50,000 ല്‍ കൂടുതല്‍ പണവുമായി യാത്ര ചെയ്യുന്നവര്‍ രേഖകള്‍ സൂക്ഷിക്കണം; തെരഞ്ഞെടുപ്പ് കാലത്ത് ശ്രദ്ധിക്കേണ്ട കാര്യം


പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 50,000 രൂപയില്‍ കൂടുതല്‍ പണവുമായി യാത്ര ചെയ്യുന്നവര്‍ മതിയായ രേഖകള്‍ കൈവശം സൂക്ഷിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശം.

സ്ഥാനാര്‍ഥികളുടെ ചെലവുകള്‍ നിരീക്ഷിക്കാന്‍ ജില്ലയിലെ ഒരു നിയോജക മണ്ഡലത്തില്‍ മൂന്ന് ഫ്ളൈയിംഗ് സ്‌ക്വാഡ് ടീം, രണ്ട് ആന്റി ഡിഫേയ്സ്മെന്റ് ടീം, മൂന്ന് സ്റ്റാറ്റിക് സര്‍വെയ്ലന്‍സ് ടീം, ഒരു വീഡിയോ ടീം എന്നിങ്ങനെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി 45 ടീമുകളെ നിയോഗിച്ചിട്ടുണ്ട്.

എല്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡില്‍ രണ്ട് സായുധ പോലീസ് ഉദ്യോഗസ്ഥരും ഒരു വീഡിയോഗ്രാഫറും ഉണ്ടാകും. സ്ഥാനാര്‍ഥി, ഏജന്റ്, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ മദ്യം, മയക്കുമരുന്ന്, ആയുധങ്ങള്‍ തുടങ്ങിയവ കണ്ടെത്തിയാലും പിടിച്ചെടുത്തു ജനപ്രാതിനിധ്യ നിയമപ്രകാരം നടപടി സ്വീകരിക്കും.

സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പു ചെലവുകള്‍ പരിശോധിക്കുന്നതിനു പുറമേ വോട്ടിനായി പണം നല്‍കുക, സഹായം നല്‍കുക, അനധികൃതമായ ആയുധം കൈവശം വയ്ക്കുക, മദ്യം വിതരണം നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും സ്‌ക്വാഡ് നിരീക്ഷിക്കും.

അനധികൃതവും ചട്ടവിരുദ്ധവുമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോട്ടോ രൂപത്തിലോ, ശബ്ദ സന്ദേശങ്ങളിലൂടെയോ, വീഡിയോ രൂപത്തിലോ പൊതുജനങ്ങള്‍ക്ക് സിവിജില്‍ മുഖേന പരാതികള്‍ സമര്‍പ്പിക്കാം.പരാതികള്‍ പരിശോധിച്ച് നടപടി എടുക്കുന്നതിന് കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 94007 27980

Related posts

Leave a Comment