കുളത്തുപ്പുഴയില്‍  താമസ സ്ഥലത്ത് അതിക്രമിച്ച് കയറി ഗുണ്ടാ ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്

കുളത്തുപ്പുഴ: കുളത്തുപ്പുഴ നെടുവന്നൂർകടവിൽ താമസ സ്ഥലത്ത് അതിക്രമിച്ച് കടന്നു ള്ള ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക് ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. നെടുവന്നൂര്‍കടവ് പൂമ്പാറസ്വദേശി അജയന്‍, വട്ടപ്പാറ സ്വദേശി മധു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇരുവര്‍ക്കും തലക്കും കഴിത്തിനുമാണ് പരിക്ക്. ഇരുവരുടെയും നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെപ്പോഴേക്കും അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച ശേഷം വഹാനങ്ങളിലായി കടന്നു കളയുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ കുളത്തുപ്പുഴ പോലീസാണ് രക്തം വാര്‍ന്ന നിലയില്‍ കിടന്ന ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇവരെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുളത്തുപ്പുഴ സിഐ കെ.സുധീർ ആശുപത്രിയിൽ എത്തി പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തി. അനേഷണം ആരംഭിച്ചതായി സിഐ പറഞ്ഞു.

Related posts