വിവാഹത്തലേന്ന് വരനെ ‘വീട്ടില്‍ക്കയറി തല്ലി’ മുന്‍ കാമുകിയും സംഘവും ! യുവാവിന്റെ വിവാഹം മുടങ്ങി; സംഭവത്തില്‍ കേസെടുത്തു

മലപ്പുറത്ത് വിവാഹത്തേലന്ന് വീട്ടില്‍ കയറി പ്രതിശ്രുതവരനെയും ബന്ധുക്കളെയും മുന്‍ കാമുകിയുടെ നേതൃത്വത്തില്‍ അക്രമിച്ച് പരിക്കേല്‍പിച്ചു.

അക്രമത്തില്‍ വരനും മാതാപിതാക്കളും അടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചങ്ങരംകുളം മാന്തടത്ത് ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.

ചങ്ങരംകുളം മാന്തടം സ്വദേശിയായ യുവാവിന്റെ വിവാഹം അടുത്തദിവസം നടക്കുന്ന വിവരം അറിഞ്ഞാണ് വരന്റെ മുന്‍ വനിതാസുഹൃത്തും ബന്ധുക്കളും അടക്കം ഇരുപതോളംപേര്‍ വരുന്ന സംഘം വരന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി അക്രമം നടത്തിയത്.

തട്ടാന്‍പടി സ്വദേശിയായ യുവതി കല്യാണപ്പയ്യനുമായി അടുപ്പത്തിലാണെന്നും വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നും ആരോപിച്ചായിരുന്നു അക്രമം.

വര്‍ഷങ്ങളായുള്ള പ്രണയം മറച്ചുവച്ച് യുവാവ് മറ്റൊരു വിവാഹം ചെയ്യാന്‍ തീരുമാനിച്ച വിവരം അറിഞ്ഞാണ് യുവതിയും സംഘവും വരന്റെ വീട്ടിലെത്തി അക്രമം അഴിച്ചുവിട്ടത്.

സംഭവത്തില്‍ വരന്റെ വീട്ടുകാരുടെ പരാതിയില്‍ തട്ടാന്‍പടി സ്വദേശിയായ യുവതി അടക്കം കണ്ടാലറിയാവുന്ന 20ഓളം പേര്‍ക്കെതിരേ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവത്തെത്തുടര്‍ന്ന് പ്രതിശ്രുത വധുവും വീട്ടുകാരും യുവാവുമായുള്ള വിവാഹത്തില്‍നിന്ന് പിന്മാറി. ഇതോടെ ബുധനാഴ്ച നടക്കേണ്ടിയിരുന്ന വിവാഹവും മുടങ്ങി.

Related posts

Leave a Comment