രണ്ടു വര്‍ഷം, പിടിച്ചത് 34 കോടിയുടെ സ്വർണം! കണ്ണൂർ വിമാനത്താവളത്തിലെ ചില സ്വർണകഥകൾ

സ്വന്തം ലേഖകൻ

മട്ടന്നൂര്‍: വിദേശത്തുനിന്ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി സ്വർണക്കടത്ത് വ്യാപകമാകുന്നു. വിമാനത്താവളം പ്രവർത്തനമാരംഭിച്ചു രണ്ടുവർഷം തികയാനിരിക്കെ 85.9 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

34 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് രണ്ടുവർഷത്തിനുള്ളിൽ പിടികൂടിയത്. വിമാനത്താവളത്തിലെ എയര്‍കസ്റ്റംസ്‌ 3,11,087,791 രൂപ വരുന്ന 74.9 കിലോ സ്വര്‍ണവും ഡയറക്‌ടറേറ്റ്‌ ഓഫ്‌ റവന്യൂ ഇന്‍റലിജന്‍സ്‌ 11കിലോ സ്വര്‍ണവുമാണ് പിടികൂടിയത്‌.

2018-19 സാമ്പത്തികവര്‍ഷം 3557.92 ഗ്രാമും 2019-20 വര്‍ഷത്തില്‍ 47121.38 ഗ്രാമും ഈ സാമ്പത്തികവര്‍ഷം 24,229.79 ഗ്രാം സ്വര്‍ണവുമാണ് എയര്‍ കസ്റ്റംസ്‌ പിടികൂടിയത്‌.

വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങി ആദ്യത്തെ ഒരു മാസം അഞ്ച്‌ കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്. രണ്ടാംവര്‍ഷം 63 കേസുകളും. ലോക്ക്‌ ഡൗണിനുശേഷം 25 ലധികം കേസുകളാണ് കസ്റ്റംസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.

കോവിഡ്‌ പശ്ചാത്തലത്തില്‍ ലോക്ക്‌ ഡൗണില്‍ വിദേശസര്‍വീസുകള്‍ നിര്‍ത്തിവച്ചതോടെ സ്വര്‍ണക്കടത്ത്‌ കുറഞ്ഞിരുന്നുവെങ്കിലും പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ്‌ വിമാനങ്ങള്‍ക്ക്‌ അനുമതിയായതോടെയാണ് സ്വര്‍ണക്കടത്ത്‌ വീണ്ടും തുടങ്ങിയത്‌.

ജൂണ്‍ 21ന് ദുബായില്‍നിന്ന്‌ ഫ്ളൈ ദുബായ്‌ വിമാനത്തില്‍ എത്തിയ മലപ്പുറം മണക്കാട്‌ സ്വദേശി ഉസ്‌മാന്‍ നമ്പ്യാര്‍പൊടിയാണ് ചാര്‍ട്ടേഡ്‌ വിമാനത്തില്‍ സ്വര്‍ണവുമായെത്തി ആദ്യം അറസ്റ്റിലായത്‌.

പേസ്റ്റ് രൂപത്തില്‍ അടിവസ്‌ത്രത്തില്‍ ഒളിപ്പിച്ച 432 ഗ്രാം സ്വര്‍ണമാണ് ഉസ്‌മാനില്‍നിന്ന്‌ കസ്റ്റംസ്‌ പിടിച്ചത്‌. ഇതിനുശേഷം നിരവധി തവണയാണ് യാത്രക്കാരിൽനിന്ന് സ്വർണം കണ്ടെടുത്തത്.

കോവിഡ് കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനിടെ നിരവധി പേരാണ് മലദ്വാരത്തിലും അടിവസ്ത്രത്തിനുള്ളിലും ചോക്ലേറ്റിലുമായി ഒളിപ്പിച്ചു സ്വർണം കടത്തിയത്. ദുബായ്, ഷാർജ, ദോഹ, അബുദാബി എന്നിവിടങ്ങളിൽനിന്നെത്തിയ യാത്രക്കാരിൽനിന്നാണ് സ്വർണം പിടികൂടിയത്.

ഏറ്റവും കൂടുതൽ സ്വർണം പിടികൂടിയത് ദുബായിൽനിന്നെത്തിയ യാത്രക്കാരിൽനിന്നാണ്. 2018 ഡിസംബര്‍ ഒമ്പതിന് വിമാനത്താവളം ഉദ്‌ഘാടനം കഴിഞ്ഞ്‌ പതിനാറാംദിവസമാണ് ആദ്യ സ്വര്‍ണവേട്ട നടന്നത്.

ഡിസംബര്‍ 25ന് ദുബായിൽനിന്ന്‌ എയര്‍ഇന്ത്യ എക്‌സ്‌പ്രസിലെത്തിയ യാത്രക്കാരന്‍ കതിരൂര്‍ സ്വദേശി മുഹമ്മദ്‌ ഷാനില്‍നിന്ന്‌ രണ്ടുകിലോ സ്വര്‍ണമാണ് പിടികൂടിയത്‌. ഇലക്‌ട്രിക് അപ്പച്ചട്ടിയിലും ഹീറ്ററിന്‍റെ കോയിലിലും ഒളിച്ചുവച്ച സ്വര്‍ണമാണ് പിടികൂടിയത്‌.

പിന്നീട്‌ കസ്റ്റംസും ഡിആര്‍ഐയും നൂറിലധികം തവണ സ്വര്‍ണം പിടികൂടിയിട്ടുണ്ട്‌.

മൂന്നുതവണ വിമാനത്തിലും ഒരുതവണ പാസഞ്ചർ ടെർമിനൽ ബിൽഡിംഗിനുള്ളിലും ഉപേക്ഷിച്ചനിലയിലും സ്വര്‍ണം കണ്ടെത്തി. പിടികൂടുന്ന സ്വർണം കേന്ദ്രസർക്കാരിലേക്കാണ് പോകുക.

സ്വർണം കടത്തുന്നതിനിടെ പിടിയിലായാൽ സ്വർണം സർക്കാരിലേക്ക് കണ്ടുകെട്ടുകയും കടത്തിയയാൾക്ക് സ്വർണത്തിന്‍റെ തൂക്കത്തിനനുസരിച്ചു വൻ തുക പിഴയുമുണ്ടാകും. ഒന്നര ലക്ഷത്തോളം രൂപ പിഴ വരുമെന്നാണ് അധികൃതർക്ക് സൂചിപ്പിക്കുന്നത്.

വിദേശത്തുനിന്നെത്തുന്ന യാത്രക്കാരെ കസ്റ്റംസിന്‍റെ ചെക്ക് ഇൻ പരിശോധനയിലാണ് സ്വർണക്കടത്തുണ്ടോയെന്ന് നോക്കുന്നത്. ഇതിനായി പ്രത്യേക മെഷീനാണ് വിമാനത്താവളത്തിലുള്ളത്.

ശരീരത്തിൽ ഒളിപ്പിച്ചുവച്ച സ്വർണം മെഷീനിലൂടെ കാണാൻ കഴിയും. പിന്നീടാണ് കസ്റ്റഡിയിലെടുത്ത് സ്വർണം കണ്ടെടുക്കുന്നത്. ഇതിനുപുറമെ യാത്രക്കാരെ നിരീക്ഷിച്ചും സ്വർണക്കടത്തുകാരെ കണ്ടെത്തും. നടത്തം നിരീക്ഷിച്ചായിരിക്കും സ്വർണക്കടത്തുകാരെ കണ്ടെത്തുന്നത്.

Related posts

Leave a Comment