ചങ്ങനാശേരി ബൈക്കപകടത്തിൽ മൂന്നു യുവാക്കൾ മരിച്ച സംഭവം; കായംകുളത്തുനിന്ന് പിക്കപ്പ് വാൻ പിടികൂടി; വാഹന ഉടമയ്ക്കായി അന്വേഷണം ശക്തമാക്കി പോലീസ്

ചങ്ങനാശേരി: എംസി റോഡിൽ ചങ്ങനാശേരി എസ്ബി കോളജിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിക്കാനിടയായ സംഭവത്തിൽപ്പെട്ട വാഹനം പോലീസ് പിടികൂടി.

അപകട സ്ഥലത്തു നിന്നും കിട്ടിയ വാഹനത്തിന്‍റെ വീൽആർച്ച് സംബന്ധിച്ച് പരിശോധന നടത്തി സിസി ടിവി ദൃശ്യങ്ങൾ പിന്തുടർന്ന് പോലീസ് നടത്തിയ ശ്രമകരമായ അന്വേഷണത്തിലാണ് വാഹനം കായംകുളത്തുനിന്ന് കണ്ടെത്തിയത്.

ബഡാ ദോസ്ത് എന്ന പിക്കപ്പ് വാഹനമാണ് പോലീസ് പിടിച്ചെടുത്ത് ചങ്ങനാശേരി സ്റ്റേഷനിൽ എത്തിച്ചത്.കഴിഞ്ഞ നാലിന് രാത്രി പത്തിനാണ് ബൈക്കുകൾ കൂട്ടിയിടിച്ച് ചങ്ങനാശേരി സ്വദേശികളായ അജ്മൽ റോഷൻ(27), രുദ്രാഷ് രമേശ്(25)അലക്സ് വിൽസണ്‍(26) എന്നിവർ മരിച്ചത്.

രാത്രിയിൽ അപകടം സംഭവിച്ചതിനാൽ എപ്രകാരമാണ് അപകടമെന്ന് സ്ഥിരീകരിക്കാൻ പോലീസിന് സാധിക്കാതെ വന്നിരുന്നു. ഇതിനിടയിലാണ് അപകട സ്ഥലത്തുനിന്നും വാഹന അവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിഞ്ഞത്.

വാഹനത്തിന്‍റെ അവശിഷ്ടങ്ങളാണ് റോഡിൽ നിന്നും പോലീസിന് കിട്ടിയത്. ഈ വാഹനം തടി കയറ്റുന്നതിനായി കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

35 സിസി ടിവി ദൃശ്യങ്ങൾ പിൻതുടർന്നാണ് പോലീസിന് കായംകുളത്തുനിന്നും അതിവിദഗ്ധമായി ഈ വാഹനം പിടിച്ചെടുക്കാൻ കഴിഞ്ഞത്. വാഹന ഉടമയേയും ഡ്രൈവറേയും പോലീസ് കണ്ടെത്തിയിട്ടില്ല.

ഇവരെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്താൽ അപകടത്തെ കുറിച്ച് കൂടുതൽ വിവരം അറിയാൻ കഴിയുമെന്നാണ് പോലീസിന്‍റെ പ്രതീക്ഷ. ചങ്ങനാശേരി എസ്എച്ച്ഒ റിച്ചാർഡ് വർഗീസിന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.

Related posts

Leave a Comment