ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ കാണാൻ പോയ യുവാവിന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. . യുവാവിനെ പറ്റിച്ച് ബാറിലെത്തിച്ച് വൻ തുക ബില്ല് അടപ്പിച്ച് യുവതി.
ഗുരുഗ്രാം സ്വദേശിയായ യുവാവ് ‘ബംബിൾ’ എന്ന ആപ്പ് വഴിയാണ് യുവതിയെ പരിചയപ്പെട്ടത്. ജിയ നേഗി എന്നായിരുന്നു ഇവരുടെ പേര്. യുവതിയെ കാണാനായി യുവാവ് ഗുരുഗ്രാമിൽ നിന്നും രാജൗരി ഗാർഡനിൽ എത്തി. എന്നാൽ അവിടെ എത്തിയപ്പോൾ ആ സ്ഥലത്തിന് ‘വൈബ്’ അത്ര പോരെന്ന പറഞ്ഞ് യുവതി നിർബന്ധിച്ച് യുവാവിനെ ജിടിബി നഗറിലെ ‘ബഘീര’ എന്ന കഫേയിലെത്തിച്ചു.
അവിടെയെത്തി മദ്യം ഓർഡർ ചെയ്തു. എന്നാൽ തനിക്ക് മദ്യം കഴിക്കാൻ ഇപ്പോൾ മൂഡില്ലെന്ന് യുവാവ് പറഞ്ഞതോടെ യുവതി തുടരെതുടരെ മദ്യം ഓർഡർ ചെയ്തുകൊണ്ടിരുന്നു.
ഇടയ്ക്ക് യുവാവിനെ സഹോദരൻ വിളിച്ചു. കോൾ എടുക്കാനായി യുവാവ് പുറത്തിറങ്ങിയപ്പോൾ ഒരാൾ തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് മനസിലായി. അപ്പോഴെല്ലാം യുവതി മദ്യം ഓർഡർ ചെയ്യുകയും കഴിക്കുകയും ചെയ്തു.
ആ സമയം സുഹൃത്തും യുവാവിനെ ഫോൺ ചെയ്തു. സുഹൃത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന് യുവാവ് വേഗം ബില്ല് ആവശ്യപ്പെട്ടു. 22,000 രൂപയായിരുന്നു ബില്ല്. ബില്ല് കണ്ട് യുവാവ് അന്പരന്നു. ഇതിൽ 800 രൂപയ്ക്കുള്ള ഭക്ഷണം മാത്രമേ യുവാവ് കഴിച്ചുള്ളു. ബാക്കിയെല്ലാം യുവകി കഴിച്ച മദ്യത്തിന്റെ പണം ആയിരുന്നു.
ഇത്രയും വലിയ തുക നൽകാൻ യുവാവ് തയാറായില്ല. പണം കൊടുക്കാത്തതോടെ ജീവനക്കാർ യുവവാവിനെ തടഞ്ഞ്വച്ചു. തനിക്ക് രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് അവകാശപ്പെട്ടതോടെയാണ് ജീവനക്കാർ അയഞ്ഞത്. ഒടുവിൽ തർക്കത്തിനൊടുവിൽ 4,000 രൂപ മാത്രം നൽകി യുവാവ് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.
