പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഇതില്‍ രണ്ടുപേര്‍ ആദിവാസി വിഭാഗത്തില്‍ തന്നെയുള്ള യുവാക്കളാണ്. ജയകൃഷ്ണന്, രാമകണ്ണന്‍, കണ്ണന് ദാസന് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അച്ഛന് മദ്യം നല്കി ബോധം കെടുത്തിയ ശേഷമാണ് പെണ്‍കുട്ടിയെ നിരന്തരം പിഡീപ്പിച്ചത്. പമ്പയിലാണ് സംഭവം. ഇതില്‍ രാമകണ്ണന്‍, കണ്ണന് ദാസന് എന്നി പ്രതികള്‍ പെണ്‍കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന കോളനിയിലെ തന്നെ താമസക്കാരാണ്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡനവിവരം പുറത്തിറഞ്ഞത്. കോവിഡ് കാലത്ത് സ്കുളുകള്‍ പ്രവര്‍ത്തിക്കാതിരുന്ന ഘട്ടത്തില്‍ പെണ്‍കുട്ടി വീട്ടില്‍ തന്നെ കഴിഞ്ഞിരുന്ന സമയത്തായിരുന്നു പീഡനം. വയറുവേദനയ്ക്ക് റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതോടെയാണ് പെണ്‍കുട്ടി എട്ട് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വിഷയം ചൈല്‍ഡ് ലൈനിനേയും പൊലീസിനേയും അറിയിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശി ജയകൃഷ്ണന്റെ പേര് മാത്രമാണ് പെണ്‍കുട്ടി ചൈല്‍ഡ്…
Read MoreCategory: Top News
ഓർഡർ ചെയ്തത് ഫോൺ, കിട്ടിയത് 10 രൂപയുടെ രണ്ട് സോപ്പ് കട്ട; ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് വഴി യുവാവിന് നഷ്ടമായത് പതിമൂവായിരം രൂപ; അങ്കമാലിയിലെ സംഭവം ഇങ്ങനെ…
അങ്കമാലി: ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് വഴി മൊബൈൽ ഫോൺ ഓർഡർ ചെയ്ത അങ്കമാലിയിലെ ഹോട്ടൽ ജീവനക്കാരന് ഒടുവിൽ ലഭിച്ചത് 10 രൂപ വില വരുന്ന രണ്ട് സോപ്പ് കട്ട. അങ്കമാലിയിലെ ഒരു ഹോട്ടലിലെ ജീവനക്കാരനായ കൊല്ലം സ്വദേശി ശിഹാബാണ് ഓൺലൈൻ വ്യാപാര തട്ടിപ്പിനിരയായത്. കഴിഞ്ഞ മാസം 28-നാണ് ശിഹാബ് 13,000 രൂപ വില വരുന്ന ഫോൺ ഓർഡർ ചെയ്തത്. ക്യാഷ് ഓൺ ഡെലിവറി ആയാണ് ബുക്ക് ചെയ്തത്. ഡെലിവറി ബോയിക്ക് പണവും നൽകി ഹോട്ടലിൽവച്ച് പൊതി തുറന്നു നോക്കിയപ്പോഴാണ് തട്ടിപ്പിനിരയായതായി അറിയുന്നത്. ഫോണിന്റെ ഒറിജിനൽ പായ്ക്കറ്റിനകത്ത് പാത്രങ്ങൾ കഴുകാനുപയോഗിക്കുന്ന രണ്ട് സോപ്പ് കട്ടകളാണ് ഉണ്ടായിരുന്നത്. ക്യാഷ് ബില്ലും പായ്ക്കറ്റിൽ ഉണ്ടായിരുന്നു. തട്ടിപ്പ് മനസിലായ ഉടനെ ഷോപ്പിംഗ് സൈറ്റിന്റെ കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ലെന്ന് ശിഹാബ് പറയുന്നു. തട്ടിപ്പ് സംബന്ധിച്ച് ശിഹാബ് അങ്കമാലി പോലീസ് സ്റ്റേഷനിൽ പരാതി…
Read Moreപങ്കാളികളെ പരസ്പരം കൈമാറൽ അന്വേഷണം വമ്പൻമാരിലേക്ക് ? കോട്ടയത്തെ ഒരു പ്രമുഖ ഉദ്യോഗസ്ഥ ദമ്പതികളാണ് കൂട്ടായ്മ തുടങ്ങിയത്; പുറത്ത് വരുന്നത് ഞെട്ടിക്കുന്നവിവരങ്ങൾ
കറുകച്ചാൽ: പങ്കാളികളെ പരസ്പരം കൈമാറിയ സംഭവത്തിൽ അന്വേഷണം വന്പന്മാരിലേക്കും നീളുമോ? സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സ്വാധീനത്തിൽ സമൂഹ മാധ്യമ കൂട്ടായ്മിലെത്തിയവർ പണം വാങ്ങിയാണ് പലരും ഭാര്യമാരെ പരസ്പരം കൈമാറിക്കൊണ്ടിരുന്നത്. വ്യവസായികൾ, ഡോക്ടർമാർ, അഭിഭാഷകർ, സെലിബ്രിറ്റികൾ, സർക്കാർ ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ, ഐടി പ്രൊഫഷണലുകൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ഈ കൂട്ടായ്മയിൽ അംഗങ്ങളാണ്. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്നുമുള്ള അംഗങ്ങൾ ഗ്രൂപ്പുകളിൽ സജീവമായിട്ടുണ്ടെങ്കിലും കോട്ടയം ജില്ലയിലെ ചിലരായിരുന്നു സംഘത്തിന്റെ ഏകോപനം നിർവഹിച്ചിരുന്നത്. പ്രതികളിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ പോലീസിന്റെ അന്വേഷണം വന്പന്മാരിലേക്കും നീളാം. സംഭവത്തിൽ കോട്ടയം കറുകച്ചാലിൽ നിന്നും അഞ്ചുപേരും എറണാകുളത്തു നിന്നും മറ്റൊരാളും ഇതുവരെ പിടിയിലായിക്കഴിഞ്ഞു. ഇനി മൂന്നു പേരാണ് പിടിയിലാകാനുള്ളത്. ഇവരിൽ ഒരാൾ സൗദ്യ അറേബ്യയിലേക്ക് കടന്നതായാണ് റിപ്പോർട്ട്. ഭർത്താവടക്കം ഒന്‍പത് പേരാണ് യുവതിയെ ലൈംഗികമായും പ്രകൃതിവിരുദ്ധമായും പീഡിപ്പിച്ചത്. വിവരങ്ങളറിഞ്ഞ സഹോദരൻ…
Read Moreയുവതിയുടെ ഭര്‍ത്താവ് ‘കപ്പിള്‍ സ്വാപ്പിംഗിന്റെ ആശാന്’ ! നിരവധി ഗ്രൂപ്പുകളില്‍ അംഗം; ഗ്രൂപ്പുകളുടെ അഡ്മിന്മാര് നിരീക്ഷണത്തില്‍…
പങ്കാളികളെ കൈമാറിയ കേസിലെ മുഖ്യപ്രതി നിരവധി കപ്പിള്‍ സ്വാപ്പിംഗ് ഗ്രൂപ്പുകളില്‍ അംഗമാണെന്ന് പോലീസ്. പരാതി നല്കിയ യുവതിയുടെ ഭര്‍ത്താവായ ഇയാള്‍ കോട്ടയം കേന്ദ്രീകരിച്ചുള്ള ഇരുപതോളം കപ്പിള്‍ സ്വാംപ്പിംഗ് ഗ്രൂപ്പുകളില്‍ അംഗമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ഗ്രൂപ്പുകളും അഡ്മിന്മാരുമെല്ലാം നിലവില്‍ നിരീക്ഷണത്തിലാണെന്നും പോലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. ‘കോട്ടയം സ്വിംഗേഴ്സ്’, ‘മല്ലു കപ്പിള്‍’ തുടങ്ങിയ പേരുകളിലാണ് കോട്ടയം കേന്ദ്രീകരിച്ച് ഇത്തരം ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ടെലഗ്രാമിലും വാട്സാപ്പിലുമെല്ലാം ഈ ഗ്രൂപ്പുകള്‍ സജീവമാണ്. എന്നാല്‍ കോട്ടയത്ത് പോലീസ് കേസെടുക്കുകയും സംഘാംഗങ്ങള്‍ പിടിയിലാവുകയും ചെയ്തതോടെ പല ഗ്രൂപ്പുകളും ഡിലീറ്റ് ചെയ്തിട്ടുണ്ട്. മിക്ക ഗ്രൂപ്പുകളില്‍നിന്നും അംഗങ്ങള്‍ കൂട്ടത്തോടെ ‘ലെഫ്റ്റ്’ ചെയ്യുന്നുമുണ്ട്. അതിനാല്‍ തന്നെ അന്വേഷണത്തിന് തടസ്സം നേരിടാന്‍ സാധ്യതയുണ്ട്. നിലവില്‍ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം സൈബര്‍ സെല്ലിന്റെയും സഹായത്തോടെയാണ് പുരോഗമിക്കുന്നത്. അതിനിടെ, പങ്കാളികളെ കൈമാറിയ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാരിയുടെ സഹോദരനും രംഗത്തെത്തി. സഹോദരിയെ ഭര്‍ത്താവ്…
Read Moreഅകലം പാലിച്ചുള്ള കളിയാണല്ലോ തിരുവാതിരകളി; 500 പേരുടെ മെഗാതിരുവാതിരയുമായി സിപിഎം ;കോവിഡ് വിലക്കുകൾ ബാധിക്കാതെ സിപിഎം ജില്ലാ സമ്മേളനം
സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ്, ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുപരിപാടികൾക്കും ഒത്തുചേരലുകൾക്കും സർക്കാർ വിലക്കേർപ്പെടുത്തിയിട്ടും അതൊന്നും ബാധകമാകാതെ സിപിഎം സമ്മേളനം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് 500ൽ അധികം സ്ത്രീകൾ അണിനിരക്കുന്ന മെഗാ തിരുവാതിര ഇന്ന് നടത്താനാണ് പാർട്ടിയുടെ തീരുമാനം. രാഷ്ട്രീയ പൊതുപരിപാടികൾക്കു നിലവിൽ വിലക്കില്ലെന്നും ശാരീരിക അകലമടക്കമുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി നടത്തുന്നതെന്നുമാണ് സംഘാടകർ പറയുന്നത്. 14 മുതൽ 16 വരെ നടക്കുന്ന ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് അഞ്ഞൂറിലധികം സ്ത്രീകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര ഇന്ന് വൈകുന്നേരം നാലിനു ചെറുവാരക്കോണം സിഎസ്ഐ സ്കൂൾ ഗ്രൗണ്ടിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷൻ പാറശാല ഏരിയ കമ്മിറ്റിയാണ് സംഘാടകർ.കോവിഡ്, ഒമിക്രോൺ വ്യാപനം അതി രൂക്ഷമായി തുടരുന്നതിനിടെ സിപിഎം സമ്മേളനങ്ങൾ നടത്തുന്നതിനെതിരേ വിമർശനങ്ങൾ ഉയർന്നിരുന്നു. അതിനിടെയാണ് അഞ്ഞൂറിലധികം സ്ത്രീകളെ അണിനിരത്തിയുള്ള തിരുവാതിര പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആൾക്കൂട്ടം ഒത്തുചേരുന്ന പരിപാടികളും…
Read Moreധീരജിന്റെ കുടുംബത്തെ സിപിഎം ഏറ്റെടുക്കും; സ്ഥലം വിലയ്ക്കു വാങ്ങി വീടിനോട് ചേർന്ന് സ്മാരകം പണിയും
കണ്ണൂർ: ഇടുക്കിയിൽ എൻജിനീയറിംഗ് കോളജിൽ സംഘർഷത്തിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കുടുംബത്തെ സിപിഎം ഏറ്റെടുക്കും. ധീരജിന് വീടിനോട് ചേർന്ന് അന്ത്യവിശ്രമം ഒരുക്കും. ഇതിനായി വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഎം വിലയ്ക്ക് വാങ്ങും. ഈ സ്ഥലത്ത് ധീരജിന് സ്മാരകം പണിയും. ധീരജിന്റെ നാടായ കണ്ണൂർ തളിപ്പറമ്പിൽ ചൊവ്വാഴ്ച നാലിന് ശേഷം സിപിഎം ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. നാട്ടിൽ സജീവ രാഷ്ട്രീയ പ്രവർത്തകനല്ലായിരുന്ന ധീരജ് കാമ്പസിൽ ചേർന്നതിന് ശേഷമാണ് എസ്എഫ്ഐയുടെ സജീവ പ്രവർത്തകനായത്.
Read Moreകിറുങ്ങുന്ന ലഹരിക്ക് കിർമാണി..! ലഹരി പാർട്ടി നടത്തി കിർമാണി മനോജും സംഘവും; റിസോർട്ട് വളഞ്ഞ് വലയിലാക്കി പോലീസ്; ടി.പി. വധക്കേസിലെ രണ്ടാം പ്രതിയാണ് കിർമാണി
വയനാട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ രണ്ടാം പ്രതി കിർമാണി മനോജ് ലഹരി പാർട്ടി നടത്തിയതിന് കസ്റ്റഡിയിൽ. വയനാട് പടിഞ്ഞാറത്തറയിലെ സ്വകാര്യ റിസോർട്ടിലാണ് ലഹരി പാർട്ടി നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ക്വട്ടേഷൻ സംഘാംഗ ങ്ങളാണ്. എംഡിഎംഎ, കഞ്ചാവ് ഉൾപ്പടെയുള്ള ലഹരിമരുന്നുകൾ ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് റിസോർട്ടിൽ ഷാഡോ പോലീസിനെ വിന്യസിച്ചിരുന്നു. വയനാട് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. കസ്റ്റഡിയിലെടുത്തവരെ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിലേക്കു മാറ്റി. ടി.പി. വധക്കേസിൽ പരോൾ ലഭിച്ച് പുറത്തിറങ്ങിയതാണ് കിർമാണി മനോജ്.
Read Moreഭയം വേണ്ട ജാഗ്രത മതി ! സ്കൂളുകള്‍ പൂട്ടാന്‍ ഉദ്ദേശ്യമില്ല; ‘കോവിഡ് സുനാമി’യ്ക്ക് സാധ്യതയുള്ളപ്പോഴും ചങ്കുവിരിച്ച് സംസ്ഥാന സര്‍ക്കാര്‍…
കോവിഡ് കേസുകള്‍ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കാന്‍ സാധ്യത നിലനില്‍ക്കുമ്പോഴും സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇതിനോടകം സ്കൂളുകള്‍ അടച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേരളാ സര്‍ക്കാര്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്. കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനിടെയും നൂറു കണക്കിന് കുട്ടികള്‍ ഒത്തു ചേരുന്ന സ്കൂളുകള്‍ ഇപ്പോഴത്തെ പോലെ പ്രവര്‍ത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗംത്തിലാണ് തീരുമാനം. ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കും. പൊതു-സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്ര ണം കര്‍ശനമാക്കും. രാത്രികാല – വാരാന്ത്യ നിയന്ത്രണങ്ങള്‍ ഉടനില്ല. ഒത്തുചേരലുകളും, ചടങ്ങുകളും പൊതുവായ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പരിപാടികളും അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ ഓണ്‍ലൈനായി നടത്തണം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പരിപാടികള്‍ നേരിട്ട് നടത്തുമ്പോള്‍ ശാരീരിക അകലമടക്കമുള്ള മുന്‍കരുതലുകള്‍ എടുക്കണം.…
Read Moreകാമ്പസിൽ വീണ്ടും ചോരക്കളി! ഇടുക്കി എൻജി.കോളജിൽ എസ്എഫ്ഐക്കാരൻ കുത്തേറ്റു മരിച്ചു
ഇടുക്കി: ഇടുക്കി ഗവ. എൻജിനിയറിംഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചു. ഏഴാം സെമസ്റ്റർ വിദ്യാർഥി കണ്ണൂർ സ്വദേശി ധീരജ് രാജശേഖരൻ ആണ് മരിച്ചത്. കോളജ് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിനിടെയാണ് ധീരജിനും മറ്റ് രണ്ടു വിദ്യാർഥികൾക്കും കുത്തേറ്റത്. നെഞ്ചിൽ കുത്തേറ്റു രക്തത്തിൽ കുളിച്ചു കിടന്ന ധീരജിനെ ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സത്യന്റെ കാറിൽ വിദ്യാർഥികളാണ് ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിനു പിന്നിൽ പ്രദേശത്തെ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി എന്നയാളാണെന്നാണ് സിപിഎം നേതാക്കൾ ആരോപിച്ചു. ഇയാൾ സംഭവ സ്ഥലത്തുനിന്ന് ഒാടി രക്ഷപ്പെടുന്നതു കണ്ടതായി നേതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും അവർ കാന്പസിന് ഉള്ളിലായിരുന്നു. കാന്പസിനു പുറത്തെ റോഡിൽ വച്ചാണ് കുത്തേറ്റത്. പരിക്കേറ്റ വിദ്യാർഥികളായ അഭിജിത്ത്, അമൽ എന്നിവരെ ഗുരുതര പരിക്കുകളോടെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ കെഎസ്യു-യൂത്ത്…
Read More‘ഡെല്‍റ്റക്രോണ്‍’ ഡെല്‍റ്റയുടെയും ഒമിക്രോണിന്റെയും സന്തതി ! പുതിയ വകഭേദം നിരവധിപേരില്‍ സ്ഥിരീകരിച്ചു…
കൊറോണ വൈറസിന്റെ ഡെല്‍റ്റ,ഒമിക്രോണ്‍ വകഭേദങ്ങള്‍ ചേര്‍ന്ന പുതിയ വകഭേദം കണ്ടെത്തിയത് ആശങ്ക പരത്തുന്നു. സൈപ്രസില്‍ കണ്ടെത്തിയ ‘ഡെല്‍റ്റക്രോണ്‍’ എന്നു പേരിട്ടിരിക്കുന്ന പുതിയ വകഭേദം ഇതിനോടകം 25 പേര്‍ക്ക് സ്ഥിരീകരിച്ചു. വകഭേദത്തിന്റെ തീവ്രതയും വ്യാപനശേഷിയും തിരിച്ചറിയാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്. ഡെല്‍റ്റ ജീനോമിനുള്ളില്‍ ഒമിക്രോണിന്റെ ജനിറ്റിക് സിഗ്നേച്ചറുകള്‍ കണ്ടെത്തിയതിനാലാണ് ഡെല്‍റ്റക്രോണ്‍ എന്ന പേരു നല്‍കിയത്. സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
Read More