ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റാന്‍ ആലോചന ! പത്തേക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ പദ്ധതി; താല്‍പര്യമറിയിച്ച് ഹൈക്കോടതിയും…

കൊച്ചി നഗരമധ്യത്തിലുള്ള നിലവിലെ സമുച്ചയത്തില്‍ നിന്ന് കേരള ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റാന്‍ ആലോചന.

കൂടുതല്‍ പ്രവര്‍ത്തന സൗകര്യം കണക്കിലെടുത്താണിത്. എ.എച്ച്.എം.ടിയുടെ പത്തേക്കര്‍ സ്ഥലം ഏറ്റെടുക്കാനാണു പദ്ധതി.

സൗകര്യപ്രദമായ മറ്റൊരിടത്തേയ്ക്കു മാറ്റുന്നതു ആലോചിച്ചുകൂടെയെന്നു ഹൈക്കോടതി സര്‍ക്കാരിനോടു ആരാഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇക്കാര്യം പരിഗണിച്ചത്.

കൊച്ചിയിലെ ഗതാഗതക്കുരുക്കും സ്ഥലപരിമിതിയുമാണു ഈ ചിന്തയിലേക്ക് നയിച്ചത്. മാത്രമല്ല, 2007-ല്‍ പ്രവര്‍ത്തനം തുടങ്ങിയ നിലവിലെ ഹൈക്കോടതി സമുച്ചയത്തിനു ബലക്ഷയമുണ്ടെന്ന പരാതി തുടക്കം മുതല്‍ത്തന്നെ ഉള്ളതാണ്.

അസൗകര്യങ്ങളുടെ പേരില്‍ മുമ്പേത്തന്നെ ചര്‍ച്ചയായിട്ടുമുണ്ട്. നിയമമന്ത്രി പി. രാജീവിന്റെ മണ്ഡലം കൂടിയാണു കളമശേരി.

തന്റെ മണ്ഡലത്തില്‍ ഹൈക്കോടതി വരുന്നതു അദ്ദേഹത്തിനും പ്രത്യേക താല്‍പര്യമുള്ള കാര്യമാണ്. അതിനാല്‍, സര്‍ക്കാരില്‍ നിന്നും അനുമതിയും ഫണ്ടും ലഭിക്കുന്നതു വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.

ഹൈക്കോടതിയ്ക്കും എതിര്‍പ്പില്ലാത്തതിനാല്‍, മറ്റു നിയമതടസ്സങ്ങളുണ്ടാവില്ല. സ്ഥലം വിട്ടുകിട്ടുന്ന തടസം മാത്രമേ നിലവിലുള്ളൂ.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണെങ്കിലും എച്ച്.എം.ടിയുടെ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ വിട്ടുകൊടുത്തതാണ്. കാക്കനാട് ഭാഗത്താണു ആദ്യം ഉദ്ദേശിച്ചിരുന്നത്.

സ്ഥല ലഭ്യതക്കുറവാണു എ.എച്ച്.എം.ടി. പരിഗണിയ്ക്കാന്‍ കാരണം. നിലവിലുള്ള കെട്ടിടം എട്ടു നിലയാണ്. എന്നാല്‍, പുതിയ കെട്ടിടത്തില്‍ പരമാവധി മൂന്നു നിലയേ ഉണ്ടാകൂ എന്നാണ് വിവരം.

മാത്രമല്ല അഭിഭാഷകര്‍ക്കായി പ്രത്യേക കോംപ്ലക്സും പദ്ധതിയിലുണ്ട്. എന്നാല്‍ ചില അഭിഭാഷകര്‍ ഇതിനെതിരേ രംഗത്തെത്താണ്‍ സാധ്യതയുണ്ടെന്നാണ് സൂചന.

പുതിയ പദ്ധതിപ്രകാരം നിര്‍ദ്ദിഷ്ട സമുച്ചയത്തിനൊപ്പം ജഡ്ജിമാര്‍ക്കു താമസിക്കാന്‍ ജുഡീഷ്യല്‍ റസിഡന്‍ഷ്യല്‍ കോംപ്ളക്സും വിഭാവനം ചെയ്തിട്ടുണ്ട്.

കീഴ്കോടതി ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കായി വൈറ്റിലയില്‍ നിര്‍മ്മിച്ചിട്ടുള്ള കോംപ്ളക്സിന്റെ മാതൃകയിലാണു ഉദ്ദേശിക്കുന്നത്.

നിലവില്‍ 60,000 രൂപ മുതല്‍ പ്രതിമാസ വാടക നല്‍കിയാണു ജഡ്ജിമാരുടെ ബംഗ്ളാവ് ഒരുക്കിയിട്ടുള്ളത്. നിലവില്‍ 37 ജഡ്ജിമാരാണുള്ളത്.

മാത്രമല്ല വെള്ളക്കെട്ടുണ്ടാക്കുന്ന ബുദ്ധിമുട്ട് നിലവിലെ ഹൈക്കോടതിലെത്തുന്നവരെ പലപ്പോഴും വലയ്ക്കാറുണ്ട്. അതേസമയം പുതിയ കെട്ടിടം പ്രവര്‍ത്തന സജ്ജമായാല്‍, പഴയ കെട്ടിടം വിട്ടു നല്‍കണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്.

അല്ലെങ്കില്‍ ഹൈക്കോടതി തന്നെ മറ്റാവശ്യങ്ങള്‍ക്കു ഉപയോഗിക്കുകയോ സര്‍ക്കാരിനു വിട്ടു നല്‍കുകയോ ചെയ്യാം.

ദേശീയപാത 47, ദേശീയപാത 66, സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ്, മെട്രോ റെയില്‍, ആലുവ- മൂന്നാര്‍ സ്റ്റേറ്റ് റോഡ് മുതലായവ കടന്നുപോകുന്നതിനാല്‍ കളമശേരിയില്‍ മികച്ച കണക്റ്റിവിറ്റിയുണ്ട്. സില്‍വര്‍ ലൈനും ഇതുവഴിയാണ്.

Related posts

Leave a Comment