ഹാസ്യതിലകത്തിന്‍റെ അനുഗ്രഹം തേടി സ്ഥാനാർഥിയെത്തി; വിജയാശംകൾ നേർന്ന് ജഗതി ശ്രീകുമാർ


കാട്ടാക്കട : ഹാസ്യതിലകത്തെ കാണാൻ സ്ഥാനാർഥിയെത്തി അനുഗ്രഹം വാങ്ങി മടങ്ങി. ചലച്ചിത്രതാരം ജഗതിശ്രീകുമാറിനെ കാണാനാണ് ഇന്നലെ കാട്ടാക്കട മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഐ.ബി. സതീഷ് എത്തിയത്.

തന്‍റെ മണ്ഡലത്തിലെ വിളപ്പിൽശാല പേയാട് സ്‌കൈലൈൻ വില്ല സമുച്ചയത്തി ലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി എത്തിയത്.ജഗതിശ്രീകുമാർ സ്ഥാനാർഥിക്ക് വിജയാശംസ നേർന്നു.

ഇന്നലെ വിളപ്പിൽശാലയിലെ സർവകലാശാല ആസ്ഥാനത്തിന്‍റെ ഭൂമിയിൽനിന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. മണ്ഡലത്തിന്‍റെ മുഖഛായ മാറ്റുന്ന ശാസ്ത്ര സാങ്കേതിക സർവകലാശാലാ ആസ്ഥാനത്തിനായി ഭൂമി നൽകിയവരെയും വിളപ്പിൽശാലയിലെ നാട്ടുകാരെയും നേരിൽ കണ്ടാണ് പ്രചാരണത്തിന് ഐ.ബി സതീഷ് തുടക്കമിട്ടത്.

ജനങ്ങൾ ആവേശത്തോടെ ആലിംഗനം ചെയ്താണ് സ്ഥാനാർഥിയെ വരവേറ്റത് .നെടുങ്കുഴിയിൽ ആരംഭിച്ച പര്യടനം വിളപ്പിൽശാലയിൽ സമാപിച്ചു. തുടർന്ന് മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിലും ആദ്യഘട്ട പര്യടനം നടത്തി.

Related posts

Leave a Comment