ഈനാംപേച്ചിക്ക്‌ വവ്വാല് കൂട്ട് ! കോവിഡ് എന്ന മഹാമാരിയ്ക്കും പിന്നില്‍ വവ്വാലും ഈനാംപേച്ചിയുമെന്ന് ഐസിഎംആര്‍; കൊറോണ വൈറസ്‌ മനുഷ്യരിലേക്ക് പകരുക 1000 വര്‍ഷത്തിലൊരിക്കല്‍…

ലോകത്തെയാകെ ബാധിച്ചിരിക്കുന്ന മഹാമാരി കോവിഡ് 19നു പിന്നില്‍ വവ്വാലോ ഈനാംപേച്ചിയോ തന്നെയാകാമെന്ന് ചൈനീസ് പഠനത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍).

വവ്വാലുകളില്‍ കാണുന്ന വൈറസിനു പരിവര്‍ത്തനം സംഭവിച്ചതാണ് ഇപ്പോഴത്തെ കോവിഡ് മഹാമാരിക്കു കാരണമായ വൈറസ് എന്നാണ് ചൈനീസ് പഠനത്തില്‍ വ്യക്തമാക്കുന്നത്.

വൈറസ് ഒന്നുകില്‍ വവ്വാലുകളില്‍ നിന്ന് മനുഷ്യനിലേക്ക് പകര്‍ന്നതോ അല്ലെങ്കില്‍ വവ്വാലുകളില്‍ നിന്നും ഈനാംപേച്ചികളിലേക്കും ഈനാംപേച്ചികളില്‍ നിന്നും മനുഷ്യനിലേക്കും പകര്‍ന്നതോ ആകാനാണ് സാധ്യത എന്നും ഐസിഎംആര്‍ പറയുന്നു.

ചൈനയില്‍ നടത്തിയ ഒരു ഗവേഷണമനുസരിച്ച് കൊറോണ വൈറസ് മനുഷ്യരെ ബാധിക്കുന്ന തരത്തില്‍ വവ്വാലുകളില്‍ രൂപാന്തരപ്പെട്ടിരിക്കാമെന്ന് കണ്ടെത്തിയിരുന്നു.

വവ്വാലുകളില്‍ നിന്ന് ഇത് ഈനാംപേച്ചികളിലേക്കും അവയില്‍ നിന്നും മനുഷ്യനിലേക്കും പടരാനുള്ള സാധ്യതയുമുണ്ട്.” ഐസിഎംആറിന്റെ ഹെഡ് സയന്റിസ്റ്റ് ഡോ. രാമന്‍ ആര്‍.ഗംഗാഖേദ്കര്‍ പറഞ്ഞു.

മാത്രമല്ല ആയിരം വര്‍ഷത്തിലൊരിക്കലാണ് കൊറോണ വൈറസ് വവ്വാലുകളില്‍ നിന്ന് മനഷ്യരിലേക്ക് പകരുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വവ്വാലുകളില്‍ നിന്ന് വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നതിന്റെ യാതൊരു തെളിവും ഇന്ത്യയില്‍ നിന്നു ലഭിച്ചിട്ടില്ലെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു.

നിപ്പ വൈറസ് ബാധയുടെ സമയത്തു തന്നെ ഇതു സംബന്ധിച്ച പഠനങ്ങള്‍ നടത്തിയിരുന്നു.

രണ്ടു തരം വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തിയിരുന്നു. എന്നാല്‍ അത് മനുഷ്യരിലേക്കു പടരാന്‍ പാകത്തില്‍ ഉള്ളതല്ലെന്നും ഡോ.ഗംഗാഖേദ്കര്‍ പറഞ്ഞു.

എന്നാല്‍ കൊറോണ വൈറസ് മനുഷ്യനിലേക്ക് എത്തിപ്പെട്ടതിച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ ശാസ്ത്രലോകത്ത് മുറുകുകയാണ്.

എന്നാല്‍ ഈനാംപേച്ചികളെ വില്‍ക്കുന്ന ചൈനയിലെ പെറ്റ് മാര്‍ക്കറ്റില്‍നിന്ന് 2019 അവസാനത്തോടെ വൈറസ് മനുഷ്യരെ ബാധിച്ചുവെന്ന വാദം ഒരു വിഭാഗം ഗവേഷകര്‍ തള്ളിക്കളയുകയാണ്.

എന്തായാലും ഈനാംപേച്ചി ചര്‍ച്ചയിലേക്കെത്തിയില്ലായിരുന്നെങ്കില്‍ വവ്വാല്‍ ഈ വിഷയത്തില്‍ ഒറ്റപ്പെട്ടേനേം.

Related posts

Leave a Comment