പേരു ചതിച്ചു; മൃതദേഹം സംസ്കരിച്ചത് ആളുമാറി; അബദ്ധം മനസിലായി കല്ലറ തുറന്നപ്പോള്‍ കണ്ടത്… ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിലാണു സംഭവം

deathlayമലപ്പുറം: മോര്‍ച്ചറിയില്‍ വച്ച് മൃതദേഹങ്ങള്‍ മാറിയതിയാതെ ബന്ധുക്കള്‍ അതിലൊരാളുടെ മൃതദേഹം സംസ്ക്കരിച്ചു. എന്നാല്‍ അബദ്ധം പറ്റിയത് മാനസ്സിലായതോടെ ഒടുവില്‍ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു.ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിലാണു സംഭവം.

മുട്ടിക്കടവ് സ്വദേശിനി ഏലിയാമ്മ, മണിമൂളിയിലെ മറിയാമ്മ എന്നിവരുടെ മൃതദേഹങ്ങളാണു മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നത്. അഞ്ചാം തീയതി ഏലിയാമ്മയുടെ ബന്ധുക്കള്‍ വന്നപ്പോള്‍ ആശുപത്രിക്കാര്‍ കൊടുത്തുവിട്ടതു മറിയാമ്മയുടെ മൃതദേഹമാണ്. അവര്‍ സംസ്കാരച്ചടങ്ങുകള്‍ നടത്തുകയും ചെയ്തു.അബദ്ധം മനസ്സിലാക്കിയ ആശുപത്രി അധികൃതര്‍ കല്ലറ പൊളിച്ച് ഇന്നലെ മൃതദേഹം തിരിച്ചെത്തിച്ചു. മറിയാമ്മയുടെ സംസ്കാരം നാളെയാണു നിശ്ചയിച്ചിട്ടുള്ളത്. ഇന്ന് അവരുടെ മക്കള്‍ ആശുപത്രിയിലെത്തിയപ്പോഴാണു സംഭവം പുറത്തറിയുന്നത്. മറിയാമ്മ, ഏലിയാമ്മ എന്നീ രണ്ടു പേരുകള്‍ തമ്മിലുള്ള സാമ്യതയാണ് ആശുപത്രി അധികൃതര്‍ക്ക് അമളി പിണയാന്‍ കാരണമെന്നു കരുതുന്നു.

Related posts