസ്ഥതയിലുള്ളതാണ് മോഷണം പോയ ബൈക്ക്. കഴിഞ്ഞ തിങ്കളാഴ്ച തിരുവനന്തപുരത്തേക്ക് ജോലിക്ക് പോവുന്നതിനിടെ വടകര കെഎസ്ആർടിസി സബ് സെന്ററിൽ പാർക്ക് ചെയ്തതായിരുന്നു. തിരുവനന്തപുരത്തേക്ക് പോയ സഹോദരന്റെ ബൈക്ക് ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെ കല്ലാച്ചിയിൽ കണ്ട സഹോദരൻ പ്രവീൺ രാജിനെ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് തിരുവനന്തപുരത്ത് നിന്ന് തിരിച്ചെത്തിയിട്ടില്ലെന്നും ബൈക്ക് മോഷണം പോയതാണ് എന്നും മനസിലാവുന്നത്. പ്രവീണിന്റെ സഹോദരൻ പ്രേംരാജ് കല്ലാച്ചി മാർക്കറ്റിന്…
Read Moreഅവിടെ വിലാപയാത്ര ഇവിടെ വിപ്ലവ തിരുവാതിര ! 550 വനിതകള്‍ പങ്കെടുത്ത തിരുവാതിരപ്പാട്ടില്‍ നിറഞ്ഞു നിന്നത് പിണറായി സ്തുതി; തിരുവാതിര കണ്ട് പേടിച്ച് കൊറോണ…
ഇടുക്കി ഗവ.എന്‍ജിനീയറിങ് കോളജില്‍ കുത്തേറ്റുമരിച്ച എസ്.എഫ്.ഐ. പ്രവര്ത്തകന് ധീരജിന്റെ വിലാപയാത്ര നടക്കുമ്പോള്‍ തിരുവനന്തപുരം പാറശാലയില്‍ സിപിഎമ്മിന്റെ മെഗാ തിരുവാതിര കളി. പാര്‍ട്ടി തിരുവനന്തപുരം ജില്ലാസേമ്മളനത്തിനു മുന്നോടിയായാണ് ചൊവ്വാഴ്ച രാവിലെ 501 വനിതകള്‍ പങ്കെടുത്ത കൈകൊട്ടിക്കളി അരങ്ങേറിയത്. മരണവും വിവാഹവുമുള്‍പ്പെടെയുള്ള ചടങ്ങുകളില്‍ 50 പേര് മാത്രമെന്ന കോവിഡ് മാനദണ്ഡവും പാര്‍ട്ടി ആഘോഷത്തിനു തടസമായില്ല. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉള്‍പ്പെടെ പ്രമുഖനേതാക്കളും പ്രവര്‍ത്തകരും വനിതകളുടെ ചുവടിനു കൈത്താളമിട്ട് തിരുവാതിരകളി ആസ്വദിച്ചു. അതേ സമയം പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വ്യക്തി ആരാധന പാര്‍ട്ടി വിലക്കിയിട്ടുണ്ടെങ്കിലും തിരുവാതിരപ്പാട്ടില്‍ നിറഞ്ഞുനിന്നതു പിണറായി സ്തുതി. പാറശാലയില്‍ നടക്കുന്ന ജില്ലാസമ്മേളനത്തിനു മുന്നോടിയായിട്ടായിരുന്നു മെഗാ തിരുവാതിര. ധീരജിന്റെ വേര്‍പാടില്‍ കണ്ണീരുണങ്ങും മുമ്പേ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ പ്രതിേഷധമുയര്‍ന്നിട്ടുണ്ട്. ഔദ്യോഗികനേതൃത്വത്തെ പ്രീണിപ്പിച്ച് ഒരുതവണകൂടി ജില്ലാ സെക്രട്ടറിയാകാനുള്ള ആനാവൂര്‍ നാഗപ്പന്റെ ശ്രമമാണ്…
Read Moreനാലുവയസുകാരിയെ കാണാതായി! സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത പോസ്റ്റ് വിശ്വസിക്കാമെന്നതിനാൽ അതിവേഗം ഷെയർ ചെയ്യപ്പെട്ടു; ഒടുവിൽ ആ വാർത്തയെത്തി…
ആലപ്പുഴ: കുതിരപ്പന്തിയിൽനിന്നു രാവിലെ 9.30 മുതൽ നാലുവയസുകാരിയെ കാണാനില്ലെന്ന വാർത്ത ഞെട്ടലോടെയാണ് സാമൂഹ്യമാധ്യമങ്ങളിൽ ജനങ്ങൾ പങ്കുവച്ചത്. കുട്ടിയെ കണ്ടാൽ പോലീസിനെ ബന്ധപ്പെടണമെന്നാവശ്യപ്പെട്ട് പോലീസ് ഇട്ട പോസ്റ്റാണ് ഷെയർ ചെയ്യപ്പെട്ടത്. ഡിസിആർബി ഉദ്യോഗസ്ഥന്റെ പേരും നന്പരുമടങ്ങിയ പോസ്റ്റ് വിശ്വസിക്കാമെന്നതിനാൽ അതിവേഗം ഷെയർ ചെയ്യപ്പെട്ടു. കുട്ടിയെ തിരയാൻ നാട്ടുകാരും ഇറങ്ങി. ആലപ്പുഴയിൽ കുട്ടിയെ നഷ്ടപ്പെട്ട് ഇതുവരെ കണ്ടെത്താത്ത സംഭവമുള്ളതിനാൽ സൗത്ത് പോലീസും അന്വേഷണം ഊർജിതമാക്കി. അയൽസംസ്ഥാന തൊഴിലാളികളായ ചിലരെ സംശയത്തിന്റെ പേരിൽ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിനിടെ വീട്ടിനുള്ളിൽ വീട്ടുകാർതന്നെ തെരച്ചിൽ നടത്തി. അലമാരയുടെ ഇടയിൽ നടത്തിയ തെരച്ചിലിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. രാവിലെ വീട്ടിൽനിന്നാരോ എറണാകുളത്ത് പോയതിൽ പിണങ്ങി കുട്ടി ഒളിച്ചിരിക്കുകയായിരുന്നു. കളി കാര്യമായെന്നു മനസിലായ കുട്ടി ഭയപ്പെട്ട് പുറത്തുവരാൻ മടിച്ചാണ് അവിടെതന്നെയിരുന്നതെന്ന് സൗത്ത് പോലീസ് പറഞ്ഞു. അലമാരയുടെ പിറകിലൊളിച്ച കുട്ടി അവിടെയിരുന്ന് ഉറങ്ങിപ്പോയതാണെന്നും പറയുന്നു.
Read Moreആറര മണിക്കൂര്‍, 51 പേജ് രഹസ്യമൊഴി! അറിയാവുന്നതെല്ലാം പറഞ്ഞെന്ന് ബാലചന്ദ്രകുമാർ; മൊഴി രേഖപ്പെടുത്തിയ ശേഷം ബാലചന്ദ്രകുമാര്‍ പറഞ്ഞത് ഇങ്ങനെ…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയാണ് കോടതി രേഖപ്പെടുത്തിയത്. കേസിലെ അന്വേഷണ സംഘം നല്കിയ അപേക്ഷ പരിഗണിച്ചാണ് ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്താന്‍ സിജെഎം കോടതി മജിസ്ട്രേറ്റിനു നിര്‍ദേശം നല്‍കിയത്. ബാലചന്ദ്രകുമാറിനെ സമന്‍സ് അയച്ച് വിളിച്ചുവരുത്തുകയായിരുന്നു. മൊഴി രേഖപ്പെടുത്തല്‍ ഉച്ചയ്ക്ക് ഒന്നരയോടെ തുടങ്ങി രാത്രി എട്ടിനാണ് അവസാനിച്ചത്. 51 പേജുള്ള രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തല്‍ ആറര മണിക്കൂര്‍ നീണ്ടു. ദിലീപിനെ പരിചയപ്പെട്ടതുമുതലുള്ള കാര്യങ്ങളും തനിക്ക് അറിയാമായിരുന്ന വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വൈകിയതിന്റെ കാരണവും കോടതിയെ അറിയിച്ചതായും മൊഴി രേഖപ്പെടുത്തിയ ശേഷം ബാലചന്ദ്രകുമാര്‍ പറഞ്ഞു.
Read Moreഒമിക്രോണ്‍ അപകടകരമാണ്, പ്രത്യേകിച്ച് വാക്സിൻ എടുക്കാത്തവർക്ക്! ലോകാരോഗ്യ സംഘടന മേധാവി പറയുന്നത് ഇങ്ങനെ…
ജനീവ: ഒമിക്രോണ്‍ അപകടകരമാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). പ്രത്യേകിച്ച് കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാത്തവർക്കാണ് ഒമിക്രോണ്‍ അപകടകരമാകുന്നതെന്നും ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ആഗോളതലത്തിൽ കേസുകളുടെ വൻ കുതിച്ചുചാട്ടത്തിന് കാരണം ഒമിക്രോണ്‍ ആണ്. ഡെൽറ്റയേക്കാൾ തീവ്രത കുറഞ്ഞ രോഗമാണ് ഒമിക്രോണ്‍. എന്നാൽ വാക്സിൻ എടുക്കാത്തവർക്ക് ഇത് അപകടകരമായ വൈറസ് ആണ്. നിരവധി പേർ വാക്സിനെടുക്കാത്തപ്പോൾ ഇതിനെ നിസാരമായി കാണരുത്. ആഫ്രിക്കയിൽ 85 ശതമാനം ആളുകൾക്ക് ഇതുവരെ ഒരു ഡോസ് വാക്സിൻ പോലും ലഭിച്ചിട്ടില്ല. ഈ വിടവ് നികത്താൻ സാധിച്ചില്ലെങ്കിൽ ഈ രോഗത്തെ കീഴടക്കാൻ കഴിയില്ല. എല്ലാ രാജ്യങ്ങളും ഈ വർഷം പകുതിയോടെ ജനസംഖ്യയുടെ 70 ശതമാനം പേർക്കും വാക്സിൻ നൽകണമെന്നും ടെഡ്രോസ് പറഞ്ഞു. എന്നാൽ 90 രാജ്യങ്ങൾ ഇപ്പോഴും വാക്സിനേഷൻ 40 ശതമാനത്തിൽ എത്തിയിട്ടില്ല. 36 രാജ്യങ്ങൾ ഇപ്പോഴും പത്ത് ശതമാനത്തിൽ താഴെയാണ് വാക്സിൻ…
Read More