മഹിള മോര്‍ച്ചയുടെ പ്രവര്‍ത്തകയായപ്പോള്‍ കേരള വര്‍മയിലെ സഹപ്രവര്‍ത്തകയില്‍ നിന്നും നിരന്തരം പരിഹാസം നേരിട്ടു ! എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ.വി.ആതിരയുടെ വിജയം ക്ഷീണമാകുന്നത് ദീപ നിശാന്തിന്…

തൃശൂര്‍ കോര്‍പ്പറേഷനില്‍ ആഗ്രഹിച്ച വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ശക്തമായ മത്സരമാണ് ബിജെപി കാഴ്ച വച്ചത്. എന്‍ഡിഎ ടിക്കറ്റില്‍ വിജയിച്ച ചില സ്ഥാനാര്‍ഥികളും ശ്രദ്ധ പിടിച്ചു പറ്റി.

ഇക്കൂട്ടരില്‍ ഒരാളായിരുന്നു തൃശൂര്‍ കോര്‍പറേഷനിലെ ഒന്നാം വാര്‍ഡായ പൂങ്കുന്നം ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കേരള വര്‍മ കോളേജിലെ ഡോ. വി. ആതിരയും വിജയിച്ചു. ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരുന്നു ആതിര വിജയിച്ചത്. 583 വോട്ടിനാണ് അതിര വിജയിച്ചത്.

പൂങ്കുന്നം, പാട്ടുരായ്ക്കല്‍,തേക്കിന്‍കാട്, കോട്ടപ്പുറം, കൊക്കാല എന്നിവാര്‍ഡുകളിലാണ് ബിജെപി വിജയിച്ചത്. മൂന്നു വാര്‍ഡുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. കോര്‍പറേഷനിലെ അന്‍പത്തിയഞ്ചു ഡിവിഷനുകളില്‍ ആറിടത്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചു കയറിയത്. 583 വോട്ടിനാണ് അതിര വിജയിച്ചത്.

പൂങ്കുന്നം, പാട്ടുരായ്ക്കല്‍,തേക്കിന്‍കാട്, കോട്ടപ്പുറം, കൊക്കാല എന്നീ വാര്‍ഡുകളിലാണ് ബിജെപി വിജയിച്ചത്. കോര്‍പറേഷനിലെ അന്‍പത്തിയഞ്ചു ഡിവിഷനുകളില്‍ ആറിടത്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചു കയറിയത്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനിലെ പതിനെട്ടു ഡിവിഷനുകളില്‍ ബിജെപി. നടത്തിയ മുന്നേറ്റത്തിലാണ് പ്രതീക്ഷ. കോര്‍പറേഷന്റെ നാല്‍പത്തിയാറു ഡിവിഷനുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളും ഒന്‍പതിടത്ത് ബി.ഡി.ജെ.എസ്. സ്ഥാനാര്‍ത്ഥികളുമാണ് മത്സരിച്ചത്.

മഹിള മോര്‍ച്ച നടത്തിയ സമരത്തിലായിരുന്നു സംഘപരിവാര്‍ സഹയാത്രികയായ ഡോ.ആതിര ആദ്യമായി ശ്രദ്ധ നേടിയത്. ദീപാ നിശാന്തുമായുള്ള സോഷ്യല്‍ മീഡിയ പോരായിയിരുന്നു കേരള വര്‍മയിലെ ഹിന്ദി അധ്യാപികയായ ആതിരയെ വാര്‍ത്തകളില്‍ എത്തിച്ചത്.

അന്ന് ദീപാ നിശാന്ത് ഇട്ട പോസ്റ്റിന് ആതിര മറുപടിയുമായി രംഗത്തുവരികയായിരുന്നു. മഹിളാ മോര്‍ച്ചക്കാരെ പരിഹസിച്ചു കൊണ്ടായിരുന്നു ദീപ നിശാന്തിന്റെ പോസ്റ്റ്. ”ഇടതുപക്ഷത്തിനെതിരെ സംസാരിക്കുന്ന ഏതു സ്ത്രീയും കുലസ്ത്രീയാണ്. അവിടെ ഓഡിറ്റിങ്ങില്ല. അദ്ധ്യാപകരുടെ നിഷ്പക്ഷതയെക്കുറിച്ചുള്ള ക്ലാസ്സെടുപ്പില്ല. വീട്ടമ്മമാരുടെ ദൗത്യങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലില്ല. ഒന്നുമില്ല. എല്ലാം ‘ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി’ പാലിച്ചുകൊണ്ടുള്ള 916 സമരങ്ങളാണ്”. എന്നുമായിരുന്നു ദീപാ നിശാന്തിന്റെ വാക്കുകള്‍.

ഇതിന് ചുട്ട മറുപടിയായിരുന്നു ഡോ. വി ആതിരയും നല്‍കിയത്. പഠിക്കുന്ന കാലത്ത് എബിവിപിയുടെ സജീവ പ്രവര്‍ത്തക ആയിരുന്നു. സുഷമ സ്വരാജ്, നിര്‍മല സീതാരാമന്‍ തുടങ്ങിയ കുലസ്ത്രീകള്‍ തന്നെയാണ് മാതൃകകള്‍…കൃത്യം രാഷ്ട്രീയ നിലപാടുണ്ട്. അത് സഹപ്രവര്‍ത്തകര്‍ക്കും കുട്ടികള്‍ക്കും അറിയാം.

കുട്ടികള്‍ക്കു അറിയില്ലെങ്കില്‍ അത് പറഞ്ഞു കൊടുക്കുന്ന ആളുകളും ഉണ്ട്. എന്നു വെച്ച് മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്ന സഹപ്രവര്‍ത്തകരോടോ കുട്ടികളോടോ വിരോധവും ഇല്ല. ഇന്നലെ നടന്ന മാര്‍ച്ചു കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ ആദ്യം വിളിച്ചു അന്വേഷിച്ചത് ഇടതുപക്ഷക്കാരനായ അദ്ധ്യാപക സുഹൃത്താണെന്നും പറഞ്ഞായിരുന്നു വി ആതിരയുടെ പോസ്റ്റ്.

അന്ന് ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ആതിര തെരഞ്ഞെടുപ്പില്‍ വിജയിക്കുക കൂടി ചെയ്തതോടെ ഇത് ദീപാ നിശാന്തിന് ക്ഷീണമാവുകയാണ്.

Related posts

Leave a Comment