മദ്യം വില കുറച്ചു വേണമെന്ന് പറഞ്ഞ് ബഹളം ! സമ്മതിക്കാഞ്ഞതിനെത്തുടര്‍ന്ന് ബാര്‍ അടിച്ച് തകര്‍ത്ത് യുവാക്കള്‍

മദ്യം വില കുറച്ച് നല്‍കാത്തതില്‍ ദേഷ്യം പൂണ്ട് ബാര്‍ അടിച്ചുതകര്‍ത്ത രണ്ടുപേര്‍ അറസ്റ്റില്‍. ഇരിങ്ങപ്പുറം സ്വദേശികളായ കുരുടി എന്ന് വിളിക്കുന്ന അഭിഷേക്, കണ്ണാരത്ത് ശ്രീഹരി എന്നിവരെയാണ് ഗുരുവായൂര്‍ പോലീസ് പിടികൂടിയത്.

ഇവര്‍ ബാര്‍ ജീവനക്കാരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. കോട്ടപ്പടി ഫോര്‍ട്ട് ഗേറ്റ് ബാറില്‍ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം നടന്നത്.

അറസ്റ്റിലായവര്‍ അടക്കം നാല് പേര്‍ ബാറിലെത്തി പെഗ്ഗിന് 140 രൂപ വിലവരുന്ന മദ്യം 100 രൂപയ്ക്ക് നല്‍കണമെന്നാവശ്യപ്പെടുകയായിരുന്നു.

ഇതേച്ചൊല്ലി ബാര്‍ ജീവനക്കാരുമായി തര്‍ക്കമുണ്ടാവുകയും ഉന്തും തള്ളിനുമൊടുവില്‍ സംഘം മടങ്ങിപ്പോവുകയും ചെയ്തിരുന്നു.

ശേഷം ഇരുമ്പ് പൈപ്പുകളും മരവടികളുമായി തിരികെയെത്തി ബാറിന് മുന്നിലെ ചില്ലുകളും മറ്റും അടിച്ച് തകര്‍ക്കുകയായിരുന്നു.

എതിര്‍ക്കാന്‍ ശ്രമിച്ച ബാര്‍ ജീവനക്കാരെയാണ് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്. ഇവര്‍ ആശുപത്രികളില്‍ ചികിത്സ തേടി.

അക്രമത്തില്‍ രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ബാറുടമ പോലീസില്‍ പരാതി നല്‍കി.

സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതികളെ പോലീസ് ചാട്ടുകുളത്തിന് സമീപത്തുനിന്ന് പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts

Leave a Comment